2018, ജനുവരി 20, ശനിയാഴ്‌ച

സംശയമില്ല ജനാധിപത്യത്തെ ക്കുറിച്ച് അങ്കലാപ്പോടെ ആലോചിച്ചുപോകുന്ന  ചില സംഭവങ്ങൾ ഇപ്പോഴുണ്ടാകുന്നുണ്ട് .പക്ഷെ എഴുപതുകളുടെ തുടക്കത്തിലേ പോലെ ഒരു കാഫ്കയിറ്റ് ദുസ്വപ്നമായി അത് മാറിക്കഴിഞ്ഞിട്ടില്ല .നാം കരുതിയിരിക്കുക തന്നെ വേണം
    പക്ഷെ പരിഹാരം തെളിയിക്കപ്പെട്ട ഏകാധിപത്യ പ്രവണതകളുള്ള വംശ കുടുംബാധിപത്യത്തിൽ വിശ്വസിക്കുന്ന ഉള്ളിൽ ഒരു ജനാധിപത്യവുമില്ലാത്ത ശക്തികളുമായി കൈകോർക്കുന്നതാണോ ?.രോഗത്തെക്കാൾ അപകടകരമായ ചികിത്സ ആയിരിക്കുമത് ,ആത്മഹത്യാപരവും .
  38 ശതമാനത്തോളം വോട്ടാണ് ഇപ്പോഴത്തെ ഭരണ കക്ഷിക്കും കൂട്ടാളികൾക്കും കൂടി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കിട്ടിയത് .മുഖ്യ പ്രതിപക്ഷ കക്ഷിക്കും കൂട്ടുകാർക്കും കൂടി 24  ശതമാനവും .ഏതാണ്ട് നാൽപ്പതു ശതമാനത്തോളം പേർ രണ്ടിലും പെടാത്തവരായി ഉണ്ട് .അവരെ വേണ്ട വിധത്തിൽ സംഘടിക്കാൻ നമുക്ക് കഴിയുകയില്ലേ ?കഴിയും എന്നാണ് എന്റെ വിശ്വാസം .
   എന്തായാലും എന്തിന്റെ പേരിലായാലും അടിയന്തിരാവസ്ഥയുടെ ഇരുട്ടിനെ ശക്തികളുമായി കൂട്ട് കൂടുന്നതിന് ഞാൻ എതിരാണ്
പോകുന്ന

2018, ജനുവരി 3, ബുധനാഴ്‌ച

3-1-2018

അങ്ങിനെ മായാ നദി കണ്ടു ഒരുപാടു പ്രതീക്ഷിച്ചതു കൊണ്ടാവാം എനിക്ക് തൃപ്തികരമായി തോന്നിയില്ല .ഉദ്ദേശ ശുദ്ധിയും കാഴ്ചപ്പാടുകളുടെ കൃത്യതയും മാത്രം പോരാ ഒരു സൃഷ്ടി കലാപരമായി മികച്ചതാകുവാൻ ;ആസ്വാദകന് അതിൽ നിന്ന് ഒരു ഏസ്തെറ്റിക് ഓബ്ജക്ട് രൂപപ്പെടുത്തിയെടുക്കാൻ കഴിയണം .എനിക്കതിനു കഴിഞ്ഞില്ല ;കുറ്റം എന്റെ സിനിമാ ബോധത്തിന്റേതാവാം .
      കാഴ്ചക്കാരിൽ ഇന്ന് ശ്രീധറിൽ മാറ്റിനിക്ക് തലനരച്ചവരായി ഞങൾ രണ്ടു പേരെ ഉണ്ടായിരുന്നുള്ളു .ബാക്കിയുള്ളവരെല്ലാം ചെറുപ്പക്കാരായിരുന്നു ,IFFK ടച്ചുള്ള യുവതീയുവാക്കൾ .അവർക്ക് സിനിമ ഇഷ്ടപ്പെട്ടുവെന്നു തോന്നി തീയേറ്ററിലെ പ്രതികരണങ്ങളിൽ നിന്ന് .
           വളരെ ഭാവിയുണ്ടെന്നു പ്രവചിക്കപ്പെട്ട സമീറ എന്ന യുവനടി സഹോദരനിൽ നിന്നടിവാങ്ങി അഭിനയം നിർത്തി പോകുന്ന ഹൃദയ സ്പര്ശിയായി ;സിനിമയുടെ അവസാന രംഗവും .
      രൂഢമായ പല വിശ്വാസങ്ങളെയും ചിരപ്രതിഷ്ഠിതമായ ചില വിഗ്രഹങ്ങളേയും ചോദ്യം ചെയ്യാനുള്ള ഒരു ശ്രമം ഈ ചിത്രത്തിലുണ്ട് ;ഫെമിനിസ്റ്റുകളുടെ ചില മൂഢവിശ്വാസങ്ങളുൾപ്പെടെ ..അതിൽ ഈ ചിത്രത്തിന്റെ ശിൽപികൾ ,മുഖ്യ ശില്പിയായ ആഷിക് അബു വിശേഷിച്ചും അഭിനന്ദനം അർഹിക്കുന്നു