2012, നവംബർ 29, വ്യാഴാഴ്‌ച

മുഖമില്ലാത്തവരുടെ മുലകള്‍ -(വിമോചന വാദിനി കളുടെ ശ്രദ്ധക്ക് )
     --------------------------------------------------------------
              ആര്‍ .എസ് .കുറുപ് .
             -----------------------
നടാഷാ വാള്‍ ട്ട റു ടെ  living dolls -the return  of  sexism എന്ന പുസ്തകത്തിന്റെ പ്രസക്തിയെ കുറിചൊ രന്വേഷണം .
  1992 ല്‍  U S  A യില്‍ ഔദ്യോഗിക പദവികളിലേക്ക് മത്സരിച്ച വനിത കളുടെ ബാഹുല്യത്തെ ലൈം ഗിക ഭൂകമ്പം (Genderquake ) എന്നാണ് അമേരിക്കന്‍ ഫെമിനിസ്റ്റ് എഴുത്തുകാരി നവോമി വൂള്‍ഫ് വിശേഷിപ്പിച്ചത് .1997 ലെ ബ്രിട്ടീഷ്‌ തെരഞ്ഞെടുപ്പിനു തൊട്ടു മുന്പ് നടാ ഷാ  വാല്ട്ട റും സമാനമായ അഭിപ്രായ പ്രകടനം നടത്തുകയുണ്ടായി.വാള്‍ട്ടര്‍ observer ല്‍ എഴുതി :"ലേ ബര്‍ പാര്‍ടി ക്കനുകൂലമായി ആറ് ശ ത മാനം വോട്ടു മാറ്റം ഉണ്ടായാല്‍ വനിതാ M  P മാരുടെ എണ്ണം ഇരട്ടി യാകും ;പുരുഷന്മാരുടെ ക്ലബ്‌ തകര്‍ന്നു വീഴാന്‍ തുടങ്ങുന്നതും സ്ത്രീവര്‍ഗതിന്റെ മുന്‍ ഗണനാ ക്രമതോട് പ്രതികരിക്കുന്ന ഒരു രാഷ്ട്രീയ സംസ്കാരം രൂപം കൊള്ളുന്നതും നാം കാണാന്‍ തുടങ്ങുകയാണ് ".
   1992 മേ രി വുല്സ്ടന്‍ ക്രാഫ്റ്റിന്റെ പ ഥ ദര് ശ ക മായ പുസ്തകത്തിന്റെ (A Vindication of rights of woman )രണ്ടാം ശ താബ്ടി  വര്‍ഷമായിരുന്നു ;ഫെമിനിസ്റ്റ് ചിന്തയുടെയും .ആ ദശ കത്തിലെ ആത്മ വിശ്വാസവും ശുഭ പ്രതീക്ഷ യും നിറഞ്ഞ അന്തരീ ക്ഷ മാണ്‌ ദശ കത്തിന്റെ അന്ത്യ ഘട്ടത്തില്‍ പുറത്ത് വന്ന ദി ന്യൂ  ഫെമിനിസം എന്ന ഗ്രന്ഥത്തിന്റെ രചനക്ക് തനിക്ക് പ്രേരകമായതെന്ന് വാള്‍ ട്ടര്‍  പറയുന്നു .അവരുടെ തന്നെ വാക്കുകളില്‍ :"സ്ത്രീ വാദ പ്രസ്താനങ്ങള്‍ നിശ ബ്ദ മാവാന്‍ തുടങ്ങിയിട്ടുണ്ടെങ്കിലും ഫെമിനിസം നാം ശ്വസിക്കുന്ന വായുവിന്റെ ഭാഗമായി കഴിഞ്ഞിരിക്കുന്നു .ഫെമിനിസ്ടുകല്‍ക്കിനി സാമൂഹ്യവും സാമ്പത്തികവുമായ തുല്യതക്കു വേണ്ടി പ്രവര്‍ത്തിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാം .മുമ്പ് ഫെമിനിസ്റ്റ് ചിന്തയുടെ കേന്ദ്രത്തില്‍ തന്നെ ഒരു സ്ത്രീ ആരെ പ്രേമിക്കണം ,ആരോടൊപ്പം ഉറങ്ങണം ,എന്തു വസ്ത്രം ധരിക്കണം എന്നൊക്കെയുള്ള വ ഉള്‍പ്പെടുന്ന സ്ത്രീയുടെ സ്വകാര്യ ജീവിതം ഉണ്ടായിരുന്നു പക്ഷെ ആ കാലം കഴിഞ്ഞു പോയിരിക്കുന്നു
നമുക്കിപ്പോള്‍ സ്വാതന്ത്ര്യ ത്തിന്റെ നിബന്ധ നകള്‍ അ താതിന്റെ സ്ഥാ ന ത്ത് നിക്ഷേപിക്കുകയെ വേണ്ടു പഴയ മട്ടിലുള്ള ജീര്‍ണ ലൈ മ്ഗികതയുടെ അവശേഷിക്കുന്ന അംശ ങ്ങള്‍ കൂടി കൊഴിഞ്ഞു പൊയ്ക്കൊള്ളും ."
   പക്ഷെ തനിക്കു പൂര്‍ണമായും തെറ്റി എന്ന് വാ ല്ട്ടര്‍ സമ്മതിക്കുന്നു ;പത്ത് കൊല്ലത്തിനു ശേഷം ഈ നൂറ്റാണ്ടിന്റെ ആദ്യ ദ ശ കത്തിന്റെ അവസാനം പുറത്തുവന്ന Livingdolls എന്ന പുസ്തകത്തിന്റെ ആ മുഖത്തില്‍ .കാരണം അവര്‍ വിശ ദീകരിക്കുന്നു :90ക ള്‍ നല്‍കിയ ശു ഭ പ്രതീക്ഷകള്‍ സഫലമായില്ല .അധികാര മേഖലകളില്‍ പുരുഷാധിപത്യം കൂടുതല്‍ ശ ക്ത മാ വുകയാ ണ് ഉണ്ടായത് മാത്രമല്ല ഫെമിനിസ്റ്റുകള്‍ ആഗ്രഹിച്ചിരുന്ന ,ആദര്‍ശ വല്‍കൃത ഏക ദാമ്പത്യത്തില്‍ നിന്നും അവമാന കരമായ സ്വയിര വിഹാരത്തില്‍ നിന്നും വ്യത്യസ്തമായ ആരോഗ്യകരമായ ലയിന്ഗിക സ്വാതന്ത്ര്യം നിലവില്‍ വന്നില്ല .പകരം സ്ത്രീ  ശ രീരത്തിന്റെ ലയ് മ്ഗികാര്‍ഷണീ യതയിലൂന്നിയ ജീര്‍ ണ്ണ സംസ്കാരം പൂര്‍വാധികം ശ ക്തിയോടെ മടങ്ങിയെത്തിയിരിക്കുന്നു .പുസ്തകത്തിന്റെ ഉപ ശീ ര്‍ഷകം തന്നെ Return of sexism എന്നാണ് .ഇവിടെ Sexism എന്നത് കൊണ്ടുദ്‌ ഏ ശി ക്കുന്നത് സ്ത്രയിണ ത  എന്നാല്‍ സ്ത്രീ ശ രീരത്തിന്റെ ലയ്മ്ഗികാര്‍ഷ കത്വം എന്ന് നിര്‍വചിക്ക പ്പെടുന്ന സംപ്രദാ യത്തെയാണ് ;സ്ത്രീ ശാ ക്തീകരണം എന്നാല്‍ ഗ്ലാമര്‍ മോ ഡ ല്ലിംഗ്  ,പോള്‍ ഡാന്‍സിംഗ് ,ലാപ്‌ ഡാന്‍സിംഗ് തുടങ്ങിയ നഗ്ന പരി പാടികളില്‍ പംകെടുക്കാനുള്ള മടിയില്ലായ്മയും .ഈ ജീര്‍ണ ലയ്മ്ഗികത പ്രവര്തിക്കുന്നതാവട്ടെ   ലയ്മ്ഗിക വ്യവസായത്തിന്റെ നിബന്ധനകള്‍ക്ക് പൂര്‍ണമായും വിധേയ മായിക്കൊണ്ടാണ് താനും.സ്ത്രീ യുടെ നഗ്ന ശ രീര  ഭംഗി വിററ്  ലാഭം കൊയ്യുന്ന സംരംഭങ്ങളുടെ ആകെ തുകയാണ് ലയ്മ്ഗിക വ്യവസായം .വേ ഗത്തില്‍ വ്യാപകമായി ക്കൊണ്ടിരിക്കുന്ന ഈ വ്യവസായത്തെയും അതിനടി സ്ഥാനമായ ജീര്ന ലയ്മ്ഗികതെയും വിശ ദ മായി അപഗ്രഥിച് അ ത്തിന്റെ പ്രയോക്താക്കളും ഗുണഭോക്താക്കളും ആയ സ്ത്രീ പുരുഷന്മാരുടെ ന്യായീകരണ ങ്ങളെ നിശിതമായി വിമ ര്‍ ശി ക്കുകയും അവരുടെ ചെയ്തികള്‍ സൃഷ്ടിക്കുന്ന സാമുഹ്യ തിന്മകള്‍ തുറന്നുകാട്ടു കയുമാണ് ഈ പുസ്തകത്തിന്റെ ഒന്നാം ഭാഗത്തില്‍ വാള്‍ ട്ട് ര്‍ . New Determinism എന്ന രണ്ടാം ഭാഗത്ത്തിലാവട്ടെ സ്ത്രീ പുരുഷ ബന്ധങ്ങളിലെ തുല്യതയില്ലായ്മ സാമൂഹ്യമായോ രാഷ്ട്രീയമായോ അല്ല ജീവ ശാസ്ത്ര പരമായാണ്‌ നിര്‍ണ യിക്ക പ്പെട്ടിരിക്കുന്നതെന്ന കപട ശാസ്ത്രീയ സംകല്പനത്തെ -Biological Detrminism -ശാസ്ത്രീയമായി തന്നെ ഖണ്ടിച്ചിരിക്കുന്നു .
          sexism ത്തിന്റെ പ്രകടിത രൂപങ്ങളില്‍ പ്രധാനമായ ഒന്നാണ് ഗ്ലാമര്‍ മോ ഡ ല്ലിംഗ് .പെ ണ്‍  കുട്ടി കള്‍ ഏതാണ്ട് പൂര്‍ണ നഗ്നരായി ക്യാമറയെ അഭിമുഖീകരിക്കുന്നതിന്റെ ഓമന പേരാണ് ഗ്ലാമര്‍ മോഡ ലിം ഗ്  എന്നത് .പുരുഷന്മാരെ ഹരം കൊള്ളിക്കു വാന്‍ ഉദ്ദേ ശി ചുള്ള ആനുകാലികങ്ങള്‍ ,ടി വി റിയാലിറ്റി ഷോ കള്‍ ഇന്റര്‍ നെറ്റ് ,സോഷ്യല്‍ നെറ്റ്‌വര്‍ക്ക് കള്‍ ഇവയിലൂടെയെല്ലാം ഈ ചിത്രങ്ങളും വീഡിയൊ കളും വിറ്റഴിയുന്നു.ബൌദ്ധി കമോ  കായികാമോ ആയ കഴിവുകള്‍ ഒന്നുമില്ലാത്ത വര്‍ക്കും ശ രീര വടിവുകളുടെ പ്രദര്‍ ശ ന ത്തിലൂടെ പണ വും പ്ര ശ സ്ത്തി യും നേടാന്‍ കഴിയുമെന്നതാണ് പെണ്‍ കുട്ടികളെ ഈ തൊഴിലില്‍ ഏക്ക് ആകര്‍ഷിക്കുന്നത് .അങ്ങിനെ പ്ര ശ സ്തരും ധനികരും ആയിതീര്നിട്ടുള്ള പല 'മോഡ ലുകളും "ഈ കുട്ടി കള്‍ക്ക് റോള്‍ മോഡലുകള്‍ ആയിട്ടുണ്ട്‌ താനും.
    ഗ്ലാമര്‍ മോ ഡ ലുകളെ തെരഞ്ഞെടുക്കാനുള്ള ഒരു മത്സരത്തിന്റെ ദൃക് സാക്ഷി വിവരണ തോട് കൂടി യാണ് ഒന്നാം ഭാഗം ആരംഭിക്കുന്നത് .ലണ്ടന്‍ നോര്‍ത്ത് എന്ഡ് ലെ ഒരു നൈറ്റ്‌ ക്ലബ്‌ ഇല്‍ നടന്ന babes on the bed എന്ന മത്സരത്തില്‍  പങ്കെടുത്ത യുവതികള്‍ മിക്കവാറും നഗ്നരായി കാട്ടി ക്കൂട്ടിയ വിക്രിയകളുടെ വര്‍ണ്ണന ജീര്‍ണ ലൈം ഗിക തയുടെ ജുഗുപ്സാ വഹമായ സ്വഭാവം വ്യക്തമാക്കുന്നു .ക്ലബ്ബിന്റെ പി ആര്‍ മാനേജര്‍ വാ ള്‍ ട്ട് റോടു പറഞ്ഞത് എല്ലാ രാത്രികളിലും അടിവസ്ത്രം മാത്രം ധരിച്ചു ധാരാളം പെണ്‍കുട്ടികള്‍ അവിടെ വരാരുന്ടെന്നാണ് .അവിടത്തെ കാഴ്ചകളെ കുറിച്ച് ചെറുപ്പക്കാരനായ മാനേജര്‍ പറഞ്ഞത് ശ്രദ്ധേയമായി തോന്നി :".വല്ലപ്പോഴുമൊരിക്കല്‍ ഏതെങ്കിലും ഒരു വിശേഷ ദിവസം എന്റെ കിടപ്പ് മുറിയില്‍ കാണാന്‍ കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്ന കാഴ്ച ."സാമ്പ്രദായിക ബന്ധങ്ങളിലെ ഊഷ്മ ള താ രാഹി ത്യത്തെ അബോധ പൂര്‍ വ മായി സൂചിപ്പിക്കുന്നുണ്ടോ മാനേജര്‍ ?അതെന്തു മാകട്ടെ  അവിടെ വരുന്ന പെണ്‍ കുട്ടി കല്‍ക്കെല്ലാം ജോലി കിട്ടുന്നുണ്ട് ;Boob jobs സ്തന പ്രദ ര്‍ ശ നം എന്ന ജോലി.
         ഈ സമ്പ്രദായത്തിന്റെ മുഖ്യ ഗുണ ഭോക്താക്കളാ യ Nuts മാസികയുടെ ചുമതലക്കാര്‍ ഇതിനെ ന്യായീകരിക്കുന്നത് രണ്ടു വിധത്തിലാണ് .ഇത്തരം ചിത്രങ്ങള്‍ക്ക് ധാരാളം കാഴ്ച ക്കാരു ണ്ട് .അവരെ തൃപ്തി പ്പെടുതെണ്ടത് പത്രാധിപരുടെ കടമയാണ് .രണ്ടാമത് ഒരു പെണ്‍ കുട്ടി യേയും ആരും നിര്‍ബ ന്ധി ക്കുന്നില്ല ഓരോ പെണ്‍കുട്ടിയും സ്വമേധയ തീരുമാനിച്ചുരപ്പിച്ചാണ് വരുന്നത്.ചുരുക്കത്തില്‍ പത്രാധിപര്‍ ഹില്‍ട്ടന്റെ വാക്കുകളില്‍ "ഞങ്ങള്‍ പുതിയ പ്രവണതകള്‍ സൃ ഷ്ടി ക്കുകകയല്ല നിലവിലുള്ള പ്രവണതയെ പ്രതിഫലിപ്പിക്കുക മാത്രമാണ് "
        ജീര്‍ണ ലൈം ഗികതയുടെ വാണിജ്യ വല്‍ക്കര ണ ത്തി ന്റെ ചുമതലക്കാരില്‍ സ്ത്രീക ളു മുണ്ട് .സ്ത്രീ ശ രീ ര ത്തെ അടിസ്ഥാനമാക്കിയുള്ള ലൈം ഗിക ജീര്‍ ണ്ണ തായേ സ്ഥാ പന വല്ക്കരിക്കുന്നതില്‍ പുരുഷന്മാരോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സ്ത്രീകളെ" പുരുഷ പക്ഷ പാതികള്‍ ആയ പെണ്‍ പന്നികള്‍ "(FemaleChauvinistPigs -FCPs )എന്ന് അമേരിക്കന്‍ എഴുത്തുകാരി  ഏ രിയല്‍ ലെവി വിശേഷി പ്പിച്ചിട്ടുള്ള കാര്യം വാ ള്‍ ട്ട് ര്‍ ഇ വിടെ എടുത്തു പറയുന്നു .അത്ത രം ഒരു FCP ക്ക് പോലുംഅ സ്സഹനീയവും അരോചകവും ആയി തോന്നിയ ഒരു ജീ ര്‍ ണ തയെ ക്കുറിച്ച് ഈ പുസ്തകത്തില്‍ പറയുന്നുണ്ട് .അതിങ്ങനെയാണ് : Nuts മാസികയുടെ വെബ്‌ സൈറ്റില്‍ Assess My Breasts എന്നൊരു ഉപ വിഭാഗമുണ്ട് .അവിടെ ഏ തു പെണ്‍ കുട്ടിക്കും മുഖം കാണി ക്കാതെ തന്റെ മുലകള്‍ അപ്‌ലോഡ്‌ ചെയ്യാം .ആണ്‍ കുട്ടികള്‍ അത് നോക്കി മാര്‍ക്കിടും.മാര്‍ക്ക് കുറഞ്ഞു പോകുന്നവര്‍ക്ക് സ്തന സൌ ന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ പ്ലാസ്റ്റിക്‌ സര്‍ജറി അടക്കമുള്ള മാര്‍ഗംഗങ്ങള്‍ നിലവിലുണ്ടല്ലോ .എന്തായാലും ഈ ഏ ര്‍പ്പാടിനെ ക്കുറിച്ചുള്ള നമ്മുടെ FCP യുടെ പ്രതികരണം വാള്‍ ട്ട് ര്‍ ഇങ്ങിനെ രേഖ പ്പെടുത്തിയിരിക്കുന്നു :"It was "she  struggled to put it in words  "all these rows of breasts without faces -it was so depersonalizing ".മുഖമില്ലാത്ത മുല കളുടെ നിരകള്‍ സൃഷ്ടിക്കുന്ന ചേതോ വികാരം എന്തെന്ന് www .nuts .co.uk  /assess- my- breasts എന്നവെബ്‌ സൈറ്റ് നോക്കി ബോദ്ധ്യ പ്പെടാവുന്നതാണ് .
