2014, മാർച്ച് 20, വ്യാഴാഴ്‌ച

                                        മറവിയിലേക്കൊരു  മടക്ക യാത്ര
                                     ----------------------------------------


മറവിയിലേക്കുള്ള ഒരു മടക്കയാത്രയെ ക്കുറിച്ചൊരു കവിത ഒരു ഫേസ് ബുക്ക് ഗ്രൂപ്പിൽ ,ഏതു ഗ്രൂപ്പിൽ എന്നോർമ്മയ്ല്ല , ഈയിടെ വായിച്ചു.എഴുതിയത് ലിഖിതാ ദാസ്.കവിതക്ക് പേരുണ്ടായിരുന്നില്ല.സമീപ കാലത്ത് എഫ് ബിയിൽ കണ്ട ഏറ്റവും ശ്രേഷ്ട്ടമായ രചന ഇതാണെന്നു ഞാൻ പറയുന്നില്ല.പക്ഷേ എനുക്കേറ്റവും ഹൃദയ സ്പർശിയായി അനുഭവപ്പെട്ടത് അതാണ്.കൃതിയുടെ രചനാപരമായ സവിശേഷത കൂടാതെ എനിക്ക് വ്യ്ക്തിപരമായ ചില കാരണങ്ങൾ കൂടിയുണ്ട് ആ കവിത ഇഷ്ടപ്പെടാൻ.എനിക്കുമുണ്ട്കൂടെപ്പിറക്കാത്ത ഒരു കൂടെപ്പിറപ്പ്;ഒരു ചേട്ടൻ അഥവാ ഞ്ങ്ങൾ ഓണാട്ടൂകരക്കാർ വിളിക്കുന്നതു പോലെ കൊച്ചാട്ടൻ(കൊച്ചേട്ടൻ എന്നു ഓണാട്ടൂകരക്കാർ ഒരിക്കലും വിളിക്കുകയില്ല;ഞങ്ങൾക്ക് കൊച്ചാട്ടനേയുള്ളൂ)എനിക്ക് നാലഞ്ചു വയസ്സുള്ളപ്പോൾ ഞങ്ങളുടെ വീട്ടിൽ സഹായി ആയി വന്നതാണ് കൊച്ചാട്ടൻ.വീട്ടിലെമൂത്ത സന്തതിയായ എനിക്ക് ‘കസിൻസ്’ ആയ ചേട്ടന്മാരുണ്ടായിരുന്നുവെങ്കിലും ഒരു ചേട്ടന്റെ സ്സ്നേഹത്തിന്റെ ആർദ്രതയും ഊഷ്മളതയും ഞാനനുഭവിചത് കൊച്ചാട്റ്റനിൽ നിന്നായിരുന്നു.ഇടക്കൊക്കെ വാലസല്യത്തിൽ മാത്രം കാണാവുന്ന ഗൌരവത്തോടെ ഒരു മുതിർന്നവന്റെ അധികാരം പ്രയോഗിക്കാനും കൊച്ചാട്ടൻ മടികാണിച്ചിട്ടില്ല കൊച്ചാട്ടന്റെ സ്നേഹമസൃണമായ അധീശത്തെ ഞാനും അഹ്ലാദപൂർവം തന്നെ ഉൾക്കൊണ്ടിരുന്നു.ഒരിക്കൽ പോലും അരുചികരമായിതോന്നിയിരുന്നില്ല അതൊന്നും.ഇപ്പോൾ എല്ലാം അവ്യ്ക്തമാണ്.കൊച്ചാട്ടൻ ആദ്യം വീട്ടിലെത്തിയ നിമിഷം,അപ്പോൾ വേലക്കാരനോടു തോന്നിയ അന്യഥാത്വം അതു മാറി അന്നു തന്നെ  എന്നെ അമ്പരപ്പിച്ചു കൊണ്ട്   ഞാൻ പോലുമറിയാതെ ഞങ്ങൾ കൂട്ടായത് ,ഇങ്ങിനെ ചിലതേ ഇപ്പോൾ ഓർത്തെടുക്കാൻ പറ്റുന്നുള്ളു.