2011 ഏപ്രിൽ 16, ശനിയാഴ്‌ച

thachante makal

(പുറപ്പാടു സമയം  മാസിക ജൂണ്‍ ലക്കം )
                                 YOþöus hJw
                                _______________
JlïYikë QðlïYhêXñ .``JTŒïv hñŸï Yêrñª JñTñùfù.AÖŸ JñTñùfŒïöus Aj lit EïsÀêu jêdJv Jné ödçTñª APu.Oñšñù ‹êjêfèŸw hê¦ù.dŒêù Jëêoæïv dUïOþñ öJêûïjñª aïlá Bm¼ñrdçŒïkêiï.HªñJïv dUEù hñöªêˆñ öJêusñ ÷dêJêù AökëËïvJñTñùföŒ JTö¼Xïiïv Eïªñ ÷hêOïdçï¼êu ±hï¼ñª APEñ YêŸêiï Eï"êù''.hê¦ñgòhïiïök ölfú hêoïJiïv öJ Bt bEá FrñYïi ``ödx lrï QðlïY oôdîŸw¼ú Oï÷jïˆú''Fª ÷kKEù YñTŸñªYïŸöEiêXñ
 YklTï¼êjïiêi B dYïEÖñJêjï dUïv hïTñ¼ïiêiïjñöªËïkñù jûêhöŒ lrïiêXñ oôðJjïOþYú.JñköŒêrïv öOÂñ JñTñùfù dñktŒêu Alw APöus Jàïv Eïªñ Dqïiñù öJêˆñlTïiñù öYêrñYñ lêŸï.Cªñ aïlá jêdJv Yïj¼ñÈ Eökëêjñ BmêjïiêXñ.HødOêjïJ lïaáêgáêoù YñTjêu JrïƒïökëËïkñù Yöus Jkê lêoEJöq ÷dênïdçï¼ñJ Yöª öOàñªñûú aïlá Cø Yïj¼ïEïTiïkñù.AÖñ ltnù gjYEêTáù AgáoïOþïˆñÈ aïlá C÷dçêw ÷laïJqïv oïEïhêšïJú Vêuoú AlYjïdçï¼êsñûú.D¨l JêkŸqïv hiïkêˆlñù.JòTêöY APE˜hêjñhêiï ÷Otªñ Hjñ JkêohïYïiñù ETŒñªñûú.
   JöÁiú htªñ AbôêEï¼êu Yàêsêlñª aïláhêjïkòöTiêXñ £ðmê¹ðJjXù £ðlï÷hêOEù Föªêö¼iñÈ oôdîŸöqkëêù oê&êYúÇYhêlñªYú dïTïiêEJqñöT dòjŸqïkòöTikë; öEšïdçˆù öJˆïi YïT÷œšïi dïšïiêEJw¼ñ hñudïv`` lêaá ÷hqŒïu Yêq dêYŒïv Ykiêˆï dòŒ Yê°j ÷dêök hjñlñª dñjñnêj''hñûêöiªñ ljêù;YTï dïTï¼ñª dïTïiêEJw¼ñ Jê×¼êjñù BjêbJjñù JêXñJiïkë.d÷& E˜ñöT Bajlñù ÷oîplñù dïTïOþñ dšñªYú YTïdïTï¼ñª dïTïiêEJqêXñ.Alt¼ñ EvJêu JñsOþñ Ekë lê¼ñJ÷q Ehñ¼ñÈñ
   aïlá¼ñ HjñdêTñ oôdîŸqñöûªñù`Eökëêjñ lðTñù ÷iêQïOþ Hjêw lªêv Hjñ lïlêplñù' FªYêXñ Aliïv ‹bêEù Fªñù dsƒñöJêûêXñ bEá Yöus ÷kKEù Ddoùpjï¼ñªYú aïláiñöT oôdîŸöqkëêù oê&êYãjï¼ödçTñù;dXïiêkJqïkêX÷këê  Cømôju JñTïöJêÈñªYú.
hkëïJê fêXu Yöus...
____________________
hkëïJê fêXu Yöus lïökëTñŒñ\ h>êj hkt öJêûñ mjù öYêTñŒñ
 Tï lï iïv dri LêE djïdêTïiïv CT¼ñ ÷Jw¼êsñÈYêXú Cø dêˆú.oYáù dsƒêv Cø dêˆïEñ ÷lûï liãï JêŒïjï¼êsñûú Sêu.QiOÿu LêEŸ÷qêTñÈ Föus d& dêYù hê¦hkë AYïEñ JêjXù B LêE jŸŒú AgïEiïOþïjï¼ñª ETï SŸw¼ú FrñdYñJqïök oïEïhê ÷‹hïJw¼ú oñdjïOïYiêXú;oñQêY.A¼êkŒú GYêöûkëê hkiêq oïEïhJqïkñù jûêù EêiïJiêiï Aljñûêiïjñªñ..mêjaiñù nðkiñù QigêjYïiñù AjŸñ Eïsƒú  BTïiïjñª A¼êkŒú oñQêY¼ú EêiïJê dalïiï÷k¼ñijêu JrïiêöY ÷dêiYïv AaúgñYhïkë.Alt ClïöT AbïJù JêŒñ EïªYñhïkë. Yhïrï÷k¼ñ ÷dêiï.AlïöT mïlêQïiñöTiñù Jhkpêoæöusiñù jQEð Jêïöusiñù EêiïJiêiï.FªñölOþú Alt hkiq oïEïhêÀú EvJïi oùgêlEJw Eïoæêjhêiïjñªïkë. EêiïJiêiïˆökëËïkñù ‹êbEáhñÈ ÷lnŸw YöªiêXú AljgïEiïOþYú.lqöj¼êkŒïEñ ÷mnù Alt Oïk hkiêq dTŸqïv A˜ ÷lnŸqïv AgïEiïOþïjñª÷këê.Aliïökêªú ATñŒiïöT AljñöT hjXŒïEú FYêEñù aïloù hñudú Hjñ hkiêqù OêEv ‹÷&dXù öOÂïjñªñ,Oöÿê¨lù.B O歷ïök ‹ol, A˜öi AlYjïdçïOþ oñQêY E˜ñöT zïjù A˜ ÷ln¼êöj EïÃgjê¼ïiïjï¼ñªñ.
  d÷& dsƒïöˆñ Jêjáù;ölÈïölqïOþŒïv Eï"ñ÷œêw hê¦÷h hkiêqïiïv Eïªú YêjêjêbEiñù lðjêjêbEiñù ‹Yð&ïö¼ûYñÈñ.AJêkŒïv ,Alt¼ñ 59 li÷oæ BiïjñªñÈñ  Alt AjïOþ÷dçêw hkiêqï A¼êjáù÷lûYñ÷dêök ±ŠïOþïkë;AljñöT oùoãêj OšŸñJqïv hkiêq oïEïhê ‹ltŒJjêjñù döËTïŒïjñªïkë FªêXú lêtŒJqïv Eïªú hEoæïkêlñªYú.
   dri HjêjbJöus BajêÒkïJqêiï  Cø lê¼ñJw Jñsï¼ñ÷œêw dYïšêûñJw dïªïˆú Hjñ dêˆñù ölÈïŒïjiïv B dˆñ dêTñª JñkðEiñù oñ>jïiñù Bi iñlYïiñù ÝpêYñjYôhñXtŒïö¼êûú hEoæï÷k¼ñ JTªñljñªñ
 ``Eðk Eðk ohñÎŒïEö¼jêiiï Eðk¼êTñJw dòŒïsŸïi Yê°jöiêªïv lêJ dòŒñ hXù Oïªñù lÈïhkt¼êlïökêjñ  lêEœêTïiêöjöiê  JêŒïjñªñ
____------