 ഗ്ലാ മര്‍ മോഡ ലിംഗില്‍ നിന്ന് യുവതികള്‍ എത്തി പ്പെടുന്നത് പോള്‍ ഡാന്‍സിംഗ് ,ലാപ് ഡാന്‍ സിംഗ് എന്നീ നഗ്ന നൃത്ത രൂപങ്ങി ളി ലേ ക്കാണ് .തോംഗ് എന്ന പേരിനു മാത്രമുള്ള വസ്ത്രം ധരിച്ചു ഒരു കഴക്കു ചുറ്റും നൃത്തം ചെയ്യുന്നതാണ് പോള്‍ ഡാന്‍സ് ;പുരുഷന്മാരുടെ മടിയിലിരുന്നുള്ള  നൃത്തം  ലാപ് ഡാ ന്‍ സും .ഇതൊക്കെ ചെയ്യുക വഴി പണം സമ്പാദിക്കുക മാത്രമല്ല തങ്ങള്‍ വിമോചിതരും സ്വതന്ത്രരും ആയിതീരുകയാണെന്നു ഈ  പെണ്‍ കുട്ടികള്‍ ധരിച്ചു വശാ യിരിക്കുന്നു .ലൈം ഗിക സ്വാ തന്ത്ര്യ ത്തിനു വേണ്ടി മുറവിളി കൂട്ടിയ രണ്ടാം തരംഗ ഫെമിനിസ്റ്റുകള്‍ തങ്ങളുടെ ദുസ്വപ്നങ്ങളില്‍ പോലും ഇങ്ങിനെയൊന്ന് വിഭാവന ചെയ്തിട്ടുണ്ടാവുകയില്ല .എന്തായാലും കഴക്കു ചുറ്റും അല്ലെമ്കില്‍ ആണുങ്ങളുടെ മടിയില്‍ നഗ്ന നൃത്തം നടത്തു ന്നതാണ് വിമോചനം എന്ന് ധരിച്ച യുവതികളില്‍ ചിലരെമ്കിലും ഒടുവില്‍ സത്യം കണ്ടെത്തു ന്നു വന്നു വാ ള്‍ ടര്‍ ഉടെ അനുഭവ വിവരണങ്ങള്‍ സാക്ഷ്യ പ്പെടുത്തുന്നു .ഒരു പെണ്‍ കുട്ടിയുടെ അനുഭവ സാ ക്ഷ്യം കേള്‍ ക്കുക :"സ്വമേധയാ ഉള്ള തെരഞ്ഞെടുപ്പിനെ ക്കുറിച്ചും വിമോചന ത്തെ കുറിച്ചും നമ്മള്‍ ഒരു പാട് കേള്‍ ക്കാറുണ്ട് .പക്ഷെ തുല്യതയൊ ന്നും  എവിടെയുമില്ല .ലാപ് ഡാന്‍സ്‌ ക്ലബു കളിലേക്ക് നോക്കൂ ;അവിടെ ഇരിക്കുന്ന പുരുഷന്മാര്‍ മാന്യന്മാരാണ് ,മാന്യമായി വസ്ത്രം ധരിച്ചവരാണ് ,ബാങ്കില്‍ പണ മുല്ലവരാണ് .സ്ത്രീകള്‍ ആവട്ടെ മാന്യകളല്ല ,അവര്‍ നഗ്നരാണ് ,അവര്‍ക്ക് ബാങ്കില്‍ പണ മില്ലെന്നു മാത്രമല്ല അവര്‍ കട ക്കാരുമാണ്."വിശ ദീകരണ ങ്ങള്‍ ആവശ്യമില്ലല്ലോ 
വേശ്യാ വൃത്തിയെ പാര്‍ശ്വങ്ങളില്‍ നിന്ന് മുഖ്യ ധാരയിലേക്ക് കൊണ്ട് വന്നുവെന്നതാണ് പുതിയ ലൈം ഗികതയുടെ ദുഷ്ചെയ്തികളില്‍ ഏ റ്റ വും പ്രധാനം .വേശ്യ കളുടെ അനുഭവ വിവരണങ്ങള്‍ക്കു ലഭിച്ച സ്വീകാര്യത അമ്പര പ്പിക്കുന്നതാണ് . വേ ശ്യാ വൃത്തി മാന്യമായ തൊഴിലാണെന്നുമാത്രമല്ല അത് സ്ത്രീ വിമോച നത്തെ പ്രതിനിധാനം ചെയ്യുന്നു വെന്നുമുള്ള മിഥ്യ ധാരണ സൃഷ്ടിക്കാന്‍ സത്യ സന്ധവും വസ്തുതാ പരവുമെന്നു തോന്നിപ്പിക്കുന്ന  ശ യിലില്‍ എ ഴുത പ്പെട്ടിരിക്കുന്ന ഇത്തരം പുസ്തകങ്ങള്‍ക്കു  കഴിയുന്നു .
    എന്നാല്‍ വാസ്തവം എന്താണ് ?പണം കൊടുക്കുന്ന പുരുഷന്മാരുടെ ദൃഷ്ടിയില്‍ ഈ സ്ത്രീകള്‍ നിന്ദ്യരും വൃത്തി കെട്ടവരുമാണ് ;മാനസികവും ശാരീരികവുമായ പീഡ നങ്ങലെല്‍ക്കാന്‍ വിധിക്ക പ്പെട്ടവരുമാണ് .ഇക്കാര്യത്തെ കുറിച്ച് അനുഭവസ്തകളാ യ നിരവധി സ്ത്രീകളുമായി നടത്തിയ അഭിമുഖങ്ങളെ അടിസ്ഥാനമാക്കി തയാറാക്കിയ വിശ ദമായ ഒരു പഠ നം ഈ  പുസ്തകത്തിലുണ്ട് . അതിന്റെ ഒരു വിശ ദ  വിവരണം നല്‍കാന്‍ ഞാന്‍ മുതിരുന്നില്ല.എത്ര മാത്രം ദുഃഖ കരവും ജുഗുപ്സാവഹവുമാണ് ഇവരുടെ അനുഭവങ്ങള്‍ എന്ന് സൂചിപ്പിക്കാന്‍ വേണ്ടി മാത്രം ഒരു ചെറിയ ഖണ്ഡം ഉദ്ധരിക്കട്ടെ :'she said  I  hurt her too much "says the Man .She did not really want to be there"   
'That hurts Idont like it 'Cries the Woman ,but he never stops,  He 'DRILLS HER 'till he finishes '.വിധവ യായതിനു ശേഷം ജീവിക്കാന്‍ വേണ്ടി വേശ്യാ വൃത്തി യില്‍ ഏ ര്പ്പെടെണ്ടി വന്ന ഒരു സ്ത്രീ വാ ള്‍ ട്ട റോഡു പറഞ്ഞ ഒരു വാക്യം ഇവിടെ പ്രസക്തമാണെന്നു തോന്നുന്നു :"I have come to the conclusion  that most of our culture is dedicated to  producing an endlessconveyor belt  of women who are there for men's sexual convenience "
 എല്ലാ കാലത്തും സാമുഹ്യ ജീവിതത്തിന്റെ ഭാഗമായി ലൈം ഗികതയും ഉണ്ടായിരുന്നു .പക്ഷെ മറ്റെല്ലാ പ്രവണ തകളെ യും പിന്തള്ളി ജീര്‍ണ ലൈം ഗികത സംസ്കാരത്തിന്റെ മുഖ്യ ധാര യായി മാറുന്നുവെന്ന ആപല്‍കരമായ സ്ഥി തി വിശേ ഷ മാണ് ഇപ്പൊള്‍ സംജാതമായിരിക്കുന്നത് . വളരെ ചെറിയ പെണ്‍ കുട്ടികളെ വരെ ഈ സംസ്കാരം ഗ്രസിച്ചു കഴിഞ്ഞിരിക്കുന്നു .ഫലമോ ബുദ്ധി പരവും വയ്‌ കാരികവും ആയ വളര്‍ ചയിലധികം ശ രീര വടിവും ഭംഗിയും കൂടുതല്‍ കൂടുതല്‍ മെച്ചപ്പെടുത്തു ന്നതിലാവുന്നു പെണ്‍ കുട്ടികളുടെ ശ്രദ്ധ .ഭരണാധികാരി ,ശാ സ്ത്ര ജ്ഞ ,എഴുത്തു കാരി തുടങ്ങി യവരെ  പുറന്തള്ളി ലൈം ഗിക ആകര്ഷനീയതയുള്ള സത്രീ പെണ്‍കുട്ടികളുടെ ആദര്‍ ശ ബിംബമാവുന്നു .
     ശ രീര വടിവില്‍ മറ്റെന്തിലെക്കാള് ഉ മേറെ ശ്രദ്ധ ചെറു പ്രായത്തില്‍ തന്നെ ആണ്‍ കുട്ടികളുമായുള്ള കൂട്ട് കേട്ടിലെക്കും പല പ്പോഴും ലൈം ഗിക വേഴ്ച കളിലേ ക്കും നയിക്കുന്നു .പക്ഷെ അവിടെയൊന്നും സ്നേഹമോ ഊഷ്മള തായോ ഇല്ല ."you are really   friends with boys  at that age and to boys you are like a sex object "ഒരു അനുഭവസ്ഥ പറയുന്നു .സ്ത്രീയെ അവളുടെ ലൈം ഗിക ചോദന -libido -കളില്‍ നിന്നകറ്റി നിര്‍ത്തുന്ന സാമ്പ്രദായിക ബന്ധങ്ങളെ എതിര്‍ത്തിരുന്ന തീവ്ര ഫെമിനിസ്റ്റുകള്‍ പോലും ഇത്തരം ബന്ധങ്ങളെ വിമോചന മായി കണ്ടിരിന്നില്ല .സ്നേഹ നിര്‍ ഭ രാവും വികാരോഷ്മ  ള  വുമായ സ്ത്രീ പുരുഷ ബന്ധമാണ് അവരുടെ മനസ്സിലുണ്ടായിരുന്നത് .
  ചുരുക്കത്തില്‍ സംഗീതം ,ശാസ്ത്രം രാഷ്ട്രീയം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിച്ചു വിജയിച്ച സ്ത്രീകളെ പുറന്തള്ളിക്കൊണ്ട്‌   ശ രീര വടിവില്‍ മികച്ചു നില്‍ക്കുന്ന സ്ത്രീയാണ് വിജയിക്കുന്ന സ്ത്രീ  പുതിയ ലൈംഗികതയുടെ കാലത്ത് .ജീവനുള്ള പാവകളാണ് വീര നായികമാരല്ലവിമോചിതയായ സ്ത്രീയായി  21ആം നൂറ്റ ണ്ടിലേക്ക്  കടന്നു വന്നിരിക്കുന്നത്.
           ഒരുവള്‍ സ്ത്രീയായി ജനിക്കുകയല്ല ആയിതീരുകയാണ് "എന്നസിമോണ്‍ ദേ ബൂ വെ യുടെ പ്ര ശ സ്ത  വാക്യം ഉദ്ധരിച്ചു കൊണ്ടാണ് New Determinism എന്ന രണ്ടാം ഭാഗം ആരംഭിക്കുന്നത് .സ്ത്രീത്വവും പുരുഷത്വവും സാമൂഹ്യമായി നിര്നയിക്കപ്പെടുന്നതാണ് എന്ന് ഈ വാക്യം സൂചിപ്പിക്കുന്നു. {"തരം കണ്ടു കൊള്ളി വെക്കുന്നവനല്ല കഴക്കൂട്ടം ,ആണാണ് "എന്ന് പറഞ്ഞപ്പോള്‍ കുടമണ്‍പിള്ള ഈ സാമൂഹ്യ നിര്‍ണയന വാദത്തെ അബോധപൂര്‍വമായി പിന്തുനക്കുകയായിരുന്നു} സാമൂഹ്യമായി നിര്‍ണ യിക്ക പ്പെട്ട വയെ സാമൂഹ്യ പരിവര്‍ത്തനങ്ങളിലൂടെ മാറ്റുവാനും കഴിയും.കഴിഞ്ഞ ശ തകതിന്റെ മധ്യത്തോടെ നിലവില്‍ വന്ന രണ്ടാം തരംഗ ഫെമിനിസ ത്തിന്റെ ആശ യ പരമായ അടിത്തറ ഈ തത്വമായിരുന്നു .സ്ത്രീ യുടെ സാമ്പ്രദായിക വാര്‍പ് മാതൃകയോട് യുദ്ധം പ്രഖ്യാപിച്ച അവര്‍ ജീര്‍ ണ ലൈം ഗികതയെയും എതിര്‍ത്തു .സ്ത്രീയ്ക്ക് പുരുഷനൊപ്പം എല്ലാ മേഖലകളിലും പ്രവര്‍ത്തിച്ചു വിജയിക്കുവാന്‍ കഴിയുമെന്ന് അവര്‍ വിശ്വസിച്ചു.അവരുടെ പ്രവര്‍ ത്ത ന ങ്ങള്‍ ഫല പ്രാപ്തിയില്‍ എത്താന്‍ പോകുന്നതിന്റെ സൂചനകള്‍ 1990കളോടെ പ്രകടമായി തുടങ്ങിയ കാര്യം നേരത്തെ സൂചിപ്പിച്ചിട്ടുണ്ടല്ലോ .ഈ ശു ഭാ പ്തി വിശ്വാസമാണ് ഇനി പെണ്‍കുട്ടികള്‍ക്ക് വേണമെമ്കില്‍ മുത്തശ്ശി ക്കഥ യിലെ  രാജ കുമാരിയുടെ വേഷം ധരിക്കാംഎന്നും ഹൈ ഹീല്‍ ഡും മേക് അപ്പ് മൊന്നും വേണ്ടെന്നു വെയ്കെണ്ടതില്ലെന്നും പറയാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് വാ ള്‍ ട്ട ര്‍  സമ്മതിക്കുന്നു .
  പക്ഷെ തനിക്കിവിടെയും തെറ്റിയെന്നു അവര്‍ ഏ റ്റു പറയുന്നു."എന്റെ മകള്‍ വളര്‍ന്നു വരുന്നത് മധ്യ കാല മൂല്യങ്ങളെ അടിസ്ഥാന പെടുത്തിയുള്ള  അതായതു ഓരോ പെണ്‍കുട്ടിയും ഒരു രാജകുമാരിയും ഓരോ ആണ്‍കുട്ടിയും ഒരു യോദ്ധാ വുമായി  കണക്കാക്ക പ്പെടുന്ന ഒരു സമൂഹത്തിലാണ് "ഈ ചിന്താഗതി ജീവിതത്തിന്റെ എല്ലാ മേഖലകളിലും വ്യാപിച്ചു കഴിഞ്ഞിരിക്കുന്നു .ചൊട്ട മുതല്‍ ചുടല വരെ സ്ത്രീയും പുരുഷനും വ്യത്യ സ്ഥ വാര്‍പ് മാതൃകകളായി പുനര്‍ രചിക്ക പ്പെടുന്നു ഈ പുതിയ ഗതാനുഗതികത്വതിനു ഊര്‍ജ്ജം പകരുന്ന സംകല്പനമാണ് ജീവ ശാസ്ത്ര നിര്‍ണയന വാദം (Biological Determinism)  .ഈ തത്വ പ്രകാരം സ്ത്രീയും പുരുഷനും ജീവ ശാസ്ത്ര പരമായി തന്നെ വ്യ ത്യ സ്ഥ രാണ്.ശാരീരികമായ വ്യത്യാസങ്ങള്‍ മാത്രമല്ല .മാനസികവും ബുദ്ധിപരവും വയ് കാരികവും ആയ കാര്യങ്ങളിലും ഇഷ്ടാനിഷ്ടങ്ങളിലും പെരുമാറ്റ രീതികളിലും എത്തി ചേരാന്‍ കഴിയുന്ന സാമൂഹ്യ രാഷ്ട്രീയ അവസ്ഥ കളിലും എല്ലാം സ്ത്രീയും പുരുഷനും വ്യ ത്യ സ്ഥ രായിരുന്നെ മതിയാവു എന്നത് ജീവ ശാസ്ത്ര പരമായി പൂര്‍വ നിശ്ചിതമാണ് എന്ന് ഈ സിദ്ധാന്തം ഉറപ്പിച്ചു പറയുന്നു .ഇതിനു കാരണമാവുന്ന രാസ പ്രവര്‍ത്തന ത്തെയും ശാ രീരികവസ്തകളെയും കുറിച്ച് ഇതിന്റെ ഉപജ്ഞാതാക്കള്‍ പറയുന്നതിങ്ങനെ ,ചില ഹോര്‍ മോണ്‍ കളുടെ ഏ റ്റ ക്കുരചിലുകലാണ് ഈ സ്ഥിതി വിശേഷത്തിനു കാരണം .oxytocine എന്നഹോര്‍ മോണ്‍ ആണ് സ്ത്രയി ണ ഗുണങ്ങള്‍ക്ക് നി ദാ നമാവുന്നത് സാധാരണ സ്ത്രീകളില്‍ oxytocine കൂടുതലായിരിക്കും .അതുപോലെ പുരൂ ഷ   ഗുണങ്ങള്‍ നിര്‍ ണ്ണ യിക്കുന്ന തു testesteron എന്നാ ഹോ ര്‍ മോണ്‍ ആണ് .ഹോ ര്‍ മോണ്‍ ഘടനയില്‍ വ്യത്യാസം വന്നാല്‍ സ്ത്രീയില്‍ പുരുഷന്റെയും പുരുഷനില്‍ സ്ത്രീയുടെയും സ്വഭാവ വിശേഷങ്ങള്‍ ഉണ്ടാവും ;വിരളമായി മാത്രമേ ഇങ്ങിനെ സംഭവി ക്കാ റു ള്ളൂ .
