2015 ഒക്‌ടോബർ 19, തിങ്കളാഴ്‌ച

ഇന്ത്യൻ സമാന്തര സിനിമയുടെ ആദ്യ സൃഷ്ടി പഥേർ പാഞ്ചാലി അല്ല ന്യൂസ്‌ പേപർ ബോയ് എന്ന മലയാള പടമാണ് .ആദ്യം റിലീസ് ചെയ്തത് എന്ന അർഥത്തിൽ.റായിയുടെ സിനിമയുടെ കലാമേന്മയൊന്നും  ന്യൂസ്‌ പേപർ ബോയ്ക് അവകാശപ്പെടാനില്ല .എങ്കിലും ഒന്നാമത്തേത് അതായിരുന്നു എന്നത്‌ ചരിത്ര സത്യം
  . ഇന്നു  ടി ഡി ദാസൻ std 6 ബി  എന്ന സിനിമ മഴവിൽ മനോരമയിൽ  വീണ്ടും കണ്ടപ്പോൾ ഞാനീകാര്യം ഓര്ത്ത് പോയി .കൊട്ടും കുരവയും ഇല്ലാതെ ആലഭാരങളില്ലാതെ  ഒരു നല്ല സിനിമ മലയാളത്തിൽ വന്നു പോയി .സംവിധായകൻ മോഹൻ  രാഘവന്റെ ആദ്യ സിനിമ .അതവസാനാത്തതേതുമായി എന്നത് വിധി . ആദ്യ ചിത്രത്തിലൂടെ നല്കിയ വാഗ്ദാനം പാലി ക്കാനനുവദി ക്കാതെ അദ്ദേഹത്തെ കാലം നമ്മിൽ നിന്നപഹരിച്ചു .നിർഭാഗ്യം .
  വാദ്യ മേളങ്ങളോടെ  കയറ്റി  എഴുന്നള്ളിച്ച പല ചിത്രങ്ങളേയും കാൾ നന്നായിട്ടുണ്ട് ദാസൻ എന്നെനിക്കു തോന്നുന്നു . ഉപബോധത്തിന്റെ പിതൃ സ്വരൂപാന്വേഷണത്തെ ഇത്രയും നന്നായി മലയാള സിനിമയിൽ ആവിഷ്കരിച്ചു കണ്ടിട്ടില്ല .അച്ഛനെ അന്വേഷിക്കുന്ന മകൻ ദാസനായി അലക്സാണ്ടറും കത്തുകളിലൂടെ അവന്റെ അഛ നാവുന്ന  അമ്മുവായി അയാളുടെ സഹോദരി റോസും നന്നായി അഭിനയിച്ചിരിക്കുന്നു .അച്ഛൻ വിട്ടു പോയതിനു ശേഷം കഷ്ടപ്പാടു സഹിച്ച് കുട്ടികളെ  വളർത്തുന്ന അമ്മമാർ ഒരു   പാടു പേരൂണ്ട് നമ്മുടെ നാട്ടിൽ .കരയാനുള്ള കഴിവ് നഷ്ടപ്പെട്ടവർ ,ചിരിക്കുകയില്ലെന്നു വ്രതമെടുത്തവർ സ്നേഹം പരുഷ വാക്കുകളീലൂടെ മാത്രം പ്രകടിപ്പിക്കുന്നവർ അവരിൽ  ഒരാളായി  മികച്ച അഭിനയം  കാഴ്ചവെ ച്ചിരിക്കുന്നു ശ്വേതാ മേനോൻ .എന്നും സഹനടനാവാൻ വിധിക്ക പ്പെട്ട ആളാണല്ലോ ബിജു മേനോൻ ബിജുവിന്റെ നല്ല വേഷങ്ങളിലൊന്നാണു ഇതിലേത് .അതംഗീകരിക്കപ്പെടുകയും ചെയ്തു .ഭാഗ്യം .
    ആര്ട്ട് ഹൌസ് ,മെയിൻ സ്ട്രീം ഭേദമില്ലാതെ നല്ല സിനിമക്ലുണ്ടാവട്ടെ മലയാളത്തിൽ .
   
     

2015 ഒക്‌ടോബർ 3, ശനിയാഴ്‌ച

ഗാന്ധി ജയന്തി
പ്രൊഫസർ ടി ജെ ജോസഫ് ,അതെ കയ് വെട്ടി മാറ്റ പ്പെട്ട ആൾ തന്നെ ,ആയിരുന്നു ഇത്തവണ മഹാത്മാ വായന ശാലയുടെ ഗാന്ധി ജയന്തി പരിപാടിയിലെ മുഖ്യ പ്രഭാഷകൻ .ജോസഫ് സാർ ഒരു നല്ല അദ്ധ്യാപകനാണ് .ഗാന്ധിയുടെ അഹിംസാ സിദ്ധാന്തം അദ്ദേഹം ലളിതമായി സദസ്സിനു വിവരിച്ചു തന്നു .അഹിംസയെന്നാൽ ഹിംസ ചെയ്യാതിരിക്കുക എന്ന നിഷ്ക്രിയത്വമല്ല .അത് സക്രിയമാണ് .ദ്വേഷിക്കാതിരിക്കുകമാത്രമല്ല സ്നേഹിക്കുകയാണ് തിന്മ ചെയ്യാതിരിക്കുക മാത്രമല്ല നന്മ ചെയ്യുകയാണ് .പല വാക്കുകളും പരിശോധിച്ചത്തിനു ശേഷമാണ്  ഒടുവിൽ തന്റെ കര്മ്മ മാർഗത്തിന് അഹിംസ എന്ന് പേരിടാൻ ഗാന്ധിജി തീരുമാനിച്ചത് .കുറെയൊക്കെ നേരത്തെ കേട്ടിട്ടുള്ള കാര്യങ്ങളാണെങ്കിലും ഒരു പ്രഗദ്ഭനായ അദ്ധ്യാപകാൻ അത് വിവരിച്ചു തന്നപ്പോൾ കാര്യങ്ങൾ വ്യക്തമായി .
