2015, സെപ്റ്റംബർ 17, വ്യാഴാഴ്‌ച

നായർ സ്പിരിറ്റ്‌
 പഴയ സിവിൽ സപ്ലൈസ് കാലത്തു നിന്നുള്ള ഒരു സംഭവ കഥയാണ് .
   എനിക്കു ചുമതലയുണ്ടായിരുന്ന ഫിനാൻസ് വിഭാഗത്തിൽ നിന്നു പേയ്മെന്റു നടത്തേണ്ട പല ഫയലുകളൂടേയും ഭരണാനുമതി നല്കേണ്ട സെക്ഷൻ കൈകാര്യം ചെയ്തിരുന്നത് സീനിയര് അസിസ്റ്റന്റ് കമലാക്ഷി അമ്മ യായിരുന്നു .കഴിവും ആത്മാര്ഥ തയും സത്യസന്ധതയുമുള്ള ഉദ്യോഗസ്ഥ അന്തസ്സുള്ള പെരുമാറ്റം .ഞങ്ങൾ സമപ്രായക്കാരാണ് .എല്ലാവരോടും നല്ല സൗഹൃദം കാത്തു സൂക്ഷിക്കുന്ന കമലാക്ഷി അമ്മ ഒരിക്കൽ എന്നോടു പറഞ്ഞു തനിക് കുറുപ്പ് സാറിനോടും പിള്ള സാറിനോടും എന്ന് വെച്ചാൽ എന്നോടും കമ്പനിയുടെ ലീഡ് ബാങ്കായ എസ് ബി ഐ യുടെ പ്രതിനിധിയായി  ഇടക്കൊക്കെ കമ്പനിയിൽ ചർച്ചകൾക്കായി വരാറുള്ള മാനേജർ പിള്ള സാറിനോടും പ്രത്യേകമായ സ്നേഹബഹുമാനങ്ങളുണ്ടെന്ന് .കാരണം അവരുടെ പ്രായത്തിലുള്ള രണ്ടു പേർ രണ്ടു നായന്മാർ അവരെക്കാൾ ഉയര്ന്ന നിലയിൽ  എത്തിയിരിക്കുന്നു .'എനിക്ക് നല്ല നായർ സ്പിരിറ്റ്‌ ആണു സാർ 'കമലാക്ഷി അമ്മ പരസ്യമായിത്തന്നെ പ്രഖ്യാപിച്ചു .'നന്നായിരിക്കട്ടെ 'ഞാൻ പറഞ്ഞു 'നായർക്കു ദോഷി നായർ എന്നാണു ഞാൻ കേട്ടിട്ടുള്ളത് ' അവർ മറുപടി പറയാതെ പോയി .
       ആയിടക്ക്‌ ഒരു ദിവസം കൻസോർഷിയം ലോണ്‍  ചർച്ചകൾ ക്കായി പിള്ള സാർ വന്നു .ഉന്നത തല ചർച്ചകൾക്കു ശേഷം വിശദാംശങ്ങൾ വർക്ക് ഔട്ട് ചെയ്യാൻ ഞങ്ങൾ എന്റെ മുറിയില ക്കൂടി ;ഞാൻ പിള്ള സാർ ഫിനാൻസിൽ തന്നെയുള്ള സപ്ലയ് ഓഫീസര് മാരായ ഇസ്മായേൽ ഹാജി,സക്കറിയാസ് .കയ്യിൽ പാസ്സാക്കിയ രണ്ടു ബില്ലുകളുമായി കമലാക്ഷി അമ്മ അങ്ങോട്ടു  വന്നു ഒന്ന് ഇസ്മായേലിനേയും മറ്റത് സക്കറി യാസിനേയും  ഏൽപ്പിച്ചു .'കാഷിൽ കൊടുത്താൽ മതി ഉടനേ പണം കിട്ടും' ..പിള്ള സാറിന്റെ ട്രാവൽ റി ഇമ്ബെഴ്സ് മെന്റ് ഉടനെ കൊടുത്തയക്കാം കുറുപ്പ് സാറിന്റെ ഒരു ടി എ ബില്ലുള്ളത് രണ്ടു ദിവസത്തിനകം നോക്കാം എന്ന് കൂടി പറഞ്ഞു അവർ
     'മാപ്പിളക്കും മേത്തനുമുള്ളത് നേരീട്ടു കയ്യോടെ കൊണ്ടുക്കൊടുക്കുക പിള്ളക്കും കുറു പ്പിനുമുള്ളത് സൗകര്യം പോലെ കൊടുത്തയക്കുക ഇതാണോ  ഈ നായര് സ്പിരിറ്റ്‌ എന്ന് പറയുന്നത് 'ഇസ്മായേൽ ചോദിച്ചു .'കുറുപ്പും പിള്ളയും പൊടിയും തട്ടി അങ്ങ് പോകും ഒരാൾ ഏ ജീസിലോട്ടും മറ്റൊരാൾ സ്റ്റേറ്റ് ബാങ്കിലോട്ടും .സക്കറി യാസും ഇസ്മായേലും ഇവിടെ തന്നെ കാണും എന്റെ ഓഫീസര് മാരായിട്ട് 'കമലാക്ഷി അമ്മയുടെ മറുപടി .
  അപ്പോൾ അതാണു നായര് സ്പിരിറ്റ് എന്ന് ഞാൻ .എല്ലാ ജാതി സ്പിരിറ്റും അത് തന്നെയെന്നു സക്കറിയാസ് .

