2015 നവംബർ 5, വ്യാഴാഴ്‌ച

ഗ്രാമ സ്വരാജ്യത്തിന്റെ മഷിയടയാളം
അഞ്ച് ഗ്രാമ മുഖ്യന്മാർ ചേർന്നിരുന്ന്  ഗ്രാമത്തിന്റെ സാമ്പത്തികവും സാമൂഹ്യവും ക്രമസമാധാന പരവുമായ കാര്യങ്ങൾ ചര്ച്ച ചെയ്തു തീരുമാമങ്ങളെടുക്കുന്നതായിരുന്നു പണ്ടത്തെ പതിവ്. ഈ അഞ്ചംഗ സമിതിയുടെ ,'പഞ്ചായത്തിന്റെ 'തീരുമാനം ഗ്രാമത്തെ സംബന്ധിച്ച് അന്തിമമായിരുന്നു .വലിയ കൊള്ളയോ കൊലപാതകമോ ഒക്കെ ഉണ്ടാകുമ്പോഴേ അകലയുള്ള രാജ ഭരണത്തിന്റെ പ്രതിനിധികൾ ഗ്രാമങ്ങളിൽ ഇടപെടാറു ണ്ടായിരുന്നുള്ളു .അതുകൂടാതെ കൊല്ലത്തിലൊരിക്കൽ കരം പിരിക്കാനും .ബാക്കി കാര്യങ്ങളൊക്കെ പഞ്ചായത്ത് ഗ്രാമത്തിലെ മുഴുവൻ നിവാസികളൂടേയും അഭിപ്രായ സമന്വയത്തിലൂടെ നടത്തി പോന്നു
    തലയെണ്ണി തിരഞ്ഞെടുക്കുകയായിരുന്നില്ല ഗ്രാമമുഖ്യരെ.അത് പൊതുവായ ഇഛ അനുസരിച്ച്  തീരുമാനിക്ക പ്പെടുകയായിരുന്നു .എല്ലാ അഭിപ്രായ സമന്വയവും അങ്ങിനെ യായിരുന്നു .അതിനാധാരമായി ഗ്രാമത്തിന്റെ പൊതു ബോധം നിലനിന്നിരുന്നു .ഏതാണ്ട് മൂന്നു പതിറ്റാണ്ടു മുമ്പ് വരെ നമ്മുടെ തന്നെ ഗ്രാമങ്ങളിൽ നമ്മൾ തന്നെ കണ്ടിട്ടുള്ള ഒരു തരം  സംഘ ബോധമില്ലേ അത്.ആര്ക്കെങ്കിലും അസുഖം വന്നാൽ  കട്ടിലിൽ എടുത്ത് ആശുപത്രിയിൽ എത്തിക്കുക, ഏതു വീട്ടിലെ കല്യാണവും എല്ലാവരും ചേർന്നു നടത്തുക, ഉത്സവും കലാ പരിപാടികളും സംഘടിപ്പിക്കുക തുടങ്ങി .അത് തന്നെ.ഈ പൊതു ബോധമായിരുന്നു നമ്മുടെ ഗ്രാമങ്ങളുടെ ,അത് വഴി ഉപ ഭുഖണ്ടത്തിന്റെ ആകെ ഭരണ വ്യവസ്ഥയുടെ  അടിസ്ഥാനം .ഗ്രാമങ്ങളെ തമ്മിൽ കൂട്ടി യോജിപ്പിച്ച് ഉപഭുഖണ്ടത്തെയാകെ ഒരൊറ്റ സമൂഹമായി കാണാൻ ചില വിശ്വാസങ്ങളും ഇതിഹാസ പുരാണ കഥകളുംമറ്റും അവരെ പ്രാപ്തരാക്കി .
    ദക്ഷിണാഫ്രിക്കയിൽ  താൻ നേരിട്ട പീഡ ന ങ്ങൾ തന്റെ രാജ്യത്തിന്റെ അസ്വതന്ത്രാവസ്ഥയിൽ നിന്നുണ്ടാവുന്നതാണെന്നു മനസ്സിലാക്കിയ യുവ ബാരിസ്ടർ പരിഹാരമാർഗ്ഗങ്ങൾ തേടി  ആദ്യം പോയത് റ സ്കിനിലേക്കും ടോൾ സ്റ്റോയിയിലേക്കും മറ്റുമാണ് .പക്ഷേ അവർ നിർദ്ദേ ശിക്കുന്ന വ്യവസ്ഥ തന്റെ നാട്ടിൽ അനാദികാലം മുതൽ നിലനിന്നിരുന്നതാണെന്നു മനസ്സിലാക്കി അദ്ദേഹം. .അത്തരമൊരു വ്യവസ്ഥയുടെ പുനസ്ഥാ പനമായിരുന്നു  അദ്ദേഹത്തിനു   സ്വാതന്ത്ര്യം .ഇക്കാര്യം അസ്സന്നിഗ്ദ്ധമായി പ്രഖ്യാപിച്ചു കൊണ്ട് തന്റെ മാനിഫെസ്റ്റോ അദ്ദേഹം പുറത്തിറക്കി 1908 ഇൽ 'ഹിന്ദ്‌ സ്വരാജ് '.
