2016 മേയ് 5, വ്യാഴാഴ്‌ച

ബലാൽസംഗം -ഐതിഹ്യം ചരിത്രം ർത്തമാനം Article Published in SAMAKALIKA MALAYALAM VARIKA In 2013
                            -----------------------------------------------------------
                                                  .എസ് .കുറുപ്പ്
                                                   ---------------------
അവളായിരിക്കണം ആദ്യത്തെ കല്ലെറിഞ്ഞത് ."പണ്ട് ചരിത്രമുദിക്കും  മുമ്പ് "അക്രമാസക്ത മായ ഭൂ ഭാഗങ്ങളെ അധിവസിച്ചിരുന്ന പ്രാകൃത മനുഷ്യരി ഒരുവസംഭോഗാസക്തനായി തന്നെ സമീപിച്ച ഇരുക്കാലിയല്ല തന്റെ ലൈംഗിക പങ്കാളിയാവേണ്ടവ എന്നു നിശ്ചയിച്ചവ .അദ്ഭുത പ്പെട്ടു പോയ അവ ശക്തി ഉപയോഗിച്ചിരിക്കും.അവ കടിക്കുകയും മാന്തുകയും തൊഴിക്കുകയും ചെയ്തിരിക്കും .പക്ഷേ അന്നവൾക്കു മനസ്സിലായി അവന്റെ അതേ നാണയത്തിൽതിരിച്ചു കൊടുക്കാ  അവൾക്കു കഴിയുകയില്ല എന്ന് .ഒന്നാമത്തബലാൽസംഗം .
   രണ്ടാമത്തെ ബലാ സംഗം ആസൂത്രിതവും സംഘടിതവുമായിരുന്നു .   അതിനു വേണ്ടിയുള്ള സംഘം ചേരലായിരുന്നു  പുരുഷ കൂട്ടായ്മയുടെ ആദ്യ രൂപം(male bonding ) .സ്ത്രീ ശരീര ത്തിലേക്ക് അവളുടെ എതിർപ്പും ചെറുത്തു നിൽപ്പും തൃണവ ഗണിച്ചു കൊണ്ട് നടത്തിയ കടന്നു കയറ്റം പുരുഷന്റെ സ്ത്രീ സ്വത്വ ത്തി ന്മേലുള്ള ആധിപത്യത്തിന്റെ ചരിത്ര ത്തിലൂടെയുള്ള വാഹകമായി. .തന്റെ ലൈംഗികാവയവം സ്ത്രീ ർഗത്തിനാകമാനം ഭയം ജനിപ്പിക്കാനുതകുന്ന ആയുധ മാണെന്നു പുരുഷ കണ്ടെത്തിയ നിമിഷം മുത ഇന്നുവരെ  ബലാ സംഗം നിർണായകമായ ഒരു ർമ്മം നിർവഹിച്ചു കൊണടിരിക്കുന്നു ;എല്ലാ പുരുഷന്മാരും എല്ലാ സ്ത്രീകളേയും അനുസ്യൂതമായ ഭയാനകാവസ്ഥയി നില നിർത്തുന്ന ബോധ പൂർവമായ പ്രക്രിയ ആയിരിക്കുക എന്ന ർമ്മം .
    സ്ത്രീ പുരുഷ ലൈംഗികാവയവങ്ങ പ്രകൃതി സംവിധാനം ചെയ്തിരിക്കുന്ന രീതി കൊണ്ടു തന്നെ  പുരുഷ വേട്ടക്കാരനും സ്ത്രീ ഇരയുമാവുന്നത് അനിവാര്യമായി .സ്ത്രീക്ക് മറ്റു സ്ത്രീകളെ കൂട്ടു പിടിച്ച് പുരുഷനെ പ്രതിരോധിക്കാ കഴിയാത്ത അവസ്ഥ ശരീര ശക്തിയുടെ ഏറ്റ ക്കുറച്ചി ലി ലൂടെ പ്രകൃതി തന്നെ സൃഷ്ടിച്ചിട്ടുണ്ടല്ലോവേട്ടക്കാരി ഒരുവനെത്തന്നെ രക്ഷകനായി സ്വീകരിക്കുക എന്നതു മാത്രമായിരുന്നുഇരക്ക് അവശേഷിച്ച ഒരേയൊരു രക്ഷാ മാർഗം.ബലാ സംഗ ഭീതിയാണ് ,ഏക ദാമ്പത്യ കുടുംബ സമ്പ്രദായത്തോടോ,മാതൃത്വത്തോടോ ഉള്ള പ്രതിപത്തിയോ പ്രണയം എന്ന വികാരമോ അല്ല തങ്ങളെ ശാശ്വതമായി പുരുഷന്റെ അടിമകളാക്കി മാറ്റിയ സംരക്ഷിത സംയോഗം (protective mating )എന്ന സമ്പ്രദായത്തിനും അതിന്റെ  സ്വാഭാവിക പരിണാമമായ  ഗാർഹിക വല്ക്കരണത്തിനും  (Domestication )വിധേയരാവാ  സ്ത്രീകളെ നിർബന്ധി തരാക്കിയത്.സ്ത്രീകളുടെ മാത്രമായ സംഘം ചേര വ്യവസ്ഥയി അസാദ്ധ്യ മായി .  സംരക്ഷിതയായ സ്ത്രീ അവളുടെ രക്ഷകന്റെ സ്വകാര്യ സ്വത്തായി .പാതിവ്രത്യം ,ചാരിത്ര്യം തുടങ്ങിയ പരികല്പനകളിലൂടെ വിവക്ഷിക്ക പ്പെടുന്നതൊക്കെ വിലയായി കൊടുത്ത് സ്ത്രീ നേടിയത് പുരുഷന് അവകാശ പ്പെട്ട ഒരു വസ്തു വായി തീരുക എന്നതു മാത്രമാണ് .പുരുഷ കൈവശ മാക്കിയ ആദ്യ ഭൌതിക വസ്തു പക്ഷേ പെറ്റു പെരുകാ കഴിവുള്ളതായിരുന്നു .അതു കൊണ്ടു തന്നെ അചിരേണ പിതൃ മേധാവിത്ത കുടുംബം (Patriarchy ) നിലവി വരുകയും ചെയ്തു.
    മനുഷ്യന്റെ സാമൂഹ്യ വികസന പ്രക്രിയയുടെ പ്രാരംഭദശയെക്കുറിച്ച് അമേരിക്ക റാഡിക്ക ഫെമിനിസ്റ്റ്  സൂസ ബ്രൌണ്മില്ല തന്റെ Against Our Will -Men Women and Rape എന്ന ശ്രേഷ്ഠ കൃതിയി നടത്തിയിട്ടുള്ള വിശകലനങ്ങളുടെ ചുരക്കമാണിത് .നര വംശ ശാസ്ത്രഞ്ജരും ർക്സിസ ത്തിന്റെ പ്രതിഷ്ടാ പകരും മറ്റും ഇതേ വിഷയത്തെ ക്കുറിച്ച്  നടത്തിയിട്ടുള്ള പഠനങ്ങളുമായി താരതമ്യം ചെയ്യുമ്പോ ഏക മുഖവും സങ്കുചിതവുമായി തോന്നാം വിശകലനം .പക്ഷേ ബലാ സംഗം  ഭീഷണമായ ഒരു യാഥാർഥ്യമായി ഇന്നും നിലനില്ക്കുന്നുവെന്നതു കൊണ്ടു തന്നെ വിഷയത്തെ ക്കുറിച്ചെഴുതപ്പെട്ട ഏറ്റവും മികച്ച കൃതി അതിന്റെ എല്ലാ ന്യൂനതകളോടും കൂടി ഗൌരവ പൂർവമായ  പഠനം ർഹിക്കുന്നു .
       മനുഷ്യ പുരോഗതിയുടെ അടുത്ത ഘട്ടത്തി വസ്തു വകക കൊള്ളയടിക്കുന്നതിനു പകരം കമ്പോളങ്ങളിൽനിശ്ചിത വിലയ്ക്ക്  കൈമാറ്റചെയ്യുന്ന രീതി പ്രാബല്യത്തി വന്നു .അപ്പോ പിതൃ മേധാവി തന്റെ എറ്റവും വിലപ്പെട്ട സമ്പത്തായ   പുത്രിക്കും വില നിശ്ചയിച്ചു ;പെണ്പണം.പക്ഷേ കന്യകയല്ലാത്ത പെണ്കുട്ടിക്ക് പെണ്പണം ലഭിക്കുമായിരുന്നില്ല .പെണ്കുട്ടിയല്ല അവളുടെ കന്യാചർമ്മമായിരുന്നു വിലയുള്ള വസ്തു .അതപഹരിക്കുന്നവ മറ്റു വസ്തുക്ക അപഹരിക്കുന്നവനെപോലെതന്നെ കുറ്റവാളിയായി കണക്കാക്കപ്പെടാ തുടങ്ങി .സ്ത്രീയെ അവളുടെ ഇഛക്കെതിരായി സമ്മതം കൂടാതെ ലൈംഗിക വേഴ്ചക്കു  വിധേയയാക്കുക എന്നതല്ല മറൊരാളിന്റെ സ്വത്തപഹരിക്കുക എന്നതായിരുന്നു ബലാ സംഗത്തിലെ കുറ്റകൃത്യം .കന്യകക്കു ലഭിക്കുമായിരുന്ന പെണ്പണത്തിനു തുല്യമായ തുക പിതാവിനു നല്കുക എന്നതു മാത്രമായിരുന്നു ശിക്ഷ .അതോടെ പെണ്കുട്ടിയുടെ ഉടമസ്താവകാശം അയാൾക്കാവുകയും ചെയ്യും .