   ഈ സിദ്ധാന്ത പ്രകാരം സ്ത്രീ യുടെയും പുരുഷന്റെയും ഒഴിവാക്കാന്‍ കഴിയാത്ത സവിശേതകളില്‍ പ്രധാനപ്പെട്ടത് ഇവയൊക്കെയാണ് :പെണ്‍ കുട്ടികള്‍ ഇളം ചുവപ്പ് (pink )ഇഷ്ടപ്പെടുന്നു ;ആണ്‍കുട്ടികള്‍ നീലയും .പെണ്‍കുട്ടികള്‍ പാവകളെ യും ആണ്‍കുട്ടികള്‍ കളിതോക്കുകള്‍ കാറുകള്‍ മുതലായവയുമാണ് കളിപ്പാട്ടങ്ങളായി ഉപയോഗിക്കുക ;പെണ്‍കുട്ടികള്‍ സഹഭാവം (empathy )ഉള്ളവരാണ് 'ആണ്‍കുട്ടികളില്‍ മു ന്നിട്ട് നില്‍ക്കുന്നത് യുക്തി പരത യാണ് .പെണ്‍കുട്ടികള്‍ വിധേയരായിരിക്കാന്‍ ഇഷ്ടപ്പെടുമ്പോള്‍ ആണ്‍കുട്ടികള്‍ക്ക് യജമാനന്മാരായി ഇരിക്കാനാണ് താല്പര്യം .നേതൃത്വം ഒരു പുരുഷ ഗുണമാണ് ;നയിക്കപെടുക എന്നത് സ്ത്ര്യയി ണ തയും .ചുരുക്കത്തില്‍ പുരുഷന്മാര്‍ യുദ്ധ ദേവനായ ചൊവ്വായില്‍ (Mars )നിന്നും സ്ത്രീകള്‍ സൌ ന്ദര്യ ദേവതയായ സാന്ധ്യ നക്ഷ ത്രത്തില്‍ (venus -ശുക്രന്‍ )നിന്നും വന്നവരാണ് .
   ഒഴിച്ച് കൂടാനാവാത്ത ജീവശാ സ്ത്ര വിധികളാണ് സ്ത്രീയെയും പുരുഷനെയും കരുപ്പിടിപ്പിക്കുന്നത് എന്ന ഈ വാദം നിലവിലുള്ള അസന്തുലിത വാര്‍പ്പ് മാതൃ കള്‍ക്ക് ശാസ്ത്രീയമായ മാന്യത സമ്മാനിക്കുകയും കുട്ടികളെ ചെറുപ്പം മുതല്‍ ഈ മാതൃ കകല്‍ക്കനുസരിച് വളര്‍ത്തി കൊണ്ട് വരാ ന്‍ മാതാ പിതാക്കളെ പ്രേരിപ്പിക്കുകയും ചെയ്യും .മാത്രമല്ല ആദ്യ ഖണ്ഡത്തില്‍ പ്രതിപാദിച്ച ലൈം ഗിക ജീര്‍ ണ്ണ തകള്‍ക്ക് ശാസ്ത്രീയ ന്യായീകരണ മ്ഗ ള്‍ നല്‍കുക കൂടി ചെയ്യുന്നുണ്ട് ഈ വാദഗതി.{അതോടൊപ്പം കഴിഞ്ഞ അര നൂറ്റാണ്ട് കൊണ്ട് സ്ത്രീ വര്‍ഗം നേടിയ പുരോഗതിയെ പിന്നോട്ടടിക്കാനും ഈ വാദഗതി കാരണമായി .പ്ര  ശ സ്ഥ മായ  ഒരുദാഹരണ മാ  ണ്  വാല്‍ടര്‍ ഇവിടെ നല്‍കിയിരിക്കുന്നത് :ഫെമിനിസ്റ്റ് കള്‍ വിജയം ആഘോഷിച്ചിരുന്ന തൊ ണ്ണൂര് കളില്‍ ഹിലാരി ക്ലിന്റന് തന്റെ തൊഴിലോ രാഷ്ട്രീയ പ്രവര്‍ത്തനമോ  ഉപേക്ഷി ക്കേണ്ടി വന്നില്ല യു എസ്  എ യുടെ പ്രഥമ വനിത (പ്രസിഡന്റ്‌ ന്റെ പത്നി )എന്ന സ്ഥാനം ഏ റ്റെ ടു ക്കാന്‍ .പക്ഷെ ഈ നൂറ്റാണ്ടിന്റെ ആദ്യ ദശ കത്തിന്റെ അവസാനം മിഷല്‍ ഒബാമ തന്റെ പൊതു പ്രവര്‍ത്തനം മിക്കവാറും അവസാനിപ്പിചിട്ടാണ് പ്രഥമ വനിതയായി വൈറ്റ് ഹൌസ് ലേക്ക് പ്രവേശിച്ചത്‌ .അവര്‍ക്കതില്‍ എതിര്‍പ്പു ണ്ടായിരുന്നു വന്നതിനു അവരുടെ ഭര്‍ത്താവിന്റെ വാക്കുകള്‍ തന്നെ തെളിവ് .വാല്‍ടര്‍ പ്രസിഡന്റ്‌ ഒബാമ യുടെ ഓര്‍മ്മക്കുറിപ്പുകള്‍ ഉദ്ധരിക്കുന്നു :"എന്റെ ഭാര്യക്ക് എന്നോടുള്ള ദേഷ്യം അ ടക്കാന്‍ കഴിയാത്തതായി മാറിയിരുന്നു .'നിങ്ങള്‍ നിങ്ങളെ ക്കുറിച്ച് മാത്രമേ ചിന്തിക്കുന്നുള്ളൂ 'അവര്‍ എന്നോട് പറഞ്ഞു "പക്ഷെ, വാല്‍ടര്‍ സ്വന്തം വാക്കുകളില്‍ തുടരുന്നു "Her anger disappeared her career was put on hold and the powerful man was enabled to carry on  in his pursuit of power by the shining presence of his acquiescent wife ."പ്രകാശം പരത്തുന്ന വിധേയയായ ഭാര്യ ഭരണാധികാരിയായ പുരുഷന്റെ ആലംകാരിക വാമ ഭാഗമായി ഉണ്ടാവുക എന്നാ ചിര പുരാതന സങ്കല്പതിലെക്കൊരു തിരിച്ചു പോക്ക് തന്നെ .ഇതിനൊരു മറുവശം കൂടി ഉണ്ട് .ഹിലാരി ക്ലിന്റന്‍ പ്രസിഡന്റ്‌ പദവിക്ക് വേണ്ടിയുള്ള പ്രാഥമിക മത്സരത്തില്‍ പങ്കെടുത്തു കൊണ്ടിരിക്കുമ്പോള്‍ അവരുടെ നേതൃ പാടവത്തെ പ്രസംസിചിരുന്നവര്‍  അവരിലെ സ്ത്രയ്ന തയുടെ അഭാവത്തെ ക്കുറിച്ചും വാചാലരായിരുന്നു .അതായത് പരമ്പരാഗതമായി പുരുഷനവകാ ശ പ്പെട്ട നേതൃ പദവിയിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന സ്ത്രീ സ്ത്രയ്നത തീരെ കുറഞ്ഞവള്‍ ആയിരിക്കുമെന്ന് ജീവ ശാസ്ത്ര നിര്‍ണയന വാദം പ്രഖ്യാപിക്കുന്നു }
   സ്ത്രീ പുരുഷന്മാരെ വെള്ളം കടക്കാത്ത അറകളില്‍ അടയ്ക്കുന്ന ഈ നിര്‍ണയന വാദം സാമുഹ്യ നിര്‍ണ്ണ യനത്തെ പുറന്തള്ളാന്‍ തക്കവണ്ണം അത്ര കണ്ടു ശാസ്ത്രീയമാണോ?ജീവ ശാസ്ത്ര നിര്‍ണ്ണ യന വാദം ശാ സ്ത്രീയമേ അല്ല വ്യാജ ശാ സ്ത്രീയതയാണ് എന്ന് യുക്തി യുക്തം സമര്‍ ഥി ക്കുന്നുണ്ട് നടാഷാ വാ ള്‍ ട്ട് ര്‍ .പര്യാപ്തമായ ഒരു സാമ്പിളില്‍ നിന്ന് ശേഖരിക്കുന്ന വിവരങ്ങള്‍ ശാ സ്ത്രീയമായി അപഗ്രഥിച്ചു ശ രി യായ നിഗമനങ്ങളില്‍ എ ത്തു കയാണ് ശാസ്ത്ര ഗവേഷണത്തിന്റെ നേര്‍വഴി .ഒരു പ്രധാന കാര്യം; മുതിര്‍ന്ന ശാ സ്ത്ര ഗവേഷകര്‍ തങ്ങളുടെ കണ്ടെത്തലുകള്‍ പ്രൊഫഷണല്‍ ജേ ര്‍ ണ ലു കളില്‍ ആണ് പ്രസിദ്ധീകരിക്കുക .ജന പ്രിയ മാധ്യമങ്ങളും തട്ടു കട കപട ശാസ്ത്ര പുസ്തകങ്ങളും അതാതു കാലത്ത് ജനപ്രിയങ്ങളാ യിരിക്കുന്ന വാര്‍പ്പ് മാതൃകകളെ സാധൂകരിക്കുന്ന പ റ നങ്ങളാ യിരിക്കും പ്രസിദ്ധ പ്പെടുത്തുക .അതു കൊണ്ട് തന്നെ ശാ സ്ത്രീയമായി സത്യ സന്ധമായ ഒരു ചിത്രമായിരിക്കുകയില്ല പൊതു സമൂഹത്തിനു മുമ്പില്‍ അനാവരണം ചെയ്യപ്പെടുന്നത് .നിരവധി ഉദാഹരങ്ങളിലൂടെ ഈ വസ്തുത വായനക്കാരെ ബോധ്യ പ്പെടുതുന്നുണ്ട്  ഗ്രന്ഥ കര്‍ത്രി .
   അത് പോലെ തന്നെ ഹോര്‍മോണ്‍ കളുടെ കാര്യത്തിലുള്ള വ്യാജ ശാസ്ത്രീയ വിശ്വാസവും തുറന്നു കാട്ട പ്പെടുന്നുണ്ട് .സ്ത്രീ യിലും പുരുഷനിലും ഹോര്‍മോണുകള്‍ ഒരേ തരത്തിലല്ല പ്രവര്‍ത്തിക്കുന്നത് എന്നുള്ളത് ഒരു പുതിയ അറിവല്ല .പക്ഷെ അതിനര്‍ത്ഥം സ്ത്രീകളെല്ലാം വിധേയരും ഭരണീയരും ആണെന്നും പുരുഷന്മാരെല്ലാം യജമാനന്മാരും  ഭരണാധികാരികളും ആയിക്കൊള്ളണം എന്ന് ഹോ ര്‍ മോണ്‍ കള്‍ തീരുമാനിക്കുന്നു എന്നല്ല .തികച്ചും ശാസ്ത്രീയമായ പരീക്ഷണ നിരീക്ഷണ ങ്ങളൊന്നും അത്ത രമൊരു നിഗമന ത്തി ലെത്തുന്നില്ല .
   ശാ സ്ത്രീയ പഠ നങ്ങളിലൂടെ സത്യം കണ്ടെത്തുന്നതിനു പുതിയ ഒരു മാര്‍ഗം ഗവേഷകര്‍ ഇപ്പോള്‍ സ്വീകരിച്ചു വരുന്നുണ്ട് ..നി ഗമ ന ങ്ങളെ വികലമാക്കുന്ന ഘടകങ്ങള്‍ ഒഴിവാക്കികൊണ്ടുള്ള പഠ ന ങ്ങള്‍ കണ്ടെത്തുക ,ഒരേ വിഷയത്തെ ക്കുറിച്ചുള്ള അത്ത രം പഠ ന ങ്ങള്‍ കിട്ടാവുന്നിടത്തോളം ശേഖരിക്കുക എന്നിട്ട് ആ പഠ നങ്ങളെ പഠ ന വിധേയമാക്കുക .ഈ പ്രക്രിയയാണ് അതീത വിശകലനം (Meta Analysis ).ഇതിലൂടെ ഗവേഷകന് സത്യത്തിനു വളരെ അടുതെതാന്‍ കഴിയും .
      ഡോ .ജാനെറ്റ് ഷിബ്ലി  ഹൈഡ് എന്ന മന ശാ സ്ത്റഞ്ജ സ്ത്രീ പുരുഷ വ്യത്യാസത്തെ ക്കുറിച്ചുള്ള 165 പഠ നങ്ങളുടെ ഒരു meta analysis നടത്തുകയുണ്ടായി അവരെത്തി ചേ ര്‍ ന്ന നിഗമനം സ്ത്രീയുടെയും പുരുഷന്റെയും തലച്ചോറു കള്‍  പ്രവര്‍ത്തിക്കുന്ന രീതിയില്‍ ഒരു വ്യത്യാസവുമില്ല എന്നാണു .അതായത് പുരുഷന്‍ ചൊവ്വയില്‍ നിന്നും സ്ത്രീ സാന്ധ്യ നക്ഷ ത്ര ത്തി ല്‍ നിന്നും വന്നതാണെന്ന ബോധം സമൂഹത്തിന്റെ സൃഷ്ടിയാണ് ജീവ ശാസ്ത്ര പരമായ ഒരു വസ്തുത യല്ല എന്നര്‍ത്ഥം .
   നിലവിലുള്ള മാതൃകകള്‍ സമൂഹം സൃഷ്ടിച്ചതാണെ മ്കില്‍ അതിന്റെ പുനര്‍ നിര്മിതിയും സാമൂഹ്യമായ പരിശ്രമങ്ങളിലൂടെ സാധ്യമാണല്ലോ .സ്ത്രീയെ വസ്തു വല്ക്കരിക്കുകയും സമൂഹത്തെ ജീര്‍ ണ്ണി പ്പിക്കുകയും ചെ യ്യുന്ന അതി ലൈം ഗികതയെ  ചെറുത്തു തോല്‍പ്പിക്കണം;അതോടൊപ്പം അപകട കരമായ ജീവ ശാസ്ത്ര നിര്‍ണയന വാദത്തിന്റെ അശാസ്ത്രീയതയെ തുറന്നു കാട്ടുകയും വേണം. അതിനര്‍ത്ഥം മോഡ ലിംഗ് പോലുള്ള തൊഴിലുകളില്‍ ആരും ഏര്‍പ്പെടാന്‍ പടില്ലെന്നല്ല .എഴുത്ത് കാരികളും ശാ സ്ത്രഞ്ഞ്ജ കളും അത ലട്കളും സംവിധയകളും മറ്റും ഉണ്ടാകുന്നത് പോലെ നല്ല മോഡ ലുകളും ഉണ്ടാവട്ടെ .ശ രീ രത്തി ന്റെ ആകര്‍ ഷ ക ക്ത്വം നില നിര്‍ത്തുവാന്‍ ഏത് സ്ത്രീയ്ക്കും ഏത് പുരുഷനും അവകാശ മുണ്ട് .പക്ഷെ അതാണ്‌ അത് മാത്രമാണ് മുഖ്യം എന്നാ ചിന്താ ഗതിയാണ് എതിര്‍ത്ത് തോല്പിക്ക പെടെണ്ടത് . 
{രണ്ടാം തരംഗ ഫെമിനിസ്റ്റുകള്‍ സ്വയം സൃഷ്ടിച്ച വാര്‍പ് മാതൃക ,വടിവില്ലാത്ത വസ്ത്രംഗല്‍ ലൈം ഗിക വിരക്തി  രാഷ്ട്രീയമായി എപ്പോഴും തങ്ങളാണ് സാരി എന്ന പിടിവാശി സൃഷ്ടിക്കുന്ന പാരുഷ്യം ഇതെല്ല മടങ്ങുന്ന ഫെമിനിസ്റ്റ് stereotype ഉപേക്ഷിക്കപെടെണ്ടാതാണ് ;സ്ത്രീത്വത്തിന്റെ വിഹിതമായ എല്ലാ സുഖാനുഭവങ്ങളും മാതൃത്വവും ദാമ്പത്യവുമെല്ലാം ഫെമിനിസ്റ്റ് പ്രവര്‍ത്തകര്‍ക്കും അവകാശ പ്പെട്ട തു തന്നെയാണ് .പക്ഷെ ആ സുഖാനുഭവംഗള്‍  ഒരു കെ ണി യാവാതെ സൂക്ഷിക്കേണ്ടതുണ്ട് .}
      സ്ത്രീ സമൂഹം രാഷ്ട്രീയവും സാമ്പത്തികവും സാമൂഹ്യവുമായ തുല്യത നേടിയെടുക്കുന്നതുവരെ ഫെമിനിസ്റ്റ് പ്രവര്‍ത്തന ങ്ങള്‍മുന്നോട്ടു കൊണ്ട് പോകേണ്ടിയിരിക്കുന്നു .തുല്യതയുടെതായ ഒരു സമൂഹത്തില്‍ ജീവിക്കാന്‍ കുട്ടികളെ ,പെണ്‍ കുട്ടികളെയും ആണ്‍കുട്ടികളെയും പ്രാപ്തരാക്കുക എന്നതാണ് അതിന്റെ ആദ്യ പടി.അതിനാവട്ടെ ജീവ ശാസ്ത്ര നിര്‍ണയന വാദം തീര്‍ത്തും നിരാകരിക്ക പെടേണ്ടി യിരിക്കുന്നു .
 "അങ്ങിനെയായാല്‍ " നടാ ഷാ വാ ള്‍ ട്ട്ര്‍ ഉപസംഹരിക്കുന്നു "നാം പ്രവേശിക്കാന്‍ പോകുന്ന ലോകം കൂടുതല്‍ സ്വാതന്ത്ര്യം ഉള്ളതായിരിക്കും ;എന്തുകൊണ്ടെന്നാല്‍ " പുരുഷത്വവും സ്ത്രീത്വവും ആയി പരമ്പരാഗതമായി ബന്ധപ്പെടുതിയിരുന്ന പെരുമാറ്റ രീതികള്‍ അവിടെ ഓരോ വ്യക്തിയുടെയും സ്വമേധയായുള്ള തെരഞ്ഞെടുപ്പായി മാറും ".