2011 ഏപ്രിൽ 10, ഞായറാഴ്‌ച

thachante makal

ക വിതയല്ല ജീവിതമാണ്  മാതൃഭൂമി വെബ് മാസികയില്‍ കെ ആര്‍  ധന്യ എഴുതിയ ലേഖനം  ആണ് ഈ കുറിപ്പിനാധാരം 

2010 സെപ്റ്റംബർ 20, തിങ്കളാഴ്‌ച

 ( പുറപ്പാടുസമയം)                                                                    കേള്‍ക്കാത്ത ഗാനം
ഒരിക്കലും കേള്‍ക്കാന്‍ ഇടയില്ലാത്ത സങ്കല്‍പ്പത്തില്‍ മാത്രം നിലനില്‍ക്കുന്ന ഗാനമാണ് "കേള്‍ക്കാത്ത ഗാനം മധുര തരം" എന്നെഴുതിയപ്പോള്‍ കീറ്സിന്റെ മനസ്സിലുന്റായിരുന്നത് ;സാധാരണ കരുതപ്പെടുന്നത് പോലെ നമുക്ക് കേള്‍ക്കാന്‍ കഴിയാതെ പോയ ഗാനങ്ങളെന്നല്ല .കേള്‍ക്കാന്‍ കഴിയുന്നതില്‍ വെച്ച് മധുര തമ ങ്ങളായ ഗാനങ്ങളുടെ ഒരു സന്ധ്യ എനിക്ക് നഷ്ട പ്പെട്ടു .ജെ ടി പാക്  ഇല് നടന്ന പങ്കജ് ഉദാസ്‌ ന്റെ ഗസല്‍ കച്ചേരി എനിക്ക് കേള്‍ക്കാന്‍ കഴിഞ്ഞില്ല .പരിപാടിയെക്കുറിച്ച് അറിഞ്ഞപ്പോള്‍ വയ്കി ;ടിക്കറ്റ്  തീര്‍ന്നിരുന്നു .കേള്‍ക്കാത്ത ഗാനങ്ങള്‍ മധുര താരങ്ങളായി ത്തന്നെ തുടരട്ടെ .
ഇത്തരം പരിപാടികള്‍ നിറഞ്ഞ സദസ്സില്‍ അവതരിപ്പിക്ക പ്പെടുന്നുന്ടല്ലോ നമ്മുടെ നഗരത്തില്‍ .അഭിമാനം തോന്നുന്നു .സംഘാട കരോട് നന്ദിയും .

