2019, ഡിസംബർ 29, ഞായറാഴ്‌ച

29-12-2019
----------------
പുരസ്കാരത്തിന്റെ പ്രഭ
-------------------------------------
   സന്തോഷ് ഏച്ചിക്കാനത്തിനു പദ്മപ്രഭാ പുരസ്കാരം !അവാർഡുകളുടെ വിശ്വാസ്യതയെക്കുറിച്ചുള്ള കേട്ടുകേഴ്വികൾ എന്തുമാകട്ടെ ഈ വാർത്ത എന്നെ ആഹ്ലാദിപ്പിക്കുന്നു .
        വായനയുടെ ഒരു വറുതിക്കാലം കഴിഞ്ഞ്ഈ സഹസ്രാബ്ദത്തിന്റെ തുടക്കത്തിൽ  അക്ഷരങ്ങളിലേക്ക് മടങ്ങിയെത്തിയപ്പോൾ ആദ്യം ശ്രദ്ധയിൽ പെട്ട പേരുകളിലൊന്നാണ് സന്തോഷ് ഏച്ചിക്കാനം എന്നത് .'പന്തിഭോജനം 'എന്നെ അത്യധികം ആകർഷിച്ചു .ഒരു രചന അതിന്റെ രൂപഭദ്രതയും സൊന്ദര്യവും പൂർണമായും നിലനിർത്തിക്കൊണ്ടു തന്നെ ഒരാശയം വായനക്കാരന്റെ ഹൃദയത്തിൽ ആഞ്ഞു തറക്കത്തക്കവണ്ണം സംവേദനം ചെയ്യുന്നതെങ്ങിനെയെന്നതിന് ഉത്തമോദാഹരണമാണ് ആ കഥ .അതു വായിച്ചപ്പോൾ അതിന്റെ രചയിതാവിനെ നേരിട്ടഭിനന്ദിക്കണമെന്നു  തോന്നി ..ഞാൻ നമ്പർ സംഘടിപ്പിച്ചു വിളിച്ചു .ഒരു ഫോൺ സൗഹൃദത്തിന്റെ തുടക്കമായിരുന്നു അത് .
    ഞാൻ പിന്നീട് സന്തോഷിന്റെ നേരത്തെ വായിക്കാൻ വിട്ടുപോയ കഥകൾ തേടിപ്പിടിച്ചു വായിച്ചു ;പിന്നീട് പ്രസിദ്ധപ്പെടുത്തിയ കഥകൾ വിട്ടുപോകാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്തു .
 നമ്മുടെ ഏറ്റവും നല്ല കഥാകൃത്തുക്കളിൽ ഒരാളാണ് സന്തോഷ് ഏച്ചിക്കാനം .കലാത്മകതയിൽ വിട്ടു വീഴ്ച ചെയ്യാതെ പുരോഗമനാശയങ്ങളോട് പ്രതിബദ്ധത പുലർത്താൻ കഴിയുന്ന സാഹിത്യകാരൻ .കൂടുതൽ അവാർഡുകളും അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തട്ടെ .സന്തോഷ് ഇനിയും മികച്ച കഥകൾ എഴുതട്ടെ .
     അഭിനന്ദനങ്ങൾ സുഹൃത്തേ



2019, ഡിസംബർ 25, ബുധനാഴ്‌ച

25-12-2019

ഓളപ്പരപ്പിലെആത്മാവിഷ്കാരം
---------------------
തീർത്ഥയാത്ര കഴിഞ്ഞ് 22 ആം തീയതി തിരിച്ചെത്തി .റെയിൽവേ സ്റ്റേഷനിൽ നിന്ന് വീട്ടിലെത്തിയ വാഹനത്തിൽ തന്നെ ഹൈ കോടതി ജെട്ടിയിലേക്ക് പോകേണ്ടി വന്നു .ഗാനാവിഷ്‌കാറിന്റെ -മുതിർന്ന പൗരന്മാരുടെ സംഗീത സംഘമാണ് ഗാനാവിഷ്‌കാർ ,ഞാൻ മുൻപ് എഴുതിയിരുന്നു -വാർഷികപരിപാടിയാണ് .ഇക്കുറി ഒരു ബോട്ടിൽ വെച്ചാകട്ടെ എന്നാണു തീരുമാനം .പാടാൻ താല്പര്യമുള്ളവർ ഓരോരുത്തരും ഒരു നറുക്കെടുക്കുക അതിൽ കാണുന്ന നമ്പറാണ് അയാളുടെ ഊഴം .ആമുഖമൊന്നും പാടില്ല ഗാനശില്പികളുടെയോ സിനിമ യുടെയോ നാടകത്തിന്റെയോഒന്നും  പേരു പോലും .മിക്കവരും പാടിയത് അവരുടെ കൗമാരകാലത്ത് കേട്ടു രസിച്ചിരുന്നഹിന്ദി  പാട്ടുകളാണ് .റാഫി മുകേഷ് ലത ആശ ഗാനങ്ങൾ .മലയാള ഗാനങ്ങൾ തൊണ്ണൂറുകൾ മുതലുള്ളതായിരുന്നു കൂടുതലും .
    അഴിമുഖത്തെ അസ്തമയത്തിന്റെ സുവർണ്ണപ്രഭയിൽ പാട്ടുകൾ കേട്ട് ഓളപ്പരപ്പിലൂടെ ഒഴുകിനടക്കുക ഹൃദ്യമായ ഒരനുഭവമാണ് .പാടുന്നത് സ്വന്തം ആത്മസാക്ഷാൽക്കാരത്തിനല്ലാതെ  മറ്റൊന്നിനുമല്ലാതിരിക്കുമ്പോൾ ആ പാട്ടു കേൾക്കുന്നത് അനുഭവമാത്രവേദ്യമായ ഒരനുഭൂതിയാണ് ;വിവരണാതീതമായ ഒന്ന് .
         ആമുഖം പാടില്ലെന്നുണ്ടെങ്കിലും ഒരാൾ പറഞ്ഞു കൃസ്തുമസ് കാലമായതുകൊണ്ടാണ് താൻ 'ലോകം മുഴുവൻ സുഖം പകരാനായ് സ്നേഹദീപമേ മിഴി തുറക്കൂ ...'എന്ന പാട്ടു പാടുന്നത് എന്ന് .ആ പാട്ടു കേൾക്കുമ്പോൾ എനിക്ക് ആ സിനിമയേക്കാൾ കൂടുതൽ മൂലകൃതി ,താരാശങ്കറിന്റെ വിശ്രുതമായ 'ഏഴുചുവട് 'ആണ് ഓർമ്മയിൽ വരിക .അപ്പോൾ I am here to be crucified again ,വീണ്ടും ക്രൂശിക്കപ്പെടാനായി ഞാൻ ഇവിടെ യുണ്ട് എന്നു പറഞ്ഞ് ഏതു പ്രതിസന്ധിയെയും നേരിട്ട് സേവനത്തിലേർപ്പെടുന്ന റെവ ;കൃഷ്‌ണേന്ദു ,സിനിമയിൽ ഫാ.സേവ്യർ കൃഷ്ണ ,എന്റെ മനസ്സിൽ ഉയിത്തെഴുനേൽക്കുന്നു .സംഗീത നൗക സഞ്ചരിച്ചിരുന്ന കായലിനിരുകരകളിലും തിരുപ്പിറവിയെ വരവേൽക്കാൻ ദീപക്കാഴ്ചകളൊരുക്കിയിരുന്നു .ഇടയ്ക്കു പറയട്ടെ മഹാനഗരത്തിന്റെ പിന്നാമ്പുറത്ത് ഇനിയും വെള്ളവും വെളിച്ചവും എത്തിയിട്ടില്ലാത്ത തുരുത്തുകളുണ്ട് .
      'ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂംകുയിലെ ..'തൊണ്ണൂറുകളിലെ അതിപ്രശസ്തമായ ആകാശവാണി ലളിതഗാനമാണ് .പക്ഷെ ആ പാട്ടു കേൾക്കുമ്പോഴൊക്കെ ഞാൻ മനസ്സുകൊണ്ട് അറുപതുകളിലേക്ക് എന്റെ കോളേജ് കാലത്തേക്ക് തിരിഞ്ഞു നടക്കും .ആ പാട്ടെഴുതിയ കവി അന്നെന്റെ അദ്ധ്യാപകനായിരുന്നു .അദ്ദേഹം പത്‌നീ സമേതനായി തിരുവന്തപുരത്തെ രാജവീഥികളിലൂടെ നടന്നു പോകുന്നത് 'എത്രയോ കാലമെന്നോടൊപ്പം നടന്ന പാദപദ്മങ്ങൾ .......'എന്നുകേൾക്കുമ്പോൾ ഞാനോർത്തു പോവും .പാടാൻ ആ പാട്ടുതന്നെ തെരഞ്ഞെടുത്ത സുഹൃത്തിനു വിശേഷാൽ നന്ദി .
    അങ്ങിനെ പ്രത്യേകമായി നന്ദി പറയേണ്ട ഒന്നു രണ്ടു ഗാനങ്ങൾ കൂടിയുണ്ടായിരുന്നു .നല്ല ഗാനങ്ങൾ പക്ഷെ ഗാനമേളകളിൽ സാധാരണ കേൾക്കാത്തവ .ഒന്ന് അണിയറ എന്ന സിനിമയിലെ 'അനഘ സങ്കല്പ ഗായികേ ...'ആരുടെ മനസ്സിലാണ് അജ്ഞാത കമിതാവിന്റെ കരലാളനം കാത്തുകിടക്കുന്ന ഒരു വിപഞ്ചിക ഇല്ലാതിരുന്നിട്ടുള്ളത് .മറ്റൊന്ന് ഏണിപ്പടികളിലെ 'ഒന്നാം മാനം പൂമാനം ,പിന്നത്തെമാനം  പൊൻമാനം ...'എല്ലാ ഇല്ലായ്മകളേയും വറുതികളേയും പ്രളയങ്ങളേയും ഇച്ഛാശക്തികൊണ്ട് അതിജീവിക്കുന്ന കാർഷിക തൊഴിലാളിയുടെ ശുഭാപ്തി വിശ്വാസത്തിന്റെ മധുരോദാരമായ വിളംബരമാണ് ഈ ഗാനം .എല്ലാ മാനങ്ങൾക്കും മീതെ 'പൂമിപ്പെണ്ണിന്റെ വേളി ച്ചെറുക്കന്റെ തോണി '
    എല്ലാ നല്ല കാര്യങ്ങളും അവസാനിക്കണമല്ലോ .കായൽപ്പരപ്പിലെ ഇളം  കാറ്റ് ശീതളമാക്കിയ,  സംഗീത സാന്ദ്രമായ സായാഹ്നം രാത്രിക്ക് വഴിമാറി .തിരികെ പോരുമ്പോൾ  മണ്ണിന്റെ മക്കളുടെ പ്രണയാർദ്രവുംശുഭപ്രതീക്ഷാ നിര്ഭരവുമായ ഗാനം എന്നെ കൗമാരത്തിലേക്ക് മടക്കി വിളിച്ചു കൊണ്ട് മനസ്സിൽ അലയടിച്ചിരുന്നു :"നാലാം കുളികഴിഞ്ഞെത്തുന്ന പെണ്ണിന്
                                                            നേരം വെളുക്കുമ്പം വേളി
                                                             നാളെ മാനം വെളുക്കുമ്പം വേളി "










































   









2019, ഡിസംബർ 11, ബുധനാഴ്‌ച

11-12-2019
"കർത്താവിന്റെ നാമത്തിൽ " വാങ്ങി .വായിക്കുകയും ചെയ്തു ,ഇന്നലെ .സത്യം പറയട്ടെ ഒരു ആത്മകഥയെന്ന നിലയിൽ ഇതെന്നെ ആകർഷിച്ചില്ല .ഒരാളുടെ ആന്തരിക ജീവിതത്തിന്റെ അയാൾ തന്നെ നിർവഹിക്കുന്ന സത്യസന്ധമായ ആഖ്യാനമാണ് അയാളുടെ ആത്മകഥ .ഇവിടെ ഒരുപാടു കാര്യങ്ങൾ മറച്ചു വെക്കപ്പെട്ടിരിക്കുന്നു എന്ന തോന്നലാണ് വായനക്കാർക്കുണ്ടാവുന്നത് .അതു കൊണ്ടു തന്നെ എച്ച്മുക്കുട്ടിയുടെയോ സുധക്കുട്ടിയുടെയോ ആത്മകഥാപരമായ കുറിപ്പുകൾക്കുള്ള ചൂടും ചൂരും ആസ്വാദ്യതയും ഈ കൃതിക്കില്ല .എന്നിരുന്നാലും മലയാളികൾ തീർച്ചയായും വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണിത് .കാരണം പോഞ്ഞിക്കര റാഫിയുടെയും പി അയ്യനേത്തിന്റെയും മറ്റും രചനകളിലൂടെ മലയാള വായനക്കാർ മനസ്സിലാക്കിയിരുന്ന കത്തോലിക്കാ സഭയിലെ ജീർണതകൾ യഥാർത്ഥ സംഭവങ്ങളുടെ വിവരണങ്ങളിലൂടെ നമുക്ക് അനുഭവ വേദ്യമാവുന്നു .സിസ്റ്റർ ലൂസി എഴുതുന്നു "....എന്നിലേക്ക് ഇരച്ചു കയറിവന്ന വികാരത്തെ അടക്കാനുള്ള ഉൾവിളി എനിക്കുണ്ടായി .സ്വബോധം വീണ്ടെടുത്ത ഞാൻ അദ്ദേഹത്തെ തള്ളിമാറ്റി ...."അടുത്ത ഖണ്ഡികയിൽ അവർ തുടർന്നു പറയുന്നു "...ഇത്തരം സന്നിഗ്ധ ഘട്ടങ്ങളെ അതിജീവിക്കാൻ പലപ്പോഴും ദുർബ്ബലരായ കന്യാസ്ത്രീകൾക്ക് കഴിയാറില്ല ..."
    ദീർഘകാലത്തെ യമനിയമാദികൾ കൊണ്ട് ചിത്തവൃത്തി നിരോധം സാധിച്ച ഒരു കന്യാസ്ത്രീപോലും ഒരു പുരുഷന്റെ തഴുകലിൽ ,സമ്മതമില്ലാതെയുള്ള തഴുകലിൽ വികാരത്തിനടിമപ്പെടാൻ തുടങ്ങി .അവർക്ക് സമചിത്തത പെട്ടെന്ന് വീണ്ടെടുക്കാൻ കഴിഞ്ഞെങ്കിലും .ഇത്  അസാധാരണമാണെങ്കിലും അസംഭാവ്യമല്ല .ശരീരത്തിന്റെ പ്രലോഭനത്തിനു മനസ്സ് വിധേയമായിപ്പോവുന്ന സന്ദർഭങ്ങൾചിലപ്പോൾ  ഉണ്ടാവും .റാഷമോൺ എന്ന വിശ്രുത ചലച്ചിത്രം കണ്ടിട്ടുള്ളവർക്ക് ഇതെളുപ്പം മനസ്സിലാവും .അവിടെ ഭർത്താവിനെക്കൊന്ന് തന്നെ പ്രാപിക്കാനൊരുങ്ങുന്ന കൊള്ളക്കാരനെ ചെറുത്തുനിൽക്കുന്ന പ്രഭ്വി ഒരുഘട്ടത്തിൽ അയാൾക്ക് വഴങ്ങുകയാണ് .അതായത് ചില പ്രചോദക സ്പർശങ്ങൾ മനസ്സിന്റെ എല്ലാ നിയന്ത്രണങ്ങളെയും ലംഘിക്കാൻ ശരീരത്തെ പ്രാപ്തമാക്കും .അതിനെ അതിജീവിക്കാനുള്ള കഴിവാണ് യഥാർത്ഥ ചിത്തവൃത്തി നിരോധം അഥവാ ഇപ്പോൾ കൂടുതൽ പ്രചാരത്തിലുള്ള പദാവലി ഉപയോഗിച്ചു പറഞ്ഞാൽ നൈഷ്ഠിക ബ്രഹ്മചര്യം .ക്രൈസ്തവ ശൈലിയിൽ സമർപ്പിത ബ്രഹ്‌മചര്യം .നൈഷ്ഠിക ബ്രഹ്മചാരികളെ സൃഷ്ടിക്കുക സുസാധ്യമല്ല എത്ര കടുത്ത പരിശീലനം കൊണ്ടും .അങ്ങിനെയല്ലാത്തവരെക്കുറിച്ചാണ് ;സന്നിഗ്ധ ഘട്ടങ്ങളെ അതിജീവിക്കാൻ കഴിയാത്ത ദുർബലരായ കന്യാസ്ത്രീകൾ ..'എന്ന് സിസ്റ്റർ വിശേഷിപ്പിച്ചിരിക്കുന്നത് .നിർഭാഗ്യവശാൽ അങ്ങിനെയുള്ളവരാണ് കൂടുതൽ.
      വളരെ ശരിയായ ഈ വിശകലനത്തിന് ശേഷം സിസ്റ്റർ ഒരു നിർദ്ദേശം മുന്നോട്ടു വെക്കുന്നുണ്ട് .പ്രലോഭനങ്ങളെ അതിജീവിക്കാൻ കഴിയാത്ത അച്ചന്മാരെയും കന്യാസ്ത്രീകളെയും പസ്പരം വിവാഹം കഴിപ്പിക്കുക എന്ന് .അത് പ്രായോഗികമല്ല സഭ അംഗീകരിക്കാനും സാധ്യതയില്ല .സഭക്ക് സ്വീകരിക്കാൻ കഴിയുന്ന ഒരു അനുക്ത സന്ദേശം ഇതിലുണ്ട് .അതിങ്ങനെയാണെന്നാണ് ഞാൻ മനസ്സിലാക്കുന്നത് .നൈഷ്ഠിക ബ്രഹ്മചാരികളാവാൻ യോഗ്യതയുള്ള ആൺകുട്ടികളെയും പെൺകുട്ടികളെയും മാത്രമേ അച്ചൻപട്ടത്തിനും കന്യാസ്ത്രീത്വത്തിനും തെരഞ്ഞെടുക്കാവു .അപ്പോൾ ആളെണ്ണത്തിൽ കുറവ് വരും .ദൈവഭയവും സേവനസന്നദ്ധതയുമുള്ള ഗൃഹസ്ഥാശ്രമികളിൽ നിന്ന് സന്നദ്ധ സേവകരെ കണ്ടെത്തി ഈ കുറവ് ഒരു പരിധി വരെ പരിഹരിക്കാം .
    പുസ്തകത്തിന്റെ വിശദമായ നിരൂപണം എന്റെ ഉദ്ദേശമല്ല .നവോഥാന കേരളീയ സമൂഹത്തിന്റെ സ്രഷ്ടാക്കളിൽ കേരളം കത്തോലിക്കാ സഭയും ഉൾപ്പെടുന്നുവെന്ന് വിശ്വസിക്കുന്നത് കൊണ്ട് ഇത്രയും പറഞ്ഞു;  അദ്ധ്വാനിക്കുന്നവർക്കും  ഭാരം ചുമക്കുന്നവർക്കും വേണ്ടി കുരിശേറി യവനെ  ബഹുമാനിക്കുന്നത് കൊണ്ടും .
   അവന്റെ നാമം വാഴ്ത്തപ്പെടട്ടെ







