   

       


2012, ജൂൺ 16, ശനിയാഴ്‌ച

civil society

വേണം നമുക്കൊരു  പൊതു സമൂഹം (ARTICLE IN MANGALAM DAILY)
ആര്‍ .എസ് .കുറുപ്പ് 
-----------------------------------
ഇന്റര്‍നെറ്റ്‌ സൌകര്യമുള്ള മലയാള സിനിമ പ്രേക്ഷകരെല്ലാം കണ്ടിട്ടുന്റയിരിക്കാവുന്ന ഒരു യു ട്യൂബ്
ദൃശ്യ മാണ്  ശ്വേതമേനോന്‍ ന്റെ  വിവാഹം .ഞാന്‍ അത് ഒന്നിലധികം തവണ കണ്ടു ;നമ്മുടെ എക്കാലത്തെയും മികച്ച  അഭിനേതാ ക്കളിലൊരാളിനോടുള്ള ആദര പ്രകടനം എന്ന് കണക്കാക്കിയാല്‍ മതി .
      പക്ഷെ ഇവിടുത്തെ വിഷയം സിനിമയും സിനിമാ  താരങ്ങളു മൊന്നുമല്ല.ആ വീഡിയില്‍ പാശ്ചാ തലത്തില്‍ കേട്ട ചില ആഞ്ഞ്ജകളാണ് .വധുവരന്മാരും രക്ഷിതാക്കളും പ്രമുഖ വ്യക്തികലുമെല്ലാം  വിവാഹ വേദിയിലുണ്ടായിരുന്നു .അവരാരുമല്ല ഉത്തരവുകള്‍ പുറപ്പെടുവിച്ചിരുന്നത് ;മാത്രമല്ല അവരെല്ലാം അവയൊക്കെ അനുസരിക്കുന്നു മുണ്ടായിരുന്നു .അപ്പോള്‍ ആ ഉത്തരവുകള്‍ ആരുടേ   തായിരുന്നു .വിവാഹ ശ്രമക്കാരായി എത്തിയ ചുറ്റുവട്ടത്തെ ചെരുപ്പക്കരുടേത്  തന്നെ .എന്റെ മനസ് അര നൂറ്റാണ്ടു പിന്നിലേക്ക്‌ പോയി .അന്നൊക്കെ എല്ലാ വിവാഹങ്ങളും നടത്തി ക്കൊടുതിരുന്നത് കരക്കാരയിരുന്നു .പണം ചെലവാക്കുന്ന ഒരുത്തര വാദി ത്വമേ വീട്ടു കാരന്  ഉണ്ടാ യിരുന്നുള്ളൂ.നടത്തിപ്പിന്റെ ഉത്തരവാദിത്വം കരക്കാര്‍ക്കു, എന്ന് പറഞ്ഞാല്‍ പൊതു സമൂഹത്തിനു ആയിരുന്നു .
  ഇവിടെ ശ്രദ്ധി ക്കേണ്ട ഒരു കാര്യം ഇത്തരം കൂടയ്മകള്‍ക്ക്  നിയതമായ  ഒരു   സംഘടനയോ തെരഞ്ഞെടുക്കപ്പെടുന്ന നേതൃ ത്വമോ ഉണ്ടായിരുന്നില്ല എന്നതാണ് .കൂടത്തില്‍ ചുറു ചുറു ക്കും നേതൃ പാടവവും ഉള്ളവര്‍ അപ്പപ്പോള്‍ നേതൃ ത്വം ഏറ്റെടു ക്കുകയാണ്  പതിവ് .മറ്റൊരു ശ്രധേയ മായ വസ്തുത രാഷ്ട്രിയ ഇടപെടലിന്റെ അഭാവമാണ് .എല്ലാ പാര്‍ടി കളിലും പെട്ടവര്‍, പ്രാദേശിക നേതാക്കന്മാരടക്കം ഈ കൂട്ടതിലു ണ്ടാ വും .അവരൊന്നും പക്ഷെ നേതൃ ത്വം ഏറ്റെടുക്കാന്‍ ശ്രമിക്കാറില്ല
    കല്യാണ വീടുകളില്‍ മാത്ര മായിരുന്നില്ല ഈ  കൂട്ടായ്മ രൂപം കൊണ്ടിരുന്നത് .ഗ്രാമീണ വായന ശാലകളും കലാസമിതികളും എല്ലാം ഈ പൊതു സമൂഹത്തിന്റെ ഉത്പ ന്നങ്ങളായിരുന്നു.മുക്കിനു മുക്കിനു ആശുപത്രി കളോ ഗതാഗത സൌകര്യങ്ങളോ ഇല്ലാതിരുന്ന കാലത്ത് രോഗികളെ കട്ടിലില്‍ ചുമന്നു അകലെയുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിക്കുന്നത് ഈ പൊതു സമൂഹത്തിന്റെ കര്‍ത്തവ്യമായിരുന്നു.അനീതി,  വ്യക്തി കളുടെയോ ഭരണകൂട ത്തിന്റെ യോ ഭാഗത്ത്‌ നിന്നുണ്ടായാല്‍ ഗ്രാമം ഒന്നായി അതിനെ ചെറുക്കു  മായിരുന്നു .സ്ത്രീ കളുടെയും കുട്ടികളുടെയും നേര്‍കുള്ള ഒരനീതിയുമ് അന്നത്തെ പൊതു സമൂഹം പൊ റുതിരുന്നില്ല .
    കക്ഷി രാഷ്ട്രിയം ഗ്രാമ ജീവിതത്തെ കൂടുതല്‍ കൂടുതല്‍ ഗ്രസിക്കാന്‍ തുടങ്ങി ,യുവാക്കള്‍ക്ക് തൊഴിലന്വേഷിച് അന്യ നാടുകളിലേക്ക് പോകേണ്ട സ്ഥിതി യുണ്ടായി ,കല്യാണങ്ങളും മറ്റും ഹാള്‍ കളി ലേക്ക്  സ്ഥലം മാറി ,കലാസമി തികളും വായനശാലകളും ഗൃ ഹാതുര സ്മരണകളായി . പൊതു സമൂഹം  ഒരു അയഥാര്‍ത്ഥ  സംകല്പം മാത്രമായി .സൌമ്യ യുടെ സഹ യാത്രികരുടെ ക്രൂരമായനി സ്സങ്ങത യും  ലജ്ജാകരമായ നിഷ്ക്രിയത്വവും ഓര്‍മിക്കുക .റോഡ്‌ അപകടങ്ങളില്‍ രക്തം വാര്‍ന്നു മരിക്കുന്നവരെക്കുറിച്ചുള്ള വാര്‍ത്തകളും .
 എന്നിരുന്നാലും പ്രവര്‍ത്തന ക്ഷമമായ ഒരു പൊതു സമൂഹം ചിലപ്പോഴെങ്കിലും നമ്മുടെ ഇടയില്‍ രൂപം കൊള്ളാറുണ്ട്   എന്ന് സൂചിപ്പിക്കുന്ന സംഭവങ്ങളും നടക്കുന്നുണ്ട്  ഇടക്കൊക്കെ .സ്വ നിയുക്ത സാംസ്കാരിക നായികാ നായകന്മാര്‍ നടത്താറുള്ള കുടിയിറക്ക് സമരങ്ങളല്ല വിളപ്പില്‍ ശാല യില്‍ കണ്ടത് പോലെയുള്ള സമ്പൂര്‍ണ ജനമുന്നേ റ്റ ങ്ങളാണ് ഞാന്‍ ഉദേ ശിക്കുന്നത് .
   മനുഷ്യന്‍ സമൂഹമായി ജീവിക്കാന്‍ തുടങ്ങിയ കാലം മുതല്‍ അവന്റെ സാമുഹ്യ അസ്തിത്വത്തെ ക്കുറിച്ചുള്ള സമസ്യകളും നിലവില്‍ വന്നിട്ടുണ്ടാവണം .മനുഷ്യന്‍ ഒരു രാഷ്ട്രീയ ജീവിയാണെന്ന് പറഞ്ഞപ്പോള്‍ അരി സ്ടോ ട്ടില്‍ ഉദ്ദേശിച്ചത്  മനുഷ്യന്‍ ഒരു സാമുഹ്യ ജീവിയനെന്നാണ് .കാരണം അദ്ദേഹം വിഭാവന ചെയ്ത രാ ഷ്ട്രീയ സംഘടന(പൊളിറ്റിക്കല്‍ അസോസിയേഷന്‍ )        വ്യക്തികളുടെ ,കുടുംബങ്ങളുടെ , കുടുംബ സമൂഹങ്ങളുടെ സംഘടനയായിരുന്നു ;നഗര രാഷ്ട്രം .രാ ഷ്ട്രീയവും  സാമൂഹ്യവും ഒന്ന് തന്നെയയിരുന്നു വെന്നര്‍ത്ഥം .ഗ്രീസിന് ശേഷം റോമും  ഇതേ സംകല്പം തന്നെയാണ് പിന്തുടര്‍ന്നിരുന്നത് .17 )൦ നൂറ്റാന്ടില്‍ യുറോ പ്പില്‍ ഏകാധി പത്യഭരണ കൂടങ്ങള്‍ നിലവില്‍ വന്നു, ഭരിക്കാനുള്ള  അവകാശം ദയ് വദത്ത  മാണെന്ന ചിന്താഗതി രൂ ഡ മൂലമായി; ഇതിനെതിരെയാണ്   ഹോബ്സ് നെയും ലോക്കിനെയും പോലുള്ള  ചിന്തകര്‍ പ്രതികരിച്ചത്  .ഭരിക്കാനുള്ള  അവകാശം ജനത  -പൊതുസമൂഹം -ഒരു കരാറിലൂ ടെ ഭരണകൂടത്തെ എല്പിക്കുന്ന  താ ണെ ന്നസി ദ്ധാന്തം-  സോഷ്യല്‍ കോണ്ട്രാക്റ്റ്  തിയറി- നിലവില്‍ വന്നു .ഏകാധി പത്യമോ ബഹു നായകത്വമോ       ജനാധിപത്യമോ ആകട്ടെ ഭരണകൂടത്തിന്റെ കര്‍ത്തവ്യം സമൂഹത്തിന്റെ പൊതുവായ  ഇ  ഛ്   (ജനറല്‍ വില്‍ )നടപ്പിലാക്കുകയാണ്  എന്നത്രേ റുസ്സോവിന്റെ നമുക്ക്  പേര്‍ കേട്ട്  പരിചയമുള്ള  മഹദ്  ഗ്രന്ഥ ത്തിന്റെ -സോഷ്യല്‍ കോണ്ട്രാക്റ്റ്  -പൊരുള്‍ .ജന  സമൂഹത്തിന്റെ പൊതുവായ  ഇച്ഹ ഭരണകൂടം പൂര്‍ണമായി പ്രതിനിധാനം ചെയ്യുന്നു ണ്ടെ ങ്കില്‍  സിവില്‍  പൊളിറ്റിക്കല്‍ എന്ന വിഭജനം അപ്രസക്ത മാവുമല്ലോ .ജനതയുടെ ജനറല്‍ വില്‍ പ്രതിഫലിപ്പിക്കാത്ത  ഭരണ  കൂടത്തിനെതിരെ പൊതു സമൂഹം നടത്തിയ  കലാപം ആയിരുന്നു ഫ്രഞ്ച്  വിപ്ലവം.
     മുതലാളിത്തം സാമുഹ്യ ഘടനയില്‍ സമൂല പരിവര്തനങ്ങളു ണ്ടാക്കി.രാഷ്ട്രിയ അധികാര കേന്ദ്രത്തിനു പുറമേ സ്വകാര്യ വ്യവസായ സംരംഭകരുടെ ഒരു പ്രബല മേഘല കൂടി നിലവില്‍ വന്നു .സമൂഹത്തിനു ഒരു ത്രിത്വ സ്വഭാവമുണ്ടായി .ഈ പ്രതിഭാസം ആദ്യം ശ്രദ്ധിച്ചത് ഹെഗെല്‍ ആണ് .സാമ്പത്തിക അടിത്തറയിലെ സ്വാര്‍ത്ഥ  മതികളുടെ ഒരു ദൂഷിത സംഘ മായിട്ടാണ്  marx പൊതുസമൂഹത്തെ കണ്ടത്  ഗ്രാംഷി കൂടുതല്‍ വ്യാപ്തവും അര്‍ ത്ഥ പൂര്‍ണവുമായ  ഒരു വിശ    ദീകരണം നല്‍കി .ഭരണ കൂടം അധികാര പ്രയോഗത്തിലൂടെ ഭരണീയരെ സ്വവരുതിയില്‍ ആക്കുമ്പോള്‍ പൊതു സമൂഹ  സ്ഥാപനങ്ങള്‍ -മത  വിദ്യാഭ്യാസ  സാംസ്കാരിക  സ്ഥാപനങ്ങളും മറ്റും -അധീ ശതത്വ തി ലൂടെ (hegemony )ഭരണീയരുടെ  സമ്മതം ഭ രണകര്താക്കള്‍ക്ക് നേടിക്കൊടുക്കുന്നു .
 സോഷ്യലിസ്റ്റ്‌ ചേരിയുടെ പതനം തുടര്‍ന്നുണ്ടായ ആഗോളീകരണവുംഉദാരവല്‍ക്കരണവും ഇവയുടെ ഒക്കെ ഫലമായി ഉരുത്തിരിഞ്ഞു വന്ന ,ഉത്തരാധുനിക മെന്നോ മുതലാളിത്ത ത്തിന്റെ ഉത്തരഘട്ടമെന്നോ വിളിക്കാവുന്ന  സമകാലിക വ്യവസ്ഥ യിലും പൊതു സമൂഹം ഏതാണ്ട് ഗ്രാം ഷി യന്‍ രീതിയില്‍ തന്നെ ഒരു മൂനാം ചേരിയായാണ്‌ നിര്‍വചിക്കപ്പെട്ടു പോരുന്നത് .             . ഐക്യ രാഷ്ട്ര സഭയുടെ വരെ അംഗീകാരം നേടിയിട്ടുള്ള ഈ നിര്‍വചനം പക്ഷേ  അപര്യാപ്തവും അവ്യാപ്തവും ആണെന്നാണ്‌ എന്റെ പക്ഷം .കാരണം ഘടനയില്‍  ഗ്രാം ഷിയന്‍ ആണെമ്കിലും ധര്മത്തില്‍  അതിനു നേര്‍ വിപരീതമായി ഭരണ കൂടത്തിന്റെ തിരുത്തല്‍ ശക്തിയായി , പലപ്പോഴും സമര മുഖമായി പ്രവര്തിക്കെന്ടതാണല്ലോ പുതിയ വ്യവസ്ഥയില്‍ പൊതു സമൂഹം.എന്നാല്‍ മുകളില്‍ പറഞ്ഞ കൂ  ട്ടായ്മയിലെ സംഘടനകളും മറ്റും ആഗോളീകരണത്തിന്റെ ദൂഷ്യങ്ങ ള്‍ക്കോ  സര്ക്കാരുകള്‍   നടത്തുന്ന സ്വാതന്ത്ര്യ ധ്വംസനങ്ങള്‍ക്കോ എല്ലായ്പോഴും എതിരായി പ്രവര്‍ത്തിച്ചു കൊള്ളണമെന്നില്ല .ആഗോള വാത്കര ണത്തിന്റെയും മറ്റും പ്രയോക്താക്കള്‍ നല്‍കുന്ന സംഭാവനകള്‍ നിയമാനുസൃത മായിത്തന്നെ സ്വീകരിക്കുന്ന സംഘടനകളുണ്ട് .വ്യക്തികള്‍ക്ക് ,മാധ്യമങ്ങള്‍ക്കും അവരുടേതായ പക്ഷ പാതങ്ങളു ണ്ടാവും .അത് കൊണ്ട് തന്നെ ജനതയെ പൊതുവായി ബാധിക്കുന്ന പ്രശ്നങ്ങളില്‍ സത്യ സന്ധവും നിഷ്പക്ഷവു മായ നിലപാടുകള്‍ സ്വീകരിക്കാന്‍ ,അങ്ങിനെ പൊതു സമൂഹമായി പ്രവര്‍ത്തിക്കാന്‍ ഈ മൂന്നാം ചേരിക്ക് കഴിയാതെ വ   രും
    പൊതു സമൂഹമെന്നാല്‍ പ്രതീകാത്മക സംഘം -സിംബോളിക് ഓര്‍ഡര്‍ -എന്നൊരു നിര്‍വചനം അടുത്ത കാലത്തായി പാശ്ചാത്യ നാടുകളില്‍ പ്രചാരത്തിലുണ്ട് .ഭരണഘടനയും തെരഞ്ഞെടുക്കപ്പെട്ട നേത്രുത്വവുമൊ ന്നുമില്ലാ തെ പല സംഘടനകളിലും കക്ഷികളിലും പെട്ടവരും ഒന്നിലും ഉള്പ്പെടതവരും എല്ലാം തങ്ങളുടെ ദിശാ വയ്‌രുധ്യങ്ങള്‍  -polarities -മറന്നു പൊതുവായ ചില ആവ  ശ്യ ങ്ങള്‍ക്ക് വേണ്ടി സംഘടിക്കുന്ന സമ്പ്രദായം.നമ്മുടെ പഴയ കല്യാണ വീടുകളില്‍ ക്കണ്ട ആ സമൂഹം തന്നെ.അത്തരമൊരു പൊതു സമൂഹ പ്രവര്‍ത്ത നാമാണ് നാം വിളപ്പില്‍ ശാലയില്‍  കണ്ടത് . 