   അദ്ദേഹത്തിനു നേരിട്ട ദുരനുഭവങ്ങളെ ക്കുറി ച്ചു കേള്ക്കാൻ സദസ്സിനു സ്വാഭാവികമായും താല്പര്യമുണ്ടായിരുന്നു .ഏതാണ്ടൊരു നിസ്സംഗതയോടെ യാണ് പ്രൊഫ സ ർ ആ  അനുഭവങ്ങള വിവരിച്ചത് .തീവ്ര വാദികൾ കാട്ടിയതിലധികം ക്രൂരത തന്റെ സഭയും  സര്ക്കാരും തന്നോടു കാട്ടി എന്ന് പ്രഫസ്സർ പറഞ്ഞു .തീവ്ര വാദി ആക്രമണങ്ങളെ ധീരമായി ചെറുത്തു നിന്ന ഭാര്യ പക്ഷേ സഭയുടേയും സര്ക്കാരിന്റെയും നടപടികളിൽ മനം നൊന്ത് ആത്മഹത്യ ചെയ്ത കാര്യം അദ്ദേഹം സദസ്സിനെ ഓർമ്മിപ്പിച്ചു .പലതരം സമ്മർ ദ്ദ ങ്ങളുടെ ഫലമായി ജോസഫിനെ ജോലിയിൽ തിരിച്ചെടുത്തെങ്കിലും അദ്ദേഹത്തിനെതിരെ പള്ളികളിൽ ഇടയ ലേഖനം വായിക്കാൻ സഭ മറന്നു പോയില്ല .പെന്ഷനാകുന്ന ദിവസം ആണ്  ഈ പുന പ്രവേശനം ഉണ്ടായത് എന്ന് നമ്മൾ നേരത്തെ പത്രങ്ങളിൽ വായിച്ചിരുന്നല്ലോ .
    ചോദ്യ കടലാസ്സു വിവാദം ഉണ്ടായ ഇടക്ക് അറസ്റ്റ് ഭയന്ന് ഒളിവിൽ പോയ ജോസഫിനെ ക്കുറിച്ച് വിവരം കിട്ടാൻ അദ്ദേഹത്തിന്റെ മകനെ പോലീസു കാർ പിടിച്ചു കൊണ്ടു പോയി കുനിച്ചു നിരത്തി ഇടിക്കുകയും കാൽ വെള്ളയിൽ ചൂരലിനടിക്കുകയും ചെയ്തു .മനുഷ്യന്റെ അന്തസ്സും സ്വാവിക നീതിയും ഉറപ്പു നല്കുന്ന ഭരണ ഘടന നിലവിൽ വന്ന് ആരു പതിറ്റാണ്ടിനു ശേഷം !
   നിർഭാഗ്യത്തിന്റെ ദശാകാലത്ത് ഗീതാ ശ്ലോകങ്ങളും അവയ്ക്ക് സ്വാമി വിവേകാനന്ദൻ നല്കിയ വ്യ്ഖ്യാനങ്ങളും തനിക്കു തുണയായി എന്ന് ജോസഫ് സാർ പറഞ്ഞു .കൃസ്തു വചനങ്ങൾ ഒരദ്ധ്യായം ആണ് .കൃഷ്ണ വചനങ്ങൾ മറൊരദ്ധ്യായം ,ബുദ്ധന്റെ ഉപദേശ ങ്ങൾ ഇനിയൊന്നു .ഇങ്ങിനെ ഒരുപാടദ്ധ്യായങ്ങളുള്ള ഒരു പുസ്തകമാണ് ആത്മീയത എന്നും ഇതിലേതെങ്കിലുമൊന്നു മാത്രം ശരിയെന്നു കരുതുന്നത് മൗഢ്യ മാണെന്നും പ്രൊഫസ്സർ കൂട്ടി ചേർത്തു .