എങ്കിലും നിഴലും നിലാവും ഇടകലർന്ന നാട്ടിൻപുറത്തെ രാത്രിയുടെസ്നിഗ്ധവും മുഗ്ധവുമായ സൌന്ദര്യം പോലെ ആ കാലം പിന്നിട്ട വഴിത്താരയുടെ തുടക്കത്തിൽ .അനിർദ്ദ്ര്ശ്യമായ ഒരു മധുര ദർശനമായി ഉയിർക്ക്ക്കൊള്ളുന്നു .അതിനു നിമിത്തമായ കവിതയോടും ,-ആ മുഖക്കുറിപ്പും കവിതയുടെ ഭാഗം തന്നെയാണ്- കവിത എഴുതിയ ആളോടുമുള്ള കടപ്പാടു രേഖപ്പെടുത്തുകയാണു ഇതു കൊണ്ടുദ്ദേശിക്കുന്നത്

2014, മാർച്ച് 15, ശനിയാഴ്‌ച

                                                            പൂവും പ്രസാദവും
                                                            -------------------
മാര്ച്ച് 10 നു ആയിരുന്നു പി ജയചന്ദ്രന്റെ  എഴുപതാം പിറന്നാൾ.ഇഷ്ട ഗായകന് അദ്ദേഹത്തിന്റെ മറ്റാരാധകർക്കൊപ്പം ഞാനും ആശംസകൾ നേരുന്നു ഹൃദയപൂർവം.ഇപ്പോൾ മലയാള സിനിമയിലെ ഏറ്റവും പ്രായം കുറഞ്ഞ നായകനായ  നിവിൻ പൊളിക്കു വേണ്ടി ജയചന്ദ്രൻ പാടിയ 'ഓലാഞ്ഞാലി ' എന്ന പാട്ട് യു ട്യു ബിൽ  എല്ലാ റെക്കാർഡുകളും ഭേദിച്ചിരിക്കുന്നു വത്രേ .ആ കലാ സപര്യ ദീർഘ കാലം തുടരട്ടെ എന്ന് ഞാൻ പ്രാർഥിക്കുന്നു .
              സ്ഥാനത്തും അസ്ഥാനത്തും പാട്ടുകളുണ്ടായിരിക്കുമെന്നൊരാക്ഷേപം ഇന്ത്യൻ സിനിമയെ കുറിച്ചെന്നുമുണ്ടായിരുന്നു .അതു കുറെയൊക്കെ വാസ്തവമാണ് താനും .പക്ഷേ നല്ല സംവിധായകർ ഇതിവൃത്ത വികാസത്തിന്റെ രാസത്വരകമായിട്ടാണ് ഗാനത്തെ എന്നും ഉപയോഗപ്പെടുത്തിയിട്ടുള്ളത് .അതിനു നല്ലൊരുദാഹരണമാണ് 'പൂവും പ്രസാദവും ' എന്ന ആദ്യകാല ജയചന്ദ്രൻ  ഗാനം . സംവിധായകൻ  കെ എസ്  സേതുമാധവൻ ഒരു ജീവ പര്യന്ത കാലത്തിനപ്പുറത്തേക്ക് കഥയെ നയിച്ചിരിക്കുന്നത് ഈ മനോഹരഗാനത്തിന്റെ സഹായത്തോടെയാണ് .ഞാൻ വെള്ളി ത്തിരയിൽ ശ്രദ്ധിച്ചു കണ്ട ആദ്യ ജയചന്ദ്രൻ ഗാനം ഇതായിരുന്നു .
