2015, ഓഗസ്റ്റ് 29, ശനിയാഴ്‌ച

Never Say 'Yes' When You Want To Say  'No' ഈ നിയമം  ഞാൻ ഏതാണ്ട് കൃത്യമായി പലിക്കാറു ണ്ട് .പക്ഷേ ഏതു പൊതു നിയമത്തിനും അപവാദങ്ങളുണ്ടല്ലോ .രണ്ടോ മൂന്നോ പേരുണ്ട് എനിക്ക് നോ പറയാൻ കഴിയാത്തവരായി .അവരിൽ ഒരാളാണ് ജോസഫ് സാർ .എ ജീസ്‌ ഓഫീസ് ജീവനക്കാരുടെ മാത്രമല്ല പൊതുവേ കേന്ദ്ര സര്ക്കാര് ഉദ്യോഗസ്ഥരുടെ സംഘടിത പ്രസ്ഥാനം ഏതാണ്ട് നാമാവശേഷമായിരുന്ന ഒരവസ്ഥയിലാണ് ഇ എക്സ് ജോസഫ് ബോംബെ എ ജീസിൽ ജോലിയിൽ പ്രവേശിക്കുന്നത് .കൂടുതൽ ഉയർന്ന ഉദ്യോഗങ്ങൾക്കുള്ള പരീക്ഷകൾക്കിടയിലെ ഒരിടത്താവളം മാത്രമായിരുന്നു അദ്ദേഹത്തിനു ആ ജോലി .പക്ഷേ അന്ന് കേന്ദ്ര ഓഫീസുകളിൽ നിലനിന്നിരുന്ന ദുരവസ്ഥ -കുറഞ്ഞ വേതനം അടിമത്തം എന്ന് തന്നെ വിളിക്കാവുന്ന അസ്വാതന്ത്ര്യം -ചെറുപ്പക്കാരനും ആദർശ  ശാലിയുമായ ജോസഫിന്റെ ഹൃദയത്തെ സ്പർശിച്ചു .അദ്ദേഹം ഉയർന്ന ഉദ്യോഗങ്ങളേയും പരീക്ഷകളേയും മറന്നു .തന്റെ സഹജീവികൾ ക്ക്  വേണ്ടി പ്രവർത്തിക്കാൻ  തീരുമാനിച്ചു .തകർന്നയൂണിയൻ അദ്ദേഹം പുന സംഘടിപ്പിച്ചു .അസ്വാതന്ത്ര്യങ്ങൾക്കും  കൂലിക്കുറ വിനും എതിരേ പൊരുതി .പരാജയപ്പെട്ട ഒരു പാടു സമരങ്ങൾ സംഘടിപ്പിച്ചു .പക്ഷേ അര നൂറ്റാണ്ടിനു ശേഷം ഇന്ന് കേന്ദ്ര ഗവണ്മെന്റ് ജീവനക്കാർ ഒരു ഹൈ വെജ് അയലന്റ്റ് ആയത്തിനുത്തരവാദി യായി ഒരാളിനെ ചൂണ്ടി ക്കാണിക്കമെങ്കിൽ സംശയിക്കേണ്ട അത് ജോസഫ് സാർ തന്നെയാണ് .പരാജയ പ്പെടുന്ന സമരങ്ങളാണ് ചരിത്രത്തെ നിർണ്ണയിക്കുന്നത്  എന്നത് വെറും വാക്കല്ല