മൊയ്തീനും മറ്റു ചിലരും
 ഇന്നലെ മൊയ്തീൻ കണ്ടു  .മോയ്തീന്റെയും കാഞ്ചന മാലയുടേയും ജീവിത കഥ നേരത്തെ വായിച്ചിരുന്നു വെങ്കിലും വിശദാംശങ്ങൾ ഓർമ്മയുണ്ടായിരുന്നില്ല .ഒര്മ്മപ്പെടുത്തുന്ന എന്തെങ്കിലും തപ്പി പിടിച്ച് വായിക്കാൻ ശ്രമിച്ചതുമില്ല  .ഒരു കലാസൃഷ്ടിയെ അതായി തന്നെ കാണുന്നതാണ് നല്ലത് .അതിനാധാരാമായ യഥാർഥ സംഭവങ്ങളെ ക്കുറിച്ചുള്ള അറിവ് ,റഫറൻസുകൾ ,ആസ്വാദനത്തെ തടസ്സപ്പെടുത്തും
    ..നല്ല സിനിമ.രണ്ടാം പകുതിയിൽ മൊയ്തീന്റെ പൊതു ജീവിതം എങ്ങിനെ മുന്നോട്ടു പോയി എന്ന് വ്യക്തമല്ല എന്ന് ഒരു വിമർശനം ഉന്നയിക്കാം വേണമെങ്കിൽ .അത് പക്ഷേ ചിത്രത്തിന്റെ ശില്പഭങ്ങിയെ ബാധിച്ചിട്ടില്ല ..ആളുകള് ആസ്വദിക്കുന്നുണ്ട് എന്നതാണ്  പ്രധാന കാര്യം .മസാലയും ഡയലോഗുകളും മതി സിനിമാ പ്രേമികൾക്ക് എന്ന ധാരണ തിരുത്തപ്പെട്ടു കൊണ്ടിരിക്കുന്നു .ആളുകൾ മണിക്കൂറു കൾക്കു മുമ്പ് ക്യൂ നില്ക്കാനെത്തുന്നു ഒരു നല്ല പടം കാണാൻ .മലയാള സിനിമ യെ  സംബന്ധിച്ചിടത്തോളം പ്രതീക്ഷക്കു വക നല്കുന്ന കാര്യം
  പൃഥ്വീരാജിന്റെ താരമൂല്യം സിനിമയുടെ വ്യാപാരസാദ്ധ്യത  വർദ്ധിപ്പിക്കുന്നുണ്ടോ ?അറിഞ്ഞു കൂടാ .അദ്ദേഹം നന്നായി അഭിനയിച്ചിട്ടുണ്ട് .പാർവതിയും .നോട്ടു ബുക്കിനു ശേഷം അവര്ക്ക് കിട്ടിയ നല്ല റോൾ ഇതാണെന്നു തോന്നുന്നു .അഭിനേതാക്കളെല്ലാം അവരവരുടെ ഭാഗം ഭംഗിയാക്കി .
   ഇനി വരുന്നതാണ് എനിക്ക് പറയാനുള്ള പ്രധാന കാര്യം .സിനിമയിൽ ഞാൻ സുരഭിയെ കണ്ടു .കത്തു കയ്മാറുന്ന ജോലിക്കാരിയുടെ വേഷത്തിൽ .ചെറിയ വേഷം അവർ നന്നാക്കി .ഈ സുരഭിയെ ഞാൻ ആദ്യം കാണുന്നത് രണ്ടു മൂന്നു വർഷം മുമ്പ് ഒരു നാടകത്തിലെ പ്രധാന കഥാ പാത്രമായാണ് .ഒറ്റക്കു താമസിക്കുന്ന ഒരു യുവ വിധവ പകൽ  മാന്യന്മാരിൽ നിന്ന് നേരിടേണ്ടി വരുന്ന ഉപദ്രവങ്ങളും ആ യുവതിയുടെ ചെറുത്തു നില്പ്പുകളും അവരനുഭവിക്കുന്ന വ്യ്ഥകളും വീർപ്പുമുട്ടലുമൊക്കെയായിരുന്നു ആ നാടകത്തിന്റെ വിഷയം .അതിലെ പ്രധാന കഥാ പാത്രമായി അഭിനയിച്ച സുരഭി ഞാനുൾപ്പെടെയുള്ള കാഴ്ചക്കാരെ അമ്പരപ്പിച്ചു കളഞ്ഞു .നാടകത്തിലെ സുലോചന -ലീല -ലളിത യുഗം തിരിച്ചു വന്നതായി തോന്നി .
    സുരഭി മാത്രമല്ല കഴിവുള്ള നാടക നടന്മാരും നടികളും സിനിമയിൽ എത്തുന്നുണ്ട് ചെറിയ വേഷങ്ങളിൽ .ഒരുദാഹരണം ഗോപാലകൃഷ്ണൻ .ഈഡി പ്പസ്സിനേയും സ്വന്തം പ്രതിച്ഛായ നഷ്ടപ്പെട്ട മദ്ധ്യ വർഗ്ഗക്കാരനേയും(പ്രതി ബിംബ എന്ന മറാത്തി നാടകം ) അന്യാ ദൃശ മായ പാടവത്തോടെ രംഗത്തവതരിപ്പിച്ചിട്ടുള്ള ഗോപാലകൃഷ്ണൻ .എനിക്ക് സിനിമാ രംഗത്തെ നയിക്കുന്നവരോടു പറയാനുള്ളത് ഇതാണ് .ഈ അഭിനേതാക്കൾക്ക് അവരുടെ കഴിവ് പ്രകടിപ്പിക്കാനുള്ള അവസരം നല്കുക .അഭിനയ സാദ്ധ്യതയുള്ള വേഷങ്ങൾ നല്കുക .അങ്ങിനെയായാൽ തില കന്മാരും ലളിതമാരും ഇനിയും ഉണ്ടായേക്കും.അവർ കൂടി യില്ലാതെ  നായികാ നായകന്മാർ മാത്രമായി സിനിമ നില നിൽക്കുകയില്ലല്ലോ   

2015 സെപ്റ്റംബർ 17, വ്യാഴാഴ്‌ച

നായർ സ്പിരിറ്റ്‌
 പഴയ സിവിൽ സപ്ലൈസ് കാലത്തു നിന്നുള്ള ഒരു സംഭവ കഥയാണ് .
