2015 ജൂൺ 30, ചൊവ്വാഴ്ച

അരുവിക്കരയുടെ സന്ദേശം
-------------------------------
വെസ്റ്റ്‌ മിനിസ്ടർ മാതൃകയിലുള്ള എന്ന് വെച്ചാൽ നമ്മുടേതു പോലുള്ള ജനാധിപത്യ സമ്പ്രദായത്തിന്റെ പ്രത്യേകത അവിടെ ന്യൂന പക്ഷത്തിനു ഭൂരിപക്ഷം എന്ന പേരിൽ ഭരിക്കാം എന്നതാണ് .ആയിരം വോട്ടർ മാരുള്ള ഒരു മണ്ഡലത്തിൽ പത്തു സ്ഥാനാർഥി കളുണ്ടെങ്കിൽ എല്ലാവര്ക്കും തുല്യമായി വോട്ടു കിട്ടിയാൽ എന്ന് വെച്ചാൽ ഒരാള്ക്ക് 101 ഉം ഒരാൾക്ക് 99 ഉം ബാക്കിയുള്ളവർക്ക് 100 ഉം വീതം വോട്ടു കിട്ടിയാൽ ഈ 101 കാരൻ  ഭരിക്കും എന്ന് മാത്രമല്ല അവന്റെ അപ്പൻ അപ്പുപ്പൻ മാരും  പുത്രകളത്രാദികളും എല്ലാം ചെയ്തു കൂട്ടിയ എല്ലാ കൊള്ളരുതായ്മകളും ജനം അംഗീകരിച്ചു എന്ന് പറഞ്ഞു നടക്കുകയും ചെയ്യും. ഈ അപകടത്തെ ക്കുറിച്ച് ഭരണ ഘടനാ നിര്മ്മാണ സമയത്ത് നെഹ്രുവിനോടാരോ സൂചിപ്പുക്കുകയുണ്ടായത്രേ .'ഇതൊരു മോശം സമ്പ്രദായമാണെന്നെനിക്കറി യാം ;പക്ഷേ ഇതിനേക്കാൾ  നല്ലതൊന്നു കണ്ടെത്താൻ കഴിയു ന്നില്ലല്ലോ" എന്നദ്ദേഹം മറുപടിയും പറഞ്ഞു .
      അപ്പോൾ യു ഡി എഫ് ജയിച്ചു .ഇതൊരു യു ഡി എഫ് മണ്ഡലമായിരുന്നു .അവരതു നിലനിർത്തി കുറഞ്ഞ വോട്ടു പങ്കോടെ .എല് ഡി എഫ് രണ്ടാം സ്ഥാനത്തെത്തി അതും കുറഞ്ഞ വോട്ടു പങ്കോടെ .ബി ജെ പി യുടെ വോട്ടു പങ്ക് വർദ്ധിച്ചു അവർ കൂടി പ്രതീക്ഷിക്കാത്ത തരത്തിൽ .എന്ന് മാത്രമല്ല ഒറ്റക്കു നിന്ന് ഒരു മണ്ഡലത്തിൽ 35000 ത്തോളം വോട്ടു പിടിക്കുക്ക മറ്റൊരു പാർട്ടിക്കും സുസാദ്ധ്യമായ കാര്യമല്ല ഇക്കാലത്ത് കേരളത്തിൽ .മാർക്സിസ്റ്റ് പാർട്ടിക്കു മലബാറിൽ ചില മണ്ഡലങ്ങളിൽ ചിലപ്പോള സാധിച്ചേക്കാം .ലീഗിനോ കേരളാ കൊണ്‍ഗ്രസ്സിനോ അവർക്ക് ഏറ്റവും സ്വാധീനമുള്ള ഒന്നോ രണ്ടോ മണ്ഡലങ്ങളിൽ ചിലപ്പോൾ കഴിഞ്ഞേക്കാം .കൊണ്ഗ്രസ്സിനു കഴിയുകയില്ല ഒരു മണ്ഡലത്തിലും .അപ്പോൾ ഇവിടെ അഭിമാനിക്കാൻ വകയുള്ളത് ബി ജെ പിക്കാണ് .സ്ഥാനാർഥി യുടെ വ്യക്തി പ്രഭാവത്തിന്റെ കൂടി ഫലമല്ലേ എന്ന ചോദ്യമുണ്ടാവാം .അതുണ്ട് .പക്ഷേ മറ്റു  രണ്ടു പ്രധാന കക്ഷികളും ഏ റ്റവും അനുയോജ്യരായ സ്ഥാ നാർഥി കളെ  തന്നെ യാണു മത്സരിപ്പിച്ച ത്  .അപ്പോൾ വോട്ടു കിട്ടിയത് പാർട്ടികൾക്ക് തന്നെയെന്നുറ പ്പിക്കാം.
     അടുത്ത പൊതു തെരഞ്ഞെടുപ്പിലേക്ക് ഒരു ചൂണ്ടു പലകയായിരുന്നു അരുവിക്കര മല്സരം .ബി ജെ പി ക്ക് അടുത്ത തവണ അക്കവുണ്ട് തുറക്കാൻ കഴിയുമോ ? കഴിയുമെന്നാണ് എന്റെ വിലയിരുത്തൽ .അതിന്റെ ഫലം ഇടതു മുന്നണിയുടെ സീറ്റുകൾ കുറയുക എന്നതായിരിക്കും ഇപ്പോഴത്തെ സ്ഥി തിയിൽ .കാരണം കോണ്‍ഗ്രസ്സ് മുന്നണിയുടെ കയ്‍വ ശമാണ് കൃസ്ത്യൻ മുസ്ലീം വോട്ടുകൾ .അതിൽ വലിയ വിള്ളൽ വീഴ്ത്താൻ ബി ജെ പിക്ക് സാധാരണ ഗതിയിൽ കഴിയുകയില്ല . ഇടതു മുന്നണിയുടെ ബാങ്ക്  ഹിന്ദു വോട്ടുകൾആണ്.അതിലേക്കായിരിക്കും ബി ജെ പി കടന്നു കയറുക.ആദ്യ ഘട്ടത്തിൽ ബി ജെ പി യുടെ അംഗ ബലം കുറവായിരിക്കും .ഇടതു പക്ഷം തന്നെയായിരിക്കും പ്രധാന പ്രതിപക്ഷം .
    മറ്റൊരു സാധ്യത.ക്രിസ്ത്യൻ മുസ്ലീം മത വിഭാഗങ്ങൾക്ക് പ്രാധാന്യമുള്ള ഏതെങ്കിലും രാഷ്ട്രീയ ഗ്രൂപ്പുകളുമായി ബി ജെ പിക്ക് സഖ്യമുണ്ടാക്കാൻ കഴിഞ്ഞാൽ അവര്ക്ക് ആനുപാതികമായതി ൽ കവിഞ്ഞ അംഗ ബലം നിയമ സഭയിലൂണ്ടാക്കാൻ സാധിച്ചേക്കും .മുന്നണിക്ക് ഒരു സിനെര്ജി ഉണ്ട് .ഒന്നും ഒന്നും ചേർന്നാൽ രണ്ടല്ല മൂന്നൊ നാലോ ഒക്കെയാവുന്ന പ്രതിഭാസമാണ് സിനെർജി .അത് കണ്ടറി ഞ്ഞാണ്  ഇ എം എസ് 67 ഇൽ സപ്തമുന്നണി ഉണ്ടാക്കി 100 ലധികം സീറ്റ് പിടിച്ചെടുത്തത് .അത്തൊരമൊരു രാഷ്ട്രീയ തന്ത്രം പ്രയോഗിച്ചു നോക്കാനുള്ള പാടവം ബി ജെ പി നേതാക്കന്മാർക്കുണ്ടോ എന്നതാണു പ്രശ്നം .അങ്ങിനെയായാൽ ഒരു ബി ജെ പി മുന്നണി കേരളം ഭരിച്ചു കൂടയ്കയില്ല ന്യ്യുന പക്ഷങ്ങൾ കൂട്ടു കൂടുമോ എന്ന് ചോദ്യമുണ്ടാവും .കൂടും .കാരണം തീവ്ര ഹിന്ദുത്വ നിലപാടുകളെ പിന്തുണക്കുന്ന ആളല്ല ഇപ്പോഴത്തെ പ്രധാന മന്ത്രി എന്ന് വ്യക്തമായിക്കഴിഞ്ഞു .മാത്രമല്ല അന്യ മതസ്ഥർക്കെതിരേയുള്ള അതിക്രമങ്ങളെ മനസ്സുകൊണ്ടു പോലും സഹിക്കാത്തവരാണു ഹിന്ദുക്കളിൽ മഹാഭൂരിപക്ഷമെന്നു ന്യ്യുനപക്ഷക്കാർക്കരിയാം .അതവർ പറ യാറു മുണ്ട്.മുഴുവൻ സമയ മതേതരത്വം ജീവിത മാര്ഗമാക്കിയ പേ റോൾ ബുദ്ധി ജീവികൾ മറിച്ചു പറഞ്ഞു കൊണ്ടിരിക്കുംകുറെ ക്കാലത്തേക്ക്  അതവരുടെ അന്നമാണല്ലോ . 
   