    പക്ഷേ തന്റെ സർവീസിന്റെ ആദ്യ ദശകത്തിൽ തന്നെ ഇ എക്സ് മൂന്നു തവണ പുറത്താക്കാ പ്പെടുകയും തിരിച്ചെടുക്ക പ്പെടുകയും ചെയ്തു .മൂന്നാമത്തെ തിരിച്ചെ ടു ക്കലിനു ശേഷം അദ്ദേഹം സ്വമേധയാ സർവീസിൽ നിന്നു പിരിഞ്ഞു .വി കെ കൃഷ്ണ മേനോനും മറ്റും ചേർന്നു നടത്തിയിരുന്ന മാഗസിനിൽ പത്രാധിപരായി .കൂട്ടത്തിൽ അഭിഭാഷക വൃത്തിയും .പക്ഷേ അപ്പോഴും സഹജീവികൾ അവരുടെ ദൈനന്ദിന ജീവിത വ്യഥ കളായിരുന്നു അദ്ദേഹത്തെ അലട്ടിയിരുന്നത് അന്നും .കക്ഷി രാഷ്ട്രീയത്തിന്റെ ലേബലില്ലാതെ ജീവ കാരുണ്യ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരുന്നു അദ്ദേഹം അപ്പോഴും .75 ആം വയസ്സിൽ സുപ്രീം കോടതിയിലെ സീനിയർ അഭിഭാഷകന്റെ പദവി ഉപേക്ഷിച് തൃ പ്പൂണിത്തുറ  ഉദയമ്പേരൂരുള്ള തറവാട്ടു വീട്ടിലെത്തിയ അദ്ദേഹം തന്റെ ജീവ കാരുണ്യ പ്രവർത്തനങ്ങൾ .തുടർന്നു പോരുന്നു ഇപ്പോഴും ഈ എണ്‍പതഞ്ചാം വയസ്സിലും .പാവപ്പെട്ട സ്ത്രീകള്ക്ക് സൗജന്യ തൊക്ഷിൽ പരിശീലനം കുട്ടികൾക്ക് വിദ്യാഭ്യാസ സഹായം ഇങ്ങിനെ പലതും ഇതിനൊക്കെ മകുടം ചാർത്തിക്കൊണ്ട് ഒരു വ്സ്വന്തം ചിലവിൽ സ്ഥാപിച്ച വലിയൊരു ലൈബ്രറിയും .
  ആ ലൈബ്രറി യുടെ വായനാ വാരാഘോഷ സമാപനമായിരുന്നു ഇന്നലെ ജൂണ്‍ 25 .ജോസഫ് സാറിനു നിര്ബന്ധം എന്റെ പുതിയ പുസ്തകം ആ ചടങ്ങിൽ വെച്ച പ്രകാശനം ചെയ്യണമെന്ന് .പുസ്തകം വിപണിയിലെത്തിക്കഴിഞ്ഞു വെന്നും ഇനി പ്രകാശന ചടങ്ങിലൊന്നും അർഥ മില്ലെന്നും ഞാൻ പറഞ്ഞു നോക്കി അദ്ദേഹം സമ്മതിച്ചില്ല .വായനാ ദിനാചരണമല്ലേ പി എൻ  പണിക്കരു സാറിനെ അനുസ്മരിക്കുന്ന ചടങ്ങു വേണമല്ലോ എന്റെ പുസ്തകം പണിക്കരു സാറിനു സമര്പ്പിക്കുന്ന ചടങ്ങ് നടത്താമെന്ന് ഞാൻ പറഞ്ഞപ്പോൾ അദ്ദേഹമത് സമ്മതിച്ചു .അങ്ങിനെ എന്റെ പുസ്തകം മലയാളിയെ വായിച്ചു വളരുവാൻ പ്രാപ്തനാക്കിയ മനുഷ്യന് ഇന്നലെ എന്റെ സ്നേഹിതൻ റൊട്ടെറി യൻ രാജ ശേ ഖരൻ സമർപ്പിച്ചു .എന്റെ മനസിൽ ഗാന്ധിജിക്കൊപ്പം സ്ഥാനമുള്ള ജോസഫ്  സാറിന്റെ സാന്നിദ്ധ്യത്തിൽ .
