2016, മേയ് 31, ചൊവ്വാഴ്ച

യുഡോറാ വെൽറ്റി -20 ആം നൂറ്റാണ്ടിലെ പ്രമുഖ അമേരിക്കൻ ചെറുകഥാ കൃത്തുക്കളിൽ ഒരാളായിരുന്ന യുഡോറാ വെൽറ്റിയാണ് കാവ്യ സാന്ദ്രത ചെറുകഥ യുടെ ഏറ്റവും പ്രധാന ഗുണമായി നിർദ്ദേശിച്ചത് .ഒരു കഥ ഒരു സ്ഥലത്തു മാത്രമേ സംഭവിക്കൂ എന്നും അവർ അഭിപ്രായപ്പെട്ടിട്ടുണ്ട് .സംഭവങ്ങളും കഥാപാത്രങ്ങളും ഒന്നും മാറിയില്ലെങ്കിലും സ്ഥലം മാറിയാൽ കഥയും മാറുമത്രേ .കഥയെ ക്കുറിച്ച് അവർ പറഞ്ഞിട്ടുള്ള ചില കാര്യങ്ങൾ അല്ലാതെ അവരുടെ കഥകളൊന്നും ഞാൻ വായിച്ചിട്ടുണ്ടായിരുന്നില്ല .ഇന്നലെ വരെ .ഇന്ന്ഞാൻ  Where Is The Voice Coming From ? എന്ന വെൽറ്റി കഥ വായിച്ചു .അറുപതുകളിൽ അമേരിക്കയിൽ നിലനിന്നിരുന്ന വംശീയ സംഘർഷങ്ങളുടെ പശ്ഛാ ത്തലത്തിൽ എഴുതപ്പെട്ട ഈ കഥ മറ്റു പ്രധാന വെല്റ്റി കഥകളെപ്പോലെ 'ശബ്ദത്തിന്റേയും താളത്തിന്റെയും സംഗീതത്തിന്റേയും സമന്വയമാണെന്ന നിരൂപക മതത്തോടു ഞാനും യോജിക്കുന്നു .ഒരു യഥാർഥ സംഭവത്തെ ആസ്പദമാക്കി എഴുതപ്പെട്ട ഈ കഥ യെക്കുറിച്ച് കൂടുതൽ പറ യണമെന്നുണ്ട് .അത് ശ്രദ്ധാപൂർവമായ ഒരു പുനർ വായനക്കു ശേഷമാവട്ടെ   
ഗിരീഷ്‌
ബിർളാ മന്ദിരത്തിൽ എന്നു തുടങ്ങുന്ന പോസ്റ്റു വായിച്ചു .മഹാത്മാവിന്റെ ദാരിദ്ര്യത്തെ ക്കുറി ച്ചു പറഞ്ഞത് വിജയലെക്ഷ്മി പണ്ടിറ്റല്ല .ഗാന്ധിജിയെക്കുറിച്ച് അങ്ങിനെയൊക്കെ പറയാനുള്ള വലിപ്പം അന്നവർക്കുണ്ടായിരുന്നില്ല .
    ഇങ്ങിനെ ഒരഭിപ്രായ പ്രകടനം നടത്തിയത് സരോജിനി നായിഡുവാണ് .അതു രേഖപ്പെടുത്തിയിരിക്കുന്നതാവട്ടെ സാക്ഷാൽ ലൂയി ഫിഷറും .ലൈഫ് ഓഫ് മഹാത്മാ ഗാന്ധി എന്ന വിശ്രുത ഗ്രന്ഥത്തിൽ തന്നെ.
   ഇന്ത്യയുടെ വാനമ്പാടി ഇതു പറയാനിടയായ സാഹചര്യവും ഫിഷർ വിശദീകരിക്കുന്നുണ്ട് .വൈസ്രോയിയുമായി ചര്ച്ചക്കായി ഡൽഹിക്കു പോകാൻ ഗാന്ധിജി വാർദ്ധായിൽ നിന്നും മൂന്നാം ക്ലാസ് ടിക്കറ്റെടുക്കുന്നു ,ഒന്നാം ക്ലാസ് ,പ്രത്യേക ബോഗി എന്നൊക്കെയുള്ള നിർദ്ദേശ ങ്ങൾ നിരാകരിച്ചു കൊണ്ട് ..വൈസ്രോയിയുടെ ഗവ്ണ്മെന്റ് ചെയ്തതെന്താണെന്നറിയാമോ?ഗാന്ധിജിക്കു പോകേണ്ട സമയത്ത് സ്റ്റേഷനിൽ ഒരു തീവണ്ടിയെത്തി .അദ്ദേഹത്തിനു മാത്രമായി ഒരു പ്രത്യേക തീവണ്ടി .നാഗപൂർ  മുതൽ ഡല്ഹി വരേയും തിരിച്ചും ഒരാൾക്ക്‌ വേണ്ടി മാത്രം ഒരു തീവണ്ടി ഒടിക്കുന്നതിൽ അന്തർഭവിച്ചിരിക്കുന്ന ദുർവ്യയത്തെ സൂചിപ്പിച്ചുകൊണ്ടാണ് ഗാന്ധിജിയുടെ അടുത്ത അനുയായിയായ സരോജിനി നായിഡു "The Nation is spending crores to keep the Mahatma poor   '
മഹാത്മാവിനെ ദരിദ്രനായി നിലനിർത്താൻ രാജ്യം കോടികളാണു ചെലവഴിക്കുന്നത് 'എന്നു പറഞ്ഞത് .
       മഹാത്മജി ബിര്ലാ ഹൌസിനു മുമ്പിൽ കുടിൽകെട്ടി താമസിച്ചിരുന്നു വെ ന്നത്  വസ്തുതാവിരുദ്ധമാണ് .ബിർളാ ഹൗസിന്റെ ഒരു ഭാഗത്ത് തന്നെയാണ് ഗാന്ധിജി താമസിച്ചിരുന്നത് .അവർ അതൊരു സ്മാരകമായി  നിലനിർത്തിയിരിക്കുന്നു .ചെല്ലുന്നിടത്ത് തന്റെ ശൈലിയിൽ ജീവിക്കുക എന്നല്ലാതെ പ്രത്യേകമായി കുടിൽ കെട്ടാനൊന്നും ഗാന്ധിജി ഒരുംപെട്ടിരുന്നില്ല എന്നത് സുവിദിതമാണല്ലോ .
  ചില തേജോ ബിംബങ്ങൾ ശോഭകെടാതെ നിലനിന്നാലേ 'ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാദ്ധ്യമാവു 'എന്ന് ബോദ്ധ്യമുള്ളതു കൊണ്ടാണ് ,വിഗ്രഹാരാധകനല്ലെങ്കിലും ഇത്രയും എഴുതിയത് .
