2015, നവംബർ 29, ഞായറാഴ്‌ച

ഉറ്റ പൈതൃ കമായോരിപ്പാരിൽ
ഒറ്റ മാനുഷൻ മാഴ്കിടും കാലം
നിദ്ര ചെയ് വീല നിത്യ ശാന്തിക്കായ്
മൃത്യുവിൻ മടി പൂകിയോരാരും (കുടിയൊഴിക്കൽ -വൈലോപ്പിള്ളി )

 ഈ ഭൂമി തന്നെയാണ് നമ്മുടെ പൈതൃകം .അടുത്ത തലമുറക്ക് നമ്മൾ ഒസ്യത്തായി നല്കുന്നതും അത് തന്നെയാണ് .
ആരും കരയാത്ത ഒരു ഭൂമി എന്നും മനുഷ്യന്റെ സ്വപ്നമായിരുന്നു .ആ സ്വപ്നമാണ് അവന്റെ ആഹ്ലാദ വേളകളിലെ ചലനങ്ങൾക്കും ശബ്ദങ്ങൾക്കും ശാശ്വതമായ ഒരു മാനം നല്കിയത് .സൌന്ദര്യ  ബോധം എന്ന് ഇന്ന് വിളിക്കപ്പെടുന്ന ഒന്ന് .കലയും സംസ്കാരവും മനുഷ്യ ജീവിതത്തിന്റെ അവിഭാജ്യഘടകമായതും പുരോഗതിയുടെ നിയാമക ശക്തികളിൽ മുഖ്യമായ ഒന്നായതും അതുകൊണ്ടാണ് .
     ഭൌതിക ശാസ്ത്രത്തിന്റെ പുരോഗതിയും അതുണ്ടാക്കിയ വിപുലമായ സമ്പത്തും കലയുടേയും സാഹിത്യത്തിന്റേയും പ്രസക്തി നഷ്ടപ്പെടുത്തിയിട്ടില്ല .പക്ഷേ അവയുടെ നിലനില്പ്പിനു പ്രതികൂല സാഹചര്യങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.പ്രത്യേകിച്ചും പാരമ്പര്യ കലകളുടെ കാര്യത്തിൽ .പക്ഷേ ഏതു പ്രതികൂല സാഹചര്യത്തേയും വെല്ലുവിളിച്ചു കൊണ്ട് ഇവയെ നില നിർത്തിക്കൊണ്ടു പോകുന്ന ചില സംഘങ്ങളു ണ്ട് മറ്റെവിടെയുമെന്ന പോലെ തൃ പ്പൂൂ ണിത്തുറയിലും.അർഹിക്കുന്ന പരിഗണന അവയ്ക്ക് ലഭിക്കാറില്ല മിക്കപ്പോഴും .
    ഈ തെറ്റു തിരുത്തപ്പെടേണ്ടതാണെന്ന ബോധമാണ്  തൃ പ്പൂണിത്തുറയുടെ  കലാസാംസ്കാരിക ജീവിതത്തിന്റെ നെടുംതൂ ണുകളായി പ്രവര്ത്തിക്കുന്ന പ്രധാനപ്പെട്ട സംഘടനകളെ ,മഹാത്മാ വായന ശാല ,പൂർണ്ണ ത്രയീശ സംഗീത സഭ ,അന്തർ ദേശീയ കൂടിയാട്ട കേന്ദ്രം ,കഥകളി കേന്ദ്രം വനിതാ കഥകളി സംഘം എന്നിവയെ പൊതുവേദിയിൽ ആദരിക്കാൻ തൃ പ്പൂണിത്തുറ   റോട്ടറി ക്ലബ്ബിനെ പ്രേരിപ്പിച്ചത് .
    ഇന്നലെ 28-11 - 2015 വൈ കുന്നേരം സീതാരാമ കലാമന്ദിരിൽ നടന്ന ചടങ്ങിൽ ഈ സംഘടയുടെ പ്രതിനിധികൾ ഞങ്ങളുടെ ആദരവിന്റെ പ്രതീകമായ ഫലകങ്ങൾ ഏറ്റുവാങ്ങി .
