2015, നവംബർ 5, വ്യാഴാഴ്‌ച

ഗ്രാമ സ്വരാജ്യത്തിന്റെ മഷിയടയാളം
അഞ്ച് ഗ്രാമ മുഖ്യന്മാർ ചേർന്നിരുന്ന്  ഗ്രാമത്തിന്റെ സാമ്പത്തികവും സാമൂഹ്യവും ക്രമസമാധാന പരവുമായ കാര്യങ്ങൾ ചര്ച്ച ചെയ്തു തീരുമാമങ്ങളെടുക്കുന്നതായിരുന്നു പണ്ടത്തെ പതിവ്. ഈ അഞ്ചംഗ സമിതിയുടെ ,'പഞ്ചായത്തിന്റെ 'തീരുമാനം ഗ്രാമത്തെ സംബന്ധിച്ച് അന്തിമമായിരുന്നു .വലിയ കൊള്ളയോ കൊലപാതകമോ ഒക്കെ ഉണ്ടാകുമ്പോഴേ അകലയുള്ള രാജ ഭരണത്തിന്റെ പ്രതിനിധികൾ ഗ്രാമങ്ങളിൽ ഇടപെടാറു ണ്ടായിരുന്നുള്ളു .അതുകൂടാതെ കൊല്ലത്തിലൊരിക്കൽ കരം പിരിക്കാനും .ബാക്കി കാര്യങ്ങളൊക്കെ പഞ്ചായത്ത് ഗ്രാമത്തിലെ മുഴുവൻ നിവാസികളൂടേയും അഭിപ്രായ സമന്വയത്തിലൂടെ നടത്തി പോന്നു
    തലയെണ്ണി തിരഞ്ഞെടുക്കുകയായിരുന്നില്ല ഗ്രാമമുഖ്യരെ.അത് പൊതുവായ ഇഛ അനുസരിച്ച്  തീരുമാനിക്ക പ്പെടുകയായിരുന്നു .എല്ലാ അഭിപ്രായ സമന്വയവും അങ്ങിനെ യായിരുന്നു .അതിനാധാരമായി ഗ്രാമത്തിന്റെ പൊതു ബോധം നിലനിന്നിരുന്നു .ഏതാണ്ട് മൂന്നു പതിറ്റാണ്ടു മുമ്പ് വരെ നമ്മുടെ തന്നെ ഗ്രാമങ്ങളിൽ നമ്മൾ തന്നെ കണ്ടിട്ടുള്ള ഒരു തരം  സംഘ ബോധമില്ലേ അത്.ആര്ക്കെങ്കിലും അസുഖം വന്നാൽ  കട്ടിലിൽ എടുത്ത് ആശുപത്രിയിൽ എത്തിക്കുക, ഏതു വീട്ടിലെ കല്യാണവും എല്ലാവരും ചേർന്നു നടത്തുക, ഉത്സവും കലാ പരിപാടികളും സംഘടിപ്പിക്കുക തുടങ്ങി .അത് തന്നെ.ഈ പൊതു ബോധമായിരുന്നു നമ്മുടെ ഗ്രാമങ്ങളുടെ ,അത് വഴി ഉപ ഭുഖണ്ടത്തിന്റെ ആകെ ഭരണ വ്യവസ്ഥയുടെ  അടിസ്ഥാനം .ഗ്രാമങ്ങളെ തമ്മിൽ കൂട്ടി യോജിപ്പിച്ച് ഉപഭുഖണ്ടത്തെയാകെ ഒരൊറ്റ സമൂഹമായി കാണാൻ ചില വിശ്വാസങ്ങളും ഇതിഹാസ പുരാണ കഥകളുംമറ്റും അവരെ പ്രാപ്തരാക്കി .
    ദക്ഷിണാഫ്രിക്കയിൽ  താൻ നേരിട്ട പീഡ ന ങ്ങൾ തന്റെ രാജ്യത്തിന്റെ അസ്വതന്ത്രാവസ്ഥയിൽ നിന്നുണ്ടാവുന്നതാണെന്നു മനസ്സിലാക്കിയ യുവ ബാരിസ്ടർ പരിഹാരമാർഗ്ഗങ്ങൾ തേടി  ആദ്യം പോയത് റ സ്കിനിലേക്കും ടോൾ സ്റ്റോയിയിലേക്കും മറ്റുമാണ് .പക്ഷേ അവർ നിർദ്ദേ ശിക്കുന്ന വ്യവസ്ഥ തന്റെ നാട്ടിൽ അനാദികാലം മുതൽ നിലനിന്നിരുന്നതാണെന്നു മനസ്സിലാക്കി അദ്ദേഹം. .അത്തരമൊരു വ്യവസ്ഥയുടെ പുനസ്ഥാ പനമായിരുന്നു  അദ്ദേഹത്തിനു   സ്വാതന്ത്ര്യം .ഇക്കാര്യം അസ്സന്നിഗ്ദ്ധമായി പ്രഖ്യാപിച്ചു കൊണ്ട് തന്റെ മാനിഫെസ്റ്റോ അദ്ദേഹം പുറത്തിറക്കി 1908 ഇൽ 'ഹിന്ദ്‌ സ്വരാജ് '.