സ്നേഹപൂർവം
ആർ എസ്  കുറുപ്പ്
    

2016, മേയ് 26, വ്യാഴാഴ്‌ച

25-5 -2016
  നല്ല തുടക്കം .നടപ്പാക്കേണ്ട എല്ലാറ്റിനും  സമയം നിശ്ചയി ച്ചു കൊണ്ടുള്ള കൃത്യത പിണറായി ടച് ..അഭിനന്ദനങ്ങളും ആശംസകളും .ലാൽ  സലാം സഖാക്കളേ

 സ്ഥാനാരോഹണത്തിന്റെ ആഘോഷാരവങ്ങൾക്കിടയിൽ ടി വിയിൽ കേട്ട ഒരഭിപ്രായ പ്രകടനംപക്ഷേ  ആശങ്കാ ജനകമായി തോന്നി .പ്രഥമ ക്യാബിനറ്റ് യോഗത്തിന്റെ തീരുമാനങ്ങളെ ക്കുറി ച്ചുള്ള  ഏഷ്യാനെറ്റ് ന്യൂസ് അവർ ചർച്ചയിൽ പങ്കെടുത്തുകൊണ്ട് യുവ മാര്ക്സിസ്റ്റ് എം എല് എ സ.എം സ്വരാജ് പറഞ്ഞു "കോൺഗ്രസ്സ് പൊട്ടിപ്പൊളിഞ്ഞു നശിക്കണമെന്നു ഞങ്ങളാരും ആഗ്രഹിക്കുന്നില്ല " എന്ന് .
   ആ 'ഞങ്ങളാരും 'എന്നതിൽ ഉൾപ്പെടാനാഗ്രഹിക്കാത്ത ഒരു മാർക്സിസ്റ്റനുഭാവിയാണു ഞാൻ .."ചെകുത്താനെ കൂട്ടു പിടിച്ചും കോൺഗ്രസ്സിനെ തോല്പ്പിക്കും " എന്നു ഇ എം എസ്സു പറ ഞ്ഞതനുസരിച്ചു വര്ദ്ധിത  വീര്യരരായി പ്രവർത്തിച്ചിട്ടുള്ള ,സ ഇ എമ്മിന്റെ പ്രസ്താവന ഇന്നും പ്രസക്തമാണെന്നു വിശ്വസിക്കുന്ന ഒട്ടനവധി മാർക്സിസ്റ്റനുഭാവികളുണ്ട് .അത്തരമൊരു മനോഭാവം ഞങ്ങളിലുണ്ടാക്കിയ ഭൌതിക സാഹചര്യങ്ങൾ ഇന്നും നിലനില്ക്കുന്നു .അവയെന്താണെന്നല്ലേ ?.
    ഒരു തരത്തിലുള്ള ഉൾപ്പാർട്ടി ജനാധിപത്യവും അനുവദിക്കപ്പെട്ടിട്ടില്ലാത്ത ,കുടുംബവാഴ്ച്ചയിലും വംശാധിപത്യത്തിലും അടിയുറ ച്ചു  വിശ്വസിക്കുന്ന അധികാരം കയ്യാളുന്ന കുടുംബത്തോടു കുറു പുലർത്തിക്കൊള്ളാമെന്നു എം എൽ മാരൊടു മുദ്രപ്പത്രത്തിൽ ഒപ്പിട്ടു വാങ്ങുന്ന രാഷ്ട്രീയ കക്ഷി ഇന്ത്യൻ ജനാധിപത്യത്തിനു വലിയ ഭീഷണി തന്നെയാണ് .അധികാരം കിട്ടി പതിനഞ്ചാമത്തെ വർഷംആദ്യത്തെ  അടിയന്തിരാവസ്ഥ യും തുടര്ന്നു രണ്ടടി യന്തിരാവസ്ഥകളും    പ്രഖ്യാപിക്കുകയും ലോകചരിത്രത്തിലെ ഏറ്റവും ഭീകരമായ ഒരു സ്വേച്ഛാ ദുർഭരണം ഇന്ത്യയിൽ നടപ്പാക്കുകയും ചെയ്ത അവർ അവസരം കിട്ടിയാൽ അതൊക്കെ ആവര്ത്തിക്കുക തന്നെ ചെയ്യും .
  അറുപതുകൾക്കൊടുവിൽ ഇടതു വലതു കമ്മ്യൂ ണിസ്റ്റു  പാർട്ടികൾ മറ്റു ചില പ്രതിപക്ഷ കക്ഷികളുടെ മുതലാളിത്ത നിലപാടുകളെ എതിര്ക്കുന്നതിനു വേണ്ടി കോൺഗ്രസിനെ അനുകൂലിക്കുകയാണു ചെയ്തത് .സോഷ്യലിസ്റ്റ് നിലപാടുകൾ കോണ്ഗ്രസ്സിന്റെ കാപട്യമാണെന്നു തിരിച്ചറിഞ്ഞ മാര്ക്സിസ്റ്റ് പാര്ട്ടി സമീപനം മാറ്റി .എന്നാൽ വലതു വിഭാഗം  അർദ്ധ ഫാസിസ്റ്റു സ്റ്റീം റോളർ ഉരുളാൻ തുടങ്ങിയപ്പോഴും കോൺഗ്രസ്സിനെ പിന്തുണക്കാൻ തന്നെ തീരുമാനിച്ചു. എന്നല്ല അവർ അടിയന്തിരാവസ്ഥ നീണാൾ വാഴട്ടെ എന്ന് മുദ്രാവാക്യം വിളിച്ച് എല്ലാ കൊള്ളരുതായ്മക്കും കൂട്ടു നിന്നു .പിന്നീട് ഗത്യന്തരമില്ലാതെ നിലപാടു മാറ്റി യതൊക്കെ ചരിത്രം .
  പശ്ചിമ ബംഗാളിലെ മാര്ക്സിസ്റ്റ് പാർട്ടിആ അബദ്ധം  ഇത്തവണ കാണിച്ചു .സ്വന്തം വോട്ടു കൊടുത്ത്  കോൺഗ്രസ്സിന്റെ സീറ്റും വോട്ടും വർദ്ധിപ്പിച്ചു .സ്വയം ചെറുതായി .നിയമസഭയിലും ജനങ്ങളുടെ ദൃഷ്ടിയിലും .
   കേരളത്തിൽ അങ്ങിനെയൊന്നുണ്ടാവുകയില്ല എന്ന് മാത്രമല്ല ബംഗാൾ ഘടകത്തെക്കൊണ്ട് തെറ്റു തിരുത്തിക്കും എന്ന പ്രത്യാശ വെച്ചു പുലര്ത്തിയിരുന്നവർക്ക് മുഖമടച്ചു കിട്ടിയ ഒരടിയാണു യുവ എം എല് എ യുടെ സ്വയം വെളിപ്പെടുത്തൽ .
    എം സ്വരാജിനേയും കെ ബാബുവിനെയും ഒരേ മാലക്കുള്ളിൽ കാണേണ്ടി വരുമോ ഈശ്വരാ .---(ഈശ്വരാ എന്നത് ഒരു വ്യാക്ഷേപകം മാത്രമാണ് .അത് അനുവദനീയമല്ലെങ്കിൽ 'അഹോ 'എന്നാവട്ടെ )
 എന്തായാലും അങ്ങിനെയൊന്നു സംഭവിക്കാതിരിക്കട്ടെ
 

2016, മേയ് 24, ചൊവ്വാഴ്ച

ഇന്ന് (23 -5-2016 ) ഏഷ്യാ നെറ്റ് ന്യൂസിൽ  നിർദ്ദിഷ്ട   മന്ത്രിമാരെ പരിചയപ്പെടുത്തുന്ന പരിപാടിയിൽ പങ്കെടുത്തു കൊണ്ട് നിയുക്ത ധനമന്ത്രി തോമസ് ഐസക്ക് ചെയ്യാനുദ്ദേശിക്കുന്ന  പ്രധാന കാര്യങ്ങളുടെ കൂട്ടത്തിൽ ജലസംരക്ഷണത്തെ ക്കുറിച്ചും പറഞ്ഞു .അവനവന്റെ മേൽക്കുരയിൽ വീഴുന്ന മഴവെള്ളം അവനവന്റെ കിണറ്റിലേക്കു തന്നെ ഒഴുക്കി വിട്ടാൽ ജലം പാഴായി പോകുന്നത് ഒഴിവാക്കാൻ കഴിയും. ശരിയാണ് .പക്ഷേ അതിനു പറ്റിയ ഒരു മേൽക്കൂരയോ സ്വന്തമായി ഒരു കിണർ പോയിട്ട് സമീപത്തെവിടെയെങ്കിലും ഒരു പൊതു ക്കിണർ പോലുമോ ഇല്ലാത്ത കേരളത്തിലെ ആഫിക്കക്കാരെ  ക്കുറിച്ച് ഐസക്കോ മറ്റു നിയുക്ത മന്ത്രിമാരോ ഒന്നും പറഞ്ഞു കേട്ടില്ല ..