    ബാരിസ്ടർ എം കെ ഗാന്ധി മഹാത്മാ ഗാന്ധിയായി ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ നേതൃ ത്വം  ഏറ്റെടുത്തു .സ്വാതന്ത്ര്യം കിട്ടിയപ്പോൾ പക്ഷേ പുതിയ ഭരണാധികാരികൾ ഹിന്ദ്‌ സ്വരാജിലെ ആശയങ്ങളെ തീര്ത്തും അവഗണിച്ചു .അന്നേക്ക് യശ ശ രീരനായി കഴിഞ്ഞിരുന്ന രാഷ്ട്ര പിതാവിനോടുള്ള ആദര സൂചകമായി ഭരണ ഘടനയിൽ പഞ്ചായത്ത് സമ്പ്രദായത്തെ ക്കുറി ച്ചുള്ള ചില വകുപ്പുകൾ ഉള്പ്പെടുത്തി .വളരെ പരിമിതമായ അധികാരങ്ങളോടും ചുമതലകളോടും കൂടി പഞ്ചായത്തുകൾ നിലവില വരുകയും ചെയ്തു അമ്പതുകളൂടെ തുടക്കത്തിൽ തന്നെ.
    കൂടുതൽ കാര്യക്ഷമവും ഫല പ്രദവുമായ ഒരു പഞ്ചായത്ത് രാജ് സമ്പ്രദായത്തെ ക്കുരിച്ചുള്ള നിർദ്ദേ ശ ങ്ങൾ വന്നത് അപ്രതീക്ഷിതമായ ഇടങ്ങളിൽ നിന്നാണ് .നിനച്ചിരിക്കാതെ പ്രധാനമന്ത്രിയായി വന്ന രാജീവ് ഗാന്ധിയാണ് അതിൽ ഒരാൾ .ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ രാജ്യത്തു നടപ്പാക്കുന്നതിനു മുങ്കയ്യെടുത്ത അദ്ദേഹം തന്നെ ഇക്കാര്യത്തിലും താല്പര്യമെടുക്കുക മാത്രമല്ല തനിക്കു ശരിയെന്നു ബോദ്ധ്യമുള്ള രീതിയിൽ നടപ്പാക്കുകയും ചെയ്തു .അതിനു ഗവണ്മെന്റിനു സഹായമായിത്തീർന്നത് ,ഗാന്ധിയനായി പൊതു പ്രവര്ത്തനം തുടങ്ങി പില്ക്കാലത്ത് കടുത്ത ഗാന്ധി വിമർശകനായി മാറിയ ഇ എം എസ്  എടുത്ത നിലപാടുകളാണ് .അവയുടെ വിശദാം ശങ്ങലീലേക്കൊന്നും കടക്കുന്നില്ല .പരിമിതമായ തോതിൽ ഗ്രാമ സ്വരാജ് ഇന്ന് ഇന്ത്യയിൽ  നിലവിലുണ്ട് .അധികാരം കൂടുതൽ വികേന്ദ്രീകരിക്ക പ്പെടുമെന്ന് നമുക്കാശിക്കാം
       ഇതിൽ ആശ ങ്ക ഉളവാക്കുന്ന ഒരു കാര്യം നമ്മുടെ പൊതു ബോധം അനുദിനം നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു എന്നതാണ് .ഇന്ന് വോട്ടു ചെയ്യാനിറ ങ്ങുന്നതിനു തൊട്ടു മുമ്പ് വായിച്ച ഒരു വാര്ത്ത ദുഖവും ഒരല്പം സന്തോഷവുമുണ്ടാക്കി .ന്യൂക്ലിയസ് മാളിനു മുൻപിൽ വാഹനമിടിച്ചു കിടന്ന ഒരാളെ ആശുപത്രിയിൽ ആക്കാൻ അവിടെ ക്കൂടി നിന്ന ചുമട്ടു തൊഴിലാളികളടക്കം ആരും തയ്യാറാ യില്ലത്രേ .നമ്മുടെ പൊതു ബോധം പൂർണമായി നഷ്ടപ്പെട്ടു വെന്ന  അറിവ് ദുഃഖ കരമാണല്ലോ . പാരസ്പര്യമുള്ള ഒരു  പൊതു സമുഹത്തിലെ പ്രാദേശിക ഭരണ കൂടസമ്പ്രദായം  വിജയിക്കൂ .എന്തായാലും രണ്ടു മൂന്നു യുവതികൾ മുന്നോട്ടു വന്നു അയാളെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു വെ ന്നു വാര്ത്ത തുടര്ന്നു പറയുന്നു .അത്യന്തം ആഹ്ലാദകരാമ്മാണ്  ആ വാര്ത്ത .ആ സഹോദരിമാര്ക്ക് അഭിനന്ദനങ്ങളും ആശംസകളും .ലോകത്തിൽ ഏറ്റവും കുടുത്തൽ ഫീസ് വാങ്ങുന്ന വക്കീലിന്റെ  ജോലി വലിച്ചെറിഞ്ഞ് ദരിദ്രനായി ജീവിച്ച് സ്വാതന്ത്ര്യവും പരിമിതമായെങ്കിലും ഗ്രാമ സ്വരാജ്യവും നേടിത്തന്ന മഹാത്മാവിനു പ്രണാമങ്ങൾ   .എന്റെ വിരലിലെ പുതിയ മഷിയടയാളത്തിൽ അഭിമാനവും
      .

