2013 ഡിസംബർ 5, വ്യാഴാഴ്‌ച

കരളിൽ വിവേകം------ചാലകം മാസിക നവംബർ ലക്കത്തിൽ പ്രസിദ്ധ പ്പെടുത്തിയത്
------------------------
"ബഹു ജന്മാർജ്ജിത കർമ്മ മശേഷം /  തിരു മുൽക്കാഴ്ച്ച നിനക്കിഹ വെച്ചേൻ
ജനി മരണങ്ങളെനിക്കിനി വേണ്ടാ -----------------------------------------------"
ഭാഗവതത്തിന്റെ ആമുഖമായി എഴുത്തച്ഛ നെഴുതി ച്ചേർത്ത ഈ വരികൾ നാലു നൂറ്റാണ്ടായി നമ്മൾ ഏറ്റു പാടി ക്കൊണ്ടിരിക്കുന്നു .ഭക്തിയുടെ നിറവിലും വിവേകത്തിന്റെ ,ആത്മാനാത്മ വിവേകത്തിന്റെ പ്രാധാന്യമാണ് ആചാര്യൻ എടുത്തു പറയുന്നത് . ലക്ഷ്യമോ?ജനിമൃതികളില്ലാത്ത അവസ്ഥ , മോക്ഷം തന്നെ.ശാശ്വതവും സനാതനവുമായ ബ്രഹ്മത്തോടുള്ള ഐക്യ രൂപ്യമാണ് ശരീര ധാരിയായ ജീവാത്മാവിന്റെ പരമമായ ലക്ഷ്യമെന്ന അദ്വൈത വേദാന്ത ചിന്തയാണ് ഭാഗവതത്തിന്റെ   സാരമെന്ന് ഈ വരികൾ സൂചിപ്പിക്കുന്നു .
      സഗുണ ബ്രഹ്മമാണ് ഭാഗവതത്തിൽ പ്രകീർത്തി ക്കപ്പെടുന്ന ഈശ്വരൻ എന്നും മഹാപുരാണത്തിന്റെ തത്വ ചിന്താപരമായ അന്തർ ധാര വിശിഷ്ടാദ്വൈ തമാണെന്നും ആർ .നാരായണ പണിക്കർ പ്രസ്താവിച്ചിട്ടുണ്ട് .സഗുണോപാസനയിലൂടെ നിർഗ്ഗുണ ബ്രഹ്മത്തെ പ്രാപിക്കുക എന്നതാണ് ഭാഗവതൻമ്മാരുടെ ലക്ഷ്യമെന്ന് ഭാഗവത കർത്താവു  തന്നെ ഒന്നിലധികം ശ്ലോകങ്ങളിലൂടെ വ്യക്ത മാക്കുന്നുമുണ്ട് .
   ഗീതാ പ്രഭാഷകനും വേദാന്ത പണ്ഡി തനുമായ സ്വാമി സന്ദീപാനന്ദ ഗിരി ഇതിൽ ആദ്യം പറഞ്ഞ അഭിപ്രായം വെച്ചു പുലർത്തുന്ന ആളാണ്‌ .ഒക്ടോബർ മാസത്തിൽ പൂണിത്തുറ യിൽ അദ്ദേഹം നടത്തിയ ഭാഗവത തത്ത്വ വിചാരത്തിന്റെ ഒരു ശ്രോതാവായിരുന്നു ഈ ലേഖകൻ .ആ അനുഭവമാണ് ഈ കുറിപ്പിന് പ്രേരകമായത് .
    ഏഴു ദിവസം നീണ്ടു നിന്ന ഈ തത്വ വിചാരം സാധാരണ ഗതിയിലുള്ള ഒരു ഭാഗവത സപ്താഹമായിരുന്നില്ല .ഭാഗവതം ആദ്യാവസാനം വായിക്കപ്പെട്ടതുമില്ല .ഇടക്കിടെയുള്ള പൂജകളും പുഷ്പാർച്ചനകളും ഒഴിവാക്കപ്പെട്ടിരുന്നു പൂർണ്ണമായും.കൃഷ്ണാവതാരം രുക്മിണീ സ്വയംവരം തുടങ്ങിയ ഭാഗങ്ങൾ വായിക്കുമ്പോൾ സാധാരണ ഉണ്ടാകാറുള്ള ചടങ്ങു കളോ കാണിക്ക സമർപ്പണമോ ഒന്നുമുണ്ടായിരുന്നില്ല എന്നു മാത്രമല്ല അത്തരം ആചാരങ്ങളോടു തനിക്കുള്ള കഠിനമായ എതിർപ്പ് പരസ്യമായി ത്തന്നെ പ്രകടിപ്പിക്കുകയും ചെയ്തു സ്വാമി .തത്വവിചാരത്തിൽ സ്വാമി ചെയ്തത് ഭാഗവതത്തിന്റെ സാരം പ്രസക്ത ശ്ലോകങ്ങൾ വ്യാഖ്യാനിച്ച് വ്യക്തമാക്കുക എന്നതായിരുന്നു .കപിലോപദേശം മുതൽ ഉദ്ധവ ഗീത വരെയുള്ള തത്വ വിചാര സന്ദർഭങ്ങളെല്ലാം സാമാന്യം വിശദമായി ത്തന്നെ പ്രതിപാദിച്ചു അദ്ദേഹം .ഗീതാ ശ്ലോകങ്ങളും ഉപനിഷദ് മന്ത്രങ്ങളും കൂടി സന്ദർഭാനുസാരിയായി ഉദ്ധരിച്ചു കൊണ്ട് അദ്ദേഹം സ്ഥാപിക്കാൻ ശ്രമിച്ചത് ഭാഗവതത്തിന്റെ സാരം ഏകവും അദ്വിതീയവുമായ 'അതു 'മായി സാരുപ്യം നേടുക എന്നതാണു ജീവാത്മാവിന്റെ പരമമമായ ലക്‌ഷ്യം എന്നത്രേ.നിർവിശേഷമായ അദ്വൈതാവസ്ഥ തന്നെ .
     സപ്താഹങ്ങളിൽ കണ്ടു വരാറുള്ള ഭക്തി പ്രകടനങ്ങളെ മാത്രമല്ല സമീപ കാലത്ത് ഹൈന്ദവ സമൂഹത്തെ ഗ്രസിച്ചിരിക്കുന്ന കപട ആത്മീയതയെയും അന്ധ വിശ്വാസങ്ങളേയും  നിശിതമായി വിമർശിക്കുന്നുണ്ടായിരുന്നു അദ്ദേഹം തന്റെ പ്രഭാഷണത്തിൽ ഉടനീളം .ഈ വിമർശന ങ്ങളിൽ പലതിനോടും ഈ ലേഖകനും യോജിക്കുന്നു .ഉദാഹരണം ജ്യോതിഷം .ജ്യൊതിഷത്തിലുള്ള അമിത വിശ്വാസം അപകടകരമായ ഒരു നിലയിലെത്തിക്കഴിഞ്ഞിരിക്കുന്നു നമ്മുടെ സമൂഹത്തിൽ.രണ്ടോ മൂന്നോ ആഴ്ച ക്കാലത്തെ പാർട്ട് ടൈം കോഴ്സിലൂടെ ജ്യോതിഷം അഭ്യസിച്ചവർ ദൈവന്ജ റായി വിരാജിക്കുകയാണിവിടെ ഒരു നല്ല കാര്യവും നല്ലരീതിയിൽ നടത്താൻ ഹിന്ദു സമൂഹത്തിൽ പെട്ട ഒരാളിനും കഴിയാതായിരിക്കുന്നു .
      ജ്യോതിഷം വേദാംഗങ്ങളിൽ പെട്ടതാണെന്ന ഒരു പ്രതിവാദം ഉയർന്നേക്കാം .ശരിയാണ് .പൗരാണിക കാലത്തു തന്നെ നക്ഷത്രങ്ങളേയും ഗ്രഹങ്ങളേയും വേർതിരിച്ചറിയാനും അഞ്ചു പ്രധാന ഗ്രഹങ്ങളുടെ ഭ്രമണ പഥവും കാലവും ഏതാണ്ടു കൃത്യമായിത്തന്നെ കണക്കാക്കുവാനും കഴിഞ്ഞിരുന്നു നമ്മുടെ ജ്യോതിശാസ്ത്രഞ്ജർക്ക് .ആ ശാസ്ത്ര ബോധവും അന്വേഷണ ബുദ്ധിയും നിലനിര്ത്താൻ കഴിഞ്ഞിരുന്നുവെങ്കിൽ നൂറ്റാണ്ടുകൾക്കു മുമ്പ് ഇന്ത്യ ക്കാര് ചന്ദ്രനിലെത്തുമായിരുന്നു .പക്ഷേ ശാസ്ത്രീയമായ യാതൊരടിത്തറയുമില്ലാത്ത 'ഫല ഭാഗങ്ങൾ' (predictive Astrology )ജ്യൊതിശാസ്ത്രം എന്നാ ശാസ്ത്ര ശാഖയെ ഗ്രസിച്ച് ഇല്ലാതാക്കി .ജ്യോതിഷമെന്ന പേരിൽ ഇന്നു പ്രചരിക്കുന്ന കപട ശാസ്ത്രത്തോട് സന്ദീപാനന്ദ ഗിരി പ്രകടിപ്പിക്കുന്ന പ്രതിഷേധത്തിൽ ഞാനും പങ്കു ചേരുന്നു
    അതു പോലെ തന്നെയാണു ആൾദൈവങ്ങളുടെ കാര്യവും .നമ്മുടെ പൂജാമുറികളെ ആൾദൈവങ്ങൾ കയ്യേറി ക്കഴിഞ്ഞിരിക്കുന്നു വെന്ന് സ്വാമി പറയുന്നത് സത്യമാണ് .ഒരു മതത്തിന്റെ ഏറ്റവും ജീർണ്ണ മായ അവസ്ഥ യിലാണ് ആൾദൈവാരാധന വ്യാപകമാവുന്നത് .ആ പ്രവണത നിർമാർജ്ജനം ചെയ്യപ്പെടുക തന്നെ വേണം .
     ശിവകാശി യിൽ നിന്നച്ചടിച്ചു വരുന്ന കലണ്ടർ ദൈവങ്ങളെ കുറിച്ചും സന്ദീപാനന്ദ സൂചിപ്പിക്കുകയുണ്ടായി .ഇവിടെ എന്റെ അഭിപ്രായം വ്യ ത്യ സ്തമാണു .ആരാണീ ദൈവങ്ങൾ ?ശിവകാശിക്കാർക്ക് ഐ രൂപങ്ങൾ എവിടെ നിന്നു കിട്ടി .?'അവരുടെ ഭാവനയിൽ നിന്ന് 'എന്ന മറു പടി സ്വീകാര്യമല്ല .
    ഇവിടെയാണു ആധുനിക മനശാസ്ത്രം നമുക്കു വഴികാട്ടിയാവേണ്ടത് .ഒഴിഞ്ഞ മനസോടെ യാണ് ഓരോ ശിശുവും ജനിച്ചു വീഴുന്നത് എന്ന ബിഹേവിയറിസ്റ്റ് സിദ്ധാന്തം നമുക്കൊരിക്കലും സമ്മതമായിരുന്നിട്ടില്ല.ഇന്ത്യൻ തത്വചിന്ത പ്രകാരം ജന്മാന്തര സംസ്കാരവുമായാണ് ഓരോ കുഞ്ഞും ഭൂമിയിലേക്ക് വരുന്നത് .ഏതാണ്ട് സമാനമായ ഒരു ചിന്താഗതി പാഛാത്യ ലോകത്ത് അവതരിപ്പിച്ചത് മനശാസ്ത്രഞ്ജനായ കാൽ യുങ്ങ് ആണ് .സാമൂഹ്യ അബോധത്തേയും ആദിരൂപങ്ങളേയും കുറിച്ചുള്ള അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങൾ "ശിശുവിന്റെ ഒഴിഞ്ഞ മനസ്സ്" എന്ന തത്വത്തെ അട്ടിമറിച്ചു .സാമൂഹ്യ അബോധത്തിൽ പിതാവ് മാതാവ് ശിശു തുടങ്ങിയ ആദിരൂപ ങ്ങൾ  (ആർക്കെ ടൈപ്പുകൾ )ഉണ്ട് ;വ്യക്തിയുടെ അബോധത്തിൽ ഇവയെ സംബന്ധിക്കുന്ന ബോധ വിശേഷങ്ങളും (കോമ്പ്ലക്സുകൾ ).ഇവയുടെ പരസ്പര പ്രതി പ്രവർത്തനങ്ങളിലൂടെ മാതൃ സ്നേഹം പിതൃ സ്നേഹം ശിശുസ്നേഹം ഇവയൊക്കെ വ്യക്തി മനസ്സിലും സൃഷ്ട്ടി സ്ഥിതി സംഹാര കാരകനായ പിതാവ് ,വാത്സല്യ നിധിയെങ്കിലും രൗദ്ര ഭാവം കൈക്കൊള്ളാൻ കൂടി കഴിവുള്ള മാതാവു, ഒരേ സമയം വാത്സല്യ ഭാജനവും രക്ഷകനുമായ ശിശു ,ഇവരൊക്കെ സമൂഹ മനസ്സിലും രൂപം കൊള്ളുന്നു .സമൂഹത്തെ സംബന്ധി ച്ചിടത്തോളം സർവാന്തര്യാമിയായ തത്വത്തിന്റെ പ്രതി രൂപങ്ങളാവുന്നു ഈ മഹത്വ വല്ക്കരിക്കപ്പെട്ട ആദിരൂപങ്ങൾ .സമൂഹ മനസ്സിലെ ഈ രൂപങ്ങളെ സ്വന്തം പ്രതിഭ കൊണ്ടു തിരിച്ചരിഞ്ഞവരാണു രവിവർമ്മയും ശിവകാശിയിലെ അഞ്ജാതരായ ചിത്രകാരന്മാരും .അതു കൊണ്ടാണ് അവരുടെ ചിത്രങ്ങളെ ദേവീദേവന്മാരായി ആരാധിക്കാൻ നമ്മൾ തയാറായത് .അത്തരം ആരാധന ആവശ്യമെന്നു മാത്രമല്ല അനിവാര്യം കൂടിയാണ് സമൂഹത്തിന്റെ നിലനില്പിനും അഭ്യുദയത്തിനും .ഈ വസ്തുത ഭഗവാൻ തന്നെ വിശദമാക്കി തന്നിട്ടുണ്ട് ദേവകീ വസുദേവർമാരോടു പറയുന്ന വാക്യങ്ങളിലൂടെ .എല്ലാവരും മുക്തരായാൽ വ്യാവഹാരിക പ്രപഞ്ചത്തിനു നിലനില്പില്ലാതാവുമെന്നറി യുന്നതു കൊണ്ടാണല്ലോ തന്റെ തത്വം മനസ്സിലാക്കിയ മാതാപിതാക്കളെ വീണ്ടും മായാവശഗരാക്കാൻ ഭഗവാൻ തയാറായത് .
    തത്വ ബോധത്തോടു കൂടിയ ഭക്തിയും ഈശ്വരാരാധനയും ഒഴിവാക്ക പ്പെടേണ്ട വയല്ല പ്രത്യുത ആശാസ്യവും അനിവാര്യവുമാണെന്നു വ്യക്ത മായല്ലോ .;കാര്യമാത്ര പ്രസക്ത മായ തത്വ വിചാരം അവയ്ക്ക് പകരമാവുകയില്ല എന്നും.അപ്പോൾ അനുഷ്ഠാന പരവും ഭക്തി പൂർവകവുമായ ഭാഗവത സപ്താഹവും ഒഴിവാക്ക പ്പെടേണ്ടതല്ല .ആചാരാനുഷ്ഠാനങ്ങൾ ബാലിശമായ കാപട്യ പ്രകടനങ്ങളായി പണക്കൊഴുപ്പിന്റെ ഉദ്ഘോഷണങ്ങളായി മാറാതെ നോക്കണമെന്ന് മാത്രം .
പരമാത്മാവിന്റെ ജ്യാമിത രൂപമാണ് കേരളീയ ക്ഷേത്രമെന്നു നരേന്ദ്ര പ്രസാദ് പറഞ്ഞതിനോട് ഈ ലേഖകന യോജിക്കുന്നു .അത്തരമൊരമ്പലം ,ശ്രീ കോവിലിലും ചുറ്റമ്പലത്തിലും നിറദീപങ്ങൾ ഇതൊക്കെ നമ്മുടെ സംസ്കാരത്തിന്റെ അവിഭാജ്യ ഘടകങ്ങളല്ലേ?ശുദ്ധ തത്വ വിചാരം അവയ്ക്കു പകരമാവുകയില്ല ;തത്വ വിചാരങ്ങ്ങ്ങല്ക്ക് അവയുടേതായ പങ്കു വഹിക്കാനുണ്ടെങ്കിലും .
  പാണ്ടിത്യത്തോടൊപ്പം അഭിപ്രായ ധീരതയുമുള്ള ഈ യുവ സന്യാസിയോട് ഞങ്ങൾ പൂണിത്തുരക്കാർക്കു നന്ദിയുണ്ട് ,ഭാഗവത തത്വങ്ങൾ സുലളിതമായി വ്യാഖ്യാനിച്ചു തന്നതിനു മാത്രമല്ല ഞങ്ങളെ ചിന്തിക്കാൻ പ്രേരിപ്പിച്ചതിനും .
   

2013 നവംബർ 15, വെള്ളിയാഴ്‌ച

മീനാകന്ദസ്വാമിയും മഹാത്മജിയും---മാതൃകാന്വേഷി മാസികയിൽ പ്രസിദ്ധപ്പെടുത്തിയത്
---------------------------------------
മീന ക ന്ദ  സ്വാമിയുടെ' മോഹന്‍ദാസ്‌ കരം ചന്ദ് 'എന്ന കവിതയെ ക്കുറിച്ച്

 ആര്‍  എസ്   കുറുപ്പ് 
-----------------------

  സില്‍വിയ പ്ളാ ത്തി ന്റെ 'ഡാ ഡി ' വായിച്ചതിനു ശേഷം എഴു തി യത് എന്നൊരു വിശ ദീകരണം ഉണ്ട്  ' മോഹന്‍ദാസ്‌  കരം ചന്ദ് ' എന്ന  തലക്കെട്ടിനു താഴെ .ഈ വിശ ദീ കരണത്തിനും 'ആര്  ആര്   ആര്  മഹാത്മാവോ  ക്ഷമിക്കണം അല്ല' എന്ന് തുടങ്ങുന്ന ആ ദ്യ  വരികള്‍ക്കും ഇടയില്‍ അല്‍ ബ ര്‍ ട്ട്  ഐ ന്‍ സ്ടീന്‍ ഗാന്ധിജി യെ ക്കുറിച്ച് പറഞ്ഞ അതി പ്രശ സ്ത  വാക്യങ്ങള്‍ ഉദ്ധ രി ച്ചി രിക്കുന്നു .ഗാന്ധി നിന്ദാ പരമായ ഒരു കാവ്യത്തിനു എന്തിനാണ് അത്തരമൊരു   മുഖ ക്കുറിപ്പ്‌ ? ആ ചോദ്യത്തിന് ഉത്തരമന്വേഷിക്കും മുമ്പ്  പ്രചോദകമായ  കവിതയിലേക്ക് വരാം .
  'ഡാഡി വയ്യക്തിക തലത്തില്‍ സ്വന്തം അച്ഛ നോടും ഭര്‍ത്താവിനോടും പ്ലാ ത്തി നുണ്ടായിരുന്ന രാഗ ദ്വേഷ ബന്ധത്തിന്റെ  കാവ്യാത്മകമായ  ആവി ഷ്കാരമാണ് .അതിനു സാമൂഹ്യ മായ ഒരു തലം കൂടിയുണ്ട് ;നവോ ദ് ഥാ ന മാനവികതയുടെ  നായകനായി അവരോധി ക്ക പ്പെട്ട  വെള്ള ക്കാരനായ പുരുഷ നോട്  സ്ത്രീ വര്‍ഗ ത്തി നാകെയുള്ള എതിര്‍പ്പ് ആ കവിതയിലുണ്ട് .മീന യുടെ കവിത ക്ക് വ യ്യ ക്തി കമായ ഒരു തലമില്ല ,ബാ പ്പു എന്ന് കൂടി അവര്‍ വിളിക്കുന്ന ഗാന്ധി യുമായി വ്യക്തി ബന്ധമൊന്നും അവര്‍ക്കില്ല എന്ന അര്‍ഥ ത്തില്‍ .താനുള്‍ പ്പെടുന്ന ഒരു വര്‍ഗ തിനോട് അവരുടെ കൂടി രാഷ്ട്ര പിതാവായ അദ്ദേഹം കാട്ടി എന്ന് അവര്‍  വിശ്വസിക്കുന്ന  വഞ്ചനയാണ് ഇവിടെ പ്രതിപാദ്യം .ഡാ ഡി യെ പ്പോലെ ശില്പ ഭദ്രതയുള്ള ,കാവ്യാത്മകത നിറഞ്ഞ ഒരു കലാ സൃഷ്ടിയല്ല 'മോഹന്‍ ദാസ്  കരം ചന്ദ് '.അത് ശരാശരി നിലവാരം പോലുമില്ലാത്ത ഒരു കവിതയാണ് .കാവ്യ ഭംഗിയുള്ള വരികള്‍ എഴുതാന്‍ മീന ക ന്ദ സ്വാമിക്ക് കഴിയുമെന്ന് അവരുടെ മറ്റു ചില കൃതികള്‍ സൂചിപ്പിക്കുന്നു .ഉദാഹരണം "മാടി വിളിക്കുന്ന കോടി നക്ഷത്രങ്ങളും തലോടുന്ന വിജനതയുമുള്ള രാത്രിയെ" ക്കുറിച്ച് അവരെഴുതിയ വരികള്‍ .ഇവിടെ പക്ഷെ ആ രചനാ കൌ ശ ലം  തീര്‍ത്തും അസന്നിഹിത മായിരിക്കുന്നു .കാലുഷ്യവും പാരുഷ്യവും പ്രകട മാക്കാനുള്ള വ്യഗ്രതയില്‍ ഒരു ശ കാര വര്ഷം മാത്രമായി മാറി പ്പോയ ഈ കവിത ഒരു കലാസൃഷ്ടി എന്ന നിലയില്‍  ഒരു നീ രൂപ ണം  അര്‍ ഹിക്കുന്നില്ല പക്ഷെ അതില്‍ പ്രകടിപ്പിക്കപ്പെട്ടിരിക്കുന്ന ആശ യങ്ങള്‍  വിലയിരു ത്ത പ്പെടെണ്ടതുണ്ട് .
   ഹരിജനങ്ങള്‍ എന്ന് അദ്ദേഹം   വിളിച്ചിരുന്ന ജന വിഭാഗതോട് ഗാന്ധിജിക്കുണ്ട്ടയിരുന്ന മനോഭാവം ,തന്റെ പ്രവര്‍ത്തനങ്ങള്‍ അവരുടെ ഉന്നമനത്തിനു പരമ പ്രാധാന്യം നല്‍കുന്നതാണെന്ന അവകാശ വാദം, അവരെക്കുറിച് അദ്ദേഹം പറഞ്ഞതും എഴുതിയതുമായ വാക്കുകള്‍ ഇവയൊക്കെ അദ്ദേഹത്തിന്റെ തന്നെ വ ര്‍ ണ്ണാ ശ്രമ വ്യവസ്ഥയെ ക്കുറിച്ചുള്ള പ്രസ്താവനകളുടെ പശ്ചാ ത്ത ല ത്തി ല്‍നിശിത മായ പരിശോ ധനക്ക് വിധേയമാക്കുകയാണ്  പുതിയ ദളിത്‌ യുവ നേതൃത്വം .ഉന്നത വിദ്യാഭ്യാസം നേടിയിട്ടുള്ള നഗരങ്ങളില്‍ ജനിച്ചു വളര്‍ന്ന ഈ യുവാക്കള്‍ തങ്ങള്‍ അമ്ബെദ്കര്‍ അനുയായികളാണെന്ന് അവകാ ശ പ്പെടുന്നു .ഗാന്ധി ഹരിജനങ്ങള്‍ എന്ന് വിളി ച് കീഴാള ജനതയെ അവമാനിക്കുക യായിരുന്നു വെന്നും അവരെ ജാതി ഹിന്ദു ക്കളുടെ ചൂഷണ ത്തിനു നിരുപാധികമായി വിട്ടു കൊടുക്കുകയായിരുന്നു അദ്ദേ ഹത്തിന്റെ ഉദ്ദേശ മെന്നും ഉള്ള നിഗമനങ്ങളിലാണ് ഇവര്‍ എത്തി ചേര്‍ന്നിരിക്കുന്നത് .കീഴാളര്‍ക്കു മാത്രം വോട്ട വകാശ മുള്ള പ്രത്യേക നിയോജക മണ്ഡലങ്ങള്‍ എന്ന ബ്രിട്ടീഷ്‌ ഗവണ്മെന്റ് ന്റെ പദ്ധതി (communal  award ) ക്കെതിരെ ഗാന്ധി നടത്തിയ നിരാഹാര സമരത്തിന്‌  എട്ടു പതിറ്റാണ്ടുകള്‍ക്ക് ശേഷവും ഇവര്‍ അദ്ദേഹത്തിന്  മാപ്പ് നല്‍കിയിട്ടില്ല .ദേ ശീയ സ്വാത ന്ത്ര്യ ത്തി നാണ് കീഴാളരുടെ ഉന്നമന ത്തിനല്ല ഗാന്ധിജി പ്രാധാന്യം നല്‍കിയിരു ന്ന തെന്നാണ് അവരുടെ വിമര്ശനം .സ്വാ ത ന്ത്ര്യ ത്തിനു  വേണ്ടിയുള്ള സമരം നിര്‍ത്തിവെച്ച് താഴ്ന്ന ജാതിക്കാരുടെ ഉന്നമനം പോലുള്ള 'ആപേക്ഷികമായി അപ്രസക്തങ്ങ ളായ '(Relatively  insignificant ) പ്രശ്ന ങ്ങളില്‍ ശ്ര ദ്ധ കേന്ദ്രീകരിച്ചതിന്റെ പേരില്‍ ഇ എം എസ് ഗാന്ധിയെ നിശിതമായി വിമര്‍ ശി ക്കുന്നുണ്ട് The Mahathma And The Ism എന്ന തന്റെ പുസ്തകത്തില്‍ .രണ്ടു വിമ ര്‍ ശ നങ്ങളും ഗാന്ധിയോടു നീതി പുലര്‍ത്തു ന്നില്ല .അദ്ദേഹത്തിന് സ്വാതന്ത്ര്യം  പരമ പ്രധാന മായിരുന്നു ;സ്വാതന്ത്ര്യം എന്നാല്‍ ഏറ്റവും താഴേ ക്കിടയിലുള്ളവരുടെ മോചനവും .
       ഗാന്ധി കീഴാളരെ ഹരിജനങ്ങള്‍ എന്ന് വിളിച്ചു ;അത് പക്ഷെ കവിതയില്‍ പറയുന്നത് പോലെ 'ഒരു പക്ഷ പാതിയായ ദയ് വത്തിന്റെ നല്ല പിള്ള കളാ യ മക്കള്‍ 'എന്നു പരിഹസിക്കാന്‍ വേണ്ടി യായിരുന്നില്ല .തന്റെ നിഘണ്ടുവിലെ ഏറ്റവും വിശിഷ്ടമായ പദങ്ങളിലോ ന്ന്‍  അവരെ സംബോധന ചെയ്യാന്‍ ഉപ യോഗ പ്പെടുത്തു കയായിരുന്നു ഗാന്ധി .തന്റെ utopia ക്ക് രാമ രാജ്യം എന്നാണല്ലോ അദ്ദേഹം പേര്‍ വിളിച്ചത് .'താങ്കള്‍ താങ്കളുടെ ഭാര്യ യോട് ചെയ്തതെന്താണ് ' കവിത  ചോദിക്കുന്നു .ഒരു ഹരിജന്റെ കക്കൂസ് കഴുകാന്‍ വിസമ്മതിച്ചതിന് വീട്ടില്‍ നിന്ന് പുറത്താക്കിയതാണ് ഗാന്ധി സ്വന്തം ഭാര്യയോടു ചെയ്ത ഏറ്റവും വലിയ ക്രൂര കൃത്യം .
    'നിങ്ങളുടെ നികുതിയില്ലാത്ത ഉ പ്പ് ഞങ്ങളുടെ വ്രണങ്ങളെ കൂടുതല്‍ വേദനാ ജനകങ്ങളാക്കുന്നു'കവിത തുടരുന്നു .അസംബന്ധം !എന്നല്ലാതെ   എന്തു പറയാന്‍ .ഉപ്പു സത്യാഗ്രഹം എങ്ങിനെ ദളിത്‌ വിരുദ്ധ മാകും ?ദണ്ടി യാത്രയെ ആദ്യം പരിഹാസത്തോടെ നോക്കി കണ്ടിരുന്ന ബ്രിട്ടീഷ്‌ ഭരണാധി കാരികള്‍ "സൂര്യന സ്ത മിക്കാത്ത സാമ്രാജ്യത്തിന്റെ "അസ്ഥി വാര മിളക്കാന്‍ പോന്ന ഒരു സമര മാര്‍ഗമായി അതിനെ ക്കാണാന്‍ നിര്‍ബന്ധിതരായി എന്നത് ചരിത്രം ;അത് നമ്മെ സ്വാതന്ത്ര്യ ത്തി ലേക്ക് കൂടുതല്‍ അടുപ്പിച്ചു വെ ന്നതും .
   ഗാന്ധിയെ വിഗ്രഹ വല്‍ക്കരിച് കൂടുതല്‍ ബഹു മാന്യനാ ക്കുന്നവരെ ക്കുറിച്ച് പരാമര്‍ശി ക്കുന്നുണ്ട് മീന .ഇന്ത്യന്‍ സ്വാതന്ത്ര്യം യുദ്ധം കൊണ്ട് തളര്‍ന്ന ബ്രിട്ടന്‍ ഭിക്ഷ യായി തന്നതാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല .ആത്മാഭിമാനമുള്ള ഒരി ന്ത്യ ക്കാരനും അങ്ങിനെ വിശ്വസിക്കാന്‍ സാധിക്കുകയുമില്ല .സുദീര്‍ഘവും യാതനാ പൂര്‍ണവും ആയ ഒരു സമരത്തിലൂടെ നേടിയെടുത്ത താണത് .ആ സമരത്തിന്റെ മുഖ്യ ധാരയുടെ അനിഷേധ്യ നേതാവായിരുന്നു ഗാന്ധി .അദ്ദേഹത്തിന് നല്‍കുന്ന ഒരു ബഹുമതിയും അധിക മാവുകയില്ല .മീന പറയുന്നത് പോലെ അദ്ദേഹത്തിന്റെ ചിരി ഭയാനക മാ ണെ ന്നോ അദ്ദേഹത്തിന്റെ വടി  ദുര്‍  മന്ത്ര  വാദിയു ടെ വടി യാണെന്നോ ഞങ്ങള്‍ക്ക് ദളിതരുല്പ്പെടെയുള്ള സാധാരണഇന്ത്യ ക്കാര്‍ക്ക്  തോന്നുകയുമില്ല
  സ്വാതന്ത്ര്യ ത്തി ന്റെ വാഗ്ദാനങ്ങള്‍ മിക്കതും, ദളിതരുടെ മോചനം ഉള്‍പ്പെടെ യുള്ളവ പാലിക്കപ്പെട്ടിട്ടില്ല .ലക്ഷ്യങ്ങള്‍ നേടുന്നതിനു സംഘടിച്ചു ശ ക്ത രാവുകയും സമരം ചെയ്യുകയുമാണ് വേണ്ടത് .തീവ്ര വാദം ഒന്നിനും പരിഹാരമല്ലെന്ന് ,പ്രായോഗികമെയല്ലെന്നു തെളിയിക്കപ്പെട്ടു കഴിഞ്ഞു .ദളിതരുല്പ്പെടെയുള്ള സാധാരണ ഇന്ത്യ ക്കാര്‍ക്ക് ലക്‌ഷ്യം നേടാനുള്ള മാര്‍ഗം ഗാന്ധിയന്‍ സമര മുറ തന്നെയെന്നു അനുദിനം തെളിയിക്ക പ്പെട്ടു കൊണ്ടിരിക്കുകയാണ് .
  മീന കന്ദ സ്വാമി പറയുന്നത് പോലെ ഞങ്ങള്‍  ദളിതര്‍ ഉള്‍പ്പെടെയുള്ളവര്‍ ബാപ്പുവിനെ വെറുക്കുന്നില്ല ;സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു ;സ്വാതന്ത്ര്യം നേടി തന്നതിനും സ്വാതന്ത്ര്യത്തിന്റെ ആത്യന്തിക ലക്ഷ്യങ്ങള്‍നേടി എടുക്കാന്‍ പര്യാപ്തമായ  ഒരു സമര മാര്‍ഗം ആവി ഷ്ക രിച്ച ത്തിനും .


