2014, മാർച്ച് 20, വ്യാഴാഴ്‌ച

                                        മറവിയിലേക്കൊരു  മടക്ക യാത്ര
                                     ----------------------------------------


മറവിയിലേക്കുള്ള ഒരു മടക്കയാത്രയെ ക്കുറിച്ചൊരു കവിത ഒരു ഫേസ് ബുക്ക് ഗ്രൂപ്പിൽ ,ഏതു ഗ്രൂപ്പിൽ എന്നോർമ്മയ്ല്ല , ഈയിടെ വായിച്ചു.എഴുതിയത് ലിഖിതാ ദാസ്.കവിതക്ക് പേരുണ്ടായിരുന്നില്ല.സമീപ കാലത്ത് എഫ് ബിയിൽ കണ്ട ഏറ്റവും ശ്രേഷ്ട്ടമായ രചന ഇതാണെന്നു ഞാൻ പറയുന്നില്ല.പക്ഷേ എനുക്കേറ്റവും ഹൃദയ സ്പർശിയായി അനുഭവപ്പെട്ടത് അതാണ്.കൃതിയുടെ രചനാപരമായ സവിശേഷത കൂടാതെ എനിക്ക് വ്യ്ക്തിപരമായ ചില കാരണങ്ങൾ കൂടിയുണ്ട് ആ കവിത ഇഷ്ടപ്പെടാൻ.എനിക്കുമുണ്ട്കൂടെപ്പിറക്കാത്ത ഒരു കൂടെപ്പിറപ്പ്;ഒരു ചേട്ടൻ അഥവാ ഞ്ങ്ങൾ ഓണാട്ടൂകരക്കാർ വിളിക്കുന്നതു പോലെ കൊച്ചാട്ടൻ(കൊച്ചേട്ടൻ എന്നു ഓണാട്ടൂകരക്കാർ ഒരിക്കലും വിളിക്കുകയില്ല;ഞങ്ങൾക്ക് കൊച്ചാട്ടനേയുള്ളൂ)എനിക്ക് നാലഞ്ചു വയസ്സുള്ളപ്പോൾ ഞങ്ങളുടെ വീട്ടിൽ സഹായി ആയി വന്നതാണ് കൊച്ചാട്ടൻ.വീട്ടിലെമൂത്ത സന്തതിയായ എനിക്ക് ‘കസിൻസ്’ ആയ ചേട്ടന്മാരുണ്ടായിരുന്നുവെങ്കിലും ഒരു ചേട്ടന്റെ സ്സ്നേഹത്തിന്റെ ആർദ്രതയും ഊഷ്മളതയും ഞാനനുഭവിചത് കൊച്ചാട്റ്റനിൽ നിന്നായിരുന്നു.ഇടക്കൊക്കെ വാലസല്യത്തിൽ മാത്രം കാണാവുന്ന ഗൌരവത്തോടെ ഒരു മുതിർന്നവന്റെ അധികാരം പ്രയോഗിക്കാനും കൊച്ചാട്ടൻ മടികാണിച്ചിട്ടില്ല കൊച്ചാട്ടന്റെ സ്നേഹമസൃണമായ അധീശത്തെ ഞാനും അഹ്ലാദപൂർവം തന്നെ ഉൾക്കൊണ്ടിരുന്നു.ഒരിക്കൽ പോലും അരുചികരമായിതോന്നിയിരുന്നില്ല അതൊന്നും.ഇപ്പോൾ എല്ലാം അവ്യ്ക്തമാണ്.കൊച്ചാട്ടൻ ആദ്യം വീട്ടിലെത്തിയ നിമിഷം,അപ്പോൾ വേലക്കാരനോടു തോന്നിയ അന്യഥാത്വം അതു മാറി അന്നു തന്നെ  എന്നെ അമ്പരപ്പിച്ചു കൊണ്ട്   ഞാൻ പോലുമറിയാതെ ഞങ്ങൾ കൂട്ടായത് ,ഇങ്ങിനെ ചിലതേ ഇപ്പോൾ ഓർത്തെടുക്കാൻ പറ്റുന്നുള്ളു.എങ്കിലും നിഴലും നിലാവും ഇടകലർന്ന നാട്ടിൻപുറത്തെ രാത്രിയുടെസ്നിഗ്ധവും മുഗ്ധവുമായ സൌന്ദര്യം പോലെ ആ കാലം പിന്നിട്ട വഴിത്താരയുടെ തുടക്കത്തിൽ .അനിർദ്ദ്ര്ശ്യമായ ഒരു മധുര ദർശനമായി ഉയിർക്ക്ക്കൊള്ളുന്നു .അതിനു നിമിത്തമായ കവിതയോടും ,-ആ മുഖക്കുറിപ്പും കവിതയുടെ ഭാഗം തന്നെയാണ്- കവിത എഴുതിയ ആളോടുമുള്ള കടപ്പാടു രേഖപ്പെടുത്തുകയാണു ഇതു കൊണ്ടുദ്ദേശിക്കുന്നത്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