    ബാരിസ്ടർ എം കെ ഗാന്ധി മഹാത്മാ ഗാന്ധിയായി ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ നേതൃ ത്വം  ഏറ്റെടുത്തു .സ്വാതന്ത്ര്യം കിട്ടിയപ്പോൾ പക്ഷേ പുതിയ ഭരണാധികാരികൾ ഹിന്ദ്‌ സ്വരാജിലെ ആശയങ്ങളെ തീര്ത്തും അവഗണിച്ചു .അന്നേക്ക് യശ ശ രീരനായി കഴിഞ്ഞിരുന്ന രാഷ്ട്ര പിതാവിനോടുള്ള ആദര സൂചകമായി ഭരണ ഘടനയിൽ പഞ്ചായത്ത് സമ്പ്രദായത്തെ ക്കുറി ച്ചുള്ള ചില വകുപ്പുകൾ ഉള്പ്പെടുത്തി .വളരെ പരിമിതമായ അധികാരങ്ങളോടും ചുമതലകളോടും കൂടി പഞ്ചായത്തുകൾ നിലവില വരുകയും ചെയ്തു അമ്പതുകളൂടെ തുടക്കത്തിൽ തന്നെ.
    കൂടുതൽ കാര്യക്ഷമവും ഫല പ്രദവുമായ ഒരു പഞ്ചായത്ത് രാജ് സമ്പ്രദായത്തെ ക്കുരിച്ചുള്ള നിർദ്ദേ ശ ങ്ങൾ വന്നത് അപ്രതീക്ഷിതമായ ഇടങ്ങളിൽ നിന്നാണ് .നിനച്ചിരിക്കാതെ പ്രധാനമന്ത്രിയായി വന്ന രാജീവ് ഗാന്ധിയാണ് അതിൽ ഒരാൾ .ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ രാജ്യത്തു നടപ്പാക്കുന്നതിനു മുങ്കയ്യെടുത്ത അദ്ദേഹം തന്നെ ഇക്കാര്യത്തിലും താല്പര്യമെടുക്കുക മാത്രമല്ല തനിക്കു ശരിയെന്നു ബോദ്ധ്യമുള്ള രീതിയിൽ നടപ്പാക്കുകയും ചെയ്തു .അതിനു ഗവണ്മെന്റിനു സഹായമായിത്തീർന്നത് ,ഗാന്ധിയനായി പൊതു പ്രവര്ത്തനം തുടങ്ങി പില്ക്കാലത്ത് കടുത്ത ഗാന്ധി വിമർശകനായി മാറിയ ഇ എം എസ്  എടുത്ത നിലപാടുകളാണ് .അവയുടെ വിശദാം ശങ്ങലീലേക്കൊന്നും കടക്കുന്നില്ല .പരിമിതമായ തോതിൽ ഗ്രാമ സ്വരാജ് ഇന്ന് ഇന്ത്യയിൽ  നിലവിലുണ്ട് .അധികാരം കൂടുതൽ വികേന്ദ്രീകരിക്ക പ്പെടുമെന്ന് നമുക്കാശിക്കാം
       ഇതിൽ ആശ ങ്ക ഉളവാക്കുന്ന ഒരു കാര്യം നമ്മുടെ പൊതു ബോധം അനുദിനം നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു എന്നതാണ് .ഇന്ന് വോട്ടു ചെയ്യാനിറ ങ്ങുന്നതിനു തൊട്ടു മുമ്പ് വായിച്ച ഒരു വാര്ത്ത ദുഖവും ഒരല്പം സന്തോഷവുമുണ്ടാക്കി .ന്യൂക്ലിയസ് മാളിനു മുൻപിൽ വാഹനമിടിച്ചു കിടന്ന ഒരാളെ ആശുപത്രിയിൽ ആക്കാൻ അവിടെ ക്കൂടി നിന്ന ചുമട്ടു തൊഴിലാളികളടക്കം ആരും തയ്യാറാ യില്ലത്രേ .നമ്മുടെ പൊതു ബോധം പൂർണമായി നഷ്ടപ്പെട്ടു വെന്ന  അറിവ് ദുഃഖ കരമാണല്ലോ . പാരസ്പര്യമുള്ള ഒരു  പൊതു സമുഹത്തിലെ പ്രാദേശിക ഭരണ കൂടസമ്പ്രദായം  വിജയിക്കൂ .എന്തായാലും രണ്ടു മൂന്നു യുവതികൾ മുന്നോട്ടു വന്നു അയാളെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു വെ ന്നു വാര്ത്ത തുടര്ന്നു പറയുന്നു .അത്യന്തം ആഹ്ലാദകരാമ്മാണ്  ആ വാര്ത്ത .ആ സഹോദരിമാര്ക്ക് അഭിനന്ദനങ്ങളും ആശംസകളും .ലോകത്തിൽ ഏറ്റവും കുടുത്തൽ ഫീസ് വാങ്ങുന്ന വക്കീലിന്റെ  ജോലി വലിച്ചെറിഞ്ഞ് ദരിദ്രനായി ജീവിച്ച് സ്വാതന്ത്ര്യവും പരിമിതമായെങ്കിലും ഗ്രാമ സ്വരാജ്യവും നേടിത്തന്ന മഹാത്മാവിനു പ്രണാമങ്ങൾ   .എന്റെ വിരലിലെ പുതിയ മഷിയടയാളത്തിൽ അഭിമാനവും
      .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