      പ്രായ പൂര്‍ത്തിയെത്തിയ എല്ലാ പൌരന്മാര്‍ക്കും പങ്കെടുക്കാവുന്ന നിക്ഷ്പക്ഷമായ തെരഞ്ഞെടുപ്പു പ്രക്രിയ നിലവിലുള്ള നമ്മുടെ രാജ്യത്ത്  അങ്ങിനെ തെരഞ്ഞെടുക്ക പ്പെടുന്ന ഭരണ കൂടത്തില്‍ നിന്ന്  വ്യത്യസ്തമായി ഒരു പൊതു സമൂഹത്തിനു പ്രസക്തി യുണ്ടോ എന്ന ചോദ്യം ഉയര്‍ന്നു കഴിഞ്ഞു .ഉണ്ട്  എന്ന് തന്നെ യാണ് ഉത്തരം .എന്തുകൊണ്ടെന്നോ ?
   പൊതു സമൂഹം തന്നെ രാഷ്ട്രീയ സമൂഹമാവുന്ന പരിതസ്ഥിതിയിലാണ് അ രി സ്ടോ ട്ടിലിനെ പ്പോലെയുള്ളവര്‍ തത്വ വിചാരം ചെയ്തത് .അത്തരമൊരു സാഹചര്യമല്ലല്ലോ ഇപ്പോള്‍ ഇന്ത്യ യില്‍ -ലോകത്തൊരിടത്തും - നിലനില്‍ക്കുന്നത്.എല്ലാവരും എല്ലാ നിയമങ്ങളും അനുസരിക്കുന്ന സത്യ സന്ധ രും നീതി നിഷ്ടരുമായിരിക്കുന്ന ആദ ര്‍ ശാ ത്മ ക  അവസ്ഥയില്‍ പോലും ഭരണകൂടം പൊതുസമൂഹത്തെ നിര്‍വിശേഷമായി പ്രതിനിധാനം ചെയ്യുന്നില്ല .ഉദാഹരണത്തിന് ഒരു നിയോജക മണ്ഡലത്തിലെ പൌരന്മാരെല്ലാവരും  ചേര്‍ന്ന് ഒരു നിവേദനം അവിടത്തെ എം പി ക്ക് നല്‍കി എന്ന് വിചാരിക്കുക ,ഒരു ബില്‍ നെ അനുകൂലിച് വോട്ട് ചെയ്യാന്‍.ആ എം പി ക്ക് അതിനു കഴിയുമോ അദ്ദേഹത്തിന്റെ പാര്‍ട്ടി ആ ബില്ലിന് എതിരാണെങ്കില്‍ ?ഇല്ല .ഒരു എം പി -എം എല്‍ ഏ യും- സഭയില്‍ നിയന്ത്രിക്ക പ്പെടുന്നത് തെരഞ്ഞെടുത്ത ജനങ്ങളുടെ ഇഷ്ടാനിഷ്ടങ്ങലളല്ല 
തന്റെ പാര്‍ട്ടി യുടെ നി ര്‍  ദേ ശ  ങ്ങ (വിപ്) ളാല്‍ ആ ണ് .വിപ് ധിക്കരിച് വോട്ട് ചെയ്‌താല്‍ സഭാങ്ങത്വം നഷ്ടപ്പെടും .കൂറ് മാറ്റ നിരോധന നിയമം !(1985 ) -(ഭരണഘടനയുടെ പത്താം പട്ടിക) ഇക്കാര്യത്തില്‍ ഒരു വിട്ടു വീഴ്ചയും  അനുവദിക്കുന്നില്ല .
 parliamentary  ജനാധിപത്യത്തിന്റെ അന്ത സ്സതക്ക് നിരക്കുന്നതാണോ പത്താം പട്ടിക യും  വിപ് സമ്പ്രദായവും ? നിഷ് ക്രി ഷ്ട മായി പരിശോധിച്ചാല്‍ അല്ല .പക്ഷെ അറുപതുകളുടെ മദ്ധ്യം മുതലുള്ള രണ്ടു പതിറ്റാണ്ട് കാലത്ത് കണ്ട വലിയ തോതിലുള്ള ഒരു തത്വ ദീക്ഷയുമില്ലാത്ത കൂറ് മാറ്റങ്ങള്‍ അത്തരമൊരു നിയമ നിര്‍മാണം അനിവാര്യമാക്കി.
      പാര്‍ട്ടി അംഗങ്ങളായ ബഹു ജനങ്ങള്‍ തെരഞ്ഞെടുക്കുന്നതാണ് പാര്‍ട്ടി നേതൃത്വം .അത് കൊണ്ടു തന്നെ പാര്‍ട്ടി വിപ്   പാര്ടിക്കരായ   ബഹുജനങ്ങളുടെ നിര്‍ ദേ    ശ മാ ണെന്നു കണക്കാക്കി കൂടെ എന്ന് ചോദിക്കാം.പക്ഷെ സത്യമെന്താണ് ?ഒരു സമൂര്‍ത്ത ഉദാഹരണം നോക്കാം. മാര്‍ക്സിസ്റ്റ്‌ പാര്‍ടിക്ക് കേരളത്തില്‍ അമ്പത് ലക്ഷം വോ ട്ടര്‍ മാരെങ്കിലും കാണും .പക്ഷെ പാര്‍ടിയുടെ  അംഗ സംഖ്യ പത്തു ലക്ഷം മാത്രമാണ് .ഇവര്‍ക്ക് മാത്രമേ   പാര്‍ട്ടി  കോണ്‍ഗ്രസ്‌  നടക്കുമ്പോള്‍ അഭിപ്രായം പറയാ ന്‍ കഴിയു .അതും ഏറ്റവും താഴെ ത്ത ട്ടിലുള്ള കമ്മറ്റികളില്‍ മാത്രം . നയ പരമായ       തീരുമാനങ്ങള്‍ എടുക്കുന്നത് അംഗ സംഖ്യ കുറഞ്ഞ മേല്‍  കമ്മറ്റി     കളാണ്       .നിര്‍ണായകമായ തീരുമാനങ്ങ  ളാവട്ടെ ഏറ്റവും മുകള്‍ത്തട്ടിലുള്ള വിരളിലെന്നാവുന്ന ആളുകളും.എല്ലാ പാര്‍ട്ടി കളുടെയും സ്ഥിതി ഇത് തന്നെയാണ്.
    ഇത്തരം ഉന്നതാധികാര സമിതികള്‍ക്ക് പരിമിതികള്‍ നിരവധിയാണ്.,പ്രത്യയ ശാസ്ത്ര നിര്‍ബ ന്ധ ങ്ങള്‍ ,   മുന്നണി മര്യാദകള്‍,   അന്ത  രാഷ്ട്രീയ പ്രശ്നങ്ങള്‍ , പിന്തുണയ്ക്കുന്ന    സമു ദാ യങ്ങ ളു ടെ യുംഗ്രൂ   പ്പു കളുടേയും     ഇഷ്ടാനിഷ്ടങ്ങള്‍, തൊഴില്‍ സ്മ്ഘടനകളു ടെ   ശാ ട്യങ്ങള്‍  അങ്ങിനെ പലതും.തെരഞ്ഞെടുപ്പു ഫുണ്ടിലേക്ക് സംഭാവന നല്‍കിയ വ്യവസായ വാണിജ്യ സ്ഥാപനങ്ങളുടെ സ്വാധീനത്തെ ക്കുറിച്ച് ഒന്നും പറയുന്നില്ല.എന്തായാലും  ഹൈ കമാന്‍ഡ്  കളുടെ നിര്‍ദേശങ്ങള്‍  ഏതു പാര്‍ട്ടി യുടെ  ആയിരുന്നാലും പൊതു ജന ഹിതത്തെ കാര്യമായി പ്രതിഫ ലി പ്പിക്കുന്നില്ല 
  ചുരുക്കി പറഞ്ഞാല്‍ നമ്മുടെ രാഷ്ട്രീയ സമൂഹം പൊതു സമൂഹവുമായി നി ര്‍ വി ശേഷമായ ഏകത്വം പുലര്‍ത്തുന്നില്ല.ഭരണകൂടത്തെ തെരഞ്ഞെടുക്കുന്നത് പൊതു സമൂഹമാണെങ്കിലും ഭരണീയരും ഭരണകര്‍ത്താക്കളു മെന്ന വിഭജനം നില നില്‍ക്കുന്നു.അത് കൊണ്ടു തന്നെ ജനഹിതം എന്തെന്ന് ബോധ്യ പ്പെടുത്താനും അത് നടപ്പാക്കി കിട്ടുന്നതിനു ഭരണ കൂടത്തെ നിര്‍ബന്ധിക്കാനും പ്രതിബദ്ധതയുള്ള ഒരു പൊതു സമൂഹം ഉണ്ടാവുക തന്നെ വേണം.
   പക്ഷെ ഒരു കാര്യം വിസ്മരിച്ചു കൂടാ .ഭരണ നിര്‍വഹണം രാഷ്ട്രീയ സമൂഹത്തിന്റെ ചുമതലയാണ്..നമുക്ക് mobocracy യിലേക്ക് പോകാന്‍ വയ്യല്ലോ.പ്രശ്നങ്ങള്‍ ശ്രദ്ധയില്‍ പെടുത്തുന്ന, കുറ്റങ്ങളും കുറവുകളും ചൂണ്ടി ക്കാണിക്കുന്ന ഒരു തിരുത്തല്‍ ശക്തിയാവ ണം പൊതു സമൂഹം; ശരി എന്ന്  ബോ ധ്യ മുളള കാര്യങ്ങള്‍ക്ക്  വേണ്ടി ഏ തറ്റം വരെ  പോ കാനും തയ്യാറുള്ള  ഒരു തിരുത്തല്‍  ശക്തി.പൊതു സമൂഹത്തിന്റെ ശബ്ദം ഉയര്‍ന്നു കേള്‍ക്കുന്നത് തടയാന്‍ ഭരണ കൂടം ശ്രമിക്കരുത് .ഓരോ ഘട്ടത്തിലും പൊതു സമൂഹത്തിനു അവരുടേതായ നേതൃത്വം ഉയര്‍ന്നു വന്നു കൊള്ളും;കള്ള നാ ണ യങ്ങ ളു  ണ്ടാവാം ;അവ പക്ഷെ തിരിച്ചറിയ പ്പെട്ടു കൊള്ളും.
     പ്രബുദ്ധവും പ്രതികരണ ക്ഷമവുമായ പൊതു സമൂഹ ത്തിന്റെ അഭാവം കേരളത്തില്‍, ഇന്ത്യയില്‍ ആകെ തന്നെയുമുണ്ട്.അല്ലായിരുന്നെങ്കില്‍ ഇത്രയധികം മാഫിയകള്‍ ഇവിടെ തേര്‍വാഴ്ച നടത്തു മായിരുന്നില്ല ,അഴിമതി കൊടികുത്തി വഴുമായിരുന്നില്ല, കള്ള പ്പണവും കള്ള നോട്ടും പ്ര ച രിക്കുമായിരുന്നില്ല,  തീവ്ര വാദി സംഘങ്ങള്‍ക്ക് ഇന്ത്യ ഒരു നിസ്സാര ലക്ഷ്യ മാവുമായിരുന്നില്ല  സ്ത്രീകള്‍ക്കും ദുര്‍ബല ജനവിഭാഗങ്ങള്‍ക്കുമെതിരെ അതിക്രമങ്ങളുണ്ടാവുമായിരുന്നില്ല.രാഷ്ട്രീയ പ്രവര്‍ത്തകര്‍ പെരുവഴിയില്‍ നിഷ്ട്ടുരമായി കൊല ചെയ്യാ പ്പെടുമായിരുന്നില്ല ,നീതി ന്യായ വ്യ്വസ്തയുടെ സ്വാഭാവിക പ്രക്രിയയില്‍ പങ്കെടുക്കുന്നവരെ ഭീഷണി പ്പെടുത്തി ക്കൊണ്ട്ഒരു ജന പ്രതിനിധി പരസ്യ പ്രസംഗം നടത്തുമായിരുന്നില്ല ,ഒരദ്ധ്യാപകന്റെ കൈപ്പത്തി ,അയാള്‍ ചെയ്ത തെറ്റെന്തു തന്നെ യായിരുന്നാലും വെട്ടിമാറ്റപ്പെടുമായിരുന്നില്ല
   നിര്‍ഭയവും നിഷ്പക്ഷവും അതേ സമയം പ്രാപ്തവും കാര്യക്ഷമവുമായഒരു പൊതു സമൂഹം  ഇവിടെ ഉയര്‍ന്നു വരിക തന്നെ ചെയ്യും .ധയ്ക്ഷണികരെന്നും മനുഷ്യാവ കാശ പ്രവര്‍ത്ത കരെന്നും  സാംസ്കാരിക നായകരെന്നും സ്വയം പ്രഖ്യാപിക്കുന്ന ഉദരംഭരികളുടെ സംഘങ്ങളാ യല്ല ;വിളപ്പില്‍ ശാ ല യില്‍ കണ്ടത് പോലെയുള്ള സ്വാഭാവിക ജന മുന്നേ റ്റ ങ്ങളായി .
        സമൂഹ മനസ്സിന്റെ പൊതു ഇഛ കള്‍ക്ക് വാഗ്രൂപം നല്‍കുവാനും സംവേദനം ചെയ്യുവാനും ധിക്ഷണാ ശാ ലികള്‍  ഉണ്ടാകേതുണ്ട് .നിര്‍ഭാഗ്യ വശാല്‍ നമ്മുടെ ബുദ്ധി ജീവികള്‍  പി  സുരേന്ദ്രന്‍  മംഗള ത്തിലെ  തന്റെ പംക്തിയില്‍ എഴുതിയ പോലെ വില്ക്ക പ്പെട്ട വര്‍ഗമാണ് .വാങ്ങിയത് രാഷ്ട്രീയ കഷി കളോ  വര്‍ഗീയ ശ ക്തി  കളോ  തീവ്ര വാദികളുടെ സൌമ്യ മുഖ മായി പൊതു രംഗത്തു പ്രവര്‍ത്തി ക്കുന്ന സംഘടനകളോ  ആവാം ;അതെന്തായാലും ഒരു ബുദ്ധി ജീവിയും ഒരെഴുത്തുകാരനും ഒരു സ്വപ്രഖ്യാപിത മനുഷ്യാവകാശ പ്രവര്‍ത്തകനും ഇന്നത്തെ നിലയില്‍ ഒരു പൊതു സമൂഹത്തിന്റെ നിര്‍മിതിയില്‍ ഒരു സംഭാവനയും നല്‍കുകയില്ല .
  പക്ഷെ സമൂഹം നേതാക്കളെയും ധയ്ക്ഷനികരെയും സ്വയം സൃഷ്ടിച്ചുകൊള്ളും .ബുദ്ധനും ക്രിസ്തുവും മുഹമ്മദും റുസോവും  മാര്‍ക്സും  ഗാന്ധിയും അങ്ങിനെ സൃഷ്ടിക്ക പ്പെട്ടവ രാണ് .നമ്മള്‍ ചെയ്യേണ്ടതോന്നെയു ള്ളു സഹ ജീവിയെ ഒരുപദ്രവമായി ക്കാണുന്ന മനസ്ഥിതി ഉപേക്ഷിക്കുക .ഒരു സമൂഹത്തിന്റെ ഭാഗമായി സ്വയം കാണാന്‍ ശീലിക്കുക .എന്ന് പറഞ്ഞാല്‍ ആ ര്‍ ക്കെന്തു സംഭവിച്ചാലും എന്റെ കാര്യം നടന്നാല്‍ മതി എന്ന ചിന്ത ഉപേക്ഷിക്ക ണ മെന്ന ര്‍ ഥ് അം .ഒന്നോര്മിക്കുക ;കെട്ടിട സമുച്ചയ നിര്‍മാണത്തില്‍ മാലിന്യ സംസ്‌കരണ ത്തെ ക്കുറിച്ചുള്ള നിലവിലുള്ള  നിയമങ്ങള്‍ പാലിക്കപ്പെടിരുന്നുവെങ്കില്‍ നമ്മുടെ നഗരങ്ങള്‍  മാലിന്യ കൂമ്പരങ്ങ ളാ വുമായിരുന്നില്ല വാണിജ്യ  സൌധങ്ങള്‍ക്ക് പാര്‍ക്കിംഗ് സൗകര്യം വേണമെന്ന നിയമം പാലിക്കപ്പെട്ടിരുന്നെങ്കില്‍ നഗര ഹൃദയങ്ങളില്‍ ട്രാഫിക് കുരുക്കുകള്‍ ഉണ്ടാവുമായിരുന്നില്ല .കയ്കൂലി കൊടുക്കുന്നതും വാങ്ങുന്നതും നമ്മള്‍ തന്നെയാണ് .ഈ മൈന്‍ഡ് സെറ്റ്  ആണ് മാറേണ്ടത് .അങ്ങിനെയായാല്‍ സ്വയം പ്രവര്‍ത്തന ക്ഷമ മായ ഒരു പൊതു സമൂഹം ഉയിര്‍ക്കൊണ്ടു  കൊള്ളും ,രാഷ്ട്രീയ സമൂഹത്തിന്റെ നിയന്ത്രകവും നിയമകവുമായ ശ  ക്തിയായി .
     .
   