2015 ജൂൺ 29, തിങ്കളാഴ്‌ച

ഇന്ന് ഡോ നീന പ്രസാദിന്റെ മോഹിനിയാട്ട കചേരിക്കു പോയിരുന്നു .തൃ പ്പൂണിത്തുറ  ലായം ഗ്രൌണ്ടിൽ .പരിപാടി വളരെ നന്നായിരുന്നു എന്ന് ആദ്യമേ തന്നെ പറയട്ടെ .വേദധ്വനി എന്ന പുതിയ ഒരു കലാ സാംസ്കാരിക സംഘടന അവരുടെ ഉദ്ഘാടന ചടങ്ങായി നടത്തിയ പൂർണ്ണോജ്വലം എന്ന കലോത്സവത്തിന്റെ സമാപന ദിനമായിരുന്നു ഇന്ന് .മുൻ ദിവസങ്ങളിലെ  പരിപാടികൾ ഡോണാ ഗാങ്ങുലിയുടെ ഒഡീസി ഉള്പ്പെടെ എനിക്ക് കാണാൻ കഴിഞ്ഞില്ല .(വേദധ്വനി ഒരു സംഘ പരിവാര് ഏർപ്പാടാണത്രെ .കലക്കെന്ത് മതേതരത്വം ?)
    മൂന്നു വർഷം മുമ്പാണ് നല്ലൊരു മോഹിനിയാട്ട കച്ചേരി ഞാനൊടുവിൽ കണ്ടത് .കലാമണ്ഡലം ദമ്പതികലൂടെ കൊച്ചു മകൾ സ്മിതാ രാജന്റെ .അതിനെ കുറിച്ച് ഞാൻ വാരികയിൽ എഴുതുകയും ചെയ്തിരുന്നു .മൂന്നു വര്ഷം കൊണ്ട് മോഹിനിയാട്ടത്തിൽ വലിയ മാറ്റ ങ്ങളുണ്ടായിരിക്കുന്നു.ഈ കലാരൂപത്തെ ഗൗരവത്തോടെ സമീപിക്കുന്ന കലാകാരികളുണ്ട് നമുക്ക് .അവർ ഈ കലയുടെ അന്തസ്സത്ത നഷ്ടപ്പെടുത്താതെ പുതിയ രൂപങ്ങൾ പരീക്ഷിക്കുന്നു .അതിൽ അവർ വിജയിക്കുന്നു വെന്നാണ് ഇന്നത്തെ പരിപാടി കണ്ടപ്പോൾ തോന്നിയത് .ഭരത നാട്യത്തിന്റെ സ്വാധീനത്തിൽ നിന്നും മോചിപ്പിച്ച്  മോഹിനിയാട്ടത്തെ കൂടുതൽ  ലാസ്യപൂർണമാക്കാനുള്ള ശ്രമമാണ് ഡോ നീന നടത്തുന്നത്  ;ഭാവാവിഷ്കരണത്തിനു കൂടുതൽ പ്രാധാന്യം നല്കാനുംഅവർ ശ്രദ്ധിക്കുന്നുണ്ട്  .അതിൽ അവർ വിജയിച്ചിരിക്കുന്നു .
    ലയബദ്ധവും ലാസ്യ സുന്ദരവുമായ ഒരു വൈകുന്നേരത്തിനു നന്ദി നീന പ്രസാദിനും സംഘാടകരായ വേദധ്വനി ട്രസ്റ്റ്നും


