2016 ജനുവരി 10, ഞായറാഴ്‌ച

എനിക്കു പോകേണ്ടിയിരുന്നത് ബുദ്ധ ജങ്ങ്ഷൻ ,കല്ലുമല , ഹൈ സ്കൂൾ മുക്കു വഴി വരേണി ക്കലേക്കാണ് .അവിടെ അപ്പൂപ്പൻ എന്ന് ഞങ്ങൾ വിളിക്കുന്ന ഗ്രാമ ദേവതയുടെ അമ്പലത്തിൽ തൊഴുത് ,ഇപ്പോൾ വീടില്ലാത്ത വീട്ടു പറമ്പിൽ കയറി ഇന്നില്ലാത്ത അഛനേയും അമ്മയേയും ധ്യാനിച്ച് അനിയൻ താമസിക്കുന്ന വീട്ടിലൊന്നു  മുഖം കാണിച്ച് തിരിച്ചു വരിക .ഒരിടത്തും അധികം വെയിറ്റ് ചെയ്യേണ്ട .ആട്ടോ ഡ്രൈവർ ചെല്ലപ്പനു സന്തോഷമായി .അയാൾ ഒരു നിർദ്ദേശം കൂടി വെച്ചു .ഒരു സ്കൂൾ കുട്ടിയെ ബിഷപ്‌ മൂർ വിദ്യാ പീഠത്തിൽ വിടാനുണ്ട് .സ്ഥിരം ഓട്ടമാണ് ഒഴിവാക്കാൻ വയ്യ . വിരോധമില്ലെങ്കിൽആ പെണ്‍കുട്ടിയെ ഒപ്പം കൂട്ടി കല്ലുമല  ഇറക്കി നമുക്ക് വരേണിക്കൽ പോയിവരാം എനിക്കെന്തു വിരോധം ?.
    മുനിസിപ്പൽ ലൈബ്രറി യുടെ ഭാഗത്ത് നിന്ന് ആട്ടോയിൽ കയറിയ ഒമ്പതാം ക്ലാസ്സുകാരി കല്ലുമല ജങ്ങ്ഷനിലെത്തിയപ്പോൾ ഇറങ്ങണമെന്ന് പറഞ്ഞു .രാവിലെ ഒന്നും കഴിച്ചിട്ടില്ല .കഴിക്കാനെന്തെങ്കിലും വാങ്ങാനാണ് .ചെല്ലപ്പൻ അത് പ്രതീക്ഷിച്ചിരുന്നുവെന്നു തോന്നി .അയാൾ  ഒരു കടയുടെ മുമ്പിൽ ആട്ടോ നിർത്തി .ചായ ക്കടയല്ല .ആധുനിക വറവു സാധന ങ്ങളുണ്ടല്ലോ ആകർഷകമായ  പായ്ക്കറ്റുകളിൽ വരുന്നത് അവയൊക്കെ വിൽക്കുന്ന സ്ഥലമാണ് ,കോള പാനീയങ്ങളും .കടക്കു മുന്നിൽ വേറെയും സ്കൂൾ വാഹനങ്ങളുണ്ടായിരുന്നു .പായ്ക്കറ്റുകളും ചോക്കളേറ്റു ബാറുകളും കൊളാ ടിന്നുകളുമായി ആണ്‍കുട്ടികളും പെണ്‍കുട്ടികളും കടയിൽ നിന്നു പുറത്തേക്ക് വരുന്നതു കണ്ടു .എന്റെ സഹയാത്രികയും ഒരു പായ്കറ്റും  ഒരു ടിന്നുമായാണു വന്നത് .
      കാത്തു കിടക്കേണ്ട ബാക്കി ദുരം താൻ നടന്നു പൊയ്കൊള്ളാം എന്ന് പറയാനുള്ള അന്തസ്സ് കാണിച്ചു എന്റെ സഹയാത്രിക .അത് വേണ്ട കുഞ്ഞിനെ കൊണ്ടു വിട്ടിട്ടേ ഞാൻ പോകുന്നുള്ളു എന്ന് ഞാനും മര്യാദ കാട്ടി .ചെല്ലപ്പനോടു ചോദിച്ച് ആ കുട്ടിയുടെ വീട്ടിലെ വിവരങ്ങളൊക്കെ ആ ഇട വേളയിൽ  ഞാൻ മനസ്സിലാക്കി .അച്ഛൻ ഗൾഫിലാണ് അമ്മ മിച്ചൽ ജങ്ങ്ഷനിൽ ഒരു കട നടത്തുന്നു ഫാൻസി ഷോപോ മറ്റൊ .
        സ്കൂളിൽ പോകുന്ന കുട്ടിക്ക് രാവിലെ കഴിക്കാൻ എന്തെങ്കിലും ഉണ്ടാക്കി കൊടുക്കാൻ വയ്യാത്തത്ര ജോലിയൊന്നും ആ അമ്മക്കോ .അവിടെ വന്ന് അനാരോഗ്യകരമായ ഭക്ഷ്യ  വസ്തുക്കളും പാനീയങ്ങളും വാങ്ങിപ്പോയ മറ്റു  കുട്ടികളുടെ  അമ്മമാർക്കോ ഇല്ല .ഇതൊരു ഫാഷനാണോ ?
      എന്തായാലും ഈ ശീലം ഒഴിവാക്കപ്പെടേണ്ടതു തന്നെയാണ് .പാനീയങ്ങളിലെ ചേരുവകളെ ക്കുറിച്ച് നമുക്കറിവുള്ളതാണ് .അത്രത്തോളമോ അതിലധികമോ അപകടം പിടിച്ച രുചി സംവർദ്ധക സാമഗ്രികളൊക്കെ ഈ വറ വു സാധന ങ്ങളിലും  ചേർക്കാറുണ്ടത്രേ.
