2014, ഒക്‌ടോബർ 17, വെള്ളിയാഴ്‌ച

                                                  പ്രജാ ഹിതാനുസാരിയായ രാജധർമ്മം(Article published in MATHRUVANI JANMA DINA PATHIP 2014)
                                              ------------------------------------------------------
                  (രാമരാജ്യത്തിന്റെ അടിസ്ഥാനമായി വര്ത്തിക്കുന്ന ധര്മ്മ ബോധത്തെ ക്കുറിച്ച് )
                                                                       ആർ .എസ. കുറുപ്പ്
                                                                     -------------------------
                                    "നൃശംസമനൃശംസം വാ പ്രജാ രക്ഷണ കാരണാത്                                                                                 പാതകം വാ  സദോഷം വാ കര്ത്തവ്യം രക്ഷതാ സതാം "
        (പ്രജകളുടെ രക്ഷിതാവിന്  പ്രജാരക്ഷ ണാർഥം ക്രൂരമോ സൗമ്യമോ പാപമോ ദോഷമോ          ആയതൊക്കെയും ചെയ്യേണ്ടി വരും )-(വാല്മീകി രാമായണം ,ബാല കാണ്ഡം -25-18 )
വിശ്വാമിത്രൻ താടകാ വധത്തിനു മുമ്പ് രാമനു നൽകുന്ന ഉപദേശമാണ് .ഈ ഉപദേ ശ ത്തിന്റെ സാരാംശം രാമനുപക്ഷേ  പാരമ്പര്യ ലബ്ധ മായിരുന്നു .പ്രജാക്ഷേമം ജീവിത വ്രത മായിരുന്നു രാമന്റെ പൂർവികർക്കും .പ്രജാക്ഷേമം എന്നാൽ ജന സമൂഹത്തിന്റെ പൊതുവായ ഇഛ ,പില്ക്കാലത്ത് റുസോ general will  എന്നു പേരിട്ടു വിളിച്ചതു തന്നെ .പ്രജാക്ഷേമം രാജ നീതിയുടെ ഏക നിയാമകം ആവുന്നത് രാമന്റെ കാലത്തായതു കൊണ്ടാവാം രാമരാജ്യം സമ്പൂർണ ക്ഷേമ രാഷ്ട്രം എന്നതിന്റെ പര്യായമായി മാറിയത് .
    പ്രജാ ക്ഷേമ തൽപ്പരതയെ അടി സ്ഥാ നമാക്കിയുള്ള ധർമ്മബോധം ബാല്യത്തിൽ തന്നെ രാമനിൽ പ്രകടമായിരുന്നു .വിശ്വാമിത്രനു മൊത്തുള്ള യാത്ര തന്നെ ധർമ്മ പരിപാലനത്തിനു വേണ്ടി യായിരുന്നുവല്ലോ.   ഋഷിമാർ സ്വർഗ്ഗ പ്രാപ്തിക്കു വേണ്ടി നടത്തിയിരുന്നതല്ലയാഗങ്ങൾ .സമൂഹ നന്മ യായിരുന്നു അവയുടെ ലക്‌ഷ്യം . അതു കൊണ്ടു തന്നെ യാഗരക്ഷ ഭരണകൂടത്തിന്റെ ചുമതലയുമായിരുന്നു .ആ ചുമതലയെ ക്കുറിച്ച് ബോധവാനായിരുന്നതു കൊണ്ടാണ് കൌമാരത്തിൽ തന്നെ രാക്ഷസരെ നേരിടാൻ രാമൻ തയാറായത് .  ഈ ധർമ്മ ബോധം തന്നെയാണു പരശുരാമനുമായുള്ള സംഘർഷത്തിലും പ്രകടമാവുന്നത് .രാജ്യത്തിന്റെ പരമാധികാരം ബ്രഹ്മണനൊ ക്ഷത്രിയനോ കയ്യാളേണ്ടത് എന്ന  തർക്കം അന്ന് നിലവിലുണ്ടായിരുന്നിരിക്കണം .ബ്രാഹ്മണ പക്ഷത്തിന്റെ പ്രതിനിധിയാണ് പരശുരാമൻ .വൈദികനും ജ്ഞാ നിയുമായ ബ്രാഹ്മണനു ഭരണത്തിൽ മാന്യമായ സ്ഥാനം നൽകിക്കൊണ്ടു തന്നെ രാജ്യത്തിന്റെ പരമാധികാരം ക്ക്ഷത്രിയനിൽ നിക്ഷിപ്ത മായിരിക്കണമെന്ന വിശ്വാസം പുലര്ത്തിയിരുന്നവരുടെ പ്രതിനിധിയാണ് രഘുരാമൻ .ആ വിശ്വാസത്തെ വെല്ലുവിളിച്ച പരശു രാമനെ നേരിടുക എന്നത് രാമന്റെ സ്വധർമ്മാനുഷ്ട്ടാനത്തിന്റെ ഭാഗമായിരുന്നു .അതദ്ദേഹം നിര്വഹിക്കുകയും ചെയ്തു .