       


2012, ഏപ്രിൽ 16, തിങ്കളാഴ്‌ച

Article in Mangalam daily

                         അമേരിക്കന്‍ സാമ്പത്തിക പ്രതിസന്ധിയും അക്കന്മാരും ഞാനും 

                                                      ആര്‍ .എസ് . കുറുപ്പ്   
          

അസ്തിത്ത്വവാദവും ആധുനികതയും അയ്യപ്പ പണിക്കര്‍ കവിതകളും ബോറടിച്ചു തുടങ്ങിയപ്പോഴാണ് അല്പം ധനതത്വ ശാസ്ത്രമാവമെന്നു എനിക്ക് തോന്നിയത് .പ്രോവിടന്റ്റ്  ഫണ്ട്‌  ന്റെയും പെന്‍ഷന്‍ ന്റെയും കണക്കു നോക്കിക്കൊണ്ടിരുന്ന എനിക്ക് രണ്ടു കൊണ്ടും പ്രയോജന മൊന്നു മുണ്ടായിരുന്നില്ല .എങ്കിലും വയ് ലോപ്പിള്ളി  പറഞ്ഞതു പോലെ വായിക്കാനൊരു കൊതി .ഞാന്‍ ഡിവ റ്റി ന്റെ എകനോമിക്ക്സ്  പാഠപുസ്തകങ്ങള്‍  വാങ്ങി ;ഡിഗ്രി യുടെ യും  പ്രീ ഡി  ഗ്രി യുടെയും  .ഡിഗ്രിപുസ്തകത്ത്തിലോരിടത്ത്  നര്‍ക്സിന്റെ "ഒരു അവികസിത സമ്പദ് വ്യവസ്ഥയിലെ മൂല ധന സമാഹരണത്തിന്റെ പ്രശ്നങ്ങള്‍ "(Problems Of Capital Formation in An Under Developed Economy")
 എന്ന പ്ര ശ സ്തഗ്രന്ധം വിദഗ്ധ മായി സംഗ്രഹിച്ചുന്റ്റ് . തിരുവനന്തപുരം മദ്രാസ് മെയിലിലെ ജനറല്‍ കമ്പാര്‍ട്ട് മെന്റിലെ ഉഷ്നിപ്പിക്കുന്ന തിരക്കില്‍ വെറും നിലത്തിരുന്നാണ്‌ ഞാനാഭാഗം വായിച്ചു തീര്‍ത്തത് .ചുറ്റും തിരുവനന്തപുരത്ത് കച്ചവടത്തിനു വന്ന് വര്‍ക്കലയും പരവൂരുമുള്ള വീടുകളിലേക്ക് മടങ്ങുന്ന അക്കന്മാരുമുന്ടായിരുന്നു. അവരുടെ കലപില കള്‍ക്കിടയില്‍ അവികസിതരാജ്യങ്ങളുടെ മൂലധന സമാഹര ണ ത്തി ന്റെയും വികസനത്തിന്റെയും ബുധിമുട്ടുകളെ ക്കു റി ച്ചുള്ള വിദഗ്ധ പഠനം ഞാന്‍ ശ്രദ്ധാ പൂര്‍വ്വം വായിച്ചു . എറണാകുളം നോര്‍ത്ത് സ്റ്റേഷന്‍ ഇല്‍ വണ്ടി എത്തുമ്പോഴേക്കും വായന കഴിഞ്ഞു .അക്കന്മാര്‍ ഇറങ്ങിയപ്പോള്‍ ഇ  ച്ചേ ച്ചിമാ ര്‍ കയറി കൂട്ടത്തില്‍ ചേട്ടത്തിമാരും ഇതാത്തമാരും .രാവിലെ നാട്ടിലെ വട്ടി പലിശ ക്കാരനില്‍ നിന്ന് കടമെടുത്ത നൂറു രൂപ കൊണ്ടു സാധനങ്ങള്‍ വാങ്ങി പട്ടണത്തില്‍ കൊണ്ടുപോയി കച്ചവടം ചെയ്ത്‌ വയ്കിട്ട്    നൂ റ്റി പ്പ ത്തു രൂപ കൃത്യമായി മടക്കി കൊടുക്കുന്നവര്‍ ,എന്നിട്ട് ബാക്കി വരുന്ന മുപ്പതോ നാല്‍പ്പതോ രൂപ കൊണ്ടു ഉപ്പും മുളകും അരിയുംവാങ്ങുന്നവര്‍ ;നല്ല  മ ന്‍സ്സും ദേഹസുഖവും തോന്നിയാല്‍ കൊച്ചട്ടാ ന്    ഒന്ന് മിനുങ്ങാന്‍ കാശു കൊടുക്കുന്നവര്‍  കെയിന്‍സ് സായ്പിനെ വിറ്റ കാശു മടി ശിലയില്‍ കൊണ്ടു നടക്കുന്നവര്‍ .ധന ശാസ്ത്ര വിദ്യാരംഭ ത്തിനു പശ്ചാത്തല മൊ രുക്കെണ്ടത് അവര്‍ തന്നെ യാണെന്ന് അന്നു തന്നെ എനിക്കു തോന്നാതിരുന്നില്ല ;പിന്നീട് അതു ബോധ്യ മാവുകയും ചെയ്തു .
                          നര്‍ക്സിന്റെ വിശകലനത്തിലെ ഊന്നല്‍ സമ്പാദ്യത്തിന്റെ സമ്പ്രദായത്തിലെ വ്യത്യ സ്ഥ തകളിലായിരുന്നു. ഒരു അവികസിത രാജ്യത്തിലെ  ജനതയ്ക്ക് ഭൂമിയോടുള്ള പ്രേമം, സ്വര്‍ണ   തോടുള്ള കമ്പം, വിവാഹങ്ങളിലും മറ്റും കാണിക്കുന്ന ആര്‍ഭാടം ഇവയൊക്കെ  ആണത്രേ മൂലധന സമാഹാ  ര ണ ത്തി നും അതുവഴി വികസനത്തിനും തടസ്സമാവുന്നത് .വികസിത രാജ്യങ്ങളിലെ ജനങ്ങള്‍ തങ്ങളുടെ മിച്ചം ഓഹരി കളില്‍ ആണ് നിക്ഷേപിക്കുക .അതായതു സമ്പാദ്യം  മൂലധനമായി സമാഹരിക്ക പ്പെടുന്നു ;പ്രത്യുല്‍പ്പാദന ക്ഷമ മായ നിക്ഷേപമായി സമാഹാരിക്കപ്പെടുന്നു എന്നര്‍ത്ഥം .സ്വര്‍ണം പ്രത്യുല്പാദന ക്ഷമമല്ല ."ഒരു അവികസിത രാജ്യം ദരിദ്രമായിരിക്കുന്നത് അത് ദരിദ്ര മായാത് കൊണ്ടാണ് " എന്ന  നര്‍ക്സിന്റെ പ്ര സി ദ്ധ വാക്യം ഉദ്ധരിച്ചു കൊണ്ടാണ്  ഡിവിറ്റ്‌  തന്റെ വിശകലനം  അവസാനിപ്പിക്കുന്നത് .
         ദരിദ്ര രാജ്യങ്ങളെ ദരിദ്രങ്ങ ളാ യിതന്നെ നിലനിര്‍ത്തുന്ന സ്വര്‍ണ ഭ്രമം ഒരു അന്തര്‍ ദേശിയ സ്വഭാവ വിശേഷമായി മാറുന്നത് കാണുകയും കേള്‍ക്കുകയും ചെയ്ത പ്പോഴാണ് നാല്പതു കൊല്ലം മുമ്പത്തെ ഈ പഠന യാത്രയെക്കുറിച് ഞാന്‍ ആലോചിച്ചു പോയത് ,2011  ജൂലായ്‌ -ആഗസ്റ്റ്‌  മാസങ്ങളില്‍. ഒരു ദിവസം ഒരു ഔണ്‍സ് സ്വര്‍ണത്തിന് (31.2grams) അറുപതു ഡോളറോളം വില വര്‍ദ്ധി ക്കുന്നു ന്യു യോര്‍ക്ക്‌ കംപോളത്തില്‍ .ഓരോ ദിവസ്സവും സ്വര്‍ണ വില റിക്കാര്‍ഡുകള്‍ ഭേ ദിക്കുക യാണ് .അതോടൊപ്പം ലോകത്തെവിടെയുമുള്ള ഓഹരിവിപണികള്‍ കൂപ്പു കുത്തുകയും .അതായത് പ്രത്യുല്‍പ്പാദന പരമായ മൂലധന മാവേണ്ട പണം ഒട്ടും പ്രത്യുല്പാദനപരമല്ലാത്ത സ്വര്‍ണത്തെ ത്തേടി പ്പോകുന്നു .ദാരിദ്ര്യം സ്വീകരിക്കാനാണോ ലോകത്തിന്റെ ഭാവം !
      മുതലാളിത്തത്തിന്റെ തത്വ ചിന്തക്കും സാമ്പത്തിക ശാസ്ത്രത്തിനും നിരക്കാത്ത ഇത്തരം ഒരു പെരുമാറ്റം രാഷ്ട്ര ഭേദ മില്ലാതെ നിക്ഷേ പകരു ടെ ഭാഗത്ത്‌ നിന്നുണ്ടാവാന്‍ മുകള്‍പ്പരപ്പില്‍ കാണുന്നതിലധികം കാര ണങ്ങള്‍  പലതുമുന്ടാവാം ;പക്ഷെ ആസന്നമായ കാരണം സുവിദിത മാണ്‌;ദേശിയ മൊത്തം ഉല്‍പ്പന്നത്തിന്റെ (Gross Domestic Product-G D P) കാര്യത്തില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന അമേരിക്കന്‍ ഐക്യ നാടുകള്‍ നേരിടുന്ന ഋ ണ പ്രതി സ ന്ധി-Debt Crisis .
        സ്വന്തം പണം കൊണ്ടു മാത്രമല്ല ഒരു സര്‍ക്കാരും  കാര്യങ്ങള്‍ നടത്തി ക്കൊണ്ടു പോകുന്നത് .സ്വന്തം പൌരന്മാരില്‍ നിന്ന് ,ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന്, വിദേശ രാജ്യങ്ങളില്‍ നിന്ന്,ലോക ബാങ്ക് പോലെയുള്ള സ്ഥാപനങ്ങളില്‍ നിന്ന്ഒക്കെ ഗവണ്മെന്റുകള്‍ കടം വാങ്ങാറുണ്ട് .അങ്ങിനെ കടം വാങ്ങുന്ന പണം പ്രത്യു ല്പ്പാദന പരമായ കാര്യങ്ങള്‍ക്കായി വിനിയോഗിച് വരുമാനമുണ്ടാക്കി മുതലും പലിശയും തിരിച്ചു നല്‍കുകയെന്നതാണ് നമ്മുടെ അക്കന്മാരെപ്പോലെ സര്‍ക്കാരുകളും ചെയ്യേണ്ടത് .പക്ഷെ സര്‍ക്കാരുകള്‍ ചെയ്യുന്നത് പഴയ ചില തറവാട്ടു മഹിമ ക്കാരെ പ്പോലെയാണ് ;പുതിയ കടങ്ങള്‍ വാങ്ങി പഴയ കടങ്ങള്‍ വീടുക .ഇവിടെ സര്‍ക്കാരുകള്‍ക്കു മേല്‍ ഒരു നിയന്ത്രണ ശ ക്തിയുണ്ട്;ആ രാജ്യത്തെ ജനത .പൊതു ധനകാര്യം എല്ലാ രാജ്യങ്ങളിലും നിയമ നിര്‍മാണ സഭകളുടെ പ്രത്യേക അധികാരമാണ് .
         അമേരിക്കന്‍ ഐക്യ നാടുകളുടെ ഭരണ ഘടനയിലെ Aritcle1 section8  പ്രകാരം അമേരിക്കന്‍
കൊണ്ഗ്രസ്സിനു (സെനറ്റും ജനപ്രതിനിധി സഭായുമടങ്ങുന്ന അമേര്‍ക്കന്‍ പാ ര്ല്‍മെന്റ് )മാത്രമേ കടം
 വാങ്ങാന്‍ അധികാരമുള്ളൂ ,പ്രസിഡന്റ്‌ഇന് ഇല്ല .1917 വരെ ഓരോ കടമിടപാടും കോണ്ഗ്രസ്സിന്റെ മുന്‍‌കൂര്‍ അമ്ഗികാരതോടു കൂടി മാത്രമേ നടത്താന്‍ കഴിയുമായിരുന്നുള്ളൂ .1917 ഇല്‍ പക്ഷെ ഒരു
പരിധി നിശ്ചയിച്  ആ പരിധിക്കുള്ളില്‍ വരുന്ന കടമിടപാടുകള്‍ എക്സി ക്യു ട്ടിവിനു സ്വതന്ത്രമായി നടത്താമെന്നു തിരുമാനിക്കപ്പെട്ടു ;പക്ഷെ പരിധി ഉയര്തേണ്ടി വന്നാല്‍ അതിനുള്ള അധികാരം കൊണ്ഗ്രസ്സില്‍ നിക്ഷിപ്തമാണ് ഇപ്പോഴും .
 അമേരിക്കന്‍ ഭരണകൂടത്തിനു കടം വാങ്ങാന്‍ കഴിയുന്ന പരമാവധി തുക 14.294  ട്രില്ല്യന്‍ ഡോളറായി  ക്ലുപ്ത പ്പെടുത്തിയത് 2010 ഫെബ്രുവരിയിലാണ് .ഒരു ട്രി ല്ല്യന്‍ നമ്മുടെ ഭാഷയില്‍ ഒരു ലക്ഷം കോടി .ഈ തുക അവരുടെ ജി ഡി പി യുടെ 96%ത്തോളം വരും .ഈ ആഗസ്റ്റ്‌ മൂ ന്നാ വുംപോഴേക്കും മറ്റൊരു രണ്ടര ട്രില്യന്‍ കൂടി കടം വാങ്ങാതെ നിവര്തിയില്ലാത്ത അവസ്ഥ ഉണ്ടായി അമേരിക്കന്‍ ഭരണ  കൂടത്തിന്.പരിധി വര്‍ധിപ്പിക്കാന്‍ അധികാരമുള്ള കോണ്ഗ്രസ്സിന്റെ ഉപരിസഭയില്‍ (senate) മാത്രമാണ് പ്രസിഡന്റ്‌ ഒബാമയുടെ ഡെമോക്രാറ്റ് കള്‍ക്ക് ഭൂരിപക്ഷമുള്ളത്
ജന പ്രതിനിധി സഭയില്‍ റിപബ്ലിക്ക ന്‍ പാര്‍ട്ടി ക്കാണു ഭൂരിപക്ഷം .പൊതു ധനകാര്യത്തെ ക്കുറിച്ച് വ്യത്യസ്തമായ അഭിപ്രായമാണ് രണ്ടു പാര്‍ടിക്കും .അതുകൊണ്ടു തന്നെ ചര്‍ച്ച കളിലുടെ ഒരു സമവായത്തി ലെത്താതെ കട പരിധി ഉയര്‍ത്തുന്ന ബില്‍ കൊണ്ഗ്രസ്സില്‍ പസ്സാവുകയില്ല താനും .നിയമ നിര്‍മ്മാണ മല്ലാതെ മറ്റു ചില പോംവഴികള്‍ ഉത്തര വാദപ്പെട്ട സ്ഥാനങ്ങളില്‍ നിന്ന് തന്നെ നിര്‍ദേശി ക്കപ്പെടുകയുണ്ടായി .8000ton സ്വര്‍ണം അമേരിക്കന്‍ ഗവര്‍മെന്റ് ഇന്റെ കയ്  വശം ഉണ്ട് .ഒരവുന്‍സിനു 42 dollar വിലയിട്ടാണ് അത് സൂക്ഷിച്ചിരിക്കുന്നത് .ജൂലായ്‌ അവസാനം  സ്വര്‍ണത്തിന് ഔണ്‍സ് ഇന് 1600  ലധികം  ഡോളര്‍  കമ്പോള വില ഉണ്ടായിരുന്നു .ആസ്തികള്‍ പുനര്‍മൂല്യ നിര്‍ണയം ചെയ്യാനുള്ള അവകാശം അവ കയ് വശം വെച്ചിരിക്കുന്ന സ്ഥാപങ്ങള്‍ക്ക് -അതില്‍ ഗവണ്മെന്റുകളും ഉള്‍പ്പെടും -ഉണ്ട് .പുനര്‍ നിര്‍ണയ ത്തി ലൂ ടെ  ആസ്തികളുടെ  രേഖാമുല്യം  വര്‍ധിപ്പിച്  അതിനനുസരിച് പണമടിച് ബാധ്യതകള്‍ തീര്‍ക്കാമായിരുന്നു .അല്ലെങ്കില്‍ ഫെ ഡ രള്‍
റിസര്‍വിന്റെ (Federal Reserve-നമ്മുടെ റിസര്‍വ് ബാങ്കിനു തുല്യമായ സ്ഥാപനം ) പ്രത്യേക അധികാരം ഉപയൊഗിച്  പ്ലാ റ്റി നം നാണയങ്ങള്‍ അടിച്ചിറക്കി പ്രശ്നം പരിഹരിക്കാമായിരുന്നു .തൊട്ടു കാണിക്കാവുന്ന ആസ്തികളുടെ പിന്‍ബലമില്ലാത്ത കടലാസു പണം ഗുണത്തെ ക്കാളേറെ ദോഷം ചെയ്യുമെന്ന്  വയ്കി യെങ്കിലും മനസ്സിലാക്കിയതു കൊണ്ടാവാം ഒബാമ ഭരണകൂടം അതിനൊന്നും തുനിഞ്ഞില്ല .ചര്‍ച്ച കളിലുടെപ്രശ്നം പരിഹരിക്കാനാണ് പ്രസിഡണ്ട്‌ ശ്രമിച്ചത് .സമ്പന്നരില്‍ നിന്നു കൂടുതല്‍ നികുതി പിരിച്ച്‌ കമ്മി നികത്താനായിരുന്നു പ്രസിഡന്റ്‌ ഉദ്ദേശിച്ചത് .അങ്ങിനെയാവുമ്പോള്‍ സാമുഹ്യ സുരക്ഷക്കും മറ്റുമുള്ള ചെലവുകള്‍ വെട്ടി ക്കുറ ക്കാ തി രിക്കാമല്ലോ .റിപ്പ ബ്ലിക്ക ന്‍ പാര്‍ടി ക്കാര്‍ക്ക്  പക്ഷെ അതു സമ്മത മായിരുന്നില്ല .നികുതി വര്‍ധനവ്‌ വ്യവസായ വളര്‍ച്ചയെ തടസ്സപ്പെടുതുമെന്നയിരുന്നു അവരുടെ വാദം .ചര്‍ച്ചയുടെ വിശദാ മ് ശ ങ്ങളിലെക്ക്  പിന്നീടു വരാം .എന്തായാലും ഓരോത്തുതിര്‍പ്പുണ്ടായി .കടത്തിന്റെ പരിധി  2.1trillion  കണ്ട്‌ ഉയര്‍ത്തി ,സോപാ ധികമായി .1 trillion dollar ഹ്രസ്വ കാലാടി  സ്ഥാനത്തിലും2.5trillion ഡോളര്‍ ദീര്‍ഘ കാല അടി സ്ഥാനത്തിലും ചെലവു ചുരുക്കി നിവര്ത്തിക്കണ മെന്നാണ് ആ ഉപാധി .ഇതിനാവശ്യമായ നിയമ നിര്‍മാണത്തിനും മറ്റുമായി ഒരു ദ്വികക്ഷി സമിതിക്കും വ്യവസ്ത്തയുണ്ട്. ആഗസ്റ്റ്‌ രണ്ടാം തീയതി കോണ്ഗ്രസ് പാസ്സാക്കിയ ബില്ലില്‍ പ്രസിഡന്റ്‌ ഒപ്പ് വെച്ചതോടെ Budget control amendment act 2011 നിലവില്‍ വന്നു .