          പുസ്തകം സമർപ്പിച്ചു കൊണ്ട് രാജശേഖരൻ സംസാരിക്കുന്ന ചിത്രമാണ് താഴെ 

2015, ഓഗസ്റ്റ് 27, വ്യാഴാഴ്‌ച

കെട്ടുകഥ
ഞാൻ ഈയിടെയാണ് ബെർനാഡ് ഷായുടെ ഡെവിൾസ് ഡിസൈപിൾ വായിച്ചത് .'ഈ ലോകത്ത് ഇങ്ങിനെയൊക്കെ സംഭവിക്കുമോ 'എന്നൊരു കഥാ പാത്രം ചോദിക്കുമ്പോൾ മറ്റൊരാൾ മറുപടി പറയുന്നു : 'ഇത് ജീവിതമാണ് . സംഭവങ്ങള്ക്ക് 'യുക്തി ഭദ്രതയും വിശ്വാസ്യതയുമൊക്കെ നാടകത്തിൽ മതി ജീവിതത്തിൽ വേണ്ടാ 'എന്ന് .ശരിയാണ് സിനിമയിലും നാടകത്തിലും സാഹിത്യത്തിലുമൊന്നും നാമൊരിക്കലും അംഗീകരിക്കാത്ത തൊക്കെയാണ്  നിത്യ ജീവിതത്തിൽ സംഭവിക്കുന്നത് .അത് കൊണ്ടാണ് അതൊരു വിഢി പറഞ്ഞ കെട്ടു കഥ യായി പോയത് .അല്ലെങ്കിൽ കൊച്ചിക്കായലിൽ ഇങ്ങിനെയൊന്ന് ഒരു തെളിഞ്ഞ പകലിൽ സംഭവിക്കുമോ ?
  പത്തു മുപ്പതു കൊല്ലം ഒരു സ്ഥിരം ബോട്ട് സവാരിക്കാരനായിരുന്നു ഞാൻ അയലന്റിലെ മറ്റേതൊരു പണിക്കാരനെയും പോലെ .മധുരിക്കുന്ന ആ ഓര്മ്മകളെ ക്കുറിച്ച് എഴുതണമെന്നു വിചാരിച്ചിരിക്കുമ്പോളാണീ  ദുരന്തം .ഈശ്വരാ !

ലാഭ കച്ചവടം
 സോപ്പു ചീപ് കണ്ണാടി സാധനങ്ങളൊക്കെ തലച്ചുമടായി കൊണ്ടു വന്ന് ഓണാട്ടുകര പ്രദേശ ങ്ങളിലെ വീട്ടമ്മമാർക്കു വിൽക്കുന്ന ഒരു റാവുത്തരുണ്ടായിരുന്നു പണ്ട് .മുക്കിനു മുക്കിനു ലേഡി സ്റോറുകൾ സ്വപ്നത്തിൽ പോലും പ്രത്യക്ഷ പ്പെട്ടിട്ടില്ലാത്ത്ത അക്കാലത് പെണ്ണുങ്ങൾക്ക് ഒരു സഹായമായിരുന്നു ആ കച്ചവടം .റാവുത്തരുടെ ഓരോ കച്ചവടവും അവസാനിച്ചിരുന്നത് ഈ ഒരു വാചകത്തോടെയാണ് :"നഷ്ടമാ എങ്കിലും അമ്മച്ചിക്കല്യോ " അതായത് നഷ്ടമാണ് .അത്  അമ്മച്ചിക്കാണെന്ന് മാത്രം . ചെറിയൊരു ലാഭം റാവുത്തർക്കും .