,





2019, നവംബർ 12, ചൊവ്വാഴ്ച

12-11-2019
--------------
                     വിക്രമനെ കുറിച്ച്
                     ------------------------------
നമ്പൂഴിൽ ഭാസ്കരൻപിള്ള ത്രിവിക്രമൻപിള്ള എന്ന എൻ ബി ത്രിവിക്രമൻപിള്ള സ്കൂൾ  വിദ്യാർത്ഥിയായിരുന്ന കാലത്തു തന്നെ തന്റെ പൊതു ജീവിതം ആരംഭിച്ചു .വിമോചന സമരത്തോട് അനുഭാവം പുലർത്തിയിരുന്നു അന്ന് പതിനഞ്ചു കാരനായിരുന്ന വിക്രമൻ .തുടർന്ന് കൊല്ലം എസ എൻ കോളേജിൽ കെ എസ്  യു പ്രവർത്തകനായി .മലയാള സാഹിത്യത്തിൽ ബിരുദം നേടിയ അദ്ദേഹം കുറച്ചുകാലം അദ്ധ്യാപകനായി ജോലി നോക്കിയ ശേഷമാണ് ഏ ജീസ് ഓഫീസിൽ ഓഡിറ്റർ തസ്തികയിൽ ജോലിയിൽ പ്രവേശിച്ചത് ,1967 ഇൽ . ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെപ്രഗദ്ഭനായ ഒരു ഓഡിറ്റർ എന്നുപേരെടുത്ത അദ്ദേഹം ഏ ജിസ് ഓഫീസ് എൻ ജി   ഓ അസോസിയേഷന്റെ സജീവ പ്രവർത്തകനായി .കൂട്ടത്തിൽ യൂണിവേഴ്സിറ്റിയിൽ ഈവെനിംഗ് കോഴ്‌സിൽ ചേർന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ എം എ ബിരുദവും നേടി .ആവശ്യാധിഷ്ഠിത മിനിമം വേതനത്തിനു വേണ്ടിയുള്ള കേന്ദ്ര ജീവനക്കാരുടെ 1968 സെപ്തംബര് 19 ലെ സൂചനാ പണിമുടക്കിൽ പങ്കെടുത്തതിന്റെ പേരിൽ സെർവിസിൽ നിന്നും പിരിച്ചുവിടപ്പെട്ടു .69 ഇൽ തിരികെ നിയമനം ലഭിച്ച അദ്ദേഹം സംഘടനയുടെ സജീവ പ്രവർത്തകനായി തുടർന്നു .1970 ഇൽ സംഘടനയുടെ പ്രസിഡന്റും 71 ഇത് ജനറൽ സെക്രട്ടറിയുമായി .1972 ഏപ്രിൽ 22 നു ഇന്ത്യൻ പ്രസിഡന്റ് ത്രിവിക്രമൻപിള്ളയെ ഭരണഘടനയുടെ 311 -2 (സി )വകുപ്പുപയോഗിച്ച് അന്വേഷണമോ കാരണം കാണിക്കൽ നോട്ടീസോ കൂടാതെ സർവീസിൽ നിന്നും ഡിസ്മിസ് ചെയ്തു .അങ്ങിനെ ഡിസ്മിസ് ചെയ്യപ്പെടുന്ന ആദ്യത്തെ സിവിലിയൻ ജീവനക്കാരനാണ് വിക്രമൻ .ഏതാണ്ട് അര  നൂറ്റാണ്ടിനു ശേഷം ഇന്ന് കേന്ദ്ര ജീവനക്കാർ മാന്യമായ ശമ്പളം വാങ്ങുന്ന അവസ്ഥ സംജാതമായിട്ടുണ്ട് .അതിനു വേണ്ടിയുള്ള സമരത്തിൽ ഏറ്റവും കടുത്ത ശിക്ഷ ഏറ്റുവാങ്ങിയത് വിക്രമനാണ് എന്നത് സ്മരണീയമാണ് .
    അതേവരെ  പ്രകടമായ രാഷ്ട്രീയചായ്‌വ് വിക്രമനുണ്ടായിരുന്നില്ല .ഡിസ്മിസ്സലിനു ശേഷവും സംഘടനാ സെക്രട്ടറിയായി തുടർന്ന വിക്രമൻ സ്വാഭാവികമായും ഇടതു പക്ഷ രാഷ്ട്രീയത്തിലേക്ക് ആകർഷിക്കപ്പെട്ടു .1973 -74 കാലഘട്ടത്തിൽ അദ്ദേഹം സി പി എം അംഗമാവുകയും ആ പാർട്ടിയുടെ നേതൃത്വത്തിലുള്ള ട്രാൻസ്‌പോർട് എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി ആയി സ്ഥാനമേൽക്കുകയും ചെയ്തു .സ്തുത്യർഹമായ സേവനമാണ് ആ സ്ഥാനത്തിരുന്ന് അദ്ദേഹം ചെയ്തത് .കേരളത്തിലെ ഏറ്റവും പ്രഗദ്ഭരായ രാഷ്ട്രീയ പ്രഭാഷകരിലൊരാളായി അദ്ദേഹം അംഗീകരിക്കപ്പെട്ടു .
    അടിയന്തിരാവസ്ഥക്ക് തൊട്ടുമുമ്പുള്ള ഈ കാലത്താണ് വിക്രമന്റെ ആദ്യനാടകം 'സൗപ്തികം 'രംഗത്തെത്തുന്നത് . ആ നാടകത്തിലൂടെയാണ് സാക്ഷാൽ ബേബിക്കുട്ടൻ അഭിനേതാവായി രംഗത്തെത്തുന്നത് .തുടർന്ന് അടിയന്തിരാവസ്ഥയുടെ യഥാർത്ഥ ചിത്രം വെളിപ്പെടുത്തുന്ന 'മഹാറാണി ',വിപ്ലവകാരികളായിരുന്ന മുൻ നേതാക്കന്മാരുടെ അപചയത്തെ തുറന്നു കാട്ടുന്ന 'ജീനിയസ് ' എന്നിങ്ങനെ കുറെ അധികം നാടകങ്ങൾ .മലയാള പ്രൊഫഷണൽ നാടകവേദിയുടെ സ്ഥിരം ശൈലിയിൽ നിന്ന് വേറിട്ട രചനാ -അവതരണ ശൈലി ഈ നാടകങ്ങളെ ഏറെ ജനപ്രിയങ്ങളാക്കി .മലയാളത്തിൽ 'പുതുനാടകം 'അരങ്ങിലെത്തുന്നതിനു മുമ്പുതന്നെ 'മൃത്യുപുരാണം 'എന്ന ആധുനിക നാടകമെഴുതി അതിനെ ഒരു വാണിജ്യ വിജയമാക്കി മാറ്റാൻ വിക്രമന് കഴിഞ്ഞു .
    ഇതിനിടയിൽ രാഷ്ട്രീയ രംഗത്തു മാറ്റങ്ങളുണ്ടായി .വിക്രമനും പാർട്ടിയും വഴി പിരിഞ്ഞു .അദ്ദേഹം പാർട്ടി അംഗത്വവും ട്രാൻസ്‌പോർട് എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി സ്ഥാനവും ഒഴിഞ്ഞു .മുണ്ടക്കയത്തെ മലയടിവാരത്തിൽ ഒരു ചെറിയ വീട്ടിലെ അജ്ഞാത വാസമാണ് കാലം അദ്ദേഹത്തിനു വിധിച്ചത് .2003 ഡിസംബർ 30 ന് ഷഷ്ടി പൂർത്തിക്ക് തൊട്ടു മുമ്പ് അദ്ദേഹം ഈ ലോകം വിട്ടു .അധികം ആരും അറിയാതെ. വാഴ്ത്തൂ പാട്ടുകളില്ലാതെ .
             കഴിവുറ്റ സംഘാടകൻ ,അനുയായികളെ നേർവഴിക്കു നയിക്കാൻ കെല്പുള്ള നേതാവ് ,പ്രഗദ്ഭനായ വാഗ്മി ,പ്രതിഭാശാലിയായ നാടകകൃത്തും സംവിധായകനും ഇതൊക്കെയായിരുന്നു വിക്രമൻ .അധികമാരും അറിയാത്ത മറ്റൊരു മേന്മ കൂടിയുണ്ടായിരുന്നു അദ്ദേഹത്തിന് .പാശ്ചാത്യ പൗരസ്ത്യ കാവ്യമീമാംസകളിലുണ്ടായിരുന്ന അഗാധമായ ജ്ഞാനം .ഇംഗ്ലീഷ് -മലയാളം ബിരുദാനന്തര വിദ്യാർത്ഥിനി വിദ്യാർഥികൾ മലകയറി മുണ്ടക്കയത്തു ചെല്ലുമായിരുന്നു ഭരതനെയും അരിസ്റോട്ടിലിനെയും അവരുടെ പിന്തുടർച്ചക്കാരെയും വിക്രമനിൽ നിന്നു പഠിക്കാൻ .അവരിൽ പലരും ഇന്ന് സർവകലാശാലാ പ്രൊഫസർ മാരാണ് ,ത്രിവിക്രമൻ പിള്ള സാർ ഗുരുവാണെന്നു പറയുന്നതിൽ അഭിമാനിക്കുന്നവരുമാണ് .
    ബഹുമുഖ പ്രതിഭയായിരുന്ന ഈ ഓണാട്ടുകരക്കാരൻ വിസ്മൃതനാവാൻ നമ്മൾ അനുവദിച്ചു കൂടാ .









       
     

















































2019, നവംബർ 9, ശനിയാഴ്‌ച

8 -11 -2019 
ലൈഫ് സർട്ടിഫിക്കറ്റ് 
-----------------------------------
ഇത് നവമ്പർ .ലൈഫ് സെർട്ടിഫിക്കറ്റി ന്റെ മാസം .ജീവിച്ചിരിക്കുന്നു എന്നുതെളിയിക്കുന്നതിൽ കൂടുതൽ സന്തോഷകരമായി എന്തുണ്ട് .
  രാവിലെ വൈറ്റില സ്റ്റേറ്റ് ബാങ്കിൽ ചെന്നപ്പോൾ ടോക്കൺ എടുക്കണമെന്നു പറഞ്ഞു .അസ്തിത്വം തെളിയിക്കാൻ കുറെ ഏറെപ്പേർ എത്തിയിട്ടുണ്ടെന്നർത്ഥം .വളരെ പ്രായമായ സ്ത്രീകളായിരുന്നു കൂടുതലും .അവർ തീരെ പരിചയിച്ചിട്ടില്ലാത്തയന്ത്ര സാമഗ്രികളുമായുള്ള  യുദ്ധത്തിൽ അവരെ ക്ഷമയോടും സഹഭാവത്തോടും കൂടി സഹായിക്കുന്ന ബാങ്കുദ്യോഗസ്ഥകൾ കൗതുക കരമായ കാഴ്ചയായിരുന്നു .സാമാന്യ മര്യാദയും സേവനസന്നദ്ധതയും പൊതുമേഖലക്ക് അന്യമാണെന്നു പറയുന്നത് കള്ളമാണ് .എന്ന് മാത്രമല്ല എയർ ഹോസ്റ്റസ്സുമാരും പ്രൈവറ്റ് കമ്പനി റിസെപ്ഷനിസ്റ്റുകളും കാണിക്കുന്ന യാന്ത്രികമായ ,ആത്മാർത്ഥതാ ലേശമില്ലാത്ത പാർലർ മര്യാദയായിരുന്നില്ല അത് .വൃദ്ധരും നിസ്സഹായരുമായ മനുഷ്യരോട് വിദ്യാസമ്പന്നരായ ചെറുപ്പക്കാർ കാണിക്കുന്ന സഹജീവി സ്നേഹമായിരുന്നു .
    എന്റെ ഊഴം വരുന്നതിനു തൊട്ടു മുമ്പ് വളരെ പ്രായമുള്ള ഒരു സ്ത്രീയെ അവരുടെ ബന്ധുക്കൾ കൗണ്ടറിൽ കൊണ്ടിരുത്തി .സാരമില്ല ഞാൻ കാത്തിരിക്കാൻ തയാറാണ് .പക്ഷെ കൗണ്ടറിലെ മാഡം എന്നെ വിളിച്ചു .സംശയിച്ചു നിന്ന എന്നോടു പറഞ്ഞു .ഇവർ ആധാർ കൊണ്ടു വന്നിട്ടില്ല . .എന്നു വെച്ച് അവരെ തിരിച്ചയക്കാനൊന്നും പോകുന്നില്ല .ബാങ്ക് റെക്കോർഡുകളിൽ നിന്ന് ആധാർ നമ്പർ കണ്ടെത്താൻ ശ്രമിക്കുകയാണ് .സമയമെടുക്കും അതിനിടയിൽ സാറിന്റെ വെരിഫിക്കേഷൻ നടക്കട്ടെ .
പക്ഷേ ആധാർ തിരയലിന്റെ ഭാഗമായി അവർക്കു വീണ്ടും പോകേണ്ടി വന്നു .ഞാനും മുതിർന്ന സഹപ്രവർത്തകയും മാത്രമായി കൗണ്ടറിൽ .ഞാനവരോടു വിശേഷങ്ങൾ ചോദിച്ചറിഞ്ഞു .വൈറ്റില തന്നെയാണ് വീട് ,പത്തു വയസ്സിൽ അച്ഛനേയും അമ്മയേയും നഷ്ടപ്പെട്ടു .പിന്നെ ദുരിതമായിരുന്നു .പത്തു മുപ്പതുകൊല്ലം റെയിൽവേക്കു  വേണ്ടി പണിയെടുത്തു .ഇപ്പോൾ മകന്റെ കൂടെയാണ് താമസം .സുഖമാണ് .
       എന്നെ ഏറ്റവും ആകർഷിച്ചത് അവരുടെ ചിരിയാണ് .സമസ്തലോകത്തോടും പ്രസന്നത ആണവർക്ക്  .സുപ്രസന്നമായ മന്ദഹാസത്തോടെ അവർ പറഞ്ഞു :പുറത്തെങ്ങും പോകാറില്ല .വർഷത്തിലൊരിക്കൽ ബാങ്കിലേക്കു വരുന്നതാണ് ആകെയുള്ള യാത്ര .ഇനി അതും വയ്യ ..നേരെ അങ്ങു പോകണം ....അതു നമ്മളല്ലല്ലോ ചേച്ചീ തീരുമാനിക്കുന്നത് ..ഞാൻ ആരും പറയുന്ന മറുപടി പറഞ്ഞു .കൗണ്ടറിൽ ചുമതലക്കാരി എത്തി ..ആധാർ തേടി ക്കൊണ്ടിരിക്കുന്നതേയുള്ളു .സാറിന്റെ കടലാസുകൾ നോക്കട്ടെ 
   ആധാർ ,പി പി ഓ ,മൊബൈൽ നമ്പർ ,ഓ ടി പി മെസ്സേജ് ,ബയോ മെട്രിക് ഉപകരണം ,വിരലമർത്തൽ .ഞാൻ ജീവിച്ചിരിക്കുന്നുവെന്ന് ഏതോ യന്ത്രം എവിടെയോ ഇരുന്നു വിധിയെഴുതി .അത് എന്നെ സംശയരഹിതമായി ബോദ്ധ്യപ്പെടുത്തുന്നതിനായി എന്റെ പടമുള്ള ഒരു കടലാസ്സ് പ്രിന്ററിലൂടെ പുറത്തു വന്നു .
    പോരാൻഎഴുനേറ്റ ഞാൻ അവരോടു പറഞ്ഞു :ചേച്ചി ഇനിയും ഒരുപാടു തവണ ഇവിടെ വരും .ലൈഫ് സർട്ടിഫിക്കറ്റ് കൊടുക്കാൻ ..അവർ കൂടുതൽ വിടർന്നു ചിരിച്ചു .ജീവിതം ജീവിച്ചു പഠിച്ചവരാണവർ .അവരുടെ മുമ്പിൽ ഉപരിമദ്ധ്യവർഗ്ഗ വിദ്യാസമ്പന്നൻ തീരെ നിസ്സാരനാവുന്നു .
    അവരുടെ പ്രസന്നത പകർന്ന ഊർജ്ജം എന്റെ സിരാപടലങ്ങളെ
ആവേശിച്ചതു കൊണ്ടാവാം ഞാൻ യൂബറിനും ഓട്ടോയ്ക്കുമൊന്നും കാത്തു നിന്നില്ല .വാഹന വ്യൂഹത്തിനോരം ചേർന്നു നടന്നു .ഒരു സീബ്രാ ലൈനുമില്ലാത്തിടത്ത് 
കുപ്രസിദ്ധമായ വൈറ്റില ട്രാഫിക്കിന് കൈ കാണിച്ച് റോഡു ക്രോസ്സ് ചെയ്തു പണിതീരാത്ത മേൽപ്പാലത്തിനു താഴത്തെ ടിൻഷീറ് വേലിയുടെ പഴുതിലൂടെ നൂണിറങ്ങി വീണ്ടും ക്രോസ്സ് ചെയ്ത് ഹുബ്ബിലേക്ക് .....





