ഒരു തലമുറയെ മുഴുവൻ രോഗ ഗ്രസ്തരാക്കുന്നതാണോ പരിഷ്കാരം .മാത്രമല്ല ആഗോള ഭീമന്മാരുടെ ആണ് ഈ ഉൽപ്പന്നങ്ങളൊക്കെ .ബഹുരാഷ്ട്ര കുത്തകകളെ ചെറുക്കേണ്ടത് അവരുടെ ഉൽപ്പന്നങ്ങൾ ബഹിഷ്കരിച്ചു കൊണ്ടാണ് .ഇത് നമ്മൾ അങ്ങോട്ടു പോയി തല വെച്ചു കൊടുക്കുക മാത്രമല്ല വരുന്ന തലമുറയെ അവരുടെ അടിമ കളാക്കുക കൂടി ചെയ്യുന്നു .എല്ലാറ്റിനുമുപരി വീട്ടിലെ അടുക്കളയിൽ നിന്നു കിട്ടുന്ന സ്നേഹ വാൽസല്യത്തിന്റേതായ ആ രുചിയുണ്ടല്ലോ അമ്മൂമ്മയുടെ പുളിശേരി ,വല്യമ്മച്ചിയുടെ മീൻകറി  എന്നൊക്കെ വാർദ്ധക്യത്തിലും ഗ്രുഹാതുരത്വത്തോടെ പറയാൻ തോന്നി പ്പോകുന്ന ആ ജീവനാന്തം നാവിൽ തങ്ങി നില്ക്കുന്ന ആ സ്വാദ്.അത്  നമ്മൾ ഒരു തലമുറയ്ക്ക് നിഷേധിക്കുകയാണ്
      

2016 ജനുവരി 3, ഞായറാഴ്‌ച

2015 ഇൽ കാര്യമായി ഒന്നും എഴുതിയില്ല .എഴുതാൻ കഴിഞ്ഞില്ല എന്നതാണു സത്യം .അതിപ്പോൾ എന്നെ പോലെയുള്ള ഒഴിവു സമയ ലേഖകർക്കു മാത്രമല്ല എഴുത്ത് സ്വധർമ്മമായി സ്വീകരിച്ചവർക്കും സംഭവിക്കാവുന്നതാണ് ."മനസ്സിൽ കണ്ടതൊക്കെ വടി കുത്തി പിരിഞ്ഞു "എന്നാണ്  അയ്മനം ജോണ്‍ പോസ്റ്റ് ചെയ്തിരിക്കുന്നത് .മനസ്സിൽ ഉരുത്തിരിഞ്ഞു വന്ന കഥകൾ കടലാസ്സിലേക്കു പകർത്താൻ ജോണിനു കഴിഞ്ഞില്ല എന്നല്ലേ അതിനർഥം ?
   ഞാൻ പക്ഷേ കാര്യമായി തന്നെ വായിച്ചു 2015 ഇൽ .കവിതയും ഫിക്ഷനും നോണ്‍ ഫിക്ഷനുമായി കുറെ നല്ല പുസ്തകങ്ങൾ .അവയിൽ ഒന്നാമതായി പരാമർശിക്കേണ്ട കൃതി  ഷെനേയുടെ തീഫ്സ് ജേർണൽ ആണ്  .എഴുപതുകളുടെ തുടക്കത്തിൽ എം കൃഷ്ണൻ നായരും കെ പി അപ്പനും എഴുതിയത് വായിച്ച് ഞാൻ തിരുവനന്ത പുരത്തെ ലൈബ്രറികളും ബുക്സ്റ്റാളുകളും കയറിയിറങ്ങി . .അവ്വർ ലേഡി യും മെയിഡ്സും ബാല്ക്കണി യുമൊക്കെ കിട്ടി ജേർണൽ കിട്ടിയില്ല.അതിന് 2015 വരെ കാത്തിരിക്കേണ്ടി വന്നു .
  കള്ളന്റെ നാൾവഴി ഒരു പുസ്തകം തന്നെയാണ് .മോഷണവും സ്വവർഗ്ഗ രതിയും ജീവിത വൃത്തിയാക്കിയ ആയുസ്സിൽ ഏറിയ പങ്കും ജയിൽ പുള്ളിയായി കഴിയേണ്ടി വന്ന ഒരുവന്റെ ആത്മ കഥ .പക്ഷേ നിത്യ ജീവിതത്തിൽ അറപ്പും വെറുപ്പും ജനിപ്പിക്കുന്നതിനെ ഹൃദയഹാരിയായ ആസ്വാദനാനുഭവമാക്കി മാറ്റുന്ന കലയുടെ ആൽക്കെമി എന്തെന്ന്  ഈ പുസ്തകം  നമുക്ക് വ്യക്തമാക്കി തരുന്നു .ഉദാത്തമായ ആ വായനാനുഭവത്തെ പറ്റി വിശദമായി എഴുതുന്നുണ്ട് ഒരിക്കൽ. .സത്യം .ഇപ്പോൾ ഇത്രയും മാത്രം  കൂട്ടി ചേർക്കട്ടെ :
    "ഞാൻ ജെയിലിലെ ഉത്സവങ്ങളെ  ക്കുറിച്ച് പറയാൻ ആഗ്രഹിക്കുന്നു" എന്നാരംഭിക്കുന്ന അവസാനഖണ്ഡിക ,പുസ്തകവവും, കള്ളൻ അവസാനിപ്പിച്ചിരിക്കുന്നത് ഇങ്ങിനെയാണ്‌ ::"ഈ നാൾവഴിയുടെ മോറൽ ചാർജെസ്  എന്നു പേരിടാനിരിക്കുന്ന രണ്ടാം ഭാഗത്തിൽ ,സ്പെയിൻ എന്നു ഞാൻ വിളിക്കുന്ന എന്നിലെ തന്നെ പ്രദേ ശങ്ങളിലൂടെ സഞ്ചരിച്ചതിനെ തുടർന്ന് എന്റെ ഉള്ളിൽ ഞാൻ തന്നെ കണ്ടെത്തിയ ഒരു ആന്തരിക ജയിലിലെ ഉത്സവങ്ങളെ ക്കുറിച്ച്  റിപ്പോർട്ട് ചെയ്യുവാനും വിശദീകരിക്കാനും അഭിപ്രായ പ്രകടനം നടത്തുവാനും ഞാൻ ഉദ്ദേശിക്കുന്നു .
 അതെ സ്വർഗ്ഗ രാജ്യം പോലെ കാരാഗൃഹവും അവനവന്റെ ഉള്ളിൽ  തന്നെയാണ് .എത്ര അനാർഭാടമായി അനായാസമായാണ് കള്ളൻ ഒരു വലിയ ദർശനം നമുക്ക് ഒരു അപരോക്ഷ അനുഭവമാക്കുന്നത് . .സാർത്ര് സെയിന്റ് ഷെനെ എന്ന് വിളിച്ചത് എന്തു കൊണ്ടാണെന്ന് എനിക്കിപ്പോൾ മനസ്സിലായി .
  കല അതി മനോഹരമായി അനുഭവപ്പെടുത്തുന്ന ചിലത് നിത്യ ജീവിതത്തിൽ മനം പുരട്ടലുണ്ടാക്കും .അങ്ങിനെ മനം പുരട്ടലുണ്ടാക്കുന്ന ചില സംഭവങ്ങൾ യഥാ തഥമായി രേഖപ്പെടുത്തിയ ഒരു പുസ്തകവും ഞാൻ കഴിഞ്ഞ കൊല്ലം വായിച്ചു .ഗീതയുടെ 'അന്യായങ്ങൾ '.
      കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി നമ്മുടെ നാട്ടിൽ നടന്നു കൊണ്ടിരിക്കുന്ന 'പീഡനങ്ങളിൽ ' ഇരകളാക്കപ്പെട്ട പെണ്‍കുട്ടികളുടെ ബന്ധുക്കളുമായും, പെണ്‍കുട്ടികളിൽ ജീവനോടെ അവശേഷിക്കുന്നവരുമായും ഗ്രന്ഥ കാരി  നടത്തിയ അഭിമുഖങ്ങൾ ,ഈ കേസുകളിൽ സാമൂഹ്യ പ്രവർത്തകരും മറ്റും നടത്തിയ ഇടപെടലുകളെക്കുറിച്ചുള്ള വിവരങ്ങൾ ."വി ഐ പി "കളുടെ പ്രസ്താവനകളും  എതിർ പ്രസ്താവനകളും ഇവയൊക്കെയാണ് പുസ്തകത്തിന്റെ ഉള്ളടക്കം .മലയാളി മനസ്സിലെ മാലിന്യ കൂമ്പാരം മറനീക്കി പുറത്ത് വന്ന് സമൂഹത്തെയാകെ മലിനമാക്കുന്ന പ്രക്രിയയിലേക്ക് വിരൽ  ചൂണ്ടുകയാണു ഗീത ,.കലയുടെ രാസ വിദ്യ പ്രയോഗിക്കാതെ തന്നെ .
          ഇവിടെ പക്ഷേ എല്ലാം എല്ലാവർക്കുമറിയാം .എല്ലാവർക്കും എല്ലാമറി യാമെന്നും  എല്ലാവർക്കുമറിയാം പക്ഷേ നമ്മൾ നിശബ്ദത പാലിക്കുകയും വല്ല കോടതി പരാമർശമോ മറ്റോ വന്നാൽ വെളിപാടുണ്ടായതു പോലെ ബഹളം കൂട്ടുകയും  വീണ്ടും നിശ ബ്ദരാവുകയും  ചെയ്യും .'വി ഐ പി 'കൾ അവരുടെ തേരോട്ടം തുടരും .
    എല്ലാം ശരിയാവു മായിരിക്കും .കടമ്മനിട്ട ശാന്തയോടു പറഞ്ഞതു പോലെ എല്ലാം എന്നും ഒരു പോലെ ആയിരിക്കുകയില്ല .കാഞ്ഞിര പാറ പിളർന്നു ജലം പ്രവഹിചേക്കാം .മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ വേണ്ടി സ്വന്തം ജീവന ബലി കൊടുക്കാൻ തയാറാ വുന്നവരുടെ വര്ത്തമാനവും നമ്മൾ ഇടക്കിടെ കേൾക്കു ന്നുണ്ടല്ലോ
 


   

2015 ഡിസംബർ 29, ചൊവ്വാഴ്ച

ഇന്നലെ 27 12- 2015 നു അരളി (അംബേദ്‌കർ വായനാ സംഘം)യുടെ നാലാമത് അവാർഡ് ചടങ്ങിൽ പങ്കെടുത്തു .അവിവാഹിതകളായ ആദിവാസി അമ്മമാരുടെ കുഞ്ഞുങ്ങളെ പരിപാലിച് വിദ്യാഭ്യാസം നല്കി വളർത്തുന്ന ശ്രീമതി സജിനി മാത്യു വിനായിരുന്നു ഇത്തവണത്തെ ,ഈ പരമ്പരയിൽ നാലാമത്തെ ,അവാര്ഡ് .25000 രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്ന അവാർഡ് ബിഷപ്പ് മാര് ഗീവർഗീസ് കുരീലിയോസ് ആണു സജിനിക്ക് സമാനിച്ച്ചത് .ഒരു അരളി ച്ചെടിക്ക് വെള്ളമൊഴിച്ചു കൊണ്ട് സമ്മേളനം ഉത്ഘാടനം ചെയ്തത് കലാശാലാ അദ്ധ്യാപികയും ഫെമിനിസ്റ്റ് നിരൂപകയുമായ പ്രൊഫ്‌ എസ്  ശാ രദകുട്ടി .അവർ സ്വന്തം നിലയില 10000 രൂപാ സജിനിക്ക് സമാനിച്ചു .മുഖ്യ പ്രഭാഷണം സി അശോകൻ .ആശംസ പ്രൊഫ സുജ സൂസൻ ജോര്ജ് .പ്രസ്മ്ഗങ്ങളെക്കുറി ച്ചുള്ള അഭിപ്രായങ്ങളൊക്കെ പിന്നീടൊരിക്കലാവട്ടെ
   പങ്കെടുത്തു എന്നൊക്കെ ഒരു ഗമക്ക് പറഞ്ഞതാണ് .  ഏറ്റവും പിൻ നിരയിലിരുന്നു ഇതെല്ലാം കാണുകയും കേള്ക്കുകയും  മാത്രമായിരുന്നു എനിക്ക് ചെയ്യാനുണ്ടായിരുന്നത്. .അത്  പക്ഷേ  വളരെ പ്രധാന പ്പെട്ട ഒരു കർത്തവ്യം  ആയി ഞാൻ കണക്കാക്കി .അത് കൊണ്ടാണല്ലോ  അത്യാവശ്യ ജോലികളൊക്കെ  മാറ്റിവെച്ച്  പത്തു നൂറു  കിലോമീറ്റർ യാത്ര ചെയ്ത് ആദിവസംഞാൻ  മാവേലിക്കരക്ക് പോയത്
കാരണം പറയാം .ദളിത് പ്രശ്നം  താത്വികമായി അവലോകനം നടത്തേണ്ട  ആശയ വാദ പരമായഒരു സംഗതിയല്ല എനിക്ക്.ഒരു ജീവല്പ്രശനം  തന്നെയാണ് .ഓര്മ്മ വെച്ച നാൾ പഠിത്തത്തോടൊപ്പം മണ്ണിലും ചെളിയിലും പൂണ്ട്  പുഞ്ച കൃഷിയിൽ കൂടി ഏർപ്പെടേണ്ടി  വന്ന എനിക്ക് അതിനു കൂട്ട് മണ്ണിന്റെ മക്കളായ ഈ മനുഷ്യരായിരുന്നു .അറ നിറ യുന്നത് തങ്ങളുടെ അല്ല എന്നറിഞ്ഞു കൊണ്ടു തന്നെ ഈ മനുഷ്യർ   വെള്ളത്തിലും ചെളിയിലും ആറാടി അധ്വാനിച്ചു, രാത്രി ഒരു പോള കണ്ണ ടക്കാതെ വിളവിനു  കാവലിരുന്നു ..അതിന്റെ ഗുണ ഭോക്താക്കളിൽ ഒരാളായിരുന്നല്ലോ ഞാൻ .