       പരശു രാമനെ നേരിടുന്നതിലധികം മനോബലം വേണംകയ്യിൽ വന്നുചേർന്ന അധികാരം ഉപേക്ഷിക്കുന്നതിന് .വിഛിന്നാഭിഷേകമാണു ഇവിടെ വിവക്ഷ .കൈകേയിയുടെ ആവശ്യ ത്തിന്റെ  അടിസ്ഥാനം  കോസലവും കേകയവും തമ്മിലുള്ള ഒരു രാജകീയ ഉടമ്പടി യാണെന്നതിനു രാമായണത്തിൽ തന്നെ തെളിവുകളുണ്ട് ;ആ ഉടമ്പടിയെ ക്കുറിച്ച് രാമനു അറിവുണ്ടെന്നതിനും.(അയോധ്യാ കാണ്ഡം 107-3) ഉടമ്പടിയുടെ പാലനം തന്റെ ധർമ്മ മാണെന്നു ബോധ്യമുള്ള രാമൻ അച്ഛന്റെ ആഞ്ജക്കു വേണ്ടി പ്പോലും കാത്തു നിന്നില്ല ."അങ്ങിനെയാകട്ടെ .ഞാൻ രാജാവിന്റെ പ്രതിഞ്ജ പാലിക്കുന്നതിനു വേണ്ടി ജടാധാരിയായി തോൽ ഉടുത്തു കൊണ്ട് കാട്ടിലേക്ക് പോകാം "(അയോദ്ധ്യാ കാണ്ഡം -19-2 )
എന്നായിരുന്നു അദ്ദേഹം കൈകേയിയോടു  പറഞ്ഞത് .ഉത്തമനായ മനുഷ്യനെയാണ്‌ വാല്മീകി തേടിയതും കണ്ടെത്തി തന്റെ കാവ്യത്തിലൂടെ ആവിഷ്കരിച്ചതും .രാമൻ മനുഷ്യനായിരുന്നു .അതു കൊണ്ടു തന്നെ വനവാസത്തിന്റെ ആദ്യ കാലത്ത് കൗസല്യയേ യും സുമിത്രയേയും ചൊല്ലി അദ്ദേഹം ഉത്ക ന്റ്റ പ്പെടുകയും ചെയ്തിരുന്നു ;ഭരതന്റെ മനസ്ഥിതി മനസ്സിലാവുന്നത് വരെ.ഉപജാപങ്ങളും സപത്നീ മത്സരങ്ങളും മറ്റുംകൊണ്ടു അന്ത പ്പുരങ്ങൾ ദൂഷിതമാവാരുണ്ടായിരുന്ന ഒരു കാലത്ത് ഇത്തരം ഉൽകണ്ഠകൾ സ്വാഭാവികമായിരുന്നു .ഈ മാനുഷിക ഭാവങ്ങൾ അദ്ദേഹത്തിന്റെ മഹത്വത്തിനു ലോപം വരുത്തുകയല്ല മറി ച്ച് മാറ്റു കൂട്ടുകയാണു ചെയ്യുന്നത് .