    ഇന്ന് ഒരു ടി വി വാങ്ങാൻ പോയി .ചെന്ന് പെട്ടത് ഒരു നൂറു റാവുത്തർ മാർക്ക് സമമെന്നു പറയാവുന്ന ഒരു ചെറുപ്പക്കാരൻ   സെ യില്സ് മാന്റെ കയ്യിൽ .അയാൾ ഞങ്ങളെക്കൊണ്ട് അയാൾ ക്കിഷ്ടമുള്ള ടി വി വാങ്ങിപ്പിച്ചു .ഇനാമായി രണ്ടായിരം രൂപയുടെ ഗ്ലാസ്സുകൾ കിട്ടുമത്രേ .മധുരമില്ലാത്ത ചായയും ചുക്കുവെള്ളവും മാത്രം കുടിക്കുന്ന ഞങ്ങൾക്കെന്തിനാണ് വർണ  ഭംഗിയുള്ള ഗ്ലാസ്സുകൾ ,വിലയിൽ കുറ ച്ചു തന്നു കൂടെ ?  .പണമായി കൊടുക്കാൻ വകുപ്പില്ല  വിരുന്നു കാർ വരുമ്പോൾ ഉപയോഗിക്കാമല്ലോ എന്നായി അയാൾ.വിരുന്നുകാർ സാധാരണ വരാറില്ലെന്നും വന്നാൽ  തന്നെ ചുക്ക് വെള്ളത്തിലധികം ഒന്നും കൊടുക്കാറി ല്ലെന്നും അതിനു മേൽത്തരം ഗ്ലാസ്സുകൾ വേണ്ടെന്നും പറ ഞ്ഞിട്ട് കാര്യമില്ലെന്ന് തീർച്ച .അത് കൊണ്ട് മിണ്ടാതെ പോന്നു.
ഓണ ചന്ത
കേരളത്തിൽ പൊതു മേഖലയിൽ ഓണ ചന്തകളാരംഭിച്ചത് 1980 ലാണ് .എല്ലാ താലൂക്ക് കേന്ദ്രങ്ങളിലും ഒരാഴ്ച  നീണ്ടുനില്ക്കുന്ന ഓണം ഫെയർ .അതിലൊന്നിന്റെ ചുമതലക്കാരൻ ഞാനായിരുന്നു ;ആലുവാ ഫെയറിന്റെ .സിവിൽ സപ്ലൈസ് കോർപറ ഷനു താലൂക്കുകൾ  തോറും ഓഫ്ഫീസുകളുണ്ടായിരുന്നില്ല അന്ന് .ആലുവയിൽ ഉണ്ടായിരുന്നത് ഒരു ജൂനിയർ അസിസ്റ്റന്റ് മാത്രമാണ് .അയാള്ക്ക് ഇത്തരമൊന്നു ഏറ്റെടുക്കാൻ തീരെ ധൈര്യമുണ്ടായിരുന്നില്ല .അങ്ങിനെയാണ് അന്ന് ഇന്റേണൽ ആഡി റ്റ റാ യിരുന്ന, ആ നിലയിൽ  നിരീക്ഷകനായി ചുമതലപ്പെടുത്തപ്പെട്ടിരുന്ന എന്നോട്  ഈ ജോലി ഏറ്റെടുക്കാമോ  എന്ന് ചോദിച്ചത് .കൂടുതൽ ഉത്തര വാദിത്തമുള്ള സ്ഥാനങ്ങൾ വഹിക്കേണ്ടി വരുമ്പോൾ  ഈ അനുഭവം അവിടെ പ്രയോജനപ്പെടുമെന്ന് അന്നത്തെ ജി എം വി പി  ഗോപാലകൃഷ്ണൻ നായർ  സൂചിപ്പിച്ചു 'പിന്നെ നിങ്ങളുടെ ഇഷ്ടം' ഞാൻ ഒരു വെല്ലു വിളി യായി അത് സ്വീകരിച്ചു .ജി എം പറഞ്ഞത് ശരിയായിരുന്നു .ആ അനുഭവം പിന്നീട് പ്രയോജനപ്പെട്ടു .