   അവരുടെ കുട്ടികളുടെ കൂട്ടത്തിൽ പഠിക്കാൻ മിടുക്കരുണ്ടായിരുന്നു .അ വര്ക്ക് വിദ്യാഭ്യാസത്തിനു സംവരണവും സാമ്പതികാനുകൂല്യവും ഉണ്ടായിരുന്നു .സ്വാതന്ത്ര്യത്തിനു മുമ്പ് തന്നെ മെറ്റ്രിക്കുലേറ്റ് ചെയ്ത ഒന്ന് രണ്ടു പേരെങ്കിലും അവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു . എന്നിട്ടും ഞങ്ങളുടെ നാട്ടിലെ  എന്റെ സമകാലികരായിരുന്ന പത്തിരുനൂറു ഹരിജൻ വിദ്യാർഥികളിൽ ഒരാൾ മാത്രമാണ് കോളേജ് വിദ്യാഭ്യാസം പൂർത്തിയാകി ഉയര്ന്ന യ്ദ്യോഗസ്ഥനായത് .
 ഇതെന്തു കൊണ്ട് ?ആലോചിക്കുമ്പോഴൊക്കെ എനിക്കോർമ്മ വരുന്നത്  " വീടു കാവലാം നിന് ചെറുപയ്യൻ വീടി വായിൽ വിപത്തു കത്തിക്കേ " എന്ന കുടിയൊഴിക്കലിലേ വരികളാണ് .വീടി വായിലെ വിപത്ത് വിടുക .ഹരിജൻ വിദ്യാർഥികളിൽ ഡ്രോപ്പ് ഔട്സ് ഉണ്ടാകാൻ കാരണം മുതിര്ന്ന കുട്ടികളുടെ ഈ വീടുകാവലാണ് .അഛനുമമ്മയും ജോലിക്കു പോകുമ്പോൾ മൂത്ത കുട്ടി ഇളയ കുട്ടികളെ നോക്കി വീട്ടിലിരിക്കണം .ഇത് മഹാകവി കണ്ടു .ഹരിജനോദ്ധാരകരായ വിവിധ ജനുസ്സുകളിൽ പ്പെട്ട നേതാക്കന്മാർ കണ്ടില്ല മഹാകവിയുടെ നിരൂപകരും കണ്ടില്ല   അതിനു തെളിവാണല്ലോ മുന്നേ മൂന്നു കഥാ പാത്രങ്ങളുള്ള കാവ്യം എന്ന  എൻ  വി കൃഷ്ണ വാര്യരുടെ കുടിയൊഴിക്കൽ അവതാരികയിലെ    വങ്കത്തം .
 ഗിരിവർഗ്ഗക്കാരുടെ കാര്യം ഇതിലും ശോ ചനീയമാണെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ .എന്താണിതിനൊരു പരിഹാരം ?ഇപ്പോൾ കണ്ടു വരുന്നത് മിക്കവാറും പ്രബന്ധാവതരണങ്ങളാണ് ; .കൂടെ പ്രഭാഷണ മത്സരങ്ങളും .ഈ നാടകത്തിൽ  മുഖ്യ വേഷങ്ങൾ ചെയ്യുന്നവരോ   പട്ടണത്തിൽ ജനിച്ചു വളർ ന്നവരും ഉയര്ന്ന വിദ്യഭ്യാസം കിട്ടിയവരും നെൽവയലുകൾ ഹൌസ് ബോട്ടുകളിരുന്നു മാത്രം കണ്ടിട്ടുള്ളവരും .അവിടെയാണ് സജിനി വ്യ്ത്യസ്തയാവുന്നത് .അവർ പ്രസംഗത്തിനും  വാദപ്രതി വാദത്തിനുമൊ ന്നും പോയില്ല .അവിവാഹിതകളായ ആദിവാസി പെണ്‍കുട്ടികൾക്ക് താഴ്വരയിൽ നിന്നെത്തിയ സംസ്കാര   സമ്പന്നർ  സമ്മാനിച്ചു പോയ കുട്ടികളെ എടുത്തു വളര്ത്തി പള്ളിക്കൂടത്തിലയച്ചു. ഇപ്പോഴും അത് ചെയ്തു കൊണ്ടിരിക്കുന്നു .സുമനസ്സുകൾ അവരെ സഹായിക്കുന്നുണ്ടാവണം .
   എനിക്കീ സമീപനം  ഇഷ്ടമാണ് .പ്രശ്നത്തെ ഹെഡ് ഓണ്‍ ആയി നേരിടുക .വരും വരായ്ക കളെ ക്കുറി ച്ചാലോചിക്കാതെ .ഇരുട്ടിനെ ക്കുറിച്ച് പ്രബന്ധങ്ങളും പ്രഭാഷണങ്ങളും മറ്റുമായി ഉയര്ന്ന തലത്തിൽ വ്യവഹരിക്കുന്നവർ  അത് ചെ യ്തു കൊള്ളട്ടെ  .സജിനി ഒരു തിരി കൊളുത്തിയിരിക്കുന്നു .ഇരുട്ടിൽ  നിന്ന് വെളിച്ചത്തിലേക്കു നയിച്ചാലും എന്ന് സർവാന്തര്യാമിയായ ചൈതന്യത്തോട്‌ എന്നും പ്രാര്ഥിക്കുന്ന  എനിക്ക് ഈ കയ്ത്തിരി വെളിച്ചം അത്യധികം ആകര്ഷകമായി തോന്നി .അതു കൊളുത്തിയ സഹജീവി  സംമാനിതയാവുന്നതിനു സാക്ഷിയാവേണ്ടത് എന്റെ കടമയാണെന്നും.