2010 സെപ്റ്റംബർ 18, ശനിയാഴ്‌ച

                                                  ലക്ഷ്യ യുടെ നടന യാത്രകള്‍                                  (പുറപ്പാടു സമയം)

പ്രയാസമുള്ള ചില തെരഞ്ഞെടുപ്പുകള്‍ നടത്തേണ്ടി വരും ചിലപ്പോള്‍ .ഉര്‍വശി ശോഭനയുടെയും   കലാക്ഷേത്രം ലക്ഷ്യയുറെയും നൃത്ത പരിപാടികള്‍ ഒരേ വ്യ്കുന്നെരമായിരുന്നു .ഞാന്‍ ലക്ഷ്യയുറെ നൃത്തം കാണാനാണ് പോയത് .തെന്നിണ്ടിയയിലെ നൃത്തത്തിന്റെ മഹാ റാണി യോട് ആദരവില്ലാഞ്ഞിട്ടല്ല;പുരുഷനായി  ജനിച്ചിട്ടും സ്ത്രീ യായി ജീവിക്കാനുറച്ച ലക്ഷ്യക്ക്‌ നൃത്തം സത്താന്വേഷണവും    സ്വത്ത്വാ ന്വേഷണവും കൂടി യാണല്ലോ .
ലക്ഷ്യ നിരാശ പ്പെടുത്തിയില്ല .എന്നല്ല ഞാന്‍ കണ്ടത്തില്‍ വെച്ചേറ്റവും സൌഷ്ടവ മുള്ള നൃത്ത പരിപാടികളില്‍ ഒന്നായിരുന്നു അത് .കലാഷേത്രത്തിന്റെ ഉല്‍പ്പന്നങ്ങളായ നര്‍ത്ത ക രുടെ  സവിശേഷതയായ സുശിക്ഷി തത്വം ഉടനീളം പ്രകടമായിരുന്നു .
    ഒരു  ഭരതനാട്യ കച്ചേരി ക്ക് വേണ്ട എല്ലാ ഇനങ്ങളും ലക്ഷ്യ രംഗത്തവതരിപ്പിച്ചു ;ആ പരിപാടിയുടെ ഒരു സമഗ്ര നിരുപണം ഈ പംക്തി യുടെ പരിധി യില്‍ വരുന്നില്ല ;അത്യന്തം ആകര്ഷകങ്ങളായി തോന്നിയ ചില സന്ദര്‍ഭങ്ങളെ ക്കുറിച്ച് മാത്രം പറയാം
        ആം ഗികം  ഭുവനം യസ്യ  എന്ന പ്രസിദ്ധ ശ്ലോകത്തിന്റെ നൃത്താ വിഷ്ക്കാരം ഞാന്‍ ആദ്യമായി ക്കാനുകയാണ് .ആ ശ്ലോകത്തിന്റെ ഉദാത്ത സൌന്ദര്യ വും ഗാംഭീര്യവും അനുഭവ വേദ്യമാക്കുന്നതില്‍ ലക്ഷ്യ വിജയിക്കുക തന്നെ ചെയ്തു .സര്‍വ വാങ്ങ്മയം എന്നാല്‍ എല്ലാ വാക്കുകളും എന്നല്ല ലോകതുന്ടാവുന്ന എല്ലാ ശ ബ്ദങ്ങളും എന്നാണു വിവക്ഷ എന്ന്  ആങ്ങികാഭിനയത്തിലുറെ വ്യക്ത മാക്കിയ നര്‍ത്തകി ആചാര്യന്റെ ഉള്ളു കണ്ട റിയുകയായിരുന്നു .അത് പോലെ തന്നെ എടുത്തു പറയേണ്ടതാണ് വര്‍ണ്ണ ത്തിലെ വസ്ത്രാപഹരണ രംഗവും .രണ്ടു കയ്ക ളുംകൊണ്ടു കണ്ണനെ തൊഴുന്ന ഗോപിക ലജ്ജ യും ഭയ സംഭ്രമങ്ങളും ഉപേക്ഷിച്ചു ആത്മ സാക്ഷാ തകാരം കയ്‌വരിക്കുന്ന തെങ്ങിനെയെന്നു ഉചിതമായ ആന്ഗിക സാത്വികങ്ങളിലുറെ  ദൃസ്യവത്കരിച്ചു ലക്ഷ്യ .അഭിനന്ദനങ്ങള്‍ .
സുലക്ഷ്യമായ നടന യാത്ര സഫലമാവട്ടെ