         ബലാ സംഗം സ്ത്രീയ്കെതിരെയുള്ള   അതിക്രമം എന്ന നിലയി തന്നെ ഒരു കുറ്റ കൃത്യമായി കണക്കാക്ക തുടങ്ങിയത് ബാബിലോണിയ സംസ്കൃതിയാണ് .അവരുടെ നിയമ  പ്രകാരം കന്യകമാരേയുംവിവാഹിതകളേയും ബലാ സംഗം ചെയ്യുന്നത് വധ ശിക്ഷ ർഹിക്കുന്ന കുറ്റമായിരുന്നു .ഇര വിവാവിഹിതയാണെംകി അവളേയും കുറ്റ കൃത്യത്തി പങ്കാളിയായി കണക്കാക്കി വധശിക്ഷക്ക് വിധിച്ചിരുന്നു .കന്യക ശിക്ഷിക പ്പെട്ടിരുന്നില്ല ;നിലവിളിച്ച് ആളെ ക്കൂട്ടാ കഴിയാത്തത്ര അകലത്തു വെച്ചാണ് കൃത്യം നടന്നെതെങ്കിആദ്യ കാല യഹൂദ സമൂഹവും നിയമം തന്നെയാണു പിന്തുടർന്നിരുന്നത് .ഇവിടെ പഴയ നിയമത്തിലെ പത്തു കല്പനകളിലൂടെ കണ്ണോ ടിക്കുന്നത് സംഗതമാണെന്നു തോന്നുന്നു . "വ്യഭിചരിക്കരുത് "എന്നല്ലാതെ "ബലാ സംഗം ചെയ്യരുത് "എന്നൊരു കല്പന ഇല്ല. "അയല്ക്കാരന്റെ ഭവനത്തെയും അവന്റെ കാളകളേയും അവന്റെ ഭാര്യയേയും മോഹിക്കരുത് "എന്നൊരു കല്പന ഉണ്ടു താനുംവീടും കാളകളും പോലെ പുരുഷന്റെ സ്വത്താണ് അവന്റെ ഭാര്യയുമെന്നു ദൈവം കൂടി വിശ്വസിച്ചിരുന്നു അക്കാലതത് !  !പില്ക്കാല യഹൂദ സമൂഹം പക്ഷെ ബലാൽസംഗംചെയ്യപ്പെട്ട കന്യക പ്രതിയെ വിവാഹം കഴിക്കണമെന്ന നിയമം ഒഴിവാക്കി .മാത്രമല്ല പിഴയായി ഈടാക്കുന്ന സംഖ്യ കന്യകയ്ക്ക് ൽകണമെന്നു നിഷ്കർഷിക്കുകയും ചെയ്തു .ബലാൽസംഗ  നിയമങ്ങളുടെചരിത്രത്തി സ്ത്രീക്ക്  അനുകൂലമായി ഉണ്ടായ  ആദ്യ നടപടിയായിരുന്നു  ഇത്.  
       12 ആം നൂറ്റാണ്ടി ഇംഗ്ലണ്ട് എഡ്വെർഡ് ഒന്നാമന്റെ കാലത്താണ് വിധേയയാക്കപ്പെടുന്ന സ്ത്രീ ആര് തന്നെയായാലും ബലാ സംഗം വധശിക്ഷ ർഹിക്കുന്ന കുറ്റമായി പ്രഖ്യാപിക്കപ്പെട്ടത് .അങ്ങിനെ നിയമം താളിയോല കളിലെങ്കിലും ബലാ സംഗത്തെ സമൂഹത്തിനെതിരേയുള്ള ഒരു കുറ്റ കൃത്യ മായി അംഗീകരിച്ചു .പക്ഷേ പ്രാഗ് ചരിത്ര കാലത്തുണ്ടായിരുന്ന   ,നിലവിളിച്ച് ആളെ കൂട്ടാത്ത കന്യക ബലാ സംഗ കുറ്റത്തി പങ്കാളിയാ ണെ ന്നതു പോലുള്ള സ്ത്രീ വിരുദ്ധ മുൻവിധികൾ ഇപ്പോഴും നിലനില്ക്കുന്നുവെന്ന് പിൽക്കാല  നിയമ ശാസ്ത്ര വിദഗ്ദധനായ ബ്ലാക്ക് സ്ടോനിന്റെ  വാക്കുക തെളിയിക്കുന്നു :"അവ ചീത്ത പേരുള്ളവ ളാണെമ്കി ,പരാതി കൊടുക്കാ  താമസം വരുത്ത്തിയിട്ടുടെങ്കി ,നിലവിളിച്ച് ആളെ കൂട്ടാ സൌകര്യമുണ്ടായിരുന്നിട്ടും അങ്ങിനെ ചെയ്തിട്ടില്ലെങ്കി അവളുടെ മൊഴി വ്യാജമോ കെട്ടിച്ചമച്ചതോ ആയിരിക്കാമെന്നുള്ള ധാരണ ശക്തമായിരിക്കും " .
         എല്ലാ യുദ്ധ ങ്ങ ളോ ടോപ്പവും ബലാ സംഗവുമുണ്ടാവും .കുരിശു യോദ്ധാക്ക ഇടക്ക് ലൈം ഗികാതിക്രമങ്ങൾക്ക് സമയം കണ്ടെത്തിയിരുന്നു .ബലാ സംഗക്കുറ്റത്തിന് ഒരു സ്വാതന്ത്ര്യ സൈ നികനെ തൂക്കിലേറ്റിയതായി ജോർജ് വാഷിങ്ങ്ട രേഖപ്പെടുതതിയിട്ടുണ്ട് .ലോക യുദ്ധങ്ങളി ർമൻ, ജാപ്പനീസ് സൈനിക മാത്രമല്ല അവരെ പരാജയപ്പെടുത്തി രക്ഷകരായെത്തിയ സോവിയറ്റ് ബ്രിട്ടീഷ് സൈന്യവുംബലാ സംഗത്തിലേർപ്പെട്ടിരുന്നു.വിയറ്റ്നാമിലെ അമേരിക്ക സൈനികരുടെബലാ സംഗകഥക  കുപ്രസിദ്ധങ്ങളാണല്ലോ.ബംഗ്ലാ ദേശി   പാക് സൈ ന്യം നടത്തിയ സ്ത്രീ നായാട്ടിന്റെ അഭൂതപൂർവമായ  ക്രൂരതയും നിർദ്ദയത്വവുമാണ് ബലാ സംഗത്തിന് പീഡനം എന്നൊരു പര്യായം സമ്പാദിച്ചു കൊടുത്തത് .
     ബലാൽസംഗത്തിനു ശേഷം  അംഗവിഛേദം വരുത്തുകയോ കൊന്നു കളയുകയോ ചെയ്യുക ,അഛ ,അമ്മ ,സഹോദര ,ഭര്ത്താവ് ഇവരുടെയൊക്കെ മുമ്പി വെച്ച് ബലാ സംഗം ചെയ്യുക യോനിയി ഇരുമ്പു ദണ്ടുക കുത്തി കയറ്റുക ഇതൊക്കെ യുദ്ധങ്ങളി പതിവാണ് .വാസ്തവത്തി ഇവയെല്ലാം പുരുഷ ർഗ്ഗത്തിന്റെ  ശക്തി പ്രകടനങ്ങളും ആഘോഷ ങ്ങളുമാണ് .തോല്പിക്കപ്പെട്ടവന്റെ മണ്ണിന്റെ മേൽമാത്രമല്ല  പെണ്ണിന്റെ മേലുമുള്ള ആധിപത്യ സ്ഥാപനത്തിന്റെ പ്രകടനം .ബ്രൌണ്മില്ലറുടെ തന്നെ വാക്കുകളി :"The Body of  a Raped Woman is a ceremonial Battlefield ,a Parade ground for the victors trooping of the colors"
   13 ആം നൂറ്റാണ്ടു  മുതൽക്കു തന്നെ യുദ്ധ ത്തോടനുബന്ധിച്ചുള്ള   ബലാൽസംഗം വധശിക്ഷ ർഹിക്കുന്ന കുറ്റമായി  സാർവ ലൌകികമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്  .പക്ഷേ കുറ്റ കൃത്യങ്ങളി മഹാ ഭൂരിപക്ഷവും വെളി പ്പെടാതെ പോവുകയോ വെളി പ്പെട്ട് വിചാരണക്കു വന്നാ തന്നെ തെളിവുകളുടെ അഭാവത്തിൽകുറ്റവാളി  ശിക്ഷിക്കപ്പെടാതെ പോവുകയോ ആണ് പതിവ് .