   അരളി പോലുള്ള സംഘടനകൾക്ക് അനുകരിക്കാവുന്ന ഒരു മാതൃകയാണ് സജിനിയുടേത് .  ആശയ സമരങ്ങൾക്കിടയിലുംഒരു പ്രായോഗിക  കര്മ്മ പരിപാടികൂടി നടപ്പാക്കുക .വിശദമാക്കാം .എല്ലാ ദളിത്‌ ആദിവാസി കുട്ടികളും സ്കൂളിൽ പോകുന്നുന്നുണ്ടെന്നുറപ്പു വരുത്തുക .ഡ്രോപ്പ് ഔട്സ് ഉണ്ടാകാതെ നോക്കുക .ഗവന്മേന്റ്റ് എയിഡ് എഡ് കോളേജുകളിൽ പട്ടിക വിഭാഗത്തിനു മാറ്റിവെച്ചിരിക്കുന്ന സ്ഥാനങ്ങൾ മുഴുവൻ അവര്ക്ക് തന്നെ കിട്ടുന്നു എന്നും  .സർക്കാർ ജോലികളിൽ നിലവിലുള്ള സംവരണം എല്ലാ തലത്തിലും ലഭിക്കുന്നുണ്ടെന്നും  ഉറപ്പാക്കുക  . ഇങ്ങിനെയൊക്കെ
     ആദി വാസിഅകൾക്കനുവദി ച്ച സൗജന്യ റേഷൻ അവര്ക്ക്മുടക്കമില്ലാതെ  കിട്ടുന്നുണ്ടെന്നു തോന്നുന്നില്ല .ഈ ദുരവസ്ഥക്കും പരിഹാരം കാണേണ്ടതുണ്ട് .അത് ഈ രംഗത്ത് പ്രവർത്തിക്കുന്നവരുടെ  ഒരു സുപ്രധാന ചുമതലയാണ്. റേഷൻ സാധങ്ങളും പണവും  ഇടക്കു വെച്ച് നഷ്ട പ്പെടുന്ന ത് തടയാൻ ഇത്ര ബുദ്ധി മുട്ടാണൊ?
  വിവേക ശാലികളൂടെ ഒരു സംഘം ആണു അരളി .അവര്ക്ക് ഉപദേ ശങ്ങളൊന്നും ആവശ്യമില്ല .പക്ഷേ എനിക്ക് ചെയ്യാൻ കഴിയുന്നത് അത് മാത്രമാണല്ലോ.                                                    സജിനിയെ ഒരു ലക്ഷം രൂപാ അവാര്ടിനു സമകാലിക മലയാളം തെരഞ്ഞെടുത്തിരിക്കുന്നു .അഭിനന്ദനങ്ങൾ

2015 ഡിസംബർ 24, വ്യാഴാഴ്‌ച



എനിക്കുമുണ്ട്കൂടെപ്പിറക്കാത്ത ഒരു കൂടെപ്പിറപ്പ്;ഒരു ചേട്ടൻ അഥവാ ഞ്ങ്ങൾ ഓണാട്ടൂകരക്കാർ വിളിക്കുന്നതു പോലെ കൊച്ചാട്ടൻ(കൊച്ചേട്ടൻ എന്നു ഓണാട്ടൂകരക്കാർ ഒരിക്കലും വിളിക്കുകയില്ല;ഞങ്ങൾക്ക് കൊച്ചാട്ടനേയുള്ളൂ)എനിക്ക് അഞ്ചോ ആറോ വയസ്സുള്ളപ്പോൾ  ഞങ്ങളുടെ വീട്ടിൽ സഹായി ആയി വന്നതാണ് കൊച്ചാട്ടൻ.വീട്ടിലെമൂത്ത സന്തതിയായ എനിക്ക് ‘കസിൻസ്’ ആയ ചേട്ടന്മാരുണ്ടായിരുന്നുവെങ്കിലും ഒരു ചേട്ടന്റെ സ്സ്നേഹം  ഞാനനുഭവിച്ചറി ഞ്ഞത്  കൊച്ചാട്ടനിൽ നിന്നായിരുന്നു.ഒരു ഭൃത്യന്റെ   സേവനം വാത്സല്യ പൂർവം എപ്പോഴും എനിക്ക് വേണ്ടി ചെയ്തിരുന്ന കൊച്ചാ ട്ട ൻ അതേ വാൽസല്യത്തോടെ  ഒരു മുതിർന്നവന്റെ അധികാരംഎന്റെ മേൽ  പ്രയോഗിക്കാനും മടികാണിച്ചിരുന്നില്ല  കൊച്ചാട്ടന്റെ സ്നേഹമസൃണമായ അധീശത്തെ ഞാനും അഹ്ലാദപൂർവം തന്നെ ഉൾക്കൊണ്ടിരുന്നു.ഒരിക്കൽ പോലും അതൊന്നുംഅരുചികരമായിതോന്നിയിരുന്നില്ലഎന്ന് മാത്രമല്ല ആര്ദ്രവും ഊഷ്മളവുമായ ആ വാത്സല്യ ധാര ആറു പതിറ്റാണ്ടിനു ശേഷവും എന്നെ തഴുകി ക്കൊണ്ടിരിക്കുന്നതായി എനിക്കനുഭപ്പെടുന്നു   .ഇപ്പോൾ എല്ലാം അവ്യ്ക്തമാണ്.കൊച്ചാട്ടൻ ആദ്യം വീട്ടിലെത്തിയ മുന്നിരുട്ടുള്ള ആ സന്ധ്യ ,അപ്പോൾവീട്ടിലെല്ലവരുടേയും വാത്സല്യ ഭാജനമായ മൂത്ത കുട്ടിക്ക് ,എനിക്ക്  വേലക്കാരനോടു തോന്നിയ ധാർഷ്ട്യം നിറഞ്ഞ അന്യഥാത്വം,ഏതോ മാന്ത്രിക ദണ്ഡിന്റെ ചലനത്തിൽ  അതു മാറി അന്നു തന്നെ  എന്നെ അമ്പരപ്പിച്ചു കൊണ്ട്   ഞാൻ പോലുമറിയാതെ ഞങ്ങൾ   ഒരായു ഷ്കാലത്തേക്കു വേണ്ടി ഒന്നായത്   ,ഇങ്ങിനെ ചിലതേ ഇപ്പോൾ ഓർത്തെടുക്കാൻ പറ്റുന്നുള്ളു.എങ്കിലും നിഴലും നിലാവും ഇടകലർന്ന നാട്ടിൻപുറത്തെ രാത്രിയുടെ സൌന്ദര്യം പോലെസ്നിഗ്ധവും മുഗ്ധവുമായ ആ കാലം  പിന്നിട്ട വഴിത്താരയുടെ തുടക്കത്തിൽ പേർ പറയാൻ കഴിയാത്ത  ഒരു രമണീയ ദൃശ്യമായി ഇന്നും നിലനില്ക്കുന്നു

2015 ഡിസംബർ 21, തിങ്കളാഴ്‌ച

കണ്ണാടി