    ഒരു ഒതുതീര്‍പ്പിന്റെ  ഫലമായി നിലവില്‍  വന്ന ഈ നിയമവും അതിലേക്കു നയിച്ച ചര്‍ച്ച കളും ലോക സാമ്പത്തിക രംഗത്തെ പിടിച്ചു കുലുക്കുക തന്നെ ചെയ്തു. ലോകവ്യാപാരത്തിന്റെ നാണയം എന്ന ഡോളറിന്റെ സ്ഥാനം ചോദ്യം ചെയ്യപ്പെടാന്‍ തുടങ്ങി .credit rating agency കളില്‍പ്രധാന പ്പെട്ട  ഒന്നായ Standard andPoor അമേരിക്കയുടെ കടപ്പത്രങ്ങളുടെ AAA പദവി  AA+  ആയി താഴ്ത്തി .അമേരിക്കയില്‍  മാത്രമല്ല ലോക മെ മ്പാ ടു മുള്ള  ഓഹരി വിപണികളില്‍ തകര്‍ച്ച അനുഭവപ്പെട്ടു. യൂ റോപ്യന്‍ രാജ്യങ്ങളില്‍ പലതും (ഗ്രീസ്‌.അയര്‍ലണ്ട് ,സ്പൈന്‍,പോര്‍ച്ചുഗല്‍ ,ഫ്രാന്‍സ്....)സമാനമായ പ്രതിസന്ധി നേരിടു ന്നതു കൊണ്ട് യൂറോ യിലും നിക്ഷേ പകര്‍ക്ക്  വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു .അതുകൊണ്ട് അവര്‍ സ്വാഭാവിക മായും സ്വര്‍ണത്തിലേക്ക്‌ തിരിഞ്ഞു .വ്യക്തികളുംസ്ഥാപനങ്ങളും  മാത്രമല്ല രാജ്യങ്ങള്‍ തന്നെയും . ചൈന യുംറഷ്യ യുമൊക്കെ നിക്ഷേപ മെന്ന നിലയില്‍ ഡോള റൊ ഴി വാക്കി  സ്വര്‍ണം വാങ്ങാന്‍ ആലോചിച്ചതാണ് .സ്വര്‍ണം പ്രത്യുല്‍പ്പാദന പരമല്ലെന്നും സ്വര്‍ണ കമ്പോളം പ്രവ ച നാതീതമാം വിധം ചഞ്ചലം ആണെന്നും മനസ്സിലാക്കിയ ചൈനയാണ് ആ തീരുമാനത്തില്‍ നിന്ന് ആദ്യം പിന്മാറിയത് .1980-2000 വര്‍ഷങ്ങളിലെ ഗ്രാ ഫ് പരി ശോ ധി ച്ചാലറിയാംസ്വര്‍ണത്തിന്റെ വില വര്‍ധനവ്‌ അക്കാല മാത്രയും     നാമ മാത്ര മായിരുന്നുവെന്ന്.പിന്നീട്  സാവധാനം വില കൂടാന്‍ തുടങ്ങി .വിലവര്‍ധനവ്‌ കൂടുതല്‍ പ്രകടമാവുന്നത് 2008 july മാസത്തോടു കൂടിയാണ്.ഋണ പ്രതിസന്ധി മൂര്‍ ച്ഹി ച്ച കഴിഞ്ഞ രണ്ടുമൂന്നാഴ്ച്ചകളില്‍ സ്വര്‍ണ വിലനിയന്ത്ര ണാ  തീ ത മായി ഉയര്‍ന്നു .അതായത് ഈ നൂറ്റാണ്ടിന്റെ തുടക്കത്തിലെ 8 വര്ഷം കൊണ്ട് സ്വര്‍ണവില ഔണ്‍സ് ഇന്  300  ഇല്‍നിന്ന് 900 ഡോളര്‍ ലേക്ക്  അടുത്ത 3  വര്ഷം കൊണ്ട്  900-1350  തുടര്‍ന്നുമൂന്നഴ്ഹ്ച കൊണ്ട്  1350-1750 ഇങ്ങിനെയായിരുന്നു സ്വര്‍ണത്തിന്റെ  കമ്പോള നിലവാരം .ലോക സാമ്പത്തിക രംഗത്തെ മറ്റൊരു സംഭവ വികാസം ഇത് പോലൊരു നാടകിയമായ  വിലയിടിവിനും വഴിവെച്ചു കൂടായ്കയില്ല .അതു കൊണ്ടുതന്നെ ചൈനീസ്  തിരുമാനം ബുദ്ധി  പൂര്‍വകമാണ് .പക്ഷെ ഡോളറിനു സംഭവിക്കുന്നത്‌ അവര്‍ കാണാതിരിക്കുനില്ല. അമേരിക്ക സാമ്പത്തിക അച്ചടക്കം പാലിച് ഡോളര്‍ മൂല്യവത്തായി നില നിര്‍ത്തെ ണ്ട തു ണ്ടെ ന്നും അതല്ലെങ്കില്‍ രാജ്യാന്തര വ്യാപാരത്തിനായി ഒരു പുതിയ നാണയത്തെ ക്കുറിച്ച്  ചിന്തിക്കേണ്ടി വരുമെന്നും സിന്‍ഹുവ  വാര്‍ത്ത  ഏജന്‍സി അമേരിക്കക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു .അമേരികായു ടെ  വിദേശ കടത്തിന്റെ 26% ഏതാണ്ട് 1.1 trillion dollar ചൈന വാങ്ങി വെച്ചിരിക്കുന്ന കടപ്പത്രങ്ങളാണ് .അവരത്  പെട്ടെന്ന് പിന്‍വലിച്ചാല്‍ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക വ്യവസ്ഥ വീണ്ടും പ്രതി സന്ധിയിലാവും .നാദസ്വരക്കാരന്  പണം കൊടുക്കുന്ന  ആളാണ്‌  കീര്‍ത്തനം ഏതെന്നു നിശ്ചയിക്കേണ്ടത് എന്ന  ലോക തത്വം രാജ്യാന്തര ബന്ധങ്ങളിലും സാധുവാണ്‌.
     വായിക്കുന്നത് ആരായാലും കീര്‍ത്തനം മാത്രമല്ല രാഗവും താളവും എല്ലാം ഏതെന്നു തിരുമാനിച്ചിരുന്ന അമേരിക്കയോടാണ് മറ്റൊരു രാജ്യം അതും ഒരു ഏഷ്യന്‍ രാജ്യംഇങ്ങിനെ പറയുന്നത് .അമേരിക്കയ്ക്ക്  എന്ത് പറ്റി?
      ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശ ക്തി ഇപ്പോഴും അമേരിക്ക തന്നെയാണ് .അവരുടെ G D P(Gross Domestic Product-മൊത്തം ആഭ്യന്തര ഉല്പന്നം )15trillion  ഡോളര്‍ ആണ് .ലോകത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പന്ന ത്തിന്റെ നാലിലൊന്ന് .മാത്രമല്ല ചൈന (5.89) ജപ്പാന്‍ (5.5) ഇന്ത്യ (1.73) എന്നീ രാജ്യങ്ങളുടെ ജി ഡി പി യുടെ ആകെതുകയെക്കാള്‍ കൂടുതല്‍.പക്ഷെ അവരുടെവളര്‍ച്ച  വളരെ മന്ദഗതിയിലാണ് കഴിഞ്ഞ കുറെ കൊല്ലങ്ങളായി .1947-2011   ലെ      ശ രാശരി വളര്‍ച്ച 3.2%;ഈ വര്‍ഷത്തിന്റെ രണ്ടാം  പാ  ദത്തി ലാവട്ടെ  1.3% .ചില വര്‍ഷങ്ങളില്‍ അമേരിക്കന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച പിന്നോട്ടയിരുന്നു .മാന്ദ്യത്തിന്റെ മൂര്‍ധന്യത്തില്‍ രണ്ടായിര്തിയെട്ടില്‍ അത് നാ  ലി     ലധികം ശ   തമാനം താഴ്ന്നു .പ്രതി ശീര്‍ഷ വരുമാനം ഏതാണ്ട് നാല്പത്തി ഏഴായിരം ഡോളര്‍ ആണ് .പക്ഷെ ദാരിദ്ര്യ രേഖക്ക് താഴെ താമസിക്കുന്നവരുടെ എണ്ണം പതിമുന്നു ശതമാനമാനെന്നു കണക്കാക്കപ്പെട്ടിരിക്കുന്നു .
   ( നാലംഗങ്ങളുള്ള ഒരു കുടുംബത്തിനു പ്രതിവര്‍ഷം  $16350 എന്നതാണ് അമേരിക്ക യിലെ ദാരിദ്ര്യ രേഖ ) തൊഴി ലി ല്ലായ്മ ,പണപ്പെരുപ്പം ഇവയൊക്കെ വര്‍ധിച്ചു കൊണ്ടിരിക്കുന്നു .റിസഷന്‍ അവസാനിച്ചു വെങ്കിലും പാര്‍പിടം പോലുള്ള പല മേഘലകളിലും പ്രതിസന്ധി തുടരുകയാണ്.മറ്റൊരു   റിസഷനെ ക്കുറിച്ചുള്ള കടുത്ത ആ ശ ങ്കയിലാണ് അമേരിക്കന്‍ സമൂഹവും ലോക മാകെതന്നെയും .
        എന്താണി തിനു കാരണം ?ആസ്തികള്‍ വര്ധിക്കാതിരിക്കുകയും ബാധ്യതകള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നതു തന്നെ .സ്വാതന്ത്ര്യ യുദ്ധത്തിന്റെയും ആഭ്യന്തര യുദ്ധത്തിന്റെയുംഫല  മായുണ്ടായ കടങ്ങള്‍ പെട്ടെന്നു തന്നെ കൊടുത്തു തിര്‍ക്കാനും ആഭ്യന്തര ഉല്‍പ്പാദന വര്ധനവിലുടെ  ബ്രിടനെ പുറന്തള്ളി ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ സാ മ്പത്തിക ശ  ക്തി യാകാനും കഴിഞ്ഞ യു എസ്സിന് മുപ്പതുകളിലെ Great Dipression എയും അതിജീവിക്കാന്‍ സാധിച്ചു  പക്ഷെ ആ സാമ്പത്തിക അച്ചടക്കം പില്‍ക്കാലത്ത്‌  നഷ്ടപ്പെട്ടു .1980 ഇല്‍ വമ്പിച്ച നികുതി ആനുകൂല്യ ങ്ങള്‍ വാഗ്ദാനം ചെയ്ത്‌ അധികാരത്തില്‍ വന്ന റൊണാള്ദ്റീഗന്‍ ബില്ലിയ നു കളാണ്  (ഒരു ബില്ല്യന്‍ - 100  കോടി  )        കടം വാങ്ങി കൂട്ടിയത്.അദ്ദേഹത്തിന്റെ  ഭരണം അവസാനിക്കും പോഴെക്ക് അമേരിക്ക യുടെ പൊതു കടം$2.85  Trillion  കവിഞ്ഞിരുന്നു .ക്ലിന്റന്‍ ഭരണ കൂടതിനു പൊതുകടം കുറയൊക്കെ കുറച്ചു കൊണ്ട് വരാന്‍ കഴിഞ്ഞു .രണ്ടു യുദ്ധങ്ങള്‍ ഏറ്റെടുത്ത്‌ നടത്തിയ ബുഷ്‌ ആവട്ടെ കടംപതിനൊന്നു Trillion ഇലെത്തിച്ച്ചു .കറ്റിനാ ധ്വാനം ചെയ്തു പണമുണ്ടാക്കി  കടം മുതലും പലി ശയു മായി തിരിച്ചു കൊടുക്കുക യെന്ന അക്കന്മാരുറെ രീതിയായിരുന്നു ആദ്യം അമേരിക്കന്‍ ഭാരനാധികാരികളുടെത് .ഇപ്പോള്‍ അങ്ങിനെയല്ല .ബ്രി ടീഷ് സാമ്പത്തിക നിരീക്ഷകനായ ഡോമിനിക് സാന്‍ഡബാങ്ക്  പറഞ്ഞതു പോലെ "അമേരിക്ക ക്കാര്‍ തടിയരും മടിയരു മായിരിക്കുന്നു .....കടം അവര്‍ക്കു രുചിച്ചു തുടങ്ങിയിരിക്കുന്നു വന്നു മാത്രമല്ല അവര്‍ അതിഷ്ട പ്പെടാനും തുടങ്ങിയിരിക്കുന്നു"
      മാര്‍ക്സിസ്റ്റ്‌ ആചാര്യന്‍ മാര്‍  പ്രവചിച്ച ലോക മുതലാളിത്ത പ്രതി സന്ധി ഇതായിരിക്കുമോ ?ആണെങ്കില്‍ തന്നെ ഒരു സോ ഷ്യലി സ്റ്  ബദല്‍ ചൂണ്ടി ക്കാ ണി ക്കാനില്ലല്ലോ .മുതലാളിത്തത്തിന്റെ പ്ര തി സന്ധിയ ടെ  കാര്യം അവരുടെ സാമ്പത്തിക വിദഗ്ദ്ധരും ഭരണ കര്‍ത്താക്കളും നോക്കി ക്കൊള്ളട്ടെ .അത് ഇന്ത്യ യെ എങ്ങിനെ ബാധിക്കുന്നു വെന്നാണ് നമ്മള്‍ അന്വേഷിക്കേണ്ടത് .ഏത് ആഗോള പ്രതിസന്ധിയും ഇന്ത്യക്ക് ഗുണ കരമാവുമെന്നൊരു ധാരണയുണ്ട്  നമ്മുടെ വിദഗ്ധര്‍ക്ക് .അതു ശ രിയല്ലെന്ന് കഴിഞ്ഞ ദിവസങ്ങളിലെ സംഭവ വികാസങ്ങള്‍ തെളിയിക്കുന്നു ണ്ട ല്ലോ .dow jones ലെ തകര്‍ച്ച അപ്പോള്‍ത്തന്നെ നമ്മുടെ ഓഹരി വിപണിയെയും ബാധിച്ചു .സ്വര്‍ണ കമ്പോളത്തിന്റെ സ്ഥിതിയും വ്യത്യസ്തമല്ല .നമ്മുടെ ഒട്ടേറെ    യുവ ജനങ്ങള്‍ അമേര്ക്കയില്‍ പണിയെടുക്കുന്നുണ്ട് .ഇന്ത്യയില്‍ തന്നെ തൊഴില്‍ ചെയ്യുന്നവരില്‍ നല്ലൊരു ഭാഗം ഔട്ട്‌ സോര്ഷ്  ചെയ്യപ്പെടുന്ന ജോലികളാണ് ചെയ്യുന്നത് .മുതലാളിത്ത സാമ്പത്തിക മാന്ദ്യം നമ്മുടെ കുട്ടികളുടെ തൊഴില്‍ നഷ്ടപ്പെടുത്തും നമ്മുടെ കയറ്റു മതി കളെ പ്രതികൂലമായി ബാധിക്കും .പൊതുവായ സാമ്പത്തിക വികാസം തടസ്സപ്പെടും .
    നമ്മളിപ്പോള്‍ ജി ഡി പി യുടെ കാര്യത്തില്‍ ലോകത്തെ പത്താമത്തെ രാജ്യമാണ്.ഡോളര്‍ ഉമായി രൂപയുടെ ക്രയശേഷി തുല്യത(Purchasing Power Parity-P P P) നോക്കിയാല്‍ അത്‌ അഞ്ചാം സ്ഥാനമാവും .പക്ഷെ സുരേഷ് തെണ്ടുല്‍കര്‍ കമ്മറ്റി യുടെ കണക്കനുസരിച് 42% ശ ത മാനം  പേര്‍ ദാരിദ്ര്യ രേഖക്ക് താഴെയാണ് .തൊഴിലില്ലായ്മയുടെ  യും നിരക്ഷരതയുടെയും കണക്കുകള്‍ വേറെയുണ്ട് .ഒരു തൊഴിലും ഒരിക്കലും ചെയ്യാന്‍ കിട്ടാത്ത, സൌജന്യ റേഷന്‍ പോലും കടലാസില്‍ മാത്രമായി ക്കഴിഉന്ന ആ ദിവാസിക ളടക്കമുള്ളവര്‍ ഈ കണക്കുകളിലോന്നും ഉള്പെട്ടിരിക്കുകയില്ല .ഈ കണക്കുകള്‍ കൊണ്ട് അവര്‍ക്കൊരു പ്രയോജനവുമില്ല താനും .
   ഇന്ത്യക്ക് വേണ്ടത് സമഗ്ര വികസനമാണ് .നമ്മുടെ ആവാസ വ്യവസ്ഥയും സ്വാതന്ത്ര്യത്തിന്റെ സദ്ഫലങ്ങള്‍  ഇതുവരെ അനുഭവിക്കാന്‍ ഇട വന്നിട്ടില്ലാത്ത സമൂഹങ്ങളും സമ്പൂര്‍ണമായി പരിഗണിക്ക പ്പെടുകയും ഭാഗഭാക്കുക   ളാവുകയും ചെയ്യുന്ന ഒരു വികസന സമ്പ്രദായം .ആഗോള പ്രതി സന്ധി നമുക്ക് പ്രയോജനകര മാവ ണമെങ്കില്‍ നാം സ്വീകരിക്കുന്ന വികസന നയത്തിന് താഴെ പ്പറയുന്ന സവി  ശേ ഷത ക ളു ണ്ടാവ ണം .
പ്രത്യുല്പാദന പരമല്ലമ ല്ലാ ത്ത നിക്ഷേപങ്ങളെ നിരുത്സാഹ പ്പെടുത്തുക 
കള്ള പ്പണം പു റ  ത്തുകൊണ്ടു വരുന്നതിനുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുക 
അഴിമതി തുടച്ചു നീക്കുക 
വിദേശ മൂലധനം നമ്മുടേതു മാത്ര മായ ഉപാധികളില്‍ സ്വീകരിക്കുക-മാന്ദ്യം മറികടക്കാന്‍ അമേരിക്ക യിലെ സാമ്പത്തിക  വി  ദഗ്ധര്‍ കണ്ടെത്തുന്ന ഒരു പോംവഴി അമേരിക്ക യേക്കാള്‍ വേഗത്തില്‍ വളരുന്ന സമ്പദ് വ്യ വ സ്തകളിലുള്ള നി ക്ഷേ പമാണ് .ഇന്ത്യ അവര്‍ക്കൊരു ലക്ഷ്യ സ്ഥാന മായിരിക്കും. ലാഭത്തിന്റെ  ഇന്ത്യയില്‍ തന്നെയുള്ള പുനര്നിക്ഷേപ മുല്പ്പെടെ യുള്ള വ്യവസ്ഥകളില്‍ നമുക്ക്  അത് സ്വീകരിക്കാവുന്നതാണ് .ആവശ്യം അവരുടെ യായതുകൊണ്ട് ഉപാധികള്‍ സ്വീകരിക്കപ്പെടും ;നമുക്ക് വേണ്ടി ചര്‍ച്ച നടത്തുന്നവര്‍ മനസ്സു വെച്ചാല്‍ .
ആ   ഡം   ബരത്തിനും അമിതോപഭോഗത്ത്തിനും വേണ്ടിയുള്ള  വസ്തു ക്കളിലധികം  പ്രാ ധാന്യം  നിത്യോപയോഗ വസ്തുക്കള്‍ക്കും അവശ്യ സാധന ങ്ങ  ള്‍ക്കും  ഉത്പാദനരംഗത്ത് ലഭിക്കണം  .
           ഏറ്റവും പ്രധാനം ആധുനിക സാങ്കേതിക വിദ്യക ള്‍ കൂ ടി ഉപയോഗ പ്പെടുത്തി ക്കൊണ്ട് കാര്‍ഷിക രംഗം സജീവമാക്കണം .കാര്ഷികൊല്പന്നങ്ങള്‍ക്ക് നല്ല വില ഉറപ്പാക്കുകയും വേണം .ഉപ്പു തൊട്ടു കര്‍പ്പൂരം വരെയും സിനിമാ ടിക്കറ്റ് തൊട്ട്  ആഡംബര കാര്‍ വരെയും എന്തു വിലയ്ക്കും വാങ്ങാന്‍ തയാരുള്ളവര്‍  അരിയും നല്ല വില കൊടുത്തു തന്നെ വാങ്ങട്ടെ .സമൂഹത്തിന്റെ ഏറ്റവും താഴേ തട്ടിലുള്ളവ്ര്‍ക്ക്  ,അവരുടെ ക്രയ ശേഷി തൃപ്തി കരമായ നിലയില്‍ എത്തുന്നതു വരെ മാത്രം ഭക്ഷ്യ സൌജന്യങ്ങള്‍ അനുവദിച്ചാല്‍ മതി .ഓര്മ്മിക്കുക : മറ്റെല്ലാ സാധനങ്ങള്‍ക്കും വില വര്‍ദ്ധിക്കുമ്പോഴും അരിയുടെ വില താഴ്ത്തി നിര്‍ത്തുന്നതു കൊണ്ടാണ്  പൊന്നു വിളഞ്ഞിരുന്ന    നമ്മുടെ നെല്‍പ്പാടങ്ങള്‍ തരിശു ഭൂമികളായി മാറി പ്പോയത് .
       നമ്മുടെ ജനാധി പത്യം കൂടുതല്‍ പങ്കാളിത്ത സ്വഭാവം കൈ വരി ക്കേണ്ടതുണ്ട് .ഒരു കാര്യത്തില്‍ അമേരിക്ക കാരോട്  ബഹുമാനം തോന്നുന്നു ഡോളറിന്റെ മാത്രമല്ല രാജ്യത്തിന്റെ തന്നെ യശ  സ് തുലാസ്സിലടുമ്പോള്‍ പോലും ഋണപ്രതിസന്ധി യെ ക്കുറിച്ചുള്ള തല നാരിഴ കീറി യുള്ള ചര്‍ച്ചകള്‍ക്ക് ഒരു നിയന്ത്രണവും ഉണ്ടായിരുന്നില്ല ."സ്കൂള്‍ കുട്ടികള്‍ വഴക്കടിക്കുന്നത് പോലെ" എന്നൊക്കെ പരിഹസിക്ക പ്പെട്ടുവെങ്കിലും ദീര്‍ഘ വീക്ഷണത്തില്‍ അതവരുടെ ജനാധിപത്യത്തെയും സമ്പദ് വ്യവസ്ഥയെയും ശ ക്തി പ്പെടുത്തും എന്നതാണ് വസ്തുത .നമുക്കും വേണ്ടത്  അത്തരമൊരു സമ്പ്രദായമാണ് .പൊതുകടവും കമ്മി ധനകാര്യവും ബജറ്റ് നിര്‍ദെ ശ ങ്ങലുമെല്ലാം വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടണം .
    ചില കാര്യങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ സ്വീകരിക്കാന്‍ ബുദ്ധി മുട്ടുണ്ടാവുമെങ്കിലും ഗാന്ധിയന്‍ വികസന സമ്പ്രദായത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ ഇന്നും പ്രസക്ത മാണ്‌. നാം മറ്റൊരു മാതൃക തേടി പോകേണ്ടതില്ല. ആസൂത്രിത വികസനത്തിന്റെയും ഉദാരവല്‍കരനത്തിന്റെയും അനുഭവ സമ്പത്ത് കൂടി ഉപയുക്ത മാക്കി കൊണ്ട് മഹാത്മാവിന്റെ മാര്‍ഗതിലുടെ  മുന്നോട്ടു പോകാന്‍ തിരുമാനിച്ചാല്‍ സാമ്പത്തിക അരക്ഷിതാവസ്ഥ നില നില്‍ക്കുന്ന രാജ്യങ്ങളില്‍ നിന്ന് വിദ്യാ സമ്പ ന്നരും പരിചയ സമ്പന്നരുമായ നമ്മുടെ കുട്ടികളെ നമുക്ക് മടക്കി കൊണ്ട് വരന്‍ കഴിയും  എല്ലാവരും കൂടി ഒത്തു ശ്രമിച്ചാല്‍ നാം ലോകത്തിലെ ഒന്നാമത്തെ സാമ്പ ത്തി ക  ശ ക്തിആയി ക്കൂടെന്നില്ല. .അതെന്തായാലും ദാരിദ്ര്യ രേഖ എന്നൊന്ന് ഇല്ലാതാക്കാ  ന്‍ നമുക്കു കഴിയും .അതാണല്ലോ വലിയ കാര്യം . 
          