   എനിക്കു ചുമതലയുണ്ടായിരുന്ന ഫിനാൻസ് വിഭാഗത്തിൽ നിന്നു പേയ്മെന്റു നടത്തേണ്ട പല ഫയലുകളൂടേയും ഭരണാനുമതി നല്കേണ്ട സെക്ഷൻ കൈകാര്യം ചെയ്തിരുന്നത് സീനിയര് അസിസ്റ്റന്റ് കമലാക്ഷി അമ്മ യായിരുന്നു .കഴിവും ആത്മാര്ഥ തയും സത്യസന്ധതയുമുള്ള ഉദ്യോഗസ്ഥ അന്തസ്സുള്ള പെരുമാറ്റം .ഞങ്ങൾ സമപ്രായക്കാരാണ് .എല്ലാവരോടും നല്ല സൗഹൃദം കാത്തു സൂക്ഷിക്കുന്ന കമലാക്ഷി അമ്മ ഒരിക്കൽ എന്നോടു പറഞ്ഞു തനിക് കുറുപ്പ് സാറിനോടും പിള്ള സാറിനോടും എന്ന് വെച്ചാൽ എന്നോടും കമ്പനിയുടെ ലീഡ് ബാങ്കായ എസ് ബി ഐ യുടെ പ്രതിനിധിയായി  ഇടക്കൊക്കെ കമ്പനിയിൽ ചർച്ചകൾക്കായി വരാറുള്ള മാനേജർ പിള്ള സാറിനോടും പ്രത്യേകമായ സ്നേഹബഹുമാനങ്ങളുണ്ടെന്ന് .കാരണം അവരുടെ പ്രായത്തിലുള്ള രണ്ടു പേർ രണ്ടു നായന്മാർ അവരെക്കാൾ ഉയര്ന്ന നിലയിൽ  എത്തിയിരിക്കുന്നു .'എനിക്ക് നല്ല നായർ സ്പിരിറ്റ്‌ ആണു സാർ 'കമലാക്ഷി അമ്മ പരസ്യമായിത്തന്നെ പ്രഖ്യാപിച്ചു .'നന്നായിരിക്കട്ടെ 'ഞാൻ പറഞ്ഞു 'നായർക്കു ദോഷി നായർ എന്നാണു ഞാൻ കേട്ടിട്ടുള്ളത് ' അവർ മറുപടി പറയാതെ പോയി .
       ആയിടക്ക്‌ ഒരു ദിവസം കൻസോർഷിയം ലോണ്‍  ചർച്ചകൾ ക്കായി പിള്ള സാർ വന്നു .ഉന്നത തല ചർച്ചകൾക്കു ശേഷം വിശദാംശങ്ങൾ വർക്ക് ഔട്ട് ചെയ്യാൻ ഞങ്ങൾ എന്റെ മുറിയില ക്കൂടി ;ഞാൻ പിള്ള സാർ ഫിനാൻസിൽ തന്നെയുള്ള സപ്ലയ് ഓഫീസര് മാരായ ഇസ്മായേൽ ഹാജി,സക്കറിയാസ് .കയ്യിൽ പാസ്സാക്കിയ രണ്ടു ബില്ലുകളുമായി കമലാക്ഷി അമ്മ അങ്ങോട്ടു  വന്നു ഒന്ന് ഇസ്മായേലിനേയും മറ്റത് സക്കറി യാസിനേയും  ഏൽപ്പിച്ചു .'കാഷിൽ കൊടുത്താൽ മതി ഉടനേ പണം കിട്ടും' ..പിള്ള സാറിന്റെ ട്രാവൽ റി ഇമ്ബെഴ്സ് മെന്റ് ഉടനെ കൊടുത്തയക്കാം കുറുപ്പ് സാറിന്റെ ഒരു ടി എ ബില്ലുള്ളത് രണ്ടു ദിവസത്തിനകം നോക്കാം എന്ന് കൂടി പറഞ്ഞു അവർ
     'മാപ്പിളക്കും മേത്തനുമുള്ളത് നേരീട്ടു കയ്യോടെ കൊണ്ടുക്കൊടുക്കുക പിള്ളക്കും കുറു പ്പിനുമുള്ളത് സൗകര്യം പോലെ കൊടുത്തയക്കുക ഇതാണോ  ഈ നായര് സ്പിരിറ്റ്‌ എന്ന് പറയുന്നത് 'ഇസ്മായേൽ ചോദിച്ചു .'കുറുപ്പും പിള്ളയും പൊടിയും തട്ടി അങ്ങ് പോകും ഒരാൾ ഏ ജീസിലോട്ടും മറ്റൊരാൾ സ്റ്റേറ്റ് ബാങ്കിലോട്ടും .സക്കറി യാസും ഇസ്മായേലും ഇവിടെ തന്നെ കാണും എന്റെ ഓഫീസര് മാരായിട്ട് 'കമലാക്ഷി അമ്മയുടെ മറുപടി .
  അപ്പോൾ അതാണു നായര് സ്പിരിറ്റ് എന്ന് ഞാൻ .എല്ലാ ജാതി സ്പിരിറ്റും അത് തന്നെയെന്നു സക്കറിയാസ് .