2015, സെപ്റ്റംബർ 14, തിങ്കളാഴ്‌ച

ഇന്ന് സെപ്റ്റംബർ 14 .1945 സെപ്റ്റംബർ 14 നാണ്  തിരുവിതാംകൂറിലെ ഗ്രന്ഥ ശാലകളൂടെ പ്രതിനിധികൾ അമ്പലപ്പുഴയിൽ ഒത്തു കൂടി ഒരു സംഘം സ്ഥാപിച്ചത് .ആ യോഗം സംഘടിപ്പിച്ചതും അവിടെ ജന്മം  കൊണ്ട സംഘടനയെ പിന്നീട് മൂന്നു പതിറ്റാണ്ടു കാലം ഫലപ്രദമായ രീതിയിൽ നയിച്ചതും ഒരു സ്കൂൾ അദ്ധ്യാപകനാണ് ,ജോസഫ്‌ മുണ്ടശേരി വെറും പ്രൈമറി അദ്ധ്യാപകനെന്നു പരിഹസിച്ച ആൾ, പി .എൻ . പണിക്കർ .ഈ പ്രൈമറി അദ്ധ്യാപകന്റെയും അദ്ദേഹം മുങ്കയ്യെടുത്ത് രൂപീകരിച്ച സംഘത്തിന്റെയും പ്രവർത്തന ഫലമായി കേരളത്തിലെ ഓരോ ഗ്രാമത്തിലും കക്ഷി രാഷ്ട്രീയത്തിനും ജാതിമത ചിന്തകൾക്കും അതീതമായി ചിന്തിക്കുകയും പ്രവര്ത്തിക്കുകയും ചെയ്യാൻ കേരളീയ യുവത്വത്തെ പ്രേരിപ്പിച്ച  സാംസ്കാരിക കേന്ദ്രങ്ങൾ  ഗ്രന്ഥ ശാലകൾ  ഉ ണ്ടായി  'വായിച്ചു വളരുക 'എന്ന പണിക്കരു  സാറിന്റെ  ആഹ്വാനം ,കേരളംചെവിക്കൊണ്ടു .
          ഇന്നിപ്പോൾ 70 വര്ഷം കഴിഞ്ഞിരിക്കുന്നു.ഇടക്ക് സംഘത്തിനും പണിക്കരു സാറിനും സംഭവിച്ചതൊക്കെ പരക്കെ അറിയപ്പെടുന്ന കാര്യങ്ങളായതു കൊണ്ട് ഇവിടെ വിസ്തരിക്കേണ്ടതില്ല .എന്തായാലും ഗ്രന്ഥ ശാലക ൾ  പ്രവർത്തിക്കുന്നുണ്ട് .അവയ്ക്കെല്ലാം നല്ല തുക വാര്ഷിക ഗ്രാന്റ് ആയി ലഭിക്കുന്നു .അതുകൊണ്ട് ഗ്രന്ഥ ശാലകൾ വര്ഷം തോറും ധാരാളം പുസ്തകങ്ങൾ വാങ്ങുന്നു .
   പക്ഷേ അവയൊന്നും വായിക്കപ്പെടുന്നില്ല എന്നതാണ് ഇവിടത്തെ ദുരന്തം .വായിക്കാതെയും വളരാം എന്ന് മലയാളി തീരുമാനിച്ചതു പോലുണ്ട് .ആരാച്ചാരും ആണ്ടാൾ ദേവ നായകിയും അങ്ങിനെ വിരലിൽ എണ്ണാവുന്ന ചിലതൊക്കെ ചൂണ്ടി ക്കാണിക്കുന്നതിൽ അർഥമില്ല അപവാദങ്ങൾ പോതുനിയമാത്തെ സാധൂകരിക്കുകയാണു ചെയ്യുന്നത് .
     ലൈബ്രറിയിൽ വാങ്ങി വെക്കുന്ന പുസ്തകങ്ങൾ വായിക്കുമെന്നൊരു പ്രതിഞ്ജ എടുക്കുകയാണ് ഈ എഴുപതാം വാർഷികത്തിൽ നമ്മൾ മലയാളികൾ ചെയ്യേണ്ടത് .പ്രൈമറി അദ്ധ്യാപകർ അവസാനം ദൈവത്തിലേക്കു പെൻഷൻ പറ്റുന്നുവെന്നാണു ചുള്ളിക്കാടിന്റെ കവിതയിൽ പറയുന്നത് .വായിക്കുക  ദൈവത്തിലേക്കു പെൻഷൻ പറ്റിയ പണിക്കരു സാർ നക്ഷത്രങ്ങളുടെ ലോകത്തിരുന്നു പുഞ്ചിരിക്കട്ടെ