2015 നവംബർ 1, ഞായറാഴ്‌ച

ധരണിയുടെ പരിപാടി ഫൈൻ ആർട്സ് ഹാളിൽ നടന്നു കൊണ്ടിരിക്കുകയാണ് .ഇന്നലെ31-10-2015 രണ്ടു നൃത്ത പരിപാടികളുണ്ടായിരുന്നു .സൗമ്യ ബോസിന്റെ ഒഡീസി യും ദിവ്യ ദേവ ഗുപ്തപുവിന്റെ ഭരത നാട്യവും
  ശരീരത്തിന്റെ പകുതി ഭാഗം കൊണ്ട് ശിവന്റെ താണ്ഡവും മറുപകുതി കൊണ്ട് പാര്വതിയുടെ ലാസ്യവും ഒരേസമയം ആടിക്കാണിക്കുന്ന പറവൂര് കൂത്ത ചാക്കയ്യനെ കുറിച്ച് ചിലപ്പതികാരത്തിൽ ഇളങ്കോവടികൾ പറ യുന്നുണ്ട് .ഇന്നലെ സൗമ്യ ബോസ് അവതരിപ്പിച്ച അര്ദ്ധ നാരീ ശ്വരൻ എന്ന ഒഡീസി ഐറ്റം കണ്ടപ്പോൾ ഞാൻ ആ ചാക്കയ്യനെ ക്കുറിച്ച് ഓര്ത്ത് പോയി .സൗമ്യ ഭാവിയുള്ള ഒരു യുവ നർത്തകനാണ്  -സംശയിക്ക്ക്കേണ്ടാ നർത്തകൻ  തന്നെ .അവിടെ ചെന്ന് പരിചയപ്പെടുത്തൽ പ്രസംഗം കേള്ക്കുന്നത് വരെ അതൊരു പെണ്‍കുട്ടി ആവുമെന്നാണു ഞാനും വിചാരിച്ചത് .എന്തായാലും നൃത്തം നന്നായിരുന്നു .ഒഡീസ്സിയുടെ സാങ്കേതികതകളൊന്നും അറിയാത്ത എനിക്ക് അത്രയേ പറയാൻ കഴിയൂ .ഭാവിയുടെ വാഗ്ദാനമായ യുവ കലാകാരന് ആശംസകൾ 

2015 ഒക്‌ടോബർ 19, തിങ്കളാഴ്‌ച

ഇന്ത്യൻ സമാന്തര സിനിമയുടെ ആദ്യ സൃഷ്ടി പഥേർ പാഞ്ചാലി അല്ല ന്യൂസ്‌ പേപർ ബോയ് എന്ന മലയാള പടമാണ് .ആദ്യം റിലീസ് ചെയ്തത് എന്ന അർഥത്തിൽ.റായിയുടെ സിനിമയുടെ കലാമേന്മയൊന്നും  ന്യൂസ്‌ പേപർ ബോയ്ക് അവകാശപ്പെടാനില്ല .എങ്കിലും ഒന്നാമത്തേത് അതായിരുന്നു എന്നത്‌ ചരിത്ര സത്യം
  . ഇന്നു  ടി ഡി ദാസൻ std 6 ബി  എന്ന സിനിമ മഴവിൽ മനോരമയിൽ  വീണ്ടും കണ്ടപ്പോൾ ഞാനീകാര്യം ഓര്ത്ത് പോയി .കൊട്ടും കുരവയും ഇല്ലാതെ ആലഭാരങളില്ലാതെ  ഒരു നല്ല സിനിമ മലയാളത്തിൽ വന്നു പോയി .സംവിധായകൻ മോഹൻ  രാഘവന്റെ ആദ്യ സിനിമ .അതവസാനാത്തതേതുമായി എന്നത് വിധി . ആദ്യ ചിത്രത്തിലൂടെ നല്കിയ വാഗ്ദാനം പാലി ക്കാനനുവദി ക്കാതെ അദ്ദേഹത്തെ കാലം നമ്മിൽ നിന്നപഹരിച്ചു .നിർഭാഗ്യം .