2015 സെപ്റ്റംബർ 14, തിങ്കളാഴ്‌ച

ഇന്ന് സെപ്റ്റംബർ 14 .1945 സെപ്റ്റംബർ 14 നാണ്  തിരുവിതാംകൂറിലെ ഗ്രന്ഥ ശാലകളൂടെ പ്രതിനിധികൾ അമ്പലപ്പുഴയിൽ ഒത്തു കൂടി ഒരു സംഘം സ്ഥാപിച്ചത് .ആ യോഗം സംഘടിപ്പിച്ചതും അവിടെ ജന്മം  കൊണ്ട സംഘടനയെ പിന്നീട് മൂന്നു പതിറ്റാണ്ടു കാലം ഫലപ്രദമായ രീതിയിൽ നയിച്ചതും ഒരു സ്കൂൾ അദ്ധ്യാപകനാണ് ,ജോസഫ്‌ മുണ്ടശേരി വെറും പ്രൈമറി അദ്ധ്യാപകനെന്നു പരിഹസിച്ച ആൾ, പി .എൻ . പണിക്കർ .ഈ പ്രൈമറി അദ്ധ്യാപകന്റെയും അദ്ദേഹം മുങ്കയ്യെടുത്ത് രൂപീകരിച്ച സംഘത്തിന്റെയും പ്രവർത്തന ഫലമായി കേരളത്തിലെ ഓരോ ഗ്രാമത്തിലും കക്ഷി രാഷ്ട്രീയത്തിനും ജാതിമത ചിന്തകൾക്കും അതീതമായി ചിന്തിക്കുകയും പ്രവര്ത്തിക്കുകയും ചെയ്യാൻ കേരളീയ യുവത്വത്തെ പ്രേരിപ്പിച്ച  സാംസ്കാരിക കേന്ദ്രങ്ങൾ  ഗ്രന്ഥ ശാലകൾ  ഉ ണ്ടായി  'വായിച്ചു വളരുക 'എന്ന പണിക്കരു  സാറിന്റെ  ആഹ്വാനം ,കേരളംചെവിക്കൊണ്ടു .
          ഇന്നിപ്പോൾ 70 വര്ഷം കഴിഞ്ഞിരിക്കുന്നു.ഇടക്ക് സംഘത്തിനും പണിക്കരു സാറിനും സംഭവിച്ചതൊക്കെ പരക്കെ അറിയപ്പെടുന്ന കാര്യങ്ങളായതു കൊണ്ട് ഇവിടെ വിസ്തരിക്കേണ്ടതില്ല .എന്തായാലും ഗ്രന്ഥ ശാലക ൾ  പ്രവർത്തിക്കുന്നുണ്ട് .അവയ്ക്കെല്ലാം നല്ല തുക വാര്ഷിക ഗ്രാന്റ് ആയി ലഭിക്കുന്നു .അതുകൊണ്ട് ഗ്രന്ഥ ശാലകൾ വര്ഷം തോറും ധാരാളം പുസ്തകങ്ങൾ വാങ്ങുന്നു .
   പക്ഷേ അവയൊന്നും വായിക്കപ്പെടുന്നില്ല എന്നതാണ് ഇവിടത്തെ ദുരന്തം .വായിക്കാതെയും വളരാം എന്ന് മലയാളി തീരുമാനിച്ചതു പോലുണ്ട് .ആരാച്ചാരും ആണ്ടാൾ ദേവ നായകിയും അങ്ങിനെ വിരലിൽ എണ്ണാവുന്ന ചിലതൊക്കെ ചൂണ്ടി ക്കാണിക്കുന്നതിൽ അർഥമില്ല അപവാദങ്ങൾ പോതുനിയമാത്തെ സാധൂകരിക്കുകയാണു ചെയ്യുന്നത് .
     ലൈബ്രറിയിൽ വാങ്ങി വെക്കുന്ന പുസ്തകങ്ങൾ വായിക്കുമെന്നൊരു പ്രതിഞ്ജ എടുക്കുകയാണ് ഈ എഴുപതാം വാർഷികത്തിൽ നമ്മൾ മലയാളികൾ ചെയ്യേണ്ടത് .പ്രൈമറി അദ്ധ്യാപകർ അവസാനം ദൈവത്തിലേക്കു പെൻഷൻ പറ്റുന്നുവെന്നാണു ചുള്ളിക്കാടിന്റെ കവിതയിൽ പറയുന്നത് .വായിക്കുക  ദൈവത്തിലേക്കു പെൻഷൻ പറ്റിയ പണിക്കരു സാർ നക്ഷത്രങ്ങളുടെ ലോകത്തിരുന്നു പുഞ്ചിരിക്കട്ടെ  

2015 ഓഗസ്റ്റ് 29, ശനിയാഴ്‌ച

