2014, നവംബർ 19, ബുധനാഴ്‌ച

കഴിഞ്ഞൊരു ദിവസം കൃത്യമായി പറഞ്ഞാൽ നവംബർ 13 ആം തീയതി എം വി ബെന്നിയെ കണ്ടു സംസാരിച്ചു തൃ പ്പൂണിത്തുറ ഗവണ്മെന്റ് കോളേജിലെ അദ്ദേഹത്തിന്റെ ഓഫീസ് മുറിയിൽ വെച്ച് .മേയ് മാസം 19 ആം തീയതിക്ക് വെച്ചിരുന്ന കൂടി ക്കാഴ്ച ആയിരുന്നു .അന്നാണ് ബെന്നിക്ക് അപകടം പറ്റിയത് .വളരെ ഗുരുതരമായ ഒരപകടം .ഓർമ്മയും സംസാര ശേഷിയും  നിശേഷം നഷ്ടപ്പെട്ട് ,അങ്ങോട്ടോ ഇങ്ങോട്ടോ എന്ന് തീർച്ചയാക്കനാവാതെ  ആശു പത്രി  മുറിയിൽ കുറച്ചു മാസങ്ങൾ കഴിച്ചു കൂട്ടി അദ്ദേഹം .വിദഗ്ദ്ധ ചികിത്സ കൊണ്ടും ഒട്ടനവധി പേരുടെ പ്രാർഥന കൊണ്ടും അദ്ദേഹം പൂർണ്ണ സുഖം പ്രാപിച്ചു .ഓർമ്മയും സംസാര ശേഷിയും തിരിച്ചു കിട്ടി .എന്തിനാണു മേയ് മാസത്തിൽ ഞങ്ങൾ കാണാൻ തീരുമാനിച്ച്ചിരുന്നതെന്ന് ബെന്നി കൃത്യമായി ഓർത്തെടുത്തു.
    മറ്റുള്ളവർക്ക്   നിസ്സാരമെന്നു ന്യായമായും തോന്നുമെങ്കിലും എനിക്ക് വളരെ പ്രധാനമാണ് എന്റെ എഴുത്ത് .അത് സാദ്ധ്യമാക്കിയ ചുരുക്കം ചിലരിൽ പ്രമുഖനാണ് എം വി ബെന്നി .കേരളത്തിന്റെ ധൈക്ഷണിക ലോകത്തേക്ക് പൂർണ പ്രഭാവത്തോടെ ബെന്നി മടങ്ങിയെത്തിയതിൽ ഞാൻ അത്യധികമായി ആഹ്ലാദിക്കുന്നു .

2014, നവംബർ 14, വെള്ളിയാഴ്‌ച

നവംബർ14/ 2014 -നെഹ്രുവിന്റെ 125 ആം ജന്മദിനം
, ഗാന്ധി തന്റെ മാനസ പുത്രനായി ക്കരുതിയിരുന്നസ്വാതന്ത്ര്യ സമര സേനാനി,  ,കവിതയോളം മനോഹരമായ ഗദ്യമെഴുതിയിരുന്ന ചരിത്രകാരൻ ,സ്വതന്ത്ര ഇന്ത്യ യുടെ ആദ്യത്തെ പ്രധാന മന്ത്രി ,ചേരി ചേരാ നയത്തിന്റെ ഉപജ്ഞാതാവ്. ജവഹർലാൽ നെഹ്രു ഇതൊക്കെയായിരുന്നു .
  പഞ്ച വത്സര പദ്ധതിയിലൂടെ സാമ്പത്തിക വികസനം പാർലിമെന്ററി ജനാധി പത്യ  വ്യ്വസ്ഥ യിലും സാദ്ധ്യമാകുമെന്ന്  അദ്ദേഹം തെളിയിച്ചു .
 ജനങ്ങളിൽ മുക്കാൽ പങ്കും നിരക്ഷര രായ ഒരു രാജ്യത്ത് പ്രായ പൂർത്തി യായ  എല്ലാവര്ക്കും വോട്ടവകാശം എന്ന സമ്പ്രദായം ഫല പ്രദമാവുമോ എന്ന് സംശയിച്ചവർ ഉണ്ടായിരുന്നുവത്രേ നേതൃ നിരയിൽ .നെഹ്രു വിനു പക്ഷേ സംശ യമൊന്നു മുണ്ടായിരുന്നില്ല .ഇന്ത്യൻ ഗ്രാമീണന്റെ സഹജാവ ബോധം എപ്പോഴും ശരിയായ തെരഞ്ഞെടുപ്പുകൾ തന്നെ നടത്തുമെന്ന് വിശ്വസിച്ച അദ്ദേഹം എല്ലാ പൌരന്മാർക്കും വോട്ടവകാശം നല്കണം എന്ന് വാശി പിടിച്ചു കറ കളഞ്ഞ ജനാധിപത്യ വാദിയാണ് താനെന്നു തെളിയിച്ചു .
   തന്റെ ഭരണത്തിന്റെ 15 ആം വർഷത്തിൽ പക്ഷേ നെഹ്രു ആഭ്യന്തര അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയും നിയമ വിധേയ മായി പ്രവർത്തിച്ചിരുന്ന ഒരു പ്രതിപക്ഷ കക്ഷിയുടെ നേതാക്കന്മാരെ മുഴുവൻ തടവിലാക്കുകയും ചെയ്തു .ഈ വൈരുദ്ധ്യം പക്ഷേ ചർച്ച ചെയ്യ പ്പെടാറില്ല .
 അതു നില്ക്കട്ടെ രാഷ്ട്ര ശില്പിക്ക് പ്രണാമങ്ങൾ