     രാമന്റെ    ധർമ്മ സംബന്ധിയായ നിശ്ചയ ദാർഢ്യം എറ്റവും കഠി നമായ പരീക്ഷണത്തിനു വിധേയമാക്കപ്പെട്ട ഒരു സന്ദർഭ മാണ്‌ രാക്ഷസ വധത്തിനു ശേഷമുള്ള സീതാ സമാഗമം .'അസ്നാതാ ദ്രഷ്ടു മിച്ഛാ മി ഭർത്താരം 'എന്ന സീതാവാക്യം സുവിദിതമാണ് .'കുളിക്കാത്തവളായി ഭർത്താവിനെ കാണാൻ ഞാനാഗ്രഹിക്കുന്നു' എന്ന് വാച്യാർഥം 'യുദ്ധം കഴിഞ്ഞ് സീത പ്രതീക്ഷിച്ച തു പോലെ രാമൻ സീതയുടെ അടുത്തേക്ക് ഓടി ചെല്ലുകയുണ്ടായില്ല .പകരം കുളിച്ച് വിഭൂഷിതയായി സദസ്സിൽ സന്നിഹിതയാവാൻ വിഭീഷണൻ വഴി ആഞ്ഞ്ജാപിക്കുകയായിരുന്നു അ ദ്ദേഹം ചെയ്തത് . അതിലുള്ള അസംപ്തൃത്തി പ്രകടിപ്പിക്കുകയായിരുന്നു സീത മുൻ പറഞ്ഞ ശ്ലോകാ ർ ഥ ത്തി ലൂ ടെ .ആഞ്ജ നടപ്പാക്ക പ്പെട്ടു .സദസ്സിൽ സന്നിഹിതയായ സീതയ്ക്   കേൾക്കേണ്ടി വന്നത് രാമനിൽ നിന്ന്  ഒരിക്കലും പ്രതീക്ഷിക്കാത്ത പരുഷ ഭാഷണമാണ് ."ചാരിത്ര്യം സം ശ യിക്കപ്പെട്ട നിലയിൽ നില്ക്കുന്ന നീ എനിക്ക് നേത്ര രോഗിക്ക് ദീപം പോലെ ദുസ്സഹയാണ് .നിന്നെക്കൊണ്ട് എനിക്കൊരു കാര്യവുമില്ല .പത്തു ദിക്കുകളിലെവിടേക്കു വേണമെങ്കിലും പൊക്കൊള്ളുക "എന്നു മാത്രമല്ല രാമൻ സീതയോടു പറഞ്ഞത് .അനുജന്മാരിൽ ആരുടെയെങ്കിലും അതല്ലെങ്കിൽ വിഭീഷണന്റെയോ സുഗ്രീവന്റെയോകൂടെ പൊറുത്തു    കൊള്ളാൻ കൂ ടി  നിർദ്ദേശി ച്ചു അദ്ദേഹം.സ്വത സിദ്ധ മായ തന്റേടത്തോ ടെ യും ആർജവത്തോടെയും മറുവാക്കു പറഞ്ഞ സീത തുടർന്ന്  തനിക്കൊരു ചിത ഒരുക്കിതരാൻ ലെക്ഷ്മണനോടാവശ്യപ്പെട്ടു .രാമൻ വേണ്ടെന്നു പറയാത്തതു കൊണ്ട് ലക്ഷ്മണൻ അഗ്നി ജ്വലിപ്പിച്ചു സീത അതിൽ പ്രവേശി ക്കുകയും ചെയ്തു .
അപ്പോൾ രാമനോ ? ആദികവി തന്നെ പറയട്ടെ:" ദദ്ധ്യൗ മുഹുര്ത്തം ധർമ്മാത്മാ ബാഷ്പ വ്യാകുല ലോചന ഃ "(ധര്മ്മാത്മാവായ രാമൻ വ്യാകുലനായി കണ്ണു നീർകൊണ്ടു കണ്ണ്കലങ്ങി ഒട്ടുനേരം ഇരുന്നു .).തുടര്ന്നു തൃ മൂർത്തി കളെ ത്തി രാമന്റെ അവതാര രഹസ്യം വെളിപ്പെടുത്തുന്നു ;അദാഹ്യയായ സീതയുമായെത്തിയ അഗ്നിദേവൻ പരിശുദ്ധയായ സീതയെ സ്വീകരിക്കുവാൻ രാമനോടാഞ്ജാപിക്കുന്നു.പ്രസക്തമായ വാല്മീകി രാ മായണ ശ്ലോകം :"വിശുദ്ധ ഭാവാം നിഷ്പാപാം പ്രതിഗൃഹി ണീ ഷ്വ രാഘവ / ന കിഞ്ചിതഭിധാ തവ്യ മഹ മാഞ്ജാ പയാമി തേ ".(യുദ്ധ കാണ്ഡം 121-10 ).രാമൻ സ്വീകരിച്ചു വന്നു മാത്രമല്ല സീതയുടെ വിശുദ്ധിയിൽ തനിക്കൊരു സം ശ യവുമുണ്ടായിരുന്നില്ലെന്ന സത്യം വെളിപ്പെടുത്തുകയും ചെയ്തു .പതിവ്രതയായ സീതയെ മനസ്സു കൊണ്ടു പോലും തീണ്ടുവാൻ രാവണനെന്നല്ല ആർക്കും കഴിയുകയില്ലെന്ന് തനിക്കറിയാം ;പക്ഷേ ജാനകി പരിശുദ്ധ യാണെന്നു തെളിയിക്കാത്ത പക്ഷം ജനങ്ങൾ തന്നെ 'ദശ രഥ പുത്രനായ രാമൻ കാമിയും ചപലനുമാണെ'ന്നു ദുഷിക്കും എന്നു രാമൻ പറഞ്ഞു.പക്ഷേ അത്ര മാത്രമല്ല അദ്ദേഹം പറഞ്ഞത് ." ശുഭ യായ ഈ സീത രാവണാന്ത പുരത്തിൽ താമസിച്ചു വെന്ന നാണം കെട്ട ദുഷ്കീർത്തിക്കർഹയല്ല .സൂര്യനിൽ നിന്നു പ്രഭ വേർപെട്ടു നിൽകാത്തതു പോലെ എന്നിൽ നിന്നു സീത വേർപെട്ടു നിൽക്കുകയില്ല ".(യുദ്ധ കാണ്ഡം 121-19 ) എന്നു കൂടി രാമൻ പറയുന്നുണ്ട് .