ഇന്നത്തെ കണ്ണാടി (ഏഷ്യ നെറ്റ് ) ശ്രദ്ധേയമായിരുന്നു .പത്ര പ്രവര്ത്തന രംഗത്തെ അതി കായരിൽ  ഒരാളായ ടി ജെ എസ ജോര്ജുമായി ടി എൻ ഗോപകുമാര് നടത്തിയ അഭിമുഖം അവതാരകന്റെ സാഭിപ്രായ വിശേഷണങ്ങളൊന്നുമില്ലാതെ പ്രക്ഷേപണം ചെയ്യുകയായിരുന്നു .സമകാലിക ഇന്ത്യൻ അവസ്ഥയായിരുന്നു വിഷയം .ടി ജെ എസിന്റെ അഭിപ്രായം ,അതിപ്പോഴത്തെ പുരോഗമന മതേതതര വാര്പ്പ് മാതൃകയുമായി തീരെ പൊരുത്തപ്പെടുന്നതായിരുന്നില്ല .ഇങ്ങിനെ സംഗ്രഹിക്കാം .നമ്മുടെ പ്രധാനമന്ത്രി വിദേശ രാജ്യങ്ങളിൽ ങ്ങളിൽ പോയി  ചെയാൻ പോകുന്ന കാര്യങ്ങളെ ക്കുറിച്ച് കുറിച്ച് പ്രസംഗിക്കുന്നു  .അവയത്രയും നല്ല കാര്യങ്ങളുമാണ് .ഇന്ത്യ ക്കകത്ത് അതൊക്കെ ചെയ്യാൻ അദ്ദേഹത്തിനധികാരമില്ല .അധികാരമില്ല എന്നോ അവകാശമില്ല എന്നോ എന്ന് ഗോപകുമാറിന്റെ മറുചോദ്യം.അവകാശമുണ്ട് ധാർമികമായും ഭരണഘടനാ പ്രകാരവും .കാരണം അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ട  പ്രധാന മന്ത്രിയാണല്ലൊ .അധികാരമില്ല എന്ന് പറഞ്ഞത് കൊണ്ട് താനുദ്ദേശിച്ചത് എന്തെന്ന് ടി ജെ എസ ഇങ്ങിനെ വ്യക്തമാക്കി :സാധ്വി മാറും  സാക്ഷി മഹാരാജുമാരും നിരുത്തരവാദ പരമായ പ്രസ്താവനകൾ നടത്തുന്നു   .വാഗ്മിയായ പ്രധാന മന്ത്രിയാവട്ടെ ഇതിനെ ക്കുറി ച്ചൊക്കെ നിശബ്ദതപാലിക്കുന്നു .ദീര്ഘനാളിനു  ശേഷം ഒഴുക്കൻ മട്ടിൽ അതിലൊന്നും ഗവണ്മെന്റിനു പങ്കില്ല എന്ന് പറയുന്നു .ഇത് അന്തരീക്ഷം കലുഷിതമാക്കുന്നു.വാഗ്ദാനം ചെയ്യപ്പെട്ട നല്ല കാര്യങ്ങൾ നടപ്പാക്കാൻ കഴിയാതെ പോകുന്നു
      ഇത് തന്നെയാണു പ്രിയപ്പെട്ട പ്രധാന മന്ത്രി ഞങ്ങൾക്കും  എന്ന് വെച്ചാൽ പുരോഗമന മതേതതര സഹിഷ്ണുതാ ജീവികള ല്ലാത്ത ഭിന്ന മത വീശ്വാസികളായ ഞങ്ങള്ക്കും ,പറയാനുള്ളത് .ഇന്ത്യയെ മദ്ധ്യകാലഘട്ടങ്ങളിലെ ഇരുട്ടിലേക്ക് നയിക്കാൻ മാത്രമുതകുന്ന യഥാർഥ ഹിന്ദു ക്കൾക്ക്  നാണക്കേടുണ്ടാക്കുന്ന തീവ്ര ഹിന്ദുത്വ പ്രസ്ഥാവനകളോടുള്ള വിയോജിപ്പ് താങ്കൾ  അസന്നിഗ്ദ്ധമായ ഭാഷയിൽ വ്യക്തമാക്കണം .മാത്രമല്ല അവരെപ്പോലുള്ളവർ ഭരണഭടനാ സ്ഥനങ്ങളിരുന്നു കൊണ്ട് അത്തരം പ്രസ്താവനകൾ നടത്താതിരിക്കാൻ ശ്രദ്ധിക്കുകയും വേണം
 അതിനേക്കാൾ പ്രധാനമാണ് ബുദ്ധി ജീവികളുടെ കൊലപാതകവുമായി ബന്ധപ്പെട്ടുണ്ടാവുന്ന പ്രശ്നങ്ങൾ .അഭിപ്രായത്തെ ആയുധം കൊണ്ട് അടിച്ച്ചമര്ത്താൻ കഴിയുകയില്ല എന്നത് ചരിത്രത്തിന്റെ ബാലപാഠ ങ്ങ ളിലൊന്നാണല്ലൊ .മാത്രമല്ല അത് നമ്മുടെ സംസ്കാരത്തിന് തീരെ ചേർന്നതുമല്ല .ഇത് സംസ്ഥാന വിഷയമാണെന്ന വസ്തുത ഞങ്ങള്ക്കറിയാം .പക്ഷേ രാജ്യത്തിന്റെ പലഭാഗങ്ങളിലും ഒരേ പോലെ ചില കാര്യങ്ങൾ നടക്കുമ്പോൾ കേന്ദ്രത്തിനു ഉത്തര വാദി ത്വം ഇല്ല എന്ന് പറയാൻ കഴിയുമോ ? ഒരു ഹിന്ദു തീവ്ര വാദി ഗ്രൂപ് നിലവിലുണ്ടെങ്കിൽ അതിനെ മറ്റേ തു തീവ്രവാദി സംഘത്തേയും നേരിടുന്നത് പോലെ നേരിടുക തന്നെ വേണം .എതിരഭിപ്രായങ്ങൾ നിര്ഭയമായി പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യവും അവസരവുമാണ് ഒരു ജനാധിപത്യ ഭരണകൂടംസ്വന്തം ജനതക്ക്  ആദ്യമായി പ്രദാനം ചെയ്യേണ്ടത്
    ഇതൊക്കെ അടിയന്തിരമായി ചെയ്യേണ്ടതാണ് .ടി ജെ എസിനെ പൊലൊരാൾ ,സ്വപ്രഖ്യാപിത ബുദ്ധി ജീവികൾ ചെയ്യുന്നത് പോലെ താങ്കളെ കണ്ണടച്ച് ആക്ഷേപിക്കുകയോ താങ്കളുടെ ഉദ്ദേശ ശുദ്ധിയെ ചോദ്യം ചെയ്യുകയോ  ചെയ്തില്ല എന്നത് ശ്രദ്ധേയമാണ് .അദ്ദേഹം താങ്കളുടെ ലക്ഷ്യങ്ങൾ നല്ലതാണെന്ന് സമ്മതിക്കുകയും ചെയ്തു
     അദ്ദേഹത്തെ പോലുള്ളവരെ, ഞങ്ങളെയും നിരാശപ്പെടുത്തരുത് .