     

ബെർനാക്കെയുടെ പ്രസ്ഥാവനയും ഡോളറും രൂപയും

ബെർനാക്കെയുടെ  പ്രസ്ഥാവനയും ഡോളറും രൂപയും
------------------------------------------------------------
 ആർ .എസ് .കുറുപ് .
------------------------
  ശ ക്തരായഭരണാധികാരികളുടെ പ്രഖ്യാപനങ്ങൾ  ലോകത്തെ ഞെട്ടിച്ചിട്ടുണ്ട് പലപ്പോഴും .ഈ ജൂണ്‍ 19 നു അമേരിക്കൻ ഫെഡറൽ റിസർവ് ചെയർമാൻ  ബെൻ ബെർനാക്കെ നടത്തിയ പ്രഖ്യാപനം ലോകത്തെ പിടിച്ചു കുലുക്കി എന്നു പറഞ്ഞു കൂടാ .പക്ഷേ എല്ലാ രാജ്യങ്ങളിലേയും ധന കാര്യ മേഖലകളെ ആ പ്രഖ്യാപനം അമ്പരപ്പിച്ചു .ടോക്യോ മുതൽ ന്യൂ യോർക്ക്‌ വരെയുള്ള ഓഹരി വിപണികളിൽ 1 മുതൽ 3 ശതമാനം വരെ ഇടിവുണ്ടായി .സ്വർണ്ണ വില ട്രോയ് ഔണ്‍സിന് (31.1 ഗ്രാം ) എണ്പതു ഡോളറോളം കുറഞ്ഞു ,കട പ്പത്രങ്ങളുടെ കമ്പോള പലിശ നിരക്കുകൾ കുത്തനെ ഉയർന്നു  .
  ഫെഡ് ചെയർമാൻ സ്ഫോടനാത്മകമായി ഒന്നും പറഞ്ഞില്ല എന്നതാണു വാസ്തവം .അമേരിക്കൻ സമ്പദ് വ്യവസ്ഥ മാന്ദ്യത്തിൽ നിന്നു കരകയറുകയും വികാസത്തിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിക്കാൻ തുടങ്ങുകയും ചെയ്തിരിക്കുന്നതു കൊണ്ട്  ബാങ്ക് പിന്തുടർന്നു പോരുന്ന "പാരിണാമിക ലഘൂ കരണ  പ്രക്രിയ "-Quantitative Easing -2014 ജനുവരിയോടെ അവസാനിപ്പിക്കുന്നതിനെ ക്കുറിച്ച് ആലൊചിക്കുമെ ന്നു മാത്രമാണദ്ദെഹം പറഞ്ഞത് .
        എന്താണ് ഈ Q  E ?തളര്ച്ചയിലായ സമ്പദ് വ്യവസ്ഥ ക്ക് ഉത്തേജനം നല്കുന്നതിനു വേണ്ടി രാജ്യത്തെ കേന്ദ്ര ബാങ്ക് കമ്പോളത്തിൽ നിന്നു വലിയ തോതിൽ കട പ്പത്രങ്ങൾ വാങ്ങി ക്കൂട്ടു ന്ന സമ്പ്രദായമാണ്  Q E എന്ന പേരിൽ അറിയപ്പെടുന്നത് .കട പ്പത്ര ങ്ങളുടെ പലിശ നിരക്ക് കുറവായിരിക്കും.അതു കൊണ്ടു തന്നെ അവയുടെ കമ്പോള വില മുഖ വിലയിൽ വളരെ താഴെ ആയിരിക്കും .അതു ഉയർന്ന യഥർഥ ആദായനിരക്കിനു കാരണമാവും .ഉദാഹരണത്തിന് നൂറു രൂപ വിലയുള്ള 2 %കടപ്പത്രങ്ങൾ അമ്പതു രൂപയ്ക്ക് കമ്പോളത്തിൽ നിന്നു വാങ്ങുന്ന ഒരാളിന് ലഭിക്കുന്ന ആദായം 4 %ആയിരിക്കും.പക്ഷേ പ്രതിമാസം 8 5 ബില്ലി യൻ (8 500കോടി )ഡോളറുമായി ഫെഡ് കടപ്പത്ര കമ്പോളത്തി ലിറങ്ങിയാലോ ?കടപ്പത്രങ്ങളുടെ വില അസാധാരണമാം വിധം വർദ്ധിക്കുകയും യഥാർദ്ധ ആദായം വളരെ താഴുകയും ചെയ്യും .ഇത് അടിസ്ഥാന പലി ശ നിരക്കുകൾ കുറ യാനിടയാക്കും .അമേരിക്കയിൽ അതു തന്നെ സംഭവിച്ചു ,അവിടത്തെ അടിസ്ഥാന നിരക്ക് പൂജ്യത്തിനും 0 .5 നും ഇടയിലാണ് .അടിസ്ഥാന നിരക്ക് പലതരം വായ്പകൾ പല കാലയളവിലേക്കുള്ള നിക്ഷേപങ്ങൾ ഇവയുടെയൊക്കെ പലിശ നിരക്കുകളെ നിയന്ത്രിക്കും .താഴ്ന്ന പലിശ നിരക്കുകളും പണത്തിന്റെ സുലഭ്യതയും സാമ്പത്തിക പ്രക്രിയകളെ സജീവവും ചലനാത്മകമാക്കുകയും സമ്പദ്വ്യ്വസ്ഥ യെ മാന്ദ്യത്തിൽ നിന്നു കരകയറ്റുകയും ചെയ്യുമെന്നതാണ് ഇതിനു പിന്നിലെ യുക്തി .
         ഈ യുക്തി അമേരിക്കൻ സമ്പദ് വ്യവസ്ഥ യിൽ ഫല പ്രദ മായി പ്രവർത്തിച്ചു എന്നത് നിഷേധിക്കാവതല്ല .അമേരിക്ക ഔദ്യോഗികമായി മാന്ദ്യത്തിൽ നിന്നും പുറത്തു കടന്നിരിക്കുന്നു .പക്ഷെ അവിടത്തെ സാമ്പത്തിക സൂചകങ്ങളൊന്നും ആ രാജ്യം പഴയ സാമ്പത്തിക പ്രഭാവം വീണ്ടെടുത്തുവെന്നു തെളി യിക്കുന്നില്ല .2 009 ഇൽ-1 2 എന്ന നിലയിലായിരുന്ന ജി ഡി പി വളർച്ചാ നിരക്ക് തുടർന്നുള്ള വർഷങ്ങളിൽ അധിക ചിഹ്നത്തിലെതുകയും പ്രായേണ രണ്ടു ശ തമാനത്തിലധികമായി നിലനില്ക്കുകയും ചെയ്യുന്നുന്ടെന്നത് ആശാ വാഹമാണെ മ്കിലും രണ്ടായിരത്തിലെ 5 ശ തമാനത്തിലെത്താൻ ഇ നിയും ബഹു ദൂരം സഞ്ചരിക്കേണ്ടി യിരിക്കുന്നു .അതു പോലെ സമ്പദ് വ്യവസ്ഥ യുടെ അടിസ്ഥാന ഘടകങ്ങളായ ,വ്യവസായികൊല്പാദനം ,തൊഴിൽ ലഭ്യത ,വ്യക്തിഗത വരുമാനം ,ചില്ലറ വില്പന ഇവയൊന്നും രണ്ടായിരത്തിലെ നിലവാരതിലെക്കെത്തിയിട്ടില്ല ,അവയും വികാസദശ യിലാണെങ്കിലും .ഒരു പഠനം കാണിക്കുന്നത് ഇവയുടെ ശ രാശരി 2009 ഇൽ -1 2 %-അതായത് രണ്ടായിരത്തിലെ നിലവാരത്തിൽ നിന്നും 1 2 % താഴെ ആയിരുന്നത് ക്രമാനുഗതമായി വള ർന്നു 2 0 1 3 ഇൽ -2 % ഇൽ എത്തി നില്ക്കുകയാണ് എന്നത്രേ .ഇക്കാര്യത്തിലും പുരോഗതി നിഷേധിക്കാവുന്നതല്ലെങ്കിലും തൃപ്തി കരമായ നിലയിൽ എത്തിയിട്ടില്ല. അപ്പോൾ പിന്നെ ബെര്നാക്കെയുടെ പ്രസ്താവനയുടെ സാംഗത്യമെന്താണ് ?
     വിശാല സാമ്പത്തിക മൗലിക ഘടകങ്ങളു ടെ  (Macro Economic  Fundamentals )വളർച്ചയാണ്  ആത്യന്തികമായി സമ്പദ്വ്യവസ്ഥയുടെ പ്രഭാവം നിർണ്ണയിക്കുന്നതെന്നും കേന്ദ്ര ബാങ്കിന്റെ കമ്പോള ഇടപെടൽ പോലുള്ള നടപടികൾ താല്ക്കാലിക പ്രതിഭാസങ്ങൾ മാത്രമാണെന്നും സൂചിപ്പിക്കുകയായിരുന്നു ഫെഡ് ചെയർമാൻ .അമേരിക്കയിലെ Q E വേഗം അവസാനിപ്പിക്കെന്ടതുണ്ട് .കൃത്യമായും അടുത്ത ജനുവരി യിൽ തന്നെ അതുണ്ടാവുമോ എന്നു തീർത്തു പറഞ്ഞു കൂടാ .അങ്ങിനെ ഉണ്ടാവുകയില്ല എന്നു വിശ്വസി ക്കുന്നതു കൊണ്ടാണല്ലോ dow jones ഉം sensex ഉം അടക്കം ലോകത്തെ ഓഹരി കംപോള ങ്ങളെ ല്ലാം ആദ്യത്തെ സംഭ്രമം കുടഞ്ഞു കളഞ്ഞു തിരികെ കയറാൻ തുടങ്ങിയത് .
    അമേരിക്കൻ ഡോളറിന്റെ വില വര്ദ്ധനവ് പക്ഷേ സാമ്പത്തിക വികാസത്തിനാനുപാതിക മായിരുന്നില്ല ;വളരെ കൂടുതൽ ആയിരുന്നു .ഡോളർ ഇന്ടക്സ് (1984 ഇൽ 100 ) മാന്ദ്യത്തിന്റെ മൂർദ്ധന്യത്തിൽ 7 0 ഇൽ എത്തിയിരുന്നു .അതിപ്പോൾ 8 3 കടന്നിരിക്കുന്നു  .പ്രമുഖ കറ ൻസി കൾക്കെ തി രയെല്ലാം ഡോളർ ശക്തിപ്പെട്ടിരിക്കുന്നു ഏതാണ്ട് 2 0 % വര്ദ്ധനവ്.തീർച്ചയായും അമേരിക്കയിലെ സാമ്പത്തിക വളർച്ച അതെത്ര ചെറിയ തോതിലായാലും ഇതിനൊരു പ്രധാന കാരണമാണ് .അവിടെ നിന്നു ലഭിക്കുന്ന  ശുഭ സൂചകങ്ങൾനിക്ഷേപക വിശ്വാസം വർദ്ധിപ്പിക്കുന്നതിൽ  വലിയ പങ്കു വഹിക്കുന്നുണ്ട് .ഈ വിശ്വാസമാണ് നിക്ഷേപകരെ സ്വർണ്ണ ത്തിൽ നിന്നു പിന്തിരിയാനും ഡോളറിലും അമേരിക്കൻ ഓഹരി വിപണിയിലും നിക്ഷേപിക്കാൻ പ്രേരി പ്പിക്കുന്നത് .Dow Jonesമാന്ദ്യ കാലത്തെ  7000 ൽ നിന്ന് 1 5000 നു മുകളിലേക്കുയർന്നതും സ്വർണ്ണ വില 1 900 ഡോളറിൽ നിന്ന് 1 200 ലേക്കു താഴ്ന്നതും ഒരേ കാലയളവിലാണെന്നത് യാദൃ ശ്ചികമല്ല .
    പക്ഷേ ഇവ മാത്രമല്ല ഡോളറിന്റെ ശ ക്തിക്കു നിദാനമാവുന്ന ഘടകങ്ങൾ .ഒരു നാണയത്തിന്റെ ബലദൗർബല്യങ്ങൾ നിർണ്ണയിക്കുന്നതിൽ ലോക വിപണി കളിൽ ആ നാണയവുമായി മത്സരിക്കുന്ന മറ്റു നാണയങ്ങളുടെ ശക്തി ദൌർബല്യങ്ങൾക്ക് വളരെ പ്രധാനപ്പെട്ട ഒരു പങ്കുണ്ട് .ലോക വിപണിയിൽ വിനിമയോപാധി എന്ന നിലയിൽ ഡോളറിനു മുഖ്യ എതിരാളിയാവുമെന്നു കരുത പ്പെട്ടിരുന്ന യുറോ ക്ഷീണാവസ്ഥയിൽ തുടരുകയാണ് .ഇപ്പോഴും അനിശ്ചിതമായി തുടരുന്ന യൂറോ സോണ്‍ സാമ്പത്തിക പ്രതിസന്ധി തന്നെയാണു കാരണം .അമേരിക്കൻ ഡോളറിനെതിരെ കഴിഞ്ഞ വര്ഷം വരെ ശ ക്തി പ്രാപിച്ചു കൊണ്ടിരുന്ന ജാപനീസ് യെൻ ദുർബലമാവുകയാണ് .ജാപനീസ് സമ്പദ് വ്യവസ്ഥ മറ്റൊരു ലേഖനത്തിനു വിഷയമാണ്.യെൻ ന്റെ ദൌർബല്യം ഡോളറിന്റെ വിലവർദ്ധനവിന് കാരണ മാകുന്നുണ്ട് എന്നതു മാത്രമാണ് ഇവിടെ പറയാൻ ഉദ്ദേശി ക്കുന്നത്. അതു പോലെ ചൈ നീസ് സമ്പദ് വ്യവസ്ഥ പ്രതീക്ഷ വളർച്ച നേടുന്നില്ല എന്നാണു റിപ്പോർട്ടുകൾ .പ്രതീക്ഷിക്കപ്പെട്ടിരുന്ന 9 % അവർ 7 % ആക്കി കുറച്ചിരിക്കുകയാണ് .ഈ പരിത സ്ഥിതിയിലും അവർ തങ്ങളുടെ കയ് വശമുള്ള  അമേരിക്കൻ കട പ്പത്ര ങ്ങൾ പണ മാക്കി മാറ്റാൻ സാധ്യതയില്ല .അപ്പോൾ ഡോളറിനു യുറോ സോണിൽ നിന്നോ ചൈന യിൽ നിന്നോ ജപ്പാനിൽ നിന്നോ ഭീഷണി യില്ല .അന്തർ ദേശീയവിനിമയോപാധിയായതു കൊണ്ട് എല്ലാ രാജ്യങ്ങളും ഡോളർ വാങ്ങാൻ നിർബന്ധിതരാണ് താനും .ഡോളർ  മൂല്യ വര്ദ്ധന തുടർന്നു കൊണ്ടിരിക്കും സമീപ ഭാവിയിൽ .
     ഇനി നമ്മുടെ നാണയ ത്തിലേക്കു  ;.1947ൽ ഒരു ഡോളർ നു ഒരു രൂപ എന്നതായിരുന്നു ഔദ്യോഗിക വിനിമയ നിരക്ക് .മിക്കവാറും ബാർട്ടർ  സമ്പ്രദായം പിന്തുടരുന്ന തീരെ നാണ്യ വല്കരിക്കപ്പെട്ടിട്ടില്ലാത്ത ഒരു സമ്പദ് വ്യവസ്ഥയിലെ അനിവാര്യമായ ഒരനാശാസ്യത മാത്രമായിരുന്നു ആ കുറഞ്ഞ നിരക്ക് ;ബ്രിട്ടീഷ്‌ കാർ അവരുടെ സൌകര്യത്തിനു വേണ്ടി തീരുമാനിച്ചത് .
           തുടർന്നുണ്ടായ ആസൂത്രിത വികസനം മിക്കവാറും പൂർണ്ണ മായി തന്നെ വിദേശ സഹായത്തെ ആശ്ര യിച്ചാണ് നിർവഹിക്കപ്പെട്ടത് .ഇന്ത്യൻ സമ്പദ് വ്യവസ്ഥ ബാർട്ടർ സ്വഭാവം കയ് വെടിഞ്ഞ് കൂടുതൽ നാണ്യ വല്കൃത മാവാൻ തുടങ്ങി .രൂപയുടെ മൂല്യം വിപണി നിശ്ചിതമായിരുന്നില്ല ഗവന്മെന്റ് തീരുമാനിക്കുക യായിരുന്നു .1952 ൽ 1 ഡോളർ=4.75 രൂപ എന്നു നിശ്ചയിക്കപ്പെട്ടു .വിദേശ സഹായത്തിലുള്ള ഈ അമിതമായ ഊന്നൽ രൂപയുടെ മൂല്യ നിർണ്ണയ ത്തിനുള്ള നമ്മുടെ പരമാധികാരത്തെ ബാധിക്കുമെന്നതിനു ദൃഷ്ടാന്ത മായിരുന്നു 66 ലെ മൂല്യ ശോഷണം .1ഡോളർ =7 .5 രൂപ എന്നു നിശ്ചയിക്ക പ്പെട്ട അക്കാലത്തു ക്രയ ശേഷി തുല്യതാ (purchasing power parity -p p p )സിദ്ധാന്ത പ്രകാരം ഒരു ഡോളറിനു പതിനഞ്ചു രൂപ വില കല്പിക്കേണ്ടതുണ്ട് എന്ന് അഭിപ്രായപ്പെട്ട ധന ശാസ്ത്രഞ്ജരുമുണ്ട്  .ഡോളറിനെതിരെ അന്ന് മുതൽക്കു തന്നെ രൂപയുടെ മൂല്യം കുറഞ്ഞു കൊണ്ടിരുന്നു.കയറ്റു മതിയേ പ്രോത്സാഹിപ്പിക്കേണ്ടത് ഒഴിച്ചു കൂടാനാവാത്ത ഒരു വികസ്വര സമ്പദ് വ്യവസ്ഥ യിൽ അത് അത്ര കണ്ട് അനാ ശാ സ്യമായി അന്നു കരുതപ്പെട്ടിരുന്നതുമില്ല .ഇതിനിടയിൽ രൂപയ്ക്ക് ഗവന്മെന്റ് വില നിശ്ചയിക്കുന്ന സമ്പ്രദായം മാറ്റി .പ്രധാനപെട്ട  വിദേശ കറൻസികളുടെ ഒരു സംഘാതവുമായി ബന്ധ പ്പെടുത്തി കമ്പോള സാഹചര്യങ്ങൾ രൂപയുടെ മൂല്യം നിർണയിക്കുന്ന രീതി നിലവിൽ  വന്നു.തുടർന്ന് പ്രായോഗികമായി കമ്പോള നിശ്ചിത വില എന്ന തത്വം അംഗീകരിക്ക പ്പെട്ടു .ഫലത്തിൽ ഡോളറിന്റെ വിലയെ സമ്പൂർണ്ണമായി ആശ്ര യിക്കുന്ന നിലയിലേക്ക് രൂപ എത്തി ചേരുകയും ചെയ്തു.
1990  വരെ ഒരു ഡോളറിനു 2 0 രൂപയിൽ താഴെയായിരുന്നു വില.9 1 ലെ സാമ്പത്തിക പ്രതിസന്ധി യാണ് കാര്യങ്ങളാകെ തകിടം മറിച്ചത് .അന്ന് നമ്മുടെ വിദേശ നാണയ ശേഖരം ഒരു മാസത്തെ ഇറക്കു മതി വിലയ്ക്കു പോലും തികയാതെ വരികയും കരുതൽ സ്വർണ്ണം ലണ്ടനിൽ വില്പനയ്ക്ക് വെയ്കേണ്ടി വരികയും ചെയ്യേണ്ട സ്ഥിതി യുണ്ടായി .തുടർന്നാണ്‌ ആഗോളീ കരണ ത്തിലും ഉദാര വല്ക്കരണ ത്തിലും ഊന്നിയ പുതിയ സാമ്പത്തിക ക്രമം നിലവിൽ  വന്നത് .ഇതു നമ്മുടെ സമ്പദ് വ്യവ സ്ഥ യെ ക്കുറിക്കുന്ന സ്ഥിതി വിവര ലേഖകളിൽ പുരോഗതി സൂചകങ്ങളായ മാറ്റ ങ്ങൾ ഉണ്ടാക്കി എന്നു സമ്മതിക്കാതെ തരമില്ല .വിത്തിനുള്ളതു വിറ്റഴിക്കേണ്ടി വന്ന തൊണ്ണൂറുകളുടെ തുടക്കത്തിൽ നിന്നു രണ്ടു പതിറ്റാണ്ടു പിന്നിടുമ്പോൾ നമ്മുടെ ഫോറെക്സ് റിസേർവ് 29207 കോടി ഡോളറാണ് .(മെയ്‌ 2 0 1 3 ).നമ്മുടെ മൊത്തം ആഭ്യന്തര ഉല്പന്നം (Gross Domestic Product -G D P ) 1 .947 ട്രില്ല്യൻ ഡോളറായി ഉയർന്നു . (ട്രില്ല്യൻ=ഒരു ലക്ഷം കോടി ).യു എൻ ഓ യുടെ കണക്കുകൾ പ്രകാരം ഇന്ത്യ ലോകത്തെ ഒന്പതാമത്തെ വലിയ സാമ്പത്തിക വ്യവസ്ഥ യാണിപ്പോൾ .