  വാദ്യ മേളങ്ങളോടെ  കയറ്റി  എഴുന്നള്ളിച്ച പല ചിത്രങ്ങളേയും കാൾ നന്നായിട്ടുണ്ട് ദാസൻ എന്നെനിക്കു തോന്നുന്നു . ഉപബോധത്തിന്റെ പിതൃ സ്വരൂപാന്വേഷണത്തെ ഇത്രയും നന്നായി മലയാള സിനിമയിൽ ആവിഷ്കരിച്ചു കണ്ടിട്ടില്ല .അച്ഛനെ അന്വേഷിക്കുന്ന മകൻ ദാസനായി അലക്സാണ്ടറും കത്തുകളിലൂടെ അവന്റെ അഛ നാവുന്ന  അമ്മുവായി അയാളുടെ സഹോദരി റോസും നന്നായി അഭിനയിച്ചിരിക്കുന്നു .അച്ഛൻ വിട്ടു പോയതിനു ശേഷം കഷ്ടപ്പാടു സഹിച്ച് കുട്ടികളെ  വളർത്തുന്ന അമ്മമാർ ഒരു   പാടു പേരൂണ്ട് നമ്മുടെ നാട്ടിൽ .കരയാനുള്ള കഴിവ് നഷ്ടപ്പെട്ടവർ ,ചിരിക്കുകയില്ലെന്നു വ്രതമെടുത്തവർ സ്നേഹം പരുഷ വാക്കുകളീലൂടെ മാത്രം പ്രകടിപ്പിക്കുന്നവർ അവരിൽ  ഒരാളായി  മികച്ച അഭിനയം  കാഴ്ചവെ ച്ചിരിക്കുന്നു ശ്വേതാ മേനോൻ .എന്നും സഹനടനാവാൻ വിധിക്ക പ്പെട്ട ആളാണല്ലോ ബിജു മേനോൻ ബിജുവിന്റെ നല്ല വേഷങ്ങളിലൊന്നാണു ഇതിലേത് .അതംഗീകരിക്കപ്പെടുകയും ചെയ്തു .ഭാഗ്യം .
    ആര്ട്ട് ഹൌസ് ,മെയിൻ സ്ട്രീം ഭേദമില്ലാതെ നല്ല സിനിമക്ലുണ്ടാവട്ടെ മലയാളത്തിൽ .
   
     

2015 ഒക്‌ടോബർ 3, ശനിയാഴ്‌ച

ഗാന്ധി ജയന്തി
പ്രൊഫസർ ടി ജെ ജോസഫ് ,അതെ കയ് വെട്ടി മാറ്റ പ്പെട്ട ആൾ തന്നെ ,ആയിരുന്നു ഇത്തവണ മഹാത്മാ വായന ശാലയുടെ ഗാന്ധി ജയന്തി പരിപാടിയിലെ മുഖ്യ പ്രഭാഷകൻ .ജോസഫ് സാർ ഒരു നല്ല അദ്ധ്യാപകനാണ് .ഗാന്ധിയുടെ അഹിംസാ സിദ്ധാന്തം അദ്ദേഹം ലളിതമായി സദസ്സിനു വിവരിച്ചു തന്നു .അഹിംസയെന്നാൽ ഹിംസ ചെയ്യാതിരിക്കുക എന്ന നിഷ്ക്രിയത്വമല്ല .അത് സക്രിയമാണ് .ദ്വേഷിക്കാതിരിക്കുകമാത്രമല്ല സ്നേഹിക്കുകയാണ് തിന്മ ചെയ്യാതിരിക്കുക മാത്രമല്ല നന്മ ചെയ്യുകയാണ് .പല വാക്കുകളും പരിശോധിച്ചത്തിനു ശേഷമാണ്  ഒടുവിൽ തന്റെ കര്മ്മ മാർഗത്തിന് അഹിംസ എന്ന് പേരിടാൻ ഗാന്ധിജി തീരുമാനിച്ചത് .കുറെയൊക്കെ നേരത്തെ കേട്ടിട്ടുള്ള കാര്യങ്ങളാണെങ്കിലും ഒരു പ്രഗദ്ഭനായ അദ്ധ്യാപകാൻ അത് വിവരിച്ചു തന്നപ്പോൾ കാര്യങ്ങൾ വ്യക്തമായി .