   ഉത്രാടനാൾ രാത്രി രണ്ടു മണി വരെ സ്റ്റാൾ തുറന്നു വെച്ച് വന്നവർക്കെല്ലാം പച്ചക്കറിയും അരി യും നേന്ത്രക്കുലയും  നൽകി പിറ്റേ ന്നു പുലര്ച്ചെ വരേണിക്കലെ വീട്ടിലെത്തി .അതിനു കമ്പനി കാർ  വിട്ടു തന്നു ജി എം .ആലുവാ സപ്ലൈ ഓഫീസറായിരുന്ന പങ്കജാക്ഷൻ പിള്ള സാറും സ്റ്റാഫും ആ ആഴ്ച മുഴുവൻ രാപകൽ എന്നോടൊ പ്പമുണ്ടായിരുന്നു .
      പൊതുമേഖലയിലെ പാളിപ്പോകുന്ന മാർകെറ്റ് ഇടപെടലുകളെ ക്കുറിച്ച് വാർത്തകളിൽ കാണുമ്പോൾ ഇ ചന്ദ്ര ശേ ഖരൻ നായരും കെ എം ചന്ദ്ര ശേ ഖറും വി പി ഗോപാലകൃഷ്ണൻ നായരും മുതൽ പങ്കജാക്ഷൻ പിള്ള സാറും ഞാനും വവരെയുള്ളവർ ചേർന്നുവിജയകരമായി  നടത്തിയ ആ ഫെയർ ഓര്ത്ത് പോയി .
     അന്നത്തെ ആ ഉത്രാട രാത്രി ഒരു നേന്ത്ര പഴക്കുല പോലെ എന്റെ ഓർമ്മകളിൽ ഊയലാടുന്നു  എന്നോ മറ്റോ സാഹിത്യത്തിൽ തട്ടിവിട്ടാലോ ?   വേണ്ടാ അല്ലേ .

2015, ഓഗസ്റ്റ് 23, ഞായറാഴ്‌ച

ധരണിയുടെ നൃത്ത പരിപാടി ഭരത നാട്യം  ,നർത്തകി സാക്ഷാൽ ലീലാ സാംസണ്‍ .എല്ലാ ട്രാഫിക് ദുരിതങ്ങളും മറികടന്ന് ഫൈൻ  ആർട്സ് ഹാളിൽ പോവുക തന്നെ എന്ന് തീർച്ചപ്പെടുത്തി .രണ്ടു പാസ്സുണ്ടായിരുന്നതു കൊണ്ട് പഴയ നർത്തകി കൂടിയായ ഭാര്യയേയും കൂട്ടി .
   തന്റെ കലാ സപര്യയുടെ ഉച്ചാവസ്ഥയിൽ (Prime )കൊച്ചിയിൽ വരാൻ കഴിയാതിരുന്നതിൽ ഖേദം ഉണ്ടെന്ന വസ്തുത മറച്ചു വെച്ചില്ല മിസ്‌ സാംസണ്‍ .ഈ അറുപത്തിനാലാം വയസ്സിലും പക്ഷേ അവർ തന്റെ കലയിൽ അജയ്യയാണെന്ന് തുടര്ന്നു വന്ന പ്രകടനം തെളിയിച്ചു
    പാർവതി പരിണയത്തിനു പുറപ്പെടുന്ന ശിവനെ അവതരിപ്പിച്ചു കൊണ്ടായിരുന്നു തുടക്കം പിൻപാട്ട് കുമാര സംഭവ ശ്ലോകങ്ങൾ തന്നെ
"ബഭൂവ ഭസ്മൈവ  സിതാംഗ രാഗ ---"(അണിഞ്ഞിരിക്കുന്ന ചുടല ഭസ്മം  തന്നെ കുറിക്കുട്ടായി  തലയോട് രത്നാഭരണമായി -----)    എന്ന് തുടങ്ങുന്ന ശ്ലോകങ്ങൾ ഒരിക്കൽ എനിക്ക് കാണാപാഠമായിരുന്നു .മറന്നു .പക്ഷേ കേട്ടപ്പോൾ ഓര്മ്മ വന്നു .അവക്ക് ലീല സാംസണ്‍ നല്കിയ ദൃശ്യ  ഭാഷ്യം അതിന്റെ മനോഹാരിത മാത്രം കൊണ്ടല്ല തത്വ ചിന്താപരമായ വ്യാഖ്യാനം കൊണ്ടും  അമ്പരപ്പിച്ചുകളഞ്ഞു .