   പക്ഷേ ഉദാരവല്ക്കരണത്തിന്റെ രണ്ടു പതിറ്റാണ്ട് ഇന്ത്യൻ രൂപയുടെ അനാശാസ്യവും സാമ്പത്തിക വികസനത്തെ സമ്പന്ധിച്ചിടത്തോളം അനാരോഗ്യകരവുമായ മൂല്യ ശോഷണത്തിനു സാക്ഷ്യം വഹിച്ചു .ഉദാര വല്ക്കരണ ത്തിന്റെ തുടക്കത്തിൽ 2 0 രൂപയിൽ നിന്ന് 3 0 രൂപയിലെത്തിയ ഡോളർ അവിടെ നിന്നങ്ങോട്ട് മുകളി ലേക്ക് കയറി സഹസ്രാബ്ദത്തിന്റെ തുടക്കത്തിൽ 4 0 ഇലെത്തി 4 0 നും 48  നും ഇടയിൽ വ്യതിചലിച്ചു കൊണ്ടിരുന്നു . 2 0 0 7 ഇൽ ഡോളറിനു 38 രൂപ എന്നതായിരുന്നു നമ്മുടെ നാണയം കയ് വരിച്ച എറ്റവും ഉയര്ന്ന മൂല്യം . അതു പക്ഷേ ഒരു താത്കാലിക പ്രതിഭാസം മാത്രമായിരുന്നു .2008 ഒക്ടോബർ ഇൽ 4 8 .8 8 എത്തിയ രൂപ മൂല്യം വർദ്ധിച് 2 011 ഏപ്രിൽ 4 4 .17 ഇൽ എത്തിയെങ്കിലും വീണ്ടും മൂല്യ തകർച്ചയെ നേരിടുകയായിരുന്നു .2011  സെപ്റ്റംബർ ഇൽ വീണ്ടും 48 .24 ഇൽ എത്തിയ രൂപ അതിന്റെ അധോയാനം തുടർന്നു കൊണ്ടിരിക്കുകയാണ് ഇപ്പോഴും .;സർവ കാല  റെക്കോർഡ്‌ ആയ 60 .73   2013  ജൂണ്‍ 27 നു രേഖ പ്പെടുത്തി യെന്നു മാത്രമല്ല പിന്നീടു പല ദിവസങ്ങളിലും 6 1 കടക്കാനുള്ള പ്രവണത പ്രകടമാണ് താനും . വരുമാനത്തിന്റെ 2 5 %മാത്രം കയറ്റു മതിയിൽ നിന്നു ലഭിക്കുന്ന അസംസ്കൃത എണ്ണ , സ്വർണം  യന്ത്ര സാമഗ്രികൾ, രാസവളം എന്നിവ മാത്രമല്ല ഭക്ഷ്യ വസ്തുക്കൾ പോലും വൻതോതിൽ ഇറക്കുമതി ചെയ്യേണ്ടി  വരുന്ന നമ്മുടേത്‌ പോലൊരു രാജ്യത്തിനു തീര്ത്തും സംഭ്രമ ജനകമായ ഒരു സ്ഥിതി വിശേഷ മാണിത് .
        സമ്പദ് വ്യവസ്ഥയുടെ അടിസ്ഥാന ഘടകങ്ങളുടെ ബലദൗർ ബല്യങ്ങൾക്കൊപ്പം നാണയ ത്തിന്റെ മൂല്യം നിർണ്ണയിക്കുന്ന മറ്റു പ്രധാന കാര്യങ്ങൾ ഇവയൊക്കെയാണ് :ഇടപാടു നടത്തേണ്ട മറ്റു നാണയങ്ങളുടെ (ഇവിടെ ഡോളർ ) ശക്തി,ധന വിദേശ വ്യാപാര കമ്മികൾ ,വിദേശനാണ്യത്തിന്റെ പുറത്തേ ക്കുള്ള ഒഴുക്ക് ,കമ്പോള താരതമ്യം (arbitrage ).
            മൗലിക ഘടകങ്ങൾ നില്ക്കട്ടെ .രൂപയ്ക്ക് തുടർച്ച യായുണ്ടാവുന്ന വിലത്തകർച്ചക്ക്  രണ്ട് അടിയന്തിര കാരണങ്ങളുണ്ട് .ഒന്ന് ഡോളർ പൂർവാധികം ശക്തി പ്രാപിക്കുന്നു വന്നത് തന്നെ .രണ്ടാമത്തേത് വിദേശ നാണ്യത്തിന്റെ വൻതോതിലുള്ള പുറത്തേക്കൊഴുക്ക് .ഈ ജൂണ്‍ 2 4 ലെ കണക്കനുസരിച്ച് ഒരൊറ്റ മാസത്തിനുള്ളിൽ വിദേശ നിക്ഷേപകർ ഇന്ത്യ യിൽ നിന്നു പിൻവലിച്ചത് 29291കോടി രൂപയാണ് ;അതായത് അന്നത്തെ വിലക്ക് 500  കോടി ഡോളർ .സ്വാഭാവികമായും ഡോളറിന്റെ രൂപക്കെതിരായ മൂല്യം ക്രമാതീതമായി ഉയർന്നു .ഈ നിക്ഷേപക പലായനത്തിന്റെ പ്രധാന കാരണങ്ങളിലൊന്നാണ് നേരത്തെ സൂചിപ്പിച്ച അർബിട്രേജ്  .ഒരേ നിക്ഷേപത്തിനു വിവിധ കമ്പോളങ്ങളിൽ ലഭിക്കുന്ന ആദായത്തിന്റെ താരതമ്യമാണ്‌ ഇതുകൊണ്ട്  ഉദ്ദേശിക്കുന്നത് .കൂടുതൽ ആദായം കിട്ടുന്ന കമ്പോളത്തിൽ നിക്ഷേപിക്കാനാണല്ലോ ഏതൊരു വ്യാപാരിയും താൽപര്യപ്പെടുക,മറ്റു സാഹചര്യങ്ങളിൽ കാര്യമായ വ്യ ത്യാ സങ്ങൾ ഇല്ലെങ്കിൽ.ഓരോ രാജ്യത്തേയും അടിസ്ഥാന പലിശ നിരക്കാണ് സാധാരണയായി  താരതമ്യത്തിന്റെ മാനദണ്ഡം.അമേരിക്കയിലെ അടിസ്ഥാന പലിശ നിരക്ക് 0 .5 ഇൽ താഴെ ആയിരിക്കുമ്പോൾ ഇന്ത്യയിൽ അത് 7 നു മുകളിലാണ് .പക്ഷേ അമേരിക്കയിലെ പലിശ നിരക്ക് അടുത്ത കാലത്തായി ഉയരാൻ തുടങ്ങി ,ബെർനാക്കെ പ്രസ്താവനക്കു ശേഷം വിശേഷിച്ചും .വിദേശ നിക്ഷേപകർ   വൻതോതിൽ പിന്തിരിഞ്ഞതിനു ഇതൊരു കാരണമാണ് ;കാരണങ്ങളിലൊന്നു മാത്രം .
   ഡോളർ ശക്തി  പ്രാപിക്കുന്നു ;ഒപ്പം അടിസ്ഥാന സാമ്പത്തിക സൂചകങ്ങളും ചെറിയ തോതിലെങ്കിലും വളർച്ചയെ  ക്കുറിക്കുന്നു അമേരിക്കയിൽ.ഇതു കൂടിയാവാം നിക്ഷേപകരെ ഡോളറിലേക്ക് ആകര്ഷിക്കുന്നത്.
       ഇന്ത്യ യുടെ കാര്യത്തിൽ മൗലിക സാമ്പത്തിക സൂചകങ്ങളെല്ലാം ന്യൂന ചിഹ്നത്തിലാണ് .നമ്മുടെ ജി ഡി പി വളർച്ചാ നിരക്ക് 2012 -13 സാമ്പത്തിക വർഷത്തിൽ 4 .8 %ആണെ ന്നാണ് കണക്ക് .അത്തൊട്ടു മുമ്പുള്ള ഒരു ദശകത്തിലെ  ഏറ്റവുംകുറഞ്ഞ നിരക്കാണ് .2010മുതല്ക്ജി ഡി പി വളർച്ച  (7 .2 %)ക്രമാനുഗതമായി കുറഞ്ഞു കൊണ്ടിരിക്കുകയാണ് . അതു പോലെ രാജ്യത്തിന്റെ വിദേശ വ്യാപാരത്തിന്റെയും മറ്റു വിദേശ നാണ്യ വിനിമയങ്ങളുടെയും ബാക്കി പത്രമായ കറണ്ട് അക്കൗണ്ട്‌ ബാലൻസ് ഇന്റെ സ്ഥിതിയും ഒട്ടും ആശാവഹമല്ല .2004 മാർച്ചിൽ നമുക്ക് കറണ്ട് അക്കൗണ്ട്‌ ഇൽ 4 8 9 7 കോടി ഡോളർ മിച്ചമുണ്ടായിരുന്നു .2005ൽ അത് 1 2 9 5 കോടി ഡോളർ കമ്മിയായി മാറിയെന്നു മാത്രമല്ല കമ്മി പ്രതിവർഷം വർദ്ധിച്ച് 2012 ൽ 8015 കോടി ഡോളർ(ജി  ഡി  പി യുടെ 5 %) എന്ന  സംഭ്രമ ജനകമായ അവസ്ഥയിലെത്തുകയും ചെയ്തു.
   ഇറക്കുമതിയെ ആശ്രയിക്കുന്ന ,മൊത്തം വരുമാനത്തിന്റെ 2 5 % മാത്രം കയറ്റുമതിയിൽ നിന്നു ലഭിക്കുന്ന രാജ്യമാണ് നാമെന്നതാണ് നാൾക്കു നാൾ വര്ദ്ധിക്കുന്ന ഈ കമ്മിക്കു കാരണം .നമ്മൾ ഇറക്കുമതി ചെയ്യുന്ന സാധനങ്ങല്ക്കെല്ലാം -അസംസ്കൃത എണ്ണ ,സ്വർണ്ണം ,യന്ത്ര സാമഗ്രികൾ -ലോക കംപോളത്തിൽ  വില വര്ദ്ധിച്ചു കൊണ്ടിരിക്കുകയായിരുന്നു അടുത്ത കാലം വരെ.രൂപയുടെ മൂല്യ ശോഷ ണത്തിന്  അത് ഒരു പ്രധാന കാരണവുമായിരുന്നു .ഈ സാധനങ്ങൾക്ക് അന്തർദേശീ യ കംപോളത്തിൽ വില കുറഞ്ഞു തുടങ്ങിയപ്പോഴാവട്ടെ രൂപയുടെ വില ആനുപാതികമായി ഉയരുന്നതിനു പകരം വീണ്ടും താഴ്ന്നു കൊണ്ടിരുന്നത് കൊണ്ട് നമുക്ക വിലക്കുറവു പ്രയൊജനപ്പെട്ടതുമില്ല .
    അപ്പോൾ രൂപയുടെ വിലയിടിവിനു താൽകാലികമെന്നപൊലെ മൗലികവുമായ കാരണ ങ്ങളുണ്ട്.ഇവ രണ്ടും പരസ്പര നിർണ്ണായ കങ്ങളാണു താനും .അതു കൊണ്ടു തന്നെ താല്ക്കാലിക പരിഹാര മാർഗങ്ങളും അതിലും പ്രധാനമായി മൗലിക സാമ്പത്തിക നടപടികളും അടിയന്തിരമായി തന്നെ കയ്കൊള്ളെ ണ്ടിയിരിക്കുന്നു .
         നമ്മുടെ ജി ഡി പി യുടെ 1 7 % മാത്രമാണ് വ്യവസായ മേഖലയുടെ  പങ്ക് .അമേരിക്കയിലുംസ്ഥിതി ഇതു തന്നെയെന്നതു നമുക്ക് ആശ്വാ സ മാവുന്നില്ല .  കാരണം നമ്മുടേത് ഇപ്പോഴും ഒരു വികസ്വര സമ്പദ് വ്യവസ്ഥ യാണ് ,നമുക്ക് ഉല്പാദന പ്രക്രിയ വിപുല പ്പെടുത്തുകയും ത്വരിത പ്പെടുത്തുകയും വേണം .ജി ഡി പി യുടെ കുറഞ്ഞ വളർ ച്ചാ നിരക്കിനു അനുരോധമായിപ്പോലും നമ്മുടെ വ്യവസായോല്പാദനം വര്ദ്ധിക്കുന്നില്ല ;അവിടെ വളർച്ചാ നിരക്ക് രണ്ടു ശ ത മാനം മാത്രമാണ് .ഇതു തീര്ത്തും നിരാശാ ജനകവുമാണ് .
     1 8 %ആഭ്യന്തര ഉല്പന്നം സംഭാവന ചെയ്യുന്നു കാർഷിക മേഖല .നമ്മുടെ കാർഷിക രംഗത്തിന്റെ ദുരവസ്ഥയെ ക്കുറി ച്ചറി യാൻ സ്ഥിതി വിവര ക്കണ ക്കുകൾ വേണ്ട ;ചുറ്റു പാടും കണ്ണോടിച്ചാൽ മതി.അവ ശേ ഷിച്ച കൃഷി സ്ഥലങ്ങളെമ്കിലും ഫല പ്രദമായി ഉപയോഗപ്പെടുത്തുവാൻ നമുക്ക് കഴിയണം .അതു ണ്ടാവണമെങ്കിൽ കൃഷി -ആധുനിക സാങ്കേതിക മാർഗങ്ങളും പഴയ ഫ്യുഡൽ തൊഴിൽ ബന്ധങ്ങൾക്കു പകരം ആധുനിക തൊഴില ബന്ധങ്ങളും ഉപയോഗ്പ്പെടുതിയുള്ള കൃഷി -ലാഭകരമായ ഉദ്യമാമായിതീരണം .ചെരുപ്പ് തൊട്ടു ആഡംബര കാറുകൾ വരെയുള്ളവ അമിത വിലക്ക് വാങ്ങാൻ തയാ റു ള്ള വര്ക്ക് ഗവന്മേന്റ്റ് സംവിധാനം ഉപയോഗ പ്പെടുത്തി അപഹാസ്യ മാം വിധം കുറഞ്ഞ വിലക്ക് അരി നല്കുന്നതു കൊണ്ടാണ് പൊന്നു വിളഞ്ഞിരുന്ന നമ്മുടെ നെൽപ്പാടങ്ങൾ തരിശു കിടക്കുന്നത്.
   ഇന്ത്യ പിന്തുടരേണ്ട സാമ്പത്തിക നയങ്ങൾ വിദേശ മൂലധന സ്വീകരണം ഉള്പെടെയുള്ള കാര്യങ്ങൾ മറ്റൊരു ലേഖനത്തിനു വിഷയമാണ് .ഇവിടെ ഇത്രയേ പറയാനുള്ളൂ .മൗലിക സാമ്പത്തിക പുരോഗതിയിലൂടെയെ രൂപയുടെ വിലയിടിവ് തടയാൻ കഴിയൂ .അതായത് രൂപ അതിന്റെ യഥാർദ്ധ മൂല്യം അപ്പോഴേ കണ്ടെത്തുകയുള്ളൂ.
      അതിനു പക്ഷേ അഴിമതി രഹിതവും സുശക്തവുംഇശ് ച്ചാ ശ ക്തിയുമുള്ള ഒരു ഭരണ കൂടം നമുക്കുണ്ടാവണം .നമുക്ക് കാത്തിരിക്കാം.
 അതു വരെ  റിസ ർ  വ് ബാങ്ക് സ്വീകരിക്കുന്ന നടപടികൾ എന്തു തന്നെയായാലും രൂപയുടെ മൂല്യ തകർച്ച തുടർന്നു കൊണ്ടിരിക്കും. പ്രതി സന്ധിഘട്ടങ്ങളിൽ മുന്നറി യിപ്പില്ലതെയുള്ള പലായനം ഒഴിവാക്കുന്നതിനും ലാഭത്തിന്റെ ഒരു ഭാഗമെങ്കിലും ഇവിടെ തന്നെ പുനര് നിക്ഷേപം നടത്തുന്നതിനുമുള്ള വ്യവസ്ഥകൾ  ഇല്ലാതെയുള്ള വിദേശ മൂല ധന സ്വീകരണം താല്കാലിക പരിഹാരമാവമെന്നു തോന്നാമെങ്കിലും ആത്യന്തികമായി ദോഷം ചെയ്യുമെന്നു ഇപ്പോഴത്തെ പ്രതിസന്ധി തെളിയിക്കുന്നുണ്ടല്ലോ..2 0 0 0 മുതൽ 1 3 വർഷത്തെഅമേരിക്ക യിലെയും (3 8 % )ഇന്ത്യ യിലെയും( 1 3 8 %)മൊത്തം  നാണയ പെരുപ്പ നിരക്കുകൾ താരതമ്യം ചെയ്തുകൊണ്ട് ഒരു ഏജൻസി നടത്തിയ പഠനം വിസ്വസിക്കാമെങ്കിൽ രൂപ 6 5 കടക്കാൻ അധികം താമസമില്ല.

   
   
   
       

2013 ജൂലൈ 17, ബുധനാഴ്‌ച

കർക്കിടക സംക്രമം
-----------------------
ഇന്നു കർക്കിടകം ഒന്ന് .സംക്രാന്തി ഓണവും സംക്രാന്തിയും എന്നാണ് ഓണാട്ടുകര ശയിലി .കർക്കി ടകം രാമായണ മാസമായത് ഏതാണ്ട് രണ്ടു പതിറ്റാണ്ടി ന്നു മുൻപ് മാത്രമാണ്.ഞാൻ മിക്കവാറും എല്ലാകൊല്ലവും രാമായണ മാസം ആചരിക്കും .കർക്കിടകത്തിലെ മുപ്പത്തൊന്നു ദിവസം കൊണ്ട് എഴുത്തഛ ന്റെ  അദ്ധ്യാത്മ രാമായണംഒരു പ്രാവശ്യം വായിച്ചു തീർക്കും .മലയാളത്തിലെ ഏറ്റവും നല്ല കവിതാ പുസ്തകം അദ്ധ്യാത്മ  രാമായണം ആണെന്നാണ് എന്റെ പക്ഷം .മറ്റു ജോലികളെ വായനെയും ബാധിക്കാതെ ആ പുസ്തകം ഒരു പ്രാവശ്യം വായിച്ചു തീർക്കുക വലിയോരനുഭാവമാണ് എനിക്ക് .
  വാല്മീകി രാമായണം ദിവസം മുപ്പതു നാല്പതുശ്ലോകങ്ങൾ വെച്ചു വായിക്കുക കുറെക്കൊല്ലങ്ങളായി എന്റെ പതിവാണ് .ഞാനിപ്പോൾ ആദികാവ്യം മൂന്നു നാലാവൃത്തി വായിച്ചു കഴിഞ്ഞു .പ്രാഥമികമായി
 കാവ്യാസ്വാദനമാണ് എന്റെ ലക്‌ഷ്യം .ആദ്യ കാവ്യം ഒന്നാമത്തെ കാവ്യം കൂടിയാവുന്നതെന്തു കൊണ്ടാണെന്നെനിക്ക് മനസ്സിലായി .വാല്മീകി മനുഷ്യഥയുടെ ഉദ്ഗാതാവാണ് .രാമൻ മനുഷ്യനും ;പൂർണതയിൽ എത്തിച്ചേരാൻ ശ്രമിക്കുന്ന മനുഷ്യൻ .കർത്തവ്യ നിർവഹണ വ്യഗ്രതയിൽ മാനുഷികമായ അന്തസംഘർഷങ്ങൾ തന്നിലേക്കു തന്നെ ഒതുക്കേണ്ടി വന്ന ഒരാൾ .അതൊരിക്കൽ  ഒരിക്കൽ മാത്രം അണ പൊട്ടി ഒഴുകി .രാവണ നിഗ്രഹത്തിനു  ശേഷമുള്ള സീതാ സമാഗമ വേളയിൽ.ഒരു പ്രാകൃതൻ പ്രാകൃത യോടെന്നപോലെയെന്നു സീതാദേവി   വിശേഷി പ്പിച്ച ആ പരുഷ ഭാഷണമാണ് രാമായണത്തിലെ നായകോ ൽക്കർഷത്തിന്റെ പ്രധാന ഉപാദാനം .ഭക്തി പ്രകർഷത്തിന്റെ പേരിൽ ആ ഭാഗങ്ങൾക്ക് മറ്റർഥ ങ്ങൾ കണ്ടെത്തുന്നവരും അങ്ങിനെയൊക്കെ പറഞ്ഞു പോയതു കൊണ്ട് രാമന് അപകർഷം സംഭവിച്ചു എന്നു കരുതുന്നവരും സത്യം മനസ്സിലാക്കുന്നില്ല എന്നാണ് എന്റെ പക്ഷം .
     രാമരാജ്യത്തെ ക്കുറിച്ച് .അതിനിനിയും സമയമുണ്ടല്ലോ.