    ഈ ധന്യ സന്ദർഭങ്ങൾക്ക് സാക്ഷി മാത്രമല്ല ഒരെളിയ പങ്കാളി കൂടി ആകാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു ആഹ്ലാദിക്കുന്നു
        ഇതൊരു കൂട്ടായ പ്രവർത്തനമായിരുന്നു .ഏതു കൂട്ടായ പ്രവർത്തനത്തിന്റെയും  വിജയത്തിനു കാരണമായി ഒരു വ്യക്തിയുടെ സ്വയം നിരാകരിച്ചുകൊണ്ടുള്ള കഠിന പ്രയത്ന മുണ്ടാവും .ഇവിടേയും അതുണ്ടായിരുന്നു .രാജന് ഞാനിതു പറയുന്നത് ഇഷ്ടമാവുകയില്ലെന്നറി യാം.പക്ഷേ പറഞ്ഞില്ലെങ്കിൽ അത് അസത്യമാവുമല്ലോ
  ആരും കരയാത്ത ഒരു ഭൂമി നമുക്കിനിയും സ്വപ്നം കാണാം

2015, നവംബർ 19, വ്യാഴാഴ്‌ച

സഹ ജീവനം ----------------------------------------------------------------------------------------------------------                                                                                                                                                                                                 ആണും പെണ്ണും ഒരുമിച്ചിരിക്കുന്നതിനേക്കുറിച്ചുള്ള ചർച്ചകൾക്കിടയിൽ ഉയർന്നു കേള്ക്കാരുള്ള ഒരു ചോദ്യമാണ് ചില സ്ഥാപനങ്ങളിൽ ആണു ങ്ങൾക്കും  പെണ്ണുംഗ ൾ ക്കും കൂടിയുള്ള ഹോസ്റ്റലുകൾ ഇല്ലേ എന്ന് .ഉണ്ട് ആഡിറ്റ് ആൻഡ്‌ അക്കൌണ്ട്സ് വകുപ്പിന്റെ (-സി ഏ  ജി  ഉടെ വകുപ്പിന്റെ ) ദക്ഷിണേന്ത്യയിലെ ട്രെയിനിംഗ് സെന്ററിന്റെ ഹോസ്റ്റൽ ഇത്തരത്തിൽ ഒന്നാണ് .ചെന്നൈ തെയ്നാമ്പേട്ടിനടുത്തുള്ള തമിൽനാട് ഏ ജീസിന്റെ കോമ്പൗണ്ടിലാണ് സെന്ററും ഹോസ്റ്റലും .ട്രയിനികളെല്ലാം ഹോസ്റ്റലിൽ താമസിക്കണം എന്ന് നിര്ബന്ധമാണ് .ചെന്നയിൽ സുഹ്രുത്തുക്കളുളളവർ എ ക്ലാസ്സ്‌ നഗരത്തിൽ ഭേദപ്പെട്ട ഹോട്ടലിൽ മുറി യെ ടുക്കാനുള്ള  ടി എ  എലിജിബിളിടി ഉള്ളവർ ഇവരെയൊന്നും ഒഴിവാക്കുകയില്ല .നിയമം നിയമമാണ് .
   അവിടെ കുറച്ച് അറ്റാച്ച്ഡ് റൂമുകളുണ്ട് .കുറെ അല്ലാത്തതും .പൊതു ടൊയിലറ്റുകൾ വൃത്തിയായി സൂക്ഷിക്കുന്നുണ്ട് അവിടെ ചൂടു വെള്ളത്തിനു സൗകര്യം വാഷിംഗ് മഷീൻ ഇതൊക്കെ പൊതു ഇടത്തിലുമുണ്ട് .സഹകരണാടിസ്ഥാനത്തിലുള്ള ഒരു വെജിറ്റേരിയൻ മെസ്സ് കുറേക്കാലം ഉണ്ടായിരുന്നു .പറയാൻ മറന്നു ടി വി  എല്ലാ ചാനലും കിട്ടും .
     നമ്മുടെ ഭരണഘടനക്ക് സമത്വത്തിന്റെ കാര്യത്തിലുള്ള നിര്ബന്ധ ബുദ്ധി അറിയാമല്ലോ .സ്ത്രീ പുരുഷ വിവേചനം ഭരണ ഘടന അംഗീകരിക്കുന്നില്ല എന്ന് മാത്രമല്ല അത് കുറ്റകരവുമാണ്  തുടര്ന്നു വരുന്ന ഉപവകുപ്പ്  ഫലിതമല്ല കാര്യമാണ് ,വിവേചനം സ്ത്രീകൾക്ക്  അനുകൂലമാനെങ്കിൽ അത് കുറ്റകരമല്ലെന്നു മാത്രമല്ല നിയമ പരമായി സാധുവുമാണ് .ഞങ്ങളുടെ ട്രെയിനിംഗ് വകുപ്പ് ഈ ഉപവകുപ്പ് മിക്കപ്പോഴും ഉപയോഗപ്പെടുത്തും .ട്രെയിനികളായി വരുന്ന സ്ത്രീ കൾ ക്ക് അവർ ഏതു റാങ്കിൽ പെട്ടവരായാലും അറ്റാച് ഡ റൂം കൊടുക്കും .അത് കഴിഞ്ഞിട്ട്  ബാക്കിയുണ്ടെങ്കിലേ പുരുഷന്മാര്ക്ക് കിട്ടൂ .മുറി കിട്ടും അത് സാധാരണ മുറിയായിരിക്കും .ആരും അതിനു പരാതി പറഞ്ഞു കേട്ടിട്ടില്ല
       ഒരിക്കൽ തിരുവനത പുര ത്തും കൊച്ചിയിലുമുള്ള  മുതിര്ന്ന ഉദ്യോഗസ്ഥരെ ഒരു പരിശീലന പരിപാടിക്ക് വിളിച്ചു സംഘത്തിൽ ഞാനും ഉള്പ്പെട്ടിരുന്നു .അവിടെയെത്തിയപ്പോൾ സന്തോഷം തോന്നി.സര്വീസിന്റെ തുടക്കത്തിൽ മൂന്നു നാലുകൊല്ലം  ഒരു സെക്ഷനിൽ തൊട്ടടുത്തിരുന്നു  പണിയെടുത്തിരുന്ന ചന്ദ്രികാ ദേവി കൂട്ടത്തിലുണ്ടായിരുന്നു .അത് പോലെ തൊട്ടടുത്ത സെക്ഷനിലുണ്ടായിരുന്ന തോമ സ് അങ്ങിനെ കുറേപ്പേർ .പക്ഷേ ഒരപകടം ഉണ്ടായി .മറ്റേതൊ ഓഫീസിൽ നിന്നും പുതുതായിജോലിയിൽ ചേർന്ന  ആഡിറ്റർമാർ പരിശീലനത്തിനു വന്നിട്ടുണ്ട് .അതിലധികവും പെണ്‍കുട്ടികളാണ് .അപ്പോൾ ചുരുക്കത്തിൽ ഞങ്ങള്ക്ക്,ആണെന്നു പറഞ്ഞ്  ഞെളിഞ്ഞു നടക്കുന്നവർക്ക് അറ്റാച്ഡ് റൂം നോക്കേണ്ട 'ദിഷ്ടക്കേടാൽ വരുവതിനു പരിഹാരമില്ലാത്തതല്ലോ 'തോമസ് ഉറക്കെ ചൊല്ലി അയാൾ  കാതോലിക്കേറ്റ് കോളേജിൽ മാത്ത ൻ തരകൻ സാറിന്റെ വിദ്യാർഥി  ആയിരുന്നു ..