2010 സെപ്റ്റംബർ 12, ഞായറാഴ്‌ച

                                                          അമേരിക്കയെ  കണ്ടെത്തിയവര്‍
കൊളംബസ് ൫൧൮ കൊല്ലം മുന്‍പ് അമേരിക്കന്‍ വന്കരക്കടുത്ത്തുള്ള ഗുആനി ദ്വീപുകളിലെത്തുംപോള്‍ അതൊരു വിജന പ്രദേസമായിരുന്നില്ല.അതുകൊണ്ടു തന്നെ കൊളംബസ് അമേരിക്ക കണ്ടു പിടിച്ചു എന്ന പ്രസ്താവന വസ്തുതകള്‍ക്ക് നിരക്കുന്നതുമല്ല .വാണിജ്യത്ത്തിനും അതുവഴി അധികാര സ്ഥാപനിത്തിനുമായി യൂറോപിയന്മാര്‍ നടത്തിയ യാത്ര കളില്‍ ഊടെ അവര്‍ കണ്ടെത്തിയ സ്ഥലങ്ങള്‍ പുതിയ ലോകമാവുന്നത് ലോകം എന്നാല്‍ യൂറൊപ് എന്ന് അര്‍ഥം കല്പിക്കുന്നത് കൊണ്ടാണ് .
   ആരായിരുന്നു അവര്‍ കൊളംബസിനെ സ്വീകരിച്ച ആദിമ അമേരിക്കന്‍ ജനത ?പതിനായിരം കൊല്ലമായി അവിടെത്തന്നെ താമസിച്ചിരുന്നവര്‍ ആണവര്‍ .അവര്‍ എങ്ങിനെ അമേരിക്കയില്‍ എത്തിപ്പെട്ടു ? ഇവിടെയാണ് ഭൂമിയുടെ ഗോളാകൃതി പ്രവാസങ്ങള്‍ക്ക് സഹായകമാവുന്നത് എങ്ങിനയെന്നതിന്റെ ഒന്നാമത്തെ ഉദാഹരണം നമ്മള്‍ കണ്ടെത്തുന്നത് .ആര്‍ടിക് വൃത്തത്തിനു തൊട്ടു തെക്കായി ബെറിംഗ് എന്ന് പേരുള്ള,അന്പതെട്ടു മൈല്‍ (എന്പതിഅഞ്ചു കി മി )ദ്യ്ര്ഘ്യ മുള്ള ഒരു കടലിടുക്ക്  ഉണ്ട്;ഏഷ്യ യുടെ കിഴാക്കെ അറ്റത്ത്‌. ഇതിന്റെ മധ്യ ത്തിലൂടെ ആണ് ഇന്റര്‍ നാഷണല്‍ ഡേറ്റ് ലൈന്‍  കടന്നു പോകുന്നത് .അതിലൂടെ കിഴാക്കോട്ടു ൫൮ നാഴിക സഞ്ചരിച്ചാല്‍ കൃത്യം ഒരു ദിവസം  മുന്‍പ് നമ്മള്‍ അമേരിക്ക യുടെ  പടിഞ്ഞാറെ തീരതെത്തും .അതായത് ഇപ്പോള്‍ നിലവിലുള്ള ഭൂപട പ്രകാരംറഷ്യന്‍ സംസ്ഥാനമായ  സൈബീരിയായില്‍ നിന്ന് ൫൮ നാഴിക കിഴക്കോട്ടു സഞ്ചരിച്ചാല്‍  അമേരിക്കന്‍ എഇക്യ നാടുകളുടെ ഭാഗമായ അലാസ്ക യിലെത്താം .പണ്ടിവിടെ ഒരു മണല്‍ത്തിട്ട ഉണ്ടായിരുന്നു എന്നാണ് കരുതപ്പെടുന്നത് .ആ സേതു വിലുഉടീയാ ണ് യൂറോപ്പില്‍  നിന്ന് അമേരിക്കയിലേക്ക്‌ ആദ്യത്തെ കുടിയേറ്റ മുന്ടായത്‌.അവര്‍ കാലക്രമത്തില്‍ തെക്കോട്ട്‌ വ്യാപിച്ചു ;വിഭിന്ന വര്‍ഗങ്ങളായി വേര്‍ പിരിഞ്ഞു ,വിഭിന്ന ഭാഷകള്‍ സംസാരിച്ചു ,അവരുടെ ജന സംഖ്യാ വര്‍ധിച്ചു .൧൪൯൨ ഇല് കൊളംബസ് എത്തുമ്പോള്‍ അവരുടെ സംഖ്യ ഏതാണ്ട് ഒരു കോടിയോളം വരുമായിരുന്നു .ഇരു നൂറിലതികം വര്‍ഗങ്ങങ്ങളായി വിഭജിക്കപ്പെട്ടിരുന്നു അവര്‍ .
  അമേരിക്ക കൊളംബസും സംഘവും ചെന്നെത്തുന്നതിനു സഹസ്രാബ്ദങ്ങള്‍ക്കു മുന്‍പ് തന്നെ കണ്ടെത്തപ്പെട്ടു കഴിഞ്ഞിരുന്നു .