2015 ജൂൺ 25, വ്യാഴാഴ്‌ച

അടിയന്തിരാവസ്ഥ
ഇന്ത്യയിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതിന്റെ 40 ആം വാര്ഷികമാണ് ഇന്ന് ജൂണ്‍ 25 എന്നത് തെറ്റായ ഒരു പ്രസ്ഥാവനയാണ് .സ്വതന്ത്ര ഇന്ത്യയിൽ  ഭരണ ഘടന 352 പ്രകാരമുള്ള അടിയന്തിരാവസ്ഥ ആദ്യം പ്രഖ്യാപിക്കപ്പെടുന്നത് 1962 ഒക്ടോബർ 26 നാണ് .ആ സ്ഥിതി ആറു വര്ഷം നീണ്ടു നിന്നു .ലോകം കണ്ട വലിയ ജനാധിപത്യ വാദിയെന്നു കരുതപ്പെടുന്ന ജവഹർലാൽ നെഹ്രുവായിരുന്നു ഭരണ ഘടനയിൽ വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന എല്ലാ പൗരാവകാശങ്ങളേയും നിഹനിക്കുന്ന ആ അവസ്ഥ ഭാരതീയരുടെ മേൽ അടിചേൽപ്പിച്ചത് .തുടർന്ന് കമ്മൂണിസ്റ്റു നേതാക്കളെ കൂട്ടത്തോടെ ജയിലിൽ അടക്കുകയും ചെയ്തു അദ്ദേഹം .അന്ന് അറസ്റ്റു ചെയ്യപ്പെട്ടവരിൽ പില്ക്കാല അടിയന്തിരാവസ്ഥയിൽ ആളുകളെ കൊന്നു തള്ളു ന്ന തു ൾപ്പെടെയുള്ള ഹീന കൃത്യങ്ങൾ ചെയ്ത ഒരു സംസ്ഥാന സർക്കാരിന് മൂത്ത ദ്രുപദ പുത്രനായി നിന്ന് ആൾപ്പേർ നേതൃത്വം കൊടുത്ത അച്യുത മേനോൻ കൂടി യുണ്ടായിരുന്നു .!
    രണ്ടാമത്തെ അടിയന്തിരാവസ്ഥാ പ്രഖ്യാപനം 1971 ഡിസംബർ 3 നായിരുന്നു .അത് നിർവഹിച്ചത് ജനാധിപത്യത്തിനൊപ്പം മതേതരത്വം സോഷ്യലിസം തുടങ്ങിയ മഹനീയ ഗുണങ്ങളുടെ വിളനിലമെന്നു പുകൾപെറ്റ ഇന്ദിരാ നെഹ്‌റു ഗാന്ധിയാണ് .പൈശാചിക മായ ഒരു ഭരണത്തിന്റെ കേളികൊട്ടായിരുന്നു ആ പ്രഖ്യാപനം എന്ന് തിരിച്ചറിയാൻ നാലുമാസം പോലും വേണ്ടിവന്നില്ല .
  മൂന്നാമത്തെ അടിയന്തിരാവസ്ഥയാണ് 1975 ജൂണ്‍ 25 നു പ്രഖ്യാപിക്കപ്പെട്ടത് .
ആദ്യത്തെ രണ്ടും വൈദേ ശികവും മൂന്നാമത്തെ മാത്രം ആഭ്യന്തരവും എന്ന് പറയുന്നത് ഭോഷ്കാണ് .അടിയന്തിരാവസ്ഥ ആഭ്യന്തരമായി മാത്രമേ നടപ്പിലാക്കാൻ കഴിയൂ .അന്യ രാജ്യത്തെ പൗരന്മാരുടെ മേൽ കരിനിയമങ്ങൾ അടിച്ചേൽപ്പിക്കാൻ ഇന്ത്യ സർക്കാരിനു കഴിയുകയില്ലല്ലോ .പ്രഖ്യാപനത്തിന് ന്യായീകരണങ്ങളായി പറയേണ്ടുന്ന കാരണങ്ങളാണ് വൈദേശി കാവും ആഭ്യന്തരവും .അസ്വാതന്ത്ര്യം അനുഭവിക്കേണ്ടത് ഇന്ത്യ ക്കാര് തന്നെയാണ് .
   ഇനി ഒരു അടിയന്തിരാവസ്ഥ ക്കു സാദ്ധ്യതയുണ്ടോ ?കുനിയാൻ പറയുമ്പോൾ ഇഴയുന്ന ഒരു ജനത ഫാസിസത്തെ ക്ഷണിച്ചു വരുത്തും .അതോടൊപ്പം ഉൾപ്പാർട്ടി ജനാധിപത്യം ഒരിക്കലും ഉണ്ടായിരുന്നിട്ടില്ലാത്ത ഒരു കുടുംബത്തിന്റെ അക്രീത ദാസന്മാരായിരിക്കുന്നതിൽ അഭിമാനിക്കുന്നവർ മാത്രം നേതാക്കന്മാരും അണികളുമായുള്ള ഒരു രാഷ്ട്രീയ കക്ഷി നിലവിലുള്ളിടത്തോളം ഫാസിസത്തിന്റെ ഭീഷണി നമ്മുടെ തലയ്ക്കു മുകളിലുണ്ടാവും .
  