   ശരിക്കുള്ള ഭാഗ്യക്കെടിനെ ക്കുറിച്ച് അറി യാനിരിക്കുന്നതേയുണ്ടായിരുന്നുള്ളു .ഒറീസ്സ ഓഫീസിൽ നിന്ന് കുറെ ഗോസായിമാർ കല്ക്കട്ടക്ക്  പോകാതെ ചെന്നയിക്ക് വന്നിരിക്കുന്നു ഞങ്ങളോടൊപ്പം കൂടാൻ .ഇപ്പോഴത്തെ ശൈലിയിൽ തനി സവർ ണ്ണ  ഹിന്ദു ഭീകരർ .പശുപാലനോ രശ്മി നായരോ കണ്ടാൽ തല്ക്ഷണം ചുംബന സമരം നടത്തി തുരത്തി വിടുന്നവർ.തെക്കേ ഇന്ത്യ കാണാൻ കല്കട്ട ഒഴിവാക്കി ചെന്നയിൽ പോസ്റ്റിംഗ് വാങ്ങി യതാണു  .അവര്ക്കും സാധാരണ മുറിയെ ഉള്ളൂ .
  അവിടെയാണു കുഴപ്പം .ഇവരുടെ കുളിയും തേവാരവുമൊക്കെ വളരെ വിസ്തരിച്ചാണ് .അത് അൽപ വസ്ത്ര ധാരികളായിട്ടെ അവർ ചെയ്യൂ .ആധുനിക മട്ടിൽ  വേഷം ധരിച്ച് നന്നായി ഇംഗ്ലീഷ് സംസാരിച് ക്ലാസ്സിൽ വരുന്നത്‌ ഇവരാണെന്നു വിശ്വസിക്കാൻ പ്രയാസം .നമ്മുടെ കുളക്കടവുകളിൽ എന്റെ ചെറുപ്പത്തിൽ ഞാൻ കണ്ടിരുന്നതോന്നും ഒന്നുമല്ല .മാത്രമല്ല കുളി കഴിഞ്ഞ് പൂജ കഴിയുന്നത്‌ വരെ ഇവർ  ഈ വേഷത്തിലാണ് വരാന്തയിലൂടെ നടക്കുക .അതിൽ അവര്ക്ക് അപാകതയൊന്നും തോന്നാത്ത സ്ഥിതിക്ക് നമുക്കൊന്നും പറയാൻ വയ്യ
     ചെന്നതിന്റെ പിറ്റേ ദിവസം ചന്ദ്രിക ദേവി എന്റെ വാതിലിൽ മുട്ടി .അവര്ക്കൊരു പ്രശ്നം .അവരുടെ ബാത്ത് റുമിലെ ഹീറ്റർ വര്ക്ക് ചെയ്യുന്നില്ല .കവുണ്ടരിൽ പറഞ്ഞു പക്ഷേ അവർ നിസ്സഹായരാണ് .ഡൽഹിയിൽ നിന്ന് സാങ്ങ്ഷൻ വരണം .അത് വരെ കുളിക്കാതിരിക്കാൻ പറ്റില്ലല്ലോ ദേവിസാറി നാണെങ്കിൽ ചൂടുവെള്ളം നിര്ബന്ധമാണ് താനും കോമ്മണ്‍ ബാത്ത് റൂമിന്റെ പുറത്ത് ഹീറ്റ ർ ഉണ്ട് എന്ന് ഞാൻ പറഞ്ഞു ..അവർ മറുപടി പറയാതെ ഗോസായിമാരെ ചുണ്ടി ക്കാണിച്ചു .ശരിയാണു അങ്ങിനെ വസ്ത്രം ധരിച്ച്ചിരിക്കുന്നവരുടെ ബാത്ത് റുമിനു സമീപം പോയി വെള്ളം പിടിച്ചു കൊണ്ടു വരാൻ നമ്മുടെ സ്ത്രീകള്ക്ക് മടികാണും .ഗോസായിമാർ നിർദ്ദോഷികളാണെന്നറി യാമെങ്കിൽ കൂടി . .അവരുടെ നാട്ടു കാരികൾക്ക് ആ പ്രശ്നം ഉണ്ടായിരിക്കുകയില്ല .എന്തായാലും ഞാൻ നാലഞ്ചു ദിവസം ചന്ദ്രിക സാറിനു വേണ്ടി ചൂടുവെള്ളം പിടിക്കേണ്ടി വന്നു .
       ഞാൻ പറ ഞ്ഞു വരുന്നത് ഇതൊക്കെ ചില ശീലങ്ങളുടെ പ്രശ്നങ്ങൾ മാത്രമാണെന്നാണ് .ഒരു മിച്ചു ജോലി ചെയ്യുക ഒരുമിച്ചു താമസിക്കുക എല്ലാറ്റിലുമുപരി ഒരുമിച്ച് സംഘടനകളിൽ  പ്രവര്ത്തിക്കുകയും സമരം ചെയ്യുകയും മറ്റും ചെയ്യുക കലാ  സാംസ്കാരിക പരിപാടികളിലുൾപ്പെടുക ഇങ്ങിനെ യൊക്കെയാണു സഹജീവിതം സാധ്യമാകുന്നത് .