 കൊളംബസിന്റെ കാലത്ത് പരിഷ്കാരം എന്നാല്‍ യൂറോപ്പ്യന്‍ സാങ്കേതിക വിദ്യ യിലുള്ള പരിജ്ഞാന മെന്നായിരുന്നു അര്‍ഥം .അത് കൊണ്ടു തന്നെ യൂറോപിഅന്മാര്‍പുതുതായി കണ്ടെത്തിയ ഭൂവിഭാഗങ്ങളിലെ താമസക്കാരെ അപരിഷ്ക്രിതരായി കണക്കാക്കുകയും ചെയ്തു .ഇന്ത്യയുടെയും ചൈനയുടെയും മറ്റും സാസ്കാരിക പാരമ്പര്യം അന്ഗീകരിക്കാന് യൂറോപിയന്‍ മാര്‍ തയാറായി .അമേരിക്കന്‍ ആദിമ ജനതയുടെ കാര്യത്തില്‍ അത്തരമൊരു സമീപനം ഉണ്ടായില്ല .കൊളംബസ്സും വെസ്പൂച്ചി യുമൊക്കെ കണ്ടത് നായാടി ഉപജീവനം നടത്തുന്ന വര്‍ഗ ക്കാരെ മാത്ര മായിരിക്കണം .എന്നാല്‍ നായടിക്ല്‍ക്കൊപ്പം തന്നെ വികാസത്തിന്റെ കൂടുതല്‍ ഉയര്‍ന്ന തലങ്ങളിലേക്ക് വളര്നിട്ടുള്ള വര്‍ഗങ്ങങ്ങളും അക്കാലത് അമേരിക്കയിലുന്റായിരുന്നു."യൂറോപിയന്മാര്‍ എത്തിച്ചേരുന്നതിന് മുന്‍പുള്ള അമേരിക്കന്‍ ജീവിത രീതികളിലെ വയ്വിധ്യം വളരെ വലിയതായിരുന്നു ;നായാടികള്‍  ടെ  സംഘങ്ങള്‍ തൊട്ടു നഗര രാഷ്ട്രങ്ങളില്‍ ജീവിച്ചിരുന്ന കര്‍ഷക ജനതയും സുസംഘടിതരായ രാഷ്ട്രീയ സമൂഹങ്ങളും വരെ ."എന്നാണു 'വംശീയ തയുടെ മാനങ്ങള്‍ -അമേരിക്കന്‍ ഇന്ത്യക്കാര്‍  'എന്ന ആധികാരിക ഗ്രന്ഥത്തിന്റെ മുഖവുരയില്‍ ഗ്രന്ഥ കര്‍ത്താവായ എഡ്വേര്‍ഡ് സ്പ്യ്സര്‍ പറയുന്നത്
           നേടീ വ്  അമേരിക്കന്‍ ടെസ്റ്റി മണി എന്ന മറ്റൊരാധികാരിക ഗ്രന്ഥത്തില്‍ പീറ്റര്‍ നബകൊവ് പറയുന്നുകൊളംബസ് എത്തുന്നതിനു  മുന്‍പ് അമേരിക്കന്‍  ഇന്ത്യ  ക്കാരുറെതായ നിരവധി നാഗരികതകള്‍ ഉദയം ചെയ്തു പോളിഞ്ഞിട്ടുന്ടെന്നു .ഇപ്പോഴാത്ത്തെ യു എസ് ഉം കാനഡയും ഉള്‍പ്പെടുന്ന വന്കരയുറെ വിവിധ പ്ര ദേ ശങ്ങ ളി ലായി ഷേ  ത്ത്രാ വസിസ്ടങ്ങള്‍ ചെമ്പിലും കളി മണ്ണിലും കൊതുപനിചെയ്ത പാത്രങ്ങള്‍  കാര്‍ഷിക ജീവിതത്തിന്റെ അടയാളങ്ങള്‍ ഇവയൊക്കെ കണ്ടെത്തപെട്ടിട്ടുന്റ്റ് മിസിസിപ്പി  ഓഹിയോ  നദീ തടങ്ങളില്‍ ഇല്ലിനോയി തടാക ക്കരയില്‍ ഒരു നഗരം നിലനിന്നിരുന്നതായി അനുമാനിക്കപ്പെടുന്നു കൊളരാദൂയിലും ന്യൂ മെക്സി ക്കൊയിലും ബഹുനിലക്കെട്ടിടങ്ങള്‍ ഉടെ നഷ്ട  ശിഷ്ടങ്ങള്‍ അനാവരണം ചെയ്യപ്പെട്ടിട്ടുന്റ്റ് .ചുരുക്കത്തില്‍ വെള്ളക്കാരുടെ വരവിനു വളരെ മുന്‍പുതന്നെ ആത്മീയവും മതപരവുമായ മാനങ്ങലുള്ളതും കാര്‍ഷിക വൃത്തിയില്‍ അധിഷ്ടിതവുമായ സംസ്കാരങ്ങള്‍ അമേരിക്ക വന്‍കരയില്‍ നിലനിന്നിരുന്നു ,നബക്കോവ് പറയുന്നു.
    പക്ഷെ ഇന്നറിയ പ്പെടുന്ന തരത്തിലൊരു അമേരിക്കന്‍ ഇന്ത്യന്‍ സ്വത്വം അന്ന് രൂപ പ്പെട്ടിരുന്നില്ല എന്ന് അമേരിക്കന്‍ ഇന്ത്യന്‍ ഗ്രന്ഥ കാരന്മാരും സംമാതിക്കുന്നുന്റ്റ് .പല വര്‍ഗക്കാരും തങ്ങള്‍ രാഷ്ട്രങ്ങള്‍ (നേഷന്‍സ് )ആണെന്നാണ്‌ ഇന്നും അവകാശ പ്പെടുന്നത് .യൂറൊപ് ഇലെ വിഭിന്ന രാഷ്ട്രങ്ങളെ പ്പോലെ എന്ന് മാത്രമാണ് അമേരിക്കന്‍ ഇന്ത്യന്‍ എഴുത്ത് കാര്‍ പോലും അന്നത്തെ ഇന്ത്യന്‍ സമൂഹങ്ങളുടെ രാഷ്ട്രിയ  സ്ഥിതിയെക്കുറിച്ച് പറയുന്നത് .അമേരിക്കന്‍ ഇന്ത്യന്‍ എന്ന വളരെ അയഞ്ഞ മട്ടിലെങ്കി  ലുമുള്ള ഒരു സാമുഹ്യ  സ്വത്വസൃഷ്ടി  കൊലംബുസ്സും പിന്‍ഗാമികളും നടത്തിയ അധിനിവേശ യാത്ര കളുടെ ഫ ലമായ ചരിത്ര സന്ദര്‍ഭങ്ങളില്‍ നിന്ന് ഉരുത്തിരിഞ്ഞതാണ് .