2019, ഒക്‌ടോബർ 28, തിങ്കളാഴ്‌ച

28-10-2019
വീട്ടിലേക്കുള്ള വഴി
---------------------------------
 വീടിനു മറ്റൊരർത്ഥം കൂടിയുണ്ടായിരുന്നു മരുമക്കത്തായം നിലവിലിരുന്ന കാലത്ത് .കുടുംബം ,തറവാട് എന്നിങ്ങനെ ഒരാളുടെ മാതൃദായക്രമത്തിലുള്ള ആസ്ഥാനത്തെ സൂചിപ്പിക്കാനും ആ വാക്കുപയോഗിച്ചിരുന്നു .അതായത് വരേണിക്കൽ രാമമംഗലമെന്ന വീട്ടിൽ താമസിച്ചിരുന്നവരിൽ അമ്മയുടെയും ഞങ്ങൾ മക്കളുടേയും വീട് പള്ളിപ്പാട്ടുള്ള പുലുമേൽ ,അച്ഛന്റെ വീട് വരേണിക്കൽ തന്നെയുള്ള ചെങ്കിലാത്ത് (മണപ്പള്ളിൽ ).അപ്പൂപ്പന്റെ (അച്ഛന്റെ അച്ഛൻ )വീട് മുള്ളിക്കുളങ്ങരെ നൂറാട്ടേത്ത് .എന്റെ ബാല്യത്തിൽ അതായത് സ്വാതന്ത്ര്യത്തെ തുടർന്നുള്ള വർഷങ്ങളിൽ മരുമക്കത്തായം സാമ്പത്തികമായും നിയമപരമായും ഏതാണ്ടവസാനിച്ചു കഴിഞ്ഞിരുന്നുവെങ്കിലും അതിന്റെ സാംസ്കാരിക സ്വാധീനം പ്രബലമായിരുന്നു ..സഹോദരിമാരുടെ മക്കൾ സഹോദരീ സഹോദരന്മാരായാണ് കണക്കാക്കപ്പെട്ടിരുന്നത് .സഹോദരീ സഹോദരന്മാരുടെ മക്കൾ മുറപ്പെണ്ണുമാരും മുറച്ചെറുക്കന്മാരുമായും .'തിങ്കളാഴ്ച നോയമ്പിന്നുമുടക്കും ഞാൻ എന്നും ' കണ്ണീരുമൊലിപ്പിച്ചു കൈവഴികൾ പിരിയുമ്പോൾ കരയുന്നോ പുഴ ചിരിക്കുന്നോ 'എന്നും കേട്ടപ്പോൾ അവയിലെ രതിഭാവവും ശോകവുമെല്ലാം മലയാളികൾക്കുൾക്കൊള്ളാനായതും ഇപ്പോഴും ആവുന്നതും ആ സാംസ്കാരിക സ്വാധീനം നമ്മുടെ സാമൂഹ്യ ജീവിതത്തിന്റെ പശ്ചാത്തലമായി ഇന്നും നിലനിൽക്കുന്നതു കൊണ്ടാണ് .
    നായർ റെഗുലേഷന്റെയും തുടർന്നുള്ള ആളോഹരിയുടെയും കാലത്ത് നൂറാട്ടേത്തെ കാരണവരായിരുന്നു എന്റെ അപ്പൂപ്പൻ കൊച്ചുകുഞ്ഞുപിള്ള .കാരണവരെന്ന നിലയിൽ അദ്ദേഹത്തിന് ഭാര്യയേയും മക്കളേയും കൂടെ താമസിപ്പിക്കാമായിരുന്നു ..അങ്ങിനെ എന്റെ അച്ഛനും സഹോദരങ്ങളും ജനിച്ചതും വളർന്നതും നൂറാട്ടെത്തായിരുന്നു .അങ്ങിനെയാണ് എന്റെ അച്ഛൻ എൻ .കെ .രാമൻപിള്ളയായത് ;നൂറാട്ടേത്ത് കൊച്ചുകുഞ്ഞുപിള്ള രാമൻപിള്ള ..
  ആളോഹരിയുടെ പ്രത്യേകത അറിയാമല്ലോ .സമ്പന്ന തറവാടുകളിൽ പോലും പ്രതിശീർഷ ഓഹരി ചെറുതായിരിക്കും .പുരുഷ പ്രജകൾക്ക് ഒരോഹരിയേയുള്ളു അതെത്ര ചെറുതായാലും .സ്ത്രീകൾക്ക് അവരുടെ മക്കൾക്കും പെണ്മക്കളുടെ മക്കൾക്കും ഒക്കെ വീതമുണ്ടാവും .വലിയ കുടുംബങ്ങളിലെ പുരുഷന്മാർ അങ്ങിനെ പൊടുന്നനെ ദരിദ്രരായി .ചില കാരണവന്മാർ ഒന്നിലധികം ഓഹരി ആവശ്യപ്പെടുകയും ചില നിലങ്ങളും പുരയിടങ്ങളുമൊക്കെ സ്വകാര്യ സമ്പാദ്യമെന്ന നിലയിൽ സ്വന്തമാക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നുവത്രേ .എന്റെ അപ്പൂപ്പൻ പക്ഷെ അതിനൊന്നും നിന്നില്ല .അദ്ദേഹം തന്റെ ഭാഗമായി ഒന്നും സ്വീകരിച്ചില്ല .എല്ലാം അന  ന്തരവർക്കു വിട്ടുകൊടുത്ത് അദ്ദേഹം വരേണിക്കലുള്ള ചെങ്കിലാത്തേക്ക് പോന്നു .വരേണിക്കൽ അമ്പലത്തിന്റെ പുനരുത്ഥാനം ,കരയോഗത്തിന്റെ സ്ഥാപനം ഇവയ്ക്കൊക്കെ മുൻകൈയെടുത്തു .
         അമ്പലമുറ്റത്തെ പാല പൂത്ത് മണമൊഴുകിയ രാത്രികളിൽ ആളോഹരി നിസ്വരാക്കിയ യുവാക്കൾ ഭജനപ്പാട്ടുകൾ പാടി .പകൽ ചീട്ടുകളിച്ചും സൊറ പറഞ്ഞും സമയം കൊന്നു .ഇടവപ്പാതികളിൽ നാട്ടു പാതകളിലൂടെ കലക്കവെള്ളം കുത്തിയൊഴുകി .രാജ്യം സ്വാതന്ത്ര്യം നേടി .അത് പക്ഷെ ഗ്രാമ ജീവിതത്തിൽ പ്രത്യേക ചലനമൊന്നുമുണ്ടാക്കിയില്ല .പിന്നേയും രണ്ടുമൂന്നു കൊല്ലം കഴിഞ്ഞ് ഒരു ദിവസം അപ്പൂപ്പന്റെ മൂത്ത അനന്തിരവൻ നൂറാട്ടേത്ത് നാണുപിള്ള -ഞങ്ങളദ്ദേഹത്തെ പേരപ്പൻ എന്നാണു വിളിക്കുന്നത് -ചെങ്കിലാത്ത് വന്നു ..എനിക്കന്നു മൂന്നു വയസ്സാവുന്നതേയുള്ളു .അനിയൻ കൈക്കുഞ്ഞ് .അമ്മയ്ക്ക് വിദ്യാഭ്യാസം പൂർത്തിയാക്കണമെന്നാഗ്രഹം .അതിനുവേണ്ടി ഞങ്ങൾ അച്ഛനുമമ്മയും ഞങ്ങൾ മക്കളും സഹായിയായ ചേച്ചിയും മാവേലിക്കര ടൗണിലേക്ക് മാറാൻ തീരുമാനിച്ചു ഒരു കൊല്ലത്തേക്ക്. അവിടെ ഒരു വാടക വീടന്വേഷിക്കുകയാണ് .
   "അപ്പോൾ"നാണുപിള്ള പേരപ്പൻ അച്ഛനോടു പറഞ്ഞു "നിങ്ങൾ നൂറാട്ടേത്തേക്കു  മാറുന്നു .അവിടെ നിന്ന് ഇടവഴിയിലൂടെ നടവരമ്പിലൂടെ  ഒരു നാഴിക നടന്നാൽ പുത്രച്ചന്റെ മുക്കിലെത്താം .നിന്റെ സ്വന്തം വീട് അത്രയും അടുത്തുള്ളപ്പോൾ വാടകയ്ക്ക് വീടെടുക്കേണ്ട "."അപ്പോൾ കൊച്ചാട്ടാനും പിള്ളേരുമോ "അച്ഛൻ ചോദിച്ചു ."അതു നീ അറിയണ്ട "എന്നായിരുന്നു പേരപ്പന്റെ കർശനമായ മറുപടി .നിർവ്യാജമായ സ്നേഹത്തിനു മുമ്പിൽ ആരും അടിയറവു പറഞ്ഞു പോകും .ഞങ്ങൾ നൂറാട്ടേത്തേക്കു മാറി .പേരപ്പനും വലിയമ്മയും അഞ്ചുമക്കളും അവരുടെ തേങ്ങാപ്പുരയിലേക്കും ..പഴയ തറവാടിന്റെ പ്രൗഢിയും ശില്പഭദ്രതയും നിലനിർത്തിക്കൊണ്ട് അന്നു കിട്ടാവുന്ന എല്ലാ ആധുനിക സജ്ജീകരണങ്ങളും ഒരുക്കിയിരുന്ന വീട് ഞങ്ങൾക്ക് വിട്ടു തന്നു കൊണ്ട് ഒറ്റമുറിയും ചായ്പുമുള്ള ആ  ചെറിയ പുരയിലേക്ക്
താമസം മാറ്റുമ്പോൾ ,അന്ന് ബോയ്സ് സ്കൂളിൽ പഠിച്ചിരുന്ന മൂത്ത മകൻ മാധവൻ കുട്ടി ചേട്ടനോട് സ്കൂൾ വിട്ട് വന്നാലുടൻ ഞങ്ങൾ താമസിക്കുന്നിടത്തു വന്ന് കാര്യങ്ങളന്വേഷിക്കണമെന്നു ചട്ടംകെട്ടുകയും ചെയ്തു പേരപ്പൻ .
      .സ്വയം നിഷേധിച്ചുകൊണ്ടുള്ള ഈ ത്യാഗത്തെ ക്കുറിച്ച്  എന്റെ 'അമ്മ ഒരു  പുരാണ കഥപോലെ പറയുമായിരുന്നു .അമ്മയുടെ പിന്നീടുള്ള ജീവിതകാലം മുഴുവൻ .നിരാർദ്രമായ ഒരു ലോകത്ത് തിരസ്കാരങ്ങളും നിരാകരണങ്ങളും ഒരു പാട് ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട് ഞങ്ങൾക്ക് ആദ്യകാലത്ത് .അവയൊക്കെ അതിജീവിക്കാനുള്ള മനസ്സാന്നിദ്ധ്യം ഞങ്ങൾക്ക് നൽകിയത് നിനച്ചിരിക്കാതെ ഉറപൊട്ടിയ സ്നേഹവാല്സല്യങ്ങളുടെ ഈ കുളിരരുവിയാണ് .ഏതു വരണ്ട ഭൂമിയിലും ഒരു നീർച്ചാലുണ്ടാവുമെന്ന് ഇരുൾപ്പാതയിൽ പിന്നിൽ കേൾക്കുന്ന പാദപതന ശബ്ദങ്ങളിലൊന്ന് ഒരു വഴികാട്ടിയുടേതാവുമെന്ന്ഞങ്ങൾ ദൃഢമായി  വിശ്വസിക്കുന്നതിനു കാരണം  ഈ അനുഭവമത്രേ ..
   നൂറാട്ടേ ത്തിന്റെ അന്യാദൃശമായ ഈ സ്നേഹ വാത്സല്യങ്ങൾ  എനിക്ക് ജീവിതത്തിൽ ഉടനീളം അനുഭവവേദ്യമായിട്ടുണ്ട് ,പേരപ്പന്റെ അനന്തിരവൻ വാസുദേവൻ പിള്ള ചേട്ടനും അദ്ദേഹത്തിന്റെ അനന്തിരവൻ സുകുമാരപിള്ളച്ചേട്ടനും ജീവിതത്തിലെ മറക്കാനാവാത്ത സ്നേഹ സാന്നിധ്യങ്ങളാണ് .എറണാകുളത്തെത്തിയതു മുതൽ എന്നും ഒരു രക്ഷാകർത്താവായി വാസുദേവൻപിള്ള ചേട്ടൻ കൂടെയുണ്ടായിരുന്നു .അതിനു മുമ്പു തന്നെ തിരുവന്തപുരത്തുവെച്ച് ഞാൻ സുകുമാരപിള്ളച്ചേട്ടനെ അടുത്തറിഞ്ഞിരുന്നു . നിർവ്യാജമായ സ്നേഹവാത്സല്യങ്ങൾ ചൊരിഞ്ഞിരുന്ന അദ്ദേഹം അകാലത്തിൽ വിട്ടു പോയി .കുറേക്കഴിഞ്ഞ് വാസുദേവൻപിള്ള ചേട്ടനും പോയി .
   അടുത്ത തലമുറ മിക്കവാറും അപരിചിതരാണ് .ഖസ്സാക്കിൽ വായിച്ചിട്ടില്ലേ :"ഇത് കർമ്മപരമ്പരയുടെ സ്നേഹരഹിതമായ കഥയാണ് .ഇതിൽ അകൽച്ചയും ദുഖവും മാത്രമേയുള്ളു "......എന്നാലും എപ്പോഴെങ്കിലും ഒരു ഫോൺവിളി .യാത്രക്കിടയിൽ ഒരു പുഞ്ചിരി .ഒരു സ്നേഹാശ്ലേഷം ..ഉണ്ടാവുമെന്ന് മനസ്സ് പറയുന്നു .ഉപാധികളില്ലാത്ത സ്നേഹത്തിനും പിന്തുടർച്ച ഉണ്ടാവണമല്ലോ















   
     






































































.

2019, ഒക്‌ടോബർ 25, വെള്ളിയാഴ്‌ച

24-10-2019
മനു റോയി തോറ്റത് ദുഃഖകരമാണ്.ഏറ്റവും ആദരവ് തോന്നിയിട്ടുള്ള ഒരു മുതിർന്ന സ്നേഹിതന്റെ മകനാ  ണല്ലോ അദ്ദേഹം.വളരെ ചെറുപ്പത്തിൽ തന്നെ തലസ്ഥാന നഗരത്തിന്റെ മേയർ  സ്ഥാനം ഏറ്റെടുത്ത്  അതിന്റെ ഉത്തരവാിത്വങ്ങൾ  സ്തുത്യർഹമായി  നിർവഹിക്കുന്ന ഉർജസ്വലനായ യുവാവിന്റെ വിജയം എന്നെ സന്തോഷിപ്പിക്കുന്നു
പ്രത്യേകിച്ച് മേയർ   എങ്ങിനെയായിരിക്കരുതെന്നു നിരന്തരം പഠിപ്പിച്ചു കൊണ്ടിരിക്കുന്ന  കൊച്ചി നഗരത്തിൽ താമസിക്കുന്നത്‌ കൊണ്ട് വിശേഷിച്ചും . രാഷ്ട്രീയമായി  തികഞ്ഞ കോൺഗ്രസ്സ് വിരുദ്ധൻ ആണെങ്കിലും ഷാനിമോൾ ഉസ്മാൻ ജയിച്ചതിൽ സന്തോഷമുണ്ട്. അർഹിക്കുന്ന അവസരങ്ങൾ ലഭിക്കാതെ പോയ ഒരാൾ ആണ് അവർ എന്നെനിക്കു തോന്നിയിട്ടുണ്ട് . പൊതുവേ ഉണ്ടായ ഇടത് പക്ഷ മുന്നേറ്റ ത്തിൽ പഴയ ഇടത് പക്ഷ കാരനെന്ന നിലയിൽ അഭിമാനം

2019, ഒക്‌ടോബർ 18, വെള്ളിയാഴ്‌ച

18-10 2019ഒരു അമേരിക്കൻ (അസന്നിഹിത )ഓണം
----------------------------------------------------------------------
ഒരു അമേരിക്കൻ നഗരപ്രാന്തത്തിലെ ഓണാഘോഷങ്ങളിൽ ഇത്തവണ ഞാൻ പങ്കെടുത്തു ഇൻ അബ്സെൻഷ്യ  ആയി .സംഭവം ഇങ്ങിനെ .പെൻസിൽവേനിയയിലെ ഡെലവെയർ പ്രദേശത്തെ മലയാളി അസോസിയേഷൻ അവരുടെ ഓണാഘോഷ പരിപാടികളുടെ മലയാള സിനിമാഗാനങ്ങൾ അവതരിപ്പിക്കാൻ തീരുമാനിക്കുന്നു .പാടുന്നത് അവരുടെ അംഗങ്ങൾ തന്നെ .സിനിമാ ഗാനങ്ങളാവുമ്പോൾ തുടക്കത്തിലും പാട്ടുകൾക്കിടയിലും 'അനൗൺസ്‌മെന്റ് 'വേണമല്ലോ .അതൊന്നെഴുതിക്കൊടുക്കാമോ ?ചോദിക്കുന്നത് മകളും മരുമകനുമാണ് .പാട്ടുകൾ അവതരിപ്പിച്ചു കൊണ്ടുള്ള അനൗൺസ്‌മെന്റ് സാഹിത്യം ",,,നിളയുടെ കുഞ്ഞോളങ്ങളെ തഴുകിയുണർത്തി താരാട്ടു പാടുന്ന ......'എന്നൊക്കെയുള്ളത്  ഞാൻ മുമ്പെഴുതിയിട്ടുള്ളതല്ല .തീരെ വശവുമില്ല.പക്ഷേ പിള്ളേർ വിടുന്ന മട്ടില്ല .ഞാൻ കുട്ടികളോട് നോ പറയാറുമില്ല .അങ്ങിനെ ഞാൻ സമ്മതിച്ചു .അവർ അയച്ചു തന്ന പാട്ടുകൾ കേട്ട് ഒറ്റയിരിപ്പിന് അന്തം വിട്ടിരുന്നെഴുതി  .

      'നാടൻ പാട്ടുകളും തിരുവാതിരപ്പാട്ടുകളും പള്ളിപ്പാട്ടുകളും മാപ്പിള പാട്ടുകളും വടക്കൻ പാട്ടുകളും തെക്കൻ പാട്ടുകളും ഓണപ്പാട്ടുകളും കഥകളിസംഗീതവും കർണാടക സംഗീതവും ........മലയാളി എന്നും സംഗീതം ആസ്വദിച്ചിരുന്നു .പിന്നീട് ഈണത്തിൽ മുഴങ്ങിയ മുദ്രാവാക്യങ്ങൾ .അപ്പോഴാണ് ആസ്വാദനത്തിൽ വിപ്ലവം സൃഷ്ടിച്ചുകൊണ്ട് സിനിമയുടെ വരവ് .സിനിമ ജീവിതത്തെ നാടകീയമായി ദൃശ്യവൽക്കരിക്കുക മാത്രമല്ല ചെയ്തത് .പാട്ടുകളും കൊണ്ടു വന്നു .ആനത്തലയോളം വെണ്ണക്കു വാ തുറക്കുന്ന ആനന്ദ ശ്രീകൃഷ്ണൻ ,എല്ലാം എരിഞ്ഞടങ്ങുന്ന ആത്മവിദ്യാലയം .....മലയാളി പാട്ടുകൾ മാത്രമല്ല പുതിയൊരു ഗാനാലാപന ശൈലിയും സ്വായത്തമാക്കി .അറുപതുകളുടെ മദ്ധ്യത്തോടെ പുതിയ ഗായകർ വന്നു .ഗാനഗന്ധർവനും ഭാവഗായകനും നിരവധി ഗായികമാരും .നമ്മുടെ സായാഹ്നങ്ങൾ സംഗീത സാന്ദ്രമായി വേണു ആലപ്പുഴ നിരീക്ഷിച്ചതുപോലെ "എഴുതപ്പെടാത്ത പ്രേമലേഖനങ്ങളെല്ലാം യേശുദാസും ജയചന്ദ്രനുമായി പടർന്നൊഴുകി "പ്രാണ സഖി പാമരനായ പാട്ടു കാരനെ കാത്തുനിന്നു കരിമുകിൽകാടുകളിൽ കനകാംബരങ്ങൾ വിടർന്നു കൊഴിഞ്ഞു .അഞ്ജനക്കണ്ണെഴുതി ആലില താലി ചാർത്തിയ കന്യക അറപ്പുരവാതിലിൽ കാമുകനെ പ്രതീക്ഷിച്ചു നിന്നു ,ഉജ്ജയിനിയിലെ ഗായിക താൻ നിർമ്മിച്ച കവിപ്രതിമക്കു മുൻപിൽ നൃത്തം ചെയ്തു ......

ആ ഗാന സപര്യ തുടരുന്നു ....

വിജന സുരഭീ വാടിയിൽ .......അകലങ്ങളിലെ വിജനമായ സുരഭീവാടിയിൽ തേൻ നുകരാൻ പോയ ഹൃദയ നാഥനെ ശൃങ്ഗാര ലോലയായി തിരികെ വിളിക്കുന്ന ഏകാന്ത സൗഗന്ധികത്തിന്റെ ഗാനം ........രമ്യാ നമ്പീശൻ പാടിയ ഗാനം

പൂക്കൾ പനിനീർപ്പൂക്കൾ

ഈ വഴിയേ തനിയെ വന്നവരാണ് കാമുകിയും കാമുകനും .അപ്പോഴാണ് ഒരാൾ ചോദിക്കുന്നത് നീ കാണുന്നുണ്ടോ ....നമ്മൾ ഇനി ഒരുമിച്ചു നടക്കേണ്ടവരാണ് .നീ കാണുന്നുണ്ടോ പൂക്കൾ ,പനിനീർപ്പൂക്കൾ ....ഗാനഗന്ധർവനും വാണീജയറാമും കാമുകനും കാമുകിക്കും ശബ്ദം നൽകിയ ഗാനം .ചിത്രം പ്രേമം .

തെളിമാനം

തെളിഞ്ഞ ആകാശത്ത് മഴവില്ലുദിക്കുമ്പോൾ .......കാമുകന്റെ സങ്കല്പ സഞ്ചാരങ്ങൾക്ക് നിയമങ്ങൾ ബാധകമല്ലല്ലോ ....തെളിമാനം മഴവില്ലിൽ ...

പാടിയ പൊൻവീണേ
ഉള്ളിൽ വാർന്ന മോണത്തിനു നാദം നൽകാൻ ജന്മങ്ങൾ പുൽകിയ പൊൻവീണയോടപേക്ഷിക്കുകയാണ് നായകൻ ..പാടിയ പൊൻവീണേ

ദൂരെ കിഴക്കു ദിക്കിൽ
മലയാള സിനിമയുടെ ചരിത്രം തിരുത്തി പ്രധാന കേന്ദ്രങ്ങളിൽ ഒരു വര്ഷം തികച്ചോടിയ ആ ചിത്രം -'ചിത്രം '..ചിത്രത്തിന്റെ വിജയത്തിൽ ലാലിന്റെ അഭിനയത്തിനും പ്രിയന്റെ സംവിധാന മികവിനുമുള്ള പങ്ക് അതിലെ പാട്ടുകൾക്കും ഉണ്ട് .ചിത്രത്തെ അവിസ്മരണീയമാക്കുന്ന ഗാനങ്ങളിലൊന്ന് കേൾക്കു .ദൂരെ കിഴക്കു ദിക്കിൽ ...

പെണ്ണാളേ പെണ്ണാളേ
കടലും കടലോരവും മാത്രമല്ല അവിടെയുള്ള മനുഷ്യരുടെ പുരാതന വിശ്വാസങ്ങളും കൂടിയാണ് ചെമ്മീൻ എന്ന നോവലിനെയും ചെമ്മീൻ എന്ന സിനിമയെയും അനശ്വരമാക്കുന്നത് .കരയുടെ വിശുദ്ധി കടപ്പുറത്തിന്റെ മകൾ കാത്തു സൂക്ഷിക്കുന്നതു കൊണ്ടാണ് കടൽ കരയെ വിഴുങ്ങാത്തതും അമ്മയെപ്പോലെ എല്ലാം നൽകി അനുഗ്രഹിക്കുന്നതും ആ വിശുദ്ധിയെക്കുറിച്ചുള്ള ചിരപുരാതന ഗാനം പുതിയ രൂപം പൂണ്ട് നമ്മളിലേക്കൊഴുകിയെത്തി ...പെണ്ണാളേ ,പെണ്ണാളേ ,കരിമീൻ കണ്ണാളേ

പൂങ്കാറ്റേ പോയി
ഉള്ളിലുള്ള മോഹമെല്ലാം കമിതാവിനെ അറിയിക്കാൻ ഒരു കാമുകനോ കാമുകിക്കോ പൂങ്കാറ്റിനേക്കാൾ നല്ല ഒരു സന്ദേശവാഹകനുണ്ടോ .മുക്കുറ്റി ചാന്തു കൊണ്ട് കുറിവരച്ച് കല്യാണപ്പെണ്ണ് കാത്തിരിക്കുകയാണ് ...പൂങ്കാറ്റെ പോയി ...

അനൗൺസ്‌മെന്റ് നടത്തിയ സജി ഇതെങ്ങി നെ തന്നെ അവതരിപ്പിക്കുകയും  കേഴ്വിക്കാർ  സ്വീകരിക്കുകയും ചെയ്തുവത്രേ .ഡോ മോഹനന്റെ ശ്വശുരനും എഴുത്തുകാരനുമായ കുറുപ്പാണ് സാഹിത്യത്തിന്റെ നിർമ്മാതാവെന്ന് അനൗൺസ് ചെയ്യുക കൂടി ചെയ്തു അദ്ദേഹം .അങ്ങിനെയാണ് ഞാൻ അസാന്നിധ്യത്തിലും സന്നിഹിതനായത് ആ ആഘോഷത്തിൽ.
   നല്ല വാക്കുകൾക്ക് മനസ്സു നിറഞ്ഞ നന്ദി സുഹൃത്തേ .താമസിയാതെ വരുന്നുണ്ട് .അപ്പോൾ തീർച്ചയായും കാണാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു .ദൈവം അനുഗ്രഹിക്കട്ടെ











2019, ഒക്‌ടോബർ 8, ചൊവ്വാഴ്ച

8-10-2019
സരസ്വതി നമസ്തുഭ്യം
വരദേ കാമരൂപിണി
വിദ്യാരംഭം കരിഷ്യാമി
സിദ്ധിർഭവതു മേ സദാ
   അവിദ്യകൊണ്ട് മൃത്യുവിനെ തരണം ചെയ്ത വിദ്യയിലൂടെ അമരത്വത്തിലെത്താനാണ് ഉപനിഷത്ത് ഉപദേശിക്കുന്നത് .പരമമായ ആ അറിവാവട്ടെ നിരന്തരമായ ,നിഷ്കാമവുമായ സ്വധർമ്മാനുഷ്ഠാനത്തിലൂടെ നേടാൻ കഴിയുമെന്ന് ഗീത പറഞ്ഞു തരുന്നു .ലളിതമായ ഈ അറിവിന്റെ ഓർമ്മ പുതുക്കലാണ് ഓരോ വിദ്യാരംഭവുമെനിക്ക് .ഹരിശ്രീ എഴുതിച്ച് അക്ഷരങ്ങൾ എഴുതാനും വായിക്കാനും പഠിപ്പിച്ച കുട്ടൻ പിള്ള ആശാനും ആഴ്ചയിൽ നിർബന്ധമായും ഒരടിയെങ്കിലും തന്ന് ഇംഗ്ലീഷ് പഠിപ്പിച്ച സരോജം സാറും കെടാവിളക്കുളായി മനസ്സിലുണ്ട് .
    എല്ലാവർക്കും വിജയദശമി ആശംസകൾ