 അപ്പോൾ അഗ്നി പ്രവേശവും അതിലേക്ക് നയിച്ച പരുഷ ഭാഷണവും രാമനു ദുഷ്പേരു ണ്ടാ വാതിരിക്കാൻ മാത്രമായിരുന്നില്ല സീതയ്ക്കുണ്ടായേക്കവുന്ന ദുഷ്പേരു മുൻ കൂട്ടി തടയാൻ വേണ്ടി ക്കൂ ടിയായിരുന്നു .
  "അനന്യാ ഹി മയാ സീതാ ഭാസ്കരേണ യഥാ പ്രഭാ " എന്നു രാമൻ ദൃ ഢമായി വിശ്വസിച്ചിരുന്നു വെന്ന കാര്യത്തിൽ ആദി കവിക്ക് ഒരു സംശ യവുമുണ്ടായിരുന്നില്ല .യുദ്ധാനന്തരം സീതയെ സന്ദർശിച്ചു വന്ന ഹനുമാൻ രാമനോട് ദേവിയുടെ അപ്പോഴത്തെ അവസ്ഥയെക്കുറിച്ച് പറയുന്നു .ഹനുമദ് വാക്യം കേട്ടപ്പൊഴത്തെ ശ്രീരാമന്റെ പ്രതികരണം വാല്മീകി വർണിച്ചിരിക്കുന്നത് നോക്കുക :
"ഏവ മുക്തോ  ഹനുമതോ രാമോ ധർമ്മ ഭ്റു താം വരഃ
അഗഛത് സഹസാ ധ്യാനമീഷദ് ബാഷ്പ പരി പ്ലുതഃ
ദീർഘമുഷ്ണം വിനിശ്വസ്യ മേദിനീമവലോകയൻ ----"
ഒരിറ്റു കണ്ണീർ  വാർത്ത് ചുടു നെടുവീർപ്പിട്ട് നിലത്തു നോക്കി മുഹൂർത്ത നേരം വിചാര മഗ്നനായിരിക്കുന്ന രാമന്റെ ചിത്രം ശ്രദ്ധിച്ചു നോക്കിയിട്ടുള്ള വര്ക്കൊക്കെ മനസ്സിലാവും രാമൻ ഒരിക്കലും സീതയെ സം ശ യിച്ചിട്ടേയില്ലെന്നു .റാണി സംശ യാതീത യായിരിക്കണമെന്ന ഇന്നും പ്രസക്തമായ രാജധർമ്മം നടപ്പാക്കുക മാത്രമായിരുന്നു അദ്ദേഹം .ഈ ധർമ്മ പരിപാലന ത്വരയാണ് നിർവാസ ദണ്ടനത്തിനു പ്രേരകമായത് .അപ്പോഴും  സീത പരിശുദ്ധ യാണെന്നു അന്തരാത്മാവ് കൊണ്ടറിഞ്ഞിരുന്നു രാമൻ.നിർവാസ നിശ്ചയംഅറിയിച്ചു കൊണ്ട് രാമൻ സഹോദരൻമ്മാരോട്   പറയുന്നു "അന്തരാത്മാ ച മേ വേത്തി സീതാം ശുദ്ധാം യശസ്വിനിം "ഉത്തര കാണ്ഡം 45-10 ).