2012 നവംബർ 29, വ്യാഴാഴ്‌ച

മുഖമില്ലാത്തവരുടെ മുലകള്‍ -(വിമോചന വാദിനി കളുടെ ശ്രദ്ധക്ക് )
     --------------------------------------------------------------
              ആര്‍ .എസ് .കുറുപ് .
             -----------------------
നടാഷാ വാള്‍ ട്ട റു ടെ  living dolls -the return  of  sexism എന്ന പുസ്തകത്തിന്റെ പ്രസക്തിയെ കുറിചൊ രന്വേഷണം .
  1992 ല്‍  U S  A യില്‍ ഔദ്യോഗിക പദവികളിലേക്ക് മത്സരിച്ച വനിത കളുടെ ബാഹുല്യത്തെ ലൈം ഗിക ഭൂകമ്പം (Genderquake ) എന്നാണ് അമേരിക്കന്‍ ഫെമിനിസ്റ്റ് എഴുത്തുകാരി നവോമി വൂള്‍ഫ് വിശേഷിപ്പിച്ചത് .1997 ലെ ബ്രിട്ടീഷ്‌ തെരഞ്ഞെടുപ്പിനു തൊട്ടു മുന്പ് നടാ ഷാ  വാല്ട്ട റും സമാനമായ അഭിപ്രായ പ്രകടനം നടത്തുകയുണ്ടായി.വാള്‍ട്ടര്‍ observer ല്‍ എഴുതി :"ലേ ബര്‍ പാര്‍ടി ക്കനുകൂലമായി ആറ് ശ ത മാനം വോട്ടു മാറ്റം ഉണ്ടായാല്‍ വനിതാ M  P മാരുടെ എണ്ണം ഇരട്ടി യാകും ;പുരുഷന്മാരുടെ ക്ലബ്‌ തകര്‍ന്നു വീഴാന്‍ തുടങ്ങുന്നതും സ്ത്രീവര്‍ഗതിന്റെ മുന്‍ ഗണനാ ക്രമതോട് പ്രതികരിക്കുന്ന ഒരു രാഷ്ട്രീയ സംസ്കാരം രൂപം കൊള്ളുന്നതും നാം കാണാന്‍ തുടങ്ങുകയാണ് ".
   1992 മേ രി വുല്സ്ടന്‍ ക്രാഫ്റ്റിന്റെ പ ഥ ദര് ശ ക മായ പുസ്തകത്തിന്റെ (A Vindication of rights of woman )രണ്ടാം ശ താബ്ടി  വര്‍ഷമായിരുന്നു ;ഫെമിനിസ്റ്റ് ചിന്തയുടെയും .ആ ദശ കത്തിലെ ആത്മ വിശ്വാസവും ശുഭ പ്രതീക്ഷ യും നിറഞ്ഞ അന്തരീ ക്ഷ മാണ്‌ ദശ കത്തിന്റെ അന്ത്യ ഘട്ടത്തില്‍ പുറത്ത് വന്ന ദി ന്യൂ  ഫെമിനിസം എന്ന ഗ്രന്ഥത്തിന്റെ രചനക്ക് തനിക്ക് പ്രേരകമായതെന്ന് വാള്‍ ട്ടര്‍  പറയുന്നു .അവരുടെ തന്നെ വാക്കുകളില്‍ :"സ്ത്രീ വാദ പ്രസ്താനങ്ങള്‍ നിശ ബ്ദ മാവാന്‍ തുടങ്ങിയിട്ടുണ്ടെങ്കിലും ഫെമിനിസം നാം ശ്വസിക്കുന്ന വായുവിന്റെ ഭാഗമായി കഴിഞ്ഞിരിക്കുന്നു .ഫെമിനിസ്ടുകല്‍ക്കിനി സാമൂഹ്യവും സാമ്പത്തികവുമായ തുല്യതക്കു വേണ്ടി പ്രവര്‍ത്തിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാം .മുമ്പ് ഫെമിനിസ്റ്റ് ചിന്തയുടെ കേന്ദ്രത്തില്‍ തന്നെ ഒരു സ്ത്രീ ആരെ പ്രേമിക്കണം ,ആരോടൊപ്പം ഉറങ്ങണം ,എന്തു വസ്ത്രം ധരിക്കണം എന്നൊക്കെയുള്ള വ ഉള്‍പ്പെടുന്ന സ്ത്രീയുടെ സ്വകാര്യ ജീവിതം ഉണ്ടായിരുന്നു പക്ഷെ ആ കാലം കഴിഞ്ഞു പോയിരിക്കുന്നു
നമുക്കിപ്പോള്‍ സ്വാതന്ത്ര്യ ത്തിന്റെ നിബന്ധ നകള്‍ അ താതിന്റെ സ്ഥാ ന ത്ത് നിക്ഷേപിക്കുകയെ വേണ്ടു പഴയ മട്ടിലുള്ള ജീര്‍ണ ലൈ മ്ഗികതയുടെ അവശേഷിക്കുന്ന അംശ ങ്ങള്‍ കൂടി കൊഴിഞ്ഞു പൊയ്ക്കൊള്ളും ."
   പക്ഷെ തനിക്കു പൂര്‍ണമായും തെറ്റി എന്ന് വാ ല്ട്ടര്‍ സമ്മതിക്കുന്നു ;പത്ത് കൊല്ലത്തിനു ശേഷം ഈ നൂറ്റാണ്ടിന്റെ ആദ്യ ദ ശ കത്തിന്റെ അവസാനം പുറത്തുവന്ന Livingdolls എന്ന പുസ്തകത്തിന്റെ ആ മുഖത്തില്‍ .കാരണം അവര്‍ വിശ ദീകരിക്കുന്നു :90ക ള്‍ നല്‍കിയ ശു ഭ പ്രതീക്ഷകള്‍ സഫലമായില്ല .അധികാര മേഖലകളില്‍ പുരുഷാധിപത്യം കൂടുതല്‍ ശ ക്ത മാ വുകയാ ണ് ഉണ്ടായത് മാത്രമല്ല ഫെമിനിസ്റ്റുകള്‍ ആഗ്രഹിച്ചിരുന്ന ,ആദര്‍ശ വല്‍കൃത ഏക ദാമ്പത്യത്തില്‍ നിന്നും അവമാന കരമായ സ്വയിര വിഹാരത്തില്‍ നിന്നും വ്യത്യസ്തമായ ആരോഗ്യകരമായ ലയിന്ഗിക സ്വാതന്ത്ര്യം നിലവില്‍ വന്നില്ല .പകരം സ്ത്രീ  ശ രീരത്തിന്റെ ലയ് മ്ഗികാര്‍ഷണീ യതയിലൂന്നിയ ജീര്‍ ണ്ണ സംസ്കാരം പൂര്‍വാധികം ശ ക്തിയോടെ മടങ്ങിയെത്തിയിരിക്കുന്നു .പുസ്തകത്തിന്റെ ഉപ ശീ ര്‍ഷകം തന്നെ Return of sexism എന്നാണ് .ഇവിടെ Sexism എന്നത് കൊണ്ടുദ്‌ ഏ ശി ക്കുന്നത് സ്ത്രയിണ ത  എന്നാല്‍ സ്ത്രീ ശ രീരത്തിന്റെ ലയ്മ്ഗികാര്‍ഷ കത്വം എന്ന് നിര്‍വചിക്ക പ്പെടുന്ന സംപ്രദാ യത്തെയാണ് ;സ്ത്രീ ശാ ക്തീകരണം എന്നാല്‍ ഗ്ലാമര്‍ മോ ഡ ല്ലിംഗ്  ,പോള്‍ ഡാന്‍സിംഗ് ,ലാപ്‌ ഡാന്‍സിംഗ് തുടങ്ങിയ നഗ്ന പരി പാടികളില്‍ പംകെടുക്കാനുള്ള മടിയില്ലായ്മയും .ഈ ജീര്‍ണ ലയ്മ്ഗികത പ്രവര്തിക്കുന്നതാവട്ടെ   ലയ്മ്ഗിക വ്യവസായത്തിന്റെ നിബന്ധനകള്‍ക്ക് പൂര്‍ണമായും വിധേയ മായിക്കൊണ്ടാണ് താനും.സ്ത്രീ യുടെ നഗ്ന ശ രീര  ഭംഗി വിററ്  ലാഭം കൊയ്യുന്ന സംരംഭങ്ങളുടെ ആകെ തുകയാണ് ലയ്മ്ഗിക വ്യവസായം .വേ ഗത്തില്‍ വ്യാപകമായി ക്കൊണ്ടിരിക്കുന്ന ഈ വ്യവസായത്തെയും അതിനടി സ്ഥാനമായ ജീര്ന ലയ്മ്ഗികതെയും വിശ ദ മായി അപഗ്രഥിച് അ ത്തിന്റെ പ്രയോക്താക്കളും ഗുണഭോക്താക്കളും ആയ സ്ത്രീ പുരുഷന്മാരുടെ ന്യായീകരണ ങ്ങളെ നിശിതമായി വിമ ര്‍ ശി ക്കുകയും അവരുടെ ചെയ്തികള്‍ സൃഷ്ടിക്കുന്ന സാമുഹ്യ തിന്മകള്‍ തുറന്നുകാട്ടു കയുമാണ് ഈ പുസ്തകത്തിന്റെ ഒന്നാം ഭാഗത്തില്‍ വാള്‍ ട്ട് ര്‍ . New Determinism എന്ന രണ്ടാം ഭാഗത്ത്തിലാവട്ടെ സ്ത്രീ പുരുഷ ബന്ധങ്ങളിലെ തുല്യതയില്ലായ്മ സാമൂഹ്യമായോ രാഷ്ട്രീയമായോ അല്ല ജീവ ശാസ്ത്ര പരമായാണ്‌ നിര്‍ണ യിക്ക പ്പെട്ടിരിക്കുന്നതെന്ന കപട ശാസ്ത്രീയ സംകല്പനത്തെ -Biological Detrminism -ശാസ്ത്രീയമായി തന്നെ ഖണ്ടിച്ചിരിക്കുന്നു .
          sexism ത്തിന്റെ പ്രകടിത രൂപങ്ങളില്‍ പ്രധാനമായ ഒന്നാണ് ഗ്ലാമര്‍ മോ ഡ ല്ലിംഗ് .പെ ണ്‍  കുട്ടി കള്‍ ഏതാണ്ട് പൂര്‍ണ നഗ്നരായി ക്യാമറയെ അഭിമുഖീകരിക്കുന്നതിന്റെ ഓമന പേരാണ് ഗ്ലാമര്‍ മോഡ ലിം ഗ്  എന്നത് .പുരുഷന്മാരെ ഹരം കൊള്ളിക്കു വാന്‍ ഉദ്ദേ ശി ചുള്ള ആനുകാലികങ്ങള്‍ ,ടി വി റിയാലിറ്റി ഷോ കള്‍ ഇന്റര്‍ നെറ്റ് ,സോഷ്യല്‍ നെറ്റ്‌വര്‍ക്ക് കള്‍ ഇവയിലൂടെയെല്ലാം ഈ ചിത്രങ്ങളും വീഡിയൊ കളും വിറ്റഴിയുന്നു.ബൌദ്ധി കമോ  കായികാമോ ആയ കഴിവുകള്‍ ഒന്നുമില്ലാത്ത വര്‍ക്കും ശ രീര വടിവുകളുടെ പ്രദര്‍ ശ ന ത്തിലൂടെ പണ വും പ്ര ശ സ്ത്തി യും നേടാന്‍ കഴിയുമെന്നതാണ് പെണ്‍ കുട്ടികളെ ഈ തൊഴിലില്‍ ഏക്ക് ആകര്‍ഷിക്കുന്നത് .അങ്ങിനെ പ്ര ശ സ്തരും ധനികരും ആയിതീര്നിട്ടുള്ള പല 'മോഡ ലുകളും "ഈ കുട്ടി കള്‍ക്ക് റോള്‍ മോഡലുകള്‍ ആയിട്ടുണ്ട്‌ താനും.
    ഗ്ലാമര്‍ മോ ഡ ലുകളെ തെരഞ്ഞെടുക്കാനുള്ള ഒരു മത്സരത്തിന്റെ ദൃക് സാക്ഷി വിവരണ തോട് കൂടി യാണ് ഒന്നാം ഭാഗം ആരംഭിക്കുന്നത് .ലണ്ടന്‍ നോര്‍ത്ത് എന്ഡ് ലെ ഒരു നൈറ്റ്‌ ക്ലബ്‌ ഇല്‍ നടന്ന babes on the bed എന്ന മത്സരത്തില്‍  പങ്കെടുത്ത യുവതികള്‍ മിക്കവാറും നഗ്നരായി കാട്ടി ക്കൂട്ടിയ വിക്രിയകളുടെ വര്‍ണ്ണന ജീര്‍ണ ലൈം ഗിക തയുടെ ജുഗുപ്സാ വഹമായ സ്വഭാവം വ്യക്തമാക്കുന്നു .ക്ലബ്ബിന്റെ പി ആര്‍ മാനേജര്‍ വാ ള്‍ ട്ട് റോടു പറഞ്ഞത് എല്ലാ രാത്രികളിലും അടിവസ്ത്രം മാത്രം ധരിച്ചു ധാരാളം പെണ്‍കുട്ടികള്‍ അവിടെ വരാരുന്ടെന്നാണ് .അവിടത്തെ കാഴ്ചകളെ കുറിച്ച് ചെറുപ്പക്കാരനായ മാനേജര്‍ പറഞ്ഞത് ശ്രദ്ധേയമായി തോന്നി :".വല്ലപ്പോഴുമൊരിക്കല്‍ ഏതെങ്കിലും ഒരു വിശേഷ ദിവസം എന്റെ കിടപ്പ് മുറിയില്‍ കാണാന്‍ കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്ന കാഴ്ച ."സാമ്പ്രദായിക ബന്ധങ്ങളിലെ ഊഷ്മ ള താ രാഹി ത്യത്തെ അബോധ പൂര്‍ വ മായി സൂചിപ്പിക്കുന്നുണ്ടോ മാനേജര്‍ ?അതെന്തു മാകട്ടെ  അവിടെ വരുന്ന പെണ്‍ കുട്ടി കല്‍ക്കെല്ലാം ജോലി കിട്ടുന്നുണ്ട് ;Boob jobs സ്തന പ്രദ ര്‍ ശ നം എന്ന ജോലി.
         ഈ സമ്പ്രദായത്തിന്റെ മുഖ്യ ഗുണ ഭോക്താക്കളാ യ Nuts മാസികയുടെ ചുമതലക്കാര്‍ ഇതിനെ ന്യായീകരിക്കുന്നത് രണ്ടു വിധത്തിലാണ് .ഇത്തരം ചിത്രങ്ങള്‍ക്ക് ധാരാളം കാഴ്ച ക്കാരു ണ്ട് .അവരെ തൃപ്തി പ്പെടുതെണ്ടത് പത്രാധിപരുടെ കടമയാണ് .രണ്ടാമത് ഒരു പെണ്‍ കുട്ടി യേയും ആരും നിര്‍ബ ന്ധി ക്കുന്നില്ല ഓരോ പെണ്‍കുട്ടിയും സ്വമേധയ തീരുമാനിച്ചുരപ്പിച്ചാണ് വരുന്നത്.ചുരുക്കത്തില്‍ പത്രാധിപര്‍ ഹില്‍ട്ടന്റെ വാക്കുകളില്‍ "ഞങ്ങള്‍ പുതിയ പ്രവണതകള്‍ സൃ ഷ്ടി ക്കുകകയല്ല നിലവിലുള്ള പ്രവണതയെ പ്രതിഫലിപ്പിക്കുക മാത്രമാണ് "
        ജീര്‍ണ ലൈം ഗികതയുടെ വാണിജ്യ വല്‍ക്കര ണ ത്തി ന്റെ ചുമതലക്കാരില്‍ സ്ത്രീക ളു മുണ്ട് .സ്ത്രീ ശ രീ ര ത്തെ അടിസ്ഥാനമാക്കിയുള്ള ലൈം ഗിക ജീര്‍ ണ്ണ തായേ സ്ഥാ പന വല്ക്കരിക്കുന്നതില്‍ പുരുഷന്മാരോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സ്ത്രീകളെ" പുരുഷ പക്ഷ പാതികള്‍ ആയ പെണ്‍ പന്നികള്‍ "(FemaleChauvinistPigs -FCPs )എന്ന് അമേരിക്കന്‍ എഴുത്തുകാരി  ഏ രിയല്‍ ലെവി വിശേഷി പ്പിച്ചിട്ടുള്ള കാര്യം വാ ള്‍ ട്ട് ര്‍ ഇ വിടെ എടുത്തു പറയുന്നു .അത്ത രം ഒരു FCP ക്ക് പോലുംഅ സ്സഹനീയവും അരോചകവും ആയി തോന്നിയ ഒരു ജീ ര്‍ ണ തയെ ക്കുറിച്ച് ഈ പുസ്തകത്തില്‍ പറയുന്നുണ്ട് .അതിങ്ങനെയാണ് : Nuts മാസികയുടെ വെബ്‌ സൈറ്റില്‍ Assess My Breasts എന്നൊരു ഉപ വിഭാഗമുണ്ട് .അവിടെ ഏ തു പെണ്‍ കുട്ടിക്കും മുഖം കാണി ക്കാതെ തന്റെ മുലകള്‍ അപ്‌ലോഡ്‌ ചെയ്യാം .ആണ്‍ കുട്ടികള്‍ അത് നോക്കി മാര്‍ക്കിടും.മാര്‍ക്ക് കുറഞ്ഞു പോകുന്നവര്‍ക്ക് സ്തന സൌ ന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ പ്ലാസ്റ്റിക്‌ സര്‍ജറി അടക്കമുള്ള മാര്‍ഗംഗങ്ങള്‍ നിലവിലുണ്ടല്ലോ .എന്തായാലും ഈ ഏ ര്‍പ്പാടിനെ ക്കുറിച്ചുള്ള നമ്മുടെ FCP യുടെ പ്രതികരണം വാള്‍ ട്ട് ര്‍ ഇങ്ങിനെ രേഖ പ്പെടുത്തിയിരിക്കുന്നു :"It was "she  struggled to put it in words  "all these rows of breasts without faces -it was so depersonalizing ".മുഖമില്ലാത്ത മുല കളുടെ നിരകള്‍ സൃഷ്ടിക്കുന്ന ചേതോ വികാരം എന്തെന്ന് www .nuts .co.uk  /assess- my- breasts എന്നവെബ്‌ സൈറ്റ് നോക്കി ബോദ്ധ്യ പ്പെടാവുന്നതാണ് .
 ഗ്ലാ മര്‍ മോഡ ലിംഗില്‍ നിന്ന് യുവതികള്‍ എത്തി പ്പെടുന്നത് പോള്‍ ഡാന്‍സിംഗ് ,ലാപ് ഡാന്‍ സിംഗ് എന്നീ നഗ്ന നൃത്ത രൂപങ്ങി ളി ലേ ക്കാണ് .തോംഗ് എന്ന പേരിനു മാത്രമുള്ള വസ്ത്രം ധരിച്ചു ഒരു കഴക്കു ചുറ്റും നൃത്തം ചെയ്യുന്നതാണ് പോള്‍ ഡാന്‍സ് ;പുരുഷന്മാരുടെ മടിയിലിരുന്നുള്ള  നൃത്തം  ലാപ് ഡാ ന്‍ സും .ഇതൊക്കെ ചെയ്യുക വഴി പണം സമ്പാദിക്കുക മാത്രമല്ല തങ്ങള്‍ വിമോചിതരും സ്വതന്ത്രരും ആയിതീരുകയാണെന്നു ഈ  പെണ്‍ കുട്ടികള്‍ ധരിച്ചു വശാ യിരിക്കുന്നു .ലൈം ഗിക സ്വാ തന്ത്ര്യ ത്തിനു വേണ്ടി മുറവിളി കൂട്ടിയ രണ്ടാം തരംഗ ഫെമിനിസ്റ്റുകള്‍ തങ്ങളുടെ ദുസ്വപ്നങ്ങളില്‍ പോലും ഇങ്ങിനെയൊന്ന് വിഭാവന ചെയ്തിട്ടുണ്ടാവുകയില്ല .എന്തായാലും കഴക്കു ചുറ്റും അല്ലെമ്കില്‍ ആണുങ്ങളുടെ മടിയില്‍ നഗ്ന നൃത്തം നടത്തു ന്നതാണ് വിമോചനം എന്ന് ധരിച്ച യുവതികളില്‍ ചിലരെമ്കിലും ഒടുവില്‍ സത്യം കണ്ടെത്തു ന്നു വന്നു വാ ള്‍ ടര്‍ ഉടെ അനുഭവ വിവരണങ്ങള്‍ സാക്ഷ്യ പ്പെടുത്തുന്നു .ഒരു പെണ്‍ കുട്ടിയുടെ അനുഭവ സാ ക്ഷ്യം കേള്‍ ക്കുക :"സ്വമേധയാ ഉള്ള തെരഞ്ഞെടുപ്പിനെ ക്കുറിച്ചും വിമോചന ത്തെ കുറിച്ചും നമ്മള്‍ ഒരു പാട് കേള്‍ ക്കാറുണ്ട് .പക്ഷെ തുല്യതയൊ ന്നും  എവിടെയുമില്ല .ലാപ് ഡാന്‍സ്‌ ക്ലബു കളിലേക്ക് നോക്കൂ ;അവിടെ ഇരിക്കുന്ന പുരുഷന്മാര്‍ മാന്യന്മാരാണ് ,മാന്യമായി വസ്ത്രം ധരിച്ചവരാണ് ,ബാങ്കില്‍ പണ മുല്ലവരാണ് .സ്ത്രീകള്‍ ആവട്ടെ മാന്യകളല്ല ,അവര്‍ നഗ്നരാണ് ,അവര്‍ക്ക് ബാങ്കില്‍ പണ മില്ലെന്നു മാത്രമല്ല അവര്‍ കട ക്കാരുമാണ്."വിശ ദീകരണ ങ്ങള്‍ ആവശ്യമില്ലല്ലോ 
വേശ്യാ വൃത്തിയെ പാര്‍ശ്വങ്ങളില്‍ നിന്ന് മുഖ്യ ധാരയിലേക്ക് കൊണ്ട് വന്നുവെന്നതാണ് പുതിയ ലൈം ഗികതയുടെ ദുഷ്ചെയ്തികളില്‍ ഏ റ്റ വും പ്രധാനം .വേശ്യ കളുടെ അനുഭവ വിവരണങ്ങള്‍ക്കു ലഭിച്ച സ്വീകാര്യത അമ്പര പ്പിക്കുന്നതാണ് . വേ ശ്യാ വൃത്തി മാന്യമായ തൊഴിലാണെന്നുമാത്രമല്ല അത് സ്ത്രീ വിമോച നത്തെ പ്രതിനിധാനം ചെയ്യുന്നു വെന്നുമുള്ള മിഥ്യ ധാരണ സൃഷ്ടിക്കാന്‍ സത്യ സന്ധവും വസ്തുതാ പരവുമെന്നു തോന്നിപ്പിക്കുന്ന  ശ യിലില്‍ എ ഴുത പ്പെട്ടിരിക്കുന്ന ഇത്തരം പുസ്തകങ്ങള്‍ക്കു  കഴിയുന്നു .
    എന്നാല്‍ വാസ്തവം എന്താണ് ?പണം കൊടുക്കുന്ന പുരുഷന്മാരുടെ ദൃഷ്ടിയില്‍ ഈ സ്ത്രീകള്‍ നിന്ദ്യരും വൃത്തി കെട്ടവരുമാണ് ;മാനസികവും ശാരീരികവുമായ പീഡ നങ്ങലെല്‍ക്കാന്‍ വിധിക്ക പ്പെട്ടവരുമാണ് .ഇക്കാര്യത്തെ കുറിച്ച് അനുഭവസ്തകളാ യ നിരവധി സ്ത്രീകളുമായി നടത്തിയ അഭിമുഖങ്ങളെ അടിസ്ഥാനമാക്കി തയാറാക്കിയ വിശ ദമായ ഒരു പഠ നം ഈ  പുസ്തകത്തിലുണ്ട് . അതിന്റെ ഒരു വിശ ദ  വിവരണം നല്‍കാന്‍ ഞാന്‍ മുതിരുന്നില്ല.എത്ര മാത്രം ദുഃഖ കരവും ജുഗുപ്സാവഹവുമാണ് ഇവരുടെ അനുഭവങ്ങള്‍ എന്ന് സൂചിപ്പിക്കാന്‍ വേണ്ടി മാത്രം ഒരു ചെറിയ ഖണ്ഡം ഉദ്ധരിക്കട്ടെ :'she said  I  hurt her too much "says the Man .She did not really want to be there"   
'That hurts Idont like it 'Cries the Woman ,but he never stops,  He 'DRILLS HER 'till he finishes '.വിധവ യായതിനു ശേഷം ജീവിക്കാന്‍ വേണ്ടി വേശ്യാ വൃത്തി യില്‍ ഏ ര്പ്പെടെണ്ടി വന്ന ഒരു സ്ത്രീ വാ ള്‍ ട്ട റോഡു പറഞ്ഞ ഒരു വാക്യം ഇവിടെ പ്രസക്തമാണെന്നു തോന്നുന്നു :"I have come to the conclusion  that most of our culture is dedicated to  producing an endlessconveyor belt  of women who are there for men's sexual convenience "
 എല്ലാ കാലത്തും സാമുഹ്യ ജീവിതത്തിന്റെ ഭാഗമായി ലൈം ഗികതയും ഉണ്ടായിരുന്നു .പക്ഷെ മറ്റെല്ലാ പ്രവണ തകളെ യും പിന്തള്ളി ജീര്‍ണ ലൈം ഗികത സംസ്കാരത്തിന്റെ മുഖ്യ ധാര യായി മാറുന്നുവെന്ന ആപല്‍കരമായ സ്ഥി തി വിശേ ഷ മാണ് ഇപ്പൊള്‍ സംജാതമായിരിക്കുന്നത് . വളരെ ചെറിയ പെണ്‍ കുട്ടികളെ വരെ ഈ സംസ്കാരം ഗ്രസിച്ചു കഴിഞ്ഞിരിക്കുന്നു .ഫലമോ ബുദ്ധി പരവും വയ്‌ കാരികവും ആയ വളര്‍ ചയിലധികം ശ രീര വടിവും ഭംഗിയും കൂടുതല്‍ കൂടുതല്‍ മെച്ചപ്പെടുത്തു ന്നതിലാവുന്നു പെണ്‍ കുട്ടികളുടെ ശ്രദ്ധ .ഭരണാധികാരി ,ശാ സ്ത്ര ജ്ഞ ,എഴുത്തു കാരി തുടങ്ങി യവരെ  പുറന്തള്ളി ലൈം ഗിക ആകര്ഷനീയതയുള്ള സത്രീ പെണ്‍കുട്ടികളുടെ ആദര്‍ ശ ബിംബമാവുന്നു .