എന്തായാലും കയറു കെട്ടിയതിനു വലതു വശത്ത് സ്ത്രീകളും കുട്ടികളും ഇടതു വശത്ത്  പുരുഷന്മാരും ഇരിക്കേണ്ടതാണ്  എന്ന അന്നവുണ്‍സ്മെന്റിന്റെ കാലം കഴിഞ്ഞല്ലോ .ഇപ്പോഴും നിലനില്ക്കുന്ന അദൃശ്യമായ കയറുകളും ഇല്ലാതാവും സമീപ ഭാവിയിൽ  തന്നെ എന്ന് നമുക്ക് പ്രതീക്ഷിക്കാം

2015, നവംബർ 16, തിങ്കളാഴ്‌ച

പാരീസിലെ ഓടകളെ ക്കുറിച്ച് പാവങ്ങളിലെഴുതിയിരിക്കുന്നത് മെത്രാന്റെ പ്രവര്ത്തികളെ ക്കുറിച്ചുള്ള  വിവരണങ്ങളെപ്പോലെ രസം പിടിച്ചു വായിച്ചിട്ടുള്ള വരാണു  മലയാളികൾ .ബാസിൽ തകർന്നതും സ്വാതന്ത്ര്യം സമത്വം സാഹോദര്യം എന്ന ത്രിത്വത്തിനു വേണ്ടിയുള്ള വിപ്ലവം ജയിച്ചതിനെക്കുറിച്ച് ഹൈ സ്കൂളിൽ അദ്ധ്യാപകർ പരഞ്ഞു തന്നത്  ഞങ്ങളെ ഹരം പിടിപ്പിച്ചിരുന്നു .സോഷ്യൽ കോണ്ട്രാക്റ്റ്  വായിച്ചിട്ടില്ലെങ്കിലും  അതിലെ ആദ്യ വരികൾ  ഞങ്ങൾ ഉദ്ധരിച്ചു കൊണ്ടേ യിരിക്കുന്നു .വോൾട്ടയർ ഞങ്ങൾക്ക് സ്വന്തം തത്വ  ചിന്തകനാണ് അദ്ദേഹത്തിന്റെ പുസ്തകങ്ങലെ ക്കുറിച്ച് കാര്യമായ അറിവില്ലെങ്കിലും . അവരുടെ നഗരം ഞങ്ങള്ക്ക് ഞങ്ങളുടേത് കൂടിയാണ് .പാരീസിൽ കുറ ച്ചു കലാകാരന്മാരും സാഹിത്യകാരന്മാരും കൂടി  ഏതോ ഒരു കാപ്പികടയിലിരുന്നെഴുതി യുണ്ടാക്കിയ   മാനിഫെസ്റ്റോ ഞങ്ങളുടെ സാഹിത്യ കേസരി കാഫ്കയുടെ മേൽക്കൂടി അടിചേൽപ്പിച്ചു എക്സ്പ്രെഷണിസം എന്ന പേരിൽ.ബോദ്ലയരുടെ വരികളാണ്  ഞങ്ങളുടെ രമണന്റെ മുഖക്കുറിപ്പ്‌ .
     68 ഇൽ പാരീസിൽ ജനാല ച്ചില്ലുകൾ പൊട്ടിയപ്പോൾ കമ്യുണിസ ത്തിനു പുതിയ രൂപ ഭാവങ്ങളൂണ്ടാവുന്നു വെന്നു ഞങ്ങൾ കരുതി പോയി .അതിനു മുമ്പ് സാര്ത്രും കാമുവും നടന്ന വഴികൾ ഞങ്ങളുടെ മാത്രം വഴികളാണെന്നും അവ മാത്രമാണു ഞങ്ങളുടെ വഴികളെന്നും ഞങ്ങൾ തീവ്രമായി വിശ്വസിച്ചു .ഷെണേയുടെ സ്വവർഗ്ഗ പ്രേമ വർണ്ണനകൾ ഞങ്ങൾക്ക് ഗീത ഗോവിന്ദമായി തോന്നി
  ഈ അടുത്ത കാലത്ത് ഞങ്ങൾ പാരീസ് നഗരം ,കാലത്തിലൂടെ  അതിന്റെ പ്രയാണം ,നാസി തേർവാഴ്ചയിൽ അതിന്റെ ദുരിതങ്ങൾ ,അക്കാലത്ത് സൃഷ്ടിക്കപ്പെട്ട കുറ്റ ക്രുത്യങ്ങളൂടെ  അന്തരീക്ഷം, കുറ്റം ചെയ്യാനിടയായവരുടെ പുറത്ത് വരാത്ത കണ്ണ് നീര് എല്ലാം കാണുകയും അനുഭവിക്കുകയും ചെയ്തു മോഡിയാനോയുടെ കൃതി കളീലൂടെ .