2010 സെപ്റ്റംബർ 1, ബുധനാഴ്‌ച

വ്രതശുദ്ധിയുടെ പൂക്കളം
 അധ്യാപകന്റെ കൈപ്പത്തി വെട്ടിയ പൈശാചിക  സംഭവം  അര്‍ഹിക്കുന്ന  എല്ലാ ഗൌരവത്തോടും  കൂടിത്തന്നെ നമ്മുടെ അച്ചടി ദൃശ്യ മാധ്യമങ്ങള്‍ കേരളീയ പൊതു സമൂഹത്തിന്റെ മുന്‍പിലെത്തിച്ചു .മദനിയുടെ അറസ്റ്റ്  വിഷയത്തിലും ഇത് തന്നെയായിരുന്നു സ്ഥിതി ;മാധ്യമ ആഘോഷങ്ങള്‍ എന്നൊക്കെ പറയുന്നത് ചില മനോഭാവങ്ങളുടെ  പ്രശ്നമാണ്  .ആ സംഭവത്തിന്റെ എല്ലാ വശങ്ങളും ചര്‍ച്ച ചെയ്യപ്പെട്ടു എന്നതാണ് പ്രധാനം 
     ഇതിപ്പോള്‍  പറയുന്നത് വേണ്ടത്ര മാധ്യമ ശ്രദ്ധ കിട്ടാതെ പോയ മറ്റൊരു കാര്യത്തെ ക്കുറിച്ച് സൂചിപ്പിക്കാനാണ് .ഈ ഓണ ക്കാലത്ത് പൌരസമൂഹങ്ങള്‍ പൊതു സ്ഥ ലങ്ങളില്‍ ഇട്ട പൂക്കളങ്ങളെ ക്കുറി ച്ചുള്ള വാര്‍ത്തകള്‍ നാം വായിക്കുകയും കാണുകയും  കേള്‍ക്കുകയും ചെയ്തതാണല്ലോ .പൂക്കളമിട്ട കേരളീയ വേഷം ധരിച്ച വനിതകളുടെ കൂട്ടത്തില്‍ തട്ടമിട്ടവര്‍ ധാരളമുണ്ടായിരുന്നു.ഇത് റംസാന്‍ നോമ്പ് കാലമാണ് .അതായതു പൂക്കളമിട്ടവരു ടെ കൂട്ടത്തില്‍ നോമ്പിന്റെ ഭാഗമായി ഉപവസിക്കുന്നവര്‍ ഉണ്ടായിരുന്നു .നോമ്പും ഉപവാസവുമൊന്നും ദേശീയമായ ഒരാഘോഷത്ത്തിന്റെ അവിഭാജ്യ ഘടക മാവുന്നതിന് അവര്‍ക്ക് തടസ്സമായില്ല .കലുഷമായി ക്കൊ ണ്ടിരിക്കുന്നു എന്ന് കരുതപ്പെടുന്ന ഒരു സാമൂഹ്യ അവസ്ഥയില്‍ ആഹ്ലാദ കാരിയായ ഒന്നായിരുന്നു ആ  ദൃശ്യങ്ങള്‍   .നമ്മുടെ ചാനെല്‍ കാരും  പത്രങ്ങളും പക്ഷെ വേണ്ടത്ര പ്രാധാന്യം ഈ കാര്യത്തിനു നല്‍കിയില്ല എന്ന ടോന്ന്ലാ ണെ നിക്ക് .ഞാന്‍ ആ സഹോദരിമാര്‍ക്ക് -മക്കളുടെയും കൊച്ചുമക്ക ളുടെയും സ്ഥാനം നല്‍കേണ്ട പെണ്‍കുട്ടികള്‍ക്കും നന്ദി പറയുന്നു നിറഞ്ഞ മനസ്സോടെ ;എന്റെ ഉള്ളില്‍ പൂക്കളങ്ങള്‍ നിര്‍മിച്ചതിന് ;പൂക്കള്‍ വിരിയിച്ചതിനും .മഹാ കവി പാടിയത് പോലെ ."പൂവുകള്‍ ഞ ങ്ങടെ  സാക്ഷി കളത്രേ പൂവുകള്‍   പോവുക നാമെതി രേ ല്‍ക്കുക  നമ്മള്‍ ഒരുക്കുക  നാളെ യോരോണം "