Never Say 'Yes' When You Want To Say  'No' ഈ നിയമം  ഞാൻ ഏതാണ്ട് കൃത്യമായി പലിക്കാറു ണ്ട് .പക്ഷേ ഏതു പൊതു നിയമത്തിനും അപവാദങ്ങളുണ്ടല്ലോ .രണ്ടോ മൂന്നോ പേരുണ്ട് എനിക്ക് നോ പറയാൻ കഴിയാത്തവരായി .അവരിൽ ഒരാളാണ് ജോസഫ് സാർ .എ ജീസ്‌ ഓഫീസ് ജീവനക്കാരുടെ മാത്രമല്ല പൊതുവേ കേന്ദ്ര സര്ക്കാര് ഉദ്യോഗസ്ഥരുടെ സംഘടിത പ്രസ്ഥാനം ഏതാണ്ട് നാമാവശേഷമായിരുന്ന ഒരവസ്ഥയിലാണ് ഇ എക്സ് ജോസഫ് ബോംബെ എ ജീസിൽ ജോലിയിൽ പ്രവേശിക്കുന്നത് .കൂടുതൽ ഉയർന്ന ഉദ്യോഗങ്ങൾക്കുള്ള പരീക്ഷകൾക്കിടയിലെ ഒരിടത്താവളം മാത്രമായിരുന്നു അദ്ദേഹത്തിനു ആ ജോലി .പക്ഷേ അന്ന് കേന്ദ്ര ഓഫീസുകളിൽ നിലനിന്നിരുന്ന ദുരവസ്ഥ -കുറഞ്ഞ വേതനം അടിമത്തം എന്ന് തന്നെ വിളിക്കാവുന്ന അസ്വാതന്ത്ര്യം -ചെറുപ്പക്കാരനും ആദർശ  ശാലിയുമായ ജോസഫിന്റെ ഹൃദയത്തെ സ്പർശിച്ചു .അദ്ദേഹം ഉയർന്ന ഉദ്യോഗങ്ങളേയും പരീക്ഷകളേയും മറന്നു .തന്റെ സഹജീവികൾ ക്ക്  വേണ്ടി പ്രവർത്തിക്കാൻ  തീരുമാനിച്ചു .തകർന്നയൂണിയൻ അദ്ദേഹം പുന സംഘടിപ്പിച്ചു .അസ്വാതന്ത്ര്യങ്ങൾക്കും  കൂലിക്കുറ വിനും എതിരേ പൊരുതി .പരാജയപ്പെട്ട ഒരു പാടു സമരങ്ങൾ സംഘടിപ്പിച്ചു .പക്ഷേ അര നൂറ്റാണ്ടിനു ശേഷം ഇന്ന് കേന്ദ്ര ഗവണ്മെന്റ് ജീവനക്കാർ ഒരു ഹൈ വെജ് അയലന്റ്റ് ആയത്തിനുത്തരവാദി യായി ഒരാളിനെ ചൂണ്ടി ക്കാണിക്കമെങ്കിൽ സംശയിക്കേണ്ട അത് ജോസഫ് സാർ തന്നെയാണ് .പരാജയ പ്പെടുന്ന സമരങ്ങളാണ് ചരിത്രത്തെ നിർണ്ണയിക്കുന്നത്  എന്നത് വെറും വാക്കല്ല
    പക്ഷേ തന്റെ സർവീസിന്റെ ആദ്യ ദശകത്തിൽ തന്നെ ഇ എക്സ് മൂന്നു തവണ പുറത്താക്കാ പ്പെടുകയും തിരിച്ചെടുക്ക പ്പെടുകയും ചെയ്തു .മൂന്നാമത്തെ തിരിച്ചെ ടു ക്കലിനു ശേഷം അദ്ദേഹം സ്വമേധയാ സർവീസിൽ നിന്നു പിരിഞ്ഞു .വി കെ കൃഷ്ണ മേനോനും മറ്റും ചേർന്നു നടത്തിയിരുന്ന മാഗസിനിൽ പത്രാധിപരായി .കൂട്ടത്തിൽ അഭിഭാഷക വൃത്തിയും .പക്ഷേ അപ്പോഴും സഹജീവികൾ അവരുടെ ദൈനന്ദിന ജീവിത വ്യഥ കളായിരുന്നു അദ്ദേഹത്തെ അലട്ടിയിരുന്നത് അന്നും .കക്ഷി രാഷ്ട്രീയത്തിന്റെ ലേബലില്ലാതെ ജീവ കാരുണ്യ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരുന്നു അദ്ദേഹം അപ്പോഴും .75 ആം വയസ്സിൽ സുപ്രീം കോടതിയിലെ സീനിയർ അഭിഭാഷകന്റെ പദവി ഉപേക്ഷിച് തൃ പ്പൂണിത്തുറ  ഉദയമ്പേരൂരുള്ള തറവാട്ടു വീട്ടിലെത്തിയ അദ്ദേഹം തന്റെ ജീവ കാരുണ്യ പ്രവർത്തനങ്ങൾ .തുടർന്നു പോരുന്നു ഇപ്പോഴും ഈ എണ്‍പതഞ്ചാം വയസ്സിലും .പാവപ്പെട്ട സ്ത്രീകള്ക്ക് സൗജന്യ തൊക്ഷിൽ പരിശീലനം കുട്ടികൾക്ക് വിദ്യാഭ്യാസ സഹായം ഇങ്ങിനെ പലതും ഇതിനൊക്കെ മകുടം ചാർത്തിക്കൊണ്ട് ഒരു വ്സ്വന്തം ചിലവിൽ സ്ഥാപിച്ച വലിയൊരു ലൈബ്രറിയും .