    ചരിത്രത്തി നിന്നു ർത്ത മാനത്തി ലേക്കു കടക്കുമ്പോ നാം കാണുന്ന ബലാ സംഗി (റേ പിസ്റ് -Rapist )യുടെ രേഖാ ചിത്രമെന്താണ് ?താഴ്ന്ന സാമ്പത്തിക ചുറ്റു പാടുകളി ജനിച്ചു വളർന്ന ,മദ്ധ്യവർഗ്ഗസദാചാരത്തോടു ശത്രുത പുലർത്തുകയും അതിന്റെ മൂല്യങ്ങളെ വെല്ലുവിളി ക്കുകയും ചെയ്യുന്ന ഹിംസയുടെ ഉപസംസ്കൃതി (Subculture Of Violence)യുടെ ഭാഗമായ ഒരു ആണഹംകാരി(Machismo )
   പോലീസ് റെക്കോർഡ്കളി നിന്നു ലഭ്യമാവുന്ന വിവരങ്ങളി നിന്നാണ് ക്രിമിനോള ജിസ്ടുക നിഗമനത്തി എത്തിയിട്ടുള്ളത് .റിക്കാർഡുകളുടെ സ്ഥിതിയോ ?ബലാത്സംഗ കുറ്റങ്ങളി 5 തമാനം മാത്രമേ പരാതിയായി പോലീസി എത്തന്നുള്ളൂ ,അതി പതിനഞ്ചു ശതമാനമെങ്കിലും അടി സ്ഥാനമില്ലാത്തതെന്ന പേരി തള്ളപ്പെടുന്നു;ബാക്കി യുള്ളതിന്റെ 51 ശതമാനത്തിലേ  പ്രതി പിടിക്കപ്പെടുന്നുള്ളൂ .അതി 76 ശതമാനം പേ നടപടിക്കു വിധെയരാകുമെങ്കിലും പകുതിയിലധികം പേ ശി ക്ഷിക്കപ്പെടാതെ പോകും .ചുരുക്കത്തി ആയിരം ബലാത്സംഗ ക്കേസുകളി പത്തെണ്ണത്തി മാത്രമാണ് കുറ്റവാളി  ശിക്ഷിക്കപ്പെടുന്നത് .ഇത് 1970 കളിലെ അമേരിക്കയിലെ കണക്കുകളാണ് .ലോകത്തൊരിടത്തും അടുത്ത കാലം വരെ സ്ഥിതി വ്യത്യസ്തമായിരുന്നില്ല .
     പകുതിയിലധികം  ബലാ സംഗങ്ങളിലും രണ്ടോ അതിലധികമോ പുരുഷന്മാ ൾപ്പെടുന്നു.താഴ്ന്ന ർഗക്കാരിലെ ആണ്കൂട്ടായ്മയുടെ അധീശ  ബോധത്തിന്റെ പ്രകടിത രൂപമാണ് കൂട്ട ബലാ സംഗങ്ങ .മിക്കവാറും പുരുഷന്മാർക്കു മാത്രം  പ്രവേശനമുള്ള  എക്സിക്ക്യു ട്ടീവ്‌  ഡൈനിങ്ങ് ഹാളുകളിലോ ർവത നെറുകകളിലോ   ആണ്  സംഘടിതമായ ആണഹങ്കാരം  പ്രകടിതമാവുക;ബിസിനസ് വിജയങ്ങ ആഘോഷിച്ചു കൊണ്ടും  കൊടുമുടിയി കൊടിനാട്ടി ക്കൊണ്ടും മറ്റും .താഴ്ന്ന ർഗക്കാർക്ക് അപ്രാപ്യമാണല്ലോ ഇവയൊക്കെ .അതുകൊണ്ട് സംഘടിതമായ ആണഹങ്കാരം അവ സ്ത്രീശരീരത്തി പ്രകടിപ്പിക്കുന്നു .എവെറെസ്റ്റി പതാക നാട്ടുന്നതിനു പകരം ബലാൽസംഗംചെയ്യപ്പെട്ട സ്ത്രീയുടെ യോനിയി കമ്പു കുത്തിക്കയറ്റി  വിജയം ഘോഷിക്കുന്നു .ഒരപഭ്രംശമല്ല  ബലാ സംഗം ;ലോകത്തെല്ലായിടത്തും എല്ലാക്കാലത്തും നടന്നു കൊണ്ടിരിക്കുന്ന യുദ്ധത്തിലെ ,സ്ത്രീ പുരുഷ സംഘർഷത്തിലെ മുന്നണി പ്പോരാളികളാണ് റേപിസ്ടുക .താഴ്ന്ന ർഗത്തിൽ പ്പെട്ടവരാണ് അവരിലധികം പേരും എന്നതു ണ്ട് അവ ചെയ്യുന്ന കുറ്റ കൃത്യത്തിന്റെ ഗൌരവം ഒട്ടും കുറയുന്നില്ല .ബലാ സംഗ നിരത കൂടിയായിരുന്ന ഗ്രീക്ക് ദേവേന്ദ്ര സീയൂസിനു നല്കപ്പെട്ട വീര നായക പരിവേഷം ഇന്നത്തെ റേപിസ്റ്റിനും ലഭിക്കുന്നത് സ്ത്രീ പുരുഷന്റെ അടിമയും സ്വകാര്യസ്വത്തുമാണന്നുള്ള  ബോധം ഇന്നും പുലരുന്നതു കൊണ്ടാണ് .
   പുരുഷാധിപത്യം സ്ത്രീയെ ഇരയാക്കുക മാത്രമല്ല അവളി ഒരു ഇര മനോഭാവം സൃഷ്ടിക്കുക കൂടി ചെയ്യുന്നു . പുരുഷ പ്രത്യയ ശാസ്ത്രത്തിനു  പെണ്മനസിന്റെ പ്രത്യേകതകളെ അടിസ്ഥാനമാക്കി ഒരു ശാ സ്ത്രീയാടിത്തറ നല്കിയത് ഫ്രോയിഡുംഅദ്ദേഹത്തിന്റെ അനുയായികളും ിന്തുടർച്ച ക്കാരികളുമായ  ഹെലെ ഡ്യു ഷെ ,കരേ ഹോണി എന്ന രണ്ടു മനോ വിശകലന വിദഗ്ദ്ധ കളും ചേർന്നാണ് .വേദനയിലൂടെ സുഖാനുഭവം എന്നതാണ് ലൈം ഗികതയെ സംബന്ധിച്ച പെണ്മനോഭാവം എന്ന് 'The Economic Problem in Masochism'  എന്ന തന്റെ   പ്രബന്ധത്തി  1924  തന്നെ ഫ്രോയിഡ് അഭിപ്രായ പ്പെട്ടിരുന്നു.അതിനെ പിൻപറ്റി ഡ്യുഷേയും ഹോണിയും വ്യത്യസ്ത മാർഗങ്ങളിലൂടെ എത്തിചേർന്ന,സിദ്ധാന്ത പദവി ലഭിച്ച നിഗമനങ്ങ ഇങ്ങിനെ സംഗ്രഹിക്കാം: :സ്ത്രീയുടെ ലൈംഗികവും  പ്രത്യുല്പാദന പരവുമായ ർമ്മങ്ങൾക്കുള്ള മനശാസ്ത്ര പരമായ തയാറെടുപ്പുക മുഴുവ ആത്മപീഡനപരമായ (Masochist )ആശയങ്ങളുമായി  ബന്ധ പ്പെട്ടിരിക്കുന്നു .ഇവയി സംഭോഗം കന്യാചർമഛേദനവുമായും കന്യാചർമഛേദനം ബലാ സംഗവുമായും യാതനാപൂർണമായ ശരീരംതുളക്കലുമായും നിർവിശേഷ ബന്ധം പുലർത്തുകയും ചെയ്യുന്നു .ബലാൽസംഗ ഭ്രമഭാവന (Rape Fantasy ) യാഥാർഥ്യ ത്തിന്റെ അതിശയോക്തി കലർന രൂപമായി വെളി പ്പെടുന്നു .ചുരുക്കത്തി കന്യാചർമ്മ ഭേദന ഭീതിയി നിന്നുടലെടുക്കുന്ന ആത്മ പീഡന രതിയുടെ പരാവർത്തനങ്ങളായ ഭ്രമ കല്പനകളിലൂടെയും ദിവാസ്വപ്നങ്ങളിലൂടെയും മാത്രമേ സ്ത്രീ ലൈംഗികമായി ഉത്തേജിക്ക പ്പെടുകയുള്ളൂ .കാരണം പുരുഷന്മാരോടും ലോകത്തോടാകെ തന്നെയുമുള്ള പെണ്നിലപാട് അടിസ്ഥാനപരമായി വിധേയത്വപൂർണവുംആത്മപീഡന പരവുമാണ് .ഇത് മിക്കവാറും അബോധതലത്തിലാണു നിലനില്ക്കുന്നത് .