2019, സെപ്റ്റംബർ 3, ചൊവ്വാഴ്ച

ചെറുതിന്റെ സൗന്ദര്യം
----------------------------------------
ആർ .എസ് .കുറുപ് .
                                                                                                                ആനുകാലികങ്ങളുടെ വരവോടെയാണ് ചെറുകഥയും രംഗത്തെത്തിയത് .പ്രസിദ്ധീകരിക്കുന്ന മാസികയുടെ സൗകര്യത്തിനനുസരിച്ച് കഥയുടെ വലിപ്പവും നിശ്ചയിക്കേണ്ടി വന്നു എഴുത്തുകാരന് .ഫലമോ ?ബെർണാഡ് ബെർഗോൻസി പറയുന്നു :'ആധുനിക ചെറുകഥാ കൃത്തിന് ലോകത്തെ ഒരു പ്രത്യേക രീതിയിൽ കാണേണ്ടിയിരിക്കുന്നു .കാരണം അയാളുപയോഗപ്പെടുത്തുന്ന സാഹിത്യ രൂപം ഉപദ്രവകരമാം വിധം ന്യുനീകരിക്കപ്പെട്ടതാണ് .അത് അനുഭവങ്ങളെ അരിച്ചെടുത്ത് പരാജയം അന്യവൽക്കരണം എന്നീ മൂലകങ്ങളെ മാത്രം അവശേഷിപ്പിക്കുന്നു "                          ബെർഗോൻസിയുടെ നിഗമനങ്ങളുമായി യോജിച്ചാലുമില്ലെങ്കിലും അദ്ദേഹം ചൂണ്ടിക്കാണിച്ച വസ്തുതകളെ നിഷേധിക്കാൻ കഴിയുകയില്ല .ആനുകാലികങ്ങളിൽ ലഭ്യമാവുന്ന സ്ഥലം പരിമിതമാണ് .ഈ പരിമിതി ആഖ്യാനത്തിന്റെ ന്യുനീകരണത്തിനു വഴിവെക്കുകയും ചെയ്യും .ഫേസ്‌ബുക്ക് കഥകളുടെ കാര്യത്തിൽ ഇത് കൂടുതൽ പ്രസക്തമാണ് .കാരണം അവിടെ ഒരു രചന വായിക്കപ്പെടണമെങ്കിൽ അത് ചെറിയതായിരിക്കണം .
      ഇത് ഏതാനും ഫേസ്‌ബുക്ക് ചെറുകഥകളുടെ സമാഹാരമാണ് ..നേരത്തെ പറഞ്ഞ പരിമിതി സ്വാഭാവികമായും ഇതിലെ കഥകൾക്കും ബാധകവുമാണ് .പക്ഷെ ഒന്നുണ്ട് .വലിപ്പം പ്രസക്തിയുടേയോമഹത്വത്തിന്റേയോ  മാനദണ്ഡമല്ല .മോശപ്പെട്ട വലിയ നോവലുകളും ലോകോത്തരങ്ങളായ ചെറുകഥകളും നമ്മൾ മലയാളത്തിൽ തന്നെ വായിച്ചിട്ടുണ്ടല്ലോ .ഇയാൻ റീഡ് പറഞ്ഞതു ശരിയാണ് :നോവലിനൊരിക്കലും നിലനിർത്താൻ കഴിയാത്ത തീക്ഷ്ണതയോടെ വായനക്കാരെ വികാരഭരിതരാക്കാൻ നല്ല ചെറുകഥകൾക്ക് കഴിയും .ആ അളവുകോൽ വെച്ച് വിലയിരുത്തിയാൽ ഈ സമാഹാരത്തിലെ ഒട്ടു മിക്ക കഥകളും നല്ല ചെറുകഥകളാണ് .
      ചുവന്നപൊട്ട് അഥവാ സിന്ദൂരം എന്ന ആദ്യകഥ   നോക്കു .രാവിലെ നേരത്തെ ദൂരെയുള്ള ജോലിസ്ഥലത്തേക്കു പോയി രാത്രി വൈകിയെത്തുന്ന ഒരുദ്യോഗസ്ഥനാണ് കഥാപുരുഷൻ .ഭാര്യയും രണ്ടു കുഞ്ഞുങ്ങളുമായി സാമാന്യം സംതൃപ്തമായ കുടുംബജീവിതം നയിക്കുന്ന ഒരാൾ .വൈകിവന്ന ഒരു രാത്രിയിൽ സുന്ദരിയും യുവതിയുമായ അയൽക്കാരി അയാളെ ആലിംഗനം ചെയ്യുന്നു .പൊടുന്നനെയുള്ള ഒരാലിംഗനം കൊണ്ട് തന്റെ ഭർത്താവിനെ അദ്‌ഭുതപ്പെടുത്താൻ കാത്തു നിന്ന യുവതിക്കു പറ്റിയ അബദ്ധമാണ് .വളരെക്കാലത്തിനു ശേഷം തന്റെ പഴയ താമസസ്ഥലം വെറുതെ ഒന്നു കാണാൻ വരുന്ന അയാളുടെ വിചാരധാരയിൽ നിന്ന് വായനക്കാരന് ഒരു കഥ സൃഷ്ടിക്കാൻ കഴിയുന്നു .അയാൾക്ക് ആ യുവതിയോട് തോന്നിയ അഭിനിവേശത്തെക്കുറിച്ചല്ലാതെ മറ്റൊരു കാര്യവും കഥാകൃത്ത് പറയുന്നില്ല
അയാളുടെ ഭാര്യ  ഈ സംഭവം അറിഞ്ഞതായി അവരുടെ ഒരു വാക്കോ പ്രവൃത്തിയോ സൂചിപ്പിക്കുന്നുമില്ല  .ഒരിക്കൽ പക്ഷെ അവർ തന്റെ സിന്ദൂരപ്പൊട്ട് അയാളുടെ നെറ്റിയോട് ചേർക്കുന്നുണ്ട് .പിന്നീട് അവർ മുന്കയ്യെടുത്ത് അയാളുടെ ജോലിസ്ഥലത്തേക്ക് മാറ്റം വാങ്ങി കുടുംബം അങ്ങോട്ട് താമസം മാറ്റുന്നു .പഴയ താമസസ്ഥലം കാണാൻ വളരെക്കാലത്തിനു ശേഷം എത്തുന്ന അയാൾ പണ്ട് കുറെ ദിവസം തന്റെ ഉറക്കം കെടുത്തിയ ആ യുവതിയെ ഓർമ്മിക്കുന്നതു കൂടിയില്ല .
   ഈ കഥ വളരെക്കുറച്ചു കാര്യങ്ങളേ വായനക്കാരോടു പറയുന്നുള്ളു .ധ്വനിപ്പിക്കുന്നതിലാണ് വാചാലതയിലല്ല കലയിലെ സൗന്ദര്യം സ്ഥിതി ചെയ്യുന്നത് .ധ്വനനത്തിന്റെ സൗന്ദര്യം ഈ കഥക്കുണ്ട് .
     ഈ സമാഹാരത്തിലെ കഥകൾക്ക് പൊതുവായുള്ള സവിശേഷതകളിൽ ചിലത് ഈ കഥയിൽ കാണാം .ഉദാഹരണത്തിന് ബിംബങ്ങളുടെ ഫലപ്രദമായ ഉപയോഗം .ബിംബങ്ങൾ വിഗ്രഹവൽക്കരിക്കപ്പെടാതെ ഭിന്നാർ ഥ ദ്യോതകങ്ങളായ പ്രതീകങ്ങളാവുമ്പോഴാണ് ഒരു കലാസൃഷ്ടി മികച്ചതാവുക .അങ്ങിനെയുള്ള പ്രതീകങ്ങളാണ് ഈ കഥയിലെ വീട് ,ചുവന്നപൊട്ട് എന്നീ ബിംബങ്ങൾ .ചുവന്നപൊട്ട് ദാമ്പത്യത്തിന്റെ മുദ്ര മാത്രമല്ല ഇവിടെ .പ്രത്യുത ഭർത്താവ് മനുഷ്യനാണെന്നും മനുഷ്യ സഹജമായ ദൗർബല്യങ്ങൾ അയാൾക്കുണ്ടാകാമെന്നും അവ കലഹങ്ങളിലൂടെ ദാമ്പത്യദുരിതങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമാവരുതെന്നും വിശ്വസിക്കുന്ന ഒരു കുടുംബിനിയുടെ ജീവിതാവബോധത്തെ ആ പൊട്ട് പ്രതീകവൽക്കരിക്കുന്നു .
   ധ്വനി ഭംഗിയുള്ള മറ്റൊരു പ്രതീകമാണ് വീട് .പല കഥകളിലും ആവർത്തിച്ചുവരുന്ന ഒരു ബിംബമാണ് വീടുപോലെ ബസ്സും 'പ്രളയത്തിനു തൊട്ടു മുമ്പ് 'എന്ന കഥയിൽ ഈ രണ്ടു ബിംബങ്ങളും ഫലപ്രദമായി ഉപയുക്തമാക്കപ്പെട്ടിരിക്കുന്നു .ഞാൻ തനിച്ചു യാത്ര ചെയ്യുന്ന ബസ് ,ആ ബസ്സിലേക്ക് ഒരു മഴയത്തു കയറിവരുന്ന നീ ,വർഷങ്ങൾക്കു ശേഷം ഒരു പ്രളയ കാലത്തു ആ ബസ്സിൽ തനിച്ചു യാത്ര ചെയ്യുമ്പോൾ കുന്നിൻപുറത്തു കണ്ടെത്തുന്ന നിന്റെ വീട് ,ആ വീടുമായുള്ള സംവേദനം ,ഇവയിലൂടെ ഒരു ഭഗ്നപ്രണയത്തിന്റെ ദുരന്ത കഥ ഹൃദയസ്പർശിയായി  ആഖ്യാനം ചെയ്യപ്പെട്ടിരിക്കുന്നു ."ഞാനില്ലാത്ത ബസ് എന്നെയും കൊണ്ട് കുന്നിറങ്ങുമ്പോൾ ഞാനാ വഴിയോരത്തിരുന്ന്‌ എന്തിനെന്നറിയാതെ വാവിട്ടു കരയുകയായിരുന്നു "എന്ന മനോഹരമായ വാങ്മയ ചിത്രമാണ് കഥാന്ത്യം .
    മറ്റൊരു ഏകാന്തപ്രണയത്തിന്റെ ദുരന്തം വർണ്ണിക്കുന്ന 'പ്രണയത്തിന്റെ അന്ത്യം 'എന്ന കഥയിലും ബസ്  ധ്വനി സാന്ദ്രമായ ഒരു  കാവ്യബിംബമായി പ്രത്യക്ഷപ്പെടുന്നു .പ്രണയം എന്നാൽ ഒരാൾ മറ്റൊരാളിലേക്ക് പ്രഹർഷേണ നയിക്കപ്പെടലാണ് .ആ മറ്റൊരാളിന്റെ സമ്മതം പോലും അവിടെ ആവശ്യമില്ല .ഒന്നിനെയും ,മരണത്തെപ്പോലും കൂസാത്ത പ്രണയയാത്രയുടെ പ്രതീകമാണോ ബസ് ?കൃത്യമായ ഒരുത്തരം കിട്ടാതിരിക്കുന്നതിലാണ് ബിംബ സൃഷ്ടിയുടെ കലാപരമായ മേന്മ സ്ഥിതി ചെയ്യുന്നത് .
   ഇനി ഈ കഥകളുടെ പൊതുവായ മറ്റൊരു സവിശേഷതയിലേക്ക് .ഏകാകിയുടെ ,തീർത്തും ഏകാകിയായ ഒരുവന്റെ /ഒരുവളുടെ മനോരഥങ്ങളുടെ ആഖ്യാനമെന്നു ചെറുകഥ നിര്വചിക്കപ്പെട്ടിട്ടുണ്ട് .ഈ നിർവചനത്തെ സാധൂകരിക്കുന്ന ധാരാളം കഥകൾ മലയാളത്തിൽ എഴുതപ്പെട്ടിട്ടുമുണ്ട് .അവയിൽ ഒട്ടുമിക്കതും ഗൃഹാതുരസ്മരണകൾ വിഷയമാക്കിയുള്ളവയാണ് .അവയിൽ നിന്നു വ്യത്യസ്തമായി മനസ്സിന്റെ പരിധികൾ ലംഘിച്ചുള്ള യാത്രകളുടെ ആഖ്യാനങ്ങളാണ് ഈ സമാഹാരത്തിലെ ചില കഥകൾ .ശരി തെറ്റുകളെ കുറിച്ചോ പാപപുണ്യങ്ങളെ കുറിച്ചോ ചിന്തിക്കാത്ത ,കുറ്റബോധമോ ധർമ ചിന്തയോ തടസ്സപ്പെടുത്താത്ത മനോരഥങ്ങളുടെസുധീരമായ  ആഖ്യാനങ്ങൾ . ഉദാഹരണം 'തീർത്ഥ യാത്ര '.ഇവിടെയും ബസ്സുണ്ട് .യാത്രിക അമ്പലത്തിൽ പോകുമ്പോൾ ബസിൽ വെച്ച് ഒരു പരിചയക്കാരനെ കാണുന്നു .പണ്ടൊരിക്കൽ തന്റെ ഹൃദയമിടിപ്പ് കൂട്ടിയിരുന്ന ഒരാൾ .അയാൾ പരിചയം പുതുക്കി തന്റെ വഴിക്കു പോയി .അവരുടെ മനസ്സ് "ബസ്സിനെ തോൽപിച്ചു കൊണ്ട് അതിവേഗം യാത്ര തുടർന്നു കൊണ്ടേ ഇരുന്നു '.കൗമാരത്തിലെയോ യൗവ്വനാരംഭത്തിലെയോ ഒരു കൗതുകം പറയാതെ പറയപ്പെട്ടിരിക്കുന്നു ഇവിടെ ,മുതിർന്ന യുവതിയുടെ മനസ്സിൽ അതുണർത്തിയ വികാര വിക്ഷോഭവും .
    മനസ്സിന്റെ സ്വൈര സഞ്ചാരത്തിന് സ്ത്രീ പുരുഷ ഭേദമൊന്നുമില്ല .സുന്ദരിയും യുവതിയുമായ ഒരു കസ്റ്റമർ യുവാവും വിവാഹിതനുമായ ഒരു ഹോട്ടലുടമയുടെ മനസ്സിൽ കയറിക്കൂടുന്നതിന്റെ കഥയാണ് മീഠാ പാൻ .അയാളുടെ മനോരാജ്യത്തിൽ  അവർ അയാളുടെ മുറിയിലെത്തി കിടക്ക പങ്കിടുക കൂടി ചെയ്തു .അവർ ഉപയോഗിക്കുന്ന മീഠാ പാൻ തന്റെ ഭാര്യയ്ക്ക് വാങ്ങിക്കൊടുക്കാൻ തുടങ്ങി അയാൾ .."ഊണുകഴിഞ്ഞ് ഉറക്കറയിലേക്ക് ഭാര്യ പാനും ചവച്ചുകൊണ്ട് കടന്നു വരുമ്പോൾ അവളുടെ കണ്ണുകളിൽ ഒരു കുഞ്ഞു മൂക്കുത്തിക്കല്ലിലെ വെളിച്ചം തിളങ്ങും അയാളുടെ ഉള്ളം നിറയും "നമ്മുടെ കസ്ടമർക്ക് മൂക്കുത്തിയുള്ള കാര്യം കഥയിൽ നേരത്തെ പറഞ്ഞിട്ടുണ്ട് .ആ മൂക്കുത്തിയുടെ പ്രതീക ഭംഗിയാണ് വായനക്കാരന്റെ ഉള്ളം നിറക്കുന്നത് .
      ഈ ജനുസിൽപ്പെട്ട കഥകളിൽ ഏറ്റവും ശ്രദ്ധേയമായത് 'മിസ്സ്ഡ് കാൾ 'ആണ് .രാവിലെ അഞ്ചുമണിക്ക് ആരംഭിക്കുന്നു ഒരു മദ്ധ്യവർഗ്ഗ വീട്ടമ്മയുടെ മരണപ്പാച്ചിൽ .നേരെ ചൊവ്വേ ടോയിലെറ്റിൽ പോകാൻ പോലും അവർക്ക് സമയം കിട്ടാറില്ല ."എന്റെ വീട്ടിൽ എന്റെ മക്കൾക്കുവേണ്ടി എന്റെ ഭർത്താവിനു വേണ്ടി ഞാൻ പണിയെടുക്കുന്നു .ഇതിലെന്താണ് ഇത്ര പറയാനുള്ളത് എന്ന നിലപാടാണ് അവർക്കുള്ളത് "എന്നു കഥാകാരി പറയുന്നു .ഈ തിരക്കിനിടയിൽ അവർക്ക് മൊബൈലിൽ ഒരു മെസ്സേജ് കിട്ടുന്നു "ഹായ് സുഖമല്ലേ "എന്ന് .ഇതു വരെ ഒരാളും  അവരോടങ്ങിനെ ചോദിച്ചിട്ടില്ല എന്ന് കഥാകാരി പറഞ്ഞില്ലെങ്കിലും വായനക്കാർക്കറിയാം ."ഹായ് സുഖമല്ലേ എന്നൊരു വാക്ക് അവളിലൊരു വസന്തം വിരിയിച്ചു"എന്ന് കഥാകാരി പറയുമ്പോൾ വായനക്കാർക്ക് അത് പൂർണ ബോദ്ധ്യമാവുന്നു .കുറെ ദിവസം വന്നിട്ട് പെട്ടെന്ന് ആ മെസേജ് വരാതായപ്പോൾ ,രണ്ടു ദിവസം  കൃത്യമായി പറഞ്ഞാൽ 172800 സെക്കന്റ് കഴിഞ്ഞപ്പോൾ "വിറയ്ക്കുന്ന കൈകളോടെ മിടിക്കുന്ന ഹൃദയത്തോടെ അവർ ആ നമ്പറിലേക്ക് ഒരു മിസ്സ്ഡ് കാൾ  ഇട്ടത് 'എന്തുകൊണ്ടാണെന്നും.                                                                   ഈ കഥ അനുക്തമായ ഒരു പാട്  ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നു .ചില സജീവ സമകാലിക പ്രശ്നങ്ങളിലേക്ക് നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നു .അതിന്റെ ധ്വനി സാന്ദ്രമായ ആഖ്യാന രീതിയിലൂടെ .                                                               വാസ്തവത്തിൽ ഈ സമാഹാരത്തിലെ കഥകളെ അത്യന്തം ആസ്വാദ്യകരമാക്കുന്ന ചില സവിശേഷതകൾ ചൂണ്ടിക്കാട്ടുക മാത്രമാണ് ഇവിടെ ചെയ്തിട്ടുള്ളത് .സൂചകങ്ങളുടെ ഫലപ്രദമായ വിനിയോഗത്തിലൂടെ നേടിയെടുക്കുന്ന കാവ്യ സാന്ദ്രതയിൽ ,ബിംബങ്ങളുടെ പ്രതീക ഭംഗിയിൽ,ആഖ്യാനത്തിൽ വിലക്കുകളെ മറികടക്കുന്ന ധീരതയിൽ ഒക്കെ ഈ കഥകൾ അസൂയാവഹമായ വിധത്തിൽ ഉയർന്ന നിലവാരം പുലർത്തുന്നു .സാധാരണ ഫേസ് ബുക്ക് കഥകളിൽ നിന്ന് എത്രയോ ഉയർന്ന നിലവാരം .ഞാൻ അക്കാര്യത്തിൽ കഥാകാരിയെ അഭിനന്ദിക്കുന്നു .ഒപ്പം മാദ്ധ്യമത്തിന്റെ പരിമിതികളെ മറികടന്ന് ,കഥാ സന്ദർഭങ്ങളെയും പരിസരത്തെയും കൂടി  വിശദമാക്കുന്ന കുറേക്കൂടി വലിയ ചെറുകഥകൾ എഴുതാൻ അവർ ശ്രമിക്കുമെന്നും നമ്മുടെ ആനുകാലികങ്ങൾ അവർക്കതിനു അവസരങ്ങൾ നൽകുമെന്നും പ്രതീക്ഷിക്കുകയും ചെയ്യുന്നു .

