2018, ജനുവരി 20, ശനിയാഴ്‌ച

സംശയമില്ല ജനാധിപത്യത്തെ ക്കുറിച്ച് അങ്കലാപ്പോടെ ആലോചിച്ചുപോകുന്ന  ചില സംഭവങ്ങൾ ഇപ്പോഴുണ്ടാകുന്നുണ്ട് .പക്ഷെ എഴുപതുകളുടെ തുടക്കത്തിലേ പോലെ ഒരു കാഫ്കയിറ്റ് ദുസ്വപ്നമായി അത് മാറിക്കഴിഞ്ഞിട്ടില്ല .നാം കരുതിയിരിക്കുക തന്നെ വേണം
    പക്ഷെ പരിഹാരം തെളിയിക്കപ്പെട്ട ഏകാധിപത്യ പ്രവണതകളുള്ള വംശ കുടുംബാധിപത്യത്തിൽ വിശ്വസിക്കുന്ന ഉള്ളിൽ ഒരു ജനാധിപത്യവുമില്ലാത്ത ശക്തികളുമായി കൈകോർക്കുന്നതാണോ ?.രോഗത്തെക്കാൾ അപകടകരമായ ചികിത്സ ആയിരിക്കുമത് ,ആത്മഹത്യാപരവും .
  38 ശതമാനത്തോളം വോട്ടാണ് ഇപ്പോഴത്തെ ഭരണ കക്ഷിക്കും കൂട്ടാളികൾക്കും കൂടി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കിട്ടിയത് .മുഖ്യ പ്രതിപക്ഷ കക്ഷിക്കും കൂട്ടുകാർക്കും കൂടി 24  ശതമാനവും .ഏതാണ്ട് നാൽപ്പതു ശതമാനത്തോളം പേർ രണ്ടിലും പെടാത്തവരായി ഉണ്ട് .അവരെ വേണ്ട വിധത്തിൽ സംഘടിക്കാൻ നമുക്ക് കഴിയുകയില്ലേ ?കഴിയും എന്നാണ് എന്റെ വിശ്വാസം .
   എന്തായാലും എന്തിന്റെ പേരിലായാലും അടിയന്തിരാവസ്ഥയുടെ ഇരുട്ടിനെ ശക്തികളുമായി കൂട്ട് കൂടുന്നതിന് ഞാൻ എതിരാണ്
പോകുന്ന

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