       കരിമുകിൽ ക്കാടുകളിൽ കനകാംബരങ്ങൾ ഒരു പാടുതവണ  വിടർന്നു  കൊഴിഞ്ഞു.നീലഗിരിയുടെ താഴ്‌വരയിലെ വനസരോവരത്തിൽ വസന്തവും ശിശിരവും  പലകുറി കുളിച്ചു കയറി പ്പോയി,പാതയുടെ അരികിൽ ആകാശം വിടർത്തിയ കൂടാരത്തിൽ ഏകാന്ത പഥികൻ  ഇന്നും  രാവുറങ്ങുന്നു  . നാലര പതിറ്റാണ്ടാവുന്നു.,മലയാളി ഹര്ഷബാഷ്പം തൂകി ആ ഗാന കല്ലോലിനിക്കൊപ്പം സഞ്ചരിക്കാൻ തുടങ്ങിയിട്ട് .
           യേശുദാസ് മലയാളത്തിന്റെ ഗാന ഗന്ധർവൻ എന്ന സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞ കാലത്താണ് ജയചന്ദ്രൻ രംഗത്ത് വരുന്നത് .അക്കാലത്ത് വന്ന മറ്റു ഗായകർക്കാർക്കു, ,ബ്രഹ്മാനന്ദനു പോലും പിടിച്ചു നില്ക്കാൻ കഴിഞ്ഞില്ല;ജയചന്ദ്രന് കഴിഞ്ഞു.സ്വന്തം ആലാപന ശൈലി തിരിച്ചറിയുക ആരേയും അനുകരിക്കാൻ ശ്രമിക്കാതെ ആ ശൈലി പരിപോഷിപ്പിക്കാൻ ശ്രമിക്കുക മനസ്സും ബുദ്ധിയും അതിൽത്തന്നെ അർപ്പിക്കുക അതായിരുന്നു ജയചന്ദ്രനെ നിലനിര്ത്തിയത് .മാധുര്യവും പൗരുഷവുമുള്ള ഭാവ സംക്രമണ ക്ഷമമായ ശബ്ദം ദൈവദത്തമാണല്ലോ അദ്ദേഹത്തിന് .
         ഒന്നാമത്തെ സ്കൂൾ യുവജനോത്സവത്തിൽ ലളിത ഗാനത്തിനു രണ്ടാം സമ്മാനം നേടിക്കൊണ്ടാണ് പി ജയചന്ദ്രൻ എന്ന ഗായകന്റെ  അരങ്ങേറ്റം..അക്കുറി  ഒന്നാം സമ്മാനം കിട്ടിയത് ,'യേശുദാസൻ എന്നൊരു കുട്ടിക്കായിരുന്നു.അന്ന് പക്ഷേ അപ്പീലും ബഹളങ്ങളൊന്നുമല്ല ഉണ്ടാ യത്.അവർ ഒരുമിച്ചൊരു കച്ചേരി നടത്തുകയായിരുന്നു.ആ കച്ചേരിയുടെ ചിത്രം 56 വർഷങ്ങൾക്കു ശേഷവും ഇന്നും പ്രചരിച്ചു കൊണ്ടിരിക്കുന്നു സോഷിയൽ നെറ്റ് വർക്കുകളീലൂടെ.
   പാട്ടെത്ര  കേട്ടു പിന്നെ.അന്നൊക്കെ പാട്ടു കേൾക്കാൻ സ്വന്തമായി പാട്ടുപെട്ടിയുടെ ആവശ്യമുണ്ടായിരുന്നില്ല. അധികം പേര്ക്കും അത് വാങ്ങാൻ കഴിയുമായിരുമില്ല .പക്ഷേ എവിടെനിന്നു വേണമെങ്കിലും പാട്ടു കേള്ക്കാമായിരുന്നു .ചായക്കടകൾ കല്യാണ വീടുകൾ മീറ്റിങ്ങുകൾ നടക്കുന്ന മൈതാനങ്ങൾ തിയേറ്റർ പരിസരങ്ങൾ എന്നിങ്ങനെ.കലാ സൃഷ്ടി   ഒരു സാമൂഹ്യ പ്രക്രിയ ആകുന്നതു പോലെ ആസ്വാദനവുംസാമൂഹ്യ പ്രക്രിയ തന്നെയാണ് .പൊതുസ്ഥലത്ത് ആൾക്കൂട്ടത്തിൽ വെച്ച് ഉറക്കെ പാടിക്കെൾക്കുന്നതിന്റെ ആസ്വാദ്യത ചെവിയില ബട്ടണ്‍ തിരുകി പാട്ടു കേട്ടാൽ  ഉണ്ടാവുകയില്ല.പക്ഷേ നിർഭാഗ്യവശാൽ പൊതുസ്ഥലങ്ങളിൽ  അസഹനീയമായ ഭക്തി സംഗീതമേ ഇപ്പോൾ കേൾക്കാറു ള്ളൂ.യേശുദാസും ജയചന്ദ്രനും കമുകറ യും ലീലയും സുശീലയും മാത്രമല്ല കെ എസ ജോര്ജ്ജും സുലോചനയും നമുക്കുവേണ്ടി ഉറക്കെ പാടിക്കൊണ്ടിരുന്ന   വൈകുന്നേരങ്ങൾ ഇനി മടങ്ങി വരികയില്ല.അത് കൊണ്ടു തന്നെ അവയുടെ ഓര്മ്മകള്ക്ക് മാധുര്യമേറും.