പൂണിത്തുറ ,എറണാകുളം
2 -9 -2019








     
 
   




































   





















2019, ഓഗസ്റ്റ് 18, ഞായറാഴ്‌ച

17 -8 -2019
----------------
മാനത്തെ കായലിൻ മണപ്പുറത്തിന്നൊരു .......
-----------------------------------------------------------------                                                                                         
   1969.... കള്ളിച്ചെല്ലമ്മ,ജി വിവേകാനന്ദന്റെ വിഖ്യാതനോവൽ   സിനിമയായിരിക്കുന്നു ഷീലയുടെ ചെല്ലമ്മ നസീറിന്റെ കുഞ്ഞച്ചൻ മധുവിന്റെ ഉസ്മാൻ മുതലാളി.പി ഭാസ്കരന്റെ ഗാനങ്ങൾ കെ രാഘവന്റെ ഈണങ്ങൾ  ..ആദ്യ പ്രദര്ശനം .അജന്ത തിയേറ്റർ .....
തെക്കൻ കേരളം ,മൂക്കുന്നി മലയുടെ താഴ്വരയിലെ  നാട്ടിൻപുറം .നിലാവുള്ള രാത്രി .കായലും പുഞ്ചപ്പാടങ്ങളും ചന്ദ്രികയിൽ  കുളിച്ചു നിൽക്കുന്നു .ഏകാകിയായ നായകൻറെ ഗാനം .'മാനത്തെക്കായലിന്റെ മണപ്പുറത്ത് താമരക്കളിത്തോണി വന്നടുത്തിരിക്കുന്നു .നിനക്കൊരു താമരമാലയുമായി ഓമനേ  സംക്രമപ്പൂനിലാവ് നിന്റെ കിളിവാതിലിൽ മറഞ്ഞു നിൽക്കുന്നു മെരുക്കിയാൽ മെരുങ്ങാത്ത മാൻകിടാവേ.നീയിപ്പോഴും മയങ്ങുന്നതെന്താണ്' .മനോഹാരിണിയായ നായിക കോരിത്തരിക്കുന്നു  .ഗാനം തുടരുന്നു ....
      സാമാന്യത്തിലധികം പൗരുഷമുള്ള മനോഹരമായ ശബ്ദം .യേശുദാസല്ല ,ജയചന്ദ്രനല്ല ,കാമുകറയും രാജയുമല്ല .പുതിയ ഒരു ഗായകൻ .മലയാള സിനിമയിൽ പാട്ടുകളുടെ പൂക്കാലം ആരംഭിച്ചു കഴിഞ്ഞിരുന്നു .ഒരു ഗായകന് കൂടി അവിടെ ഇടമുണ്ട് .പുതിയ ഗായകൻ ബ്രഹ്മാനന്ദൻ കഴിവുള്ള ആളാണ് ;സ്ഥിരമായി രംഗത്തുണ്ടാവുമെന്നു ഞങ്ങൾ സിനിമാ പ്രേമികൾ തീർച്ചപ്പെടുത്തി .തുടർന്നങ്ങോട്ട് നല്ല കുറച്ചു പാട്ടുകൾ നീല നിശീഥിനി യും താരകരൂപിണി യും താമരപ്പൂവ് നാണിച്ചുവും മറ്റുമായി ..അടുത്ത നാലഞ്ചു വർഷത്തിനകം നൂറോളം പാട്ടുകൾ പുതിയ ഗായകൻ ചുവടുറപ്പിക്കുകയായിരുന്നു .
    പക്ഷേ മലയാള സിനിമയല്ലേ ,അവിടെ കഴിവ് മാത്രം പോരല്ലോ .നന്നായി പാടിക്കൊണ്ടിരുന്ന ബ്രഹ്മാനന്ദന് അവസരങ്ങൾ കുറഞ്ഞു .ക്രമേണ അദ്ദേഹം പിൻവാങ്ങി .
    ഇന്ന് മാതൃഭൂമി ചാനലിൽ രാകേഷ് ബ്രഹ്മാനന്ദൻ അവതരിപ്പിച്ച ചക്കരപ്പന്തൽ കണ്ടപ്പോൾ തോന്നിയതാണിതൊക്കെ .ബ്രഹ്മാനന്ദൻ ലോകം വിട്ടിട്ട് 15 വർഷം കഴിഞ്ഞിരിക്കുന്നു (ഓഗസ്റ്റ് 10 )അദ്ദേഹത്തിന്റെ പാട്ടുകൾ ഇന്നും നിലനിൽക്കുന്നു പുതുമ മാറാതെ .കൂടുതൽ പാട്ടുകൾ പാടിയിട്ടുള്ളത് യേശുദാസാണെങ്കിലും പാടിയ പാട്ടുകളിൽ കൂടുതലെണ്ണം ഹിറ്റാക്കാൻ കഴിഞ്ഞത് ജയചന്ദ്രനാണെന്ന് പറഞ്ഞത് സക്കറിയാ ആണെന്നു തോന്നുന്നു .അതോ രവിമേനോനോ ?അതെന്തായാലും പാടിയ പാട്ടുകൾ ഏതാണ്ടെല്ലാം തന്നെ ഹിറ്റായതിന്റെ ബഹുമതി  ബ്രഹ്മാനന്ദനു മാത്രം അവകാശപ്പെട്ടതാണ് .








   
     

2019, ഓഗസ്റ്റ് 9, വെള്ളിയാഴ്‌ച

9-8-2019

 ചെറുകഥ -നിർവചനത്തിനു ശ്രമിക്കുമ്പോൾ
ആർ എസ്  കുറുപ്
------------------------------------------------------------------------------
ലോകത്തിൽ എല്ലാ സമൂഹങ്ങളിലും അനാദികാലം മുതൽ തന്നെ കഥകൾ നിലനിൽക്കുന്നുണ്ടായിരുന്നു  .അവയിൽ ചിലതെങ്കിലും കാലത്തെ അതിജീവിച്ചു നിലനിൽക്കുന്നു .ഉദാഹരണങ്ങൾ അനാവശ്യമാണ് .പക്ഷേ എല്ലാ ചെറിയ കഥകളും ചെറുകഥ എന്ന സാഹിത്യ രൂപത്തിൽ ഉൾപ്പെടുന്നില്ല ,അവ പ്രാചീനമായാലും ആധുനികമായാലും .അപ്പോൾ ഒരു കഥ ചെറുകഥ ആണോ എന്നറിയണമെങ്കിൽ എന്താണ് ചെറുകഥ എന്നു മനസ്സിലാക്കേണ്ടിയിരിക്കുന്നു ചെറുകഥയ്ക് ഒരു നിർവചനം കണ്ടെത്തേണ്ടിയിരിക്കുന്നു
    ചെറുകഥ -ഷോർട് സ്‌റ്റോറി -എന്ന വാക്ക് ആദ്യമായി ഒരു ഇംഗ്ലീഷ് നിഘണ്ടുവിൽ(Oxford English Dictionary ) പ്രത്യക്ഷപ്പെടുന്നത് 1933 ലാണ് .A fictional prose tale of no specified length, but too short to be published as a volume on its own, as novellas sometimes and novels usually are. A short story will normally concentrate on a single event with only one or two characters, more economically than a novel's sustained exploration of social background.എന്നാണ്  ആ നിർവചനം .അതുനിൽക്കട്ടെ .അതിലേക്കു പിന്നീട് വരാം .ഈ നിർവചനം വരുന്നതിനു ഒരു നൂറ്റാണ്ടെങ്കിലും മുമ്പ് ആ പ്രസ്ഥാനത്തിന്റെ പ്രതിഷ്ഠാപകരിലൊരാളായ എഡ്ഗാർ അലൻ പോ തന്റെ ചില ലേഖനങ്ങളിൽ ആ സാഹിത്യ രൂപത്തെക്കുറിച്ച് ചർച്ച ചെയ്തിട്ടുണ്ട് .പക്ഷെ നിരൂപകർ പൊതുവെ ചെറുകഥയെ അവഗണിക്കുകയാണ് ചെയ്തത് .ചെറുകഥയ്ക്ക് ഒരു നിർവചനം കണ്ടെത്താൻ ശ്രമിക്കുമ്പോൾ ഈ അവഗണനയ്ക്ക് കാരണമായി പറയപ്പെടുന്നെ ചില സവിശേഷതകൾ നമുക്ക് കണക്കിലെടുക്കേണ്ടതുണ്ട് 
       ആനുകാലികങ്ങളുടെ വരവോടെയാണ് ചെറുകഥയും രംഗത്തെത്തിയത് .പ്രസിദ്ധീകരിക്കുന്ന മാസികയുടെ സൗകര്യത്തിനനുസരിച്ച് കഥയുടെ വലിപ്പവും നിശ്ചയിക്കേണ്ടി വന്നു എഴുത്തുകാരന് .ഫലമോ ?ബെർണാഡ് ബെർഗോൻസി പറയുന്നു :'ആധുനിക ചെറുകഥാ കൃത്തിന് ലോകത്തെ ഒരു പ്രത്യേക രീതിയിൽ കാണേണ്ടിയിരിക്കുന്നു .കാരണം അയാളുപയോഗപ്പെടു  ത്തുന്ന സാഹിത്യ രൂപം ഉപദ്രവകരമാം വിധം ന്യുനീകരിക്കപ്പെട്ടതാണ് .അത് അനുഭവങ്ങളെ അരിച്ചെടുത്ത് പരാജയം അന്യവൽക്കരണം എന്നീ മൂലകങ്ങളെ മാത്രം അവശേഷിപ്പിക്കുന്നു "
     ചില മാഗസിൻ കഥകളുടെ കാര്യത്തിലെങ്കിലും ബെർഗോൻസി പറഞ്ഞത് സത്യമായിരിക്കാം ;വളരെ നല്ല ഒരു ചെറുകഥയ്ക്കു പോലും ഒരു ശരാശരി നോവലിനു കഴിയുന്നത്ര സമഗ്രമായി ജീവിതത്തെ ആവിഷ്കരിക്കാൻ കഴിയുകയുമില്ല .എന്നാൽ  സങ്കീർണ്ണതയും വലിപ്പവുമാണ് മനുഷ്യ ജീവിതത്തിന്റെ രസകരവും പ്രധാനവുമായ ഘടകങ്ങളെന്നു  കരുതുന്നത് മൗഢ്യമാണ് ഇയാൻ റീഡ് പറയുന്നതു സത്യമാണ് .റീഡ് തുടരുന്നു "തീരെ ബുദ്ധി കുറഞ്ഞ ഒരാൾ മാത്രമേ പ്രസക്തതയും വലിപ്പവും ഒന്നാണെന്നു ധരിക്കുകയുള്ളു .ഉദാഹരണത്തിന് ഭാവഗീതം ആഖ്യാന കവിതയെക്കാൾ രസനീയമായിരിക്കുമല്ലോ പലപ്പോഴും .അതു പോലെ നോവലിന് ഒരിക്കലും കഴിയാത്തത്ര സാന്ദ്രതയോടെ നമ്മെ വികാരഭരിതരാക്കാൻ ചെറുകഥയ്ക്കു കഴിയും" .(ഇയാൻ റീഡ് -ദി ഷോർട്സ്റ്റോറി ).
    ഇതു കൊണ്ടായില്ലല്ലോ .ചെറുകഥ എന്താണെന്ന ചോദ്യം അവശേഷിക്കുന്നു .ഓരോരുത്തരും കഥ പറയുന്ന രീതി വ്യത്യസ്തമാണ് .അതു കൊണ്ട് തന്നെ അതിവ്യാപ്തിയോ അവ്യാപ്തിയോ ഇല്ലാത്ത ഒരു നിർവചനം കണ്ടെത്തുക എളുപ്പമല്ല .മാത്രമല്ല കാലഗതിയിൽ പരിണമിക്കുന്നവയാണ് സാഹിത്യരൂപങ്ങൾ .ഉദാഹരണത്തിന് ചെറുകഥയിൽ സുഘടിതമായ ഒരിതിവൃത്തമുണ്ടാവണമെന്നു നിര്ബന്ധമുള്ളവരായിരുന്നു 19 ആം നൂറ്റാണ്ടിലെ ചെറുകഥാകൃത്തുക്കളും നിരൂപകരും .പക്ഷേ ആധുനികരായ എഴുത്തുകാർ ഈ സിദ്ധാന്തത്തെ പലപ്പോഴും അവഗണിക്കുന്നു .നോവലുകൾക്ക് അനുയോജ്യമായ ആഖ്യാന രീതി കൈവെടിഞ്ഞ് കവിതയുടെയും നാടകത്തിന്റെയും സങ്കേതങ്ങൾ സ്വീകരിക്കാൻ അവർ തയ്യാറാവുന്നു കൂടുതൽ ആലങ്കാരികവും താളാത്മകവുമായ ഭാഷാപ്രയോഗത്തിലൂടെ .
    അതു പോലെ ചെറുകഥയിലെ കഥയുടെ കാര്യം :"അതെ അതെ ,നോവൽ ഒരു കഥ പറയുകയാണ് ചെയ്യുന്നത് "എന്ന് ഇ എം ഫോസ്റ്റർ നോവലിന്റെ കാര്യത്തിൽ പറഞ്ഞത് ചെറുകഥയ്ക്കും ബാധകമാകേണ്ടതല്ലേ ?ചെറുകഥയുടെ സൈദ്ധാന്തികനായ ഹെർബെർട് ഗോൾഡ് പറയുന്നത് കേൾക്കുക "The Storyteller must have a story to tell ,not some sweet prose ".കഥപറച്ചിലുകാരന് പറയാൻ ഒരു കഥയുണ്ടാവണം മധുരമായ ഗദ്യം പോരാ .അപ്പോൾ ഒരു ചോദ്യമുണ്ടാവാം 'കഥയെന്നാൽ എന്ത്?'യുക്തിസഹമായ ,കാലാനുസാരിയായ  ,സംഭവവിവരണം  തന്നെ .അരിസ്റ്റോട്ടിൽ പ്ലോട്ടിനെക്കുറിച്ച് പറഞ്ഞതു പോലെ ആദിമദ്ധ്യാന്തങ്ങളുള്ളത് .പക്ഷേ ഈ നിയമം പാലിക്കാത്ത ,സംഭവങ്ങളും പാത്രങ്ങളും ഒരു ക്രമവും അനുസരിക്കാതെ പ്രത്യക്ഷപ്പെടുന്ന നല്ല ചെറുകഥകളില്ലേ ?ഉണ്ട് .എന്നുവെച്ചാൽ നമുക്ക് നിര്വചനത്തിന്റെ പരിധി വിപുലീകരിക്കേണ്ടിയിരിക്കുന്നു .തൽക്കാലം ഒരു ഗദ്യരചന സു  ഘടിതമായ ഇതിവൃത്തത്തോടു കൂടിയ ചെറുകഥകളുമായി രൂപ സാദൃശ്യം പുലർത്തുന്നുണ്ടെങ്കിൽ അതൊരു ചെറുകഥയാണെന്നു നമുക്കു തീരുമാനിക്കാം .
   പക്ഷേ അവിടേയും പ്രശ്നങ്ങൾ അവസാനിക്കുന്നില്ല .കാരണം ചില  ചെറുകഥകളുണ്ട് സംഭാവ്യതകളും അസംഭാവ്യതകളും കൂടിക്കലർന്ന് പരസ്പരപൂരകങ്ങളല്ലാത്തഇതിവൃത്തവഴികളിലൂടെ,കാര്യകാരണ ബന്ധങ്ങളെ നിരാകരിച്ചു കൊണ്ട് വികസിച്ചുവരുന്നവ ,പ്രതികഥകൾ എന്നു വിളിക്കപ്പെടാവുന്നവ . ലോക പ്രശസ്തമായ ചില ചെറുകഥകളെങ്കിലും ഈ ഗണത്തിൽ പെടുത്താവുന്നവയാണ് .അവയും ചെറുകഥകൾ തന്നെയാണ് .കാരണം അവയിൽ സന്നിഹിതങ്ങളായ സാധ്യതകളിൽ നിന്ന് വായനക്കാരന് ഒരു കഥ നിർമ്മിച്ചെടുക്കാൻ കഴിയുന്നു ,ആഖ്യാന വൈചിത്ര്യത്തിൽ നിന്ന് ,ഭ്രമ കല്പനകളിൽ നിന്ന് .ചുരുക്കത്തിൽ ഒരു ഗദ്യ രചന ചെറുകഥയാണെന്നു നിർണ്ണയിക്കപ്പെടണമെങ്കിൽ പാത്രധർമ്മങ്ങൾ ക്രിയകളിലൂടെ സാക്ഷാത്കരിക്കപ്പെടുന്നതായി വായനക്കാരന് അനുഭവവേദ്യമാകുന്ന തരത്തിൽ ഒരു രൂപശില്പം ആ രചനക്കുണ്ടാവണം ,ആ രൂപം എത്രതന്നെ ശിഥിലമായാലും .മറിച്ചു പറഞ്ഞാൽ വായിക്കുന്ന സ്ളധബദ്ധമായ രചനയിൽ നിന്ന് കൃത്യമായ രൂപശില്പമുള്ള ഒരു ചെറുകഥ മനസ്സിൽ നിർമ്മിക്കാൻ ആസ്വാദകനു കഴിയണം .The short story is nothing if there is no story to tell എന്ന് ബ്രാൻഡർ മാത്യൂസ് പറയുന്നത് ഈ അർത്ഥത്തിലാണ് നാം മനസ്സിലാക്കേണ്ടത് .
    ഇതെല്ലാമുണ്ടെങ്കിലും ഒരു കഥ ചെറുകഥയാവണമെങ്കിൽ അത് മനുഷ്യന്റെ, മനുഷ്യ ബന്ധങ്ങളുടെ കഥ പറയുന്നതായിരിക്കണം .സാരോപദേശ കഥകളും ഗുണപാഠകഥകളും മറ്റും ചെറുകഥയുടെ പരിധിയിൽ വരാത്തതിനു കാരണം ഇതാണ് .കൂടാതെ ചെറുകഥ ചെറിയകഥയായിരിക്കണം .എത്രത്തോളം ചെറുത് എത്രത്തോളം വലുത് എന്നൊക്കെയുള്ളത് കൃത്യമായി നിര്വചിക്കപ്പെട്ടിട്ടില്ല  .എന്തായാലും ചെറിയ നോവൽ ചെറുകഥയാവുകയില്ല .കുറച്ചു വലിയ ഒരു ചെറുകഥ ചെറിയ നോവലാവുകയുമില്ല .ഒരു സംഭവഗതിയുടെ   -എപ്പിസോഡ് -ആഖ്യാനം ചെറുകഥ ;പരസ്പരം ബന്ധപ്പെട്ട സംഭവഗതികളുടെ പരമ്പരയുടെ ആഖ്യാനം നോവൽ എന്നത് ഉപയോഗപ്രദമായ ഒരു മാനദണ്ഡമാണ് ഇക്കാര്യത്തിൽ .
   ഇപ്പോഴും നാം ചെറുകഥയുടെ ഒരു നിർവചനത്തിൽ എത്തിയിട്ടില്ല .അങ്ങിനെ ഒരു നിർവചനം അസാദ്ധ്യമാണ് .നല്ല ധാരാളം ചെറുകഥകൾ വായിച്ച് നമ്മുടെ മനസ്സിൽ എന്താണ് ചെറുകഥ എന്നതിനെക്കുറിച്ച് ഒരു ധാരണ ഉണ്ടായിട്ടുണ്ടല്ലോ അതാണ് ചെറുകഥയെക്കുറിച്ച് സാദ്ധ്യമായ ഒരേ ഒരു നിർവചനം .

























































    







.















2019, ജൂലൈ 25, വ്യാഴാഴ്‌ച

25-7-2019
Creativity
-------------
'Apoorva vasthunirmmanakshamaa prajna Prathiba"so says the Acharya the Great Anandavardhana .Translated literally "The Intellect that is capable of making something so far non existent is Genius ".The statement was made in relation to literary creation but it holds good for all human activity ,literary, scientific,histrionic ,painting ,sculpture ,singing ,dancing ,cooking and so on .Here one is being creative as God was in the beginning where he created Heaven and the Earth in one day out of nothingness .                                                                                                                                                                       What is given above is an Indian definition and the example quoted  is from the very beginning   of the Old Testament .Both are several centuries old .So let us look into what the modern west has to say in the matter “Creativity is the process of bringing something new into being. Creativity requires passion and commitment. It brings to our awareness what was previously hidden and points to new life. The experience is one of heightened consciousness: ecstasy.” – Rollo May, The Courage to Create.Is it not the as the Anandavardhana dictum except that the modern westerner is descriptive and analytical about details ?Yes .No doubt..so it is creation of something new.For those who are intersted to pursue more on the subject one more defenition of creativity is added here ,It adds some analytical detail to the prevously quoted statement though it does not alter thetone and  tenor of the note 
   “Creativity is a combinatorial force: it’s our ability to tap into our ‘inner’ pool of resources – knowledge, insight, information, inspiration and all the fragments populating our minds – that we’ve accumulated over the years just by being present and alive and awake to the world and to combine them in extraordinary new ways.” — Maria Popova, Brainpickings.
 so it is creation of some thing new .The definitions all agree .
          The real danger about definitions is that they scare people .They describe qualities as though they are confined to a select few .This is unjust .Every human being is a creator in his or her own way.whatever you say ,write draw act or  sing you do it in your own way and it is inimitable like your finger print .So if you write something it is creative writing .Rather whatever you do is your creative contribution to the world at large .But you may not get a jnanpeeth,grammy,or oscar though .that means everybody may not be good at everything .But it is certain that every person is good at some thing .No human being comes into this world without the ability to do some things  on its own .Everybody is a creator .
    So here is a column for everybody associated with R C T,.your contributions That is writings , drawings photographs should reach the Editorial Board not later than 15th of every month .That is each month  there is about a month to finalize your work .This is a lot of time as we already know The Universe was created in less than one fourth of the time .Creativity at Work Value Creation


















      