    കേരളത്തിലെ ഏതു ഭരണകൂടത്തിന്റേയും അടിയന്തിര കര്ത്തവ്യം ഈ ആഫിക്കൻ പരിതസ്ഥിതി കേരളത്തിൽ ഇല്ലാതാക്കുക എന്നതാണ്  .പ്രധാനമന്ത്രിയുടെ സോമാലിയാ പ്രസ്താവനയെ ക്കുറിച്ച് ചൂടു പിടിച്ച  ചർച്ചകൾ  നടന്നു കൊണ്ടിരിക്കുമ്പോൾ തന്നെ ആ രാജ്യത്തിലേതിനേക്കാൾ മോശപ്പെട്ട അവസ്ഥ കേരളത്തിലെ മലയോരങ്ങളിൽ നിലനില്ക്കുന്നുവെന്നു തെളിയിക്കുന്ന വാർത്തകളും  വന്നു കൊണ്ടിരുന്നു .ഡിബേറ്റിങ്ങ് പോയിന്റ്സ് സ്കോർ ചെയ്യുന്നതിൽ അത്യുത്സാഹം കാട്ടിയിരുന്ന രാഷ്ട്രീയ നേതാക്കൾ ,ആ വാർത്തകൾ ശ്രദ്ധിച്ചതേയില്ല .,പ്രധാന മന്ത്രിയുടെ പാർട്ടിക്കാർ ഉള്പ്പെടെ ,.ഏഷ്യാ നെറ്റ് ന്യൂസിൽ പരിപാടി ആങ്കർ ചെയ്തിരുന്ന  വിനു വി ജോൺ "അവിടെ എല്ലാം നന്നായി നടക്കുന്നുവെന്നു പറയുന്നത് ശരിയാണെന്നു തോന്നുന്നില്ല " എന്നു നേതാക്കന്മാരെ ഓർമ്മിപ്പിച്ചു കൊണ്ടാണു ചര്ച്ച ഉപസംഹരിച്ചത്
   ഇന്നത്തേത് ഒരു ടി വി പരിചയപ്പെടുത്തൽ മാത്രമാണ് നയപ്രഖ്യാപനമൊന്നുമല്ല എന്ന് വേണമെങ്കില പറയാം .പക്ഷേ ഭരണം ഏറ്റെടുക്കാൻ പോകുന്ന ഒരാളുടെ പോലും നൈസർഗ്ഗിക പ്രതികരണങ്ങളിൽ ഇക്കാര്യം ഉള്പ്പെട്ടില്ല എന്നത് നിർഭാഗ്യകരമാണ് .
   തീരെ ക്കുറഞ്ഞത്  ഈ ജനവിഭാഗത്തിനനുവദിച്ചിട്ടുള്ള സൌ ജന്യ റേഷൻ അവര്ക്ക് കിട്ടുന്നുവെന്നുറ പ്പുവരുത്തുക ,അവര്ക്ക് വേണ്ടി വാങ്ങിയിട്ടുള്ള ആമ്ബുലൻസ് വാഹനങ്ങൾ ചിലതെങ്കിലും കട്ടപ്പുറത്തുനിന്നിറ ക്കുക തുടങ്ങിയ കാര്യങ്ങളെങ്കിലും യുദ്ധ കാലാടിസ്ഥാനത്തിൽ ചെയ്യപ്പെടേണ്ടതുണ്ട് .പുതിയ ഭരണ കൂടം അർഹിക്കുന്ന പ്രാധാന്യം ഈ വിഷയത്തിനു നല്കുമെന്ന് പ്രതീക്ഷിക്കുന്നു





    

2016, മേയ് 17, ചൊവ്വാഴ്ച

ഇത്തവണ നമ്മുടെ അക്കിത്തവും എംടിയും പദ്മനാഭനും സാനുമാഷും സുഗതകുമാരിയും കെ ആർ  മീരയും സുഭാഷ്ചന്ദ്രനുമൊന്നും വോട്ടു ചെയ്തില്ലേ ?മമ്മൂട്ടിയും സുരേഷ് ഗോപിയും ഫഹദ് ഫാസിലുമൊക്കെ വോട്ടു ചെയ്യുന്നത് ടി വിയിൽ കണ്ടു .കൂടാതെ ഒരു പാടു രാഷ്ട്രീയ നേതാക്കന്മാരും .സാഹിത്യ കലാ സാസ്കാരിക രംഗത്തുള്ള ആരേയും കണ്ടില്ല .
    അവർ വോട്ടു ചെയ്യാത്തതു കൊണ്ടായിരിക്കുകയില്ല .സിനിമയ്ക്കും കക്ഷി രാഷ്ട്രീയത്തിനുമുള്ള  വാർത്താ പ്രാധാന്യം സാഹിത്യത്തിനും സിനിമ ഒഴിച്ചുള്ള കലകൾ ക്കും ഇല്ലാതായിരിക്കുന്നു എന്നതാണു വസ്തുത .വള്ളത്തോളിനും  കേസരിക്കും വേണ്ടി പട്ടവും ജിയ്ക്കും തകഴിക്കും വേണ്ടി പനമ്പിള്ളിയും വൈലോപ്പിള്ളിക്കു വേണ്ടി ഇ എം എസ്സും കാത്തുനിന്നിരുന്ന കാലം നമ്മുടെ ഓർമ്മയിൽ പോലും ഇന്നില്ല .ചെമ്പയ്യെ അഭിവാദ്യം ചെയ്യാൻ വേണ്ടി കച്ചേരി കഴിയുന്നത്‌ വരെ എ കെ ജി കാത്തുനിന്ന കഥ ആരോർക്കുന്നു .
 നമ്മുടെ സാസ്കാരിക ജീവിതം രാഷ്ട്രീയ ജീവിതത്തോളം പ്രധാനമല്ല എന്നുവന്നതെന്തു കൊണ്ടാണ് .അവാർഡിനും അക്കാദമി സ്ഥാനങ്ങൾക്കും വേണ്ടി സാംസ്കാരിക നായകർ രാഷ്ട്രീയ ക്കാരെ ആശ്രയിക്കുന്നു വന്നത് കൊണ്ടാണോ ?അതോ സാഹിത്യവും കലയും രാഷ്ട്രീയത്തെ പ്പോലെ ജീവിതത്തിന്റെ സമസ്ത മേഖലകളേയും സ്പർശിക്കുന്നതല്ലാതായി ക്കഴിഞ്ഞതു കൊണ്ടോ ?
  ആലോ ചിക്കേണ്ട വിഷയമാണ്  .