   

2015 ഡിസംബർ 12, ശനിയാഴ്‌ച

പതനം
ഇന്ത്യയിലെ എക്കാലത്തേയും മികച്ച പാർല മെന്റേറി യന്മാരിൽ ഒരാളാകും എന്ന തോന്നലൂളവാക്കിയിരുന്നു എം കെ പ്രേമചന്ദ്രൻ തന്റെ  ആദ്യകാല ലോക്സഭാ പ്രകടനങ്ങളീലൂടേ എക്കണോമിക് ടൈംസ് ഒന്നാം പേജിൽ സ്ഥലം കൊടുക്കുന്ന വളരെക്കുറച്ച് എം പി മാരിൽ ഒരാളായിരുന്നു അക്കാലത്ത് പ്രേമ ചന്ദ്രൻ .വാജ്പേയിയും അദ്വാനിയും അയാളുടെ വാക്കുകൾ ശ്രദ്ധാ പൂർവം കേട്ടിരിക്കുന്നത് ടി വിയിൽ കണ്ടിട്ടുണ്ട് ഒരുമിച്ചു പ്രവര്ത്തിച്ച കാലത്തെ മികവ് പരിഗണിച്ചാവണം ഇപ്പോഴത്തെ സ്പീക്കർ പ്രതിപക്ഷത്ത് നിന്ന് കുടുതൽ പരിഗണന നൽകുന്നവരിൽ ഒരാൾ പ്രേമ ചന്ദ്രനാണ് .
   ഇന്നലത്തെ ഏഷ്യാ നെറ്റ് ചാനൽ ചർച്ചയിൽ ഇതേ പ്രേമ ചന്ദ്രൻ തന്റെ ഉപകർത്താക്കളായ കോണ്‍ഗ്രസ്സുകാരുടെ ഭരണ ഘടനാ - ജനാധിപത്യ വിരുദ്ധ നടപടികളെ സാധൂകരിക്കാൻ ഒരു വിനീത വിധേയനെ പ്പോലെ ശ്രമിക്കുന്നത് കണ്ടപ്പോൾ കഷ്ടം തോന്നി.അവയെ ന്യായീകരിക്കാൻ കഴിയാതെ എന്നാൽ തെറ്റാണെ ന്നു  .പറയാൻ ത്രാണിയില്ലാതെ നൂറു ശതമാനം ദാസ്യ ഭാവത്തോടെ ഇരിക്കുന്ന പ്രേമചന്ദ്രന്റെ രൂപം ദൈന്യതക്കൊപ്പം നിരാശയും ഉളവാക്കി .ഒരു പാർലമെന്റു സീറ്റും ഒരു ചെയർ മാൻ സ്ഥാനവും മനസ്സാക്ഷിയും ആത്മാഭിമാനവും മാത്രമല്ല നട്ടെല്ല്  കൂടി പണയപ്പെടുത്താൻ മാത്രം വലിയ കാര്യങ്ങളാണോ ?

2015 ഡിസംബർ 7, തിങ്കളാഴ്‌ച

തൊണ്ണുറു കളുടെ തുടക്കത്തിലാണ്‌ ഞാൻ ആദ്യമായി കൂടിയാട്ടം കാണുന്നത്.കൂടിയാട്ട   രൂപത്തിൽ ആദ്യം അവതരിപ്പിക്കപ്പെട്ട സംസ്കൃത നാടകമായ സുഭദ്രാ ധനന്ജ യാത്തിലെ ഒരു ഭാഗം .സുഭദ്രയെ അലമ്ബുസൻ എന്ന രാക്ഷസാൻ തട്ടി കൊണ്ടു പോകാൻ ശ്രമിക്കുന്നതും അവിടെ സന്ദര്ഭ വശാൽ എത്തിചേരുന്ന അർജ്ജുനൻ രക്ഷപെടുത്തുന്നതും തന്നെ രക്ഷ പെടുത്തിയ യുവാവിനോട് സുഭദ്രക്ക് അടുപ്പം തോന്നുന്നതും ആ തോന്നൽ അര്ജുന്നനോടു മുമ്പ് തന്നെ തോന്നിയിരുന്ന പ്രണയത്തെ  വഞ്ചിക്കലാവില്ലേ എന്ന ശങ്കയും  ആ യുവാവ് അര്ജുനൻ തന്നെയാണെന്നറി യുമ്പോഴുണ്ടാവുന്ന ഹർഷാതിരേകവും ഒ ക്കെയായിരുന്നു അന്ന് അവതരിപ്പിക്കപ്പെട്ടത് .പരിപാടികഴിഞ്ഞപ്പോൾ എന്നോടൊപ്പം ഉണ്ടായിരുന്ന വിഞ്ജ നായ യുവ സുഹൃത്ത് പറഞ്ഞു  "അഭിനയം എന്നാൽ ഇതാണ് ".അത്രയ്ക്ക് മികച്ചതായിരുന്നു അന്ന് അരങ്ങു വാണ നടിയുടെ  പ്രകടനം .സുഭദ്രയായി മാത്രം അഭിനയ്ച്ച്ചാൽ പോരാ കൂടിയാട്ടത്തിലെ നങ്ങ്യാർക്ക് .അര്ജുനനായും അലമ്ബുസനായും ഒക്കെ അവർ തന്നെ അഭിനയിക്കേണ്ടിയിരിക്കുന്നു .കൂടിയാട്ടത്തിന്റെ ശൈലിയിൽ പകര്ന്നാട്ടം .അന്നത്തെ ഏറ്റവും പ്രസസ്തരായ രണ്ടു നന്ഗ്യാരംമാമാരിൽ ഒരാളായിരുന്നു  ആ നടി മാർഗി സതി .മറ്റേയാൾ ഉഷാ നങ്ങ്യാർ .