2019, ജൂലൈ 22, തിങ്കളാഴ്‌ച

22-7-2019/ ൧൧൯൪ കർക്കിടകം ൬
-----------------------------------------------------------
രാമായണ മാസം ൧൧൯൪ -1
--------------------------------------------
"സ്വാദ്ധ്യായതപോദാനയജ്ഞാദികർമ്മങ്ങളാൽ
സാദ്ധ്യമല്ലൊരുവനും കൈവല്യമൊരുനാളും .
മുക്തിയെ സിദ്ധിക്കേണമെങ്കിലോ ഭവൽപ്പാദ
ഭക്തികൊണ്ടൊഴിഞ്ഞു മറ്റൊന്നിനാലാവതില്ല "
(അദ്ധ്യാത്മ രാമായണം ..ബാലകാണ്ഡം )
തപസ്സ്വാധ്യായാദികളാണ് മോക്ഷമാർഗ്ഗമെന്നത് സവസമ്മതവും ചിരപുരാതനവുമായ വിശ്വാസമാണ് .തപസ്സ് എന്നാൽ ആത്‌മാവിൽ ആത്മാവിനെ ദർശിച്ചു കൊണ്ടുള്ള നിരന്തരധ്യാനം ;സ്വാദ്ധ്യായം അറിവിലൂടെ ആത്മാവിനെ സാക്ഷാത്കരിക്കാനുള്ള  യത്നം ,ജ്ഞാനയോഗം .ദാനം തന്റെ ആവശ്യങ്ങൾ പരിഗണിക്കാതെ അന്യനു നൽകൽ ,അത് പാത്രം അറിഞ്ഞാവണം .യജ്ഞം വേദങ്ങളിലെ കർമ്മകാണ്ഡങ്ങളുടെ അനുഷ്ഠാനം .ഇവയൊക്കെ അനാദികാലം മുതൽക്കേ മോക്ഷമാർഗ്ഗങ്ങളായി പരിഗണിക്കപ്പെട്ടു പോരുന്നു .പക്ഷേ ഇവയെ ഒക്കെ ഒഴിവാക്കി ഭക്തിയെ ഏക മോക്ഷ സമാധാനമായി നിർദ്ദേശിക്കുകയാണ് പന്ത്രണ്ടാം നൂറ്റാണ്ടിലാരംഭിച്ച ഭക്തിപ്രസ്ഥാനം ചെയ്തത് .ഭക്തി എന്നാൽ നിരന്തരപ്രേമം എന്നാണ് ശങ്കരാചാര്യരുടെ  നിർവചനം .ഈശ്വരങ്കലുള്ള സമ്പൂർണ്ണ സ്വയം സമർപ്പണം .രണ്ട് അപകടങ്ങളെ ആയിരുന്നല്ലോ അന്ന് ഹിന്ദു ധർമ്മം നേരിട്ടിരുന്നത് .ഒന്ന് വൈദേശികമായ ആശയങ്ങളും അവയുടെ സായുധമായ ആക്രമണവും ;മറ്റൊന്ന് വേദോപനിഷത്തുകളുടെ ദുർ വ്യഖ്യാതാക്കളായ  വരേണ്യവർഗ്ഗം അടിച്ചേൽപ്പിക്കുന്ന ദുരാചാരങ്ങളുംഅടിമത്തവും .ഇവയ്‌ക്കെതിരെയുള്ള ചെറുത്തു നിൽപ്പിന്റെ ഭാഗമായി എഴുതപ്പെട്ട ഒന്നാണ് അദ്ധ്യാത്മരാമായണം .രാമനെ അവതാരപുരുഷനായും അപഹൃതയായ സീതയെ  മായാ സീതയായും മറ്റും കൽപ്പിച്ചു കൊണ്ടുള്ള ഈ കാവ്യം ഉത്തമ സാഹിത്യ കൃതികളുടെ ഗണത്തിൽ പെടുന്നില്ല .കൃതിയുടെ ഗുണമേന്മ രചയിതാവിനോ പ്രസ്ഥാനത്തിനോ പ്രശ്നമായിരുന്നില്ല .അകത്തും പുറത്തുമുള്ള ശത്രുക്കളെ നേരിടാൻ ഏക ആയുധമായ ഭക്തിയെ ഉദ്ദീപിപ്പിക്കുക എന്നതായിരുന്നു അവരുടെ ആവശ്യം .അദ്ധ്യാത്മ രാമായണം അതിനേറ്റവും ഉതകുന്നതായിരുന്നു .
      എഴുത്തച്ഛൻ പരിഭാഷക്കു തെരഞ്ഞെടുത്തത് അദ്ധ്യാത്മ രാമായണമായിരുന്നു ആദികാവ്യമല്ല .ആദികാവ്യത്തിന്റെ പരിഭാഷയിലൂടെ തന്റെ പ്രതിഭാ വിലാസം പ്രകടിപ്പിക്കാൻ സാദ്ധ്യമല്ല എന്നദ്ദേഹത്തിനു തോന്നിയത്രേ .വ്യാസ മഹാഭാരതം  മഹത്തായ ഒരു മലയാള കവിതയായി ഒരു  ഗുളികചെപ്പിലൊതുക്കിയ കവികുല ഗുരുവിന് അങ്ങിനെ ഒരാശങ്കയോ ? അപ്പോൾ കാരണം അതല്ല .ഭക്തി പ്രസ്ഥാനത്തിന് ഇവിടേയും പ്രസക്തിയുണ്ടായിരുന്നു അക്കാലത്ത് .വിദേശികൾ ഒരു വശത്ത് അനാചാരമണ്ഡലാച്ഛത്രരായ വരേണ്യ വർഗ്ഗം മറുവശത്ത് .ഇതിനിടയിൽപ്പെട്ട സാധാരണക്കാരന്റെ ആത്മീയ ത്വരയെ തൃപ്തിപ്പെടുത്താൻ അദ്ധ്യാത്മരാമായണമാണാവശ്യം എന്നദ്ദേഹം തീരുമാനിച്ചു .മലയാള ഭാഷയിലെ എക്കാലത്തെയും മികച്ച കാവ്യം അങ്ങിനെ ജന്മമെടുത്തു .
      ഭക്തി ജനത്തെ കർമ്മവിമുഖമാക്കുകയില്ലേ ,വിദേശികളെയോ ദുരാചാരികളായ വരേണ്യ വർഗ്ഗത്തെയോ ചെറുത്തുനിൽക്കാൻ അപ്പോൾ അവർക്കാവുമോ ?ഈ ചോദ്യങ്ങൾക്കുത്തരം കണ്ടെത്താൻ 'ഭക്തി ' 'ഈശ്വരൻ' എന്നീ സങ്കല്പനങ്ങളുടെ അർത്ഥവ്യാപ്തിയെക്കുറിച്ചു കൂടുതൽ മനസ്സിലാക്കേണ്ടിയിരിക്കുന്നു .അതിനുള്ള യത്നം അടുത്ത ലക്കത്തിൽ .
           'വന്ദേ വാല്മീകി കോകിലം '





   

























18-7-2019 ഇന്ന് ജൂലൈ 18 ;അമ്പതു വര്ഷം മുമ്പ് 1969 ജൂലൈ 18 നാണ് ഞാൻ തിരുവനതപുരം ഏ ജീ സോഫീസിൽ ജോലിയിൽ പ്രവേശിച്ചത് ;ഇന്ത്യൻ ഭരണഘടനയും അനുബന്ധനിയമാവലികളും അനുസരിച്ച് ജോലിചെയ്തുകൊള്ളാമെന്നു ദൃഢ പ്രതിജ്ഞ ചെയ്തുകൊണ്ട് .പിന്നീടുള്ള മുപ്പത്തേഴു വർഷവും ഞാനാ പ്രതിജ്ഞ അക്ഷരം പ്രതി പാലിച്ചു ,കൃത്യമായും സത്യസന്ധമായും എന്റെ ജോലിചെയ്തു ;ഓഫീസിലും എന്റെ സേവനം കടം വാങ്ങിയ മൂന്നു പൊതുമേഖലാ സ്ഥാപനങ്ങളിലും .
പക്ഷെ ഞാൻ ഭരണഘടനയുടെ വകുപ്പകൾക്കെതിരെയുള്ളവ ഉൾപ്പെടെയുള്ള സമരങ്ങളിലും പങ്കെടുത്തു .ലോക ചരിത്രത്തിലെ ഏറ്റവും ക്രൂരവും ഹീനവുമായ ഏകാധിപത്യങ്ങളിലൊന്നിന്റെ ഡ്രസ്സ് റിഹേഴ്സൽ നടന്നത് കേരള ഏ ജീസിലാണ് അവിടത്തെ സംഘടനയുടെ ജനറൽ സെക്രട്ടറിയെ ഇന്ത്യൻ പ്രസിഡന്റ് നേരിട്ട് പിരിച്ചു വിട്ടുകൊണ്ട് .അതിനെതിരായ ചെറുത്തുനില്പിന്റെ ഭാഗമായതാണ് എന്റെ ജീവിതത്തിലെ ഏറ്റവും സാർത്ഥകമായ സംഭവം എന്ന് ഞാൻ കരുതുന്നു .വിക്രമൻ തിരിച്ചു വന്നില്ല .പക്ഷെ 1960 ഇൽ 80 രൂപ കുറഞ്ഞ വേതനം നിശ്ചയിക്കപ്പെട്ടിരുന്നുവെങ്കിൽ ഇന്നത് ൨൦൦൦൦ ത്തിൽ അധികമായിരിക്കുന്നു . .വിലസൂചിക അന്നത്തെ കണക്കുവെച്ച് 100 ആയിരുന്നത് ഇന്ന് 8000 ത്തിൽ എത്തിയിട്ടില്ല .യാഥാർത്ഥവേതനം പല മടങ്ങു വർദ്ധിച്ചുവെന്നർത്ഥം .തോറ്റ ചരിത്രം കേട്ടിട്ടില്ല എന്ന മുദ്രാവാക്യം അന്വർത്ഥമാണ് അതിനെ പരിഹസിക്കുന്നത് ശരിയല്ല എന്നൊക്കെ മനസ്സിലായല്ലോ .ജീവനും ജോലിയും ഇൻക്രെമെന്റും ഒക്കെ നഷ്ടപ്പെടുത്തിയഒരുപാട് മനുഷ്യരുടെ ,ലോക ദൃഷ്ടിയിൽ തോറ്റ മനുഷ്യരുടെ ചോരയും കണ്ണീരും വിയർപ്പുമാണ് ഈ സുസ്ഥിതി സാദ്ധ്യമാക്കിയത് .തോറ്റ മനുഷ്യരാണ് ചരിത്രം സൃഷ്ടിക്കുന്നത് .അക്കൂട്ടത്തിൽ ഏറ്റവും പിൻനിരയിലാണെങ്കിലും ഒരു സ്ഥാനം അവകാശപ്പെടാനുണ്ടെന്നതിൽ ഞാൻ അഭിമാനിക്കുന്നു .
ഇപ്പോൾ മഹാത്മാക്കളല്ലാത്തവർക്കും ആത്മകഥയെഴുതാമല്ലോ .ഞാനും എഴുതുന്നുണ്ട് എന്റെ എഫ് ബി വായനക്കാർക്കു വേണ്ടി .അപ്പോൾ എല്ലാം വിശദമായി പറയാം .
ഇപ്പോൾ ആ കടലാസ്സു കുന്നുകൾക്കിടയിൽ ഇണങ്ങിയും പിണങ്ങിയും പ്രണയിച്ചും കലഹിച്ചും ഫലിതം പറഞ്ഞും ശകാരിച്ചും എനിക്കൊപ്പം ജീവിച്ചവരെ ഓർമ്മിക്കുക മാത്രം ചെയ്യട്ടെ




2019, ജൂലൈ 7, ഞായറാഴ്‌ച

May7,2019
സമുദ്ര ശില
---------------------
ഒറ്റയിരിപ്പിനു വായിച്ചു തീർത്ത പുസ്തകങ്ങളിലൊന്നാണിത് .ഉറക്കം വായനയെ തടസ്സപ്പെടുത്തിയെങ്കിലോ എന്നു കരുതി രാത്രിയിലെ ഗുളികകൾ  ഏതാനും മണിക്കൂർ മാറ്റിവെച്ചു .പൈങ്കിളിക്കഥകളും ഡിറ്റക്റ്റീവ് നോവലുകളും മറ്റുമല്ലേ അങ്ങിനെ വായിക്കുന്നത് എന്നു ചോദിക്കുന്നവരോട് 'അല്ല ഞാൻ പല ക്ലാസിക്കുകളും ഒറ്റയരിപ്പിനു വായിച്ചു തീർത്തിട്ടുണ്ട് എന്നാണു പറയാനുള്ളത് ;അന്നാ കരിനീന,മാർത്താണ്ഡവർമ്മ ,ഭ്രാന്താലയം ,ചെമ്മീൻ ,സുന്ദരികളും സുന്ദരന്മാരും , നാലുകെട്ട് ,പ്ലേഗ് ,ട്രയൽ .....അങ്ങിനെ പലതും .ധർമ്മരാജായും,കയറും ,തെരുവിന്റെകഥയും ,അരനാഴിക നേരവും താളവും  കുറ്റവും ശിക്ഷയുമെല്ലാം സമയമെടുത്താണ് വായിച്ചത് .അതിന്റെ പേരിൽ ഇതിൽ ഒരു വിഭാഗത്തിൽ പെട്ട കൃതികൾ മറ്റുവിഭാഗത്തിൽ പെട്ട കൃതികളെക്കാൾ മഹത്തരങ്ങളെന്നു പറയാൻ കഴിയുകയില്ലല്ലോ ..സമുദ്രശിലയെക്കുറിച് ഗൗരവപൂർവ്വമായ ഒരു രണ്ടാം വായനയ്ക്കു ശേഷം അഭിപ്രായം പറയുന്നതായിരിക്കും ഉചിതമെന്നു ഞാൻ വിചാരിക്കുന്നു, യഥാർത്ഥ വ്യക്തികളും സാങ്കല്പിക കഥാപാത്രങ്ങളും വാസ്തവത്തിൽ സംഭവിച്ചവയും ഭാവനാസൃഷ്ടമായവയും  ഭ്രമകല്പനകളും എല്ലാം കൂടിക്കലർന്നു സങ്കീർണമായിത്തീർന്ന രൂപശില്പം വിശദമായ പഠനം ആവശ്യപ്പെടുന്നതു കൊണ്ട്
      ഒരുകാര്യം മാത്രം ഇപ്പോൾ പറയട്ടെ :സ്വന്തം മകന്റെ ഭാര്യയായിത്തീരേണ്ടിവന്ന ഈഡിപ്പസ്സിലെ ജാക്കോസ്റ്റയുടെ ഭാവം കൈക്കൊള്ളുന്നുണ്ട് സമുദ്രശിലയിലെ മുഖ്യകഥാപാത്രം .ഈഡിപ്പസ് നാടകം ശ്രദ്ധിച്ചു വായിച്ചാലറിയാം ജാക്കോസ്റ്റ സത്യം ഈഡിപ്പസ് അറിയുന്നതിന് മുമ്പ് തന്നെ മനസ്സിലാക്കുന്നുണ്ട് ;പക്ഷെ ആ സത്യം ഈഡിപ്പസ് അറിയരുതെന്ന് അവരാഗ്രഹിക്കുന്നു ,അന്വേഷണങ്ങളിൽ നിന്ന് ഈഡിപ്പസ്സിനെ പിന്തിരിപ്പിക്കാൻ അവർ ശ്രമിക്കുന്നു .ആ ശ്രമം പരാജയപ്പെടുമ്പോഴാണ് സത്യം അറിയുന്ന നിമിഷത്തിലല്ല അവർ ആത്മഹത്യ ചെയ്യുന്നത് .ചുരുക്കിപ്പറഞ്ഞാൽ ഈഡിപ്പസ് തുടർന്ന് ജീവിക്കണമെന്ന് അവർ ആഗ്രഹിച്ചു .അതിനുവേണ്ടി സ്വന്തം മകന്റെ ഭാര്യയായി തുടരാൻ അവർക്കു വിസ്സമ്മതം ഉണ്ടായിരുന്നില്ല .എന്തായാലും ജക്കോസ്റ്റയെ ഈ നിലയിൽ ഉൾക്കൊള്ളാൻ മലയാളി മനസ്സ് തയാറായിരുന്നില്ല ഇതുവരെ.എന്നാൽ ഈ യഥാർത്ഥ ജാക്കോസ്റ്റയുടെ ഭാവത്തിലേക്കാണ് സുഭാഷ്‌ചന്ദ്രന്റെ കഥാപാത്രം എത്തിച്ചേരുന്നത് ,ആസ്വാദനത്തിലെ കാപട്യങ്ങളെ വെല്ലുവിളിച്ചുകൊണ്ട് .അഭിനന്ദനങ്ങൾ സുഭാഷ് സർഗ്ഗശക്തിയുടെ അനിവാര്യമായ ധീരതക്ക്



















2019, ജൂൺ 21, വെള്ളിയാഴ്‌ച

20-6-2019

സംഗീതമേ ജീവിതം -----
------------------------------------
  വളരെക്കാലം മുമ്പാണ്, ഞങ്ങൾ കുറച്ചു സുഹൃത്തുക്കൾ ഒരു വൈ കുന്നേരം മ്യുസിയം പാർക്കിൽ റേഡിയോയിലെ ചലച്ചിത്രഗാനങ്ങൾ കേൾക്കുകയായിരുന്നു .'കായാമ്പൂവിനും ' 'പൂർണേന്ദുമുഖിക്കും''പൊട്ടാത്ത പൊന്നിൻ കിനാവിനും 'മറ്റും ശേഷം പഴയ ഒരു പാട്ടിന്റെ അനൗൺസ്‌മെന്റ് വന്നു .അതു കേട്ടപ്പോൾ ഞങ്ങളുടെ സമീപത്തിരുന്നു   പാട്ടു കേൾക്കുകയായിരുന്ന അപരിചിതനായ മദ്ധ്യവയസ്കൻ --ഞങ്ങൾ ഇരുപത്തഞ്ചിൽ താഴെയുള്ളവരായിരുന്നു ---പോകാൻ എഴുനേറ്റു .എന്റെ സുഹൃത്ത് രാജന് സഹിച്ചില്ല .അയാൾ ആ അപരിചിതനോടു ഗൗരവത്തിൽ പറഞ്ഞു" സാറിന് അടുത്ത ജന്മത്തിൽ പോലും കലാബോധമെന്ന ഒന്ന് ഉണ്ടാവുകയില്ല" എന്ന് .മദ്ധ്യവയസ്കൻ മാന്യനായതു കൊണ്ട് മറുപടി ചിരിയിൽ ഒതുക്കി തന്റെ വഴിക്കു പോയി .പെരുമാറ്റം മോശമായി എന്നു പറഞ്ഞ ഞങ്ങളോട് രാജൻ പറഞ്ഞത് "പാട്ടു കേൾക്കാൻ വന്ന ഒരാൾ ഈ പാട്ടു കേൾക്കാൻ അവസരമുണ്ടായിട്ടും  അതുപേക്ഷിച്ചു പോയാൽ പ്രതിഷേധിക്കുക തന്നെ വേണ"മെന്നാണ് .."ഇതു പോലൊരു പാട്ടുണ്ടോ "രാജൻ ചോദിച്ചു .
    ഏതാണ് ആ പാട്ട് എന്നല്ലേ ;ഹരിശ്ചന്ദ്ര എന്ന ചിത്രത്തിൽ കമുകറ പുരുഷോത്തമൻ  പാടിയ ആത്മ വിദ്യാലയമേ ..രചന തിരുനയിനാർകുറിച്ചി ,സംഗീതം ബ്രദർ ലക്ഷ്മണൻ ആകാശവാണിയിൽ  അപ്പോൾ കേട്ട സ്ത്രീശബ്ദത്തിലെ അനൗൺസ്‌മെന്റ് പോലും ഞാൻ ഇപ്പോഴും ഓർക്കുന്നു .രാജൻ പറഞ്ഞത് ശരിയാണ് .അതു പോലെ വളരെ കുറച്ചു പാട്ടുകളേ മലയാളത്തിലുണ്ടായിട്ടുള്ളു .ഇന്നും ,ആറരപതിറ്റാണ്ടിനു ശേഷവും ആ പാട്ട് നമ്മുടെ ഏറ്റവും മികച്ച ഗാനങ്ങളിലൊന്നായി നിത്യനൂതനമായി   നിലനിൽക്കുന്നു .
   ഏഷ്യാനെറ്റ്ന്യൂസിലെ 'ഡാനിയേലിന്റെ മക്കൾ'എന്ന സീരിസിൽ ഇന്നത്തെ എപ്പിസോഡ് കാമുകറയെക്കുറിച്ചായിരുന്നു .ആത്‌മവിദ്യാലയം മാത്രമല്ല പാടിയ പാട്ടുകൾ ഏതാണ്ടെല്ലാം തന്നെ കാലാതിവർത്തികളാക്കാൻ കഴിഞ്ഞ മഹാപ്രതിഭയാണ് കമുകറ .പാടാനേറെ പ്രയാസമുള്ള 'ഏകാന്തതയുടെ അപാരതീരം 'അതിന്റെ ഭാവഗാംഭീര്യമോ പ്രൗഢിയോ ഒട്ടും ചോർന്നു പോകാതെ അദ്ദേഹം പാടിയത് കേട്ടപ്പോൾ മറ്റാർക്കും അതിനു കഴിയുമായിരുന്നില്ല എന്ന് തോന്നിയതിൽ അദ്‌ഭുതത്തിനവകാശമില്ല .
   ക്‌ളാസിക്കൽ ടച്ചുള്ള ഗാനങ്ങൾ മാത്രമല്ല കമുകറ പാടിയിട്ടുള്ളത് .സംഗീതമേ ജീവിതം ,മിണ്ടാത്തതെന്താണ് തത്തേ എന്നിങ്ങനെയുള്ള മധുരമുള്ള പ്രണയ ഗാനങ്ങൾ എന്നും ഓർത്തിരിക്കാനായി അദ്ദേഹം മലയാളിക്കു സമ്മാനിച്ചിട്ടുണ്ട് .'തുമ്പപ്പൂ പെയ്യണ പൂനിലാവ് 'ഒരുകാര്യം വ്യക്തമാക്കുന്നു .കാർഷികരംഗത്തെ നാടൻ പാട്ടുകളുടെ ശൈലി ഏതെങ്കിലും ഒരു കലാസമിതിയുടെ കുത്തകയല്ല .ആ ജനുസ്സിൽപ്പെട്ട ഏറ്റവും ശ്രദ്ധേയമായ   ഗാനങ്ങളിൽ ഒന്നാണല്ലോ അത് .
    അധികം ശ്രദ്ധിക്കപ്പെടാതെ  പോവുന്ന മറ്റൊരുകാര്യം കമുകറ ഹാസ്യഗാനങ്ങളും നന്നായി പാടുമായിരുന്നു എന്നുള്ളതാണ് .പ്രശസ്തമായ ഒരുദാഹരണം :'അന്തപ്പന് നിധികിട്ടുന്നതിനെക്കുറിച്ചുള്ള മൈനത്തരുവിയിലെ ,അടൂർഭാസി അവതരിപ്പിക്കുന്ന ഗാനം .
      തന്റെ യുവത്വത്തിൽ തന്നെ കമുകറ പിന്നണിഗാനആലാപനം മതിയാക്കി .വ്യക്തിപരമായ അസൗകര്യങ്ങൾ കൊണ്ടാവാം .സിനിമയല്ലേ  വേറെ കാരണങ്ങളുമുണ്ടാവാം .അതിനെക്കുറിച്ചാലോചിട്ട് ഇപ്പോൾ കാര്യമൊന്നുമില്ല .65 ആം വയസ്സിൽ അദ്ദേഹം വിടപറയുകയും ചെയ്തു .പാടിയ  പാട്ടുകൾ കൊണ്ട് പിൻതലമുറകളെ നമ്രശിരസ്കരയാക്കിയ മഹാകായകന് ആദരവ് സ്നേഹം .ഏഷ്യാനെറ്റ് ന്യൂസിന് നന്ദിയും 




