2016, മേയ് 5, വ്യാഴാഴ്‌ച

ബലാൽസംഗം -ഐതിഹ്യം ചരിത്രം ർത്തമാനം Article Published in SAMAKALIKA MALAYALAM VARIKA In 2013
                            -----------------------------------------------------------
                                                  .എസ് .കുറുപ്പ്
                                                   ---------------------
അവളായിരിക്കണം ആദ്യത്തെ കല്ലെറിഞ്ഞത് ."പണ്ട് ചരിത്രമുദിക്കും  മുമ്പ് "അക്രമാസക്ത മായ ഭൂ ഭാഗങ്ങളെ അധിവസിച്ചിരുന്ന പ്രാകൃത മനുഷ്യരി ഒരുവസംഭോഗാസക്തനായി തന്നെ സമീപിച്ച ഇരുക്കാലിയല്ല തന്റെ ലൈംഗിക പങ്കാളിയാവേണ്ടവ എന്നു നിശ്ചയിച്ചവ .അദ്ഭുത പ്പെട്ടു പോയ അവ ശക്തി ഉപയോഗിച്ചിരിക്കും.അവ കടിക്കുകയും മാന്തുകയും തൊഴിക്കുകയും ചെയ്തിരിക്കും .പക്ഷേ അന്നവൾക്കു മനസ്സിലായി അവന്റെ അതേ നാണയത്തിൽതിരിച്ചു കൊടുക്കാ  അവൾക്കു കഴിയുകയില്ല എന്ന് .ഒന്നാമത്തബലാൽസംഗം .
   രണ്ടാമത്തെ ബലാ സംഗം ആസൂത്രിതവും സംഘടിതവുമായിരുന്നു .   അതിനു വേണ്ടിയുള്ള സംഘം ചേരലായിരുന്നു  പുരുഷ കൂട്ടായ്മയുടെ ആദ്യ രൂപം(male bonding ) .സ്ത്രീ ശരീര ത്തിലേക്ക് അവളുടെ എതിർപ്പും ചെറുത്തു നിൽപ്പും തൃണവ ഗണിച്ചു കൊണ്ട് നടത്തിയ കടന്നു കയറ്റം പുരുഷന്റെ സ്ത്രീ സ്വത്വ ത്തി ന്മേലുള്ള ആധിപത്യത്തിന്റെ ചരിത്ര ത്തിലൂടെയുള്ള വാഹകമായി. .തന്റെ ലൈംഗികാവയവം സ്ത്രീ ർഗത്തിനാകമാനം ഭയം ജനിപ്പിക്കാനുതകുന്ന ആയുധ മാണെന്നു പുരുഷ കണ്ടെത്തിയ നിമിഷം മുത ഇന്നുവരെ  ബലാ സംഗം നിർണായകമായ ഒരു ർമ്മം നിർവഹിച്ചു കൊണടിരിക്കുന്നു ;എല്ലാ പുരുഷന്മാരും എല്ലാ സ്ത്രീകളേയും അനുസ്യൂതമായ ഭയാനകാവസ്ഥയി നില നിർത്തുന്ന ബോധ പൂർവമായ പ്രക്രിയ ആയിരിക്കുക എന്ന ർമ്മം .
    സ്ത്രീ പുരുഷ ലൈംഗികാവയവങ്ങ പ്രകൃതി സംവിധാനം ചെയ്തിരിക്കുന്ന രീതി കൊണ്ടു തന്നെ  പുരുഷ വേട്ടക്കാരനും സ്ത്രീ ഇരയുമാവുന്നത് അനിവാര്യമായി .സ്ത്രീക്ക് മറ്റു സ്ത്രീകളെ കൂട്ടു പിടിച്ച് പുരുഷനെ പ്രതിരോധിക്കാ കഴിയാത്ത അവസ്ഥ ശരീര ശക്തിയുടെ ഏറ്റ ക്കുറച്ചി ലി ലൂടെ പ്രകൃതി തന്നെ സൃഷ്ടിച്ചിട്ടുണ്ടല്ലോവേട്ടക്കാരി ഒരുവനെത്തന്നെ രക്ഷകനായി സ്വീകരിക്കുക എന്നതു മാത്രമായിരുന്നുഇരക്ക് അവശേഷിച്ച ഒരേയൊരു രക്ഷാ മാർഗം.ബലാ സംഗ ഭീതിയാണ് ,ഏക ദാമ്പത്യ കുടുംബ സമ്പ്രദായത്തോടോ,മാതൃത്വത്തോടോ ഉള്ള പ്രതിപത്തിയോ പ്രണയം എന്ന വികാരമോ അല്ല തങ്ങളെ ശാശ്വതമായി പുരുഷന്റെ അടിമകളാക്കി മാറ്റിയ സംരക്ഷിത സംയോഗം (protective mating )എന്ന സമ്പ്രദായത്തിനും അതിന്റെ  സ്വാഭാവിക പരിണാമമായ  ഗാർഹിക വല്ക്കരണത്തിനും  (Domestication )വിധേയരാവാ  സ്ത്രീകളെ നിർബന്ധി തരാക്കിയത്.സ്ത്രീകളുടെ മാത്രമായ സംഘം ചേര വ്യവസ്ഥയി അസാദ്ധ്യ മായി .  സംരക്ഷിതയായ സ്ത്രീ അവളുടെ രക്ഷകന്റെ സ്വകാര്യ സ്വത്തായി .പാതിവ്രത്യം ,ചാരിത്ര്യം തുടങ്ങിയ പരികല്പനകളിലൂടെ വിവക്ഷിക്ക പ്പെടുന്നതൊക്കെ വിലയായി കൊടുത്ത് സ്ത്രീ നേടിയത് പുരുഷന് അവകാശ പ്പെട്ട ഒരു വസ്തു വായി തീരുക എന്നതു മാത്രമാണ് .പുരുഷ കൈവശ മാക്കിയ ആദ്യ ഭൌതിക വസ്തു പക്ഷേ പെറ്റു പെരുകാ കഴിവുള്ളതായിരുന്നു .അതു കൊണ്ടു തന്നെ അചിരേണ പിതൃ മേധാവിത്ത കുടുംബം (Patriarchy ) നിലവി വരുകയും ചെയ്തു.
    മനുഷ്യന്റെ സാമൂഹ്യ വികസന പ്രക്രിയയുടെ പ്രാരംഭദശയെക്കുറിച്ച് അമേരിക്ക റാഡിക്ക ഫെമിനിസ്റ്റ്  സൂസ ബ്രൌണ്മില്ല തന്റെ Against Our Will -Men Women and Rape എന്ന ശ്രേഷ്ഠ കൃതിയി നടത്തിയിട്ടുള്ള വിശകലനങ്ങളുടെ ചുരക്കമാണിത് .നര വംശ ശാസ്ത്രഞ്ജരും ർക്സിസ ത്തിന്റെ പ്രതിഷ്ടാ പകരും മറ്റും ഇതേ വിഷയത്തെ ക്കുറിച്ച്  നടത്തിയിട്ടുള്ള പഠനങ്ങളുമായി താരതമ്യം ചെയ്യുമ്പോ ഏക മുഖവും സങ്കുചിതവുമായി തോന്നാം വിശകലനം .പക്ഷേ ബലാ സംഗം  ഭീഷണമായ ഒരു യാഥാർഥ്യമായി ഇന്നും നിലനില്ക്കുന്നുവെന്നതു കൊണ്ടു തന്നെ വിഷയത്തെ ക്കുറിച്ചെഴുതപ്പെട്ട ഏറ്റവും മികച്ച കൃതി അതിന്റെ എല്ലാ ന്യൂനതകളോടും കൂടി ഗൌരവ പൂർവമായ  പഠനം ർഹിക്കുന്നു .