 പൂവും പ്രസാദവുമായി വന്ന് കൂവളത്തില തൊടുവിക്കാരുണ്ടായിരുന്ന സുന്ദരി വൃ ദ്ധ യായി അകത്തമ്മയായിരുന്ന് കൽപ്പനകൾ പുറപ്പെടുവിക്കുന്നു.എന്റെ മനസ്സിലും ,ചാള്സ് ലാമ്പ് പറഞ്ഞത് പോലെ മരം ഒരു പാടു കയറി ക്കൂടിയിരിക്കുന്നു.എന്നിട്ടും മഞ്ഞലയിൽ മുങ്ങി ത്തോർത്തിയ ധനുമാസ ചന്ദ്രികയും മല്ലിക പ്പൂവിൻ മധുര ഗന്ധ വും മുതൽ സൈബർ  യുഗത്തിലെ ഒലാഞ്ഞ്ഞ്ഞാലി ക്കിളി വരെ  നിരാർ ദ്രവും  ജടപ്രായവും ആയ എന്റെ മനസ്സിനെ പ്പോലും തരളവും സംഗീത സാന്ദ്രവുമാക്കുന്നു.;ഞാൻ ശബ്ദമില്ലാതെ പാടി പ്പോകുന്നു..
     നീയെന്ന മോഹന രാഗമുള്ളപ്പോൾ ,ഭാവഗായക ,ഞാനെങ്ങിനെ നിശബ്ദ വീണയാവും.

(നീയെന്ന മോഹന രാഗമില്ലെങ്കിൽ ഞാൻ /ന്നിശ്ശവീണയായേനേ -മല്ലിക പൂവിൻ എന്ന തമ്പി അര്ജ്ജുനൻ  ജയചന്ദ്രൻ ഗാനം) 

2014, മാർച്ച് 8, ശനിയാഴ്‌ച

വനിതാ ദിന ചിന്തകൾ
-------------------------
പലരും ചോദിച്ച് കേൾക്കാറുണ്ട് എന്താണു സ്ത്രീ വിമോ ചനമെന്ന് .  ഉപരി മദ്ധ്യ വർഗ്ഗത്തിൽ പ്പെടുന്ന വീട്ടമ്മയുടെ പരിവേഷ ത്തിൽ നിന്ന് mystique ഇൽ നിന്നുള്ള മോചന ത്തിനു വേണ്ടി ആ വർഗ്ഗത്തിൽ പ്പെട്ട അമേരിക്കൻ വനിതകൾ നടത്തിയ സമരങ്ങളിലൂടെയാണ് രണ്ടാം തരംഗ ഫെമിനിസം രൂപം കൊണ്ടത് .പിന്നീടത് വർഗ്ഗ വ്യത്യാസങ്ങളെ ഉല്ലംഘിച്  സ്ത്രീ കളുടെ പൊതുവായ വിമോചന പ്രസ്ഥാനമായിമാറി .ഇബ്സന്റെ നോറമാരായി കഴിയേണ്ട വരല്ല തങ്ങളെന്നു ലോകമെമ്പാടുമുള്ള സ്ത്രീകള് തീരുമാനിച്ചു .തൊണ്ണൂറു കളോ ടെ പ്രസ്ഥാനം  വിജയം കണ്ടുവെന്നാണ് ഫെമിനിസ്റ്റുകൾ അവകാശപ്പെടുന്നത് .എന്നാൽ കഴിഞ്ഞ പത്തിരുപതു വർഷം കൊണ്ട്  സ്ത്രീയുടെ സ്ഥിതി  പഴയതു പോലെയായി എന്ന ഫെമിനിസ്റ്റ് ചിന്തകയായ നടാഷാ വാൾട്ടർ പറയുന്നു.