2015, നവംബർ 16, തിങ്കളാഴ്‌ച

പാരീസിലെ ഓടകളെ ക്കുറിച്ച് പാവങ്ങളിലെഴുതിയിരിക്കുന്നത് മെത്രാന്റെ പ്രവര്ത്തികളെ ക്കുറിച്ചുള്ള  വിവരണങ്ങളെപ്പോലെ രസം പിടിച്ചു വായിച്ചിട്ടുള്ള വരാണു  മലയാളികൾ .ബാസിൽ തകർന്നതും സ്വാതന്ത്ര്യം സമത്വം സാഹോദര്യം എന്ന ത്രിത്വത്തിനു വേണ്ടിയുള്ള വിപ്ലവം ജയിച്ചതിനെക്കുറിച്ച് ഹൈ സ്കൂളിൽ അദ്ധ്യാപകർ പരഞ്ഞു തന്നത്  ഞങ്ങളെ ഹരം പിടിപ്പിച്ചിരുന്നു .സോഷ്യൽ കോണ്ട്രാക്റ്റ്  വായിച്ചിട്ടില്ലെങ്കിലും  അതിലെ ആദ്യ വരികൾ  ഞങ്ങൾ ഉദ്ധരിച്ചു കൊണ്ടേ യിരിക്കുന്നു .വോൾട്ടയർ ഞങ്ങൾക്ക് സ്വന്തം തത്വ  ചിന്തകനാണ് അദ്ദേഹത്തിന്റെ പുസ്തകങ്ങലെ ക്കുറിച്ച് കാര്യമായ അറിവില്ലെങ്കിലും . അവരുടെ നഗരം ഞങ്ങള്ക്ക് ഞങ്ങളുടേത് കൂടിയാണ് .പാരീസിൽ കുറ ച്ചു കലാകാരന്മാരും സാഹിത്യകാരന്മാരും കൂടി  ഏതോ ഒരു കാപ്പികടയിലിരുന്നെഴുതി യുണ്ടാക്കിയ   മാനിഫെസ്റ്റോ ഞങ്ങളുടെ സാഹിത്യ കേസരി കാഫ്കയുടെ മേൽക്കൂടി അടിചേൽപ്പിച്ചു എക്സ്പ്രെഷണിസം എന്ന പേരിൽ.ബോദ്ലയരുടെ വരികളാണ്  ഞങ്ങളുടെ രമണന്റെ മുഖക്കുറിപ്പ്‌ .
     68 ഇൽ പാരീസിൽ ജനാല ച്ചില്ലുകൾ പൊട്ടിയപ്പോൾ കമ്യുണിസ ത്തിനു പുതിയ രൂപ ഭാവങ്ങളൂണ്ടാവുന്നു വെന്നു ഞങ്ങൾ കരുതി പോയി .അതിനു മുമ്പ് സാര്ത്രും കാമുവും നടന്ന വഴികൾ ഞങ്ങളുടെ മാത്രം വഴികളാണെന്നും അവ മാത്രമാണു ഞങ്ങളുടെ വഴികളെന്നും ഞങ്ങൾ തീവ്രമായി വിശ്വസിച്ചു .ഷെണേയുടെ സ്വവർഗ്ഗ പ്രേമ വർണ്ണനകൾ ഞങ്ങൾക്ക് ഗീത ഗോവിന്ദമായി തോന്നി
  ഈ അടുത്ത കാലത്ത് ഞങ്ങൾ പാരീസ് നഗരം ,കാലത്തിലൂടെ  അതിന്റെ പ്രയാണം ,നാസി തേർവാഴ്ചയിൽ അതിന്റെ ദുരിതങ്ങൾ ,അക്കാലത്ത് സൃഷ്ടിക്കപ്പെട്ട കുറ്റ ക്രുത്യങ്ങളൂടെ  അന്തരീക്ഷം, കുറ്റം ചെയ്യാനിടയായവരുടെ പുറത്ത് വരാത്ത കണ്ണ് നീര് എല്ലാം കാണുകയും അനുഭവിക്കുകയും ചെയ്തു മോഡിയാനോയുടെ കൃതി കളീലൂടെ .
 ഞങ്ങളുടെ പാരീസ് ആക്രമിക്കപെട്ടിരിക്കുന്നു .ഞങ്ങൾ അതിനെ അപലപിക്കുന്നു .അത്‌  ചെയ്തവരെ അ വരുടെ സ്വന്തം പേരെടുത്തു പറ ഞ്ഞു തന്നെ ശപിക്കുന്നു
ഇസ്പേട് ചീട്ടിനെ ഇസ്പേട് ചീട്ടെന്നു തന്നെ വിളിക്കാൻ ഇപ്പോൾ ഞങ്ങള്ക്ക് മടിയില്ല

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