       മനുഷ്യ പുരോഗതിയുടെ അടുത്ത ഘട്ടത്തി വസ്തു വകക കൊള്ളയടിക്കുന്നതിനു പകരം കമ്പോളങ്ങളിൽനിശ്ചിത വിലയ്ക്ക്  കൈമാറ്റചെയ്യുന്ന രീതി പ്രാബല്യത്തി വന്നു .അപ്പോ പിതൃ മേധാവി തന്റെ എറ്റവും വിലപ്പെട്ട സമ്പത്തായ   പുത്രിക്കും വില നിശ്ചയിച്ചു ;പെണ്പണം.പക്ഷേ കന്യകയല്ലാത്ത പെണ്കുട്ടിക്ക് പെണ്പണം ലഭിക്കുമായിരുന്നില്ല .പെണ്കുട്ടിയല്ല അവളുടെ കന്യാചർമ്മമായിരുന്നു വിലയുള്ള വസ്തു .അതപഹരിക്കുന്നവ മറ്റു വസ്തുക്ക അപഹരിക്കുന്നവനെപോലെതന്നെ കുറ്റവാളിയായി കണക്കാക്കപ്പെടാ തുടങ്ങി .സ്ത്രീയെ അവളുടെ ഇഛക്കെതിരായി സമ്മതം കൂടാതെ ലൈംഗിക വേഴ്ചക്കു  വിധേയയാക്കുക എന്നതല്ല മറൊരാളിന്റെ സ്വത്തപഹരിക്കുക എന്നതായിരുന്നു ബലാ സംഗത്തിലെ കുറ്റകൃത്യം .കന്യകക്കു ലഭിക്കുമായിരുന്ന പെണ്പണത്തിനു തുല്യമായ തുക പിതാവിനു നല്കുക എന്നതു മാത്രമായിരുന്നു ശിക്ഷ .അതോടെ പെണ്കുട്ടിയുടെ ഉടമസ്താവകാശം അയാൾക്കാവുകയും ചെയ്യും .
         ബലാ സംഗം സ്ത്രീയ്കെതിരെയുള്ള   അതിക്രമം എന്ന നിലയി തന്നെ ഒരു കുറ്റ കൃത്യമായി കണക്കാക്ക തുടങ്ങിയത് ബാബിലോണിയ സംസ്കൃതിയാണ് .അവരുടെ നിയമ  പ്രകാരം കന്യകമാരേയുംവിവാഹിതകളേയും ബലാ സംഗം ചെയ്യുന്നത് വധ ശിക്ഷ ർഹിക്കുന്ന കുറ്റമായിരുന്നു .ഇര വിവാവിഹിതയാണെംകി അവളേയും കുറ്റ കൃത്യത്തി പങ്കാളിയായി കണക്കാക്കി വധശിക്ഷക്ക് വിധിച്ചിരുന്നു .കന്യക ശിക്ഷിക പ്പെട്ടിരുന്നില്ല ;നിലവിളിച്ച് ആളെ ക്കൂട്ടാ കഴിയാത്തത്ര അകലത്തു വെച്ചാണ് കൃത്യം നടന്നെതെങ്കിആദ്യ കാല യഹൂദ സമൂഹവും നിയമം തന്നെയാണു പിന്തുടർന്നിരുന്നത് .ഇവിടെ പഴയ നിയമത്തിലെ പത്തു കല്പനകളിലൂടെ കണ്ണോ ടിക്കുന്നത് സംഗതമാണെന്നു തോന്നുന്നു . "വ്യഭിചരിക്കരുത് "എന്നല്ലാതെ "ബലാ സംഗം ചെയ്യരുത് "എന്നൊരു കല്പന ഇല്ല. "അയല്ക്കാരന്റെ ഭവനത്തെയും അവന്റെ കാളകളേയും അവന്റെ ഭാര്യയേയും മോഹിക്കരുത് "എന്നൊരു കല്പന ഉണ്ടു താനുംവീടും കാളകളും പോലെ പുരുഷന്റെ സ്വത്താണ് അവന്റെ ഭാര്യയുമെന്നു ദൈവം കൂടി വിശ്വസിച്ചിരുന്നു അക്കാലതത് !  !പില്ക്കാല യഹൂദ സമൂഹം പക്ഷെ ബലാൽസംഗംചെയ്യപ്പെട്ട കന്യക പ്രതിയെ വിവാഹം കഴിക്കണമെന്ന നിയമം ഒഴിവാക്കി .മാത്രമല്ല പിഴയായി ഈടാക്കുന്ന സംഖ്യ കന്യകയ്ക്ക് ൽകണമെന്നു നിഷ്കർഷിക്കുകയും ചെയ്തു .ബലാൽസംഗ  നിയമങ്ങളുടെചരിത്രത്തി സ്ത്രീക്ക്  അനുകൂലമായി ഉണ്ടായ  ആദ്യ നടപടിയായിരുന്നു  ഇത്.  
       12 ആം നൂറ്റാണ്ടി ഇംഗ്ലണ്ട് എഡ്വെർഡ് ഒന്നാമന്റെ കാലത്താണ് വിധേയയാക്കപ്പെടുന്ന സ്ത്രീ ആര് തന്നെയായാലും ബലാ സംഗം വധശിക്ഷ ർഹിക്കുന്ന കുറ്റമായി പ്രഖ്യാപിക്കപ്പെട്ടത് .അങ്ങിനെ നിയമം താളിയോല കളിലെങ്കിലും ബലാ സംഗത്തെ സമൂഹത്തിനെതിരേയുള്ള ഒരു കുറ്റ കൃത്യ മായി അംഗീകരിച്ചു .പക്ഷേ പ്രാഗ് ചരിത്ര കാലത്തുണ്ടായിരുന്ന   ,നിലവിളിച്ച് ആളെ കൂട്ടാത്ത കന്യക ബലാ സംഗ കുറ്റത്തി പങ്കാളിയാ ണെ ന്നതു പോലുള്ള സ്ത്രീ വിരുദ്ധ മുൻവിധികൾ ഇപ്പോഴും നിലനില്ക്കുന്നുവെന്ന് പിൽക്കാല  നിയമ ശാസ്ത്ര വിദഗ്ദധനായ ബ്ലാക്ക് സ്ടോനിന്റെ  വാക്കുക തെളിയിക്കുന്നു :"അവ ചീത്ത പേരുള്ളവ ളാണെമ്കി ,പരാതി കൊടുക്കാ  താമസം വരുത്ത്തിയിട്ടുടെങ്കി ,നിലവിളിച്ച് ആളെ കൂട്ടാ സൌകര്യമുണ്ടായിരുന്നിട്ടും അങ്ങിനെ ചെയ്തിട്ടില്ലെങ്കി അവളുടെ മൊഴി വ്യാജമോ കെട്ടിച്ചമച്ചതോ ആയിരിക്കാമെന്നുള്ള ധാരണ ശക്തമായിരിക്കും " .