       ഞാൻ പിന്നീട് കുറെയധികം കൂടിയാട്ട പ്രകടനങ്ങൾ കണ്ടു .ആസ്വാദക ക്ലാസ്സുകളും നേരത്തെ തയാറാക്കിയ ലഘു ലേഖകളും മറ്റും ആസ്വാദനത്തെ സുഗമമാക്കി .പക്ഷേ കലാകാരന്മാരെ, കലാ കാരികളേയും കയറി പരിചയപ്പെടാനൊന്നും ഞാൻ ശ്രമിച്ചില്ല .അതെന്റെ ശീ ലമല്ല .പക്ഷെ കൂടിയാട്ട കലാകാരന്മാരിൽ പ്രമുഖരായ ചിലരെ പരിചയപ്പെടാൻ ഒരവസരമുണ്ടായി  പിന്നീട് .കേരള കലാമാണ്ടാലത്ത്തിൽ ഒരു കൂടിയാട്ട മഹോത്സവം നടത്തി അന്നത്തെ വൈസ് ചാൻസലർ ഡോ കെ ജി പൗലോസ് .ഒരോ പരിപാടിയും തുടര്ന്നു ആസ്വാദകരും കലാകാരന്മാരും പങ്കെടുക്കുന്ന ചർച്ചകളൂണ്ടായിരുന്നു .അതിനു വേണ്ടി ക്ഷണിക്കപ്പെടുന്ന  ആസ്വാദകരെ റിസോഴ്സ് പേ ര്ഴ്സന്സ് എന്ന് വിളിച്ചിരുന്നു .അവരിലൊരാളായി എന്നെയും ഉൾപ്പെടുത്തിയ്രുന്നു പൌ ലോസ് സാർ .
   അത്തരം ചർച്ചകൾക്കിടയിൽ ഞാൻ മാർഗി സതിയെയും ഉഷാ നന്ഗ്യാരെയും പരിചയപ്പെട്ടു.മാത്രമല്ല കൂടിയാട്ടത്തെ ക്കുറിച്ചും അതിന്റെ അവിഭാജ്യ ഭാഗമായ നങ്ങ്യാർ കൂത്തിനെ കുറിച്ചും  പലതും അവരോടു ചോദിച്ചു മനസ്സിലാക്കുകയും ചെയ്തു .സതി ഒരു മഹാ ദുരന്തത്തിന്റെ ആഘാതത്തിൽ നിന്ന് മോചനം നേടി വരുന്നതേ ഉണ്ടായിരുന്നുള്ളു .ഒരു പക്ഷേ ര്ങാവതരണങ്ങളും അദ്ധ്യാപനവും ഒപ്പം ഇത്തരം ചർച്ചകളും അവരെ കുടുത്തൽ ലഘു ചിത്തയും പ്രസാദ വതിയും ആക്കിയിരുന്നിരിക്കാം .എന്തായാലും എന്റെ സംശ യങ്ങൾ ദൂരീകരിക്കുന്നതിനും ഞാൻ പ്രകടിപ്പിച്ച അഭിപ്രായങ്ങളുടെ സാധുതയെ ക്കുറിച്ച് സൌമ്യമായ ഭാഷയിൽ പ്രതികരണങ്ങൾ നടത്തുന്നതിനും അവർ കാണിച്ച സന്മനസ്സ് ഇന്നും ആഹ്ലാദ കരമായ ഓരോര്മ്മയായി എന്റെ മനസ്സിലൂണ്ട്
     പിന്നീട് ഞാൻ വിവിധ വേഷങ്ങളിലായി പക്ര്ന്നാടി എന്റെ ജീവിതം മുന്നോട്ടു കൊണ്ടു പോകുന്ന തിരക്കിലായി .ഇടക്ക് സതിയുടെ ഒന്നോ രണ്ടോ വേഷങ്ങൾ കാണാതിരുന്നില്ല .പക്ഷേ അവരെ കാണാനോ സംസാരിക്കാനോ ഒന്നും സാധിച്ചില്ല .പക്ഷേ അവരുടെ വലിയ സംഭാവന,സീതയുടെ കഴ്ച പ്പാടിലുടെ രാമായണം നങ്ങ്യാർ കൂത്തായി അവതരിപ്പിക്കുന്ന ആട്ട പ്രകാരം ഞാൻ വായിച്ചു .അതിലെ ചില രംഗങ്ങളെങ്കിലും അവർ തന്നെ അഭിനയിച്ചു കാണാനുള്ള അവസരവും കിട്ടി .അതിനെ ക്കുറിച്ച് സതിയോടു സംസാരിക്കണമെന്നുണ്ടായിരുന്നു .അത് സാധിച്ചില്ല .ഇടക്കു പറയട്ടെ സതിയുടെ ആട്ട പ്രകാരം പുറത്ത് വരുന്നത് വരെ സുഭദ്രയുടെ തോഴി കല്പലതികയുടെ നിർവഹണ (കുടിയാട്ടത്തിൽ പൂർവകഥാഖ്യാനത്തിനാണു നിര്വഹണം എന്ന് പറയുന്നത് )രൂപത്തിലുള്ള ശ്രീകൃഷ്ണ ചരിതം മാത്രമായിരുന്നു നങ്ങ്യാർ കൂതായി അവതരിപ്പിച്ചിരുന്നത് .സതിയുടെ പാത പിന്തുടര്ന്നു ഉഷാ നങ്ങ്യാർ ഉള്പ്പെടെ പലരും പല കഥ കളും നങ്ങ്യാർ കൂതായി ചിട്ട പ്പെടുത്തിയിട്ടുണ്ട്, രംഗത്തവതരിപ്പിച്ച് വിജയിപ്പിച്ചിട്ടുമുണ്ട്
  സതി ഒരു മാരക മായ രോഗത്തിന്റെ പിടിയിലായിരുന്നു വെ ന്നു ഞാനറിഞ്ഞിരുന്നില്ല .അത് കൊണ്ടു തന്നെ അവരുടെ വിയോഗ വാര്ത്ത ഞെട്ടലുണ്ടാക്കുന്നതായിരുന്നു എനിക്ക് .എന്ത് ചെയ്യാം ആടാൻ വേഷങ്ങൾ ഒരു പാടു ബാക്കി വെച്ച് അഭിനേത്രി അണിയറ യിലേക്കു പോയി
.വലിയ നട്ടുവന്റെ തീരുമാനം അതാണെങ്കിൽ നമുക്ക് എന്ത് പറയാൻ കഴിയും .
   പ്രണാമങ്ങൾ ,നന്ദിയും സുഹൃത്തേ ഒരു പാടു അരങ്ങുകളിൽ പകര്ന്നു തന്ന രസാനുഭൂതിക്കും ചെറു തുരുത്തിയിലെ ആ സായന്തനങ്ങൾക്കും