    ബലാ സംഗത്തെ ക്കുറിച്ചുള്ള പുരുഷ പ്രത്യയ ശാസ്ത്രംകീഴടക്കുന്നവന്റെ ൾക്കൂട്ട മനശാസ്ത്ര മായി നിലനിൽക്കുന്നിടത്തോളം കാലം അതിന്റെ ഒരു ർപ്പണ  പ്രതിബിംബമായി ഇരയുടേതായ ആയ ഒരു പെണ്പ്രത്യയ ശാസ്ത്രവും നിലനില്ക്കുംഅതിന്റെ ഓരങ്ങളി ബലാ സംഗത്തെ ക്കുറിച്ച് ദിവാസ്വപ്നം കണ്ടാനന്ദിക്കുന്ന പെണ്ണുണ്ടാവുകയും ചെയ്യും.കാരണംപെണ്ണിന്റെ  ലൈംഗികതയും ലൈംഗിക സംതൃപ്തിയുമെല്ലാം  പുരുഷ ലൈംഗികതയുടെ പരിസരത്തി പുരുഷാധികാരത്തിന്റെ ആസക്തികളുടെ ഭാഗമായി മാത്രമേ പ്രവർത്തി ക്കുന്നുള്ളൂ .
    ബിംബ പ്രതിബിംബങ്ങളായി നിലനില്ക്കുന്നതും ഫ്രോയിഡിയ മന ശാസ്ത്രത്തിന്റെസമ്മത പത്രം കിട്ടിയിട്ടുള്ളതുമായ   പ്രത്യയ ശാസ്ത്രങ്ങ ചില സ്ത്രീ വിരുദ്ധ വിശ്വാസങ്ങ സമൂഹത്തിനു മേ അടിച്ചേൽപ്പിച്ചിട്ടുണ്ട് :
    എല്ലാ സ്ത്രീകളും ബലാ സംഗം ചെയ്യപ്പെടണ മെന്നാഗ്രഹിക്കുന്നു;ഒരു പെണ്ണിനേയും അവളുടെ ഇഷ്ടമില്ലാതെ ഭോഗിക്കുവാ കഴിയുകയില്ല ;അവ അതു ചോദിച്ചു വാങ്ങുകയാണ് ;ബലാ സംഗം ചെയ്യ പ്പെടുമെന്നു തീർച്ചയാണെംകിൽ വഴങ്ങി കൊടുത്ത് സുഖാനുഭവം പങ്കിടുകയാണ് നല്ലത് .(Emphasis Brown miller's ) 
 ഇവയൊക്കെ യാണ് വിശ്വാസങ്ങ. വിശ്വാസ സംഹിത ബലാ സംഗ ചെയ്യ പ്പെടുന്ന സ്ത്രീ ക്കെതിരെയുള്ള ഒരു ഫല പ്രദമായ  യുധ മായി  തീരുന്നതായാണ് കണ്ടു വരുന്നത്. ഉദാഹരണത്തിനു ബലാൽസംഗത്തെക്കുറിച്ചുള്ള  ഏതു പരാതിയും  അടിസ്ഥാനരഹിതമെന്നു പറഞഞു തള്ളിക്കളയാനാണ് അധികാരിക ശ്രമിക്കുക .പരിഗണിക്ക പ്പെടുന്ന കേസുകളി സമ്മതത്തെ ക്കുറിച്ചുള്ള ചോദ്യങ്ങളെല്ലാം പക്ഷപാതപരമായിരിക്കും.തന്റെ ഭാഗത്തു നിന്നു കഴിയാവുന്നിടത്തോളം ചെറുത്തു നില്പ്പുണ്ടായിരുന്നു എന്നു തെളിയിക്കേണ്ട ചുമതല ഇരയാക്ക പ്പെട്ട സ്ത്രീക്കുണ്ട്  .കൊലപാതകം ൾപ്പെടെ മറ്റൊരു കുറ്റ കൃത്യത്തിന്റെ കാര്യത്തിലും .ഇങ്ങിനെയൊരു വ്യവസ്ഥ യില്ല  .പരാതിക്കാരിക്ക്  പ്രതിയുമായുള്ള മു പരിചയം തുടങ്ങി മറ്റൊരു കുറ്റത്തിന്റെ വിചാരണ വേളയിലും പ്രസക്തമാവാത്ത കാര്യങ്ങ ഇവിടെ ർച്ച ചെയ്യപ്പെടുന്നു; പ്രതിക്കനുകൂലമായ വിധിയുണ്ടാവാ ഇടയാക്കുകയും ചെയ്യുന്നു .വാസ്തവത്തി സംഭോഗ സമയത്ത് പെണ്ണിന്റെ സമ്മതം (Consent )ഉണ്ടായിരുന്നോ എന്നു മാത്രമേ വിധി ർത്താക്കൾ അന്വേഷിക്കേണ്ടതുള്ളു .മറ്റു പരിഗണനക മുൻപറഞ്ഞ വിശ്വാസത്തിന്റെ ഉത്പന്നങ്ങളാണ്. സമൂഹത്തിലെ സ്ത്രീ പുരുഷന്മാരിലൊരു പോലെ രൂഢ മായിരിക്കുന്ന വിശ്വാസം പുരുഷ നിർമിതമായ ഒരു ഹിമ ശൈലമാണെന്നും അതു നശിപ്പിക്കേണ്ടത് ഒരടിയന്തിര  ർത്ത വ്യമാണെ ന്നും ബ്രൌണ്മില്ലെ ഫെമിനിസ്റ്റുകളെ ർമിപ്പിക്കുന്നു .
  സ്ത്രീക്കെതിരേ, അവളെ ശാരീരികമായോ മാനസികമായോ വൈകാരികമായോതകർക്കാനോ താഴ്ത്തി ക്കെട്ടാനോ ഉദ്ദേശിച്ചു നടത്തുന്ന ലൈംഗികമായ  ഏതൊരാ ക്രമണവും ബലാൽസംഗം തന്നെ .അതു കൊണ്ടു തന്നെ penetration നെ ക്കുറിച്ചുള്ള നിയമ വ്യവസ്ഥക പുന പരിശോധിക്ക പ്പെടെണ്ടാതാണ്  .സ്ത്രീ ശരീരം ബലം കൊണ്ടുകയ്യടക്കുന്നതു പോലെ അപലപനീയമാണ് പണം കൊണ്ടു കയ്യടക്കുന്നതും .ബലാ സംഗം പോലെ തന്നെ എതിർക്കപ്പെടെണ്ടാതാണ്  വേശ്യാ വൃ ത്തിയുമെന്നർഥം .
        ബലാ സംഗത്തിന് ദീർഘ കാല തടവെന്ന ഇപ്പോഴത്തെ ശിക്ഷ തന്നെ പര്യാപ്തമാണ്. വരിയുടക്ക പോലെയുള്ള ശിക്ഷാവിധിക വേണമെന്ന വാദത്തോടു ബ്രൌണ്മില്ലെ യോജിക്കുന്നില്ല .സ്വയരക്ഷക്കു വേണ്ടി ആക്രമണകാരിയായ പുരുഷന്റെ വൃഷണങ്ങളെ ആക്രമിക്കാ ("Kick Him In The Balls")അവ  പെണ്കുട്ടികളെ ആഹ്വാനം ചെയ്യുന്നുണ്ടെങ്കിലും .
      ഇരുപൊത്തൊന്നാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തിലും അമേരിക്കയി  17 % ശതമാനം ബലാൽസംഗ ങ്ങളേ  റിപ്പോർട്ട്ചെയ്യപ്പെടുന്നുള്ളൂ . പുസ്തകം പുറത്തിറങ്ങിയ 1970 കളിലെ സ്ഥിതികാര്യമായ മാറ്റമില്ലാതെ   തുടരുന്നു അമേരിക്കയിലെന്നപോലെ  ലോകമെമ്പാടും. മാത്രമല്ല  അക്രമത്തിന്റെ ഉപസംസ്ക്രുതിയും ബലാൽസംഗ പ്രവണതയും താഴ്ന്ന തലങ്ങളി ൽനിന്നും ഉപരിമദ്ധ്യ ർഗത്തിലേ ക്കും അതിസംപന്നരിലേക്കും വ്യാപിച്ചു കഴിഞ്ഞിരിക്കുന്നു .ബലാ സംഗതിനെതിരാായ സമരം കൂടുത ദുഷ്കരമായിരിക്കുന്നുവെന്നർഥം  . ബലാ സംഗം നിർമാർജനം ചെയ്യുക എന്ന ബ്രൌണ്മില്ലെ നിർദ്ദേശിച്ച  ലക്ഷ്യം ഇപ്പോഴുംആസന്നമായ ർത്തവ്യമായി  സമൂഹത്തിന്റെ മുൻപിലുണ്ട് . ർശനമായ   നിയമ നിർമ്മാണനിർവഹണ ങ്ങ തീർച്ച യായുംഅതാവശ്യപ്പെടുന്നു   .ഒപ്പംസമൂഹത്തിന്റെ  പുരുഷ പ്രത്യയശാസ്ത്ര സൃ ഷ്ടികളാ   സ്ത്രീവിരുദ്ധ വിശ്വാസങ്ങ തകർക്കപ്പെടുകയും വേണം .'അതിനു", ബ്രൌണ്മില്ലെ അവസാന ഖണ്ടികയിലെഴുതിയത് ഇന്നും പ്രസക്ത മാണ് , "ദീർഘ വീക്ഷണ ത്തോടു കൂടിയ സഹകരണാ ത്മകമായ ഒരു സമീപനവും ധാരണയും സന്മനസ്സും എല്ലാ പുരുഷനമാരുടെയും എല്ലാ സ്ത്രീകളുടെയും ഭാഗത്തുനിന്നുണ്ടാവണം"  .
                   ----------------------------------------------------------------------------------