    നിർവാസ ദണ്ടനം അതിന്റെ ധാർമികത കൊണ്ടു മാത്രമല്ല കാര്യ ക്ഷമത കൊണ്ടു കൂടി ശ്രദ്ധേയമാണ് .ശിക്ഷാ വിധി യെക്കുറിച്ച് രാമ സഹോദരൻമ്മാരല്ലാതെ സുമന്ത്രർ പോലും അറിഞ്ഞിരുന്നില്ല .വാല്മ്മീക്യാശ്രമപ്രാന്തത്തിലെത്തുന്നതു വരെ സീതയും .സീതയെ ആശ്രമ പ്രാന്തത്തിൽ വിട്ട് നദിയുടെ മറുകരയിലെത്തി തേരിൽ കയറിയ ലക്ഷ്മണൻപക്ഷേ വാല്മീകി വന്ന് ദേവിയെ  ആശ്രമത്തിലേക്ക് കൂട്ടി കൊണ്ടു പോകുന്നത് നേരിൽ കണ്ടു ബോദ്ധ്യ പ്പെട്ട ശേഷമാണു മടങ്ങിയത് .(ഉത്തര കാണ്ഡം 49 ആം സർഗ്ഗം .50അaam സര്ഗ്ഗം ആദ്യ ശ്ലോകം )അപ്പോൾ രാമൻ  സീതയെ കാട്ടിലുപേക്ഷിക്കുകയായിരുന്നില്ല വാല്മീക്യാശ്രമാത്ത്തിൽ സുരക്ഷിതയായി എത്തിക്കുകയായിരുന്നു .
  ഹ്രസ്വമായ ഒരു കാലയളവിൽ മാത്രമാണല്ലോ മഹാരാജാവായ രാമനും മഹാറാണി സീതയും ഒരുമിച്ച്കൊട്ടാരത്തിൽ  താമസിക്കുന്നത്.ആ കാലത്തെ അവരുടെ ചര്യകൾ വാല്മീകി വർണ്ണിച്ചിരിക്കുന്നത് നോക്കുക .പട്ടാഭിഷേകത്തിനു ശേഷം തന്നെ പ്രതിനന്ദിക്കാനെത്തിയ മഹർഷിമാരെ തിരിച്ചയച്ചതിനു ശേഷം ഒരു ഋതു കാലം മുഴുവൻ രാമൻ സീതയുമായി രമിക്കുകയായിരുന്നു .അതിനു ശേഷമാണ് രാജകീയ ഉത്തര വാദിത്വങ്ങൾ പൂർണമായി എറ്റെടുത്തത് .അപ്പോഴും എല്ലാദിവസവും പൂർവാഹ്നം രാജസഭയിലും അപരാഹ്നം അന്തപുരത്തിൽ സീതയോടോ  പ്പവുമാണ് അദ്ദേഹം ചെലവഴിച്ചത് (ഉത്തര കാണ്ഡം 42-23 ).തന്റെ വർണ്ണ ധർമ്മമായ രാജഭരണം പോലെ ആശ്രമ ധർമ്മമായ ഗാർഹസ്ഥ്യവും അദ്ദേഹം കൃത്യമായി നിർവഹിച്ചിരുന്നു .
   നിർവാസമോ സീതയുടെ അന്തർധാനം പോലുമോ രാമന്റെ സീതാ വിഷയകമായ പ്രണയത്തിനു ഒരു ലോപവും വരുത്തിയില്ല .സീത രാമന്റെ ഹ്രുദയത്തിലുണ്ടായിരുന്നു .സീതയുടെ അന്തർധാനം കൊണ്ടു പ്രസിദ്ധമായ ആ അ ശ്വ മേധത്തിനു ശേഷവും രാമൻ അനവധി യാഗങ്ങൾ നടത്തി .എല്ലാറ്റിലും സീത ,സീതയുടെ സ്വർണ്ണ പ്രതിമ തന്നെയായിരുന്നു യജമാന പത്നീ പദം അലങ്കരിച്ചിരുന്നത് .മറ്റൊരു പത്നിയെ സ്വീകരിക്കുന്ന കാര്യം അദ്ദേഹംആലോചിച്ചതേയില്ല ഒരിക്കൽ പോലും .(ഉത്തര കാണ്ഡം -99-6,7).പക്ഷേ വീണ്ടും സ്വീകരിക്കണമെന്നുണ്ടെങ്കിൽ സീത പൌര സമക്ഷം സത്യം ചെയ്യണമെന്നുള്ള ഉപാധിയിൽ അദ്ദേഹം ഉറച്ചുനിന്നു .സീത പരിശുദ്ധ യാണെങ്കിൽ മാത്രം തന്റെ ബഹു സഹസ്ര വർഷങ്ങളിലെ തപസ്സിനു ഫലം കിട്ടിയാൽ മതി എന്ന വാൽമ്മീകിയുടെ ശ പഥം പോലും ഇക്കാര്യത്തിൽ രാമനെ പിന്തിരിപ്പിക്കാൻ പര്യാപ്തമായില്ല .സീത കോസലത്തിലെ പൗരന്മാരുടെയും ജാനപദന്മാരുടേയും മഹാരാണിയാണ് .അപവാദം പറഞ്ഞു പര ത്തിയതും ഇവർ  തന്നെയാണ് .സ്വന്തം പരിശുദ്ധി സീത അവരെ ബോദ്ധ്യ പ്പെടുത്തേണ്ടതുണ്ട് .അതിൽ വിട്ടുവീഴ്ചയില്ലസീത നിർദോഷ യാണെന്ന് തനിക്കു വ്യക്തമായി അറിയാമെങ്കിൽ കൂ ടി  .ഇതാണ് രാമൻ യാഗശാലയിൽ വെച്ച് വാല്മീകിയോടു പറഞ്ഞതിന്റെ പൊരുൾ .തന്റെ കുലത്തിനും  ശ്രുതത്തിനും വ്യക്തിത്വത്തിനും അനുരോധമായ വിധത്തിൽ സീത വിശു ദ്ധി തെളിയിക്കുകയും ചെയ്തു .
