2015, ജൂലൈ 31, വെള്ളിയാഴ്‌ച

ഗുരുപൂർണിമ   അറിവിന്റെ നിറകുട ങ്ങളുമായി പ്രപഞ്ചം  ആദി മനുഷ്യന്റെ മുമ്പിൽ  നിന്നു പുല്ലും പുഴും കാറ്റും കാട്ടു മൃഗങ്ങളും മഴയും ഇടിയും മിന്നലും എലാം അവർക്ക് ഗുരുക്കന്മാരായി .എല്ലാവരിൽ നിന്നുംഅവർ  അറിവുകൾ  തേടി .കൊടുക്കാൻ മടിച്ചവരിൽ നിന്നു പിടിച്ചു പറിച്ചു  .കൂ ടത ൽ അറിയാൻ ചിതൽ മൂടുവോളം തപസ്സിരുന്നു .
  എന്റെ ഗ്രാമത്തിലുമുണ്ടായിരുന്നു അവരുടെ പിന്മുറക്കാർ .അറിവല്ലാതെ ഒന്നും നേടിയിട്ടില്ലാത്തവർ .തലമുറകളെ ഹരിശ്രീ പഠിപ്പിച്ചവർ. എന്നിട്ടൊടുവിൽ കവിതയിൽ പറയുമ്പോലെ ദൈവത്തിലേക്ക് പെൻഷൻ പറ്റുന്നവർ .അവർ പറഞ്ഞു തന്നതുമായി ലോകത്തിലേക്ക് ഇറങ്ങിയ എനിക്ക് വേണ്ടി എവിടൊക്കെയോ ഇരുന്നു രാത്രി പകലാക്കി ചിന്തിക്കുകയും എഴുതുകയും ചെയ്തവർ .സ്നേഹത്തോടെ കാര്യങ്ങൾ പറഞ്ഞു തന്നവർ ഉപഹാസത്തിലൂടെ അതിലേറെ പഠിപ്പിച്ചവർ
   ഇപ്പോൾ ഈ ഫേസ്ബുക്കിൽ എന്നെ നേരിടുന്ന കുരുന്നുകൾ .അറിയണമെന്നു വാശി പിടിക്കുന്നവർ .അറിഞ കാര്യങ്ങളെ ക്കുറിച്ച് ഉച്ചത്തിൽ സംസാരിക്കുന്നവർ .ഋ ഷിമാരെ നേരിട്ട രത്നാകര തസ്കരന്റെ നൂറി രട്ടി ധാര്ഷ്ട്യ ത്തോടെ സ്വന്തം ബോദ്ധ്യങ്ങളെ ക്കുറിച്ച് വാശി പിടിക്കുന്നവർ .
  ഈ ഗുരുക്കന്മാർകെല്ലാം എന്റെ പ്രണാമം ഈ ഗുരുപൂർണിമ ദിനത്തിൽ .അറിവിന്റെ വെളിച്ചത്തിന്റെ പുരോഗതി യുടെ പ്രതീകമായി എന്നും എന്റെ മനസ്സിലുള്ള നിലവിളക്കിനെ സാക്ഷി നിർത്തി  

2015, ജൂലൈ 24, വെള്ളിയാഴ്‌ച

വേദാധികാരി 
വർണ്ണ വര്ഗ്ഗ വ്യത്യാസങ്ങൾ പരിഗണിക്കാതെ എല്ലാ മനുഷ്യ ജീവികൾക്കും വേദങ്ങൾ എന്ന് വെച്ചാൽ ഋ ഷിമാർക്കു വെളിപ്പെട്ടു കിട്ടിയ അറിവുകൾ പഠിക്കാനും പഠിപ്പിക്കാനും അവയിൽ  പറഞ്ഞിരിക്കുന്ന വിധികൾ അനുസരിച്ച് ആരാധനകളിൽ പ്രയോഗിക്കാനും അവകാശമുണ്ടെന്നു യുക്തി യുക്തമായി തെളിയിച്ച ആ ളാണ്  നമ്മുടെ കണ്ണം മൂല കുഞ്ഞൻ പിള്ള ചട്ടമ്പി .പരമ ഭാട്ടാരക വിദ്യാധിരാജ സ്വാമികളെന്നും ചട്ടമ്പി സ്വാമിയെന്നും നാമദ്ദേഹത്തെ വിളിക്കുന്നു .നവോഥാനത്തെ ക്കുറിച്ചു പറ യുമ്പോഴൊക്കെ അദ്ദേഹത്തെ ക്കുറിച്ച് ഒരു വാക്ക് കൂട്ടി ചേർക്കുന്നു .പക്ഷേ സ്വാമിയെ  വേണ്ട വിധം ഉള്ക്കൊള്ളാൻ  നമ്മൾ ഇത് വരെ തയാറായിട്ടില്ല .അത് മറ്റൊരു വിഷയം 
ഇന്ന് രാവിലെ പരമ ഭ്ട്ടാരക എന്ന  പേര് വഹിക്കുന്ന ഒരു വിദ്യാലയത്തിൽ പോകാനും അവിടെ നടക്കുന്ന ഒരു പരിശീലന പരിപാടി ചട്ടമ്പി സ്വാമിയുടെ പടത്തിനു മുമ്പിൽ  നില വിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്യാനുമുള്ള അവസരം അല്ല ഭാഗ്യം ലഭിച്ചു എനിക്ക്  .
 മനുഷ്യരെയും തിര്യക്കുകളെയും സസ്യങ്ങളെയും ആചാര വസ്തുക്കളേയും  ഒന്ന് പോലെ സ്നേഹിച്ച, പ്രപഞ്ചവും താനും ഭിന്നമല്ല എന്ന് വാക്ക് കൊണ്ടും പ്രവൃത്തി കൊണ്ടും ലോകത്തിനു നിദർശനമായ അവധൂതനു ദണ്ഡ നമസ്കാരം