   അദ്ദേഹത്തിനു നേരിട്ട ദുരനുഭവങ്ങളെ ക്കുറി ച്ചു കേള്ക്കാൻ സദസ്സിനു സ്വാഭാവികമായും താല്പര്യമുണ്ടായിരുന്നു .ഏതാണ്ടൊരു നിസ്സംഗതയോടെ യാണ് പ്രൊഫ സ ർ ആ  അനുഭവങ്ങള വിവരിച്ചത് .തീവ്ര വാദികൾ കാട്ടിയതിലധികം ക്രൂരത തന്റെ സഭയും  സര്ക്കാരും തന്നോടു കാട്ടി എന്ന് പ്രഫസ്സർ പറഞ്ഞു .തീവ്ര വാദി ആക്രമണങ്ങളെ ധീരമായി ചെറുത്തു നിന്ന ഭാര്യ പക്ഷേ സഭയുടേയും സര്ക്കാരിന്റെയും നടപടികളിൽ മനം നൊന്ത് ആത്മഹത്യ ചെയ്ത കാര്യം അദ്ദേഹം സദസ്സിനെ ഓർമ്മിപ്പിച്ചു .പലതരം സമ്മർ ദ്ദ ങ്ങളുടെ ഫലമായി ജോസഫിനെ ജോലിയിൽ തിരിച്ചെടുത്തെങ്കിലും അദ്ദേഹത്തിനെതിരെ പള്ളികളിൽ ഇടയ ലേഖനം വായിക്കാൻ സഭ മറന്നു പോയില്ല .പെന്ഷനാകുന്ന ദിവസം ആണ്  ഈ പുന പ്രവേശനം ഉണ്ടായത് എന്ന് നമ്മൾ നേരത്തെ പത്രങ്ങളിൽ വായിച്ചിരുന്നല്ലോ .
    ചോദ്യ കടലാസ്സു വിവാദം ഉണ്ടായ ഇടക്ക് അറസ്റ്റ് ഭയന്ന് ഒളിവിൽ പോയ ജോസഫിനെ ക്കുറിച്ച് വിവരം കിട്ടാൻ അദ്ദേഹത്തിന്റെ മകനെ പോലീസു കാർ പിടിച്ചു കൊണ്ടു പോയി കുനിച്ചു നിരത്തി ഇടിക്കുകയും കാൽ വെള്ളയിൽ ചൂരലിനടിക്കുകയും ചെയ്തു .മനുഷ്യന്റെ അന്തസ്സും സ്വാവിക നീതിയും ഉറപ്പു നല്കുന്ന ഭരണ ഘടന നിലവിൽ വന്ന് ആരു പതിറ്റാണ്ടിനു ശേഷം !
   നിർഭാഗ്യത്തിന്റെ ദശാകാലത്ത് ഗീതാ ശ്ലോകങ്ങളും അവയ്ക്ക് സ്വാമി വിവേകാനന്ദൻ നല്കിയ വ്യ്ഖ്യാനങ്ങളും തനിക്കു തുണയായി എന്ന് ജോസഫ് സാർ പറഞ്ഞു .കൃസ്തു വചനങ്ങൾ ഒരദ്ധ്യായം ആണ് .കൃഷ്ണ വചനങ്ങൾ മറൊരദ്ധ്യായം ,ബുദ്ധന്റെ ഉപദേശ ങ്ങൾ ഇനിയൊന്നു .ഇങ്ങിനെ ഒരുപാടദ്ധ്യായങ്ങളുള്ള ഒരു പുസ്തകമാണ് ആത്മീയത എന്നും ഇതിലേതെങ്കിലുമൊന്നു മാത്രം ശരിയെന്നു കരുതുന്നത് മൗഢ്യ മാണെന്നും പ്രൊഫസ്സർ കൂട്ടി ചേർത്തു .

മൊയ്തീനും മറ്റു ചിലരും
 ഇന്നലെ മൊയ്തീൻ കണ്ടു  .മോയ്തീന്റെയും കാഞ്ചന മാലയുടേയും ജീവിത കഥ നേരത്തെ വായിച്ചിരുന്നു വെങ്കിലും വിശദാംശങ്ങൾ ഓർമ്മയുണ്ടായിരുന്നില്ല .ഒര്മ്മപ്പെടുത്തുന്ന എന്തെങ്കിലും തപ്പി പിടിച്ച് വായിക്കാൻ ശ്രമിച്ചതുമില്ല  .ഒരു കലാസൃഷ്ടിയെ അതായി തന്നെ കാണുന്നതാണ് നല്ലത് .അതിനാധാരാമായ യഥാർഥ സംഭവങ്ങളെ ക്കുറിച്ചുള്ള അറിവ് ,റഫറൻസുകൾ ,ആസ്വാദനത്തെ തടസ്സപ്പെടുത്തും
    ..നല്ല സിനിമ.രണ്ടാം പകുതിയിൽ മൊയ്തീന്റെ പൊതു ജീവിതം എങ്ങിനെ മുന്നോട്ടു പോയി എന്ന് വ്യക്തമല്ല എന്ന് ഒരു വിമർശനം ഉന്നയിക്കാം വേണമെങ്കിൽ .അത് പക്ഷേ ചിത്രത്തിന്റെ ശില്പഭങ്ങിയെ ബാധിച്ചിട്ടില്ല ..ആളുകള് ആസ്വദിക്കുന്നുണ്ട് എന്നതാണ്  പ്രധാന കാര്യം .മസാലയും ഡയലോഗുകളും മതി സിനിമാ പ്രേമികൾക്ക് എന്ന ധാരണ തിരുത്തപ്പെട്ടു കൊണ്ടിരിക്കുന്നു .ആളുകൾ മണിക്കൂറു കൾക്കു മുമ്പ് ക്യൂ നില്ക്കാനെത്തുന്നു ഒരു നല്ല പടം കാണാൻ .മലയാള സിനിമ യെ  സംബന്ധിച്ചിടത്തോളം പ്രതീക്ഷക്കു വക നല്കുന്ന കാര്യം
  പൃഥ്വീരാജിന്റെ താരമൂല്യം സിനിമയുടെ വ്യാപാരസാദ്ധ്യത  വർദ്ധിപ്പിക്കുന്നുണ്ടോ ?അറിഞ്ഞു കൂടാ .അദ്ദേഹം നന്നായി അഭിനയിച്ചിട്ടുണ്ട് .പാർവതിയും .നോട്ടു ബുക്കിനു ശേഷം അവര്ക്ക് കിട്ടിയ നല്ല റോൾ ഇതാണെന്നു തോന്നുന്നു .അഭിനേതാക്കളെല്ലാം അവരവരുടെ ഭാഗം ഭംഗിയാക്കി .