     ശ രീര വടിവില്‍ മറ്റെന്തിലെക്കാള് ഉ മേറെ ശ്രദ്ധ ചെറു പ്രായത്തില്‍ തന്നെ ആണ്‍ കുട്ടികളുമായുള്ള കൂട്ട് കേട്ടിലെക്കും പല പ്പോഴും ലൈം ഗിക വേഴ്ച കളിലേ ക്കും നയിക്കുന്നു .പക്ഷെ അവിടെയൊന്നും സ്നേഹമോ ഊഷ്മള തായോ ഇല്ല ."you are really   friends with boys  at that age and to boys you are like a sex object "ഒരു അനുഭവസ്ഥ പറയുന്നു .സ്ത്രീയെ അവളുടെ ലൈം ഗിക ചോദന -libido -കളില്‍ നിന്നകറ്റി നിര്‍ത്തുന്ന സാമ്പ്രദായിക ബന്ധങ്ങളെ എതിര്‍ത്തിരുന്ന തീവ്ര ഫെമിനിസ്റ്റുകള്‍ പോലും ഇത്തരം ബന്ധങ്ങളെ വിമോചന മായി കണ്ടിരിന്നില്ല .സ്നേഹ നിര്‍ ഭ രാവും വികാരോഷ്മ  ള  വുമായ സ്ത്രീ പുരുഷ ബന്ധമാണ് അവരുടെ മനസ്സിലുണ്ടായിരുന്നത് .
  ചുരുക്കത്തില്‍ സംഗീതം ,ശാസ്ത്രം രാഷ്ട്രീയം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിച്ചു വിജയിച്ച സ്ത്രീകളെ പുറന്തള്ളിക്കൊണ്ട്‌   ശ രീര വടിവില്‍ മികച്ചു നില്‍ക്കുന്ന സ്ത്രീയാണ് വിജയിക്കുന്ന സ്ത്രീ  പുതിയ ലൈംഗികതയുടെ കാലത്ത് .ജീവനുള്ള പാവകളാണ് വീര നായികമാരല്ലവിമോചിതയായ സ്ത്രീയായി  21ആം നൂറ്റ ണ്ടിലേക്ക്  കടന്നു വന്നിരിക്കുന്നത്.
           ഒരുവള്‍ സ്ത്രീയായി ജനിക്കുകയല്ല ആയിതീരുകയാണ് "എന്നസിമോണ്‍ ദേ ബൂ വെ യുടെ പ്ര ശ സ്ത  വാക്യം ഉദ്ധരിച്ചു കൊണ്ടാണ് New Determinism എന്ന രണ്ടാം ഭാഗം ആരംഭിക്കുന്നത് .സ്ത്രീത്വവും പുരുഷത്വവും സാമൂഹ്യമായി നിര്നയിക്കപ്പെടുന്നതാണ് എന്ന് ഈ വാക്യം സൂചിപ്പിക്കുന്നു. {"തരം കണ്ടു കൊള്ളി വെക്കുന്നവനല്ല കഴക്കൂട്ടം ,ആണാണ് "എന്ന് പറഞ്ഞപ്പോള്‍ കുടമണ്‍പിള്ള ഈ സാമൂഹ്യ നിര്‍ണയന വാദത്തെ അബോധപൂര്‍വമായി പിന്തുനക്കുകയായിരുന്നു} സാമൂഹ്യമായി നിര്‍ണ യിക്ക പ്പെട്ട വയെ സാമൂഹ്യ പരിവര്‍ത്തനങ്ങളിലൂടെ മാറ്റുവാനും കഴിയും.കഴിഞ്ഞ ശ തകതിന്റെ മധ്യത്തോടെ നിലവില്‍ വന്ന രണ്ടാം തരംഗ ഫെമിനിസ ത്തിന്റെ ആശ യ പരമായ അടിത്തറ ഈ തത്വമായിരുന്നു .സ്ത്രീ യുടെ സാമ്പ്രദായിക വാര്‍പ് മാതൃകയോട് യുദ്ധം പ്രഖ്യാപിച്ച അവര്‍ ജീര്‍ ണ ലൈം ഗികതയെയും എതിര്‍ത്തു .സ്ത്രീയ്ക്ക് പുരുഷനൊപ്പം എല്ലാ മേഖലകളിലും പ്രവര്‍ത്തിച്ചു വിജയിക്കുവാന്‍ കഴിയുമെന്ന് അവര്‍ വിശ്വസിച്ചു.അവരുടെ പ്രവര്‍ ത്ത ന ങ്ങള്‍ ഫല പ്രാപ്തിയില്‍ എത്താന്‍ പോകുന്നതിന്റെ സൂചനകള്‍ 1990കളോടെ പ്രകടമായി തുടങ്ങിയ കാര്യം നേരത്തെ സൂചിപ്പിച്ചിട്ടുണ്ടല്ലോ .ഈ ശു ഭാ പ്തി വിശ്വാസമാണ് ഇനി പെണ്‍കുട്ടികള്‍ക്ക് വേണമെമ്കില്‍ മുത്തശ്ശി ക്കഥ യിലെ  രാജ കുമാരിയുടെ വേഷം ധരിക്കാംഎന്നും ഹൈ ഹീല്‍ ഡും മേക് അപ്പ് മൊന്നും വേണ്ടെന്നു വെയ്കെണ്ടതില്ലെന്നും പറയാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് വാ ള്‍ ട്ട ര്‍  സമ്മതിക്കുന്നു .
  പക്ഷെ തനിക്കിവിടെയും തെറ്റിയെന്നു അവര്‍ ഏ റ്റു പറയുന്നു."എന്റെ മകള്‍ വളര്‍ന്നു വരുന്നത് മധ്യ കാല മൂല്യങ്ങളെ അടിസ്ഥാന പെടുത്തിയുള്ള  അതായതു ഓരോ പെണ്‍കുട്ടിയും ഒരു രാജകുമാരിയും ഓരോ ആണ്‍കുട്ടിയും ഒരു യോദ്ധാ വുമായി  കണക്കാക്ക പ്പെടുന്ന ഒരു സമൂഹത്തിലാണ് "ഈ ചിന്താഗതി ജീവിതത്തിന്റെ എല്ലാ മേഖലകളിലും വ്യാപിച്ചു കഴിഞ്ഞിരിക്കുന്നു .ചൊട്ട മുതല്‍ ചുടല വരെ സ്ത്രീയും പുരുഷനും വ്യത്യ സ്ഥ വാര്‍പ് മാതൃകകളായി പുനര്‍ രചിക്ക പ്പെടുന്നു ഈ പുതിയ ഗതാനുഗതികത്വതിനു ഊര്‍ജ്ജം പകരുന്ന സംകല്പനമാണ് ജീവ ശാസ്ത്ര നിര്‍ണയന വാദം (Biological Determinism)  .ഈ തത്വ പ്രകാരം സ്ത്രീയും പുരുഷനും ജീവ ശാസ്ത്ര പരമായി തന്നെ വ്യ ത്യ സ്ഥ രാണ്.ശാരീരികമായ വ്യത്യാസങ്ങള്‍ മാത്രമല്ല .മാനസികവും ബുദ്ധിപരവും വയ് കാരികവും ആയ കാര്യങ്ങളിലും ഇഷ്ടാനിഷ്ടങ്ങളിലും പെരുമാറ്റ രീതികളിലും എത്തി ചേരാന്‍ കഴിയുന്ന സാമൂഹ്യ രാഷ്ട്രീയ അവസ്ഥ കളിലും എല്ലാം സ്ത്രീയും പുരുഷനും വ്യ ത്യ സ്ഥ രായിരുന്നെ മതിയാവു എന്നത് ജീവ ശാസ്ത്ര പരമായി പൂര്‍വ നിശ്ചിതമാണ് എന്ന് ഈ സിദ്ധാന്തം ഉറപ്പിച്ചു പറയുന്നു .ഇതിനു കാരണമാവുന്ന രാസ പ്രവര്‍ത്തന ത്തെയും ശാ രീരികവസ്തകളെയും കുറിച്ച് ഇതിന്റെ ഉപജ്ഞാതാക്കള്‍ പറയുന്നതിങ്ങനെ ,ചില ഹോര്‍ മോണ്‍ കളുടെ ഏ റ്റ ക്കുരചിലുകലാണ് ഈ സ്ഥിതി വിശേഷത്തിനു കാരണം .oxytocine എന്നഹോര്‍ മോണ്‍ ആണ് സ്ത്രയി ണ ഗുണങ്ങള്‍ക്ക് നി ദാ നമാവുന്നത് സാധാരണ സ്ത്രീകളില്‍ oxytocine കൂടുതലായിരിക്കും .അതുപോലെ പുരൂ ഷ   ഗുണങ്ങള്‍ നിര്‍ ണ്ണ യിക്കുന്ന തു testesteron എന്നാ ഹോ ര്‍ മോണ്‍ ആണ് .ഹോ ര്‍ മോണ്‍ ഘടനയില്‍ വ്യത്യാസം വന്നാല്‍ സ്ത്രീയില്‍ പുരുഷന്റെയും പുരുഷനില്‍ സ്ത്രീയുടെയും സ്വഭാവ വിശേഷങ്ങള്‍ ഉണ്ടാവും ;വിരളമായി മാത്രമേ ഇങ്ങിനെ സംഭവി ക്കാ റു ള്ളൂ .
   ഈ സിദ്ധാന്ത പ്രകാരം സ്ത്രീ യുടെയും പുരുഷന്റെയും ഒഴിവാക്കാന്‍ കഴിയാത്ത സവിശേതകളില്‍ പ്രധാനപ്പെട്ടത് ഇവയൊക്കെയാണ് :പെണ്‍ കുട്ടികള്‍ ഇളം ചുവപ്പ് (pink )ഇഷ്ടപ്പെടുന്നു ;ആണ്‍കുട്ടികള്‍ നീലയും .പെണ്‍കുട്ടികള്‍ പാവകളെ യും ആണ്‍കുട്ടികള്‍ കളിതോക്കുകള്‍ കാറുകള്‍ മുതലായവയുമാണ് കളിപ്പാട്ടങ്ങളായി ഉപയോഗിക്കുക ;പെണ്‍കുട്ടികള്‍ സഹഭാവം (empathy )ഉള്ളവരാണ് 'ആണ്‍കുട്ടികളില്‍ മു ന്നിട്ട് നില്‍ക്കുന്നത് യുക്തി പരത യാണ് .പെണ്‍കുട്ടികള്‍ വിധേയരായിരിക്കാന്‍ ഇഷ്ടപ്പെടുമ്പോള്‍ ആണ്‍കുട്ടികള്‍ക്ക് യജമാനന്മാരായി ഇരിക്കാനാണ് താല്പര്യം .നേതൃത്വം ഒരു പുരുഷ ഗുണമാണ് ;നയിക്കപെടുക എന്നത് സ്ത്ര്യയി ണ തയും .ചുരുക്കത്തില്‍ പുരുഷന്മാര്‍ യുദ്ധ ദേവനായ ചൊവ്വായില്‍ (Mars )നിന്നും സ്ത്രീകള്‍ സൌ ന്ദര്യ ദേവതയായ സാന്ധ്യ നക്ഷ ത്രത്തില്‍ (venus -ശുക്രന്‍ )നിന്നും വന്നവരാണ് .
   ഒഴിച്ച് കൂടാനാവാത്ത ജീവശാ സ്ത്ര വിധികളാണ് സ്ത്രീയെയും പുരുഷനെയും കരുപ്പിടിപ്പിക്കുന്നത് എന്ന ഈ വാദം നിലവിലുള്ള അസന്തുലിത വാര്‍പ്പ് മാതൃ കള്‍ക്ക് ശാസ്ത്രീയമായ മാന്യത സമ്മാനിക്കുകയും കുട്ടികളെ ചെറുപ്പം മുതല്‍ ഈ മാതൃ കകല്‍ക്കനുസരിച് വളര്‍ത്തി കൊണ്ട് വരാ ന്‍ മാതാ പിതാക്കളെ പ്രേരിപ്പിക്കുകയും ചെയ്യും .മാത്രമല്ല ആദ്യ ഖണ്ഡത്തില്‍ പ്രതിപാദിച്ച ലൈം ഗിക ജീര്‍ ണ്ണ തകള്‍ക്ക് ശാസ്ത്രീയ ന്യായീകരണ മ്ഗ ള്‍ നല്‍കുക കൂടി ചെയ്യുന്നുണ്ട് ഈ വാദഗതി.{അതോടൊപ്പം കഴിഞ്ഞ അര നൂറ്റാണ്ട് കൊണ്ട് സ്ത്രീ വര്‍ഗം നേടിയ പുരോഗതിയെ പിന്നോട്ടടിക്കാനും ഈ വാദഗതി കാരണമായി .പ്ര  ശ സ്ഥ മായ  ഒരുദാഹരണ മാ  ണ്  വാല്‍ടര്‍ ഇവിടെ നല്‍കിയിരിക്കുന്നത് :ഫെമിനിസ്റ്റ് കള്‍ വിജയം ആഘോഷിച്ചിരുന്ന തൊ ണ്ണൂര് കളില്‍ ഹിലാരി ക്ലിന്റന് തന്റെ തൊഴിലോ രാഷ്ട്രീയ പ്രവര്‍ത്തനമോ  ഉപേക്ഷി ക്കേണ്ടി വന്നില്ല യു എസ്  എ യുടെ പ്രഥമ വനിത (പ്രസിഡന്റ്‌ ന്റെ പത്നി )എന്ന സ്ഥാനം ഏ റ്റെ ടു ക്കാന്‍ .പക്ഷെ ഈ നൂറ്റാണ്ടിന്റെ ആദ്യ ദശ കത്തിന്റെ അവസാനം മിഷല്‍ ഒബാമ തന്റെ പൊതു പ്രവര്‍ത്തനം മിക്കവാറും അവസാനിപ്പിചിട്ടാണ് പ്രഥമ വനിതയായി വൈറ്റ് ഹൌസ് ലേക്ക് പ്രവേശിച്ചത്‌ .അവര്‍ക്കതില്‍ എതിര്‍പ്പു ണ്ടായിരുന്നു വന്നതിനു അവരുടെ ഭര്‍ത്താവിന്റെ വാക്കുകള്‍ തന്നെ തെളിവ് .വാല്‍ടര്‍ പ്രസിഡന്റ്‌ ഒബാമ യുടെ ഓര്‍മ്മക്കുറിപ്പുകള്‍ ഉദ്ധരിക്കുന്നു :"എന്റെ ഭാര്യക്ക് എന്നോടുള്ള ദേഷ്യം അ ടക്കാന്‍ കഴിയാത്തതായി മാറിയിരുന്നു .'നിങ്ങള്‍ നിങ്ങളെ ക്കുറിച്ച് മാത്രമേ ചിന്തിക്കുന്നുള്ളൂ 'അവര്‍ എന്നോട് പറഞ്ഞു "പക്ഷെ, വാല്‍ടര്‍ സ്വന്തം വാക്കുകളില്‍ തുടരുന്നു "Her anger disappeared her career was put on hold and the powerful man was enabled to carry on  in his pursuit of power by the shining presence of his acquiescent wife ."പ്രകാശം പരത്തുന്ന വിധേയയായ ഭാര്യ ഭരണാധികാരിയായ പുരുഷന്റെ ആലംകാരിക വാമ ഭാഗമായി ഉണ്ടാവുക എന്നാ ചിര പുരാതന സങ്കല്പതിലെക്കൊരു തിരിച്ചു പോക്ക് തന്നെ .ഇതിനൊരു മറുവശം കൂടി ഉണ്ട് .ഹിലാരി ക്ലിന്റന്‍ പ്രസിഡന്റ്‌ പദവിക്ക് വേണ്ടിയുള്ള പ്രാഥമിക മത്സരത്തില്‍ പങ്കെടുത്തു കൊണ്ടിരിക്കുമ്പോള്‍ അവരുടെ നേതൃ പാടവത്തെ പ്രസംസിചിരുന്നവര്‍  അവരിലെ സ്ത്രയ്ന തയുടെ അഭാവത്തെ ക്കുറിച്ചും വാചാലരായിരുന്നു .അതായത് പരമ്പരാഗതമായി പുരുഷനവകാ ശ പ്പെട്ട നേതൃ പദവിയിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന സ്ത്രീ സ്ത്രയ്നത തീരെ കുറഞ്ഞവള്‍ ആയിരിക്കുമെന്ന് ജീവ ശാസ്ത്ര നിര്‍ണയന വാദം പ്രഖ്യാപിക്കുന്നു }
   സ്ത്രീ പുരുഷന്മാരെ വെള്ളം കടക്കാത്ത അറകളില്‍ അടയ്ക്കുന്ന ഈ നിര്‍ണയന വാദം സാമുഹ്യ നിര്‍ണ്ണ യനത്തെ പുറന്തള്ളാന്‍ തക്കവണ്ണം അത്ര കണ്ടു ശാസ്ത്രീയമാണോ?ജീവ ശാസ്ത്ര നിര്‍ണ്ണ യന വാദം ശാ സ്ത്രീയമേ അല്ല വ്യാജ ശാ സ്ത്രീയതയാണ് എന്ന് യുക്തി യുക്തം സമര്‍ ഥി ക്കുന്നുണ്ട് നടാഷാ വാ ള്‍ ട്ട് ര്‍ .പര്യാപ്തമായ ഒരു സാമ്പിളില്‍ നിന്ന് ശേഖരിക്കുന്ന വിവരങ്ങള്‍ ശാ സ്ത്രീയമായി അപഗ്രഥിച്ചു ശ രി യായ നിഗമനങ്ങളില്‍ എ ത്തു കയാണ് ശാസ്ത്ര ഗവേഷണത്തിന്റെ നേര്‍വഴി .ഒരു പ്രധാന കാര്യം; മുതിര്‍ന്ന ശാ സ്ത്ര ഗവേഷകര്‍ തങ്ങളുടെ കണ്ടെത്തലുകള്‍ പ്രൊഫഷണല്‍ ജേ ര്‍ ണ ലു കളില്‍ ആണ് പ്രസിദ്ധീകരിക്കുക .ജന പ്രിയ മാധ്യമങ്ങളും തട്ടു കട കപട ശാസ്ത്ര പുസ്തകങ്ങളും അതാതു കാലത്ത് ജനപ്രിയങ്ങളാ യിരിക്കുന്ന വാര്‍പ്പ് മാതൃകകളെ സാധൂകരിക്കുന്ന പ റ നങ്ങളാ യിരിക്കും പ്രസിദ്ധ പ്പെടുത്തുക .അതു കൊണ്ട് തന്നെ ശാ സ്ത്രീയമായി സത്യ സന്ധമായ ഒരു ചിത്രമായിരിക്കുകയില്ല പൊതു സമൂഹത്തിനു മുമ്പില്‍ അനാവരണം ചെയ്യപ്പെടുന്നത് .നിരവധി ഉദാഹരങ്ങളിലൂടെ ഈ വസ്തുത വായനക്കാരെ ബോധ്യ പ്പെടുതുന്നുണ്ട്  ഗ്രന്ഥ കര്‍ത്രി .
   അത് പോലെ തന്നെ ഹോര്‍മോണ്‍ കളുടെ കാര്യത്തിലുള്ള വ്യാജ ശാസ്ത്രീയ വിശ്വാസവും തുറന്നു കാട്ട പ്പെടുന്നുണ്ട് .സ്ത്രീ യിലും പുരുഷനിലും ഹോര്‍മോണുകള്‍ ഒരേ തരത്തിലല്ല പ്രവര്‍ത്തിക്കുന്നത് എന്നുള്ളത് ഒരു പുതിയ അറിവല്ല .പക്ഷെ അതിനര്‍ത്ഥം സ്ത്രീകളെല്ലാം വിധേയരും ഭരണീയരും ആണെന്നും പുരുഷന്മാരെല്ലാം യജമാനന്മാരും  ഭരണാധികാരികളും ആയിക്കൊള്ളണം എന്ന് ഹോ ര്‍ മോണ്‍ കള്‍ തീരുമാനിക്കുന്നു എന്നല്ല .തികച്ചും ശാസ്ത്രീയമായ പരീക്ഷണ നിരീക്ഷണ ങ്ങളൊന്നും അത്ത രമൊരു നിഗമന ത്തി ലെത്തുന്നില്ല .
   ശാ സ്ത്രീയ പഠ നങ്ങളിലൂടെ സത്യം കണ്ടെത്തുന്നതിനു പുതിയ ഒരു മാര്‍ഗം ഗവേഷകര്‍ ഇപ്പോള്‍ സ്വീകരിച്ചു വരുന്നുണ്ട് ..നി ഗമ ന ങ്ങളെ വികലമാക്കുന്ന ഘടകങ്ങള്‍ ഒഴിവാക്കികൊണ്ടുള്ള പഠ ന ങ്ങള്‍ കണ്ടെത്തുക ,ഒരേ വിഷയത്തെ ക്കുറിച്ചുള്ള അത്ത രം പഠ ന ങ്ങള്‍ കിട്ടാവുന്നിടത്തോളം ശേഖരിക്കുക എന്നിട്ട് ആ പഠ നങ്ങളെ പഠ ന വിധേയമാക്കുക .ഈ പ്രക്രിയയാണ് അതീത വിശകലനം (Meta Analysis ).ഇതിലൂടെ ഗവേഷകന് സത്യത്തിനു വളരെ അടുതെതാന്‍ കഴിയും .
      ഡോ .ജാനെറ്റ് ഷിബ്ലി  ഹൈഡ് എന്ന മന ശാ സ്ത്റഞ്ജ സ്ത്രീ പുരുഷ വ്യത്യാസത്തെ ക്കുറിച്ചുള്ള 165 പഠ നങ്ങളുടെ ഒരു meta analysis നടത്തുകയുണ്ടായി അവരെത്തി ചേ ര്‍ ന്ന നിഗമനം സ്ത്രീയുടെയും പുരുഷന്റെയും തലച്ചോറു കള്‍  പ്രവര്‍ത്തിക്കുന്ന രീതിയില്‍ ഒരു വ്യത്യാസവുമില്ല എന്നാണു .അതായത് പുരുഷന്‍ ചൊവ്വയില്‍ നിന്നും സ്ത്രീ സാന്ധ്യ നക്ഷ ത്ര ത്തി ല്‍ നിന്നും വന്നതാണെന്ന ബോധം സമൂഹത്തിന്റെ സൃഷ്ടിയാണ് ജീവ ശാസ്ത്ര പരമായ ഒരു വസ്തുത യല്ല എന്നര്‍ത്ഥം .
   നിലവിലുള്ള മാതൃകകള്‍ സമൂഹം സൃഷ്ടിച്ചതാണെ മ്കില്‍ അതിന്റെ പുനര്‍ നിര്മിതിയും സാമൂഹ്യമായ പരിശ്രമങ്ങളിലൂടെ സാധ്യമാണല്ലോ .സ്ത്രീയെ വസ്തു വല്ക്കരിക്കുകയും സമൂഹത്തെ ജീര്‍ ണ്ണി പ്പിക്കുകയും ചെ യ്യുന്ന അതി ലൈം ഗികതയെ  ചെറുത്തു തോല്‍പ്പിക്കണം;അതോടൊപ്പം അപകട കരമായ ജീവ ശാസ്ത്ര നിര്‍ണയന വാദത്തിന്റെ അശാസ്ത്രീയതയെ തുറന്നു കാട്ടുകയും വേണം. അതിനര്‍ത്ഥം മോഡ ലിംഗ് പോലുള്ള തൊഴിലുകളില്‍ ആരും ഏര്‍പ്പെടാന്‍ പടില്ലെന്നല്ല .എഴുത്ത് കാരികളും ശാ സ്ത്രഞ്ഞ്ജ കളും അത ലട്കളും സംവിധയകളും മറ്റും ഉണ്ടാകുന്നത് പോലെ നല്ല മോഡ ലുകളും ഉണ്ടാവട്ടെ .ശ രീ രത്തി ന്റെ ആകര്‍ ഷ ക ക്ത്വം നില നിര്‍ത്തുവാന്‍ ഏത് സ്ത്രീയ്ക്കും ഏത് പുരുഷനും അവകാശ മുണ്ട് .പക്ഷെ അതാണ്‌ അത് മാത്രമാണ് മുഖ്യം എന്നാ ചിന്താ ഗതിയാണ് എതിര്‍ത്ത് തോല്പിക്ക പെടെണ്ടത് . 
{രണ്ടാം തരംഗ ഫെമിനിസ്റ്റുകള്‍ സ്വയം സൃഷ്ടിച്ച വാര്‍പ് മാതൃക ,വടിവില്ലാത്ത വസ്ത്രംഗല്‍ ലൈം ഗിക വിരക്തി  രാഷ്ട്രീയമായി എപ്പോഴും തങ്ങളാണ് സാരി എന്ന പിടിവാശി സൃഷ്ടിക്കുന്ന പാരുഷ്യം ഇതെല്ല മടങ്ങുന്ന ഫെമിനിസ്റ്റ് stereotype ഉപേക്ഷിക്കപെടെണ്ടാതാണ് ;സ്ത്രീത്വത്തിന്റെ വിഹിതമായ എല്ലാ സുഖാനുഭവങ്ങളും മാതൃത്വവും ദാമ്പത്യവുമെല്ലാം ഫെമിനിസ്റ്റ് പ്രവര്‍ത്തകര്‍ക്കും അവകാശ പ്പെട്ട തു തന്നെയാണ് .പക്ഷെ ആ സുഖാനുഭവംഗള്‍  ഒരു കെ ണി യാവാതെ സൂക്ഷിക്കേണ്ടതുണ്ട് .}
      സ്ത്രീ സമൂഹം രാഷ്ട്രീയവും സാമ്പത്തികവും സാമൂഹ്യവുമായ തുല്യത നേടിയെടുക്കുന്നതുവരെ ഫെമിനിസ്റ്റ് പ്രവര്‍ത്തന ങ്ങള്‍മുന്നോട്ടു കൊണ്ട് പോകേണ്ടിയിരിക്കുന്നു .തുല്യതയുടെതായ ഒരു സമൂഹത്തില്‍ ജീവിക്കാന്‍ കുട്ടികളെ ,പെണ്‍ കുട്ടികളെയും ആണ്‍കുട്ടികളെയും പ്രാപ്തരാക്കുക എന്നതാണ് അതിന്റെ ആദ്യ പടി.അതിനാവട്ടെ ജീവ ശാസ്ത്ര നിര്‍ണയന വാദം തീര്‍ത്തും നിരാകരിക്ക പെടേണ്ടി യിരിക്കുന്നു .
 "അങ്ങിനെയായാല്‍ " നടാ ഷാ വാ ള്‍ ട്ട്ര്‍ ഉപസംഹരിക്കുന്നു "നാം പ്രവേശിക്കാന്‍ പോകുന്ന ലോകം കൂടുതല്‍ സ്വാതന്ത്ര്യം ഉള്ളതായിരിക്കും ;എന്തുകൊണ്ടെന്നാല്‍ " പുരുഷത്വവും സ്ത്രീത്വവും ആയി പരമ്പരാഗതമായി ബന്ധപ്പെടുതിയിരുന്ന പെരുമാറ്റ രീതികള്‍ അവിടെ ഓരോ വ്യക്തിയുടെയും സ്വമേധയായുള്ള തെരഞ്ഞെടുപ്പായി മാറും ".