2015 ജൂൺ 18, വ്യാഴാഴ്‌ച

കെ പി ശശി ധരൻ
-----------------------
'കെ പി ശശി ധരൻ നിര്യാതനായി 77 വയസ്സായിരുന്നു' ,മാതൃഭുമി വാർത്ത തുടരുന്നു .'മലയാളത്തിൽ നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട് '.ചരമ പേജിൽ കൊടുക്കാതെ ഒരു ഉൾപേജിൽ സാമാന്യം പ്രാധാന്യത്തോടെ വാര്ത്ത കൊടുത്തിട്ടുണ്ട് മാതൃ ഭൂമി .
   ഞാൻ നിരൂപണ ഗ്രന്ഥങ്ങൾ വായിക്കാൻ തുടങ്ങിയകാലത്ത് , അറു പതുകളുടെ തുടക്കത്തിൽ  കെ പി ശശിധരൻ ശ്രദ്ധേയങ്ങളായ ചില ലേഖനങ്ങളുമായി നിരൂപണ രംഗത്ത് പ്രവേശിച്ചു കഴിഞ്ഞിരുന്നു .മാരാരും മുണ്ട ശേരിയും അഴീക്കോടും ഗുപ്തൻ നായരും മറ്റും അരങ്ങു വാഴുന്ന കാലം .തൊട്ടു പിന്നിൽ തന്നെ യുണ്ടായിരുന്നു എം ആർ ചന്ദ്ര ശേഖരനും കെ പി ശങ്കരനും ജി കെ എൻ
എന്ന ഉള്ളാട്ടിൽ ഗോവിന്ദൻ കുട്ടി നായരും .കൂടാതെ മലയാള സാഹിത്യത്തെ ഗൌരവ പൂർവം സമീപിക്കുന്ന കുറച്ചു ചെറുപ്പക്കാരും അവരില മുമ്പനായിരുന്നു ശശിധരൻ .നമ്മുടെ നിരൂപണ രംഗം അടക്കി വാഴാൻ പോകുന്നവരിലൊരാളായി ശശിധരനെ ഞങ്ങൾ കണ്ടിരുന്നു .
   അപ്പോഴാണ്‌ അതുണ്ടായത് ;ആധുനികതയുടെ വരവ് .അതൊരു ഉരുൾപൊട്ടലായിരുന്നു .പഴയ വലിയ നിരൂപകർ അതിൽ ഒലിച്ചു പോയില്ല .പക്ഷേ സാമ്പ്രദായികതയിൽ ഉറ ച്ചു നിന്ന യുവാക്കളെ അത് അപ്രസക്തരാക്കി .നരേന്ദ്ര പ്രസാദും കെ പി അപ്പനും രാജകൃഷ്ണനും മറ്റും രംഗം പിടിച്ചടക്കിയപ്പോൾ ശശിധരനും കൂട്ടുകാരും ആദ്യം നിഴൽപ്പാടിലേക്കും പിന്നീട് വിസ്മൃതിയിലെക്കും നിഷ്ക്രമിച്ചു .
    സ്വന്തം നിലയിൽ  ഒരു വിഗ്രഹ ഭഞ്ജകനായിരുന്നു ശശിധരൻ .ചെറുകാട്  എന്ത് കൊണ്ട് ശനിദശയും ദേവലോകവും നേരത്തെ എഴുതിയില്ല എന്ന് ചോദിക്കാൻ അദ്ദേഹം ധൈര്യം കാണിച്ചു .എം കൃഷ്ണൻ നായർ കുറേക്കാലം മാറി  നിന്നപ്പോൾ സാഹിത്യ വാര ഫലത്തിനു പകരമായൊരു പംക്തി മലയാള നാട്ടിൽ അദ്ദേഹം കൈകാര്യം ചെയ്തിരുന്നു .ഒരു സാഹിത്യ പംക്തി എന്ന നിലയിൽ വാരഫലത്തിനു വളരെ മുകളിലായിരുന്നു ശശിധരന്റെ പംക്തിക്ക് സ്ഥാനം .പക്ഷേ വായനക്കാർക്കാവശ്യം വാരഫലം പോലൊരു കൊച്ചുവര്തമാന പരമ്പരയായിരുന്നു .
      എന്റെ തലമുറയിൽ പെട്ട സാഹിത്യാസ്വാദകരുടെ അഭിരുചികളെ ക്രിയാത്മകമായി സ്വാധീനിച്ച നിരൂപകരിലൊ രാളാണ് .കെ പി ശശി ധരൻ .കേസരിയെ ഓർമ്മിക്കാത്ത  നമ്മൾ ശശിധരനെ ഓർമ്മിക്കാത്തതിൽ അസ്വാഭാവികത ഒന്നും ഇല്ല .
             സുഹൃത്തെ പഴയ ഒരു വായനക്കാരന്റെ ആദരാഞ്ജലികൾ

2015 ജൂൺ 15, തിങ്കളാഴ്‌ച

വായിക്കാനും ചിന്തിക്കാനും പ്രേരിപ്പിച്ച ഒരാൾ

                                          ആർ .എസ് .കുറുപ്പ്

                       --------------------------------------------------------------

                       

വായിച് വളരുക എന്ന സുപരിചിതമായ  ആഹ്വാനം നടത്തിയ ആളിനെ ,പി എൻ  പണിക്കരെ ക്കുറിച്ച് ഞാൻ മിഡിൽ സ്കൂളിൽ പഠി ക്കുന്ന കാലത്ത് തന്നെ കേട്ടിരുന്നു .വീടിനടുത്തുള്ള ഗ്രാമീണ വായന ശാലയുടെ നടത്തിപ്പുകാരായ ചേട്ടൻമാർആദരവോടെയും സ്നേഹത്തോടെയും ഇടക്കിടെ പറയാ റുണ്ടായിരുന്ന  ഒരു പേരായിരുന്നു അത് .തിരുവിതാംകുർ ഗ്രന്ഥ ശാലാ സംഘത്തിന്റെ ജനറൽ സെക്രട്ടറി ആയിരുന്നു അന്നദ്ദേഹം .