2019, ജൂൺ 10, തിങ്കളാഴ്‌ച

10-6-2019
---------------

       വിനായകൻ ഇരുത്തം വന്ന നടനായിരിക്കുന്നു .കാലത്തിന്റെ പ്രയാണത്തിനനുസരിച് കഥാപാത്രത്തിന്റെ സ്വഭാവത്തിലും ചേഷ്ടകളിലും വരുന്ന മാറ്റങ്ങൾ അയത്ന ലളിതമായി ആവിഷ്കരിക്കപ്പെട്ടിരിക്കുന്നത്   അഭിനയത്തിലെ പക്വതയുടെ  സൂചനയാണ് .ശരീര ഭാഷയിൽ സ്വാഭാവികമെന്നോണം വരുന്ന മാറ്റങ്ങൾ ഏതഭിനേതാവിനെയും അസൂയപ്പെടുത്തും (After watching Thottappan on 8-6-2019)

2019, ജൂൺ 7, വെള്ളിയാഴ്‌ച

6-6-2019
------------
എങ്ങിനെ നീ മറക്കും
----------------------------------
മറക്കാൻ പ്രയാസമാണ് ഹരിശ്ചന്ദ്രയിലെ ചന്ദ്രമതിയെ ,നീലക്കുയിലിലെ നീലിയെ ,,പാടാത്തപൈങ്കിളിയിലെ ചിന്നമ്മയെ ,രണ്ടിടങ്ങഴിയിലെ ചിരുതയെ, മുടിയനായപുത്രനിലെ (ഇപ്പോൾ പേരോർമ്മയില്ലാത്ത )കർഷകത്തൊഴിലാളി യുവതിയെ ,ഭക്തകുചേലയിലെ സുശീലയെ ,ശ്രീരാമപട്ടാഭിഷേകത്തിലെ കൈകേയിയെ ,അമ്പതുകളിലെ ഒട്ടനവധി ജനപ്രിയനായികമാരെ ,കേട്ടറിവു മാത്രമുള്ള നല്ലതങ്കയെ ഇവരെയൊക്കെ വെള്ളിത്തിരയിലവതരിപ്പിച്ച മിസ്‌കുമാരി എന്ന ത്രേസ്യാമ്മയെ .
     ഏഷ്യാനെറ്റ് ന്യൂസിന്റെ 'ഡാനിയേലിന്റെ മക്കൾ' എന്ന പരമ്പ രയിലെ ഇന്നത്തെ എപ്പിസോഡ് മിസ്‌കുമാരിയെ കുറിച്ചായിരുന്നു .യശശ്ശരീരയായ അഭിനേത്രിയുടെ യുവാക്കളായ രണ്ടുമക്കളും ശ്രീകുമാരൻതമ്പിയുമാണ് നടി യെക്കുറിച്ച് പറയാൻ സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടത് .കുമാരിയുടെ അടുത്ത സഹപ്രവർത്തകർ ഒട്ടുമിക്കവരും ഇന്നു ജീവിച്ചിരിക്കുന്നില്ലല്ലോ .
      അന്നു നിലവിലിരുന്ന  തമിഴ് മാതൃകയിലുള്ള അതിനാടകീയ ഭാവപ്രകടനങ്ങളും സംസാരരീതിയും ഒഴിവാക്കി മലയാള സിനിമയിൽ സ്വാഭാവികതയുള്ള അഭിനയ സംഭാഷണ ശൈലി കൊണ്ടുവന്നത് മിസ്‌കുമാരിയാണെന്നു തമ്പിസാർ പറഞ്ഞു .നൂറുശതമാനം സത്യമാണ് ആ പ്രസ്താവന .അവരെ തുടർന്നു വന്ന പ്രമുഖ അഭിനേതാക്കൾ ,നസീർ ,സത്യൻ തുടങ്ങിയ നായക നടന്മാർ ,രാഗിണി അംബിക മുതലായ മുഖ്യ നടികൾ ഇവരെല്ലാം കുമാരിയുടെ രീതി പിന്തുടർന്നു .നേരത്തെ രംഗത്തുണ്ടായിരുന്ന തിക്കുറിശ്ശി ,കൊട്ടാരക്കര ,ആറന്മുളപൊന്നമ്മ തുടങ്ങിയവർ അവരുടെ രീതി മാറ്റാൻ തയാറായി .അങ്ങിനെ മലയാളസിനിമക്ക്  സ്വന്തമായി ഒരഭിനയ ശൈലിയുണ്ടായി ,അതിഭാവുകത്വത്തിൽ നിന്നു മുക്തമായ യഥാതഥമെന്നു വിളിക്കാവുന്ന ഒരു ശൈലി ..നിരന്തരമായി പരിഷ്കരിക്കപ്പെട്ട ഇന്നത്തെ 'പെരുമാറ്റ '(Behave )രീതിയിൽ അതെത്തി നിൽക്കുമ്പോൾ കുമാരിയിൽ തുടങ്ങുന്ന ആ തലമുറയെ നമ്മൾ ഓർക്കാറില്ല .ഓർമ്മിപ്പിക്കാൻ ഇത്തരം എപ്പിസോഡുകൾ സഹായിക്കും .ഏഷ്യാനെറ്റ് ന്യൂസിനു നന്ദി .
     തമ്പിസാർ ഒരു കാര്യം കൂടി പറഞ്ഞു .അന്നു സംസ്ഥാന / ദേശീയ അവാർഡുകൾ നിലവിലുണ്ടായിരുന്നെങ്കിൽ കുമാരിക്ക് തീർച്ചയായും കിട്ടുമായിരുന്നുവെന്ന് .ഞാൻ യോജിക്കുന്നു .പ്രസ്ഥാനങ്ങൾക്ക് അടിത്തറയിടുന്നവർക്ക് പ്രതിഫലം കുറവായിരിക്കും ;പാരിതോഷികങ്ങൾ കിട്ടുകയില്ല .പക്ഷേ അവരുടെ സംഭാവനകളുടെ മഹത്വവും വൈശിഷ്ട്യവും അതിന്റെ പേരിൽ അൽപ്പം പോലും ചെറുതാവുന്നില്ല .
          ശാരദയും ശോഭനയും ഉർവ്വശിയും മഞ്ജുവാരിയരുംപാർവതിയും  മറ്റും അടങ്ങുന്ന പ്രഗദ്ഭരായ അഭിനേത്രികളുടെ പരമ്പരയിലെ പ്രഥമഗണനീയയ്ക്ക് ,അവരുടെ അഭിനയവും മുഖശ്രീയും ഏറ്റവും മുമ്പിൽ വെറും നിലത്തിരുന്നു കണ്ട് കോരിത്തരിച്ചിട്ടുള്ള ,ഞങ്ങൾ കണ്ടതിനുശേഷമാണല്ലോ പിന്നിലിരിക്കുന്ന പ്രമാണിമാർ കാണുന്നതെന്നഹങ്കരിച്ചിട്ടുള്ള ,ആ ആ അഹങ്കാരത്തിൽ ഒരല്പം ആറു പതിറ്റാണ്ടിനു ശേഷം ഇന്നും മനസ്സിൽ സൂക്ഷിക്കുന്ന ഒരു പഴയ സിനിമാ ഭ്രാന്തന്റെ ആദരവിന്റെ ആരാധനയുടെ സ്നേഹത്തിന്റെ പൂക്കൾ .













.














         

2019, ജൂൺ 4, ചൊവ്വാഴ്ച

3-6-2019

സീത, ഇളയിടം ,നവോത്ഥാനം
--------------------------------------------------
(ചിന്താവിഷ്ടയായ സീതയുടെ രചനയെ  കേരളീയ നവോത്ഥാനവുമായി ബന്ധപ്പെടുത്തിക്കൊണ്ട് ഡോ സുനിൽ പി ഇളയിടം നടത്തിയ പ്രഭാഷണത്തോടുള്ള പ്രതികരണം .പ്രഭാഷണം യൂ ട്യൂബിൽ ലഭ്യമാണ് .ഈ കുറിപ്പ് സാഹിത്യവിമർശം ദ്വൈമാസികം ജൂലൈ 2019 ലക്കത്തിൽ ലേഖന രൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് )

"നമ്മുടെ നവോത്ഥാനത്തിന്റെ അതിപ്രധാനമായ ഒരു പാരമ്പര്യത്തെ നാമിവിടെ വീണ്ടും ഓർക്കേണ്ടതുണ്ട് .അത് സ്ത്രീയുടെ നീതിക്കുവേണ്ടിയുള്ള ,സ്വാധികാരത്തിനു വേണ്ടിയുള്ള ഒരു വലിയ മുന്നേറ്റമായിരുന്നു "സുനിൽ പി ഇളയിടം ആവേശ ഭരിതനായി തുടരുന്നു ."അടുത്ത വർഷം 2019  കുമാരനാശാന്റെ മഹത്തായ കവിതകളിലൊന്നിന്റെ   ശതാബ്ദിയാണ്, ചിന്താവിഷ്ടയായ സീത.ചിന്താവിഷ്ടയായ സീതയിൽ സീത രാമനോടു പറയുന്ന ഒരു വാക്യം ഏതാണ്ടിങ്ങനെയാണ് .രാമൻ അവസാനത്തെ രാജസൂയത്തിന്റെ സന്ദർഭത്തിൽ പട്ടമഹിഷിയായി കാഞ്ചനസീതയെ പ്രതിഷ്ഠിച്ച് സീതയെ വിളിച്ചുവരുത്താൻ വാല്മീകിയെ അയക്കുന്ന സന്ദർഭത്തിൽ സീത മനസ്സിലോർക്കുന്ന ഒരു വാക്യമായിട്ട് ആശാൻ ഇങ്ങിനെ എഴുതിയിട്ടുണ്ട്
     അരുതെന്തയി വീണ്ടുമെത്തി "നിൻ "
    തിരുമുമ്പിൽ തെളിവേകി "ദീനയായ് "
    മരുവീടണമെന്നു മന്നവൻ
    കരുതുന്നോ ശരി പാവയോയിവൾ "..."
ഉദ്ധരണികൾക്കകത്തുള്ള വാക്കുകൾ ആശാന്റേതല്ല ഇളയിടത്തിന്റെയാണ് .ആശാന്റെ ശ്ലോകം ഇങ്ങിനെയാണ്‌ ;അതു വരെയുള്ള വിചാരധാരയിൽ നിന്നു വ്യത്യസ്തമായിസീത ശബ്ദ വിചാരമിശ്രമായ്  അരുളിച്ചെയ്യുന്നു
   അരുതെന്തയി വീണ്ടുമെത്തി ഞാൻ
   തിരുമുമ്പിൽ തെളിവേകി ദേവിയായ്
   മരുവീടണമെന്നു എന്നു മന്നവൻ
   കരുതുന്നോ ശരി പാവയോയിവൾ (187 )
ഇളയിടത്തിന്റെ പാഠഭേദം നിർദ്ദോഷമല്ല എന്ന് പ്രഭാഷണത്തിന്റെ തുടർന്നു വരുന്ന ഭാഗങ്ങൾ നമുക്ക് വ്യക്തമാക്കിത്തരുന്നു .കേൾക്കുക:
"ഇനിയും ഞാൻ വന്നു നിന്റെ മുമ്പിൽ നിന്റെ പട്ടമഹിഷിയായി നിനക്കൊരലങ്കാരമായി ഞാനിരിക്കുമെന്നു, രാമാ,നീ കരുതുന്നുണ്ടോ ?ഞാനൊരു പാവയാണോ ?ഒരു നൂറ്റാണ്ടു മുമ്പു മുഴങ്ങിയ ചോദ്യമാണു കേട്ടോ !ആ പാവയാക്കി മാറ്റാനാണ് ഇന്നീ ജാതിബ്രാഹ്‌മണ്യം ശ്രമിച്ചുകൊണ്ടിരിക്കുന്നത് !ആശാനെഴുതിയ കാലത്തൊന്നും ഞാൻ നേരത്തേ പറഞ്ഞതു പോലെ ഇങ്ങിനെ ഒരർത്ഥമൊന്നും ഇതിനു വരുമെന്ന് സ്വപ്നം കണ്ടിട്ടുണ്ടാവില്ല ......."
    ആരു സ്വപ്നം  കണ്ടിട്ടുണ്ടാവില്ല ?കുമാരനാശാനോ ?സ്ത്രീ പാവയല്ല എന്നദ്ദേഹം തറപ്പിച്ചു തന്നെ പറയുന്നുണ്ടല്ലോ .അദ്ദേഹം തന്റെ നായികയായി തിരഞ്ഞെടുത്തത് വാല്മീകിയുടെ സീതയെ തന്നെയാണ് . സ്വന്തം വ്യക്തിത്വം കാത്തുസൂക്ഷിക്കാൻ വേണ്ടി അഗ്നിയിൽ പ്രവേശിക്കാൻ സന്നദ്ധയായവൾ ,ഭൂഗർഭത്തിൽ അന്തർദ്ധാനം ചെയ്തവൾ . ആ
  സീത പക്ഷെ ആശാന്റെ കാവ്യത്തിൽ ഒരിടത്തുംരാമനെ സംബോധന ചെയ്യാൻ  മദ്ധ്യമപുരുഷ ഏകവചനം'നീ ' ഉപയോഗിക്കുന്നില്ല .ഉപയോഗിക്കുന്നത്  'ഭവാൻ 'എന്ന പദമാണ് .ലക്ഷ്മണനെ അനുസ്മരിക്കുന്നിടത്ത് നീ ,നിൻ തുടങ്ങിയ പദങ്ങൾ സുലഭമാണു താനും .തുടർന്നു വരുന്ന ഇളയിടം ഉദ്ധരിക്കാതെ വിട്ടിരിക്കുന്ന ശ്ലോകം കൂടി നോക്കുക
അനഘാശയ !ഹാ ക്ഷമിക്കയെൻ
മനവും ചേതനയും വഴങ്ങിടാ
നിനയായ്കമറിച്ച്  പോന്നിടാം
വിനയത്തിന്നു വിധേയമാമൂടൽ .(188 ).സീത വിനയവതിയായിരിക്കുംരാമസന്നിധിയിൽ എന്നകാര്യത്തിൽ സീതയ്ക്കും  സീതാകാവ്യകർത്താവിനും തീർച്ചയുണ്ട് .                                                                         അതുപോലെ   "ദേവിയായ് " എന്നത് "ദീനയായ് "എന്നു മാറ്റിയിരിക്കുന്നു പണ്ഡിതനായ പ്രൊഫസർ .സീത തന്നോടൊപ്പമുള്ളപ്പോഴും ഇല്ലാത്ത
പ്പോഴും രാമന് സംശയമേതുമില്ലാതിരുന്ന രണ്ടുകാര്യങ്ങളുണ്ട് .ഒന്ന് സീത സുചരിതയാണെന്ന കാര്യം .രണ്ടാമത്തേത് സീതയാണ് തന്റെ  ദേവി -പട്ടമഹിഷി -എന്നത് .അതിൽ സീതയ്ക്കും സംശയമുണ്ടായിരുന്നില്ല .
അതിനില്ല വികല്പമിപ്പോഴും
ക്ഷിതിപൻ മൽപ്രണയയ്ക നിഷ്ഠനാം
പതിയാ വിരഹം മഥിക്കിലും
രതിയും രാഘവനോർക്കിലന്യയിൽ (144 )
അഹഹ സ്വയമിന്നു പാർക്കിലുൾ
 സ്പൃഹായാൽ  കാഞ്ചനസീതയാണു പോൽ 
സഹധർമ്മിണി യജ്ഞ ശാലയിൽ 
ഗഹനം സജ്ജനചര്യയോർക്കുകിൽ (147 ) ഇങ്ങിനെ സീതാകാവ്യത്തിൽ നിന്ന് എത്രയോ ശ്ലോകങ്ങങ്ങൾ ഉദ്ധരിക്കാം."യജ്ഞേ യജ്ഞേ ച പത്ന്യർത്ഥം ജാനകീ കാഞ്ചനീ  ഭവേത് "എന്ന് വാല്മീകിരാമായണം ഉത്തരകാണ്ഡം 99 - 6 അപ്പോൾ ദേവി എന്ന പദത്തിന് മാറ്റമൊന്നും വരുത്തേണ്ട തില്ല .രാമസഹവാസത്തിൽ ദേവി ഒരിക്കലും ദീനയായിരുന്നിട്ടുമില്ല .പിന്നെയെന്തിനാണാ തിരുത്ത് .വിശദമായി പരിശോധിക്കേണ്ടിയിരിക്കുന്നു.
          രണ്ടു കാര്യങ്ങൾ ഇവിടെ പരിഗണിക്കപ്പെടേണ്ടതുണ്ട് .ഒന്ന് കേരളീയമനസ്സ് ഒരു വിചാരവിപ്ലവത്തിലൂടെ ഊർജ്ജിതാശയമായിക്കൊണ്ടിരുന്ന കാലഘട്ടത്തിലാണ് ചിന്താവിഷ്ടയായ സീത എഴുതപ്പെടുന്നത് .രണ്ട് ആശാൻ പ്രക്ഷുബ്ധമായ ആ കാലത്തിന്റെ പ്രതിനിധിയായ നായികയായി തെരഞ്ഞെടുത്തത് വാല്മീകിയുടെ സീതയെയാണ് . അക്കാലത്തെ പ്രമുഖ   നിരൂപകർ അടിവരയിട്ടു പറഞ്ഞതുപോലെ   ചിന്താവിഷ്ടയായ സീതയാണ്ചിന്താവിഷ്ടയായ തങ്കമ്മയല്ല  ആശാന്റെ നായിക .
     നിർവാസാനന്തരം വാല്മീകിയോടൊപ്പം ആശ്രമപ്രാന്തത്തിലെ താപസീമന്ദിരത്തിലെത്തുന്ന സീതയെ നാം വീണ്ടും കാണുന്നത് പതിനഞ്ചു വര്ഷങ്ങള്ക്കു ശേഷം അശ്വമേധയാഗഭൂമിയിലേക്ക് ആ മഹർഷിയുടെ പിന്നിൽ അധോമുഖിയായി നടന്നുവരുന്നതായാണ് .അതിനിടയിൽ സീത പരാമര്ശിക്കപ്പെടുന്നില്ല  .അതിനർത്ഥം സീത സ്വന്തം ജീവിതത്തെക്കുറിച്ച് ആലോചിച്ചിട്ടില്ല എന്നല്ലല്ലോ.സ്വാഭാവികമായും സീത പലകുറി തന്നെക്കുറിച്ചും തന്റെജീവിതത്തെക്കുറിച്ചും ആലോചിച്ചിട്ടുണ്ടാവണം .  വാ ല്‌മീകിയുടെ സീത  ചിന്തിച്ചിരിക്കാൻ സാധ്യതയുള്ള കാര്യങ്ങൾ മാത്രമേ ആശാൻ തന്റെ കാവ്യത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളു .പൂർവ നിരൂപകരുടെ അനുശാസനം വീണ്ടും ഓർമ്മിക്കുക :ചിന്താവിഷ്ടയായ സീതയാണ് ,ചിന്താവിഷ്ടയായ തങ്കമ്മയല്ല ആശാൻ കാവ്യം .അതു കൊണ്ട് "ശരി പാവയോയിവൾ "എന്ന പ്രയോഗത്തിന്റെ അർത്ഥാന്തരങ്ങൾ തേടി നമുക്ക് വാല്മീകി രാമായണത്തിലേക്കു തന്നെ പോകേണ്ടിയിരിക്കുന്നു .
       വാല്മീകി രാമായണത്തിൽ സീത ആദ്യം പ്രത്യക്ഷീഭവിക്കുന്നത് വിവാഹ സന്ദർഭത്തിലാണ്  "പതിവ്രതാ മഹാഭാഗാ ഛായേവാനുഗതാ സദാ "(പതിവ്രതയും മഹാഭാഗയുമായ ഇവൾ നിഴലെന്നപോലെ താങ്കളെ അനുഗമിക്കും )എന്നാശംസിച്ചുകൊണ്ടാണ് ജനകൻ സീതയെ  രാമനു കന്യാദാനം ചെയ്യുന്നത് .ഇവിടെ നിഴൽ എന്നതിന്  നിരന്തരം സന്നിഹിതമാവുന്നത് എന്നു മാത്രമാണ് അർത്ഥം .വ്യക്തിത്വമില്ലാത്തവൾ ,പാവ എന്നൊന്നും ഉദ്ദേശിക്കപ്പെട്ടിട്ടില്ല .കാരണം ആദികവി ആദ്യം തന്നെ തന്റെ നായികയെ പതിവ്രതയെന്നും മഹാഭാഗയെന്നും വിശേഷിപ്പിക്കുന്നുണ്ട് .മഹാഭാഗയായ ഒരുവൾ പാവയാവുകയില്ലല്ലോ .പിന്നീടുള്ള സീതാവാക്യങ്ങളും പ്രവൃത്തികളുമെല്ലാം ഈ വസ്തുത സംശയലേശമില്ലാതെ വ്യക്തമാക്കുന്നു .
      വനവാസത്തിനായി യാത്രക്കൊരുങ്ങുന്ന രാമനെ അനുഗമിക്കാനുള്ള തന്റെ നിശ്ചയം അറിയിച്ചുകൊണ്ട് സീത രാമനോടു പറയുന്ന വാക്യങ്ങൾ കേൾക്കു :"ആര്യപുത്ര !പിതാവും മാതാവും സഹോദരനും പുത്രനും അതേപോലെ പുത്രഭാര്യയും അവനവൻ ചെയ്തപുണ്യഫലങ്ങൾ അനുഭവിച്ചുകൊണ്ട് അവനവന്റെ കർമ്മഫലങ്ങൾ നേടുന്നു .അല്ലയോ പരുഷ ശ്രെഷ്ഠ സ്ത്രീ ഒരുത്തി മാത്രമാണ് ഭർത്താവിന്റെ ഭാഗ്യത്തിൽപങ്കാളിയായി തീരുന്നത് .അതിനാൽ ഞാനും വനത്തിൽ വസിക്കണമെന്നു നിശ്ചയിച്ചിരിക്കുന്നു .ഇഹത്തിലും പരത്തിലും സ്ത്രീക്ക് പിതാവോ പുത്രനോ മാതാവോതാൻ തന്നെയോ  സഖിയോ തുണയായി തീരുന്നില്ല .ഭർത്താവു മാത്രമാണ് അവൾക്ക് എന്നുമുള്ള ഒരേ ഒരു ഗതി .അല്ലയോ രാഘവ അങ്ങ് സഞ്ചരിക്കാൻ പ്രയാസമുള്ള കാട്ടിലേക്ക് പോകുന്നുവെങ്കിൽ ഞാൻ കാട്ടിലുള്ള കുശകളും മുള്ളുകളും മൃദുവാക്കി കൊണ്ട് മുൻപേ നടക്കും.(അയോദ്ധ്യാ കാണ്ഡം-27- 4,5,6,7) ..,
                                 