2012, മാർച്ച് 2, വെള്ളിയാഴ്‌ച

Charles town and VilappilsalaPurappaatu Samayam maasika May Issue)

നഗരപര്യടനം                    ചാള്‍സ് ടൌണ്‍  ഉം  വിളപ്പില്‍ ശാലയും.
-------------                       -----------------------------------------------
ആര്‍ .എസ് . കുറുപ്
--------------------------------------
ഫെബ്രുവരി 13aam  തീയതി ടി വി യില്‍ വിളപ്പില്‍ ശാലയിലെപ്രതിരോധം കണ്ടപ്പോള്‍ 120 കൊല്ലം മുമ്പ് ദക്ഷിണാഫ്രിക്കയില്‍ നടന്ന പ്രസിദ്ധ മായ ചെറുത്തു നില്പിനെക്കു റി ചോര്ത്ത് പോയി .ഒന്നാം ക്ലാസ് ടിക്കറ്റുമായി തന്റെ ബര്തിലിരുന്ന ഇന്ത്യന്‍ ബാരിസ്ടരെ മാരിട്സ് ബര്‍ഗ്  റെയില്‍വേ സ്റ്റേഷനില്‍ ബലം പ്രയോഗിച്ച്ചിറക്കി വിട്ട സംഭവം പ്രസിദ്ധ മാണല്ലോ .അഭിഭാഷകന്‍ കീഴടങ്ങിയില്ല .കമ്പികള്‍ക്ക്‌ മേല്‍ കമ്പികളായി അധികൃതരെ നിര്‍ബന്ധിച് പിറ്റേ ദിവസം അതെ ട്രെയിനിലെ ഒന്നാം ക്ലാസ്  കമ്പാര്‍ട്ട്  മെന്റ്  ഇല്‍ തന്നെ ആണ്       അദ്ദേഹം യാത്ര തുടര്‍ന്നത് .അ തേ യാത്രയുടെ തുടര്‍ന്നുള്ള ഘട്ട ത്തില്‍ ത്തന്നെ ,താന്‍ പരാജയപ്പെടാന്‍ തയാറുള്ള ആളല്ല എന്ന്' ഈ കൂലി ബാരിസ്ട്ര്ക്ക്' വീണ്ടും തെളിയിക്കേണ്ടി വന്നു .ട്രെയിന്‍ ഇറങ്ങി ചാള്‍സ് ടവു ണി ല്‍ നിന്ന് ജോഹന്നാസ് ബര്‍ഗിലേക്ക് കുതിരവ്ന്റിയിലായിരുന്നു യാത്ര ചെയ്യേണ്ടിയിരുന്നത് .കുതിരവണ്ടികുള്ളില്‍ തന്റെ ഇരിപ്പിടം പണം കൊടുത്തു നേരത്തെ ഉറപ്പു വരുത്തുകയും ചെയ്തിരുന്നു നമ്മുടെ വക്കീല്‍ .കോച്ചിന്റെ കണ്ടക്ടര്‍ പക്ഷെ " ഇന്ത്യന്‍ കൂലിയോടു" അയാള്‍ ഇംഗ്ലണ്ട്  ഇല്‍  പഠിച്ച ബാരിസ്ടര്‍ ആയിരുന്നിട്ടു കൂടി  നിലത്ത്തിരിക്കാനാണ്  ആവശ്യപ്പെട്ടത്‌ .വക്കീല്‍ കൂട്ടാക്കിയില്ല .ഒടുവില്‍ ഒരു ഒത്തു തീര്പ്പെന്ന നിലയില്‍ കോച്ച് ഡ്രൈവര്‍ ഉടെ അടുത്തുള്ള സീറ്റ്‌ വക്കീലിന് നല്‍കപ്പെട്ടു .പക്ഷെ യാത്രയുടെ ഒരു ഘട്ടത്തില്‍ കണ്ടക്ടര്‍ ക്ക്  ഡ്രൈവര്‍ ഉടെ അടുത്തിരുന്നു യാത്ര ചെയ്യാനൊരു പൂതി തോന്നി .വക്കീലിന് ഒരു ചാക്ക് കൊടുക്കാം, അത് നിലത്തു വിരിച്ചിരുന്നു കൊള്ളട്ടെ !എന്നാല്‍ നേരത്തെ സൂചിപ്പിച്ചത് പോലെ പരാജയപ്പെടാന്‍ ഒരുക്കമുള്ള ആളായിരുന്നില്ല വക്കീല്‍.. .അദ്ദേഹം സീറ്റ്‌ ഒഴിഞ്ഞു കൊടുക്കാന്‍ വിസംമാതിച്ച്ചു .ഇത്തവണ കണ്ടക്ടര്‍ ഉം വാശിയിലായിരുന്നു .പിടിവലിയായി.നമ്മുടെ അഭിഭാഷകന്‍ സീറ്റ്‌ വിട്ടു കൊടുക്കാതെ വണ്ടിയുടെ പിച്ചള കമ്പിയില്‍ തൂങ്ങി അടുത്ത സ്റ്റേഷന്‍ വരെ സഞ്ചരിച്ചു .അവിടെവെച് മാ  റെ ണ്ടി വന്നത് കണ്ടക്ടര്‍ ക്കാണ്‌ .മാത്രമല്ല അഭിഭാഷകന് കോച്ഇനുള്ളില്‍ മാന്യമായ ഇരിപ്പിടം ലഭിക്കുകയും ചെയ്തു .
       ഒന്നാം ക്ലാസ് കമ്പാര്‍ട്ട്  മെന്റ്  ഇല്‍ നിന്നും പു റ ത്താക്കപ്പെട്ടത്‌ മാത്രമാണ് നമ്മള്‍ ആഘോഷിച്ചു വരുന്നത് .തുടര്‍ന്നുള്ള സംഭവങ്ങളാണ്  എം കെ ഗാന്ധിയെ മഹാത്മാ ഗന്ധിയാക്കി മാറ്റിയ പ്രക്രിയക്ക് തുടക്കം കുറിച്ചത് ;പ്രത്യേകിച്ച് പിച്ചള ക്കംപിയില്‍ തൂങ്ങി തന്റെ സീറ്റ്‌ വിട്ടു കൊടുക്കാതെ നടത്തിയ ആ സമരം .
     ആ സമരം ഏതാണ്ടാതെ രൂപത്തില്‍ നാം വിളപ്പില്‍  ശാലയില്‍ കണ്ടു .ആരോടും തോല്‍ക്കാന്‍ തയാ  റി   ല്ലതിരുന്ന ഗാന്ധിജിയെ അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ശി  ഷ്യന്മാരും എന്നവകാ  ശ പ്പെടുന്നവരുറെതായ ഇന്ത്യന്‍ രാഷ്ട്രിയ നേതൃത്വത്തിനു പരാജയ പ്പെടുത്ത്തുവാന്‍ കഴിഞ്ഞിരിക്കാം .പക്ഷെ ഇന്ത്യ യിലെ ഗ്രാമീണര്‍  അദ്ദേഹത്തെ പൂര്‍ണമായും ഉള്‍ക്കൊണ്ടിരിക്കുന്നു ;അദ്ദേഹം അവരെ  ഉള്‍ക്കൊണ്ടത്‌ പോലെ.അതിന്റെ തെളിവാണ്  പരസ്പരം കെട്ടിപ്പിടിച്ചു കിടന്നു പോലീസ്നെ അക്രമ രഹിതമായി ചെറുത്ത വിളപ്പില്‍ ശാലയിലെ അമ്മമാരും സഹോദരിമാരും അവരുടെ മുമ്പിലുന്റായിരുന്ന രണ്ടു കാലും തളര്‍ന്ന വൃദ്ധനായ പീരു ക്ക ണ് ണ്    സാഹിബും.
   നിയമം അതിന്റെ വഴി നോക്കുമായിരിക്കാം ;പക്ഷെ വിളപ്പില്‍ ശാലക്കാര്‍  പരാജയപ്പെടുകയില്ല ;കാരണം അവരില്‍ ഒരു ഗന്ധിയുണ്ട്,മഹാത്മാ  ഗാന്ധി .
 നന്ദി വിജയേട്ട!
------------------
രാ ഷ്ട്രീയം    എന്ന് കേട്ടാല്‍ ഗ്രൂപ്പ് വ ഴ ക്കും കുതി കാ ല്‍ വെട്ടും മുതല്‍ കുംഭ കോണങ്ങള്‍ വരെയാണ് നമ്മുടെ മനസ്സില്‍ ഓടിയെത്തുക .നമ്മുടെ മുഴുവന്‍ സമയ രാഷ്ട്രീയ    പ്രവര്‍ത്തകര്‍ മൂല്യങ്ങ  ളേ  ക്കാ ള ധികം അധികാരത്തിനു വില കല്പിച്ചതു കൊണ്ടും സാധാരണ ജനത്തെ വോട്ടു ബാങ്ക്  മാത്രമായി കണക്കാക്കിയത് കൊണ്ട് മുണ്ടായ അപകടമാ ണത്.
    പക്ഷെ യഥാര്‍ ഥ  രാഷ്ട്രിയം അതൊന്നുമല്ല .ആ വാക്കിന്റെ അര്‍ഥം തന്നെ രാഷ്ട്രത്തെ സംബന്ധിക്കുന്നത് എന്നാണല്ലോ .എന്താണ് രാഷ്ട്രം ?സംകല്പിത സമൂഹങ്ങളാണ്   ദേ ശ രാഷ്ട്രങ്ങളായി  പരിണമിച്ചത്‌ .അപ്പോള്‍ സംകല്പിത സമൂഹം എന്ന് പറഞ്ഞാലോ ?ഒരുദാഹരണം പറയാം ;മറുനാട്ടില്‍ വെച്ച ഒരു മലയാ  ളി യെ  കണ്ടുമുട്ടുമ്പോള്‍  അയാള്‍ തീര്‍ത്തും അപരിചിതന്‍ ആണെമ്കില്‍ കൂടി എനിക്ക് ആഹ്ലാദം തോന്നും ;അയാള്‍ക്കും .കാരണം ഒരു മലയാളി സമൂഹം എന്റെയും അയാളുടെയും സംകല്പ്പത്തില്‍ ഉണ്ട് എന്നത് തന്നെ .ഒരു സമൂഹത്തിലെ അംഗങ്ങള്‍ തമ്മില്‍ അവര്‍ തീര്‍ത്തും അപരിചിതരാ  ണെ മ്കില്‍ പോലും തോന്നുന്ന ഈ സഹഭാവവും സാഹോ ദ ര്യവുമാണ് ആ  സമൂഹത്തെ ഒരു സംകല്പ്പിത സമൂഹമാക്കി മാറ്റുന്നത് .ഈ സംകല്പിത സമൂഹമാണ് ആധുനിക ദേശ രാഷ്ട്ര മായി രൂപാന്തരപ്പെടുന്നത് .
  ഉടുപ്പിലും നടപ്പിലും  മറ്റു ജീവിത രീതികളിലും  കാണ പ്പെടുന്ന സാജത്യങ്ങളാണ് സംകല്പിത സമൂഹത്തിന്റെ അടിസ്ഥാനം .ഈ ഉടുപ്പും നടപ്പും എന്നൊക്കെ പറയുന്നതിന്റെ ആകെ തുകയാണല്ലോ സംസ്കാരം എന്നാ പദം കൊണ്ടു വിവ ക്ഷിക്ക പ്പെടുന്നത് .അതായത് സാംസ്കാരിക സവിശേഷ ത കളുടെ സാജത്യ മാണ് ഒരു ജനസഞ്ചയത്തെ ഒരു ദേശ രാഷ്ട്ര മാക്കി മാറ്റുന്നത് .അപ്പോള്‍ സാംസ്കാരിക പുരോഗതിക്കു നേതൃത്വം നല്‍കുന്നവരാണ് ദേ  ശീ യതയു   ടെ , രാഷ്ട്രത്തിന്റെ  അതുവഴി രാഷ്ട്രീയത്തിന്റെ ഉപാന്ജാതാക്കള്‍ എന്ന് സമ്മതിക്കേണ്ടി വരുന്നു .ഭാരതീയതയുടെ ഉപ ദേ ശീ യതയായി ഒരു കേരളീയത സൃഷ്ടിക്കുന്നതിനു നേതൃ ത്വം കൊടുത്തവരാണല്ലോ ചട്ടമ്പി സ്വാമികളും ശ്രീ നാരായണ ഗുരുവും .സംസ്കാരത്തെ രാഷ്ട്രീയ വല്ക്ക രി  ച്ച വരാണ് ചട്ടമ്പി സ്വാമികളും ശ്രീ നാരായണ ഗുരുവും എന്ന് പിണറായി വിജയന്‍ പറഞ്ഞത് ഈ അര്‍ത് ധ ത്തിലാണ് എന്ന് ഞാന്‍ കരുതുന്നു .ജാതി മത ഭേദ മില്ലാതെ മലയാളികള്‍ക്കെല്ലാം വിദ്യാഭ്യാസം നല്‍കാന്‍ ശ്രമിച്ച ക്രിസ്ത്യന്‍ മിഷനറി മാരുംഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു എന്ന് പ്രത്യേകം പറയേണ്ട തില്ലല്ലോ .
     ഈ പ്രസ്താവനയിലൂടെ രാഷ്ട്രീയം എന്നാല്‍ യഥാ ര്‍ഥത്തില്‍ എന്താണെന്ന് നമ്മെ ഓര്‍മിപ്പിക്കുക യായിരുന്നു പിണറായി .നന്ദി സഖാവെ !