       പരിമിത വിഭവരായ ചില നർത്തകികൾ കാട്ടി കൂട്ടുന്നതു പോലെ ടി വി ക്ക് വേണ്ടിയുള്ള നിശ്ചല ദൃ ശ്യങ്ങളോ  വെളിച്ചത്തിന്റെ അഭ്യാസ പ്രകടനങ്ങളോ മറ്റു ഗിമിക്കുകളോ ഇല്ല .പിന്നിൽ കറുത്ത വെളിയട ,രംഗത്ത് വെളിച്ചത്തിന്റെ പ്രളയം ,,ഉടൽ ചുരുക്കിയ കൈലാസം പോലെയുള്ള കാളപ്പുറത്ത് മറ്റൊരു കൈലാസം പോലെ ആകാശത്ത് സഞ്ചരിക്കുന്ന പരമ ശിവൻ ,ദീക്ഷിതരുടെ അര്ദ്ധ നാരീശ്വരൻ  ആചാര്യ പാദരുടെ കാല ഭൈരവൻ ഇവരെയൊക്കെഅംഗ ചലന ങ്ങളിലൂടെ  ഉപാമ്ഗ വൃത്തികളിലൂടെ പ്രത്യക്ഷത്തിൽ കാണിച്ചു തരുന്ന നര്ത്തകി .ഇതാണു പ്രതിഭ .
   അഭിനയ പ്രധാനമായിരുന്നു എല്ലാ ഇനങ്ങളും .പ്രായം സൃഷ്ടിച്ച പരാധീനതകൾ കൊണ്ടാവാം ജതികളും സ്വരങ്ങളും ഒക്കെ പേരിനു മാത്രമേ ഉണ്ടായിരുന്നുള്ളൂ .അതൊരു കുറവാണെന്ന് തോന്നിയില്ല .
    ശുദ്ധ കലാ സൌന്ദര്യത്തിന്റെ ഒരു വൈകുന്നേരത്തിനു നന്ദി ധരണിക്കും ഗുരു ശ്യാമളാ സുരേന്ദ്രനും
പിന്കുറിപ്പ് -ഹിന്ദു വിരുദ്ധതയുടെ പേരിൽ വിമർശിക്ക പ്പെടുന്നുണ്ടത്രെ ലീലാ സാംസണ്‍ .ശിവശക്തി ചൈതന്യത്തെ ദൃ ശ്യവൽക്കരിച്ച് നമസ്കരിക്കുന്ന കാണികളെ ക്കൊണ്ട് നമസ്കരിപ്പിക്കുന്ന അവർ ഹിന്ദു അല്ലെങ്കിൽ പിന്നെ ആരാണു ഹിന്ദു ?

2015, ഓഗസ്റ്റ് 20, വ്യാഴാഴ്‌ച

അറുപതുകളുടെ തുടക്കത്തിൽ തിയേറ്ററു കളിൽ എത്തിയ  അൾത്താര ,കറുത്ത കൈ എന്നീ മെരിലാന്റ് ചിത്രങ്ങളാണ് ഭരതനെ ഒരു സഹനടനെന്ന നിലയിൽ ശ്രദ്ധേയനാക്കിയത് .അതിനു വളരെ മുമ്പുതന്നെ അദ്ദേഹം സിനിമയിൽ എത്തിയിരുന്നെങ്കിലും (.പ്രേം നസീറിന്റെ ആദ്യ ചിത്രമായ മരുമകളിലും അദ്ദേഹം അഭിനയിച്ചിരുന്നുവത്രേ ) എന്തായാലും അറുപതുകളിലും എഴുപതുകളിലും പുറത്തിറങ്ങിയ ഏതാണ്ടെല്ലാ മലയാള ചിത്രങ്ങളിലും അദ്ദേഹം ഉണ്ടായിരുന്നു .മിക്കതും ചെറിയ വേഷങ്ങൾ  ചിലതെങ്കിലും ശ്രദ്ധേയമായവ .അരനാഴിക നേരത്തിലെ കൊച്ചു കുട്ടി അളിയനാണ്  പെട്ടെന്ന് ഓർമ്മയിൽ വരുന്ന ഒരു കഥാ പാത്രം .