         എല്ലാ യുദ്ധ ങ്ങ ളോ ടോപ്പവും ബലാ സംഗവുമുണ്ടാവും .കുരിശു യോദ്ധാക്ക ഇടക്ക് ലൈം ഗികാതിക്രമങ്ങൾക്ക് സമയം കണ്ടെത്തിയിരുന്നു .ബലാ സംഗക്കുറ്റത്തിന് ഒരു സ്വാതന്ത്ര്യ സൈ നികനെ തൂക്കിലേറ്റിയതായി ജോർജ് വാഷിങ്ങ്ട രേഖപ്പെടുതതിയിട്ടുണ്ട് .ലോക യുദ്ധങ്ങളി ർമൻ, ജാപ്പനീസ് സൈനിക മാത്രമല്ല അവരെ പരാജയപ്പെടുത്തി രക്ഷകരായെത്തിയ സോവിയറ്റ് ബ്രിട്ടീഷ് സൈന്യവുംബലാ സംഗത്തിലേർപ്പെട്ടിരുന്നു.വിയറ്റ്നാമിലെ അമേരിക്ക സൈനികരുടെബലാ സംഗകഥക  കുപ്രസിദ്ധങ്ങളാണല്ലോ.ബംഗ്ലാ ദേശി   പാക് സൈ ന്യം നടത്തിയ സ്ത്രീ നായാട്ടിന്റെ അഭൂതപൂർവമായ  ക്രൂരതയും നിർദ്ദയത്വവുമാണ് ബലാ സംഗത്തിന് പീഡനം എന്നൊരു പര്യായം സമ്പാദിച്ചു കൊടുത്തത് .
     ബലാൽസംഗത്തിനു ശേഷം  അംഗവിഛേദം വരുത്തുകയോ കൊന്നു കളയുകയോ ചെയ്യുക ,അഛ ,അമ്മ ,സഹോദര ,ഭര്ത്താവ് ഇവരുടെയൊക്കെ മുമ്പി വെച്ച് ബലാ സംഗം ചെയ്യുക യോനിയി ഇരുമ്പു ദണ്ടുക കുത്തി കയറ്റുക ഇതൊക്കെ യുദ്ധങ്ങളി പതിവാണ് .വാസ്തവത്തി ഇവയെല്ലാം പുരുഷ ർഗ്ഗത്തിന്റെ  ശക്തി പ്രകടനങ്ങളും ആഘോഷ ങ്ങളുമാണ് .തോല്പിക്കപ്പെട്ടവന്റെ മണ്ണിന്റെ മേൽമാത്രമല്ല  പെണ്ണിന്റെ മേലുമുള്ള ആധിപത്യ സ്ഥാപനത്തിന്റെ പ്രകടനം .ബ്രൌണ്മില്ലറുടെ തന്നെ വാക്കുകളി :"The Body of  a Raped Woman is a ceremonial Battlefield ,a Parade ground for the victors trooping of the colors"
   13 ആം നൂറ്റാണ്ടു  മുതൽക്കു തന്നെ യുദ്ധ ത്തോടനുബന്ധിച്ചുള്ള   ബലാൽസംഗം വധശിക്ഷ ർഹിക്കുന്ന കുറ്റമായി  സാർവ ലൌകികമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്  .പക്ഷേ കുറ്റ കൃത്യങ്ങളി മഹാ ഭൂരിപക്ഷവും വെളി പ്പെടാതെ പോവുകയോ വെളി പ്പെട്ട് വിചാരണക്കു വന്നാ തന്നെ തെളിവുകളുടെ അഭാവത്തിൽകുറ്റവാളി  ശിക്ഷിക്കപ്പെടാതെ പോവുകയോ ആണ് പതിവ് .
    ചരിത്രത്തി നിന്നു ർത്ത മാനത്തി ലേക്കു കടക്കുമ്പോ നാം കാണുന്ന ബലാ സംഗി (റേ പിസ്റ് -Rapist )യുടെ രേഖാ ചിത്രമെന്താണ് ?താഴ്ന്ന സാമ്പത്തിക ചുറ്റു പാടുകളി ജനിച്ചു വളർന്ന ,മദ്ധ്യവർഗ്ഗസദാചാരത്തോടു ശത്രുത പുലർത്തുകയും അതിന്റെ മൂല്യങ്ങളെ വെല്ലുവിളി ക്കുകയും ചെയ്യുന്ന ഹിംസയുടെ ഉപസംസ്കൃതി (Subculture Of Violence)യുടെ ഭാഗമായ ഒരു ആണഹംകാരി(Machismo )
   പോലീസ് റെക്കോർഡ്കളി നിന്നു ലഭ്യമാവുന്ന വിവരങ്ങളി നിന്നാണ് ക്രിമിനോള ജിസ്ടുക നിഗമനത്തി എത്തിയിട്ടുള്ളത് .റിക്കാർഡുകളുടെ സ്ഥിതിയോ ?ബലാത്സംഗ കുറ്റങ്ങളി 5 തമാനം മാത്രമേ പരാതിയായി പോലീസി എത്തന്നുള്ളൂ ,അതി പതിനഞ്ചു ശതമാനമെങ്കിലും അടി സ്ഥാനമില്ലാത്തതെന്ന പേരി തള്ളപ്പെടുന്നു;ബാക്കി യുള്ളതിന്റെ 51 ശതമാനത്തിലേ  പ്രതി പിടിക്കപ്പെടുന്നുള്ളൂ .അതി 76 ശതമാനം പേ നടപടിക്കു വിധെയരാകുമെങ്കിലും പകുതിയിലധികം പേ ശി ക്ഷിക്കപ്പെടാതെ പോകും .ചുരുക്കത്തി ആയിരം ബലാത്സംഗ ക്കേസുകളി പത്തെണ്ണത്തി മാത്രമാണ് കുറ്റവാളി  ശിക്ഷിക്കപ്പെടുന്നത് .ഇത് 1970 കളിലെ അമേരിക്കയിലെ കണക്കുകളാണ് .ലോകത്തൊരിടത്തും അടുത്ത കാലം വരെ സ്ഥിതി വ്യത്യസ്തമായിരുന്നില്ല .
     പകുതിയിലധികം  ബലാ സംഗങ്ങളിലും രണ്ടോ അതിലധികമോ പുരുഷന്മാ ൾപ്പെടുന്നു.താഴ്ന്ന ർഗക്കാരിലെ ആണ്കൂട്ടായ്മയുടെ അധീശ  ബോധത്തിന്റെ പ്രകടിത രൂപമാണ് കൂട്ട ബലാ സംഗങ്ങ .മിക്കവാറും പുരുഷന്മാർക്കു മാത്രം  പ്രവേശനമുള്ള  എക്സിക്ക്യു ട്ടീവ്‌  ഡൈനിങ്ങ് ഹാളുകളിലോ ർവത നെറുകകളിലോ   ആണ്  സംഘടിതമായ ആണഹങ്കാരം  പ്രകടിതമാവുക;ബിസിനസ് വിജയങ്ങ ആഘോഷിച്ചു കൊണ്ടും  കൊടുമുടിയി കൊടിനാട്ടി ക്കൊണ്ടും മറ്റും .താഴ്ന്ന ർഗക്കാർക്ക് അപ്രാപ്യമാണല്ലോ ഇവയൊക്കെ .അതുകൊണ്ട് സംഘടിതമായ ആണഹങ്കാരം അവ സ്ത്രീശരീരത്തി പ്രകടിപ്പിക്കുന്നു .എവെറെസ്റ്റി പതാക നാട്ടുന്നതിനു പകരം ബലാൽസംഗംചെയ്യപ്പെട്ട സ്ത്രീയുടെ യോനിയി കമ്പു കുത്തിക്കയറ്റി  വിജയം ഘോഷിക്കുന്നു .ഒരപഭ്രംശമല്ല  ബലാ സംഗം ;ലോകത്തെല്ലായിടത്തും എല്ലാക്കാലത്തും നടന്നു കൊണ്ടിരിക്കുന്ന യുദ്ധത്തിലെ ,സ്ത്രീ പുരുഷ സംഘർഷത്തിലെ മുന്നണി പ്പോരാളികളാണ് റേപിസ്ടുക .താഴ്ന്ന ർഗത്തിൽ പ്പെട്ടവരാണ് അവരിലധികം പേരും എന്നതു ണ്ട് അവ ചെയ്യുന്ന കുറ്റ കൃത്യത്തിന്റെ ഗൌരവം ഒട്ടും കുറയുന്നില്ല .ബലാ സംഗ നിരത കൂടിയായിരുന്ന ഗ്രീക്ക് ദേവേന്ദ്ര സീയൂസിനു നല്കപ്പെട്ട വീര നായക പരിവേഷം ഇന്നത്തെ റേപിസ്റ്റിനും ലഭിക്കുന്നത് സ്ത്രീ പുരുഷന്റെ അടിമയും സ്വകാര്യസ്വത്തുമാണന്നുള്ള  ബോധം ഇന്നും പുലരുന്നതു കൊണ്ടാണ് .