  ആ ലൈബ്രറി യുടെ വായനാ വാരാഘോഷ സമാപനമായിരുന്നു ഇന്നലെ ജൂണ്‍ 25 .ജോസഫ് സാറിനു നിര്ബന്ധം എന്റെ പുതിയ പുസ്തകം ആ ചടങ്ങിൽ വെച്ച പ്രകാശനം ചെയ്യണമെന്ന് .പുസ്തകം വിപണിയിലെത്തിക്കഴിഞ്ഞു വെന്നും ഇനി പ്രകാശന ചടങ്ങിലൊന്നും അർഥ മില്ലെന്നും ഞാൻ പറഞ്ഞു നോക്കി അദ്ദേഹം സമ്മതിച്ചില്ല .വായനാ ദിനാചരണമല്ലേ പി എൻ  പണിക്കരു സാറിനെ അനുസ്മരിക്കുന്ന ചടങ്ങു വേണമല്ലോ എന്റെ പുസ്തകം പണിക്കരു സാറിനു സമര്പ്പിക്കുന്ന ചടങ്ങ് നടത്താമെന്ന് ഞാൻ പറഞ്ഞപ്പോൾ അദ്ദേഹമത് സമ്മതിച്ചു .അങ്ങിനെ എന്റെ പുസ്തകം മലയാളിയെ വായിച്ചു വളരുവാൻ പ്രാപ്തനാക്കിയ മനുഷ്യന് ഇന്നലെ എന്റെ സ്നേഹിതൻ റൊട്ടെറി യൻ രാജ ശേ ഖരൻ സമർപ്പിച്ചു .എന്റെ മനസിൽ ഗാന്ധിജിക്കൊപ്പം സ്ഥാനമുള്ള ജോസഫ്  സാറിന്റെ സാന്നിദ്ധ്യത്തിൽ .
          പുസ്തകം സമർപ്പിച്ചു കൊണ്ട് രാജശേഖരൻ സംസാരിക്കുന്ന ചിത്രമാണ് താഴെ 

2015 ഓഗസ്റ്റ് 27, വ്യാഴാഴ്‌ച

കെട്ടുകഥ
ഞാൻ ഈയിടെയാണ് ബെർനാഡ് ഷായുടെ ഡെവിൾസ് ഡിസൈപിൾ വായിച്ചത് .'ഈ ലോകത്ത് ഇങ്ങിനെയൊക്കെ സംഭവിക്കുമോ 'എന്നൊരു കഥാ പാത്രം ചോദിക്കുമ്പോൾ മറ്റൊരാൾ മറുപടി പറയുന്നു : 'ഇത് ജീവിതമാണ് . സംഭവങ്ങള്ക്ക് 'യുക്തി ഭദ്രതയും വിശ്വാസ്യതയുമൊക്കെ നാടകത്തിൽ മതി ജീവിതത്തിൽ വേണ്ടാ 'എന്ന് .ശരിയാണ് സിനിമയിലും നാടകത്തിലും സാഹിത്യത്തിലുമൊന്നും നാമൊരിക്കലും അംഗീകരിക്കാത്ത തൊക്കെയാണ്  നിത്യ ജീവിതത്തിൽ സംഭവിക്കുന്നത് .അത് കൊണ്ടാണ് അതൊരു വിഢി പറഞ്ഞ കെട്ടു കഥ യായി പോയത് .അല്ലെങ്കിൽ കൊച്ചിക്കായലിൽ ഇങ്ങിനെയൊന്ന് ഒരു തെളിഞ്ഞ പകലിൽ സംഭവിക്കുമോ ?
  പത്തു മുപ്പതു കൊല്ലം ഒരു സ്ഥിരം ബോട്ട് സവാരിക്കാരനായിരുന്നു ഞാൻ അയലന്റിലെ മറ്റേതൊരു പണിക്കാരനെയും പോലെ .മധുരിക്കുന്ന ആ ഓര്മ്മകളെ ക്കുറിച്ച് എഴുതണമെന്നു വിചാരിച്ചിരിക്കുമ്പോളാണീ  ദുരന്തം .ഈശ്വരാ !

ലാഭ കച്ചവടം
 സോപ്പു ചീപ് കണ്ണാടി സാധനങ്ങളൊക്കെ തലച്ചുമടായി കൊണ്ടു വന്ന് ഓണാട്ടുകര പ്രദേശ ങ്ങളിലെ വീട്ടമ്മമാർക്കു വിൽക്കുന്ന ഒരു റാവുത്തരുണ്ടായിരുന്നു പണ്ട് .മുക്കിനു മുക്കിനു ലേഡി സ്റോറുകൾ സ്വപ്നത്തിൽ പോലും പ്രത്യക്ഷ പ്പെട്ടിട്ടില്ലാത്ത്ത അക്കാലത് പെണ്ണുങ്ങൾക്ക് ഒരു സഹായമായിരുന്നു ആ കച്ചവടം .റാവുത്തരുടെ ഓരോ കച്ചവടവും അവസാനിച്ചിരുന്നത് ഈ ഒരു വാചകത്തോടെയാണ് :"നഷ്ടമാ എങ്കിലും അമ്മച്ചിക്കല്യോ " അതായത് നഷ്ടമാണ് .അത്  അമ്മച്ചിക്കാണെന്ന് മാത്രം . ചെറിയൊരു ലാഭം റാവുത്തർക്കും .