The Mother archetype

സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ ഇത്തവണത്തെ പുരസ്‌കാരം ഡോക്ടര്‍ എം ലിലാവതിക്കായിരുന്നു.പത്താംതീയതിയയിരുന്നു പുരസ്കാരദാന സമ്മേളനം.ഞാന്‍ പങ്കെടുത്തു .പരിഷത്ത്  സെക്രടരിയു ടെ എസ് എം എസ് ഷണം കിട്ടിയിരുന്നില്ലെങ്കിലും ഞാന്‍ പങ്കെടുക്കുമായിരുന്നു .കാരണമുണ്ട്
മലയാള സാഹിത്യത്തെ ഗൌരവ പുര്‍വം സ മീപിക്കുന്ന ഏതൊരാളിനും ഡോ.ലീലാവതിയില്‍നിന്നും എന്തെങ്കിലും വീണു കിട്ടതിരിക്കുകയില്ല .ആനുകാലികങ്ങളില്‍ അവരെഴുതാറുള്ള ലേഖനങ്ങള്‍ എന്നെപ്പോലുള്ളവര്‍ക്ക് അതായത് മലയാളം ഐച്ച്ചിക വിഷയമയല്ലാതെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് വളരെ അധികം പ്രയോജനപ്പെട്ടിട്ടുണ്ട് .   derida   എ ക്കുറിച്ചും barthus  നെ  ക്കുറിച്ചും death of the author   എന്ന ഉപന്യാസത്തെ കുറിച്ചും ഞാനാദ്യം മനസ്സിലാക്കുന്നത് അവരുടെ ഒരു ലേഖനത്തില്‍ നിന്നാണ് .ഓരോ ലേഖനത്തിലും  അതില്‍ പ്രതിപാദിച്ചിരിക്കുന്ന  കൃതിയെ കുറിച്ച് മാത്രമല്ല അതുള്‍പ്പെടുന്ന സാഹിത്യ ശാഖയെ കുറിച്ചുതന്നെ കൂടുതല്‍ മനസ്സിലാക്കാന്‍ ആവശ്യമായ നിര്ദേശ ങ്ങള്‍ ഉണ്ടാവും. ലേഖനത്തില്‍ പ്രകടിപ്പിക്കപെടിരിക്കുന്ന അഭിപ്രായങ്ങളോട് വിയോജിച്ചല്പോലും നിങ്ങള്‍ കുടുതല്‍ നല്ല ഒരു വായനക്കാരനായി തീര്‍ന്നിരിക്കും .ഉദാഹരണത്തിന് വേറെങ്ങും പോകേണ്ട .അനുമോദനങ്ങല്ക് മറുപടി പറഞ്ഞുകൊണ്ടു ഡോ  ലീലാവതി ചെയ്ത പ്രസംഗം മാത്രം മതി .നിര്‍വാസത്തിന്റെ സമയത്ത് ആശാന്റെ സീത ലക്സ്മനനോടു പറയുന്ന 'കുടിലം കര്‍മ വിപകമോര്‍ക്കുകില്‍ ' എന്നാ വരി രഘു  വംശത്തിലെ    പ്രസക്ത ഭാഗവുമായി താരതമ്യം ചെയ്തു കൊണ്ട് അവര്‍ പറഞ്ഞ കാര്യങ്ങള്‍ എന്നെ കുടുതല്‍ മെച്ചപെട്ട ഒരു വയനക്കാരനക്കിയിരിക്കുന്നു.;ആശാന്റെയും കാളിദാസന്റെയും.
       ഡോ ലീലാവതിയുടെ യേറവും വലിയ സംഭാവന ആദി രുപങ്ങ ളെക്കുറിച്ചുള്ള അവരുടെ പുസ്തകമാണ് ആ വിഷയത്തില്‍ ലോകത്തെവിടെയും എഴുതപ്പെട്ട ഏറവും മികച്ച പുസ്തകങ്ങളില്‍ ഒന്നാണത്.ആശംസാ  പ്രസംഗങ്ങള്‍ നടത്തിയ ശിഷ്യ പ്രൊഫസര്‍ മാരി ലൊരാളും പക്ഷെ ആ പുസ്തകത്തെക്കുറിച്ച് ഒന്നും പറയുക ഉണ്ടായില്ല
ഡോ ലീലവതിയെ കു റിച്ച്ചെഴുതുംപോള്‍ വിസ്മരിച്ചു കൂടാത്ത  ഒന്നുകൂടി ഉണ്ട് .കവി ത്രയത്തെകുറിച്ചും ജി യെ കുറിച്ചും ഇടശേരി ,വയിലോപ്പിളി , ബാലാ മണി അമ്മ എന്നിവരെക്കുറിച്ചും എഴുതിയ അതെ ഗൌരവത്തോടെ തന്നെയാണ് അന്ന് കൌമാരം കടന്നിട്ടില്ലാത്ത ചുള്ളിക്കാടിനെ കുറിച്ചും അവര്‍ എഴുതിയത്                  മലയാളകവിതയിലെ ആധുനികത മനസ്സിലക്കാപ്പെട്ടതിലും  അന്ഗീ കരിക്ക പ്പെട്ടതിലും ഡോ ലീലാവതിക്ക് വലിയൊരു പങ്കുണ്ട്
         ഉലകം എന്കും വെള്ളയി പൂക്കള്‍