   പുരുഷാധിപത്യം സ്ത്രീയെ ഇരയാക്കുക മാത്രമല്ല അവളി ഒരു ഇര മനോഭാവം സൃഷ്ടിക്കുക കൂടി ചെയ്യുന്നു . പുരുഷ പ്രത്യയ ശാസ്ത്രത്തിനു  പെണ്മനസിന്റെ പ്രത്യേകതകളെ അടിസ്ഥാനമാക്കി ഒരു ശാ സ്ത്രീയാടിത്തറ നല്കിയത് ഫ്രോയിഡുംഅദ്ദേഹത്തിന്റെ അനുയായികളും ിന്തുടർച്ച ക്കാരികളുമായ  ഹെലെ ഡ്യു ഷെ ,കരേ ഹോണി എന്ന രണ്ടു മനോ വിശകലന വിദഗ്ദ്ധ കളും ചേർന്നാണ് .വേദനയിലൂടെ സുഖാനുഭവം എന്നതാണ് ലൈം ഗികതയെ സംബന്ധിച്ച പെണ്മനോഭാവം എന്ന് 'The Economic Problem in Masochism'  എന്ന തന്റെ   പ്രബന്ധത്തി  1924  തന്നെ ഫ്രോയിഡ് അഭിപ്രായ പ്പെട്ടിരുന്നു.അതിനെ പിൻപറ്റി ഡ്യുഷേയും ഹോണിയും വ്യത്യസ്ത മാർഗങ്ങളിലൂടെ എത്തിചേർന്ന,സിദ്ധാന്ത പദവി ലഭിച്ച നിഗമനങ്ങ ഇങ്ങിനെ സംഗ്രഹിക്കാം: :സ്ത്രീയുടെ ലൈംഗികവും  പ്രത്യുല്പാദന പരവുമായ ർമ്മങ്ങൾക്കുള്ള മനശാസ്ത്ര പരമായ തയാറെടുപ്പുക മുഴുവ ആത്മപീഡനപരമായ (Masochist )ആശയങ്ങളുമായി  ബന്ധ പ്പെട്ടിരിക്കുന്നു .ഇവയി സംഭോഗം കന്യാചർമഛേദനവുമായും കന്യാചർമഛേദനം ബലാ സംഗവുമായും യാതനാപൂർണമായ ശരീരംതുളക്കലുമായും നിർവിശേഷ ബന്ധം പുലർത്തുകയും ചെയ്യുന്നു .ബലാൽസംഗ ഭ്രമഭാവന (Rape Fantasy ) യാഥാർഥ്യ ത്തിന്റെ അതിശയോക്തി കലർന രൂപമായി വെളി പ്പെടുന്നു .ചുരുക്കത്തി കന്യാചർമ്മ ഭേദന ഭീതിയി നിന്നുടലെടുക്കുന്ന ആത്മ പീഡന രതിയുടെ പരാവർത്തനങ്ങളായ ഭ്രമ കല്പനകളിലൂടെയും ദിവാസ്വപ്നങ്ങളിലൂടെയും മാത്രമേ സ്ത്രീ ലൈംഗികമായി ഉത്തേജിക്ക പ്പെടുകയുള്ളൂ .കാരണം പുരുഷന്മാരോടും ലോകത്തോടാകെ തന്നെയുമുള്ള പെണ്നിലപാട് അടിസ്ഥാനപരമായി വിധേയത്വപൂർണവുംആത്മപീഡന പരവുമാണ് .ഇത് മിക്കവാറും അബോധതലത്തിലാണു നിലനില്ക്കുന്നത് .
    ബലാ സംഗത്തെ ക്കുറിച്ചുള്ള പുരുഷ പ്രത്യയ ശാസ്ത്രംകീഴടക്കുന്നവന്റെ ൾക്കൂട്ട മനശാസ്ത്ര മായി നിലനിൽക്കുന്നിടത്തോളം കാലം അതിന്റെ ഒരു ർപ്പണ  പ്രതിബിംബമായി ഇരയുടേതായ ആയ ഒരു പെണ്പ്രത്യയ ശാസ്ത്രവും നിലനില്ക്കുംഅതിന്റെ ഓരങ്ങളി ബലാ സംഗത്തെ ക്കുറിച്ച് ദിവാസ്വപ്നം കണ്ടാനന്ദിക്കുന്ന പെണ്ണുണ്ടാവുകയും ചെയ്യും.കാരണംപെണ്ണിന്റെ  ലൈംഗികതയും ലൈംഗിക സംതൃപ്തിയുമെല്ലാം  പുരുഷ ലൈംഗികതയുടെ പരിസരത്തി പുരുഷാധികാരത്തിന്റെ ആസക്തികളുടെ ഭാഗമായി മാത്രമേ പ്രവർത്തി ക്കുന്നുള്ളൂ .
