2014, ഏപ്രിൽ 18, വെള്ളിയാഴ്‌ച

                                                           പുലയപ്പാട്ടും പത്രാധിപരും
                                                          --------------------------------
തത്വ ചിന്താപരമായ പ്രശ്നങ്ങൾക്ക് പുസ്തകങ്ങളിൽ നിന്ന് ഉത്തരം കിട്ടാതെ വരുമ്പോൾ ഞാനാശ്രയിക്കുന്ന രണ്ടു മൂന്നു യുവ സുഹൃ ത്തു ക്കളിൽ ഒരാളാണ് സമകാലിക മലയാളത്തിലെ ഗിരീഷ്‌ ജനാർദനൻ .'പൊതുവെ ' 'സാമാന്യേന ''ക്രിറ്റിക് ഓഫ് പ്യുർറീസണിലാണെന്നു തോന്നുന്നു 'എന്നൊക്കെ  തുടങ്ങി എന്തെക്കിലുമൊക്കെ പറഞ്ഞ് അക്കാദമിക് ബുദ്ധി ജീവിയെ പ്പോലെ തടി തപ്പുകയില്ല ഗിരീഷ്‌ ;കൃ ത്യ മായി വസ്തു നിഷ്ട്ട മായി ഉത്തരം പറയും നിഷ്ഠു രമായ സത്യ സന്ധതയൊടെ ,നിശിതമായ അഭിപ്രായ ധീരതയോടെ .
      ഇത്തവണ കണ്ടപ്പോൾ ഞാൻ ചോദിച്ചത് 'ഇന്ത്യയിലെ ദളിത് പ്രശ്നം പരിഹരിക്ക പ്പെടാത്തത് എന്തു കൊണ്ടാണ് 'എന്നായിരുന്നു .മറുപടി ഒരു നിമിഷം പോലും താമസിച്ചില്ല ."സാറേ " '  റ 'യ്ക്ക് ഒരു ഖരാക്ഷരത്തെ പിന്തുടർന്നാലത്തെ വീറും ഗൌരവവും നല്കി ഗിരീഷ്‌ പറഞ്ഞു "നമുക്ക് ദളിത്‌ ആക്ടിവിസ്റ്റു കളില്ല ദളിത്‌ സൈ ദ്ധാന്തികരും ബുദ്ധി ജീവികളുമേയുള്ളു .ഉണ്ടായി ക്കൊണ്ടിരിക്കുന്നതും ആക്റ്റിവിസ്റ്റുകളല്ല സൈദ്ധാന്തികരാണ് ".ശരിയാണ് വിദ്യാഭ്യാസം നേടിവരുന്ന ദളിത്‌ യുവാക്കളാരും സാധാരണ പ്രവർത്തകരാവുന്നില്ല .എല്ലാവരും ബുദ്ധി ജീവികളും നേതാക്കളും ആവുകയാണ് .സൈദ്ധാന്തികരായ നേതാക്കൾ വേണം .അതിലെത്രയോ ആവശ്യമാണ് മഴയും വെയിലും കൊണ്ട് സ്വന്തം വർഗ്ഗത്തിലെ താഴേ ക്കിടയിലുള്ളവർക്കൊപ്പം ജീവിച്ച് അവര്ക്ക് വേണ്ടി പ്രവർത്തിക്കുന്നവർ .
          ഗിരീഷ്‌ രണ്ടു വാക്യത്തിൽ മുക്കാൽ മിനിട്ട് കൊണ്ടു പറഞ്ഞ കാര്യമാണ് നാനൂറി ലധികം പുറ ങ്ങളൂള്ള "പുലയ പാട്ട് "എന്നാ തന്റെ നോവലിലൂടേ എം മുകുന്ദൻ പറഞ്ഞു വെക്കുന്നത് .ഡൽഹിയും  മയ്യഴി പ്പുഴയുടെ തീരങ്ങളും മറ്റും എഴുതിയ മുകുന്ദന്റെ പ്രതിഭയുടെ മിന്നലാട്ടങ്ങൾ പുലയപ്പാട്ടിൽ അവിടവിടെ ക്കാണാം .എന്നല്ലാതെ അതൊരു മികച്ച നോവൽ ആണെന്നു പറയാൻ കഴിയുകയില്ല .പക്ഷേ  മുകുന്ദന്റെ മറ്റൊരു നൊവലിനുമില്ലാത്ത ചരിത്ര പ്രസക്തി പുലയപ്പാട്ടിനുണ്ട് .മലബാറിലെ ദളിതരുടെ അനാദിയായ ദുരവസ്ഥയും അവരുടെ ഒരു നൂറ്റാണ്ടു കാലത്തെ ഇരുണ്ട ചരിത്രവും മുകുന്ദൻ സത്യാ സന്ധമായി രേഖ പ്പെടുത്തുന്നു ഈ കൃതിയിൽ .മലയാള സാഹിത്യത്തിൽ ഇടം പ്രഥമായി .ആണ്ടു മാസം തീയതികൾക്കപ്പുറം ഒരു ജനതയുടെ ,പ്രദേശത്തിന്റെ  ഒക്കെ ചരിത്രം അന്വേഷിക്കുന്നവര്ക്ക് തൃപ്തി കരമായ മറുപടി നല്കേണ്ടത് സർഗ്ഗാത്മക സാഹിത്യ സൃഷ്‌ടി കളാണ് .മലബാറിലെ ദളിത് ചരിത്രം ഒരു പക്ഷേ വിസ്മൃത മാവുമായിരുന്നു പുലയ പ്പാട്ടു പോലൊരു കൃതി എഴുതപ്പെട്ടിരുന്നില്ലെങ്കിൽ .അതിനു  ഞാൻ മുകുന്ദനു നന്ദി പറയുന്നു, അതൊരു എം  മുകുന്ദൻ  കൃതിയുടെ നിലവാരം പുലര്ത്തുന്നില്ല എന്നതിൽ എനിക്ക്  നിരാശ ഉണ്ടെങ്കിലും
                                

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