   

       


2012 ജൂൺ 16, ശനിയാഴ്‌ച

civil society

വേണം നമുക്കൊരു  പൊതു സമൂഹം (ARTICLE IN MANGALAM DAILY)
ആര്‍ .എസ് .കുറുപ്പ് 
-----------------------------------
ഇന്റര്‍നെറ്റ്‌ സൌകര്യമുള്ള മലയാള സിനിമ പ്രേക്ഷകരെല്ലാം കണ്ടിട്ടുന്റയിരിക്കാവുന്ന ഒരു യു ട്യൂബ്
ദൃശ്യ മാണ്  ശ്വേതമേനോന്‍ ന്റെ  വിവാഹം .ഞാന്‍ അത് ഒന്നിലധികം തവണ കണ്ടു ;നമ്മുടെ എക്കാലത്തെയും മികച്ച  അഭിനേതാ ക്കളിലൊരാളിനോടുള്ള ആദര പ്രകടനം എന്ന് കണക്കാക്കിയാല്‍ മതി .
      പക്ഷെ ഇവിടുത്തെ വിഷയം സിനിമയും സിനിമാ  താരങ്ങളു മൊന്നുമല്ല.ആ വീഡിയില്‍ പാശ്ചാ തലത്തില്‍ കേട്ട ചില ആഞ്ഞ്ജകളാണ് .വധുവരന്മാരും രക്ഷിതാക്കളും പ്രമുഖ വ്യക്തികലുമെല്ലാം  വിവാഹ വേദിയിലുണ്ടായിരുന്നു .അവരാരുമല്ല ഉത്തരവുകള്‍ പുറപ്പെടുവിച്ചിരുന്നത് ;മാത്രമല്ല അവരെല്ലാം അവയൊക്കെ അനുസരിക്കുന്നു മുണ്ടായിരുന്നു .അപ്പോള്‍ ആ ഉത്തരവുകള്‍ ആരുടേ   തായിരുന്നു .വിവാഹ ശ്രമക്കാരായി എത്തിയ ചുറ്റുവട്ടത്തെ ചെരുപ്പക്കരുടേത്  തന്നെ .എന്റെ മനസ് അര നൂറ്റാണ്ടു പിന്നിലേക്ക്‌ പോയി .അന്നൊക്കെ എല്ലാ വിവാഹങ്ങളും നടത്തി ക്കൊടുതിരുന്നത് കരക്കാരയിരുന്നു .പണം ചെലവാക്കുന്ന ഒരുത്തര വാദി ത്വമേ വീട്ടു കാരന്  ഉണ്ടാ യിരുന്നുള്ളൂ.നടത്തിപ്പിന്റെ ഉത്തരവാദിത്വം കരക്കാര്‍ക്കു, എന്ന് പറഞ്ഞാല്‍ പൊതു സമൂഹത്തിനു ആയിരുന്നു .
  ഇവിടെ ശ്രദ്ധി ക്കേണ്ട ഒരു കാര്യം ഇത്തരം കൂടയ്മകള്‍ക്ക്  നിയതമായ  ഒരു   സംഘടനയോ തെരഞ്ഞെടുക്കപ്പെടുന്ന നേതൃ ത്വമോ ഉണ്ടായിരുന്നില്ല എന്നതാണ് .കൂടത്തില്‍ ചുറു ചുറു ക്കും നേതൃ പാടവവും ഉള്ളവര്‍ അപ്പപ്പോള്‍ നേതൃ ത്വം ഏറ്റെടു ക്കുകയാണ്  പതിവ് .മറ്റൊരു ശ്രധേയ മായ വസ്തുത രാഷ്ട്രിയ ഇടപെടലിന്റെ അഭാവമാണ് .എല്ലാ പാര്‍ടി കളിലും പെട്ടവര്‍, പ്രാദേശിക നേതാക്കന്മാരടക്കം ഈ കൂട്ടതിലു ണ്ടാ വും .അവരൊന്നും പക്ഷെ നേതൃ ത്വം ഏറ്റെടുക്കാന്‍ ശ്രമിക്കാറില്ല
    കല്യാണ വീടുകളില്‍ മാത്ര മായിരുന്നില്ല ഈ  കൂട്ടായ്മ രൂപം കൊണ്ടിരുന്നത് .ഗ്രാമീണ വായന ശാലകളും കലാസമിതികളും എല്ലാം ഈ പൊതു സമൂഹത്തിന്റെ ഉത്പ ന്നങ്ങളായിരുന്നു.മുക്കിനു മുക്കിനു ആശുപത്രി കളോ ഗതാഗത സൌകര്യങ്ങളോ ഇല്ലാതിരുന്ന കാലത്ത് രോഗികളെ കട്ടിലില്‍ ചുമന്നു അകലെയുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിക്കുന്നത് ഈ പൊതു സമൂഹത്തിന്റെ കര്‍ത്തവ്യമായിരുന്നു.അനീതി,  വ്യക്തി കളുടെയോ ഭരണകൂട ത്തിന്റെ യോ ഭാഗത്ത്‌ നിന്നുണ്ടായാല്‍ ഗ്രാമം ഒന്നായി അതിനെ ചെറുക്കു  മായിരുന്നു .സ്ത്രീ കളുടെയും കുട്ടികളുടെയും നേര്‍കുള്ള ഒരനീതിയുമ് അന്നത്തെ പൊതു സമൂഹം പൊ റുതിരുന്നില്ല .
    കക്ഷി രാഷ്ട്രിയം ഗ്രാമ ജീവിതത്തെ കൂടുതല്‍ കൂടുതല്‍ ഗ്രസിക്കാന്‍ തുടങ്ങി ,യുവാക്കള്‍ക്ക് തൊഴിലന്വേഷിച് അന്യ നാടുകളിലേക്ക് പോകേണ്ട സ്ഥിതി യുണ്ടായി ,കല്യാണങ്ങളും മറ്റും ഹാള്‍ കളി ലേക്ക്  സ്ഥലം മാറി ,കലാസമി തികളും വായനശാലകളും ഗൃ ഹാതുര സ്മരണകളായി . പൊതു സമൂഹം  ഒരു അയഥാര്‍ത്ഥ  സംകല്പം മാത്രമായി .സൌമ്യ യുടെ സഹ യാത്രികരുടെ ക്രൂരമായനി സ്സങ്ങത യും  ലജ്ജാകരമായ നിഷ്ക്രിയത്വവും ഓര്‍മിക്കുക .റോഡ്‌ അപകടങ്ങളില്‍ രക്തം വാര്‍ന്നു മരിക്കുന്നവരെക്കുറിച്ചുള്ള വാര്‍ത്തകളും .
 എന്നിരുന്നാലും പ്രവര്‍ത്തന ക്ഷമമായ ഒരു പൊതു സമൂഹം ചിലപ്പോഴെങ്കിലും നമ്മുടെ ഇടയില്‍ രൂപം കൊള്ളാറുണ്ട്   എന്ന് സൂചിപ്പിക്കുന്ന സംഭവങ്ങളും നടക്കുന്നുണ്ട്  ഇടക്കൊക്കെ .സ്വ നിയുക്ത സാംസ്കാരിക നായികാ നായകന്മാര്‍ നടത്താറുള്ള കുടിയിറക്ക് സമരങ്ങളല്ല വിളപ്പില്‍ ശാല യില്‍ കണ്ടത് പോലെയുള്ള സമ്പൂര്‍ണ ജനമുന്നേ റ്റ ങ്ങളാണ് ഞാന്‍ ഉദേ ശിക്കുന്നത് .
   മനുഷ്യന്‍ സമൂഹമായി ജീവിക്കാന്‍ തുടങ്ങിയ കാലം മുതല്‍ അവന്റെ സാമുഹ്യ അസ്തിത്വത്തെ ക്കുറിച്ചുള്ള സമസ്യകളും നിലവില്‍ വന്നിട്ടുണ്ടാവണം .മനുഷ്യന്‍ ഒരു രാഷ്ട്രീയ ജീവിയാണെന്ന് പറഞ്ഞപ്പോള്‍ അരി സ്ടോ ട്ടില്‍ ഉദ്ദേശിച്ചത്  മനുഷ്യന്‍ ഒരു സാമുഹ്യ ജീവിയനെന്നാണ് .കാരണം അദ്ദേഹം വിഭാവന ചെയ്ത രാ ഷ്ട്രീയ സംഘടന(പൊളിറ്റിക്കല്‍ അസോസിയേഷന്‍ )        വ്യക്തികളുടെ ,കുടുംബങ്ങളുടെ , കുടുംബ സമൂഹങ്ങളുടെ സംഘടനയായിരുന്നു ;നഗര രാഷ്ട്രം .രാ ഷ്ട്രീയവും  സാമൂഹ്യവും ഒന്ന് തന്നെയയിരുന്നു വെന്നര്‍ത്ഥം .ഗ്രീസിന് ശേഷം റോമും  ഇതേ സംകല്പം തന്നെയാണ് പിന്തുടര്‍ന്നിരുന്നത് .17 )൦ നൂറ്റാന്ടില്‍ യുറോ പ്പില്‍ ഏകാധി പത്യഭരണ കൂടങ്ങള്‍ നിലവില്‍ വന്നു, ഭരിക്കാനുള്ള  അവകാശം ദയ് വദത്ത  മാണെന്ന ചിന്താഗതി രൂ ഡ മൂലമായി; ഇതിനെതിരെയാണ്   ഹോബ്സ് നെയും ലോക്കിനെയും പോലുള്ള  ചിന്തകര്‍ പ്രതികരിച്ചത്  .ഭരിക്കാനുള്ള  അവകാശം ജനത  -പൊതുസമൂഹം -ഒരു കരാറിലൂ ടെ ഭരണകൂടത്തെ എല്പിക്കുന്ന  താ ണെ ന്നസി ദ്ധാന്തം-  സോഷ്യല്‍ കോണ്ട്രാക്റ്റ്  തിയറി- നിലവില്‍ വന്നു .ഏകാധി പത്യമോ ബഹു നായകത്വമോ       ജനാധിപത്യമോ ആകട്ടെ ഭരണകൂടത്തിന്റെ കര്‍ത്തവ്യം സമൂഹത്തിന്റെ പൊതുവായ  ഇ  ഛ്   (ജനറല്‍ വില്‍ )നടപ്പിലാക്കുകയാണ്  എന്നത്രേ റുസ്സോവിന്റെ നമുക്ക്  പേര്‍ കേട്ട്  പരിചയമുള്ള  മഹദ്  ഗ്രന്ഥ ത്തിന്റെ -സോഷ്യല്‍ കോണ്ട്രാക്റ്റ്  -പൊരുള്‍ .ജന  സമൂഹത്തിന്റെ പൊതുവായ  ഇച്ഹ ഭരണകൂടം പൂര്‍ണമായി പ്രതിനിധാനം ചെയ്യുന്നു ണ്ടെ ങ്കില്‍  സിവില്‍  പൊളിറ്റിക്കല്‍ എന്ന വിഭജനം അപ്രസക്ത മാവുമല്ലോ .ജനതയുടെ ജനറല്‍ വില്‍ പ്രതിഫലിപ്പിക്കാത്ത  ഭരണ  കൂടത്തിനെതിരെ പൊതു സമൂഹം നടത്തിയ  കലാപം ആയിരുന്നു ഫ്രഞ്ച്  വിപ്ലവം.
     മുതലാളിത്തം സാമുഹ്യ ഘടനയില്‍ സമൂല പരിവര്തനങ്ങളു ണ്ടാക്കി.രാഷ്ട്രിയ അധികാര കേന്ദ്രത്തിനു പുറമേ സ്വകാര്യ വ്യവസായ സംരംഭകരുടെ ഒരു പ്രബല മേഘല കൂടി നിലവില്‍ വന്നു .സമൂഹത്തിനു ഒരു ത്രിത്വ സ്വഭാവമുണ്ടായി .ഈ പ്രതിഭാസം ആദ്യം ശ്രദ്ധിച്ചത് ഹെഗെല്‍ ആണ് .സാമ്പത്തിക അടിത്തറയിലെ സ്വാര്‍ത്ഥ  മതികളുടെ ഒരു ദൂഷിത സംഘ മായിട്ടാണ്  marx പൊതുസമൂഹത്തെ കണ്ടത്  ഗ്രാംഷി കൂടുതല്‍ വ്യാപ്തവും അര്‍ ത്ഥ പൂര്‍ണവുമായ  ഒരു വിശ    ദീകരണം നല്‍കി .ഭരണ കൂടം അധികാര പ്രയോഗത്തിലൂടെ ഭരണീയരെ സ്വവരുതിയില്‍ ആക്കുമ്പോള്‍ പൊതു സമൂഹ  സ്ഥാപനങ്ങള്‍ -മത  വിദ്യാഭ്യാസ  സാംസ്കാരിക  സ്ഥാപനങ്ങളും മറ്റും -അധീ ശതത്വ തി ലൂടെ (hegemony )ഭരണീയരുടെ  സമ്മതം ഭ രണകര്താക്കള്‍ക്ക് നേടിക്കൊടുക്കുന്നു .
 സോഷ്യലിസ്റ്റ്‌ ചേരിയുടെ പതനം തുടര്‍ന്നുണ്ടായ ആഗോളീകരണവുംഉദാരവല്‍ക്കരണവും ഇവയുടെ ഒക്കെ ഫലമായി ഉരുത്തിരിഞ്ഞു വന്ന ,ഉത്തരാധുനിക മെന്നോ മുതലാളിത്ത ത്തിന്റെ ഉത്തരഘട്ടമെന്നോ വിളിക്കാവുന്ന  സമകാലിക വ്യവസ്ഥ യിലും പൊതു സമൂഹം ഏതാണ്ട് ഗ്രാം ഷി യന്‍ രീതിയില്‍ തന്നെ ഒരു മൂനാം ചേരിയായാണ്‌ നിര്‍വചിക്കപ്പെട്ടു പോരുന്നത് .             . ഐക്യ രാഷ്ട്ര സഭയുടെ വരെ അംഗീകാരം നേടിയിട്ടുള്ള ഈ നിര്‍വചനം പക്ഷേ  അപര്യാപ്തവും അവ്യാപ്തവും ആണെന്നാണ്‌ എന്റെ പക്ഷം .കാരണം ഘടനയില്‍  ഗ്രാം ഷിയന്‍ ആണെമ്കിലും ധര്മത്തില്‍  അതിനു നേര്‍ വിപരീതമായി ഭരണ കൂടത്തിന്റെ തിരുത്തല്‍ ശക്തിയായി , പലപ്പോഴും സമര മുഖമായി പ്രവര്തിക്കെന്ടതാണല്ലോ പുതിയ വ്യവസ്ഥയില്‍ പൊതു സമൂഹം.എന്നാല്‍ മുകളില്‍ പറഞ്ഞ കൂ  ട്ടായ്മയിലെ സംഘടനകളും മറ്റും ആഗോളീകരണത്തിന്റെ ദൂഷ്യങ്ങ ള്‍ക്കോ  സര്ക്കാരുകള്‍   നടത്തുന്ന സ്വാതന്ത്ര്യ ധ്വംസനങ്ങള്‍ക്കോ എല്ലായ്പോഴും എതിരായി പ്രവര്‍ത്തിച്ചു കൊള്ളണമെന്നില്ല .ആഗോള വാത്കര ണത്തിന്റെയും മറ്റും പ്രയോക്താക്കള്‍ നല്‍കുന്ന സംഭാവനകള്‍ നിയമാനുസൃത മായിത്തന്നെ സ്വീകരിക്കുന്ന സംഘടനകളുണ്ട് .വ്യക്തികള്‍ക്ക് ,മാധ്യമങ്ങള്‍ക്കും അവരുടേതായ പക്ഷ പാതങ്ങളു ണ്ടാവും .അത് കൊണ്ട് തന്നെ ജനതയെ പൊതുവായി ബാധിക്കുന്ന പ്രശ്നങ്ങളില്‍ സത്യ സന്ധവും നിഷ്പക്ഷവു മായ നിലപാടുകള്‍ സ്വീകരിക്കാന്‍ ,അങ്ങിനെ പൊതു സമൂഹമായി പ്രവര്‍ത്തിക്കാന്‍ ഈ മൂന്നാം ചേരിക്ക് കഴിയാതെ വ   രും
    പൊതു സമൂഹമെന്നാല്‍ പ്രതീകാത്മക സംഘം -സിംബോളിക് ഓര്‍ഡര്‍ -എന്നൊരു നിര്‍വചനം അടുത്ത കാലത്തായി പാശ്ചാത്യ നാടുകളില്‍ പ്രചാരത്തിലുണ്ട് .ഭരണഘടനയും തെരഞ്ഞെടുക്കപ്പെട്ട നേത്രുത്വവുമൊ ന്നുമില്ലാ തെ പല സംഘടനകളിലും കക്ഷികളിലും പെട്ടവരും ഒന്നിലും ഉള്പ്പെടതവരും എല്ലാം തങ്ങളുടെ ദിശാ വയ്‌രുധ്യങ്ങള്‍  -polarities -മറന്നു പൊതുവായ ചില ആവ  ശ്യ ങ്ങള്‍ക്ക് വേണ്ടി സംഘടിക്കുന്ന സമ്പ്രദായം.നമ്മുടെ പഴയ കല്യാണ വീടുകളില്‍ ക്കണ്ട ആ സമൂഹം തന്നെ.അത്തരമൊരു പൊതു സമൂഹ പ്രവര്‍ത്ത നാമാണ് നാം വിളപ്പില്‍ ശാലയില്‍  കണ്ടത് . 
      പ്രായ പൂര്‍ത്തിയെത്തിയ എല്ലാ പൌരന്മാര്‍ക്കും പങ്കെടുക്കാവുന്ന നിക്ഷ്പക്ഷമായ തെരഞ്ഞെടുപ്പു പ്രക്രിയ നിലവിലുള്ള നമ്മുടെ രാജ്യത്ത്  അങ്ങിനെ തെരഞ്ഞെടുക്ക പ്പെടുന്ന ഭരണ കൂടത്തില്‍ നിന്ന്  വ്യത്യസ്തമായി ഒരു പൊതു സമൂഹത്തിനു പ്രസക്തി യുണ്ടോ എന്ന ചോദ്യം ഉയര്‍ന്നു കഴിഞ്ഞു .ഉണ്ട്  എന്ന് തന്നെ യാണ് ഉത്തരം .എന്തുകൊണ്ടെന്നോ ?
   പൊതു സമൂഹം തന്നെ രാഷ്ട്രീയ സമൂഹമാവുന്ന പരിതസ്ഥിതിയിലാണ് അ രി സ്ടോ ട്ടിലിനെ പ്പോലെയുള്ളവര്‍ തത്വ വിചാരം ചെയ്തത് .അത്തരമൊരു സാഹചര്യമല്ലല്ലോ ഇപ്പോള്‍ ഇന്ത്യ യില്‍ -ലോകത്തൊരിടത്തും - നിലനില്‍ക്കുന്നത്.എല്ലാവരും എല്ലാ നിയമങ്ങളും അനുസരിക്കുന്ന സത്യ സന്ധ രും നീതി നിഷ്ടരുമായിരിക്കുന്ന ആദ ര്‍ ശാ ത്മ ക  അവസ്ഥയില്‍ പോലും ഭരണകൂടം പൊതുസമൂഹത്തെ നിര്‍വിശേഷമായി പ്രതിനിധാനം ചെയ്യുന്നില്ല .ഉദാഹരണത്തിന് ഒരു നിയോജക മണ്ഡലത്തിലെ പൌരന്മാരെല്ലാവരും  ചേര്‍ന്ന് ഒരു നിവേദനം അവിടത്തെ എം പി ക്ക് നല്‍കി എന്ന് വിചാരിക്കുക ,ഒരു ബില്‍ നെ അനുകൂലിച് വോട്ട് ചെയ്യാന്‍.ആ എം പി ക്ക് അതിനു കഴിയുമോ അദ്ദേഹത്തിന്റെ പാര്‍ട്ടി ആ ബില്ലിന് എതിരാണെങ്കില്‍ ?ഇല്ല .ഒരു എം പി -എം എല്‍ ഏ യും- സഭയില്‍ നിയന്ത്രിക്ക പ്പെടുന്നത് തെരഞ്ഞെടുത്ത ജനങ്ങളുടെ ഇഷ്ടാനിഷ്ടങ്ങലളല്ല 
തന്റെ പാര്‍ട്ടി യുടെ നി ര്‍  ദേ ശ  ങ്ങ (വിപ്) ളാല്‍ ആ ണ് .വിപ് ധിക്കരിച് വോട്ട് ചെയ്‌താല്‍ സഭാങ്ങത്വം നഷ്ടപ്പെടും .കൂറ് മാറ്റ നിരോധന നിയമം !(1985 ) -(ഭരണഘടനയുടെ പത്താം പട്ടിക) ഇക്കാര്യത്തില്‍ ഒരു വിട്ടു വീഴ്ചയും  അനുവദിക്കുന്നില്ല .
 parliamentary  ജനാധിപത്യത്തിന്റെ അന്ത സ്സതക്ക് നിരക്കുന്നതാണോ പത്താം പട്ടിക യും  വിപ് സമ്പ്രദായവും ? നിഷ് ക്രി ഷ്ട മായി പരിശോധിച്ചാല്‍ അല്ല .പക്ഷെ അറുപതുകളുടെ മദ്ധ്യം മുതലുള്ള രണ്ടു പതിറ്റാണ്ട് കാലത്ത് കണ്ട വലിയ തോതിലുള്ള ഒരു തത്വ ദീക്ഷയുമില്ലാത്ത കൂറ് മാറ്റങ്ങള്‍ അത്തരമൊരു നിയമ നിര്‍മാണം അനിവാര്യമാക്കി.
      പാര്‍ട്ടി അംഗങ്ങളായ ബഹു ജനങ്ങള്‍ തെരഞ്ഞെടുക്കുന്നതാണ് പാര്‍ട്ടി നേതൃത്വം .അത് കൊണ്ടു തന്നെ പാര്‍ട്ടി വിപ്   പാര്ടിക്കരായ   ബഹുജനങ്ങളുടെ നിര്‍ ദേ    ശ മാ ണെന്നു കണക്കാക്കി കൂടെ എന്ന് ചോദിക്കാം.പക്ഷെ സത്യമെന്താണ് ?ഒരു സമൂര്‍ത്ത ഉദാഹരണം നോക്കാം. മാര്‍ക്സിസ്റ്റ്‌ പാര്‍ടിക്ക് കേരളത്തില്‍ അമ്പത് ലക്ഷം വോ ട്ടര്‍ മാരെങ്കിലും കാണും .പക്ഷെ പാര്‍ടിയുടെ  അംഗ സംഖ്യ പത്തു ലക്ഷം മാത്രമാണ് .ഇവര്‍ക്ക് മാത്രമേ   പാര്‍ട്ടി  കോണ്‍ഗ്രസ്‌  നടക്കുമ്പോള്‍ അഭിപ്രായം പറയാ ന്‍ കഴിയു .അതും ഏറ്റവും താഴെ ത്ത ട്ടിലുള്ള കമ്മറ്റികളില്‍ മാത്രം . നയ പരമായ       തീരുമാനങ്ങള്‍ എടുക്കുന്നത് അംഗ സംഖ്യ കുറഞ്ഞ മേല്‍  കമ്മറ്റി     കളാണ്       .നിര്‍ണായകമായ തീരുമാനങ്ങ  ളാവട്ടെ ഏറ്റവും മുകള്‍ത്തട്ടിലുള്ള വിരളിലെന്നാവുന്ന ആളുകളും.എല്ലാ പാര്‍ട്ടി കളുടെയും സ്ഥിതി ഇത് തന്നെയാണ്.
    ഇത്തരം ഉന്നതാധികാര സമിതികള്‍ക്ക് പരിമിതികള്‍ നിരവധിയാണ്.,പ്രത്യയ ശാസ്ത്ര നിര്‍ബ ന്ധ ങ്ങള്‍ ,   മുന്നണി മര്യാദകള്‍,   അന്ത  രാഷ്ട്രീയ പ്രശ്നങ്ങള്‍ , പിന്തുണയ്ക്കുന്ന    സമു ദാ യങ്ങ ളു ടെ യുംഗ്രൂ   പ്പു കളുടേയും     ഇഷ്ടാനിഷ്ടങ്ങള്‍, തൊഴില്‍ സ്മ്ഘടനകളു ടെ   ശാ ട്യങ്ങള്‍  അങ്ങിനെ പലതും.തെരഞ്ഞെടുപ്പു ഫുണ്ടിലേക്ക് സംഭാവന നല്‍കിയ വ്യവസായ വാണിജ്യ സ്ഥാപനങ്ങളുടെ സ്വാധീനത്തെ ക്കുറിച്ച് ഒന്നും പറയുന്നില്ല.എന്തായാലും  ഹൈ കമാന്‍ഡ്  കളുടെ നിര്‍ദേശങ്ങള്‍  ഏതു പാര്‍ട്ടി യുടെ  ആയിരുന്നാലും പൊതു ജന ഹിതത്തെ കാര്യമായി പ്രതിഫ ലി പ്പിക്കുന്നില്ല 
  ചുരുക്കി പറഞ്ഞാല്‍ നമ്മുടെ രാഷ്ട്രീയ സമൂഹം പൊതു സമൂഹവുമായി നി ര്‍ വി ശേഷമായ ഏകത്വം പുലര്‍ത്തുന്നില്ല.ഭരണകൂടത്തെ തെരഞ്ഞെടുക്കുന്നത് പൊതു സമൂഹമാണെങ്കിലും ഭരണീയരും ഭരണകര്‍ത്താക്കളു മെന്ന വിഭജനം നില നില്‍ക്കുന്നു.അത് കൊണ്ടു തന്നെ ജനഹിതം എന്തെന്ന് ബോധ്യ പ്പെടുത്താനും അത് നടപ്പാക്കി കിട്ടുന്നതിനു ഭരണ കൂടത്തെ നിര്‍ബന്ധിക്കാനും പ്രതിബദ്ധതയുള്ള ഒരു പൊതു സമൂഹം ഉണ്ടാവുക തന്നെ വേണം.
   പക്ഷെ ഒരു കാര്യം വിസ്മരിച്ചു കൂടാ .ഭരണ നിര്‍വഹണം രാഷ്ട്രീയ സമൂഹത്തിന്റെ ചുമതലയാണ്..നമുക്ക് mobocracy യിലേക്ക് പോകാന്‍ വയ്യല്ലോ.പ്രശ്നങ്ങള്‍ ശ്രദ്ധയില്‍ പെടുത്തുന്ന, കുറ്റങ്ങളും കുറവുകളും ചൂണ്ടി ക്കാണിക്കുന്ന ഒരു തിരുത്തല്‍ ശക്തിയാവ ണം പൊതു സമൂഹം; ശരി എന്ന്  ബോ ധ്യ മുളള കാര്യങ്ങള്‍ക്ക്  വേണ്ടി ഏ തറ്റം വരെ  പോ കാനും തയ്യാറുള്ള  ഒരു തിരുത്തല്‍  ശക്തി.പൊതു സമൂഹത്തിന്റെ ശബ്ദം ഉയര്‍ന്നു കേള്‍ക്കുന്നത് തടയാന്‍ ഭരണ കൂടം ശ്രമിക്കരുത് .ഓരോ ഘട്ടത്തിലും പൊതു സമൂഹത്തിനു അവരുടേതായ നേതൃത്വം ഉയര്‍ന്നു വന്നു കൊള്ളും;കള്ള നാ ണ യങ്ങ ളു  ണ്ടാവാം ;അവ പക്ഷെ തിരിച്ചറിയ പ്പെട്ടു കൊള്ളും.
     പ്രബുദ്ധവും പ്രതികരണ ക്ഷമവുമായ പൊതു സമൂഹ ത്തിന്റെ അഭാവം കേരളത്തില്‍, ഇന്ത്യയില്‍ ആകെ തന്നെയുമുണ്ട്.അല്ലായിരുന്നെങ്കില്‍ ഇത്രയധികം മാഫിയകള്‍ ഇവിടെ തേര്‍വാഴ്ച നടത്തു മായിരുന്നില്ല ,അഴിമതി കൊടികുത്തി വഴുമായിരുന്നില്ല, കള്ള പ്പണവും കള്ള നോട്ടും പ്ര ച രിക്കുമായിരുന്നില്ല,  തീവ്ര വാദി സംഘങ്ങള്‍ക്ക് ഇന്ത്യ ഒരു നിസ്സാര ലക്ഷ്യ മാവുമായിരുന്നില്ല  സ്ത്രീകള്‍ക്കും ദുര്‍ബല ജനവിഭാഗങ്ങള്‍ക്കുമെതിരെ അതിക്രമങ്ങളുണ്ടാവുമായിരുന്നില്ല.രാഷ്ട്രീയ പ്രവര്‍ത്തകര്‍ പെരുവഴിയില്‍ നിഷ്ട്ടുരമായി കൊല ചെയ്യാ പ്പെടുമായിരുന്നില്ല ,നീതി ന്യായ വ്യ്വസ്തയുടെ സ്വാഭാവിക പ്രക്രിയയില്‍ പങ്കെടുക്കുന്നവരെ ഭീഷണി പ്പെടുത്തി ക്കൊണ്ട്ഒരു ജന പ്രതിനിധി പരസ്യ പ്രസംഗം നടത്തുമായിരുന്നില്ല ,ഒരദ്ധ്യാപകന്റെ കൈപ്പത്തി ,അയാള്‍ ചെയ്ത തെറ്റെന്തു തന്നെ യായിരുന്നാലും വെട്ടിമാറ്റപ്പെടുമായിരുന്നില്ല
   നിര്‍ഭയവും നിഷ്പക്ഷവും അതേ സമയം പ്രാപ്തവും കാര്യക്ഷമവുമായഒരു പൊതു സമൂഹം  ഇവിടെ ഉയര്‍ന്നു വരിക തന്നെ ചെയ്യും .ധയ്ക്ഷണികരെന്നും മനുഷ്യാവ കാശ പ്രവര്‍ത്ത കരെന്നും  സാംസ്കാരിക നായകരെന്നും സ്വയം പ്രഖ്യാപിക്കുന്ന ഉദരംഭരികളുടെ സംഘങ്ങളാ യല്ല ;വിളപ്പില്‍ ശാ ല യില്‍ കണ്ടത് പോലെയുള്ള സ്വാഭാവിക ജന മുന്നേ റ്റ ങ്ങളായി .
        സമൂഹ മനസ്സിന്റെ പൊതു ഇഛ കള്‍ക്ക് വാഗ്രൂപം നല്‍കുവാനും സംവേദനം ചെയ്യുവാനും ധിക്ഷണാ ശാ ലികള്‍  ഉണ്ടാകേതുണ്ട് .നിര്‍ഭാഗ്യ വശാല്‍ നമ്മുടെ ബുദ്ധി ജീവികള്‍  പി  സുരേന്ദ്രന്‍  മംഗള ത്തിലെ  തന്റെ പംക്തിയില്‍ എഴുതിയ പോലെ വില്ക്ക പ്പെട്ട വര്‍ഗമാണ് .വാങ്ങിയത് രാഷ്ട്രീയ കഷി കളോ  വര്‍ഗീയ ശ ക്തി  കളോ  തീവ്ര വാദികളുടെ സൌമ്യ മുഖ മായി പൊതു രംഗത്തു പ്രവര്‍ത്തി ക്കുന്ന സംഘടനകളോ  ആവാം ;അതെന്തായാലും ഒരു ബുദ്ധി ജീവിയും ഒരെഴുത്തുകാരനും ഒരു സ്വപ്രഖ്യാപിത മനുഷ്യാവകാശ പ്രവര്‍ത്തകനും ഇന്നത്തെ നിലയില്‍ ഒരു പൊതു സമൂഹത്തിന്റെ നിര്‍മിതിയില്‍ ഒരു സംഭാവനയും നല്‍കുകയില്ല .
  പക്ഷെ സമൂഹം നേതാക്കളെയും ധയ്ക്ഷനികരെയും സ്വയം സൃഷ്ടിച്ചുകൊള്ളും .ബുദ്ധനും ക്രിസ്തുവും മുഹമ്മദും റുസോവും  മാര്‍ക്സും  ഗാന്ധിയും അങ്ങിനെ സൃഷ്ടിക്ക പ്പെട്ടവ രാണ് .നമ്മള്‍ ചെയ്യേണ്ടതോന്നെയു ള്ളു സഹ ജീവിയെ ഒരുപദ്രവമായി ക്കാണുന്ന മനസ്ഥിതി ഉപേക്ഷിക്കുക .ഒരു സമൂഹത്തിന്റെ ഭാഗമായി സ്വയം കാണാന്‍ ശീലിക്കുക .എന്ന് പറഞ്ഞാല്‍ ആ ര്‍ ക്കെന്തു സംഭവിച്ചാലും എന്റെ കാര്യം നടന്നാല്‍ മതി എന്ന ചിന്ത ഉപേക്ഷിക്ക ണ മെന്ന ര്‍ ഥ് അം .ഒന്നോര്മിക്കുക ;കെട്ടിട സമുച്ചയ നിര്‍മാണത്തില്‍ മാലിന്യ സംസ്‌കരണ ത്തെ ക്കുറിച്ചുള്ള നിലവിലുള്ള  നിയമങ്ങള്‍ പാലിക്കപ്പെടിരുന്നുവെങ്കില്‍ നമ്മുടെ നഗരങ്ങള്‍  മാലിന്യ കൂമ്പരങ്ങ ളാ വുമായിരുന്നില്ല വാണിജ്യ  സൌധങ്ങള്‍ക്ക് പാര്‍ക്കിംഗ് സൗകര്യം വേണമെന്ന നിയമം പാലിക്കപ്പെട്ടിരുന്നെങ്കില്‍ നഗര ഹൃദയങ്ങളില്‍ ട്രാഫിക് കുരുക്കുകള്‍ ഉണ്ടാവുമായിരുന്നില്ല .കയ്കൂലി കൊടുക്കുന്നതും വാങ്ങുന്നതും നമ്മള്‍ തന്നെയാണ് .ഈ മൈന്‍ഡ് സെറ്റ്  ആണ് മാറേണ്ടത് .അങ്ങിനെയായാല്‍ സ്വയം പ്രവര്‍ത്തന ക്ഷമ മായ ഒരു പൊതു സമൂഹം ഉയിര്‍ക്കൊണ്ടു  കൊള്ളും ,രാഷ്ട്രീയ സമൂഹത്തിന്റെ നിയന്ത്രകവും നിയമകവുമായ ശ  ക്തിയായി .
     .
   