     വില്ലൻ വേഷങ്ങളിൽ തുടക്കം കുറിച്ച അദ്ദേഹം ഹാസ്യവും നന്നായി കൈകാര്യം ചെയ്യുമായിരുന്നു .എനിക്ക് ഭരതന്റെ എറ്റവും ഇഷ്ടപ്പെട്ട കഥാ പാത്രം ഇപ്പോൾ പെരോർ മ്മിക്കാത്ത ഒരു സിനിമയിൽ അദ്ദേഹം അവതരിപ്പിച്ച ഒരു ജ്യോൽസനാണ് .തൊട്ടതിനും പിടിച്ചതിനുമൊക്കെ ഈ ജ്യോല്സൻ 'കർമ്മണ്യേ വ്യാധികാര്യസ്ഥ 'എന്നൊരുദ്ധരണി നടത്തുമായിരുന്നു .അത് കൊണ്ടു തന്നെ ബഹദൂർ അവതരിപ്പിച്ച ഹാജിയാർ ഈ ജ്യോൽസർക്ക് 'വ്യാധികാര്യസ്ഥൻ 'എന്നൊരു പേരും കൊടുത്തിരുന്നു .മധുവായിരുന്നു ആചിത്രത്ത്തിലെ നായകന് എന്ന് തോന്നുന്നു .മറ്റൊന്നും ഓര്മ്മയില്ല .എങ്കിലും ഈ വ്യാധികാര്യസ്ഥൻ മനസ്സിലുണ്ട് .എന്ന് മാത്രമല്ല എല്ലാ ദിവസവും ഞാൻ അതോർക്കുകയും ചെയ്യും .ടി വി യിലും ഹാളുകളായ ഹാളുകളിലുമെല്ലാം ദിവസം പല വെട്ടം നടക്കുന്ന ഗീതാ പ്രഭാഷണങ്ങൾ കാണുകയും കേള്ക്കുകയും ചെയ്യുമ്പോൾ .എത്ര എത്ര വ്യാധികാര്യസ്ഥന്മാർ എന്ന് മനസ്സിലോര്ക്കുകയും ചെയ്യും .
    പക്ഷേ അത് പുറത്തു പറയാറില്ല .കാരണം അക്ഷരം കൂട്ടി വായിക്കനറി യാവുന്നവരെല്ലാം വേദാന്ത ദേ ശികരും  ഗീതാ ശാ സ്ത്ര വിശാരദരുമാണല്ലോ ഇപ്പോൾ .അവരൊക്കെ വേണ്ടപ്പെട്ടവരുമാണ് .മുഷിപ്പിക്കരുതല്ലോ .
    എഴുപതു കളിലെ ഞങ്ങൾ അസ്തിത്വ ദുഖങ്ങൾക്ക് പരിഹാരം തേടിയ പ്രധാന സ്ഥലങ്ങളിലൊന്നു സിനിമാ ശാലയായിരുന്നു .അവിടെ സാന്ത്വനവുമായി കാത്ത്തിരുന്നവരിൽ പ്രധാനികളിൽ ഒരാളായിരുന്നു പറവൂർ ഭരതൻ .പ്രിയപ്പെട്ട വ്യാധികാര്യസ്ഥൻ .കടന്നു പോയത് വളരെ പ്രിയപ്പെട്ട ഒരു സുഹൃത്താണെന്ന് എനിക്ക് തോന്നുന്നു .