    പൊരാണിക കാലം മുതൽക്കിന്നോളം ഇന്ത്യൻ സമൂഹം സ്നേഹത്താലല്ല ധർമത്താലാണു സംഘടി ക്കപ്പെട്ടിരിക്കുന്നത് . ധര്മ്മം എന്നാ ൽ ധരിക്കുന്നത് ,താങ്ങി നിർത്തുന്നത് എന്നാണല്ലോ .ശരി യാണ് ഒരു സമൂഹത്തിന്റെ അസ്തിത്വംനിർണ്ണയിക്കന്നത് സുപരീക്ഷിതങ്ങളായ ചില സനാതന മൂല്യങ്ങളാ ണ്.ഈ മുല്യങ്ങൾക്ക് അനുരോധമാവുംപ്പൊൾ മാത്രമേ വ്യക്തികളുടെ പരസ്പര രതി സ്വീകാര്യമാവൂ .സമൂഹ നിര്മ്മിതിയെ ക്കുറിച്ച് ഭാരതീയർ സഹസ്രാബ്ദങ്ങൾക്ക് മുമ്പു തന്നെ കണ്ടെത്തിയ ഈ തത്വത്തിന്റെ മനോഹരമായ കാവ്യാവിഷ്കാരമാണു ആദി കാവ്യം .
    അപ്പോൾ ഒരു ചോദ്യമുണ്ടാവാം .പരസ്പര രതി അടിസ്ഥാന മാക്കിയുള്ള കുടുംബം എന്ന ഏകകമില്ലാതെ സമൂഹമുണ്ടാവുമോ ?ഇല്ല .പൂർണ്ണ സമത്വം സാധിതമാവുന്ന അതി വിദൂര ഭാവിയിൽ സമൂഹത്തിന്റെ അടിസ്ഥാന ഏകകം എന്താവുമെന്ന് അന്നത്തെ യുവ തലമുറ തീരുമാനിക്കുമെന്നും അതു വരെ ഒരു പുരുഷന് ഒരു സ്ത്രീ എന്ന ഏകദാമ്പത്യകുടുംബ വ്യവസ്ഥ നിലനില്ക്കുമെന്നും ഏംഗല്സ് പറയുന്നു (കുടുംബം ,സ്വകാര്യസ്വത്ത് ,ഭരണകുടം ഇവയുടെ ഉദ്ഭവം ).പക്ഷേ ഇപ്പോൾ നിലനില്ക്കുന്ന ഏകദാമ്പത്യം സ്ത്രീ പുരുഷ പ്രേമത്തിൽ അധിഷ്ഠിതമല്ലെന്നും പുരുഷ മേധാവിത്വം ഊട്ടി ഉറപ്പിക്കുകയാണ് അതു നിര്വഹിക്കുന്ന ധർമ്മമെന്നും  ഏംഗല്സ്അഭിപ്രായ പ്പെട്ടിട്ടുണ്ട് .അപ്പോൾ സ്ത്രീ പുരുഷ പ്രണയത്തിൽ അടിയുറച്ച ഏകദാമ്പത്യ കുടുംബങ്ങളാ കണം ഒരു ആദർശ സമൂഹത്തിന്റെ അടിത്തറ എന്നത് പ്രായോഗികമായി എല്ലാക്കാലത്തേക്കും ബാധകമായ ഒരു സത്യമാണെന്ന് സമ്മതിക്കേണ്ടിവരും .അത്തരമൊരു ആദർശ ദാമ്പത്യത്തിന് ഉത്തമവും അനന്യവുമായഒരു  ഉദാഹരണമുണ്ട്. വന വാസത്തേയും വിരഹത്തേയും .അപഹരണത്തേയും തർജ്ജനത്തേയും നിർവാസത്തേയും അന്തർദ്ധാനത്തേയുംരാഷ്ട്രത്തിന്റെ പൊതുവായ ക്ഷേമത്തിനു വേണ്ടി ഏറ്റു വാങ്ങു മ്പോഴും പൊലി യാതെജ്വലിച്ചു നിന്ന പ്രണയത്തിലധിഷ്ടിതമായ സീതാ രാമ ദാമ്പത്യം .