 ഞങ്ങളുടെ പാരീസ് ആക്രമിക്കപെട്ടിരിക്കുന്നു .ഞങ്ങൾ അതിനെ അപലപിക്കുന്നു .അത്‌  ചെയ്തവരെ അ വരുടെ സ്വന്തം പേരെടുത്തു പറ ഞ്ഞു തന്നെ ശപിക്കുന്നു
ഇസ്പേട് ചീട്ടിനെ ഇസ്പേട് ചീട്ടെന്നു തന്നെ വിളിക്കാൻ ഇപ്പോൾ ഞങ്ങള്ക്ക് മടിയില്ല

2015, നവംബർ 12, വ്യാഴാഴ്‌ച

സത്യ മേവ ജയതേ  -------------------------------------------------------------                                                                                                                                                                                    ഇന്നലെ രാപകൽ 'കുഞ്ഞു മാണി 'നാടകം കണ്ടു .50 കൊല്ലം മുമ്പ് പതിനഞ്ചു കോണ്‍ഗ്രസ്സുകാർ അവിശ്വാസ പ്ര മേയത്തിന്റെ വോട്ടെടുപ്പിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ശങ്കർ മന്ത്രി സഭയെ വീഴ്ത്തിയ ആ നിയമ സഭാ സമ്മേളനം ക്ലാസ്സ് കട്ട് ചെയ്ത് പോയി കണ്ടിരുന്നു ഞാൻ .കെ എം ജോർജ്ജും  ആർ .ബാലകൃഷ്ണപിള്ളയും മറ്റും  നേതൃത്വം കൊടുത്ത ആ സംഘമാണ് മന്നത്തിന്റെ അനുഗ്രഹാശിസ്സുകളോടെ കേരളാ കോണ്‍ഗ്രസ്സ് രൂപീകരിച്ചത് .നിയമ സഭയിലെ മാണിയുടെ ആദ്യ കാല പ്രകടനങ്ങളും ഞാൻ സന്ദർശക ഗ്യാലറി യിലിരുന്നു കണ്ടിട്ടുണ്ട് .പാര്ട്ടി ശ്രേ ണി യിൽ  ഉയർന്ന തലത്തിൽ അല്ലെങ്കിലും നിയമ സഭാ പ്രവർത്ത നത്തിലെ  മികവു കൊണ്ട് പ്രശസ്തരായ അന്നത്തെ രണ്ടു യുവ എം എല് എ മാരിൽ ഒരാളായിരുന്നു മാണി ,കൂടുതൽ അടുപ്പമുള്ളവർക്ക് കുഞ്ഞു മാണി .  .മറ്റേയാൾ സി പി എമ്മിലെ സി ബി സി വാര്യരായിരുന്നു.
  എം എൽ എ ഹോസ്റ്റലിൽ താമസം ,അവിടത്തെയോ അടുത്തുള്ള യൂണിവേർസിറ്റി ലൈബ്രറി യിലെയോ കാന്റീനിൽ നിന്നു ഭക്ഷണം ,എം എല് എ പാസ്സുപയോഗിച്ച് ഫാസ്റ്റ് പാസഞ്ചർ ബസ്സിൽ ആഴ്ച തോറു മുള്ള വീട്ടിൽ പോക്ക് .മറ്റു മിക്ക എം എൽ എ മാരെയും പോലെ ഗാന്ധിയൻ ജീവിത ശൈലി പിന്തുടര്ന്നിരുന്ന ആളായിരുന്നു കെ എം മാണിയും .ജനപ്രതിനിധികളൂടെ വേതനം അന്ന് തീരെ ക്കുറ വായിരുന്നു .'പാർട്ടി പൂജിക്കാനുള്ള വിഗ്രഹമല്ല ധന സമ്പാദനത്തിനുള്ള മാർഗ്ഗമാണ് 'എന്ന ആദർശ വാക്യം പ്രയോഗത്തിൽ വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളു .
    മീനച്ചലാ റിലൂടെ ,കരമന യാറി ലൂടെ വെള്ളം ഒരുപാടൊഴുകി പ്പോയി ആറ്റുകാൽ പൊങ്കാല അമ്പതെണ്ണം കഴിഞ്ഞു .പൊങ്കാല അടുപ്പുകൾ പഴവങ്ങാടിയിൽ നിന്ന് കാര്യാവട്ടം വരെ നീണ്ടു ,കുഞ്ഞു മാണി മാണി സാറായി രാജ്യം ഭരിച്ചു .