   ഇനി വരുന്നതാണ് എനിക്ക് പറയാനുള്ള പ്രധാന കാര്യം .സിനിമയിൽ ഞാൻ സുരഭിയെ കണ്ടു .കത്തു കയ്മാറുന്ന ജോലിക്കാരിയുടെ വേഷത്തിൽ .ചെറിയ വേഷം അവർ നന്നാക്കി .ഈ സുരഭിയെ ഞാൻ ആദ്യം കാണുന്നത് രണ്ടു മൂന്നു വർഷം മുമ്പ് ഒരു നാടകത്തിലെ പ്രധാന കഥാ പാത്രമായാണ് .ഒറ്റക്കു താമസിക്കുന്ന ഒരു യുവ വിധവ പകൽ  മാന്യന്മാരിൽ നിന്ന് നേരിടേണ്ടി വരുന്ന ഉപദ്രവങ്ങളും ആ യുവതിയുടെ ചെറുത്തു നില്പ്പുകളും അവരനുഭവിക്കുന്ന വ്യ്ഥകളും വീർപ്പുമുട്ടലുമൊക്കെയായിരുന്നു ആ നാടകത്തിന്റെ വിഷയം .അതിലെ പ്രധാന കഥാ പാത്രമായി അഭിനയിച്ച സുരഭി ഞാനുൾപ്പെടെയുള്ള കാഴ്ചക്കാരെ അമ്പരപ്പിച്ചു കളഞ്ഞു .നാടകത്തിലെ സുലോചന -ലീല -ലളിത യുഗം തിരിച്ചു വന്നതായി തോന്നി .
    സുരഭി മാത്രമല്ല കഴിവുള്ള നാടക നടന്മാരും നടികളും സിനിമയിൽ എത്തുന്നുണ്ട് ചെറിയ വേഷങ്ങളിൽ .ഒരുദാഹരണം ഗോപാലകൃഷ്ണൻ .ഈഡി പ്പസ്സിനേയും സ്വന്തം പ്രതിച്ഛായ നഷ്ടപ്പെട്ട മദ്ധ്യ വർഗ്ഗക്കാരനേയും(പ്രതി ബിംബ എന്ന മറാത്തി നാടകം ) അന്യാ ദൃശ മായ പാടവത്തോടെ രംഗത്തവതരിപ്പിച്ചിട്ടുള്ള ഗോപാലകൃഷ്ണൻ .എനിക്ക് സിനിമാ രംഗത്തെ നയിക്കുന്നവരോടു പറയാനുള്ളത് ഇതാണ് .ഈ അഭിനേതാക്കൾക്ക് അവരുടെ കഴിവ് പ്രകടിപ്പിക്കാനുള്ള അവസരം നല്കുക .അഭിനയ സാദ്ധ്യതയുള്ള വേഷങ്ങൾ നല്കുക .അങ്ങിനെയായാൽ തില കന്മാരും ലളിതമാരും ഇനിയും ഉണ്ടായേക്കും.അവർ കൂടി യില്ലാതെ  നായികാ നായകന്മാർ മാത്രമായി സിനിമ നില നിൽക്കുകയില്ലല്ലോ   

2015 സെപ്റ്റംബർ 17, വ്യാഴാഴ്‌ച

നായർ സ്പിരിറ്റ്‌
 പഴയ സിവിൽ സപ്ലൈസ് കാലത്തു നിന്നുള്ള ഒരു സംഭവ കഥയാണ് .