R.S.KURUP.  
     

       




2016 മേയ് 2, തിങ്കളാഴ്‌ച

1950 കളുടെ ഉത്തരാർദ്ധത്തിലാണ് സെന്റ്‌ ജോൺസ് മിഡിൽസ്കൂളിൽ  വെച്ച് -ഏത് ക്ലാസ്സെന്നോർമ്മയില്ല -ഒരു പീര്യഡിൽ പകരക്കാരനായി വന്ന കെ ജി തോമസ് സാർ മനോരമ വാരികയുടെ അവസാന പേജ് ഞങ്ങൾക്ക് കാണിച്ചു തന്നു .ഇരട്ടകളെന്നു തോന്നിപ്പിക്കുന്ന ഒരാൺകുട്ടിയുടേയും ഒരു പെൺകുട്ടിയുടേയും കൂടെ മറ്റൊരാളിന്റേയും ഏങ്കോണിച്ചുള്ള നാലഞ്ചു ചിത്രങ്ങളിലൂടെ  ഒരു സംഭവം വിവരിച്ചിരിക്കുന്നു. അതൊരു പുതുമയായിരുന്നു .അതിനു കാർടൂൺ എന്നാണു പേരെന്ന് പറഞ്ഞു തന്നു തോമസ് സാർ. ആ കലാരൂപത്തിന്റെ സവിശേഷത കളെക്കുറിച്ച് ഞങ്ങൾക്ക് മനസ്സിലാവുന്ന ഭാഷയിൽ വിവരിച്ചു തരികയും ചെയ്തു .ആ അവസാന പേജ് 'ബോബനും മോളിയും 'പെട്ടെന്ന് അതീവ ജനപ്രിയമായി .മലയാളിയുടെ ഒരു ശീലമായി .
  യേശുദാസ്  മലയാളിക്കൊരു ശീലമാണെന്നു പറയാറുണ്ടല്ലോ .അതു സത്യമാണ് .പക്ഷേ അതിനേക്കാൾ വലിയ ശീലമാണ് 'ബോബനും മോളിയും'.അറുപതുകളിലെയും എഴുപതുകളിലേയും കൗമാര യൗവ്വനങ്ങളുടെ ഗായകനായിരുന്നു യേശുദാസ് .അന്നത്തെ മുതിർന്ന തലമുറ നിർബന്ധ  പൂർവം കേട്ടിരുന്നത് കർണ്ണാടക സംഗീതവും കഥകളിപ്പദങ്ങളുമായിരുന്നു . ഇന്നത്തെ ന്യൂ ജെൻ കാർക്ക്‌  ഗാനഗന്ധർവൻ ബഹുമാന്യനാണെങ്കിലും ഒരു അഡിക്ഷൻ അല്ല .ബോബനും മോളിയും  പക്ഷേ അഡിക്ഷനാണ് കഴിഞ്ഞ ആറു പതിറ്റാണ്ടായി ആബാലവൃദ്ധം മലയാളികൾക്കും.
    പൊതുവേ കാർട്ടൂണിസ്റ്റുകൾ ആക്ഷേപ ഹാസ്യത്തിലൂടെയാണ് സാമൂഹ്യ വിമർശനം നടത്തുന്നത് . .പക്ഷേ ബോബനും മോളിയിലുടെ ടോംസ് പ്രദാനം ചെയ്യുന്നത് ശുദ്ധ നർമ്മമാണ്  .ആരേയും ആക്ഷേപിക്കാതെ അത് സമൂഹ തിന്മകളെ വിമർശിക്കുന്നു .വായനക്കാരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു .പ്രത്യേകിച്ചും പാർശ്വഭാഷണങ്ങളിലൂടെ .
  ഏലം കൃഷിക്കാർക്ക് മരുന്ന് തളിയന്ത്രവും റബ്ബർ കൃഷിക്കാർക്ക്  ഹെലികോപ്റ്റരും ഇറക്കുമതി  ചെയ്തു കൊടുക്കുന്നു .അപ്പോൾ തെങ്ങു കൃഷിക്കാർ ക്കോ ? 'തെങ്ങു കൃഷിക്കാർക്ക് ചിരട്ട 'എന്ന മറുപടി നമ്മെ കുടുകുടെ ചിരിപ്പിച്ചു .അതുമാത്രമോ.തെങ്ങ് കൃഷിയുടെ ,കൃഷിക്കാരുടെയും ദുരവസ്ഥയെ ക്കുറിച്ച് ഏതു പ്രസംഗത്തേയും  പ്രസ്താവനയെയും പ്രബന്ധത്തേയുംകാൾ ശക്തിയിൽ അത് നമ്മളെ ഓർമ്മപ്പെടുത്തിക്കൊണ്ടിരിക്കുന്നു ."വിമാനത്താവളത്തിൽ തടിച്ചു കൂടിയ ജനങ്ങളോട് പ്രധാനമന്ത്രി ഇപ്രകാരം  പ്രസ്താവിച്ചു .ആകാശവാണിയിൽ നിന്നുള്ള വാർത്തകളാണു നിങ്ങൾ കേള്ക്കുന്നത്."എന്നത് ആകാശവാണിക്കാരെയായിരിക്കും കൂടുതൽ ചിരിപ്പിച്ചിരിക്കുക .എന്തായാലും തുടർന്നുള്ള മൂന്നു നാലാഴ്ച്ച കളിൽ 'ചേട്ടനും ചേച്ചിയും 'വിശദീകരണം നല്കുന്ന തിരക്കിലായിരുന്നു ;എന്തിനു വാർത്തകൾക്കിടയിൽ റേഡിയോയുടെ പേർ പറയുന്നുവെന്നതിനെ ക്കുറിച്ച് ,ഒരു ശ്രോതാവും ചോദിക്കാതെ തന്നെ .പെരുമഴയിൽ പാലം ഒലിച്ചു പോയി എന്ന് കേട്ട് ഓടിക്കൂടിയ ജനം കാണുന്നത് തങ്ങളുടെ നിർബന്ധം  കൊണ്ടു മാത്രം പൊളിക്കാതിരുന്ന ജാംബവാന്റെ കാലത്തെ പാലം ഒരു കേടുപാടും കൂടാതെ അവിടെത്തന്നെ നില്ക്കുന്നതാണ് ;ആധുനിക സാങ്കേതിക വിദ്യയുപയോഗിച്ച് ആയിടെ പണിത് കൊട്ടും കുരവയുമായി ഉദ്ഘാടനം ചെയ്യപ്പെട്ട പുതിയ പാലമാണ് ഒലിച്ചു പോയത് .ഈ ചിത്രീകരണത്തിന്റെ എഫെക്ടും ഇമ്പാക്റ്റും വിശദീകരിക്കേണ്ടതില്ലല്ലോ .
     ഇവയിലൊന്നും കാർട്ടൂണിസ്റ്റ്  ഏതെങ്കിലും നേതാവിനെയോ പാർട്ടിയേയൊ സംഘടനയേയോ  പിൻ പോയിന്റ് ചെയ്യുന്നില്ല .കേരളത്തിലെ സാധാരണ ജനങ്ങളെ പ്രതിനിധീകരിക്കുന്ന കുറേ കഥാപാത്രങ്ങൾ അവരുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുക മാത്രമാണ് ,ആരോടും വിദ്വേഷമില്ലാതെ .
         നർമ്മത്തിലൂടെ വിമർശം മാത്രമല്ല തത്വ ചിന്തയും നാമറിയാതെ നമ്മിലേക്ക് സംവേദനം ചെയ്യുന്നുണ്ട് ബോബനും മോളിയും .'ചോദ്യങ്ങളെല്ലാം എളുപ്പമായിരുന്നു ,ഉത്തരങ്ങളായിരുന്നു പ്രയാസം ' കുട്ടികളുടെ നിഷ്കളങ്കവും നിർദ്ദോഷവുമായ ഈ മറുപടി സ്കൂൾ കോളേജ് പരീക്ഷകൾക്കും ഡിപ്പാർട്ടുമെന്റൽ ടെസ്റ്റുകൾക്കും മറ്റും മാത്രമല്ല ജീവിതത്തിൽ നേരിടേണ്ടി വരുന്ന എല്ലാ പരീക്ഷകൾക്കും ബാധകമായ ഒരു സത്യ പ്രസ്താവനയാണെന്നു ജീവിച്ച് മനസ്സിലാക്കിയവരാണല്ലോ നമ്മൾ .
       എല്ലാ നല്ല കാര്യങ്ങളും ഒരിക്കൽ അവസാനിക്കണമല്ലോ .കാലം എന്ന അനിവാര്യതക്ക് റ്റോംസും കീഴടങ്ങി .പക്ഷേ അപ്പോഴും നിലനിൽക്കുന്നു മേൽപ്പറഞ്ഞവയോടൊപ്പം ഒരു സത്യം കൂടി:.അതിതാണ് :
     ബോബനും മോളിയും വായിക്കാനെടുക്കുന്ന മനോരമയിലെ നീണ്ട കഥകളും മറ്റുമാണ് ഞങ്ങളുടെ തലമുറയെ വായനയുടെ ലോകത്തേക്കാനയിച്ചത് .ചിലർ  അവിടെനിന്നു കൂടുതൽ ബൗദ്ധികാമായ തലത്തിലേക്കുയർന്നു ചിന്തകരും എഴുത്തുകാരുമൊക്കെയായി. ചിലര് വായനക്കാരായി തുടർന്നു .മിക്കവാറും എല്ലാവരുടേയും തുടക്കം ബോബനും മോളിയുമിൽ നിന്നായിരുന്നു .മറൊന്നുമല്ലെങ്കിലും നല്ല മലയാള വായനക്കാരനാണെന്നവകാശപ്പെടുന്ന എന്റെ സ്റ്റാർട്ടിങ്ങ് പോയിന്റ് ബോബനും മോളിയും തന്നെ ആയിരുന്നു .
നന്ദി അഭിവന്ദ്യ സുഹൃത്തേ