    എങ്ങും വെളുത്ത പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്ന ഒരു ലോകത്തെക്കുറിച്ച് നിങ്ങള്‍ക്ക് ഒരു സംകല്‍പ്പമുന്ടോ? അസാധ്യമെന്നു തോന്നുമെങ്കിലും അതിമനോഹരമായ ഒരു കല്പന ആണല്ലോ  അത് .എന്തായാലും അങ്ങിനെ ഒരു തമിഴ് പാട്ടുണ്ട് .കന്നത്തില്‍ മുത്തമിട്ടാല്‍ എന്ന ചിത്രത്തില്‍ .എ ആര്‍  റഹ്മാന് ഓസ്കാര്‍ കൊടുക്കേണ്ടിയിരുന്നത് ആ ഗാനത്തിനാണ്
   ആ ഗാനം ആസ്വദിക്കുന്നതിനു സാങ്കേതികമായ പരിജ്ഞാനം ആവശ്യമില്ല .പക്ഷെ അതിനെ കുറി ച്ചെ  ഴുതുംപോള്‍ ഒരു സാങ്കേതിക പദമെങ്കിലും ഉപയോഗികേന്ടിവരും. ബഹുസ്വരത എന്ന വാക്ക് നോവല്‍ വിമര്ശ നവുമായി  ബന്ധ പ്പെടുത്തിയാണ് ഈ ലേഖകന്‍ ആദ്യം കേള്‍ക്കുന്നത് .ബക്തിന്‍ എന്ന നിരൂപകന്‍  നോവലിലെ ഭാഷണ ഭേദങ്ങളുടെ  പ്രാധാന്യം വ്യക്തമാക്കാന്‍ വേണ്ടിയാണ് ശാസ്ത്രീയ സംഗീതവുമായി ബന്ധപ്പെട്ട ആ പദം polyphony - ബഹുസ്വരത -ഉപയോഗിച്ചത്. ആലാപനവും ലയ താള വാദ്യങ്ങളും ഒരുമിച്ച്‌ ഒരു ലയമുന്ടാവുന്നതാണല്ലോ സംഗീതം  .ചില വാദ്യങ്ങള്‍ ഒരു ലയത്തിലും മറ്റു ചില വാദ്യങ്ങള്‍ മറ്റു ചില ലയങ്ങളിലും അങ്ങിനെ വിഭിന്ന ലയങ്ങ ളുടെ    പരസ്പര ലയത്തിനാണ് polyphony  എന്ന് സംഗീത ശാസ്ത്ര കാരന്മാര്‍ പറയുന്നത് .പക്ഷെ ഒരുമൃദന്ഗവും ഒരു വയലിന്‍  ഉം  ഉപയോഗിച്ചുള്ള നമ്മുടെ കച്ചേരി കളില്‍ polyphony കേള്‍ക്കാന്‍ കഴിയുകയില്ല .
   ഈ സാഹചര്യത്തിലാണ് മുന്‍പറഞ്ഞ ഗാനം കൂടുതല്‍ ശ്രദ്ധ പിടിച്ചു പറ്റുന്നത് .ശ്രീ ലങ്കയിലെ തമിഴ് വം ശ   ജരുടെ സായുധ സമരമാണ് കന്നത്തില്‍ മുത്തമിട്ടാല്‍ എന്ന ചലച്ചിത്രത്തിന്റെ പശ്ചാത്തലം .പ്രക്സുബ്ധമായ കടലിലൂടെ  ഇന്ത്യയില്‍ എത്തിപ്പെടാന്‍ ശ്രമിക്കുന്ന അഭയാര്‍ഥി സംഘം ,സ്ഫോടനങ്ങളുടെയും പീരങ്കി കളുടെയും ഗര്‍ജ്ജനം ;കടല്‍ ക്ഷോഭവും കൊടുങ്കാറ്റും ;ഇടിമുഴ ക്കങ്ങളുംമഴയും;
ഇതിനിടയില്‍ രക്ഷ പ്പെടാന്‍ ശ്രമിക്കുന്ന ഒരു സ്ത്രീയുടെ ഹൃദയത്തില്‍ നിന്നുറവെടുക്കുന്ന ഗാനം ; അവരുടെ ഹൃദയ മിടിപ്പ്  അവരുടെ പ്രതീക്ഷകള്‍ക്ക്  അകമ്പടി സേവിക്കുന്നത് പോലെ ഒരു ഗിടാര്‍ കമ്പിയില്‍ വിരല്‍ മുട്ടുന്ന ശബ്ദം പാടിന്നകംപടിയായി .ഈ ലയങ്ങ ളു ടെ   പ്ര ലയം ,അതിലൂടെ പ്രകടിപ്പിക്കപ്പെടുന്ന ,ഏതു മഹാ വിപത്തിലും മനുഷ്യത്മാവ് പുലര്‍ത്തുന്ന ശുഭ പ്രതീക്ഷയും അവാച്യമായ ഒരനുഭൂതിയാണ് അനുവാചകനില്‍ സൃഷ്ടിച്ചത് .
    ഈ ഗാനത്തിന്റെ  ഒരു നൃത്താവിഷ്കാരം  കാണാനിടയായി ഈയിടെ .ഒരു സ്കൂള്‍ ദിനത്തില്‍ .അവിസ്മരണീയമായ ഒരനുഭവമായിരുന്നു അത് .പാട്ടിന്റെ  ബഹുസ്വരത -ഭീഷണമായ വിഭിന്ന സ്വര സംഘാതങ്ങളും അതിനടിയില്‍ മനുഷ്യന്റെ അസ്തിത്വത്തിന്റെ യും ശുഭ പ്രതീക്ഷയുടെയും നയ്സര്‍ഗികാവിഷ്ക്കാരമായി ഹൃ ദയ  മിടിപ്പിന്റെ അകമ്പടിയോടെ ഉ റ ന്നൊഴുകുന്ന ആ  ഗാനവും അതിനേറ്റവും അനുയോജ്യമായ നൃത്താവിഷ്കാരവും ;അതീവ ഹൃ ദ്യമായ ഒരനുഭവമായിരുന്നു അത് .പാടിയവര്‍ക്കും ചുവടു വെച്ചവര്‍ക്കും അവരെ പരി ശീലിപ്പിച്ചവര്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും അഭി നന്ദനങ്ങള്‍.