   എനിക്കു ചുമതലയുണ്ടായിരുന്ന ഫിനാൻസ് വിഭാഗത്തിൽ നിന്നു പേയ്മെന്റു നടത്തേണ്ട പല ഫയലുകളൂടേയും ഭരണാനുമതി നല്കേണ്ട സെക്ഷൻ കൈകാര്യം ചെയ്തിരുന്നത് സീനിയര് അസിസ്റ്റന്റ് കമലാക്ഷി അമ്മ യായിരുന്നു .കഴിവും ആത്മാര്ഥ തയും സത്യസന്ധതയുമുള്ള ഉദ്യോഗസ്ഥ അന്തസ്സുള്ള പെരുമാറ്റം .ഞങ്ങൾ സമപ്രായക്കാരാണ് .എല്ലാവരോടും നല്ല സൗഹൃദം കാത്തു സൂക്ഷിക്കുന്ന കമലാക്ഷി അമ്മ ഒരിക്കൽ എന്നോടു പറഞ്ഞു തനിക് കുറുപ്പ് സാറിനോടും പിള്ള സാറിനോടും എന്ന് വെച്ചാൽ എന്നോടും കമ്പനിയുടെ ലീഡ് ബാങ്കായ എസ് ബി ഐ യുടെ പ്രതിനിധിയായി  ഇടക്കൊക്കെ കമ്പനിയിൽ ചർച്ചകൾക്കായി വരാറുള്ള മാനേജർ പിള്ള സാറിനോടും പ്രത്യേകമായ സ്നേഹബഹുമാനങ്ങളുണ്ടെന്ന് .കാരണം അവരുടെ പ്രായത്തിലുള്ള രണ്ടു പേർ രണ്ടു നായന്മാർ അവരെക്കാൾ ഉയര്ന്ന നിലയിൽ  എത്തിയിരിക്കുന്നു .'എനിക്ക് നല്ല നായർ സ്പിരിറ്റ്‌ ആണു സാർ 'കമലാക്ഷി അമ്മ പരസ്യമായിത്തന്നെ പ്രഖ്യാപിച്ചു .'നന്നായിരിക്കട്ടെ 'ഞാൻ പറഞ്ഞു 'നായർക്കു ദോഷി നായർ എന്നാണു ഞാൻ കേട്ടിട്ടുള്ളത് ' അവർ മറുപടി പറയാതെ പോയി .
       ആയിടക്ക്‌ ഒരു ദിവസം കൻസോർഷിയം ലോണ്‍  ചർച്ചകൾ ക്കായി പിള്ള സാർ വന്നു .ഉന്നത തല ചർച്ചകൾക്കു ശേഷം വിശദാംശങ്ങൾ വർക്ക് ഔട്ട് ചെയ്യാൻ ഞങ്ങൾ എന്റെ മുറിയില ക്കൂടി ;ഞാൻ പിള്ള സാർ ഫിനാൻസിൽ തന്നെയുള്ള സപ്ലയ് ഓഫീസര് മാരായ ഇസ്മായേൽ ഹാജി,സക്കറിയാസ് .കയ്യിൽ പാസ്സാക്കിയ രണ്ടു ബില്ലുകളുമായി കമലാക്ഷി അമ്മ അങ്ങോട്ടു  വന്നു ഒന്ന് ഇസ്മായേലിനേയും മറ്റത് സക്കറി യാസിനേയും  ഏൽപ്പിച്ചു .'കാഷിൽ കൊടുത്താൽ മതി ഉടനേ പണം കിട്ടും' ..പിള്ള സാറിന്റെ ട്രാവൽ റി ഇമ്ബെഴ്സ് മെന്റ് ഉടനെ കൊടുത്തയക്കാം കുറുപ്പ് സാറിന്റെ ഒരു ടി എ ബില്ലുള്ളത് രണ്ടു ദിവസത്തിനകം നോക്കാം എന്ന് കൂടി പറഞ്ഞു അവർ
     'മാപ്പിളക്കും മേത്തനുമുള്ളത് നേരീട്ടു കയ്യോടെ കൊണ്ടുക്കൊടുക്കുക പിള്ളക്കും കുറു പ്പിനുമുള്ളത് സൗകര്യം പോലെ കൊടുത്തയക്കുക ഇതാണോ  ഈ നായര് സ്പിരിറ്റ്‌ എന്ന് പറയുന്നത് 'ഇസ്മായേൽ ചോദിച്ചു .'കുറുപ്പും പിള്ളയും പൊടിയും തട്ടി അങ്ങ് പോകും ഒരാൾ ഏ ജീസിലോട്ടും മറ്റൊരാൾ സ്റ്റേറ്റ് ബാങ്കിലോട്ടും .സക്കറി യാസും ഇസ്മായേലും ഇവിടെ തന്നെ കാണും എന്റെ ഓഫീസര് മാരായിട്ട് 'കമലാക്ഷി അമ്മയുടെ മറുപടി .