2016 ഏപ്രിൽ 25, തിങ്കളാഴ്‌ച

അയ്യപ്പനും അമ്മമാരും

കേരളത്തിലെ സാധാരണ സ്ത്രീകൾ ശബരി മല പോകുന്നതിനെ ക്കുറിച്ച് ആലോചിച്ചിട്ടേ ഇല്ല എന്നു മാത്രമല്ല ആർത്തവ കാലത്ത് അയ്യപ്പൻ മാരിൽ ബഹുദൂരം അകന്നു നില്ക്കുകയും ചെയ്യും. ഇപ്പോഴും കണ്ടു വരുന്നത് ഇതാണ് .ഒരു ശീലം എന്നതിനപ്പുറം ഇതിനെന്തെങ്കിലും സാധൂകരണമുണ്ടോ ?ഇല്ലെന്നാണ് എന്റെ അഭിപ്രായം ..കാരണം പറയാം .പൗരാണിക കാലത്ത് രണ്ടു സ്ത്രീകൾ  നടത്തിയ കൊടും തപസ്സുകളെ ക്കുറിച്ച് നമ്മൾ വായിച്ചിട്ടുണ്ടല്ലോ.പാർവതിയുടേയും വേദവതിയുടേയും തപസ്സുകൾ .ഓരോ ചാ ന്ദ്ര മാസത്തിലുംഅവർ  നാലഞ്ചു ദിവത്തെ ഇളവെടുത്തിരുന്നതായി ഒരു സൂചനയും ഇല്ല കുമാര സംഭവത്തിലും രാമായണത്തിലും . ആര്ത്തവത്തെ ക്കുറിച്ച് മഹാഭാരതത്തിലെ വസ്ത്രാക്ഷേപ ര്പ്രകരണത്തിലെ സൂചന നോക്കാം .താൻ രജസ്വലയാണെന്നും ഒറ്റ വസ്ത്രമേ ധരിച്ച്ചിട്ടുള്ളു വെന്നും അതു കൊണ്ടു സദസ്സിലേക്കു വരാൻ നിവൃത്തിയില്ലെന്നുമാണ് ദ്രൗപതി ദുശാസ്സനനോടു പറഞ്ഞത് .അവസരത്തിനു യോജിച്ച തരത്തിൽ വസ്ത്രം ധരിക്കാത്തതാണു വരാൻ കഴിയാത്തതിന്റെ കാരണം .അപ്പോൾ സ്ത്രീകൾക്ക് ആര്ത്തവം ആരാധനക്കോ രാജ്യ  കാര്യങ്ങളിലെ പങ്കാളിത്തത്തിനോ തടസ്സമല്ല എന്നാണ്  ആർഷ  ഗ്രന്ഥങ്ങൾ പറയുന്നത് എന്ന് വ്യക്തമായല്ലോ .പക്ഷേ നമുക്ക് മലയാളികൾക്ക് പുറം തോടുകൾ മതി  ആചാരാനുഷ്ഠാനങ്ങളായാലും പ്രത്യയ ശാസ്ത്രങ്ങളായാലും .
 ശബരിമല അയ്യപ്പന്റെ  സ്ത്രീ വിമുഖതയെക്കുറിച്ച് മറ്റൊരു വിശകലനമുണ്ട് .പണ്ട് ആഡിറ്റ് സന്ദർശനങ്ങളുടെ കാലത്ത്  വലിയ അയ്യപ്പഭക്തനായ ഒരു അക്കൗണ്ട്സ് ഓഫീസർ  പറഞ്ഞതാണ്  .അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ രാമനു വനവാസം കൊടുത്ത കൈകേയിക്കാൾ പതിന്മടങ്ങ്  ക്രൂരയാണ്  അയ്യപ്പൻറെ വളർത്തമ്മയായ റാണി .സ്വന്തം മകന് സിംഹാസനം ലഭ്യമാക്കാൻ വേണ്ടിആ അമ്മ  ഈറ്റപ്പുലികളുടെ മടയിലേക്കല്ലേ വളര്ത്തു മകനെ അയച്ചത് .ആ ഉണ്ണിയാവട്ടെ ഈറ്റപ്പുലികൾ വാൽസല്യത്തോടെ പാൽചുരത്തിക്കൊടുക്കുന്ന വിധത്തിൽ സ്നേഹോദാരനായിരുന്നു ."ഹ്യുമൻ ഫീമൈയിൽ ഈസ് ദ ക്രൂവെലെസ്റ്റ് ബീയിംഗ് ഓൺ ഏർത്ത് " ഓഫീസർ ശക്തിക്കു വേണ്ടി ഇംഗ്ലീഷിൽ പറഞ്ഞു നിർത്തി .ഈറ്റപ്പുലികളെ സ്നേഹവാത്സല്യങ്ങൾ കൊണ്ടു കീഴടക്കിയ കുമാരൻ ആ അമ്മയോടും എല്ലാ അമ്മമാരോടും ക്ഷമിച്ചിട്ടുണ്ടാവുമെന്നു ഞാൻ വിശ്വസിക്കുന്നു .ഒരു സ്ത്രീ വിദ്വേഷിയാകാൻ അങ്ങിനെ ഒരുണ്ണിക്കു കഴിയുകയില്ല എന്നും .
   എന്തായാലും പുലികൾ  കേസിൽ കക്ഷി ചേർന്നിട്ടില്ല .കക്ഷി ചേരാത്ത മറ്റൊരു വിഭാഗം കൂടിയുണ്ട് .അയ്യപ്പന്റെ  അയൽക്കാരായി പമ്പാ തടത്തിൽ താമസിക്കുന്ന കുറേ മനുഷ്യർ .നൂറ്റാണ്ടുകളായി അവിടെ കുടിപാർത്തു പോരുന്ന ആദിവാസികളും ഒപ്പം പദ്ധതിപ്പണിക്കു നാട്ടിൽ നിന്നും ചെന്നിട്ട് തിരികെ പോരാൻ കഴിയാതിരുന്നവരുടെപിന്മുറക്കാരും .അവരുടെ ഏക കുടിവെള്ള സ്രോതസ്സാണു പമ്പ .ഇപ്പോൾ തന്നെ അപകടകരമായ അളവിലാണ് പമ്പയിലെ മാലിന്യം .ഇനി തീർഥാടകരുടെ സംഖ്യ ഇരട്ടിച്ചാൽ സ്ഥിതി എന്താവും .എല്ലാം കോടതി തീരുമാനിക്കട്ടെ .അല്ലേ ?
    സമസ്ത ചേതനാചേതനങ്ങളേയും പൂർണ്ണ സമഭാവനയോടെ കണ്ട അങ്ങിനെ കാണാൻ പഠിപ്പിച്ച ശരണാഗത വൽസലനായ ഉണ്ണിക്ക് ,സ്വാമിക്ക് മനസ്സുകൊണ്ട് ഒരഭിഷേകം




       

2016 ഏപ്രിൽ 18, തിങ്കളാഴ്‌ച

റിവർ സൈഡ് 17-4-2016
 ഏഷ്യാനെറ്റ് ന്യൂസിൽ ഒരു ചർച്ചയുണ്ടായിരുന്നു രാവിലെ .ഇന്ത്യയിൽ വൈകുന്നേരം . പുതിയ സാങ്കേതിക വിദ്യയും ഒറ്റവരി മുദ്രാവാക്യങ്ങളും തെരഞ്ഞെടുപ്പു പ്രചാരണത്തിൽ മുഖ്യ സ്ഥാനം നേടുന്നതിനെക്കുറിച്ചായിരുന്നു .ചര്ച്ച നടക്കട്ടെ .ഇക്കാര്യങ്ങളിലെന്തെങ്കിലും പുതുമയുണ്ടോ എന്നു നോക്കാം .
    പണ്ട് എന്നു വച്ചാൽ പൗരാണിക കാലത്തു തന്നെ വൺ ലൈനറുകൾ ജനത്തെ ആവേശം കൊള്ളിച്ചിട്ടുണ്ട് .'കർമ്മണ്യേ വാധികാരസ്ഥേ ..' ;നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക ' ഇവയൊക്കെ ഉദാഹരണങ്ങൾ .കൂടുതൽ സമീപ കാലത്ത് വന്ന 'ഇങ്ക്വിലാബ് സിന്ദാബാദ് 'വന്ദേ മാതരം ''ക്വിറ്റ്‌ ഇന്ത്യ ' 'ദില്ലി ചലോ ' എന്നീ  ദ്വക്ഷരികൾ സൃഷ്ടിച്ച പ്രത്യാഘാതങ്ങൾ എടുത്തു പറയേണ്ട കാര്യമില്ലല്ലോ .സ്വാതന്ത്ര്യത്തിനു ശേഷം വന്ന 'ജയ്‌ ജവാൻ ജയ്‌ കിസാൻ ' ഗരീബി ഹഠാവോ ' ഇവയൊന്നും തെരഞ്ഞെടുപ്പു പ്രചാരണ മുദ്രാവാക്യങ്ങളായിരുന്നില്ല .പക്ഷേ 'പുരോഗതിക്ക് ഒരു കൈ സഹായം ' കൈപ്പത്തി ചിഹ്നത്തിനു താഴെയാണു പ്രത്യക്ഷ പ്പെട്ടിരുന്നത് .
     രാഷ്ട്രീയ പാർട്ടികൾ സാങ്കേതിക വിദ്യയെ ആശ്രയിക്കുന്നു വന്നതാണ് മറ്റൊരു പ്രശ്നമായി ചൂണ്ടിക്കാണിക്ക പ്പെടുന്നുണ്ട് .അതും പുതിയ കാര്യമൊന്നുമല്ല .മണ്ണണ്ണ പാട്ട വളച്ച് കോളാമ്പി യുണ്ടാക്കുന്നത് ഗ്രാമത്തിലെ സാങ്കേതിക വിദഗ്ധനായ കൊല്ല പ്പണിക്കാരനായിരുന്നു എല്ലാ പാർട്ടിക്കാർക്കും വേണ്ടി .പിന്നീട് മൈക്ക് സെറ്റുകാർ .ലഭ്യമായ സാങ്കേതിക സൌകര്യങ്ങൾ എന്നും രാഷ്ട്രീയക്കാർ ഉപയോഗപ്പെടുത്തിയിട്ടുണ്ട് .
   ഇതൊന്നും പക്ഷേ ജന വിധിയെ  ബാധിക്കുകയില്ല .നമ്മൾ സാധാരണ ജനം പഴയ ശങ്കരമംഗലം മജിസ്ട്രേട്ടിനെ പോലെയാണ് .തന്റെ മുമ്പിൽ ലാപ്പോയിന്റുകൾ നിരത്തിയ സാക്ഷാൽ മള്ളൂരിനോട് ശങ്കരമംഗലം മജിസ്റ്റ്രേട്ട് പറഞ്ഞു :"ഗോവിന്ദപ്പിള്ള എങ്ങിനെയൊക്കെ വാദിച്ചാലും എത്ര ഉണ്ട വിഴുങ്ങിയാലും ഞാൻ നേരത്തേ ഒന്നു നിശ്ചയിച്ചിട്ടുണ്ട് ;അതേ വിധിക്കൂ "എന്ന് .നമ്മൾ കാലാകാലങ്ങളിൽ വിരലിൽ മഷി പുരട്ടുന്ന സാധാരണ ജനത്തിന്റെ വിധി പ്രസ്താവവും അങ്ങിനെ തന്നെ അല്ലേ ?