    നിഷ്ക്കളങ്കമായ സത്യ സന്ധതയോടെ ടി വി ക്യാമറ കളേയും അതിലൂടെ താൻ ഭരിച്ചു നന്നാക്കിയ ജനത്തെയും നോക്കി അദ്ദേഹം ഇന്നലെ വൈ കുന്നേരം പറ ഞ്ഞു : 'നിയമ വ്യവസ്ഥയോടുള്ള ബഹുമാനം കൊണ്ട് .ആരുടേയും യാതൊരു പ്രേരണ യുമില്ലാതെ  സ്വമനസ്സാലെ -വോളണ്ടരിലി -ഞാൻ മന്ത്രി സ്ഥാനം രാജിവെക്കുന്നു .രാജിക്കത്ത് മുഖ്യമന്ത്രിക്ക് ഉടനെ കൊടുത്തയക്കും .ഐക്യ ജനാധിപത്യ മുന്നണിക്ക് കലവറയില്ലാത്ത പിന്തുണ തുടർന്നു നല്കുകയും ചെയ്യും '
    മുണ്ഡകോപനിഷത്തിലെആ  പ്രശസ്ത വാക്യം തന്നെ നമ്മൂടെ ദേശീയ മുദ്രാവാക്യമാക്കിയ രാഷ്ട്ര ശിൽപ്പികളുടെ ദീർഘ ദർശി ത്വത്തിനു പ്രണാമം
     

2015, നവംബർ 10, ചൊവ്വാഴ്ച

.ഞാൻ ദുഖിക്കുന്നു
 ഇന്ത്യ യിലെ ഒരു തെരഞ്ഞെടുപ്പു ഫലവും എന്നെ വേദനിപ്പിച്ചിട്ടില്ല ഇന്നുവരെ അമിതമായി സന്തോഷിപ്പിച്ചിട്ടുമില്ല .കാരണം  കൂടുതൽ ആളുകള് ആര്ക്ക് വോട്ടു ചെയ്തുവോ അയാൾക്ക് അടുത്ത അഞ്ചു കൊല്ലത്തേക്ക് ജനപ്രതിനിധിയായിരിക്കാൻ അവകാശമുണ്ട് നമ്മൂടെ ഭരണ ഘടന പ്രകാരം .ആ ഭരണ ഘടനയാണെങ്കിൽ നമ്മൾ നമുക്ക് തന്നെ സമർപ്പിച്ചതാണു താനും മാത്രമല്ല തെരഞ്ഞെടുക്ക പ്പെടുന്നവരുടെ അനാശാസ്യ പ്രവണതകൾ -അത് അമിതാധികാര ത്വരയാവാം വര്ഗീയ വംശീയ ചിന്തകളാവാം എന്ത് തന്നെ യാവട്ടെ തടയിട്ടു നിർത്താനുള്ള വകുപ്പുകൾ ഉൾക്കൊള്ളുന്നതുമാണ് .കൂടാതെ അഞ്ചാമത്തെ കൊല്ലം വീണ്ടും ജനങ്ങളെ സമീപിക്കുമ്പോൾ അവർ സമാധാനം പറയിപ്പിക്കുകയും ചെയ്യും .
 ഇന്ന് സംഭവിച്ചത് അഴിമതിയുടെ പരകോടിയിൽ എത്തിയെന്ന്, അത് കൊണ്ടു തന്നെ ഒരു തെരഞ്ഞെടുപ്പിനും മത്സരിക്കാൻ അര്ഹതയില്ലെന്നു പരമോന്നത നീതി പീഠം വിധിയെഴുതിയ ,തുടർന്ന് സ്വന്തം എന്ന് അയാള് കരുതിപ്പോന്ന ജനത രാഷ്ട്രീയമായി ചവറ്റുക്കുട്ടയിലെറിഞ്ഞ ഒരുവന്റെ ആഘോഷ പൂർവമായ മടങ്ങി വരവാണ് .നോട്ടെണ്ണുന്നതിനു  രാഷ്ട്രീയ നേതാക്കൾ വീട്ടില് യന്ത്രം സൂക്ഷിക്കുന്ന വ്യവസ്ഥ യാണു ഇന്ത്യൻ രാഷ്ട്രീയത്തിലെ ഇപ്പോഴത്തെ വലിയ അപകടം .അത്തരക്കാരെ താല്ക്കാലിക ജയ സാദ്ധ്യ തക്ക് വേണ്ടി കൂടെ കൂട്ടാതിരിക്കാൻ എല്ലാ മുന്നണികളും തയാറാ വുകയാണു വേണ്ടത് നമ്മുടെ ജനാധിപത്യത്തിലുള്ള വിശ്വാസം നിലനിൽക്കണമെന്നുണ്ടെങ്കിൽ .ഏ ത് ഭരണ കൂട വും മത നിരപേക്ഷത കാത്തു സൂക്ഷിച്ചു കൊള്ളും എന്നത് നമ്മുടെ ഭരണഘടന ഉറപ്പാക്കി ക്കൊള്ളും  അഴിമതിയെ ലഘൂകരിച്ചു കണ്ടാൽ  അതെന്തിന്റെ പേരിലായാലും, നമ്മുടെ ജനാധിപത്യത്തിലുള്ള വിശ്വാസം തന്നെ നഷ്ടപ്പെടാൻ അത്
ഇട വരുത്തും

2015, നവംബർ 5, വ്യാഴാഴ്‌ച

ഗ്രാമ സ്വരാജ്യത്തിന്റെ മഷിയടയാളം