           തന്റെ പതിനേഴാം വയസ്സിൽ സ്വദേശ മായ നീലം പേ രൂരിൽ ഒരു വായന ശാല സ്ഥാപിച്ചു  കൊണ്ടായിരുന്നുപി എൻ പണിക്കർ  തന്റെ സുദീര്ഘമായ അക്ഷര സപര്യക്ക് തുടക്കം കുറിച്ചത് .തുടർന്ന് അധ്യാപകനായി അമ്പലപ്പുഴയിലെത്ത്തിയ പണിക്കരു സാർ അവിടത്തെ പി കെ മെമ്മോറിയൽ വായന ശാലയുടെ മുഖ്യ പ്രവര്ത്തകനായി.സ്വാതന്ത്ര്യത്തിനു തൊട്ടു മുമ്പുള്ള  ദിവാൻ ഭരണത്തിന്റെ കാലം.തിരുവിതാം കൂറിൽ നിലവിലുണ്ടായിരുന്ന ഗ്രാമീണ വായന ശാലകളെ ഒരു കേന്ദ്ര സംഘടനയുടെ നിയന്ത്രണത്തിൽ കൊണ്ടുവരാൻ അദ്ദേഹം ശ്രമിച്ചു ;അതിൽ വിജയിക്കുകയും ചെയ്തു .അങ്ങിനെ തിരുവിതാംകൂർ ഗ്രന്ഥ ശാലാ സംഘം നിലവിൽ വന്നു .കേരള സംസ്ഥാനത്തിന്റെ രൂപീകരണ ത്തോടു കൂടി അത് കേരള ഗ്രന്ഥ ശാലാ സംഘമായി .തുടക്കം മുതൽ പി എൻ  പണിക്കർ  സംഘത്തിന്റെ ജനറൽ സെക്രട്ടറിയും അമര ക്കാരനുമായിരുന്നു .തൊള്ളായിരത്തി എഴുപതുകളുടെ അവസാനം ക്രൂരവും കൃതഘ്നവുമായ ഒരു കലാപത്തിലൂടെ പുറത്താക്ക പ്പെടുന്നതു വരെ .

        ഗ്രാമീണ വായന ശാല എന്ന ആശയം പണിക്കരു സാറി ന്റെതായിരുന്നില്ല . അദ്ദേഹം ഈ രംഗത്തെത്തു ന്നതിനു മുമ്പു തന്നെ പല ഗ്രാമങ്ങളിലും വായന ശാല കളുണ്ടാ യിരുന്നു .പക്ഷേ ഓരോ ഗ്രാമത്തിലും വായന ശാല ,അവയ്ക്കെല്ലാം കൂടി ഒരു സംഘടന ,രെജിസ്ട്രേഷൻ ,വാർഷിക ഗ്രാന്റ് ഇവയൊക്കെ അദ്ദേഹത്തിന്റെ ശ്രമ ഫലമായുണ്ടായതാണു .ഗ്രാമത്തിൽഒരു വായന ശാല ഉണ്ടാക്കുക എന്നത് അവിടത്തെ   യുവ ജനങ്ങളുടെ ഒരു സുപ്രധാന ദൗത്യം ആണെന്ന ബോധം സൃഷ്ടിക്കാൻ പണിക്കരു സാറിനു കഴിഞ്ഞു .അങ്ങിനെ  എല്ലാ ഗ്രാമങ്ങളിലും വായന ശാലകളുണ്ടായി .ടോൾസ്റ്റോയിയും ടാഗോറും ബൽസാക്കും വള്ള ത്തോളിനും ആശാനും തകഴിക്കും ദേവിനുമൊപ്പം നമ്മുടെ നാട്ടിൻപു റ  ങ്ങളിലെത്തി .കേരളം വായിച്ചു വളരാ ൻ തുടങ്ങി .നവോഥാന ചിന്തകളും സ്വാതന്ത്ര്യ പ്രതീക്ഷകളും ഉൾക്കൊള്ളാനുള്ള പ്രാപ്തി മലയാളി മനസ്സിനുണ്ടാക്കി ക്കൊടുക്കുന്നതിൽ പണിക്കരു സാർ നിർണ്ണായക മായ ഒരു പങ്കു വഹിച്ചു .

  കമ്മ്യൂണിസ്റ്റ് ആശയ ഗതിക്കാരായ ചെറുപ്പക്കാർ വായന ശാലാ പ്രവർത്തനങ്ങളുടെ മുൻപന്തിയിലുണ്ടായിരുന്നു 'പ്രത്യേ കിച്ചും പാർടി നിരോധിക്കപ്പെട്ടിരുന്ന അവസരങ്ങളിൽ .അങ്ങിനെ നോക്കുമ്പോൾ കമ്യുനിസ്റ്റു കാരനേയല്ലാതിരുന്ന പണിക്കരു സാറിന്  കേരളത്തിലെ കമ്യുനിസ്റ്റു പ്രസ്ഥാനത്തിന്റെ വളർച്ച യിൽ കാര്യമായ ഒരു പങ്കുണ്ടെന്നു പറയേണ്ടി വരും .