2016 ഏപ്രിൽ 17, ഞായറാഴ്‌ച

ഞാനിന്ന് (16-4-2016 )സ്പോട്ട് ലൈറ്റ് എന്ന സിനിമ കണ്ടു .2015 ലെ ഓസ്കാർ നേടിയ ചിത്രമാണ് .നിരൂപണമൊക്കെ പിന്നീട് .ഇപ്പോൾ അതിന്റെ വിഷയത്തെ ക്കുറി ച്ചു മാത്രമാണെഴുതുന്നത് .ചില കത്തോലിക്കാ പുരോഹിതന്മാർ അൾത്താര കുട്ടികളെ  പീഡി പ്പച്ചതിനെ ക്കുറിച്ച് വാർത്തകൾ വന്നിരുന്നല്ലോ ഈ നൂറ്റാണ്ടാദ്യം .അതിനെ ക്കുറിച്ച് ഒരു പത്രം നടത്തുന്ന അന്വേഷണങ്ങളും കണ്ടെത്തലുകളുമാണ്  ചിത്രത്തിന്റെ ഉള്ളടക്കം .വാർത്ത സത്യമായിരുന്നുവെന്നു മാത്രമല്ല വ്യാപകമായി അത്തരം സംഭവങ്ങൾ നടന്നിരുന്നുവെന്നും അവിടെയൊക്കെ  സഭയിലെ ഉന്നതാധികാരികൾ ഇടപെട്ട് കേസ് ഒതുക്കി തീർത്ത്‌ കുറ്റവാളികളായ പുരോഹിതന്മാരെ നിയമത്തിന്റെ പിടിയിൽ നിന്നു രക്ഷപെടുത്തിയെന്നും  കൂടി പത്രം കണ്ടെത്തി .അവർ കണ്ടെത്തലുകൾ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു .ഇത്രയും സിനിമ .പക്ഷേ എനിക്കു പറയാനുള്ളത്‌ കത്തോലിക്കാ സഭ ഈ ചിത്രത്തോടു പ്രതികരിച്ച രീതിയെ ക്കുറിച്ചാണ് . , വത്തിക്കാൻ റേഡിയോ "called it "honest" and "compelling" and said it helped the U.S. Catholic Church "to accept fully the sin, to admit it publicly, and to pay all the consequences."[39] Luca Pellegrini on the Vatican Radio website wrote that the Globe reporters "made themselves examples of their most pure vocation, that of finding the facts, verifying sources, and making themselves—for the good of the community and of a city—paladins of the need for justice."[39][40] In February 2016, a Vatican City commission on clerical sex abuse attended a private screening of the film.[41] Following the film's Best Picture win at the Oscars, Vatican newspaper L'Osservatore Romano ran a column assuring that the movie is "not an anti-Catholic film", and Vatican Radio revealed that clerics in Rome have been recommending the film to each other.[42][43][44]"
     വിമർശനങ്ങളോടു സഹിഷ്ണുത കാട്ടാത്ത ,നിലപാടുകളിൽ വിട്ടുവീഴ്ച ചെയ്യാത്ത എന്നൊക്കെ പലപ്പോഴും ആരോപിക്കപ്പെട്ടിട്ടുള്ള കത്തോലിക്കാ സഭയുടെ ഈ പ്രതികരണങ്ങളുമായി സഹിഷ്ണുതയുടെ മൂർത്തികൾ എന്നവകാശപ്പെടുന്ന നമ്മൾ ഹിന്ദു മതക്കാർ സമീപകാലത്തെടുത്ത ചില നിലപാടുകൾ  താരതമ്യം ചെയ്തു നോക്കുക .ഒരു മഹാ ദുരന്തം ഉണ്ടായിട്ടു കൂടി വർണ വിസ്മയങ്ങളും ആനച്ചമയങ്ങളും ഒരു വർഷത്തേക്കു വേണ്ടെന്നു വെക്കാൻ നമുക്കു കഴിഞ്ഞില്ലല്ലോ .


     

2016 ഏപ്രിൽ 11, തിങ്കളാഴ്‌ച

മാഹിയിലെ പടക്കക്കട
 മാഹീ എന്ന്കേൾക്കുമ്പോൾ ഞാൻ  രണ്ടാമതായി മാത്രമേ മദ്യത്തെക്കുറി ച്ച് ഓര്ക്കാറുള്ളു .മാഹിയുടെ ഒന്നാമത്തെ പ്രാധാന്യം ആ പ്രദേശം പ്രധാനപ്പെട്ട മുകുന്ദൻ കൃതികളുടെ ഭുമികയാണ് എന്നതത്രെ .അങ്ങിനെ തോന്നാനുള്ള സാഹിത്യ ബോധം എനിക്കുണ്ട് എന്ന് ഞാൻ വിനീതമായി അവകാശപ്പെടുന്നു .കോഴിക്കോട് കണ്ണൂർ ജില്ലകളുടെ തീര പ്രദേശങ്ങളിൽ ടുർ പോകേണ്ടി വരുമ്പോൾ മാഹി സന്ദർശിക്കാറു ണ്ടാ യിരുന്നുവെന്ന കാര്യവും ഞാൻ മറ ച്ചു വെക്കുന്നില്ല .മദ്യത്തിന്റെ വിലക്കുറവായിരുന്നില്ല ഇവിടേയും പ്രഥമ പരിഗണന .എന്റെ കൂടെ വരാറു ള്ള സുഹൃത്ത് പൗലോസ് മയ്യഴി മാതാവിന്റെ വലിയ ഭക്തനാണ് .അയാള് പള്ളിയിലേക്ക് പോകും .ഞാൻ ദാസന്റെ തുമ്പികളെ മനസ്സിൽ ക്കണ്ടും  ഗസ്തോൻ സായിപ്പിന്റെ വയലിൻ നാദം കാതർത്തും അഴിമുഖത്തിരിക്കും .തിരികെ പോകുമ്പോൾ അവിടത്തെ നൂറോളം   മദ്യ ശാലകളിലൊന്നിൽ കയറിയെന്നു വരാം .ഞാൻ അന്ന് മദ്യ വര്ജ്ജന പ്രതിഞ്ജ എടുത്തിട്ടുണ്ടായിരുന്നില്ല ..അങ്ങിനെ ഒരു പ്ര തിഞ്ഞ്ജ എടുത്തത് സദാചാരത്തിന്റെ പേരിലല്ല ആരോഗ്യം കുടുംബ സമാധാനം എന്നീ പ്രശ്നങ്ങളെ മുന്നിർത്തിയാണ് .മിതമായ മദ്യപാനം ഒരു ദുശീലമല്ല എന്നു  മദ്യം തൊടാതായിട്ട് മൂന്നു പതിറ്റാണ്ടു പിന്നിട്ടിട്ടും  ഞാനിപ്പോഴും വിശ്വസിക്കുന്നു .
   പക്ഷേ മാഹിയിലെ ഒരു കിലോമീറ്റരിൽ നൂറിലധികം മദ്യക്കടകൾ ഒരു നല്ല കാര്യമായി തോന്നുന്നില്ല .മദ്യപാനത്ത്തിലെ മിതത്വം അവിടെ നഷ്ടപ്പെടുന്നു ..മിതമായ മദ്യപാനം ദുശീ ലമല്ല  അമിതമദ്യപാനം ആണ് .രണ്ടാമതു പറഞ്ഞതിനെ പ്രോത്സാഹിപ്പിക്കുന്നതാണ് മാഹിയിലെ പരിതസ്ഥിതി .അതു പോരാഞ്ഞിട്ടാണ്‌ ഇപ്പോൾ പടക്ക ക്കട കൂടി വന്നിരിക്കുന്നത് .ചാനൽ വാര്ത്ത പ്രകാരം ഈ കട പെട്രോൾ ബങ്കിനും മദ്യശാലക്കും ഇടയിലാണ് കത്തിച്ചാൽ കത്ത്തുന്നതെല്ലാം ഒരിടത്തിരിക്കുന്നത് അപകടമാണ് .പ്രത്യേകിച്ചും നിയന്ത്രണങ്ങളെ സംബന്ധിക്കുന്ന ഒരുമ നിയമവും പാലിക്കേണ്ടതില്ല എന്നതു നിയമമായിരിക്കുമ്പോൾ