അഞ്ച് ഗ്രാമ മുഖ്യന്മാർ ചേർന്നിരുന്ന്  ഗ്രാമത്തിന്റെ സാമ്പത്തികവും സാമൂഹ്യവും ക്രമസമാധാന പരവുമായ കാര്യങ്ങൾ ചര്ച്ച ചെയ്തു തീരുമാമങ്ങളെടുക്കുന്നതായിരുന്നു പണ്ടത്തെ പതിവ്. ഈ അഞ്ചംഗ സമിതിയുടെ ,'പഞ്ചായത്തിന്റെ 'തീരുമാനം ഗ്രാമത്തെ സംബന്ധിച്ച് അന്തിമമായിരുന്നു .വലിയ കൊള്ളയോ കൊലപാതകമോ ഒക്കെ ഉണ്ടാകുമ്പോഴേ അകലയുള്ള രാജ ഭരണത്തിന്റെ പ്രതിനിധികൾ ഗ്രാമങ്ങളിൽ ഇടപെടാറു ണ്ടായിരുന്നുള്ളു .അതുകൂടാതെ കൊല്ലത്തിലൊരിക്കൽ കരം പിരിക്കാനും .ബാക്കി കാര്യങ്ങളൊക്കെ പഞ്ചായത്ത് ഗ്രാമത്തിലെ മുഴുവൻ നിവാസികളൂടേയും അഭിപ്രായ സമന്വയത്തിലൂടെ നടത്തി പോന്നു
    തലയെണ്ണി തിരഞ്ഞെടുക്കുകയായിരുന്നില്ല ഗ്രാമമുഖ്യരെ.അത് പൊതുവായ ഇഛ അനുസരിച്ച്  തീരുമാനിക്ക പ്പെടുകയായിരുന്നു .എല്ലാ അഭിപ്രായ സമന്വയവും അങ്ങിനെ യായിരുന്നു .അതിനാധാരമായി ഗ്രാമത്തിന്റെ പൊതു ബോധം നിലനിന്നിരുന്നു .ഏതാണ്ട് മൂന്നു പതിറ്റാണ്ടു മുമ്പ് വരെ നമ്മുടെ തന്നെ ഗ്രാമങ്ങളിൽ നമ്മൾ തന്നെ കണ്ടിട്ടുള്ള ഒരു തരം  സംഘ ബോധമില്ലേ അത്.ആര്ക്കെങ്കിലും അസുഖം വന്നാൽ  കട്ടിലിൽ എടുത്ത് ആശുപത്രിയിൽ എത്തിക്കുക, ഏതു വീട്ടിലെ കല്യാണവും എല്ലാവരും ചേർന്നു നടത്തുക, ഉത്സവും കലാ പരിപാടികളും സംഘടിപ്പിക്കുക തുടങ്ങി .അത് തന്നെ.ഈ പൊതു ബോധമായിരുന്നു നമ്മുടെ ഗ്രാമങ്ങളുടെ ,അത് വഴി ഉപ ഭുഖണ്ടത്തിന്റെ ആകെ ഭരണ വ്യവസ്ഥയുടെ  അടിസ്ഥാനം .ഗ്രാമങ്ങളെ തമ്മിൽ കൂട്ടി യോജിപ്പിച്ച് ഉപഭുഖണ്ടത്തെയാകെ ഒരൊറ്റ സമൂഹമായി കാണാൻ ചില വിശ്വാസങ്ങളും ഇതിഹാസ പുരാണ കഥകളുംമറ്റും അവരെ പ്രാപ്തരാക്കി .
    ദക്ഷിണാഫ്രിക്കയിൽ  താൻ നേരിട്ട പീഡ ന ങ്ങൾ തന്റെ രാജ്യത്തിന്റെ അസ്വതന്ത്രാവസ്ഥയിൽ നിന്നുണ്ടാവുന്നതാണെന്നു മനസ്സിലാക്കിയ യുവ ബാരിസ്ടർ പരിഹാരമാർഗ്ഗങ്ങൾ തേടി  ആദ്യം പോയത് റ സ്കിനിലേക്കും ടോൾ സ്റ്റോയിയിലേക്കും മറ്റുമാണ് .പക്ഷേ അവർ നിർദ്ദേ ശിക്കുന്ന വ്യവസ്ഥ തന്റെ നാട്ടിൽ അനാദികാലം മുതൽ നിലനിന്നിരുന്നതാണെന്നു മനസ്സിലാക്കി അദ്ദേഹം. .അത്തരമൊരു വ്യവസ്ഥയുടെ പുനസ്ഥാ പനമായിരുന്നു  അദ്ദേഹത്തിനു   സ്വാതന്ത്ര്യം .ഇക്കാര്യം അസ്സന്നിഗ്ദ്ധമായി പ്രഖ്യാപിച്ചു കൊണ്ട് തന്റെ മാനിഫെസ്റ്റോ അദ്ദേഹം പുറത്തിറക്കി 1908 ഇൽ 'ഹിന്ദ്‌ സ്വരാജ് '.
    ബാരിസ്ടർ എം കെ ഗാന്ധി മഹാത്മാ ഗാന്ധിയായി ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ നേതൃ ത്വം  ഏറ്റെടുത്തു .സ്വാതന്ത്ര്യം കിട്ടിയപ്പോൾ പക്ഷേ പുതിയ ഭരണാധികാരികൾ ഹിന്ദ്‌ സ്വരാജിലെ ആശയങ്ങളെ തീര്ത്തും അവഗണിച്ചു .അന്നേക്ക് യശ ശ രീരനായി കഴിഞ്ഞിരുന്ന രാഷ്ട്ര പിതാവിനോടുള്ള ആദര സൂചകമായി ഭരണ ഘടനയിൽ പഞ്ചായത്ത് സമ്പ്രദായത്തെ ക്കുറി ച്ചുള്ള ചില വകുപ്പുകൾ ഉള്പ്പെടുത്തി .വളരെ പരിമിതമായ അധികാരങ്ങളോടും ചുമതലകളോടും കൂടി പഞ്ചായത്തുകൾ നിലവില വരുകയും ചെയ്തു അമ്പതുകളൂടെ തുടക്കത്തിൽ തന്നെ.