  അപ്പോൾ അതാണു നായര് സ്പിരിറ്റ് എന്ന് ഞാൻ .എല്ലാ ജാതി സ്പിരിറ്റും അത് തന്നെയെന്നു സക്കറിയാസ് .

2015 സെപ്റ്റംബർ 14, തിങ്കളാഴ്‌ച

ഇന്ന് സെപ്റ്റംബർ 14 .1945 സെപ്റ്റംബർ 14 നാണ്  തിരുവിതാംകൂറിലെ ഗ്രന്ഥ ശാലകളൂടെ പ്രതിനിധികൾ അമ്പലപ്പുഴയിൽ ഒത്തു കൂടി ഒരു സംഘം സ്ഥാപിച്ചത് .ആ യോഗം സംഘടിപ്പിച്ചതും അവിടെ ജന്മം  കൊണ്ട സംഘടനയെ പിന്നീട് മൂന്നു പതിറ്റാണ്ടു കാലം ഫലപ്രദമായ രീതിയിൽ നയിച്ചതും ഒരു സ്കൂൾ അദ്ധ്യാപകനാണ് ,ജോസഫ്‌ മുണ്ടശേരി വെറും പ്രൈമറി അദ്ധ്യാപകനെന്നു പരിഹസിച്ച ആൾ, പി .എൻ . പണിക്കർ .ഈ പ്രൈമറി അദ്ധ്യാപകന്റെയും അദ്ദേഹം മുങ്കയ്യെടുത്ത് രൂപീകരിച്ച സംഘത്തിന്റെയും പ്രവർത്തന ഫലമായി കേരളത്തിലെ ഓരോ ഗ്രാമത്തിലും കക്ഷി രാഷ്ട്രീയത്തിനും ജാതിമത ചിന്തകൾക്കും അതീതമായി ചിന്തിക്കുകയും പ്രവര്ത്തിക്കുകയും ചെയ്യാൻ കേരളീയ യുവത്വത്തെ പ്രേരിപ്പിച്ച  സാംസ്കാരിക കേന്ദ്രങ്ങൾ  ഗ്രന്ഥ ശാലകൾ  ഉ ണ്ടായി  'വായിച്ചു വളരുക 'എന്ന പണിക്കരു  സാറിന്റെ  ആഹ്വാനം ,കേരളംചെവിക്കൊണ്ടു .
          ഇന്നിപ്പോൾ 70 വര്ഷം കഴിഞ്ഞിരിക്കുന്നു.ഇടക്ക് സംഘത്തിനും പണിക്കരു സാറിനും സംഭവിച്ചതൊക്കെ പരക്കെ അറിയപ്പെടുന്ന കാര്യങ്ങളായതു കൊണ്ട് ഇവിടെ വിസ്തരിക്കേണ്ടതില്ല .എന്തായാലും ഗ്രന്ഥ ശാലക ൾ  പ്രവർത്തിക്കുന്നുണ്ട് .അവയ്ക്കെല്ലാം നല്ല തുക വാര്ഷിക ഗ്രാന്റ് ആയി ലഭിക്കുന്നു .അതുകൊണ്ട് ഗ്രന്ഥ ശാലകൾ വര്ഷം തോറും ധാരാളം പുസ്തകങ്ങൾ വാങ്ങുന്നു .
   പക്ഷേ അവയൊന്നും വായിക്കപ്പെടുന്നില്ല എന്നതാണ് ഇവിടത്തെ ദുരന്തം .വായിക്കാതെയും വളരാം എന്ന് മലയാളി തീരുമാനിച്ചതു പോലുണ്ട് .ആരാച്ചാരും ആണ്ടാൾ ദേവ നായകിയും അങ്ങിനെ വിരലിൽ എണ്ണാവുന്ന ചിലതൊക്കെ ചൂണ്ടി ക്കാണിക്കുന്നതിൽ അർഥമില്ല അപവാദങ്ങൾ പോതുനിയമാത്തെ സാധൂകരിക്കുകയാണു ചെയ്യുന്നത് .
     ലൈബ്രറിയിൽ വാങ്ങി വെക്കുന്ന പുസ്തകങ്ങൾ വായിക്കുമെന്നൊരു പ്രതിഞ്ജ എടുക്കുകയാണ് ഈ എഴുപതാം വാർഷികത്തിൽ നമ്മൾ മലയാളികൾ ചെയ്യേണ്ടത് .പ്രൈമറി അദ്ധ്യാപകർ അവസാനം ദൈവത്തിലേക്കു പെൻഷൻ പറ്റുന്നുവെന്നാണു ചുള്ളിക്കാടിന്റെ കവിതയിൽ പറയുന്നത് .വായിക്കുക  ദൈവത്തിലേക്കു പെൻഷൻ പറ്റിയ പണിക്കരു സാർ നക്ഷത്രങ്ങളുടെ ലോകത്തിരുന്നു പുഞ്ചിരിക്കട്ടെ