       


2012 ഏപ്രിൽ 16, തിങ്കളാഴ്‌ച

Article in Mangalam daily

                         അമേരിക്കന്‍ സാമ്പത്തിക പ്രതിസന്ധിയും അക്കന്മാരും ഞാനും 

                                                      ആര്‍ .എസ് . കുറുപ്പ്   
          

അസ്തിത്ത്വവാദവും ആധുനികതയും അയ്യപ്പ പണിക്കര്‍ കവിതകളും ബോറടിച്ചു തുടങ്ങിയപ്പോഴാണ് അല്പം ധനതത്വ ശാസ്ത്രമാവമെന്നു എനിക്ക് തോന്നിയത് .പ്രോവിടന്റ്റ്  ഫണ്ട്‌  ന്റെയും പെന്‍ഷന്‍ ന്റെയും കണക്കു നോക്കിക്കൊണ്ടിരുന്ന എനിക്ക് രണ്ടു കൊണ്ടും പ്രയോജന മൊന്നു മുണ്ടായിരുന്നില്ല .എങ്കിലും വയ് ലോപ്പിള്ളി  പറഞ്ഞതു പോലെ വായിക്കാനൊരു കൊതി .ഞാന്‍ ഡിവ റ്റി ന്റെ എകനോമിക്ക്സ്  പാഠപുസ്തകങ്ങള്‍  വാങ്ങി ;ഡിഗ്രി യുടെ യും  പ്രീ ഡി  ഗ്രി യുടെയും  .ഡിഗ്രിപുസ്തകത്ത്തിലോരിടത്ത്  നര്‍ക്സിന്റെ "ഒരു അവികസിത സമ്പദ് വ്യവസ്ഥയിലെ മൂല ധന സമാഹരണത്തിന്റെ പ്രശ്നങ്ങള്‍ "(Problems Of Capital Formation in An Under Developed Economy")
 എന്ന പ്ര ശ സ്തഗ്രന്ധം വിദഗ്ധ മായി സംഗ്രഹിച്ചുന്റ്റ് . തിരുവനന്തപുരം മദ്രാസ് മെയിലിലെ ജനറല്‍ കമ്പാര്‍ട്ട് മെന്റിലെ ഉഷ്നിപ്പിക്കുന്ന തിരക്കില്‍ വെറും നിലത്തിരുന്നാണ്‌ ഞാനാഭാഗം വായിച്ചു തീര്‍ത്തത് .ചുറ്റും തിരുവനന്തപുരത്ത് കച്ചവടത്തിനു വന്ന് വര്‍ക്കലയും പരവൂരുമുള്ള വീടുകളിലേക്ക് മടങ്ങുന്ന അക്കന്മാരുമുന്ടായിരുന്നു. അവരുടെ കലപില കള്‍ക്കിടയില്‍ അവികസിതരാജ്യങ്ങളുടെ മൂലധന സമാഹര ണ ത്തി ന്റെയും വികസനത്തിന്റെയും ബുധിമുട്ടുകളെ ക്കു റി ച്ചുള്ള വിദഗ്ധ പഠനം ഞാന്‍ ശ്രദ്ധാ പൂര്‍വ്വം വായിച്ചു . എറണാകുളം നോര്‍ത്ത് സ്റ്റേഷന്‍ ഇല്‍ വണ്ടി എത്തുമ്പോഴേക്കും വായന കഴിഞ്ഞു .അക്കന്മാര്‍ ഇറങ്ങിയപ്പോള്‍ ഇ  ച്ചേ ച്ചിമാ ര്‍ കയറി കൂട്ടത്തില്‍ ചേട്ടത്തിമാരും ഇതാത്തമാരും .രാവിലെ നാട്ടിലെ വട്ടി പലിശ ക്കാരനില്‍ നിന്ന് കടമെടുത്ത നൂറു രൂപ കൊണ്ടു സാധനങ്ങള്‍ വാങ്ങി പട്ടണത്തില്‍ കൊണ്ടുപോയി കച്ചവടം ചെയ്ത്‌ വയ്കിട്ട്    നൂ റ്റി പ്പ ത്തു രൂപ കൃത്യമായി മടക്കി കൊടുക്കുന്നവര്‍ ,എന്നിട്ട് ബാക്കി വരുന്ന മുപ്പതോ നാല്‍പ്പതോ രൂപ കൊണ്ടു ഉപ്പും മുളകും അരിയുംവാങ്ങുന്നവര്‍ ;നല്ല  മ ന്‍സ്സും ദേഹസുഖവും തോന്നിയാല്‍ കൊച്ചട്ടാ ന്    ഒന്ന് മിനുങ്ങാന്‍ കാശു കൊടുക്കുന്നവര്‍  കെയിന്‍സ് സായ്പിനെ വിറ്റ കാശു മടി ശിലയില്‍ കൊണ്ടു നടക്കുന്നവര്‍ .ധന ശാസ്ത്ര വിദ്യാരംഭ ത്തിനു പശ്ചാത്തല മൊ രുക്കെണ്ടത് അവര്‍ തന്നെ യാണെന്ന് അന്നു തന്നെ എനിക്കു തോന്നാതിരുന്നില്ല ;പിന്നീട് അതു ബോധ്യ മാവുകയും ചെയ്തു .
                          നര്‍ക്സിന്റെ വിശകലനത്തിലെ ഊന്നല്‍ സമ്പാദ്യത്തിന്റെ സമ്പ്രദായത്തിലെ വ്യത്യ സ്ഥ തകളിലായിരുന്നു. ഒരു അവികസിത രാജ്യത്തിലെ  ജനതയ്ക്ക് ഭൂമിയോടുള്ള പ്രേമം, സ്വര്‍ണ   തോടുള്ള കമ്പം, വിവാഹങ്ങളിലും മറ്റും കാണിക്കുന്ന ആര്‍ഭാടം ഇവയൊക്കെ  ആണത്രേ മൂലധന സമാഹാ  ര ണ ത്തി നും അതുവഴി വികസനത്തിനും തടസ്സമാവുന്നത് .വികസിത രാജ്യങ്ങളിലെ ജനങ്ങള്‍ തങ്ങളുടെ മിച്ചം ഓഹരി കളില്‍ ആണ് നിക്ഷേപിക്കുക .അതായതു സമ്പാദ്യം  മൂലധനമായി സമാഹരിക്ക പ്പെടുന്നു ;പ്രത്യുല്‍പ്പാദന ക്ഷമ മായ നിക്ഷേപമായി സമാഹാരിക്കപ്പെടുന്നു എന്നര്‍ത്ഥം .സ്വര്‍ണം പ്രത്യുല്പാദന ക്ഷമമല്ല ."ഒരു അവികസിത രാജ്യം ദരിദ്രമായിരിക്കുന്നത് അത് ദരിദ്ര മായാത് കൊണ്ടാണ് " എന്ന  നര്‍ക്സിന്റെ പ്ര സി ദ്ധ വാക്യം ഉദ്ധരിച്ചു കൊണ്ടാണ്  ഡിവിറ്റ്‌  തന്റെ വിശകലനം  അവസാനിപ്പിക്കുന്നത് .
         ദരിദ്ര രാജ്യങ്ങളെ ദരിദ്രങ്ങ ളാ യിതന്നെ നിലനിര്‍ത്തുന്ന സ്വര്‍ണ ഭ്രമം ഒരു അന്തര്‍ ദേശിയ സ്വഭാവ വിശേഷമായി മാറുന്നത് കാണുകയും കേള്‍ക്കുകയും ചെയ്ത പ്പോഴാണ് നാല്പതു കൊല്ലം മുമ്പത്തെ ഈ പഠന യാത്രയെക്കുറിച് ഞാന്‍ ആലോചിച്ചു പോയത് ,2011  ജൂലായ്‌ -ആഗസ്റ്റ്‌  മാസങ്ങളില്‍. ഒരു ദിവസം ഒരു ഔണ്‍സ് സ്വര്‍ണത്തിന് (31.2grams) അറുപതു ഡോളറോളം വില വര്‍ദ്ധി ക്കുന്നു ന്യു യോര്‍ക്ക്‌ കംപോളത്തില്‍ .ഓരോ ദിവസ്സവും സ്വര്‍ണ വില റിക്കാര്‍ഡുകള്‍ ഭേ ദിക്കുക യാണ് .അതോടൊപ്പം ലോകത്തെവിടെയുമുള്ള ഓഹരിവിപണികള്‍ കൂപ്പു കുത്തുകയും .അതായത് പ്രത്യുല്‍പ്പാദന പരമായ മൂലധന മാവേണ്ട പണം ഒട്ടും പ്രത്യുല്പാദനപരമല്ലാത്ത സ്വര്‍ണത്തെ ത്തേടി പ്പോകുന്നു .ദാരിദ്ര്യം സ്വീകരിക്കാനാണോ ലോകത്തിന്റെ ഭാവം !
      മുതലാളിത്തത്തിന്റെ തത്വ ചിന്തക്കും സാമ്പത്തിക ശാസ്ത്രത്തിനും നിരക്കാത്ത ഇത്തരം ഒരു പെരുമാറ്റം രാഷ്ട്ര ഭേദ മില്ലാതെ നിക്ഷേ പകരു ടെ ഭാഗത്ത്‌ നിന്നുണ്ടാവാന്‍ മുകള്‍പ്പരപ്പില്‍ കാണുന്നതിലധികം കാര ണങ്ങള്‍  പലതുമുന്ടാവാം ;പക്ഷെ ആസന്നമായ കാരണം സുവിദിത മാണ്‌;ദേശിയ മൊത്തം ഉല്‍പ്പന്നത്തിന്റെ (Gross Domestic Product-G D P) കാര്യത്തില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന അമേരിക്കന്‍ ഐക്യ നാടുകള്‍ നേരിടുന്ന ഋ ണ പ്രതി സ ന്ധി-Debt Crisis .
        സ്വന്തം പണം കൊണ്ടു മാത്രമല്ല ഒരു സര്‍ക്കാരും  കാര്യങ്ങള്‍ നടത്തി ക്കൊണ്ടു പോകുന്നത് .സ്വന്തം പൌരന്മാരില്‍ നിന്ന് ,ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന്, വിദേശ രാജ്യങ്ങളില്‍ നിന്ന്,ലോക ബാങ്ക് പോലെയുള്ള സ്ഥാപനങ്ങളില്‍ നിന്ന്ഒക്കെ ഗവണ്മെന്റുകള്‍ കടം വാങ്ങാറുണ്ട് .അങ്ങിനെ കടം വാങ്ങുന്ന പണം പ്രത്യു ല്പ്പാദന പരമായ കാര്യങ്ങള്‍ക്കായി വിനിയോഗിച് വരുമാനമുണ്ടാക്കി മുതലും പലിശയും തിരിച്ചു നല്‍കുകയെന്നതാണ് നമ്മുടെ അക്കന്മാരെപ്പോലെ സര്‍ക്കാരുകളും ചെയ്യേണ്ടത് .പക്ഷെ സര്‍ക്കാരുകള്‍ ചെയ്യുന്നത് പഴയ ചില തറവാട്ടു മഹിമ ക്കാരെ പ്പോലെയാണ് ;പുതിയ കടങ്ങള്‍ വാങ്ങി പഴയ കടങ്ങള്‍ വീടുക .ഇവിടെ സര്‍ക്കാരുകള്‍ക്കു മേല്‍ ഒരു നിയന്ത്രണ ശ ക്തിയുണ്ട്;ആ രാജ്യത്തെ ജനത .പൊതു ധനകാര്യം എല്ലാ രാജ്യങ്ങളിലും നിയമ നിര്‍മാണ സഭകളുടെ പ്രത്യേക അധികാരമാണ് .
         അമേരിക്കന്‍ ഐക്യ നാടുകളുടെ ഭരണ ഘടനയിലെ Aritcle1 section8  പ്രകാരം അമേരിക്കന്‍
കൊണ്ഗ്രസ്സിനു (സെനറ്റും ജനപ്രതിനിധി സഭായുമടങ്ങുന്ന അമേര്‍ക്കന്‍ പാ ര്ല്‍മെന്റ് )മാത്രമേ കടം
 വാങ്ങാന്‍ അധികാരമുള്ളൂ ,പ്രസിഡന്റ്‌ഇന് ഇല്ല .1917 വരെ ഓരോ കടമിടപാടും കോണ്ഗ്രസ്സിന്റെ മുന്‍‌കൂര്‍ അമ്ഗികാരതോടു കൂടി മാത്രമേ നടത്താന്‍ കഴിയുമായിരുന്നുള്ളൂ .1917 ഇല്‍ പക്ഷെ ഒരു
പരിധി നിശ്ചയിച്  ആ പരിധിക്കുള്ളില്‍ വരുന്ന കടമിടപാടുകള്‍ എക്സി ക്യു ട്ടിവിനു സ്വതന്ത്രമായി നടത്താമെന്നു തിരുമാനിക്കപ്പെട്ടു ;പക്ഷെ പരിധി ഉയര്തേണ്ടി വന്നാല്‍ അതിനുള്ള അധികാരം കൊണ്ഗ്രസ്സില്‍ നിക്ഷിപ്തമാണ് ഇപ്പോഴും .
 അമേരിക്കന്‍ ഭരണകൂടത്തിനു കടം വാങ്ങാന്‍ കഴിയുന്ന പരമാവധി തുക 14.294  ട്രില്ല്യന്‍ ഡോളറായി  ക്ലുപ്ത പ്പെടുത്തിയത് 2010 ഫെബ്രുവരിയിലാണ് .ഒരു ട്രി ല്ല്യന്‍ നമ്മുടെ ഭാഷയില്‍ ഒരു ലക്ഷം കോടി .ഈ തുക അവരുടെ ജി ഡി പി യുടെ 96%ത്തോളം വരും .ഈ ആഗസ്റ്റ്‌ മൂ ന്നാ വുംപോഴേക്കും മറ്റൊരു രണ്ടര ട്രില്യന്‍ കൂടി കടം വാങ്ങാതെ നിവര്തിയില്ലാത്ത അവസ്ഥ ഉണ്ടായി അമേരിക്കന്‍ ഭരണ  കൂടത്തിന്.പരിധി വര്‍ധിപ്പിക്കാന്‍ അധികാരമുള്ള കോണ്ഗ്രസ്സിന്റെ ഉപരിസഭയില്‍ (senate) മാത്രമാണ് പ്രസിഡന്റ്‌ ഒബാമയുടെ ഡെമോക്രാറ്റ് കള്‍ക്ക് ഭൂരിപക്ഷമുള്ളത്
ജന പ്രതിനിധി സഭയില്‍ റിപബ്ലിക്ക ന്‍ പാര്‍ട്ടി ക്കാണു ഭൂരിപക്ഷം .പൊതു ധനകാര്യത്തെ ക്കുറിച്ച് വ്യത്യസ്തമായ അഭിപ്രായമാണ് രണ്ടു പാര്‍ടിക്കും .അതുകൊണ്ടു തന്നെ ചര്‍ച്ച കളിലുടെ ഒരു സമവായത്തി ലെത്താതെ കട പരിധി ഉയര്‍ത്തുന്ന ബില്‍ കൊണ്ഗ്രസ്സില്‍ പസ്സാവുകയില്ല താനും .നിയമ നിര്‍മ്മാണ മല്ലാതെ മറ്റു ചില പോംവഴികള്‍ ഉത്തര വാദപ്പെട്ട സ്ഥാനങ്ങളില്‍ നിന്ന് തന്നെ നിര്‍ദേശി ക്കപ്പെടുകയുണ്ടായി .8000ton സ്വര്‍ണം അമേരിക്കന്‍ ഗവര്‍മെന്റ് ഇന്റെ കയ്  വശം ഉണ്ട് .ഒരവുന്‍സിനു 42 dollar വിലയിട്ടാണ് അത് സൂക്ഷിച്ചിരിക്കുന്നത് .ജൂലായ്‌ അവസാനം  സ്വര്‍ണത്തിന് ഔണ്‍സ് ഇന് 1600  ലധികം  ഡോളര്‍  കമ്പോള വില ഉണ്ടായിരുന്നു .ആസ്തികള്‍ പുനര്‍മൂല്യ നിര്‍ണയം ചെയ്യാനുള്ള അവകാശം അവ കയ് വശം വെച്ചിരിക്കുന്ന സ്ഥാപങ്ങള്‍ക്ക് -അതില്‍ ഗവണ്മെന്റുകളും ഉള്‍പ്പെടും -ഉണ്ട് .പുനര്‍ നിര്‍ണയ ത്തി ലൂ ടെ  ആസ്തികളുടെ  രേഖാമുല്യം  വര്‍ധിപ്പിച്  അതിനനുസരിച് പണമടിച് ബാധ്യതകള്‍ തീര്‍ക്കാമായിരുന്നു .അല്ലെങ്കില്‍ ഫെ ഡ രള്‍
റിസര്‍വിന്റെ (Federal Reserve-നമ്മുടെ റിസര്‍വ് ബാങ്കിനു തുല്യമായ സ്ഥാപനം ) പ്രത്യേക അധികാരം ഉപയൊഗിച്  പ്ലാ റ്റി നം നാണയങ്ങള്‍ അടിച്ചിറക്കി പ്രശ്നം പരിഹരിക്കാമായിരുന്നു .തൊട്ടു കാണിക്കാവുന്ന ആസ്തികളുടെ പിന്‍ബലമില്ലാത്ത കടലാസു പണം ഗുണത്തെ ക്കാളേറെ ദോഷം ചെയ്യുമെന്ന്  വയ്കി യെങ്കിലും മനസ്സിലാക്കിയതു കൊണ്ടാവാം ഒബാമ ഭരണകൂടം അതിനൊന്നും തുനിഞ്ഞില്ല .ചര്‍ച്ച കളിലുടെപ്രശ്നം പരിഹരിക്കാനാണ് പ്രസിഡണ്ട്‌ ശ്രമിച്ചത് .സമ്പന്നരില്‍ നിന്നു കൂടുതല്‍ നികുതി പിരിച്ച്‌ കമ്മി നികത്താനായിരുന്നു പ്രസിഡന്റ്‌ ഉദ്ദേശിച്ചത് .അങ്ങിനെയാവുമ്പോള്‍ സാമുഹ്യ സുരക്ഷക്കും മറ്റുമുള്ള ചെലവുകള്‍ വെട്ടി ക്കുറ ക്കാ തി രിക്കാമല്ലോ .റിപ്പ ബ്ലിക്ക ന്‍ പാര്‍ടി ക്കാര്‍ക്ക്  പക്ഷെ അതു സമ്മത മായിരുന്നില്ല .നികുതി വര്‍ധനവ്‌ വ്യവസായ വളര്‍ച്ചയെ തടസ്സപ്പെടുതുമെന്നയിരുന്നു അവരുടെ വാദം .ചര്‍ച്ചയുടെ വിശദാ മ് ശ ങ്ങളിലെക്ക്  പിന്നീടു വരാം .എന്തായാലും ഓരോത്തുതിര്‍പ്പുണ്ടായി .കടത്തിന്റെ പരിധി  2.1trillion  കണ്ട്‌ ഉയര്‍ത്തി ,സോപാ ധികമായി .1 trillion dollar ഹ്രസ്വ കാലാടി  സ്ഥാനത്തിലും2.5trillion ഡോളര്‍ ദീര്‍ഘ കാല അടി സ്ഥാനത്തിലും ചെലവു ചുരുക്കി നിവര്ത്തിക്കണ മെന്നാണ് ആ ഉപാധി .ഇതിനാവശ്യമായ നിയമ നിര്‍മാണത്തിനും മറ്റുമായി ഒരു ദ്വികക്ഷി സമിതിക്കും വ്യവസ്ത്തയുണ്ട്. ആഗസ്റ്റ്‌ രണ്ടാം തീയതി കോണ്ഗ്രസ് പാസ്സാക്കിയ ബില്ലില്‍ പ്രസിഡന്റ്‌ ഒപ്പ് വെച്ചതോടെ Budget control amendment act 2011 നിലവില്‍ വന്നു .