അവർ ചൂണ്ടി കാണിക്കുന്ന ഉദാഹരണം നോക്കുക: ഫെമിനിസ്റ്റ് കള്‍ വിജയം ആഘോഷിച്ചിരുന്ന തൊ ണ്ണൂര് കളില്‍ ഹിലാരി ക്ലിന്റന് തന്റെ തൊഴിലോ രാഷ്ട്രീയ പ്രവര്‍ത്തനമോ  ഉപേക്ഷി ക്കേണ്ടി വന്നില്ല യു എസ്  എ യുടെ പ്രഥമ വനിത (പ്രസിഡന്റ്‌ ന്റെ പത്നി )എന്ന സ്ഥാനം ഏ റ്റെ ടു ക്കാന്‍ .പക്ഷെ ഈ നൂറ്റാണ്ടിന്റെ ആദ്യ ദശ കത്തിന്റെ അവസാനം മിഷല്‍ ഒബാമ തന്റെ പൊതു പ്രവര്‍ത്തനം മിക്കവാറും അവസാനിപ്പിചിട്ടാണ് പ്രഥമ വനിതയായി വൈറ്റ് ഹൌസ് ലേക്ക് പ്രവേശിച്ചത്‌ .അവര്‍ക്കതില്‍ എതിര്‍പ്പു ണ്ടായിരുന്നു വന്നതിനു അവരുടെ ഭര്‍ത്താവിന്റെ വാക്കുകള്‍ തന്നെ തെളിവ് .വാല്‍ടര്‍ പ്രസിഡന്റ്‌ ഒബാമ യുടെ ഓര്‍മ്മക്കുറിപ്പുകള്‍ ഉദ്ധരിക്കുന്നു :"എന്റെ ഭാര്യക്ക് എന്നോടുള്ള ദേഷ്യം അ ടക്കാന്‍ കഴിയാത്തതായി മാറിയിരുന്നു .'നിങ്ങള്‍ നിങ്ങളെ ക്കുറിച്ച് മാത്രമേ ചിന്തിക്കുന്നുള്ളൂ 'അവര്‍ എന്നോട് പറഞ്ഞു "പക്ഷെ, വാല്‍ടര്‍ സ്വന്തം വാക്കുകളില്‍ തുടരുന്നു "Her anger disappeared her career was put on hold and the powerful man was enabled to carry on  in his pursuit of power by the shining presence of his acquiescent wife ".
   ഒരു നല്ല വീട്ടമ്മ യായിരിക്കുക മോശപ്പെട്ട കാര്യമാണെന്ന് എനിക്കഭിപ്രായമില്ല .പക്ഷേ അതവർ സ്വയം തെരഞ്ഞെടുക്കുന്നതായിരിക്കണം .പരിവേഷം അടിച്ചേൽപ്പിക്കപ്പെടുന്നതായിരിക്കരുത്.രണ്ടാം തരംഗ ഫെമിനിസ്റ്റുകളുടെ വേദ ഗ്രന്ഥ മായ ഫെമിനിയൻ  മിസ്റ്റിക്കിന്റെ  അമ്പതാം വർഷത്തിൽ സ്ത്രീകള് മാത്രമല്ല പുരുഷന്മാരും ആലോചിക്കേണ്ട വിഷയമാണിത്