  തൊ ള്ളായിരത്തി എഴുപതിലാണു ഞാൻ പണിക്കരു സാറിനെ പരിചയപ്പെടുന്നത് .അപ്പോഴേക്കും വായന ശാലകൾക്ക് ഗ്രാമജീവിതവുമായുള്ള ജൈവ ബന്ധംമിക്കവാറും അവസാനിച്ചു കഴിഞ്ഞിരുന്നു .വിദ്യാഭ്യാസം കിട്ടിയ ചെറു പ്പക്കാരെല്ലാം തൊഴിൽ തേടി പരദേശം പോയതു കൊണ്ട് കൃത്യമായി പുസ്തക വിതരണം നടത്താനോ  കലാ സാംസ്കാരിക പ്രവർത്ത നങ്ങൾ സംഘടിപ്പിക്കാനോ ആളില്ലാതായി .പല ഗ്രന്ഥ ശാലകളും അടഞ്ഞു തന്നെ കിടന്നു .ഈ ദുരവസ്ഥയിൽ ദുഖിതനായിരുന്നു പണിക്കരു സാർ .പന്തളത്തിനടുത്തുള്ള അപ്പോഴും നല്ല നിലയിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന ഒരു വായന ശാലയുടെ വാർഷികത്തിനു സാറിനെ ക്ഷണിക്കാൻ വന്ന സ്നേഹിതനൊപ്പമാണു ഞാൻ പണിക്കരു സാറിനെ കാണാൻ പോയത് മാവേലിക്കരക്കടുത്തുള്ള കു റ  ത്തികാടാണു സ്വദേശം എന്നു പറഞ്ഞപ്പോൾ അവിടത്തെ വായന ശാലയുടെ ദയനീയ സ്ഥിതിയെ  കുറിച്ച് അദ്ദേഹം വാചാലനായി .മാത്രമല്ല അവിടത്തെ ചില പ്രധാന പൊതു പ്രവർത്തകരെ ക്കുറിച്ച് വളരെ പരുഷമായ ഭാഷയിൽ സംസാരിക്കുകയും ചെയ്തുഅദ്ദേഹം .കാരണം ഈ പൊതു പ്രവർത്ത കർ വിചാരിച്ചാൽ നാട്ടിലെ വായന ശാല പഴയ പോലെ പ്രവര്ത്തന സജ്ജമാകും എന്നദ്ദേഹം ശരിയായിത്തന്നെ മനസ്സിലാക്കിയിരുന്നു .അവർ അക്കാര്യത്തിൽ ഒന്നും ചെയ്യാ ത്തതിലുള്ള ദുഖവും രോഷവും പ്രകടിപ്പിക്കുകയായിരുന്നു പണിക്കരു സാർ .അദ്ദേഹത്തിനു വായനശാലാ പ്രവർത്തനം ആയിരുന്നു മുഖ്യം .അതു ചെയ്യാതെ ഒരു പൊതു പ്രവര്ത്തകൻ മറ്റെന്തു ചെയ്തു എന്നു പറഞ്ഞാലും അദ്ദേഹത്തിനു തൃപ്തിയാവുമായിരുന്നില്ല .

     പിന്നീട് മൂന്നു നാല് തവണ കൂടി പന്തളത്തു കാരൻ സുഹൃത്തിനൊപ്പം ഞാൻ പണിക്കരു സാറിനെ ക്കാണാൻ പോയി .അപ്പോഴൊക്കെ അനുദിനം തകർന്നു കൊണ്ടിരിക്കുന്ന ഗ്രന്ഥ ശാലകളെ ക്കുറി ച്ചാണ ദ്ദേഹം സംസാരിച്ചത് .എനിക്കു വേണമെങ്കിൽ ഒഴിവു ദിവസങ്ങളിൽ നാട്ടിൽ പോയി അവിടത്തെ വായന ശാല നേരെയാക്കാൻ ശ്രമിക്കാവുന്നതെയുള്ളുവെന്നും അദ്ദേഹം പറഞ്ഞു .ഞാൻ ബഹുമാന പൂർവം കേട്ടിരുന്നുവെങ്കിലും അതനുസരിച്ച് പ്രവർത്തിച്ചില്ല .മറ്റേതൊരു മദ്ധ്യ വർഗ്ഗ ബുദ്ധി ജീവിയേയും പോലെ എനിക്കും എന്റെ ഗൃഹാതുര സ്മരണകളുടെ കാല്പനിക ഭൂമിക മാത്രമായി മാറിക്കഴിഞ്ഞിരുന്നു  ഗ്രാമം . പണിക്കരു സാറിനെ ഇടക്കിടക് പോയി ക്കാണാനൊ വായന ശാലാ ക്കാര്യങ്ങൾ സംസാരിക്കാനോ പിന്നീടുണ്ടായ സംഭവ വികാസങ്ങൾ അനുവദിച്ചുമില്ല .

      പ്രക്ഷുബ്ധമായ ഒരു കാലമായിരുന്നു അത് .തുടരെ തുടരെയുള്ള ജനാധിപത്യ ധ്വംസനങ്ങൾ ,അതൊക്കെ സ്ഥാപന വൽകരിച്ചു കൊണ്ടുള്ള അടിയന്തിരാവസ്ഥാ പ്രഖ്യാപനം ,അതിനു അയവു വരുത്തലും പിൻവലി ക്ക ലും  ജനതാ സർക്കാരിന്റെ  സ്ഥാനാരോഹണം --ആയിടക്കാണു പണിക്കരു സാറിനെ പേരു പറ യാതെയാണെങ്കിലും കുറ്റ പ്പെടുത്തിക്കൊണ്ടുള്ള ലേ ഖനങ്ങൾ പ്രത്യക്ഷ പ്പെടാൻ തുടങ്ങിയത് .അദ്ദേഹം ജോലിയിൽ വീഴ്ച വരുത്തിയെന്നോ പണാപഹരണം നടത്തിയെന്നോ ഒന്നുമുള്ള ആരോപണങ്ങളുണ്ടായിരുന്നില്ല .പകരം പെരുമാറ്റത്തിൽ ഉണ്ടെന്നു പറയപ്പെടുന്ന ഗ്രാമ്യത യെ കളിയാക്കി ക്കൊണ്ടുള്ളവയായിരുന്നു ആ ലേഖനങ്ങൾ .എന്തായാലും താമസിയാതെ 1977 ഇൽ പി എൻ  പണിക്കർഅദ്ദേഹം ജന്മം കൊടുത്ത ഗ്രന്ഥ ശാലാ സംഘത്തിൽ നിന്നു പുറത്തായി .മൂന്നര പതിറ്റാണ്ടു കാലത്തെ തന്നെ തന്നെ മറന്നുള്ള പ്രവർത്തനത്തിനുള്ള പ്രതിഫലം  നിന്ദ്യവും മനുഷ്യത്വ രഹിതവുമായ  നിർവാസമായിരുന്നു .ഇടതു പക്ഷ പ്രസ്ഥാനത്തിനു തീരാക്കളങ്കം ചാര്ത്തിയ നടപടി .അദ്ദേഹം പുറത്താക്ക പ്പെട്ടപ്പോൾ കുറേ ക്കാലത്തേക്കെങ്കിലും സംഘവും ഇല്ലാതായി