    ഒരു ഒതുതീര്‍പ്പിന്റെ  ഫലമായി നിലവില്‍  വന്ന ഈ നിയമവും അതിലേക്കു നയിച്ച ചര്‍ച്ച കളും ലോക സാമ്പത്തിക രംഗത്തെ പിടിച്ചു കുലുക്കുക തന്നെ ചെയ്തു. ലോകവ്യാപാരത്തിന്റെ നാണയം എന്ന ഡോളറിന്റെ സ്ഥാനം ചോദ്യം ചെയ്യപ്പെടാന്‍ തുടങ്ങി .credit rating agency കളില്‍പ്രധാന പ്പെട്ട  ഒന്നായ Standard andPoor അമേരിക്കയുടെ കടപ്പത്രങ്ങളുടെ AAA പദവി  AA+  ആയി താഴ്ത്തി .അമേരിക്കയില്‍  മാത്രമല്ല ലോക മെ മ്പാ ടു മുള്ള  ഓഹരി വിപണികളില്‍ തകര്‍ച്ച അനുഭവപ്പെട്ടു. യൂ റോപ്യന്‍ രാജ്യങ്ങളില്‍ പലതും (ഗ്രീസ്‌.അയര്‍ലണ്ട് ,സ്പൈന്‍,പോര്‍ച്ചുഗല്‍ ,ഫ്രാന്‍സ്....)സമാനമായ പ്രതിസന്ധി നേരിടു ന്നതു കൊണ്ട് യൂറോ യിലും നിക്ഷേ പകര്‍ക്ക്  വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു .അതുകൊണ്ട് അവര്‍ സ്വാഭാവിക മായും സ്വര്‍ണത്തിലേക്ക്‌ തിരിഞ്ഞു .വ്യക്തികളുംസ്ഥാപനങ്ങളും  മാത്രമല്ല രാജ്യങ്ങള്‍ തന്നെയും . ചൈന യുംറഷ്യ യുമൊക്കെ നിക്ഷേപ മെന്ന നിലയില്‍ ഡോള റൊ ഴി വാക്കി  സ്വര്‍ണം വാങ്ങാന്‍ ആലോചിച്ചതാണ് .സ്വര്‍ണം പ്രത്യുല്‍പ്പാദന പരമല്ലെന്നും സ്വര്‍ണ കമ്പോളം പ്രവ ച നാതീതമാം വിധം ചഞ്ചലം ആണെന്നും മനസ്സിലാക്കിയ ചൈനയാണ് ആ തീരുമാനത്തില്‍ നിന്ന് ആദ്യം പിന്മാറിയത് .1980-2000 വര്‍ഷങ്ങളിലെ ഗ്രാ ഫ് പരി ശോ ധി ച്ചാലറിയാംസ്വര്‍ണത്തിന്റെ വില വര്‍ധനവ്‌ അക്കാല മാത്രയും     നാമ മാത്ര മായിരുന്നുവെന്ന്.പിന്നീട്  സാവധാനം വില കൂടാന്‍ തുടങ്ങി .വിലവര്‍ധനവ്‌ കൂടുതല്‍ പ്രകടമാവുന്നത് 2008 july മാസത്തോടു കൂടിയാണ്.ഋണ പ്രതിസന്ധി മൂര്‍ ച്ഹി ച്ച കഴിഞ്ഞ രണ്ടുമൂന്നാഴ്ച്ചകളില്‍ സ്വര്‍ണ വിലനിയന്ത്ര ണാ  തീ ത മായി ഉയര്‍ന്നു .അതായത് ഈ നൂറ്റാണ്ടിന്റെ തുടക്കത്തിലെ 8 വര്ഷം കൊണ്ട് സ്വര്‍ണവില ഔണ്‍സ് ഇന്  300  ഇല്‍നിന്ന് 900 ഡോളര്‍ ലേക്ക്  അടുത്ത 3  വര്ഷം കൊണ്ട്  900-1350  തുടര്‍ന്നുമൂന്നഴ്ഹ്ച കൊണ്ട്  1350-1750 ഇങ്ങിനെയായിരുന്നു സ്വര്‍ണത്തിന്റെ  കമ്പോള നിലവാരം .ലോക സാമ്പത്തിക രംഗത്തെ മറ്റൊരു സംഭവ വികാസം ഇത് പോലൊരു നാടകിയമായ  വിലയിടിവിനും വഴിവെച്ചു കൂടായ്കയില്ല .അതു കൊണ്ടുതന്നെ ചൈനീസ്  തിരുമാനം ബുദ്ധി  പൂര്‍വകമാണ് .പക്ഷെ ഡോളറിനു സംഭവിക്കുന്നത്‌ അവര്‍ കാണാതിരിക്കുനില്ല. അമേരിക്ക സാമ്പത്തിക അച്ചടക്കം പാലിച് ഡോളര്‍ മൂല്യവത്തായി നില നിര്‍ത്തെ ണ്ട തു ണ്ടെ ന്നും അതല്ലെങ്കില്‍ രാജ്യാന്തര വ്യാപാരത്തിനായി ഒരു പുതിയ നാണയത്തെ ക്കുറിച്ച്  ചിന്തിക്കേണ്ടി വരുമെന്നും സിന്‍ഹുവ  വാര്‍ത്ത  ഏജന്‍സി അമേരിക്കക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു .അമേരികായു ടെ  വിദേശ കടത്തിന്റെ 26% ഏതാണ്ട് 1.1 trillion dollar ചൈന വാങ്ങി വെച്ചിരിക്കുന്ന കടപ്പത്രങ്ങളാണ് .അവരത്  പെട്ടെന്ന് പിന്‍വലിച്ചാല്‍ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക വ്യവസ്ഥ വീണ്ടും പ്രതി സന്ധിയിലാവും .നാദസ്വരക്കാരന്  പണം കൊടുക്കുന്ന  ആളാണ്‌  കീര്‍ത്തനം ഏതെന്നു നിശ്ചയിക്കേണ്ടത് എന്ന  ലോക തത്വം രാജ്യാന്തര ബന്ധങ്ങളിലും സാധുവാണ്‌.
     വായിക്കുന്നത് ആരായാലും കീര്‍ത്തനം മാത്രമല്ല രാഗവും താളവും എല്ലാം ഏതെന്നു തിരുമാനിച്ചിരുന്ന അമേരിക്കയോടാണ് മറ്റൊരു രാജ്യം അതും ഒരു ഏഷ്യന്‍ രാജ്യംഇങ്ങിനെ പറയുന്നത് .അമേരിക്കയ്ക്ക്  എന്ത് പറ്റി?
      ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശ ക്തി ഇപ്പോഴും അമേരിക്ക തന്നെയാണ് .അവരുടെ G D P(Gross Domestic Product-മൊത്തം ആഭ്യന്തര ഉല്പന്നം )15trillion  ഡോളര്‍ ആണ് .ലോകത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പന്ന ത്തിന്റെ നാലിലൊന്ന് .മാത്രമല്ല ചൈന (5.89) ജപ്പാന്‍ (5.5) ഇന്ത്യ (1.73) എന്നീ രാജ്യങ്ങളുടെ ജി ഡി പി യുടെ ആകെതുകയെക്കാള്‍ കൂടുതല്‍.പക്ഷെ അവരുടെവളര്‍ച്ച  വളരെ മന്ദഗതിയിലാണ് കഴിഞ്ഞ കുറെ കൊല്ലങ്ങളായി .1947-2011   ലെ      ശ രാശരി വളര്‍ച്ച 3.2%;ഈ വര്‍ഷത്തിന്റെ രണ്ടാം  പാ  ദത്തി ലാവട്ടെ  1.3% .ചില വര്‍ഷങ്ങളില്‍ അമേരിക്കന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച പിന്നോട്ടയിരുന്നു .മാന്ദ്യത്തിന്റെ മൂര്‍ധന്യത്തില്‍ രണ്ടായിര്തിയെട്ടില്‍ അത് നാ  ലി     ലധികം ശ   തമാനം താഴ്ന്നു .പ്രതി ശീര്‍ഷ വരുമാനം ഏതാണ്ട് നാല്പത്തി ഏഴായിരം ഡോളര്‍ ആണ് .പക്ഷെ ദാരിദ്ര്യ രേഖക്ക് താഴെ താമസിക്കുന്നവരുടെ എണ്ണം പതിമുന്നു ശതമാനമാനെന്നു കണക്കാക്കപ്പെട്ടിരിക്കുന്നു .
   ( നാലംഗങ്ങളുള്ള ഒരു കുടുംബത്തിനു പ്രതിവര്‍ഷം  $16350 എന്നതാണ് അമേരിക്ക യിലെ ദാരിദ്ര്യ രേഖ ) തൊഴി ലി ല്ലായ്മ ,പണപ്പെരുപ്പം ഇവയൊക്കെ വര്‍ധിച്ചു കൊണ്ടിരിക്കുന്നു .റിസഷന്‍ അവസാനിച്ചു വെങ്കിലും പാര്‍പിടം പോലുള്ള പല മേഘലകളിലും പ്രതിസന്ധി തുടരുകയാണ്.മറ്റൊരു   റിസഷനെ ക്കുറിച്ചുള്ള കടുത്ത ആ ശ ങ്കയിലാണ് അമേരിക്കന്‍ സമൂഹവും ലോക മാകെതന്നെയും .
        എന്താണി തിനു കാരണം ?ആസ്തികള്‍ വര്ധിക്കാതിരിക്കുകയും ബാധ്യതകള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നതു തന്നെ .സ്വാതന്ത്ര്യ യുദ്ധത്തിന്റെയും ആഭ്യന്തര യുദ്ധത്തിന്റെയുംഫല  മായുണ്ടായ കടങ്ങള്‍ പെട്ടെന്നു തന്നെ കൊടുത്തു തിര്‍ക്കാനും ആഭ്യന്തര ഉല്‍പ്പാദന വര്ധനവിലുടെ  ബ്രിടനെ പുറന്തള്ളി ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ സാ മ്പത്തിക ശ  ക്തി യാകാനും കഴിഞ്ഞ യു എസ്സിന് മുപ്പതുകളിലെ Great Dipression എയും അതിജീവിക്കാന്‍ സാധിച്ചു  പക്ഷെ ആ സാമ്പത്തിക അച്ചടക്കം പില്‍ക്കാലത്ത്‌  നഷ്ടപ്പെട്ടു .1980 ഇല്‍ വമ്പിച്ച നികുതി ആനുകൂല്യ ങ്ങള്‍ വാഗ്ദാനം ചെയ്ത്‌ അധികാരത്തില്‍ വന്ന റൊണാള്ദ്റീഗന്‍ ബില്ലിയ നു കളാണ്  (ഒരു ബില്ല്യന്‍ - 100  കോടി  )        കടം വാങ്ങി കൂട്ടിയത്.അദ്ദേഹത്തിന്റെ  ഭരണം അവസാനിക്കും പോഴെക്ക് അമേരിക്ക യുടെ പൊതു കടം$2.85  Trillion  കവിഞ്ഞിരുന്നു .ക്ലിന്റന്‍ ഭരണ കൂടതിനു പൊതുകടം കുറയൊക്കെ കുറച്ചു കൊണ്ട് വരാന്‍ കഴിഞ്ഞു .രണ്ടു യുദ്ധങ്ങള്‍ ഏറ്റെടുത്ത്‌ നടത്തിയ ബുഷ്‌ ആവട്ടെ കടംപതിനൊന്നു Trillion ഇലെത്തിച്ച്ചു .കറ്റിനാ ധ്വാനം ചെയ്തു പണമുണ്ടാക്കി  കടം മുതലും പലി ശയു മായി തിരിച്ചു കൊടുക്കുക യെന്ന അക്കന്മാരുറെ രീതിയായിരുന്നു ആദ്യം അമേരിക്കന്‍ ഭാരനാധികാരികളുടെത് .ഇപ്പോള്‍ അങ്ങിനെയല്ല .ബ്രി ടീഷ് സാമ്പത്തിക നിരീക്ഷകനായ ഡോമിനിക് സാന്‍ഡബാങ്ക്  പറഞ്ഞതു പോലെ "അമേരിക്ക ക്കാര്‍ തടിയരും മടിയരു മായിരിക്കുന്നു .....കടം അവര്‍ക്കു രുചിച്ചു തുടങ്ങിയിരിക്കുന്നു വന്നു മാത്രമല്ല അവര്‍ അതിഷ്ട പ്പെടാനും തുടങ്ങിയിരിക്കുന്നു"
      മാര്‍ക്സിസ്റ്റ്‌ ആചാര്യന്‍ മാര്‍  പ്രവചിച്ച ലോക മുതലാളിത്ത പ്രതി സന്ധി ഇതായിരിക്കുമോ ?ആണെങ്കില്‍ തന്നെ ഒരു സോ ഷ്യലി സ്റ്  ബദല്‍ ചൂണ്ടി ക്കാ ണി ക്കാനില്ലല്ലോ .മുതലാളിത്തത്തിന്റെ പ്ര തി സന്ധിയ ടെ  കാര്യം അവരുടെ സാമ്പത്തിക വിദഗ്ദ്ധരും ഭരണ കര്‍ത്താക്കളും നോക്കി ക്കൊള്ളട്ടെ .അത് ഇന്ത്യ യെ എങ്ങിനെ ബാധിക്കുന്നു വെന്നാണ് നമ്മള്‍ അന്വേഷിക്കേണ്ടത് .ഏത് ആഗോള പ്രതിസന്ധിയും ഇന്ത്യക്ക് ഗുണ കരമാവുമെന്നൊരു ധാരണയുണ്ട്  നമ്മുടെ വിദഗ്ധര്‍ക്ക് .അതു ശ രിയല്ലെന്ന് കഴിഞ്ഞ ദിവസങ്ങളിലെ സംഭവ വികാസങ്ങള്‍ തെളിയിക്കുന്നു ണ്ട ല്ലോ .dow jones ലെ തകര്‍ച്ച അപ്പോള്‍ത്തന്നെ നമ്മുടെ ഓഹരി വിപണിയെയും ബാധിച്ചു .സ്വര്‍ണ കമ്പോളത്തിന്റെ സ്ഥിതിയും വ്യത്യസ്തമല്ല .നമ്മുടെ ഒട്ടേറെ    യുവ ജനങ്ങള്‍ അമേര്ക്കയില്‍ പണിയെടുക്കുന്നുണ്ട് .ഇന്ത്യയില്‍ തന്നെ തൊഴില്‍ ചെയ്യുന്നവരില്‍ നല്ലൊരു ഭാഗം ഔട്ട്‌ സോര്ഷ്  ചെയ്യപ്പെടുന്ന ജോലികളാണ് ചെയ്യുന്നത് .മുതലാളിത്ത സാമ്പത്തിക മാന്ദ്യം നമ്മുടെ കുട്ടികളുടെ തൊഴില്‍ നഷ്ടപ്പെടുത്തും നമ്മുടെ കയറ്റു മതി കളെ പ്രതികൂലമായി ബാധിക്കും .പൊതുവായ സാമ്പത്തിക വികാസം തടസ്സപ്പെടും .
    നമ്മളിപ്പോള്‍ ജി ഡി പി യുടെ കാര്യത്തില്‍ ലോകത്തെ പത്താമത്തെ രാജ്യമാണ്.ഡോളര്‍ ഉമായി രൂപയുടെ ക്രയശേഷി തുല്യത(Purchasing Power Parity-P P P) നോക്കിയാല്‍ അത്‌ അഞ്ചാം സ്ഥാനമാവും .പക്ഷെ സുരേഷ് തെണ്ടുല്‍കര്‍ കമ്മറ്റി യുടെ കണക്കനുസരിച് 42% ശ ത മാനം  പേര്‍ ദാരിദ്ര്യ രേഖക്ക് താഴെയാണ് .തൊഴിലില്ലായ്മയുടെ  യും നിരക്ഷരതയുടെയും കണക്കുകള്‍ വേറെയുണ്ട് .ഒരു തൊഴിലും ഒരിക്കലും ചെയ്യാന്‍ കിട്ടാത്ത, സൌജന്യ റേഷന്‍ പോലും കടലാസില്‍ മാത്രമായി ക്കഴിഉന്ന ആ ദിവാസിക ളടക്കമുള്ളവര്‍ ഈ കണക്കുകളിലോന്നും ഉള്പെട്ടിരിക്കുകയില്ല .ഈ കണക്കുകള്‍ കൊണ്ട് അവര്‍ക്കൊരു പ്രയോജനവുമില്ല താനും .
   ഇന്ത്യക്ക് വേണ്ടത് സമഗ്ര വികസനമാണ് .നമ്മുടെ ആവാസ വ്യവസ്ഥയും സ്വാതന്ത്ര്യത്തിന്റെ സദ്ഫലങ്ങള്‍  ഇതുവരെ അനുഭവിക്കാന്‍ ഇട വന്നിട്ടില്ലാത്ത സമൂഹങ്ങളും സമ്പൂര്‍ണമായി പരിഗണിക്ക പ്പെടുകയും ഭാഗഭാക്കുക   ളാവുകയും ചെയ്യുന്ന ഒരു വികസന സമ്പ്രദായം .ആഗോള പ്രതി സന്ധി നമുക്ക് പ്രയോജനകര മാവ ണമെങ്കില്‍ നാം സ്വീകരിക്കുന്ന വികസന നയത്തിന് താഴെ പ്പറയുന്ന സവി  ശേ ഷത ക ളു ണ്ടാവ ണം .
പ്രത്യുല്പാദന പരമല്ലമ ല്ലാ ത്ത നിക്ഷേപങ്ങളെ നിരുത്സാഹ പ്പെടുത്തുക 
കള്ള പ്പണം പു റ  ത്തുകൊണ്ടു വരുന്നതിനുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുക 
അഴിമതി തുടച്ചു നീക്കുക 
വിദേശ മൂലധനം നമ്മുടേതു മാത്ര മായ ഉപാധികളില്‍ സ്വീകരിക്കുക-മാന്ദ്യം മറികടക്കാന്‍ അമേരിക്ക യിലെ സാമ്പത്തിക  വി  ദഗ്ധര്‍ കണ്ടെത്തുന്ന ഒരു പോംവഴി അമേരിക്ക യേക്കാള്‍ വേഗത്തില്‍ വളരുന്ന സമ്പദ് വ്യ വ സ്തകളിലുള്ള നി ക്ഷേ പമാണ് .ഇന്ത്യ അവര്‍ക്കൊരു ലക്ഷ്യ സ്ഥാന മായിരിക്കും. ലാഭത്തിന്റെ  ഇന്ത്യയില്‍ തന്നെയുള്ള പുനര്നിക്ഷേപ മുല്പ്പെടെ യുള്ള വ്യവസ്ഥകളില്‍ നമുക്ക്  അത് സ്വീകരിക്കാവുന്നതാണ് .ആവശ്യം അവരുടെ യായതുകൊണ്ട് ഉപാധികള്‍ സ്വീകരിക്കപ്പെടും ;നമുക്ക് വേണ്ടി ചര്‍ച്ച നടത്തുന്നവര്‍ മനസ്സു വെച്ചാല്‍ .
ആ   ഡം   ബരത്തിനും അമിതോപഭോഗത്ത്തിനും വേണ്ടിയുള്ള  വസ്തു ക്കളിലധികം  പ്രാ ധാന്യം  നിത്യോപയോഗ വസ്തുക്കള്‍ക്കും അവശ്യ സാധന ങ്ങ  ള്‍ക്കും  ഉത്പാദനരംഗത്ത് ലഭിക്കണം  .
           ഏറ്റവും പ്രധാനം ആധുനിക സാങ്കേതിക വിദ്യക ള്‍ കൂ ടി ഉപയോഗ പ്പെടുത്തി ക്കൊണ്ട് കാര്‍ഷിക രംഗം സജീവമാക്കണം .കാര്ഷികൊല്പന്നങ്ങള്‍ക്ക് നല്ല വില ഉറപ്പാക്കുകയും വേണം .ഉപ്പു തൊട്ടു കര്‍പ്പൂരം വരെയും സിനിമാ ടിക്കറ്റ് തൊട്ട്  ആഡംബര കാര്‍ വരെയും എന്തു വിലയ്ക്കും വാങ്ങാന്‍ തയാരുള്ളവര്‍  അരിയും നല്ല വില കൊടുത്തു തന്നെ വാങ്ങട്ടെ .സമൂഹത്തിന്റെ ഏറ്റവും താഴേ തട്ടിലുള്ളവ്ര്‍ക്ക്  ,അവരുടെ ക്രയ ശേഷി തൃപ്തി കരമായ നിലയില്‍ എത്തുന്നതു വരെ മാത്രം ഭക്ഷ്യ സൌജന്യങ്ങള്‍ അനുവദിച്ചാല്‍ മതി .ഓര്മ്മിക്കുക : മറ്റെല്ലാ സാധനങ്ങള്‍ക്കും വില വര്‍ദ്ധിക്കുമ്പോഴും അരിയുടെ വില താഴ്ത്തി നിര്‍ത്തുന്നതു കൊണ്ടാണ്  പൊന്നു വിളഞ്ഞിരുന്ന    നമ്മുടെ നെല്‍പ്പാടങ്ങള്‍ തരിശു ഭൂമികളായി മാറി പ്പോയത് .
       നമ്മുടെ ജനാധി പത്യം കൂടുതല്‍ പങ്കാളിത്ത സ്വഭാവം കൈ വരി ക്കേണ്ടതുണ്ട് .ഒരു കാര്യത്തില്‍ അമേരിക്ക കാരോട്  ബഹുമാനം തോന്നുന്നു ഡോളറിന്റെ മാത്രമല്ല രാജ്യത്തിന്റെ തന്നെ യശ  സ് തുലാസ്സിലടുമ്പോള്‍ പോലും ഋണപ്രതിസന്ധി യെ ക്കുറിച്ചുള്ള തല നാരിഴ കീറി യുള്ള ചര്‍ച്ചകള്‍ക്ക് ഒരു നിയന്ത്രണവും ഉണ്ടായിരുന്നില്ല ."സ്കൂള്‍ കുട്ടികള്‍ വഴക്കടിക്കുന്നത് പോലെ" എന്നൊക്കെ പരിഹസിക്ക പ്പെട്ടുവെങ്കിലും ദീര്‍ഘ വീക്ഷണത്തില്‍ അതവരുടെ ജനാധിപത്യത്തെയും സമ്പദ് വ്യവസ്ഥയെയും ശ ക്തി പ്പെടുത്തും എന്നതാണ് വസ്തുത .നമുക്കും വേണ്ടത്  അത്തരമൊരു സമ്പ്രദായമാണ് .പൊതുകടവും കമ്മി ധനകാര്യവും ബജറ്റ് നിര്‍ദെ ശ ങ്ങലുമെല്ലാം വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടണം .
    ചില കാര്യങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ സ്വീകരിക്കാന്‍ ബുദ്ധി മുട്ടുണ്ടാവുമെങ്കിലും ഗാന്ധിയന്‍ വികസന സമ്പ്രദായത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ ഇന്നും പ്രസക്ത മാണ്‌. നാം മറ്റൊരു മാതൃക തേടി പോകേണ്ടതില്ല. ആസൂത്രിത വികസനത്തിന്റെയും ഉദാരവല്‍കരനത്തിന്റെയും അനുഭവ സമ്പത്ത് കൂടി ഉപയുക്ത മാക്കി കൊണ്ട് മഹാത്മാവിന്റെ മാര്‍ഗതിലുടെ  മുന്നോട്ടു പോകാന്‍ തിരുമാനിച്ചാല്‍ സാമ്പത്തിക അരക്ഷിതാവസ്ഥ നില നില്‍ക്കുന്ന രാജ്യങ്ങളില്‍ നിന്ന് വിദ്യാ സമ്പ ന്നരും പരിചയ സമ്പന്നരുമായ നമ്മുടെ കുട്ടികളെ നമുക്ക് മടക്കി കൊണ്ട് വരന്‍ കഴിയും  എല്ലാവരും കൂടി ഒത്തു ശ്രമിച്ചാല്‍ നാം ലോകത്തിലെ ഒന്നാമത്തെ സാമ്പ ത്തി ക  ശ ക്തിആയി ക്കൂടെന്നില്ല. .അതെന്തായാലും ദാരിദ്ര്യ രേഖ എന്നൊന്ന് ഇല്ലാതാക്കാ  ന്‍ നമുക്കു കഴിയും .അതാണല്ലോ വലിയ കാര്യം .