  വെറുതെയല്ല രാമായണം ആദി കാവ്യവും വാല്മീകി ആദി കവിയുമായത് .'വ്യസനം പുളിപ്പിച്ച വാക്കു വാല്മീകി തൻ പഴയോരടുപ്പിൽ വേവിച്ചാ'ണ്കുടുംബവും സമൂഹവും രാഷ്ട്രവുമെല്ലാം പ്രഘോഷിക്കപ്പെടുന്നത് ഇപ്പോഴും . .

      

      

2014, ഒക്‌ടോബർ 8, ബുധനാഴ്‌ച

ഇന്നു വി കെ കൃഷ്ണ മേനോന്റെ 40 ആം ചരമ വാര്ഷിക ദിനമാണ് .അദ്ദേഹത്തിന്റെ പേരിൽ ഒരു സംഘടന നടത്തി പ്പോരുന്ന -ഒരു പക്ഷേ ആ പേരിലുള്ള ഒരേഒരു സംഘടന ആവാമത് -ഇ എക്സ് ജോസഫ്‌ സാർ അനുസ്മരണ സമ്മേളത്തിനു എന്നേയും വിളിച്ചിരുന്നു .അവിടെ ചെന്നപ്പോളാണ് ഞാനും പ്രസംഗിക്കണമെന്നു പറയുന്നത് .ജോസഫ്‌ സാറിനോട് വയ്യ എന്നെനിക്കു പറയാൻ കഴിയുകയില്ല .അതു കൊണ്ട് പ്രസംഗിക്കേണ്ടി വന്നു
      വി കെ കൃഷ്ണ മേനോനെ ക്കുറിച്ച് എനിക്ക് കാര്യമായി ഒന്നും അറി യില്ല .62 ലെ ചൈനീസ് യുദ്ധവും തുടര്ന്നുള്ള അദ്ദേഹത്തിന്റെ രാജിയും മറ്റും വിദൂര സ്മരണകളാണ് .മാത്രമല്ല അക്കാര്യങ്ങളെ ക്കുറി ച്ചോക്കെ ജോസഫ്‌ സാർ സംസാരിക്കുകയും ചെയ്തു .അതു കൊണ്ട് ഞാൻ ദീർഘ കാലമായി എന്റെ മനസ്സിലുണ്ടായിരുന്ന ചില സംശയങ്ങൾ സദസ്സുമായി പങ്കു വെക്കാൻ തീരുമാനിച്ചു .
   അന്നു കോണ്‍ഗ്രസ്സിൽ മേനോനെതിരെ നിന്നവരെല്ലാം വലതു പക്ഷ ക്കാരായിരുന്നു .എന്നു വെച്ചാൽ നെഹ്രുവ്യൻ സാമ്പത്തിക നയങ്ങളെ എതിർത്തിരുന്നവർ .അതിൽ നിന്ന് ഞാൻ മനസ്സിലാക്കിയത് മേനോൻ നയതന്ത്ര കാര്യങ്ങളിൽ മാത്രമല്ല സാമ്പത്തിക കാര്യങ്ങളിലും നെഹ്രുവിനെ ഉപഡേശിക്കാറു ണ്ടായിരുന്നു വെന്നാണ് .സാമ്പത്തിക നയത്തിന്റെ കാര്യത്തിൽ നെഹ്രുവിനു ചീത്ത ഉപദേശം കൊടുക്കുന്ന ആളെന്ന നിലയിലായിരുന്നിരിക്കണം പാട്ടിൽ പ്രഭ്രുതികൾ മേനോനെ രൂക്ഷമായി എതിര്ത്ത്തതും ബോംബെയിൽ നിന്ന് കെട്ടു കെട്ടിച്ചതും .ഒരു ചേരിയിലും ചേരാതെ നില്ക്കുക എന്ന വിദേശ നയം മുതലാളിത്തം ,കമ്മ്യൂണിസം സോഷ്യലിസം ഇങ്ങിനെയുള്ള നിയതമായ സാമ്പത്തിക ചേരികളിൽ നിന്നൊഴിഞ്ഞു നില്ക്കുക എന്ന സാമ്പത്തിക നയത്തിന്റെ ഉല്പ്പന്ന മാവാനെ വഴിയുള്ളു .എന്തായാലും നെഹ്രുവിനു തന്റെ സുഹൃത്തിനെ രക്ഷ പെടുത്താൻ കഴിഞ്ഞില്ല .വി കെ യ്ക്ക് രാജി വെക്കേണ്ടി വന്നു .കോണ്‍ഗ്രസിലെ കൃഷ്ണ മേനോൻ പക്ഷ പാതികൾ ചിതറി പ്പോവുകയും ചെയ്തു .