    സംഘത്തിൽ നിന്നു പുറത്തുവന്ന പണിക്കരു സാർ 68 ആം വയസ്സിലും വെറുതെ ഇരിക്കാൻ കൂട്ടാക്കിയില്ല അക്ഷരത്തിന്റെ വെളിച്ചം കേരളത്തിന്റെ മുക്കിലും മൂലയിലുമെല്ലാം എത്തിക്കുക ആജീവനാന്ത ദൗത്യമായിരുന്നു അദ്ദേഹത്തിന് .അനൗപചാരിക വിദ്യാഭ്യാസ സമിതിയുടെ അദ്ധ്യക്ഷ സ്ഥാനം എറെടുത്ത് കേരളം മുഴുവൻ അക്ഷര വെളിച്ചവുമായി സഞ്ചരിച്ചു അദ്ദേഹം ജീവിതത്തിൽ അവശേഷിച്ച 18 വര്ഷം .

    അദ്ദേഹത്തിന്റെ അത്തരം ഒരു യാത്രക്കിടയിലാണ് ഞങ്ങൾ തമ്മിൽ ഒടുവിൽ ക്കാണുന്നത് തൊണ്ണൂ റു കളുടെ തുടക്കത്തിൽ ആലപ്പുഴ സിവിൽ സ്റ്റേഷനിൽ വെച്ച് .സാക്ഷരതയുമായി ബന്ധ പ്പെട്ട ഒരു മീറ്റിങ്ങിനു കളക്റ്റ്രേറ്റിൽ വന്നതായിരുന്നു പണിക്കരു സാർ .ഒരു ജില്ലാ ഓഫീസിന്റെ കണക്കു നോക്കാൻ നിയുക്തനായിരുന്നു ഞാൻ. അദ്ദേഹത്തിന്റെ ദീർഘ യാത്രകളെ ക്കുറിച്ച്ഞാൻ ചോദിച്ചു . "ഞാൻ പോയിട്ടില്ലാത്ത ഏതെങ്കിലും ഒരു നാട്ടിൻ പുറം നമ്മുടെ ഈ കൊച്ചു കേരളത്തിലുണ്ടൊ ടോ കൊച്ചുകുറുപ്പേ "എന്നു ചോദിച്ച് അദ്ദേഹം എന്നെ ആശ്ലേഷിച്ചു ശിശു സമാനമായ ആഹ്ലാദത്തോടെയും  അപ്പൂപ്പന്റെ വാത്സല്യത്തോടെയും .

    പണിക്കരു സാറിനെ പുറത്താക്കിയ നടപടി കേരളീയ പൊതു സമൂഹം ഒരിക്കലും അംഗീകരിച്ചിരുന്നില്ല .ഗ്രന്ഥ ശാലാ സംഘത്തിനു പകരം വന്ന കൌണ്‍സിലിന്റെ ആദ്യ പ്രസിഡന്റായിതെരഞ്ഞെടുക്കപ്പെട്ട  കവി കടമ്മനിട്ട പി എൻ  പണിക്കരുടെ സേവനങ്ങളെ പ്രകീർത്തിച്ചു കൊണ്ടാണ്ചുമതല ഏറ്റത് .പണിക്കരു സാർ ജീവിച്ചിരുന്ന കാലത്ത് അദ്ദേഹത്തിനു എന്തെങ്കിലും ബഹുമതി നല്കി അംഗീകരിക്കാൻ തയാറാ വതിരുന്ന കേരള സർക്കാർ പക്ഷേ അദ്ദേഹത്തിന്റെ ചരമ ദിനം വായനാ ദിനമായി ആചരിക്കാൻ തീരുമാനിച്ചു ;ആ ദിവസം ഉള്ക്കൊള്ളുന്ന ആഴ്ച വായനാ വാരമായും .ശ്രീ ശങ്കരൻ തൊട്ട് പത്തു മലയാളികളെ എണ്ണിയാൽ അതിൽ പി എൻ പണിക്കരും ഉൾപ്പെടും എന്ന സുകുമാർ അഴീക്കോടിന്റെ അഭിപ്രായം സുവിദിതമാണ് .ഏതു ചിന്തയേയും ഉൾക്കൊള്ളാൻ മലയാളി മനസ്സിനെ പാകപ്പെടുത്തിയ അക്ഷര കർഷക നാണ്   പി എൻ  പണിക്കർ .അതു കൊണ്ടു തന്നെ അഴീക്കോട് സാറു പറഞ്ഞത് മലയാളി കളുടെ ഏകകണ്ഠ മായ   അഭിപ്രായമാണെന്നതിൽ സംശയമേയില്ല   ..