2016 ഏപ്രിൽ 6, ബുധനാഴ്‌ച

കാലിഫോർണിയാ യുനിവേഴ്സിറ്റി  യെക്കുറിച്ച് ഞാനാദ്യം കേൾക്കുന്നത് 1965 ലാണ് .അവിടെ നിന്നും കുറെ കുട്ടികൾഒരു പഠന പര്യടനത്തിന്റെ ഭാഗമായി  തിരുവനന്തപുരം യുനിവേഴ്സിറ്റി ഹോസ്റ്റലിൽ എത്തിയിരുന്നു അക്കൊല്ലം .അവരിലോരോരുത്തരുടേയും കൂടെ ഹോസ്റ്റലിലെ അന്തേവാസികളുടെ ഓരോ സംഘത്തെ നിയോഗിച്ചിരുന്നു കാര്യങ്ങൾ പറഞ്ഞു കൊടുക്കാൻ .ഞാനുമുണ്ടായിരുന്നു ഒരു വിദ്യാർഥിനിയെ അനുഗമിച്ച സംഘത്തിൽ .എന്ന് തന്നെയല്ല അവരുമായി  ആശയ വിനിമയം  നടത്തിയത് ഒട്ടു മുക്കാലും ഞാൻ തന്നെയായിരുന്നു  .അമേരിക്കൻ ആക്സന്റ് മനസ്സിലാക്കാൻ എനിക്കു കുറച്ചു ബുദ്ധിമുട്ടുണ്ടെന്നു പറഞ്ഞപ്പോൾ But I understand your Indian accent എന്ന് "ഇന്ത്യന്" ഊന്നൽ നൽകിക്കൊണ്ട് മറുപടി പറഞ്ഞ്  അവർ ചിരിച്ച ചിരി ഇപ്പോഴും മനസ്സിലുണ്ട് .
    നല്ല വാക്കുകൾ പറഞ്ഞ് 'കാലിഫോർണിയാ ' എന്നു  തുടങ്ങുന്ന ഒരു പാട്ടും പാടി സന്ദർശകർ രാത്രി വൈകി വിടവാങ്ങി .ഞങ്ങൾ കൊണ്ടു നടന്നു ഹോസ്റ്റൽ കാണിച്ച മദാമ്മ എന്നോടു പ്രത്യേകമായി യാത്ര പറയാൻ മറന്നില്ല .അടുത്ത കൂട്ടുകാർ 'കാലിഫോർണിയാ ' എന്ന പാട്ട്  എന്നെ കാണുമ്പോഴൊക്കെ ഉറക്കെ പാടാറുണ്ടായിരുന്നു കുറേക്കാലത്തേക്ക് .
       കരമനയാറിലൂടെ,അച്ചൻ കോവിലാറിലൂടെ  ,പെരിയാറിലൂടെ വെള്ളം ഒരു പാടൊഴുകിപ്പോയി.ഇപ്പോഴത്തെ സമ്പ്രദായ പ്രകാരം '51 വർഷങ്ങൾക്കു  ശേഷം ' എന്നെഴുതിക്കാണിച്ചാലും മതി കാലിഫോർണിയാ യുനിവേഴ്സിറ്റി റിവർസൈഡ് ക്യാമ്പസ്സിലേക്കുള്ള ഞങ്ങളുടെ യാത്രയുടെ ആമുഖമായി .
     തിരക്കുണ്ടായിരുന്നില്ല .വിമാനത്തിൽ ഇരിപ്പിടങ്ങൾ പലതും ഒഴിഞ്ഞു കിടന്നു ഞാനിരുന്നതിനു തൊട്ടടുത്തുള്ള സീറ്റുൾപ്പെടെ .അതിനപ്പുറത്തിരുന്നിരുന്നത് അറബി പ്രൊഫസ്സറായ ഒരു ഇറാനിയൻ വനിതയാണ്‌. അവരുടെ പെരുമാറ്റവും സംസാരരീതിയുമെല്ലാം അതീവ ഹൃദ്യമായിരുന്നു . അവർ കുറേഅധികം  നേരം സംസാരിച്ചു .കുട്ടികളെക്കുറിച്ച്,ഇടക്കിടെ നടത്തേണ്ടി വരുന്ന അമേരിക്കൻ സന്ദർശനങ്ങളെ ക്കുറിച്ച് ,ഭർത്താവുമൊത്തുള്ള വിനോദയാത്രകളെ ക്കുറിച്ച്  ഒക്കെ .ഹിന്ദു ക്കുഷിന്റെ താഴ്‌വരയി ലുള്ള  ഏതോ തടാകത്തിൽ ബോട്ടു സവാരി നടത്തിയതിന്റെ വീഡിയോദൃശ്യങ്ങൾ  മൊബൈലിൽ എനിക്കു കാണിച്ചു തരികയും ചെയ്തുപ്രൊഫസ്സർ  .കൈകേയിയും ഗാന്ധാരിയും അതിനു വളരെ മുമ്പ് മനുഷ്യ രൂപമെടുത്ത ഉർവശിയും കുളിക്കാനിറങ്ങിയിരുന്ന തടാകങ്ങളിൽ ഒന്നാവാം അതെന്ന എന്റെ പുരാവൃത്ത പരാമർശം അവരിൽ കൌതകം ഉണർത്തി .സൊറാസ്റ്ററുടേയും ഒമർഖയ്യാമിന്റേയും നാട്ടുകാരിയായ പ്രൊഫസ്സറെ പരിചയപ്പെടാൻ കഴിഞ്ഞതിൽ എനിക്കുണ്ടായ സന്തോഷം പ്രകടിപ്പിച്ച് ഞാൻ എന്റെ പുസ്തകത്തിലേക്കു മടങ്ങി .നന്ദി വാക്കുകളും മന്ദസ്മിതവും തന്ന്  അവർ അവരുടെ പി സി യിലേക്കും .
    ഇട നാഴിക്കപ്പുറമുള്ള  സീറ്റിൽ ഭാര്യ സ്വന്തം മനോരാജ്യങ്ങളിലായിരുന്നു .ഞാൻ 'അങ്കിൾ ടോംസ് കാബിൻ' വായിച്ചു ,ഇടക്കുറങ്ങുകയും ഉണർന്നിരുന്നുചിന്താകുലനാവുകയും ചെയ്തു.കൈവിലങ്ങുകളും കാൽചങ്ങലകളുമായി അഞ്ജാതമായ ഭാവിയിലേക്കു നടക്കുന്ന കറുത്ത  വർഗ്ഗക്കാരൻ വൃദ്ധൻ .അങ്ങു കിഴക്ക് ഗന്ധമാദനത്തിന്റെ താഴ്വരയിൽ അപ്സരസ്സുകളുടെ ഉന്മത്ത നൃത്തം .തപസ്സിളകിയ മുനിമാർ ചക്രവർത്തത്തിലക്ഷണമുള്ള പുത്രന്മാർക്ക് ജന്മ ഹേതുക്കളായി വീണ്ടും തപസ് ചെയ്ത് ബ്രഹ്മർഷി പദം പൂകി  .അപ്സരസ്സുകൾ ദുര്യശസ്സും ശാപവും ഏറ്റുവാങ്ങി വീണ്ടും സ്വർഗ്ഗത്തിലെ നൃത്ത മണ്ഡപങ്ങളിലേക്ക് .അതിനപ്പുറം  .   പാരസികത്തിലെ മുന്തിരി തോപ്പുകൾ . .എമ്പാടും സ്വർണ്ണ നിറത്തിൽ മുന്തിരി ക്കുലകൾ .ഖയാം പാടുന്നു :
   'ബെറ്റർ ബി മെരി വിത്ത്‌ ദ ഫ്രൂറ്റ്ഫുൾ ഗ്രേപ്
  ദാൻ സാഡൻ ആഫ്റ്റർ നൺ ഓർ ബിറ്റർ ഫ്രൂട് '
ശരിയാണ് എന്തെങ്കിലുമൊക്കെ ആലോചിച്ച് മനസ്സു പുണ്ണാക്കുന്നതിനേക്കാൾ എത്രയോ ഭേദമാണ് വീഞ്ഞു കുടിച്ച് സങ്കൽപ്പങ്ങളിൽ വിഹരിക്കുന്നത് .പക്ഷേ വീഞ്ഞു മാത്രമല്ലല്ലോ സൊരാസ്ട്രിയൻ ദർശനങ്ങളും റൂബായിയാത്തിന്റെ രചനയിൽ ഖയ്യാമിനെ സ്വാധീനിച്ചിട്ടുണ്ടല്ലോ .അതെന്താണ് വായനക്കാർ ശ്രദ്ധിക്കാതിരുന്നത് ?
      കിളി വാതിലിലൂടെ മേഘങ്ങൾക്കു താഴെ ശാന്ത സമുദ്രം ദൃശ്യമാവുന്നു  .തീരത്ത്  സിനിമയുടെ ലോക തലസ്ഥാനമായ നഗരം ,പ്രവൃത്തി ദിവസത്തെ തിരക്ക് ,മദ്ധ്യാഹ്നം .
  ഏവിടെ പോകുമ്പോഴും  എന്തെങ്കിലും വറുത്തു പൊടിച്ചു കൊണ്ടു പോവുക നമ്മുടെ ഒരു ദുസ്വഭാവമാണ് .ഞങ്ങളുടെ ഭാണ്ഡത്തിലുമുണ്ടായിരുന്നു  അങ്ങിനെ ചില പൊതികൾ .മുളക്കാൻ കെൽപ്പുള്ള വിത്തുകളൊന്നും ഇങ്ങോട്ടു കടത്തിക്കൂടാ എന്നാണു നിയമം .അതിൽ വിട്ടു വീഴ്ചയില്ല .ഞങ്ങൾ കൊണ്ടു വന്നിട്ടുള്ളത് വറുത്ത ധാന്യങ്ങളാണെന്നും അവയ്ക്ക് പ്രത്യുൽപ്പാദന ശേഷിയില്ലെന്നും പഴയ പ്രധാനാദ്ധ്യാപിക യുക്തി യുക്തമായി വിവരിച്ചു ബോദ്ധ്യപ്പെടുത്തിയിട്ടൂം കസ്റ്റംസ് ഓഫീസർ മേലധികാരിയുടെ നിർദ്ദേശം തേടി .എല്ലാം കൊണ്ടു പൊയ്ക്കൊള്ളാൻ അധികാരി അനുവദിച്ചു .പുറത്തിറങ്ങുമ്പോൾ ഉച്ച തിരിഞ്ഞ് മൂന്നു മണി .
     ലോസ് ഏഞ്ജെൽസിന്റെ മുളംതുരുത്തിയാണ് റിവർ സൈഡ് .കാറിൽ സാധാരണ വേഗതയിൽ ഒരു മണിക്കൂർ ദൂരം .ട്രാഫിക് ബ്ലോക്കുകൾ കാരണം മൂന്നു മണിക്കൂറെങ്കിലും വേണ്ടി വരുമെന്ന്  യാത്രാ സഹായിനിയിലെ സ്ത്രീ ശബ്ദം ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു .
    മൊട്ടക്കുന്നുകളും  ഓറഞ്ചു തോട്ടങ്ങളും ഇടക്കിടെ വിശാലമായ വെളിമ്പറമ്പുകളുമുള്ള  ഈ പ്രദേശം മരുഭൂമിയുടെ ചില സവിശേഷതകളുള്ളതാണ് .അർദ്ധ മരുഭൂമി എന്നു വേണമെങ്കിൽ പറയാം .സിനിമാ വാണിജ്യാടിസ്ഥാനത്തിൽ നിർമ്മിക്കപ്പെടാൻ തുടങ്ങിയപ്പോൾ  അതിനു വേണ്ട ഭൂമി തേടി എത്തിയവരാണ് ലോസ് ഏഞ്ജൽസ് എന്ന മഹാനഗരം സൃഷ്ടിച്ചത് .അന്ന് അമേരിക്കയിൽ ഏറ്റവും കുറഞ്ഞ വിലക്ക് ഭൂമി കിട്ടിയിരുന്നത് ഇവിടെയായിരുന്നു .
      റിവർ സൈഡിലെത്തുമ്പോൾ .ഏഴു മണി .ഓറഞ്ചു ഗ്രാമത്തിൽ അസ്തമയം .ഗീതാഞ്ജലിയിൽ വർണ്ണിച്ചിരിക്കുന്നതു പോലെ "കാലിക്കൂട്ടം മേഞ്ഞു മടങ്ങിയ പുൽമേടുകളിലേക്ക് സ്വർണ്ണ പാത്രത്തിൽ പുഷ്പഹാരങ്ങളുമായി  കടന്നു വരുന്ന സന്ധ്യ ".
    ഹൃദയഹാരിണിയായ സന്ധ്യയെ അദ്ഭുതാദരങ്ങളോടെ നോക്കി  ഞാനിവിടെ നിൽക്കുമ്പോൾ താമരശേരി റോഡിൽ അടുത്ത ദിവസം, മാർച്ച് 17, പുലർന്നിട്ട് ഒരു മണിക്കൂറെങ്കിലും കഴിഞ്ഞിട്ടുണ്ടാവണം .