    സദസ്സില ചിലരെങ്കിലും എന്നോടു യോജിക്കുന്നതായി തോന്നി .
   കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും മഹാനായ ഒരു മലയാളിക്ക് ആദരാഞ്ജലികൾ അര്പ്പിക്കാൻ ഒരവസരം കിട്ടിയതിൽ എനിക്ക് സന്തോഷ മുണ്ട്

2014, ഒക്‌ടോബർ 7, ചൊവ്വാഴ്ച

കൃഷ്ണൻ എന്റെ പ്രവാചകനും ഗീത എന്റെ പുസ്തകവും ആയിരിക്കുന്നത് എന്തു കൊണ്ട് ,പ്രത്യേകിച്ചും ഉയര്ന്ന തലത്തിലുള്ള സ്റ്റഡി ക്ലാസ്സുകളിൽ പങ്കെടുത്ത് മാര്ക്സിസ്റ്റ് ദർശനത്തെ ക്കുറിച്ച് മനസ്സിലാക്കി  ,ദീര്ഘകാലം സഹായാത്രികനായിരുന്നതിനു ശേഷവും .ഈ ചോദ്യത്തിനു മറുപടിയായി ഗീതയിലെ ഒരു ശ്ലോകത്തിന്റെ സാരം ഞാനിവിടെ എഴുതുന്നു :"അര്ജ്ജുന ,സ്ത്രീകളായും വൈശ്യരായും ശൂദ്രരായും അപ്രകാരം തന്നെ നീച യോനിയിൽ ജനിച്ചവരായും ആരെല്ലാം ഉണ്ടോ അവരെല്ലാം എന്നെ വഴി പോലെ സേവിച്ച് ഉത്തമമായ ഗതിയെ നിശ്ചയമായും പ്രാപിക്കുന്നു "(ഭഗവദ് ഗീത 9-32)
  ഉത്തമായ ഗതി എന്നാൽ വേദാന്തികൾ പറയുന്ന മോക്ഷം ആവാം ,പുരാണേതിഹാസങ്ങൾ പറയുന്ന വർണ്ണ വിഭജനമില്ലാത്ത കൃത യുഗമാവാം ജീസസിന്റെ സ്വര്ഗ്ഗ രാജ്യമാവാം മാർക്സിന്റെ സമത്വ സുന്ദരമായ സാമൂഹ്യ വ്യവസ്ഥ യാവാം .അവിടെ എത്തിച്ചേരാൻ എല്ലാവര്ക്കും അവകാശ മുണ്ട് എന്ന് പ്രഖ്യാപിച്ച ,മനുഷ്യ സമത്വത്തെ ക്കുറിച്ച് നിരുപാധികമായ പ്രഖ്യാപനം നടത്തിയ ആദ്യ പ്രവാചകൻ കൃഷ്ണനാണ് .

2014, ഒക്‌ടോബർ 3, വെള്ളിയാഴ്‌ച

         സരസ്വതി നമസ്തുഭ്യം
        വരദേ കാമ രൂപിണി
        വിദ്യാരംഭം കരിഷ്യാമി
        സിദ്ധിർഭവതി മേ സദാ
ഇന്നു  വിദ്യാരംഭം .നാലു കുട്ടികളെ എഴുത്തിനിരുത്തി .ഒരു കുട്ടിയെ സുജാതയും .ഈ ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ അനുഗ്രഹമായി ഞങ്ങൾ ഇതിനെ കണക്കാക്കുന്നു .ഈ കുഞ്ഞുങ്ങൾക്ക് ,ഇന്ന് അക്ഷരം കുറിച്ച എല്ലാ കുഞ്ഞുങ്ങൾക്കും എല്ലാ നന്മകളും ഉണ്ടാവട്ടെ .സംസ്കാരമുള്ള നല്ല മനുഷ്യരായി അവർ വളർന്നു വരട്ടെ എന്ന് അക്ഷരമായ ആ ഒന്നിനോട് ഞങ്ങൾ പ്രാർഥിക്കുന്നു .ശ്രീ ഗുരവേ നമ :