2015 ജൂൺ 10, ബുധനാഴ്‌ച

                                      അജിനോമോട്ടോയും മഹാഭാരതവും                                                      

                                     "സ്വാദുണ്ടാക്കും വിശപ്പേറ്റം അതാഡ്ഡ്യർക്കതി ദുർലഭം        
                                        ധനികർക്കു കുറ ഞ്ഞീടും പാരിൽ ഭക്ഷണ പാടവം "(മഹാ ഭാരതം -ഉദ്യോഗ പർവ്വം  -34 വിദുരഹിതവാക്യം -51 )-കുഞ്ഞി കുട്ടൻ തമ്പുരാന്റെ പരിഭാഷ .ഈ ശ്ലോകം വിദ്വാൻ കെ പ്രകാശം ഗദ്യത്തിൽ ഇങ്ങിനെ ഭാഷാന്തരം ചെയ്തിരിക്കുന്നു :"ദരിദ്രന്മാർ എപ്പോഴും വിശിഷ്ടവും ആസ്വാദ്യവുമായ ആഹാരമേ ഭുജിക്കുന്നുള്ളു .വിശപ്പാണല്ലൊ ഭക്ഷണത്തിനു സ്വാദുണ്ടാക്കുന്നത് .അത് ആഡ്ഡ്യന്മാർക്ക് അതി ദുർലഭമാണ് ."(വ്യാസ ഭാരതം .മൂന്നാം വോള്യം പുറം 245 ).
      വിശപ്പാണ്  ഏറ്റവും നല്ല കൂട്ടാനെന്ന്   അഛൻ ഞങ്ങൾക്ക് ചെറുപ്പത്തിൽ പറഞ്ഞു തന്നിട്ടുണ്ട് .അന്ന് ഒരുപാടു കൂട്ടാനൊന്നും വീട്ടിലുണ്ടാവാറില്ല വിശേഷ ദിവസങ്ങളിൽ പോലും . .ദാരിദ്ര്യ രേഖയുമായി ഒളിച്ചു കളി നടത്തിക്കൊണ്ടിരുന്നകാലം . ,അതിനു മുകളിൽ സുരക്ഷിതമായ ഒരുയരത്തിൽ എത്തി പറ്റാനുള്ള ശ്രമത്തിലായിരുന്നു അച്ഛനും അമ്മയും  .അതറി യാവുന്ന ഞങ്ങൾ ഒരുപരാതിയും പറഞ്ഞിരുന്നില്ല.എന്നിട്ടും അച്ഛൻ ഇടക്കിടെ ഇക്കാര്യം ഞങ്ങളെ ഓർമ്മിപ്പിച്ചിരുന്നത് അതിൽ വലിയ ഒരു തത്വം അടങ്ങിയിട്ടുള്ള തു കൊണ്ടാവണം .
       അപ്പോൾ സ്വാദുണ്ടാക്കുന്നത് വിശപ്പാണ് .അഥവാ വിശപ്പുള്ളവനു ഭക്ഷണം സ്വാദോടെ കഴിക്കാൻ കഴിയും .എന്ന് വെച്ചാൽ സ്വാദിനു വേണ്ടി രാസ പദാർഥങ്ങൾ അന്വേഷിക്കേണ്ടി വരുന്നത് വിശക്കാതെ ഭക്ഷണം കഴിക്കുന്നവർക്കാണ് .
      അപ്പോൾ വിശക്കുമ്പോൾ മാത്രം ഭക്ഷണം എന്നു നമ്മളങ്ങ് തീരുമാനിച്ചാൽ മതി .അജിനോ മോട്ടോയും ക റു ത്തീയവും താനേ അപ്രത്യക്ഷമായി ക്കൊള്ളും .

     

2015 ജൂൺ 9, ചൊവ്വാഴ്ച

ഉറൂ ബിന്റെ ജന്മ ശത വാർഷികമായിരുന്നു ഇന്നലെ .പല ജന്മ ശത വാർഷികങ്ങളും ആഘോഷ പൂർവം കൊണ്ടാടപ്പെട്ടപ്പോൾ ഇതു മാത്രം എന്തു കൊണ്ടു വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ കടന്നു പോയി .ഒരർഥത്തിൽ അതിൽ അദ്ഭുതമൊന്നുമില്ല .58 ഇൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ പുസ്തകമാണ് സുന്ദരികളും സുന്ദരന്മാരും .ആ ബഹുമതി ലഭിക്കുന്ന രണ്ടാമത്തെ മലയാള നോവൽ ;ആദ്യത്തേത് ചെമ്മീൻ .അക്കൊല്ലം കേരള അക്കാദമിയുടെ അവാർഡ് നാലുകെട്ടിനായിരുന്നു .നാലുകെട്ടിന്റെ അമ്പതാം വർഷം നമ്മുടെ അക്കാദമി സമുചിതമായി ആഘോഷിച്ചു .സുന്ദരികളും സുന്ദരന്മാരും അവഗണിക്കപ്പെട്ടു !
      സി വി കൃതികൾക്കു ശേഷം മലയാളത്തിലൂണ്ടാായ ഇതിഹാസ സമാനമായ നോവൽ സുന്ദരികളും സുന്ദരന്മാരും ആണ് .മാപ്പിള ലഹള മുതൽ ക്വിറ്റ്‌ ഇന്ത്യ സമരം വരെയുള്ള കാല ഘട്ടത്തിലെ കേരള ചരിത്രം  സത്യ സന്ധവും കലാസുഭഗവുമായിചിത്രീകരിക്കപ്പെട്ടിരിക്കുന്നു ഇതിൽ .  .ലഹളയുടെ ക്രിയാത്മകവും വിധ്വംസകവുമായ വശങ്ങൾ ഒരേപോലെ ആവിഷ്കരിക്കപ്പെട്ടിട്ടില്ല മറ്റൊരു  മലയാള പുസ്തകത്തിലും.അതു പോലെ ക്വിറ്റ്‌ സമരകാലത്തെ കമ്മ്യ്യൂണിസ്റ്റു കാരന്റെ ധർമ്മ സങ്കടങ്ങൾ ,ഗാന്ധിയുടെ സോഷ്യലിസ്റ്റു കാരായ അനുയായികൾ നടത്തിയ അക്രമരഹിതമല്ലാത്ത  സമരങ്ങൾ ഇവയൊന്നും വേറൊരു പുസ്തകത്തിലും ഇത്രയധികം ആര്ജവത്തോടെ  നിഷ്പക്ഷതയോടെ പ്രതിപാദിക്കപ്പെട്ടിട്ടില്ല .സാഹിത്യ സൃഷ്ടിയുടെ സൗന്ദര്യത്തിനു ലോപം വരാതെയാണിതൊക്കെ ചെയ്തിരിക്കുന്നത് എന്നതിലാണ് ഉരൂബിന്റെ സര്ഗ്ഗ ശക്തി പ്രകടമാവുന്നത് .
      ഉമ്മാച്ചു  തുടങ്ങിയ നോവലുകൾ രാച്ചിയമ്മ പോലുള്ള ചെരുകഥ  കൾ ഉരൂബിനെ ആര് മറന്നാലും സഹൃദയനായ മലയാളി വായനക്കാരൻ /കാരി മറക്കുകയില്ല