    ബിംബ പ്രതിബിംബങ്ങളായി നിലനില്ക്കുന്നതും ഫ്രോയിഡിയ മന ശാസ്ത്രത്തിന്റെസമ്മത പത്രം കിട്ടിയിട്ടുള്ളതുമായ   പ്രത്യയ ശാസ്ത്രങ്ങ ചില സ്ത്രീ വിരുദ്ധ വിശ്വാസങ്ങ സമൂഹത്തിനു മേ അടിച്ചേൽപ്പിച്ചിട്ടുണ്ട് :
    എല്ലാ സ്ത്രീകളും ബലാ സംഗം ചെയ്യപ്പെടണ മെന്നാഗ്രഹിക്കുന്നു;ഒരു പെണ്ണിനേയും അവളുടെ ഇഷ്ടമില്ലാതെ ഭോഗിക്കുവാ കഴിയുകയില്ല ;അവ അതു ചോദിച്ചു വാങ്ങുകയാണ് ;ബലാ സംഗം ചെയ്യ പ്പെടുമെന്നു തീർച്ചയാണെംകിൽ വഴങ്ങി കൊടുത്ത് സുഖാനുഭവം പങ്കിടുകയാണ് നല്ലത് .(Emphasis Brown miller's ) 
 ഇവയൊക്കെ യാണ് വിശ്വാസങ്ങ. വിശ്വാസ സംഹിത ബലാ സംഗ ചെയ്യ പ്പെടുന്ന സ്ത്രീ ക്കെതിരെയുള്ള ഒരു ഫല പ്രദമായ  യുധ മായി  തീരുന്നതായാണ് കണ്ടു വരുന്നത്. ഉദാഹരണത്തിനു ബലാൽസംഗത്തെക്കുറിച്ചുള്ള  ഏതു പരാതിയും  അടിസ്ഥാനരഹിതമെന്നു പറഞഞു തള്ളിക്കളയാനാണ് അധികാരിക ശ്രമിക്കുക .പരിഗണിക്ക പ്പെടുന്ന കേസുകളി സമ്മതത്തെ ക്കുറിച്ചുള്ള ചോദ്യങ്ങളെല്ലാം പക്ഷപാതപരമായിരിക്കും.തന്റെ ഭാഗത്തു നിന്നു കഴിയാവുന്നിടത്തോളം ചെറുത്തു നില്പ്പുണ്ടായിരുന്നു എന്നു തെളിയിക്കേണ്ട ചുമതല ഇരയാക്ക പ്പെട്ട സ്ത്രീക്കുണ്ട്  .കൊലപാതകം ൾപ്പെടെ മറ്റൊരു കുറ്റ കൃത്യത്തിന്റെ കാര്യത്തിലും .ഇങ്ങിനെയൊരു വ്യവസ്ഥ യില്ല  .പരാതിക്കാരിക്ക്  പ്രതിയുമായുള്ള മു പരിചയം തുടങ്ങി മറ്റൊരു കുറ്റത്തിന്റെ വിചാരണ വേളയിലും പ്രസക്തമാവാത്ത കാര്യങ്ങ ഇവിടെ ർച്ച ചെയ്യപ്പെടുന്നു; പ്രതിക്കനുകൂലമായ വിധിയുണ്ടാവാ ഇടയാക്കുകയും ചെയ്യുന്നു .വാസ്തവത്തി സംഭോഗ സമയത്ത് പെണ്ണിന്റെ സമ്മതം (Consent )ഉണ്ടായിരുന്നോ എന്നു മാത്രമേ വിധി ർത്താക്കൾ അന്വേഷിക്കേണ്ടതുള്ളു .മറ്റു പരിഗണനക മുൻപറഞ്ഞ വിശ്വാസത്തിന്റെ ഉത്പന്നങ്ങളാണ്. സമൂഹത്തിലെ സ്ത്രീ പുരുഷന്മാരിലൊരു പോലെ രൂഢ മായിരിക്കുന്ന വിശ്വാസം പുരുഷ നിർമിതമായ ഒരു ഹിമ ശൈലമാണെന്നും അതു നശിപ്പിക്കേണ്ടത് ഒരടിയന്തിര  ർത്ത വ്യമാണെ ന്നും ബ്രൌണ്മില്ലെ ഫെമിനിസ്റ്റുകളെ ർമിപ്പിക്കുന്നു .
  സ്ത്രീക്കെതിരേ, അവളെ ശാരീരികമായോ മാനസികമായോ വൈകാരികമായോതകർക്കാനോ താഴ്ത്തി ക്കെട്ടാനോ ഉദ്ദേശിച്ചു നടത്തുന്ന ലൈംഗികമായ  ഏതൊരാ ക്രമണവും ബലാൽസംഗം തന്നെ .അതു കൊണ്ടു തന്നെ penetration നെ ക്കുറിച്ചുള്ള നിയമ വ്യവസ്ഥക പുന പരിശോധിക്ക പ്പെടെണ്ടാതാണ്  .സ്ത്രീ ശരീരം ബലം കൊണ്ടുകയ്യടക്കുന്നതു പോലെ അപലപനീയമാണ് പണം കൊണ്ടു കയ്യടക്കുന്നതും .ബലാ സംഗം പോലെ തന്നെ എതിർക്കപ്പെടെണ്ടാതാണ്  വേശ്യാ വൃ ത്തിയുമെന്നർഥം .
        ബലാ സംഗത്തിന് ദീർഘ കാല തടവെന്ന ഇപ്പോഴത്തെ ശിക്ഷ തന്നെ പര്യാപ്തമാണ്. വരിയുടക്ക പോലെയുള്ള ശിക്ഷാവിധിക വേണമെന്ന വാദത്തോടു ബ്രൌണ്മില്ലെ യോജിക്കുന്നില്ല .സ്വയരക്ഷക്കു വേണ്ടി ആക്രമണകാരിയായ പുരുഷന്റെ വൃഷണങ്ങളെ ആക്രമിക്കാ ("Kick Him In The Balls")അവ  പെണ്കുട്ടികളെ ആഹ്വാനം ചെയ്യുന്നുണ്ടെങ്കിലും .
      ഇരുപൊത്തൊന്നാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തിലും അമേരിക്കയി  17 % ശതമാനം ബലാൽസംഗ ങ്ങളേ  റിപ്പോർട്ട്ചെയ്യപ്പെടുന്നുള്ളൂ . പുസ്തകം പുറത്തിറങ്ങിയ 1970 കളിലെ സ്ഥിതികാര്യമായ മാറ്റമില്ലാതെ   തുടരുന്നു അമേരിക്കയിലെന്നപോലെ  ലോകമെമ്പാടും. മാത്രമല്ല  അക്രമത്തിന്റെ ഉപസംസ്ക്രുതിയും ബലാൽസംഗ പ്രവണതയും താഴ്ന്ന തലങ്ങളി ൽനിന്നും ഉപരിമദ്ധ്യ ർഗത്തിലേ ക്കും അതിസംപന്നരിലേക്കും വ്യാപിച്ചു കഴിഞ്ഞിരിക്കുന്നു .ബലാ സംഗതിനെതിരാായ സമരം കൂടുത ദുഷ്കരമായിരിക്കുന്നുവെന്നർഥം  . ബലാ സംഗം നിർമാർജനം ചെയ്യുക എന്ന ബ്രൌണ്മില്ലെ നിർദ്ദേശിച്ച  ലക്ഷ്യം ഇപ്പോഴുംആസന്നമായ ർത്തവ്യമായി  സമൂഹത്തിന്റെ മുൻപിലുണ്ട് . ർശനമായ   നിയമ നിർമ്മാണനിർവഹണ ങ്ങ തീർച്ച യായുംഅതാവശ്യപ്പെടുന്നു   .ഒപ്പംസമൂഹത്തിന്റെ  പുരുഷ പ്രത്യയശാസ്ത്ര സൃ ഷ്ടികളാ   സ്ത്രീവിരുദ്ധ വിശ്വാസങ്ങ തകർക്കപ്പെടുകയും വേണം .'അതിനു", ബ്രൌണ്മില്ലെ അവസാന ഖണ്ടികയിലെഴുതിയത് ഇന്നും പ്രസക്ത മാണ് , "ദീർഘ വീക്ഷണ ത്തോടു കൂടിയ സഹകരണാ ത്മകമായ ഒരു സമീപനവും ധാരണയും സന്മനസ്സും എല്ലാ പുരുഷനമാരുടെയും എല്ലാ സ്ത്രീകളുടെയും ഭാഗത്തുനിന്നുണ്ടാവണം"  .
                   ----------------------------------------------------------------------------------

R.S.KURUP.