    ഇന്ന് ഒരു ടി വി വാങ്ങാൻ പോയി .ചെന്ന് പെട്ടത് ഒരു നൂറു റാവുത്തർ മാർക്ക് സമമെന്നു പറയാവുന്ന ഒരു ചെറുപ്പക്കാരൻ   സെ യില്സ് മാന്റെ കയ്യിൽ .അയാൾ ഞങ്ങളെക്കൊണ്ട് അയാൾ ക്കിഷ്ടമുള്ള ടി വി വാങ്ങിപ്പിച്ചു .ഇനാമായി രണ്ടായിരം രൂപയുടെ ഗ്ലാസ്സുകൾ കിട്ടുമത്രേ .മധുരമില്ലാത്ത ചായയും ചുക്കുവെള്ളവും മാത്രം കുടിക്കുന്ന ഞങ്ങൾക്കെന്തിനാണ് വർണ  ഭംഗിയുള്ള ഗ്ലാസ്സുകൾ ,വിലയിൽ കുറ ച്ചു തന്നു കൂടെ ?  .പണമായി കൊടുക്കാൻ വകുപ്പില്ല  വിരുന്നു കാർ വരുമ്പോൾ ഉപയോഗിക്കാമല്ലോ എന്നായി അയാൾ.വിരുന്നുകാർ സാധാരണ വരാറില്ലെന്നും വന്നാൽ  തന്നെ ചുക്ക് വെള്ളത്തിലധികം ഒന്നും കൊടുക്കാറി ല്ലെന്നും അതിനു മേൽത്തരം ഗ്ലാസ്സുകൾ വേണ്ടെന്നും പറ ഞ്ഞിട്ട് കാര്യമില്ലെന്ന് തീർച്ച .അത് കൊണ്ട് മിണ്ടാതെ പോന്നു.
ഓണ ചന്ത
കേരളത്തിൽ പൊതു മേഖലയിൽ ഓണ ചന്തകളാരംഭിച്ചത് 1980 ലാണ് .എല്ലാ താലൂക്ക് കേന്ദ്രങ്ങളിലും ഒരാഴ്ച  നീണ്ടുനില്ക്കുന്ന ഓണം ഫെയർ .അതിലൊന്നിന്റെ ചുമതലക്കാരൻ ഞാനായിരുന്നു ;ആലുവാ ഫെയറിന്റെ .സിവിൽ സപ്ലൈസ് കോർപറ ഷനു താലൂക്കുകൾ  തോറും ഓഫ്ഫീസുകളുണ്ടായിരുന്നില്ല അന്ന് .ആലുവയിൽ ഉണ്ടായിരുന്നത് ഒരു ജൂനിയർ അസിസ്റ്റന്റ് മാത്രമാണ് .അയാള്ക്ക് ഇത്തരമൊന്നു ഏറ്റെടുക്കാൻ തീരെ ധൈര്യമുണ്ടായിരുന്നില്ല .അങ്ങിനെയാണ് അന്ന് ഇന്റേണൽ ആഡി റ്റ റാ യിരുന്ന, ആ നിലയിൽ  നിരീക്ഷകനായി ചുമതലപ്പെടുത്തപ്പെട്ടിരുന്ന എന്നോട്  ഈ ജോലി ഏറ്റെടുക്കാമോ  എന്ന് ചോദിച്ചത് .കൂടുതൽ ഉത്തര വാദിത്തമുള്ള സ്ഥാനങ്ങൾ വഹിക്കേണ്ടി വരുമ്പോൾ  ഈ അനുഭവം അവിടെ പ്രയോജനപ്പെടുമെന്ന് അന്നത്തെ ജി എം വി പി  ഗോപാലകൃഷ്ണൻ നായർ  സൂചിപ്പിച്ചു 'പിന്നെ നിങ്ങളുടെ ഇഷ്ടം' ഞാൻ ഒരു വെല്ലു വിളി യായി അത് സ്വീകരിച്ചു .ജി എം പറഞ്ഞത് ശരിയായിരുന്നു .ആ അനുഭവം പിന്നീട് പ്രയോജനപ്പെട്ടു .
   ഉത്രാടനാൾ രാത്രി രണ്ടു മണി വരെ സ്റ്റാൾ തുറന്നു വെച്ച് വന്നവർക്കെല്ലാം പച്ചക്കറിയും അരി യും നേന്ത്രക്കുലയും  നൽകി പിറ്റേ ന്നു പുലര്ച്ചെ വരേണിക്കലെ വീട്ടിലെത്തി .അതിനു കമ്പനി കാർ  വിട്ടു തന്നു ജി എം .ആലുവാ സപ്ലൈ ഓഫീസറായിരുന്ന പങ്കജാക്ഷൻ പിള്ള സാറും സ്റ്റാഫും ആ ആഴ്ച മുഴുവൻ രാപകൽ എന്നോടൊ പ്പമുണ്ടായിരുന്നു .
      പൊതുമേഖലയിലെ പാളിപ്പോകുന്ന മാർകെറ്റ് ഇടപെടലുകളെ ക്കുറിച്ച് വാർത്തകളിൽ കാണുമ്പോൾ ഇ ചന്ദ്ര ശേ ഖരൻ നായരും കെ എം ചന്ദ്ര ശേ ഖറും വി പി ഗോപാലകൃഷ്ണൻ നായരും മുതൽ പങ്കജാക്ഷൻ പിള്ള സാറും ഞാനും വവരെയുള്ളവർ ചേർന്നുവിജയകരമായി  നടത്തിയ ആ ഫെയർ ഓര്ത്ത് പോയി .
     അന്നത്തെ ആ ഉത്രാട രാത്രി ഒരു നേന്ത്ര പഴക്കുല പോലെ എന്റെ ഓർമ്മകളിൽ ഊയലാടുന്നു  എന്നോ മറ്റോ സാഹിത്യത്തിൽ തട്ടിവിട്ടാലോ ?   വേണ്ടാ അല്ലേ .