സീതയുടെ വ്യക്തിത്വത്തെയും നിശ്ചയദാർഢ്യത്തെയും മാത്രമല്ല ദേവിയുടെ വേദോപനിഷത്തുകളിലുള്ള ജ്ഞാനത്തെക്കൂടി  വെളിപ്പെടുത്തുന്നു ഈ വാക്യങ്ങൾ .വിവാഹം,അതിപാവനമെന്നും ശ്രുതിമന്ദാരമനോജ്ഞപുഷ്പമെന്നും സീതാകാവ്യത്തിൽ വാഴ്ത്തപ്പെടുന്ന വിവാഹം ഇഹലോകത്തെ അതിവർത്തിക്കുന്നു എന്ന സീതയുടെ അഭിപ്രായം ഇളയിടത്തിന്റെ പ്രഭാഷണത്തിന്റെ ഉത്തരഭാഗനിരൂപണത്തിൽ കൂടി പ്രസക്തമാണ്.നമുക്ക് സീതയെ പിന്തുടരാം .തന്റെ അഭ്യർത്ഥന നിരസിക്കപ്പെട്ടപ്പോൾ ,"അത്യന്തം സംവിഗ്നയായ സീത വിപുല വക്ഷസ്സായ രാമനെ പ്രണയത്തോടെയും അഭിമാനത്തോടെയും കുറ്റപ്പെടുത്തിക്കൊണ്ട് പറഞ്ഞു :അല്ലയോ രാമ! വൈദേഹ്യനും മിഥിലാധിപനുമായ എന്റെ  പിതാവ് പുരുഷന്റെ ആകൃതിയിലുള്ള സ്ത്രീയായ അങ്ങയെ തന്റെ മകളുടെ ഭർത്താവായി നേടിയിട്ട് എന്താണ് വിചാരിച്ചത് ?രാമനുള്ള അത്ര തേജസ്സ് ചുട്ടെരിയുന്ന സൂര്യനുമില്ല എന്നിങ്ങനെ ജനങ്ങൾ പറയുന്നത് അറിവില്ലായ്മ മൂലമുള്ള തെറ്റിദ്ധാരണ കൊണ്ടാണ് ".
     അതെ സീത ആദികവിയുടെ മാനസപുത്രി ജനക രാജർഷിയുടെ മകൾ രാമനോടു പറയുന്നതാണ് .സീത പാവയായിരുന്നില്ല തന്റെ ഇച്ഛക്കനുസരിച്ച് പ്രവർത്തിക്കുന്നവളായിരുന്നു എന്നു വ്യക്തമാക്കുന്നു മുകളിലുദ്ധരിച്ച വരികൾ .പുതിയ ശൈലിയിൽ പറഞ്ഞാൽ സീത കര്തൃത്വവതിയായിരുന്നു.സീതയുടെ കർതൃത്വം ആശാന്റെ സൃഷ്ടിയല്ല .ഇളയിടം പറയുന്നപോലെ ചിന്താവിഷ്ട സീതയുടെ രചനക്കു ശേഷം ഒരു ശതാബ്ദം കഴിഞ്ഞ് നവോത്ഥാന മതിലിലൂടെ സൃഷ്ടിക്കപ്പെട്ടതുമല്ല .
       വാല്മീകി ,ആശാനും ഉദീരണം ചെയ്തിട്ടുള്ള അത്യന്തം പുരോഗാമിയായ ഈ ആശയം വിശദമായ പരിഗണന അർഹിക്കുന്നു .ആണധികാരത്തിന്റെ (Patria protestas  ),കുടുംബത്തിലെ ഏറ്റവും മുതിർന്ന  പുരുഷൻ ഇളയപുരുഷന്മാരുടെയും ,ജോലിക്കാരുടെയും ഉടമസ്ഥനാവുന്ന അവസ്ഥയുടെ ആവിഷ്കാരം തന്നെയാണ് മറ്റെല്ലാ പ്രാചീന കാവ്യങ്ങളെ പ്പോലെ രാമായണവും .ഈ വ്യവസ്ഥിതിയിൽ അച്ഛൻ ,അ ദ്ദേഹത്തിന്റെ അഭാവത്തിൽ മൂത്ത ജ്യേഷ്ഠൻ സർവാധികാരിയായി കണക്കാക്കപ്പെടുന്നു .ആണധികാരവ്യവസ്ഥയിൽ ഉടമസ്ഥനായ അധികാരിക്ക് മാത്രമാണ് കർതൃത്വം അവകാശപ്പെടാവുന്നത് .പ്രവർത്തിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും മാത്രം കൊണ്ട്  കർതൃത്വം പൂർണ്ണമാവുന്നില്ല .എന്ത് എപ്പോൾ എങ്ങിനെ  പ്രവർത്തിക്കണമെന്ന് നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യമാണ് കർതൃത്വത്തിന്റെ അവശ്യസ്വഭാവം .പിതൃമേധാവിത്തവ്യവസ്ഥയിൽ അത് ആണധികാരിക്ക് മാത്രമേയുള്ളു .എന്നാൽ സീതയാവട്ടെ പൂർണ്ണമായും തന്റെ ഇച്‌ഛാനുസാരിയായി പ്രവർത്തിച്ചവളും സമ്പൂർണമായ കർതൃത്വത്തിനുടമയുമാണ് .വനയാത്രക്ക് കൂടെക്കൊണ്ടുപോകാൻ രാമനെ നിര്ബന്ധിതനാക്കുന്നത് ഒരുദാഹരണം മാത്രമാണ് .ദണ്ഡകാരണ്യത്തിൽ രാക്ഷസ വധ പ്രതിജ്ഞ ചെയ്ത രാമനോട് വിരോധമില്ലാത്തവരെ വധിക്കരുതെന്നാവശ്യപ്പെടുന്നത്,മായാമൃഗത്തിനുവേണ്ടിയുള്ള ,രാമന് അനുസരിക്കാതിരിക്കാൻ കഴിയാത്ത രീതിയിലുള്ള നിർബന്ധം പിടിക്കൽ ,ലക്ഷമണനോടുള്ള പരുഷഭാഷണം ,അപഹരണസമയത്തും ലങ്കയിൽ വെച്ചും രാക്ഷസ രാജാവിനെ നേരിടുന്ന രീതി, യുദ്ധാനന്തരം രാമാനുമായുള്ള സംവാദവും അഗ്നിപ്രവേശവും ,ഇവിടെ ഒരു വിശദീകരണം :അഗ്നിപരീക്ഷ രാമൻ വിധിക്കുന്നതല്ല രാമന്റെ ശകാര വചസ്സുകൾ കേട്ട് തനിക്കൊരു ചിതയൊരുക്കാൻ ലക്ഷ്മണനോട് സീത ആജ്ഞാപിക്കുകയാണ് .അഗ്നിപ്രവേശത്തിനുമുമ്പുള്ള പ്രതിജ്ഞ സീത സ്വയം നിർമ്മിച്ച് ചൊല്ലുന്നതാണ് .സീതയുടെ വാക്കും പ്രവൃത്തിയും സ്വേഛാ പ്രകാരമാണെന്നതിനു നിദർശനങ്ങളാണ് ഇവയെല്ലാം ."ശരി പാവയോയിവൾ "എന്നു ചോദിക്കുന്ന സീത ആശാന്റെയോ ഇളയിടം പറയുന്ന 2019 ലെ "നവോഥാന"ത്തിന്റെയോ സൃഷ്ടിയല്ല എന്നര്ഥം .
     കടന്നു കാണുന്നവൻ ,ക്രാന്തദർശി,ആണ് ഋഷിയായ കവി .വാല്മീകി കടന്നു കണ്ടിരിക്കുന്നു സീതാരാമ ബന്ധത്തിന്റെ കാര്യത്തിൽ .ആണധികാര വ്യവസ്ഥയിൽ സ്വപ്നം കാണാൻ പോലും കഴിയാത്ത തരത്തിലുള്ളതാണ് സീതാരാമ ബന്ധം.വളരെക്കാലത്തിനു ശേഷം Angels ഏകദാമ്പത്യം എന്നു പേരിട്ടു വിളിച്ച ഒരു പുരുഷൻ ഒരു സ്ത്രീ എന്ന കുടുംബ ബന്ധം .പക്ഷേ മുതലാളിത്ത വ്യവസ്ഥയിൽ കൂടി ഏകദാമ്പത്യം ആണധികാരത്തിന്റെ മറ്റൊരു പ്രകടിതരൂപം മാത്രമായിരുന്നു എൻഗൽ സിന്റെ ദൃഷ്ടിയിൽ ;കാരണം ആണധികാരത്തിൽ സ്ത്രീയുടെ കർതൃത്തതിന്റെ സമ്പൂർണ്ണമായ അഭാവം തന്നെ .പക്ഷേ വാല്മീകിയുടെ ഏക ദാമ്പത്യകുടുംബത്തിലെ സ്ത്രീ പൂർണമായും കർത്തൃത്വവതിയാണ്‌ എന്നു നാം കണ്ടുവല്ലോ .രാമായണത്തിൽ ആശാനെ ആകർഷിച്ച പ്രധാന ഘടകവും അതുതന്നെയാണ് .
    വിശുദ്ധമായ സീതാരാമദാമ്പത്യത്തിന്റെ മാഹാത്മ്യം ഇത്രയും കൊണ്ടവസാനിക്കുന്നില്ല .നമുക്ക് ഇളയിടത്തിന്റെ പ്രഭാഷണത്തിന്റെ ഉത്തരഭാഗത്തേക്കു കടക്കാം ."ആശാൻ അങ്ങിനെയിരുന്നെഴുതുകയാണ്
 അയി രാഘവ വന്ദനം ഭവാ
നുയരുന്നുഭുജശാഘ വിട്ടു ഞാൻ
ഭയമറ്റു പറന്നു പോയിടാം
സ്വയമിദ്യോവിലൊരാശ്രയം വിനാ "ഇവിടെയും ഇളയിടം ഒരു തിരുത്തൽ വരുത്തിയിട്ടുണ്ട് .സീതാകാവ്യത്തിലെ 183 ആം ശ്ലോകത്തിന്റെ തുടക്കം 'പ്രിയരാഘവ'എന്നാണ് അത് അദ്ദേഹം 'അയിരാഘവ 'എന്നാക്കിയിരിക്കുന്നു .വളരെ  അർത്ഥഗര്ഭമാണ് ഈ തിരുത്ത് .ലോകത്തിൽ തനിക്കേറ്റവും പ്രിയങ്കരമായത് രാമനാണെന്നു സീത കരുതുന്നു എന്ന ബോദ്ധ്യത്തിലാണ് ആശാൻ ആ 'പ്രിയ 'പദം അവിടെ പ്രയോഗിച്ചത് .ഇളയിടത്തിന്റെ തിരുത്തലിനു കാരണം അദ്ദേഹത്തിന്റെ  തുടർന്നു വരുന്ന വാക്കുകളിൽ നിന്ന് കണ്ടെത്താം .പ്രൊഫെസ്സർ പറയുന്നു ;നിന്റെ തുണയില്ലാതെ ഈ ആകാശപ്പരപ്പിലേക്ക് ഞാനൊറ്റക്ക് പറക്കുന്നു .നിനക്കു വിട .ഭയമറ്റു പറന്നു പോയിടാം ..മനുസ്മൃതി അങ്ങിനെയല്ല കേട്ടോ പെണ്ണിനോടു പറഞ്ഞിരിക്കുന്നത് .പിതാരക്ഷതി ..............എന്ന ആചാരത്തിന്റെ പ്രമാണ വാക്യം അപ്പുറം നിൽക്കുമ്പോഴാണ് ആശാന്റെ സീത പറഞ്ഞത്  ഭയമറ്റു പറന്നു പോയിടാം ..നിന്റെ തുണ വേണ്ട ...ഇതിന്റെ പേരാണ് നവോത്‌ഥാനം "..അല്ല മാഷേ ഇതിന്റെ പേര് ദുർവ്യാഖ്യാനം എന്നാണ് ."പ്രിയ" ഉപേക്ഷിച്ച് അയി കൂട്ടിച്ചേർത്തതുപോലെ തുടർന്നുവരുന്ന ഒരു പ്രധാന ശ്ലോകം ഉദ്ധരിക്കാതെ വിട്ടിരിക്കുകയും ചെയ്തിരിക്കുന്നു ഇളയിടം .
രുജയാൽ പരി പക്വ സത്വനായ്
നിജഭാരങ്ങളൊഴിഞ്ഞു ധന്യനായ്
അജപൗത്ര !ഭാവാനുമെത്തുമേ
ഭജമാനൈക വിഭാവ്യമിപ്പദം ...(185 )
ഞാൻ നേരത്തേ പോകുന്നു ;തന്റെ ഭൂലോകദൗത്യങ്ങളൊക്കെ നിർവഹിച്ച് വ്യക്തിത്വ പൂർണ്ണത പ്രാപിച്ച അങ്ങും  ,ദിവംഗതയായ ഭാര്യയെ പിന്തുടർന്ന് സ്വർഗ്ഗത്തിലെത്തിയ അജമഹാരാജാവിന്റെ പൗത്രനായ അങ്ങും ഇവിടെയെത്തും .നമ്മൾ ഒരുമിച്ചു ചേരും എന്ന് വിവക്ഷ '.ആദിധാമമായ അനഘസ്ഥാനത്ത് 'രണ്ടാത്മാക്കൾക്ക് ഒരുമിക്കാമോ എന്ന ചോദ്യം സംഗതമാണ് .ആ ഒരുമിക്കലിനപ്പുറം ഒരു മോക്ഷത്തെക്കുറിച്ച് സീത ആലോച്ചിട്ടേയില്ല .രാമായണത്തിലെ ആദ്യത്തെ സീതാവാക്യം തന്നെ ,അന്യത്ര ഉദ്ധരിച്ചിട്ടുള്ളത് നോക്കുക :അച്ഛൻ 'അമ്മ ,മറ്റുബന്ധുക്കൾ  ഇവർക്കൊക്കെ അവരവരുടെ ഗതി ഭാര്യാഭർത്താക്കന്മാർക്കൊരു ഗതി ഇഹലോകത്തിലും പരലോകത്തിലും എന്നായിരുന്നു സീതയുടെ അഭിപ്രായം .അവിടെത്തന്നെ 'ഉദകപൂർവം പിതാക്കൾ ആചാരമനുസരിച് ഒരുസ്ത്രീയെ ഏതൊരാൾക്ക് ദാനം ചെയ്യുന്നുവോ അവൾ തന്റെ ധർമ്മം കൊണ്ട് മരണത്തിനു ശേഷവും അയാളുടെ തന്നെ ആയിരിക്കും "(അയോദ്ധ്യാകാണ്ഡം 29 -18 ) എന്ന്പ്രസ്താവിക്കുന്നുണ്ട് സീത .ഭൂമിയിലായാലും സ്വർഗ്ഗത്തിലായാലും താൻ രാമനോടൊപ്പം ജീവിക്കും ,രാമനോടൊപ്പമേ ജീവിക്കു എന്ന് അശോകവനികയിൽ വെച്ച് രാവണനോട്  ഉറപ്പിച്ചു പറയുന്നുണ്ട് സീത.അന്തർദ്ധാനത്തിനു തൊട്ടുമുമ്പുള്ളസീതയുടെ  മൂന്നാമത്തെയും അവസാനത്തെയും പ്രതിജ്ഞാവാക്യം ഇങ്ങിനെ ആയിരുന്നു "യഥയ്തത് സത്യമുക്തം മേ വേദ്‌മി രാമാത് പരം ച ന
                            തഥാ മേ മാധവി ദേവി വിവരം ദാതുമർഹതി "(ഉത്തരകാണ്ഡം 97 -16 ) രാമനിൽ നിന്നപ്പുറമായി താൻ ഒന്നും അറിയുന്നില്ല എന്നത് സത്യമാണെങ്കിൽ .....അത് സത്യമാണെന്നു ഭൂമിദേവി സാക്ഷ്യപ്പെടുത്തുകയും ചെയ്തല്ലോ .അതായത് സീതയുടെ ആത്യന്തികമായ ലക്ഷ്യവും ആശ്രയവും രാമൻ ആയിരുന്നു .രാമനോ ?.സീത കൂടെ ഉണ്ടാവട്ടെ ഇല്ലാതിരിക്കട്ടെസീതയുടെ അന്തർദ്ധാനത്തിനു മുമ്പും പിമ്പും താൻ ഭൂമിയിൽ കഴിഞ്ഞ ദശവർഷ സഹസ്രങ്ങളിലും  ജാനകി തന്നെയായിരുന്നു അദ്ദേഹത്തിന്റെ പത്നി .ഓരോ യാഗത്തിലും കാഞ്ചനിയായ ജാനകിയാണ് പത്നിയായി ഭവിച്ചത് (ഉത്തരകാണ്ഡം 99 -6 ) രുജയാൽ എന്നുതുടങ്ങുന്ന ശ്ലോകത്തിലൂടെ ആത്യന്തികമായ അവരുടെ സംഗമം ആശാൻ ദീർഘദർശനം ചെയ്യുന്നുവെന്ന് നമ്മൾ കണ്ടു കഴിഞ്ഞു .
   അപ്പോൾ 'നിന്റെ തുണ വേണ്ട "എന്നൊക്കെ സീത പറഞ്ഞതായി ഇളയിടം പറയുന്ന വാക്കുകൾ ,ആപ്രഭാഷണമാകെത്തന്നെ   വാല്മീകി രാമായണത്തിന്റെയും ആശാന്റെ സീതാകാവ്യത്തിന്റെയും ആത്മാവിനെ നിഷേധിക്കുന്നതും അപഹസിക്കുന്നതുമാണ് .
      സമ്പൂർണ്ണമായ സ്ത്രീപുരുഷ തുല്യത നിലനിൽക്കുന്ന ,സ്ത്രീ പുരുഷനൊപ്പം കർതൃത്വം കയ്യാളുന്ന ഏകദാ മ്പത്യ കുടുംബമാണ് ലോക കമ്മ്യുണിസ്റ് വ്യവസ്ഥയുടെ ആവിർഭാവം വരെനിലനിൽക്കേണ്ട  ആദർശ കുടുംബ സമ്പ്രദായമെന്ന് Angels പ്രസ്താവിച്ചിട്ടുണ്ട് .ഈ ആശയം ത്രേതായുഗത്തിൽ തന്നെ ഭാവനചെയ്യാനും കാവ്യാവിഷ്കാരം നൽകാനും കഴിഞ്ഞ നിഷാദന്റെ ഉത്പതിഷ്ണുത്വം പണ്ഡിതനായ പ്രൊഫെസ്സർക്ക് മനസ്സിലാവാതെ പോയത് നിഷാദ രചന ശ്രദ്ധാപൂർവം വായിക്കാത്തതു കൊണ്ടാകുമോ ? ആ കാവ്യത്തിലെ നായികയുടെ ചിന്താധാരയ്ക്ക് കേരളീയ വിചാരവിപ്ലവത്തിന്റെ ഉദ്ഗാതാവായ കവി നൽകിയ ഉത്കൃഷ്ടമായ കാവ്യരൂപത്തിൽ  തിരുത്തലുകൾ വേണമെന്നു തോന്നിയത്നവോഥാനത്തെ  കുറിച്ചുള്ളവികല ധാരണകൾ കൊണ്ടാവാം .














































































           









.