    പ്രണാമങ്ങൾ 

2015, ഓഗസ്റ്റ് 6, വ്യാഴാഴ്‌ച

ഇന്നലെ രാത്രി വൈകി അഥവാ ഇന്ന് പുലർച്ചെ 'ഉൾക്കടൽ 'കണ്ടു കിരണ്‍ ടി വി യിൽ .ആ സിനിമാ ഞാൻ നേരത്തെ കണ്ടിരുന്നില്ല .പാട്ടുകൾ കേള്ക്കുകയും അവയോടൊപ്പമുള്ള ദൃശ്യങ്ങൾ കാണുകയും ചെയ്തിട്ടുണ്ടെങ്കിലും .
  സ്വപ്നാടനം എന്ന ആദ്യ കെ ജി ജോർജ് ചിത്രം എന്നെ വല്ലാതെ ആകർഷിച്ചിരുന്നു .ഡയലോഗുകളെ പൂർണമായി ആശ്രയിച്ച് കഥ പറയുന്ന സാധാരണ മലയാള സിനിമാരീതിയിൽ നിന്നു മാറി ദൃശ്യ ങ്ങളെ ഫല പ്രദമായുപയോഗിക്കുന്ന സമ്പ്രദായം പിന്തുടർന്ന ചുരുക്കം മലയാള സിനിമകളിൽ ഒന്നായിരുന്നു അത് .ജോര്ജിന്റെ ആ രീതി ഉൾക്കടലിലും പിന്തുടരപ്പെട്ടിരിക്കുന്നു .സിനിമാ പൊതുവേ എനിക്കിഷ്ടപ്പെട്ടു .
   പറയാൻ വന്നത് മറ്റൊരു കാര്യമാണ് .ഉള്ളിൽ  ദുഖത്തിന്റെ കടൽ ഒളിപ്പിച്ചു നടക്കുന്ന കുറെ മനുഷ്യരുടെ കഥ യാണല്ലോ ഉൾക്കടൽ .മനസ്സിലെ ദുഖത്തിന്റെ മഹാ സമുദ്രം അഭിനയത്തിലൂടെ അനുവാചകനു ദ്രുശ്യമാക്കുന്നതിൽ ശോഭ പ്രകടിപ്പിച്ച വൈദഗ്ദ്ധ്യം എന്നെ സന്തോഷിപ്പിക്കുകയും ദുഖിപ്പിക്കുകയും ചെയ്തു .എന്തൊരു വലിയ നഷ്ടമാണ് ആ നടിയുടെ വേർപാടി ലൂടെ ഇന്ത്യൻ സിനിമക്ക് സംഭവിച്ചത്
    രതീഷിന്റെ ആദ്യ സിനിമയാണ് ഉൾക്കടൽ എന്നാണു ഞാൻ മനസ്സിലാക്കുന്നത് .എണ്‍പതു കളുടെ തുടക്കത്തിൽ മമ്മൂട്ടിക്കും മോഹൻ ലാലിനും  മുകളിലായിരുന്നു രതീഷിന്റെ സ്ഥാനം .പിന്നീടദ്ദേഹം ഉപനായകന്റേയുംവില്ലന്റെയും  വേഷത്തിലേക്ക് മാറെ ണ്ടി വന്നു .എല്ലായ്പ്പോഴും നല്ല അഭിനയം കാഴ്ച വെക്കുകയും ചെയ്തു .ഒരു പൊതു സ്നേഹിതനിലൂടെ ഞാൻ അദ്ദേഹത്തെ പരിചയ പ്പെട്ടിരുന്നു ;ജഡ്ജസ് അവന്യു വിലെ ഫ്ലാറ്റിൽ പോയി കുറെ സമയം സംസാരിച്ച്ചിരിക്കുകയും ചെയ്തു .രതീഷ്‌ പോയതും അകാലത്തിലാണ് .