    കൂടുതൽ കാര്യക്ഷമവും ഫല പ്രദവുമായ ഒരു പഞ്ചായത്ത് രാജ് സമ്പ്രദായത്തെ ക്കുരിച്ചുള്ള നിർദ്ദേ ശ ങ്ങൾ വന്നത് അപ്രതീക്ഷിതമായ ഇടങ്ങളിൽ നിന്നാണ് .നിനച്ചിരിക്കാതെ പ്രധാനമന്ത്രിയായി വന്ന രാജീവ് ഗാന്ധിയാണ് അതിൽ ഒരാൾ .ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ രാജ്യത്തു നടപ്പാക്കുന്നതിനു മുങ്കയ്യെടുത്ത അദ്ദേഹം തന്നെ ഇക്കാര്യത്തിലും താല്പര്യമെടുക്കുക മാത്രമല്ല തനിക്കു ശരിയെന്നു ബോദ്ധ്യമുള്ള രീതിയിൽ നടപ്പാക്കുകയും ചെയ്തു .അതിനു ഗവണ്മെന്റിനു സഹായമായിത്തീർന്നത് ,ഗാന്ധിയനായി പൊതു പ്രവര്ത്തനം തുടങ്ങി പില്ക്കാലത്ത് കടുത്ത ഗാന്ധി വിമർശകനായി മാറിയ ഇ എം എസ്  എടുത്ത നിലപാടുകളാണ് .അവയുടെ വിശദാം ശങ്ങലീലേക്കൊന്നും കടക്കുന്നില്ല .പരിമിതമായ തോതിൽ ഗ്രാമ സ്വരാജ് ഇന്ന് ഇന്ത്യയിൽ  നിലവിലുണ്ട് .അധികാരം കൂടുതൽ വികേന്ദ്രീകരിക്ക പ്പെടുമെന്ന് നമുക്കാശിക്കാം
       ഇതിൽ ആശ ങ്ക ഉളവാക്കുന്ന ഒരു കാര്യം നമ്മുടെ പൊതു ബോധം അനുദിനം നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു എന്നതാണ് .ഇന്ന് വോട്ടു ചെയ്യാനിറ ങ്ങുന്നതിനു തൊട്ടു മുമ്പ് വായിച്ച ഒരു വാര്ത്ത ദുഖവും ഒരല്പം സന്തോഷവുമുണ്ടാക്കി .ന്യൂക്ലിയസ് മാളിനു മുൻപിൽ വാഹനമിടിച്ചു കിടന്ന ഒരാളെ ആശുപത്രിയിൽ ആക്കാൻ അവിടെ ക്കൂടി നിന്ന ചുമട്ടു തൊഴിലാളികളടക്കം ആരും തയ്യാറാ യില്ലത്രേ .നമ്മുടെ പൊതു ബോധം പൂർണമായി നഷ്ടപ്പെട്ടു വെന്ന  അറിവ് ദുഃഖ കരമാണല്ലോ . പാരസ്പര്യമുള്ള ഒരു  പൊതു സമുഹത്തിലെ പ്രാദേശിക ഭരണ കൂടസമ്പ്രദായം  വിജയിക്കൂ .എന്തായാലും രണ്ടു മൂന്നു യുവതികൾ മുന്നോട്ടു വന്നു അയാളെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു വെ ന്നു വാര്ത്ത തുടര്ന്നു പറയുന്നു .അത്യന്തം ആഹ്ലാദകരാമ്മാണ്  ആ വാര്ത്ത .ആ സഹോദരിമാര്ക്ക് അഭിനന്ദനങ്ങളും ആശംസകളും .ലോകത്തിൽ ഏറ്റവും കുടുത്തൽ ഫീസ് വാങ്ങുന്ന വക്കീലിന്റെ  ജോലി വലിച്ചെറിഞ്ഞ് ദരിദ്രനായി ജീവിച്ച് സ്വാതന്ത്ര്യവും പരിമിതമായെങ്കിലും ഗ്രാമ സ്വരാജ്യവും നേടിത്തന്ന മഹാത്മാവിനു പ്രണാമങ്ങൾ   .എന്റെ വിരലിലെ പുതിയ മഷിയടയാളത്തിൽ അഭിമാനവും
      .

2015, നവംബർ 1, ഞായറാഴ്‌ച

ധരണിയുടെ പരിപാടി ഫൈൻ ആർട്സ് ഹാളിൽ നടന്നു കൊണ്ടിരിക്കുകയാണ് .ഇന്നലെ31-10-2015 രണ്ടു നൃത്ത പരിപാടികളുണ്ടായിരുന്നു .സൗമ്യ ബോസിന്റെ ഒഡീസി യും ദിവ്യ ദേവ ഗുപ്തപുവിന്റെ ഭരത നാട്യവും
  ശരീരത്തിന്റെ പകുതി ഭാഗം കൊണ്ട് ശിവന്റെ താണ്ഡവും മറുപകുതി കൊണ്ട് പാര്വതിയുടെ ലാസ്യവും ഒരേസമയം ആടിക്കാണിക്കുന്ന പറവൂര് കൂത്ത ചാക്കയ്യനെ കുറിച്ച് ചിലപ്പതികാരത്തിൽ ഇളങ്കോവടികൾ പറ യുന്നുണ്ട് .ഇന്നലെ സൗമ്യ ബോസ് അവതരിപ്പിച്ച അര്ദ്ധ നാരീ ശ്വരൻ എന്ന ഒഡീസി ഐറ്റം കണ്ടപ്പോൾ ഞാൻ ആ ചാക്കയ്യനെ ക്കുറിച്ച് ഓര്ത്ത് പോയി .സൗമ്യ ഭാവിയുള്ള ഒരു യുവ നർത്തകനാണ്  -സംശയിക്ക്ക്കേണ്ടാ നർത്തകൻ  തന്നെ .അവിടെ ചെന്ന് പരിചയപ്പെടുത്തൽ പ്രസംഗം കേള്ക്കുന്നത് വരെ അതൊരു പെണ്‍കുട്ടി ആവുമെന്നാണു ഞാനും വിചാരിച്ചത് .എന്തായാലും നൃത്തം നന്നായിരുന്നു .ഒഡീസ്സിയുടെ സാങ്കേതികതകളൊന്നും അറിയാത്ത എനിക്ക് അത്രയേ പറയാൻ കഴിയൂ .ഭാവിയുടെ വാഗ്ദാനമായ യുവ കലാകാരന് ആശംസകൾ