2015, സെപ്റ്റംബർ 14, തിങ്കളാഴ്‌ച

ഇന്ന് സെപ്റ്റംബർ 14 .1945 സെപ്റ്റംബർ 14 നാണ്  തിരുവിതാംകൂറിലെ ഗ്രന്ഥ ശാലകളൂടെ പ്രതിനിധികൾ അമ്പലപ്പുഴയിൽ ഒത്തു കൂടി ഒരു സംഘം സ്ഥാപിച്ചത് .ആ യോഗം സംഘടിപ്പിച്ചതും അവിടെ ജന്മം  കൊണ്ട സംഘടനയെ പിന്നീട് മൂന്നു പതിറ്റാണ്ടു കാലം ഫലപ്രദമായ രീതിയിൽ നയിച്ചതും ഒരു സ്കൂൾ അദ്ധ്യാപകനാണ് ,ജോസഫ്‌ മുണ്ടശേരി വെറും പ്രൈമറി അദ്ധ്യാപകനെന്നു പരിഹസിച്ച ആൾ, പി .എൻ . പണിക്കർ .ഈ പ്രൈമറി അദ്ധ്യാപകന്റെയും അദ്ദേഹം മുങ്കയ്യെടുത്ത് രൂപീകരിച്ച സംഘത്തിന്റെയും പ്രവർത്തന ഫലമായി കേരളത്തിലെ ഓരോ ഗ്രാമത്തിലും കക്ഷി രാഷ്ട്രീയത്തിനും ജാതിമത ചിന്തകൾക്കും അതീതമായി ചിന്തിക്കുകയും പ്രവര്ത്തിക്കുകയും ചെയ്യാൻ കേരളീയ യുവത്വത്തെ പ്രേരിപ്പിച്ച  സാംസ്കാരിക കേന്ദ്രങ്ങൾ  ഗ്രന്ഥ ശാലകൾ  ഉ ണ്ടായി  'വായിച്ചു വളരുക 'എന്ന പണിക്കരു  സാറിന്റെ  ആഹ്വാനം ,കേരളംചെവിക്കൊണ്ടു .
          ഇന്നിപ്പോൾ 70 വര്ഷം കഴിഞ്ഞിരിക്കുന്നു.ഇടക്ക് സംഘത്തിനും പണിക്കരു സാറിനും സംഭവിച്ചതൊക്കെ പരക്കെ അറിയപ്പെടുന്ന കാര്യങ്ങളായതു കൊണ്ട് ഇവിടെ വിസ്തരിക്കേണ്ടതില്ല .എന്തായാലും ഗ്രന്ഥ ശാലക ൾ  പ്രവർത്തിക്കുന്നുണ്ട് .അവയ്ക്കെല്ലാം നല്ല തുക വാര്ഷിക ഗ്രാന്റ് ആയി ലഭിക്കുന്നു .അതുകൊണ്ട് ഗ്രന്ഥ ശാലകൾ വര്ഷം തോറും ധാരാളം പുസ്തകങ്ങൾ വാങ്ങുന്നു .
   പക്ഷേ അവയൊന്നും വായിക്കപ്പെടുന്നില്ല എന്നതാണ് ഇവിടത്തെ ദുരന്തം .വായിക്കാതെയും വളരാം എന്ന് മലയാളി തീരുമാനിച്ചതു പോലുണ്ട് .ആരാച്ചാരും ആണ്ടാൾ ദേവ നായകിയും അങ്ങിനെ വിരലിൽ എണ്ണാവുന്ന ചിലതൊക്കെ ചൂണ്ടി ക്കാണിക്കുന്നതിൽ അർഥമില്ല അപവാദങ്ങൾ പോതുനിയമാത്തെ സാധൂകരിക്കുകയാണു ചെയ്യുന്നത് .
     ലൈബ്രറിയിൽ വാങ്ങി വെക്കുന്ന പുസ്തകങ്ങൾ വായിക്കുമെന്നൊരു പ്രതിഞ്ജ എടുക്കുകയാണ് ഈ എഴുപതാം വാർഷികത്തിൽ നമ്മൾ മലയാളികൾ ചെയ്യേണ്ടത് .പ്രൈമറി അദ്ധ്യാപകർ അവസാനം ദൈവത്തിലേക്കു പെൻഷൻ പറ്റുന്നുവെന്നാണു ചുള്ളിക്കാടിന്റെ കവിതയിൽ പറയുന്നത് .വായിക്കുക  ദൈവത്തിലേക്കു പെൻഷൻ പറ്റിയ പണിക്കരു സാർ നക്ഷത്രങ്ങളുടെ ലോകത്തിരുന്നു പുഞ്ചിരിക്കട്ടെ  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