2019, ജൂലൈ 25, വ്യാഴാഴ്‌ച

25-7-2019
Creativity
-------------
'Apoorva vasthunirmmanakshamaa prajna Prathiba"so says the Acharya the Great Anandavardhana .Translated literally "The Intellect that is capable of making something so far non existent is Genius ".The statement was made in relation to literary creation but it holds good for all human activity ,literary, scientific,histrionic ,painting ,sculpture ,singing ,dancing ,cooking and so on .Here one is being creative as God was in the beginning where he created Heaven and the Earth in one day out of nothingness .                                                                                                                                                                       What is given above is an Indian definition and the example quoted  is from the very beginning   of the Old Testament .Both are several centuries old .So let us look into what the modern west has to say in the matter “Creativity is the process of bringing something new into being. Creativity requires passion and commitment. It brings to our awareness what was previously hidden and points to new life. The experience is one of heightened consciousness: ecstasy.” – Rollo May, The Courage to Create.Is it not the as the Anandavardhana dictum except that the modern westerner is descriptive and analytical about details ?Yes .No doubt..so it is creation of something new.For those who are intersted to pursue more on the subject one more defenition of creativity is added here ,It adds some analytical detail to the prevously quoted statement though it does not alter thetone and  tenor of the note 
   “Creativity is a combinatorial force: it’s our ability to tap into our ‘inner’ pool of resources – knowledge, insight, information, inspiration and all the fragments populating our minds – that we’ve accumulated over the years just by being present and alive and awake to the world and to combine them in extraordinary new ways.” — Maria Popova, Brainpickings.
 so it is creation of some thing new .The definitions all agree .
          The real danger about definitions is that they scare people .They describe qualities as though they are confined to a select few .This is unjust .Every human being is a creator in his or her own way.whatever you say ,write draw act or  sing you do it in your own way and it is inimitable like your finger print .So if you write something it is creative writing .Rather whatever you do is your creative contribution to the world at large .But you may not get a jnanpeeth,grammy,or oscar though .that means everybody may not be good at everything .But it is certain that every person is good at some thing .No human being comes into this world without the ability to do some things  on its own .Everybody is a creator .
    So here is a column for everybody associated with R C T,.your contributions That is writings , drawings photographs should reach the Editorial Board not later than 15th of every month .That is each month  there is about a month to finalize your work .This is a lot of time as we already know The Universe was created in less than one fourth of the time .Creativity at Work Value Creation


















      

2019, ജൂലൈ 22, തിങ്കളാഴ്‌ച

22-7-2019/ ൧൧൯൪ കർക്കിടകം ൬
-----------------------------------------------------------
രാമായണ മാസം ൧൧൯൪ -1
--------------------------------------------
"സ്വാദ്ധ്യായതപോദാനയജ്ഞാദികർമ്മങ്ങളാൽ
സാദ്ധ്യമല്ലൊരുവനും കൈവല്യമൊരുനാളും .
മുക്തിയെ സിദ്ധിക്കേണമെങ്കിലോ ഭവൽപ്പാദ
ഭക്തികൊണ്ടൊഴിഞ്ഞു മറ്റൊന്നിനാലാവതില്ല "
(അദ്ധ്യാത്മ രാമായണം ..ബാലകാണ്ഡം )
തപസ്സ്വാധ്യായാദികളാണ് മോക്ഷമാർഗ്ഗമെന്നത് സവസമ്മതവും ചിരപുരാതനവുമായ വിശ്വാസമാണ് .തപസ്സ് എന്നാൽ ആത്‌മാവിൽ ആത്മാവിനെ ദർശിച്ചു കൊണ്ടുള്ള നിരന്തരധ്യാനം ;സ്വാദ്ധ്യായം അറിവിലൂടെ ആത്മാവിനെ സാക്ഷാത്കരിക്കാനുള്ള  യത്നം ,ജ്ഞാനയോഗം .ദാനം തന്റെ ആവശ്യങ്ങൾ പരിഗണിക്കാതെ അന്യനു നൽകൽ ,അത് പാത്രം അറിഞ്ഞാവണം .യജ്ഞം വേദങ്ങളിലെ കർമ്മകാണ്ഡങ്ങളുടെ അനുഷ്ഠാനം .ഇവയൊക്കെ അനാദികാലം മുതൽക്കേ മോക്ഷമാർഗ്ഗങ്ങളായി പരിഗണിക്കപ്പെട്ടു പോരുന്നു .പക്ഷേ ഇവയെ ഒക്കെ ഒഴിവാക്കി ഭക്തിയെ ഏക മോക്ഷ സമാധാനമായി നിർദ്ദേശിക്കുകയാണ് പന്ത്രണ്ടാം നൂറ്റാണ്ടിലാരംഭിച്ച ഭക്തിപ്രസ്ഥാനം ചെയ്തത് .ഭക്തി എന്നാൽ നിരന്തരപ്രേമം എന്നാണ് ശങ്കരാചാര്യരുടെ  നിർവചനം .ഈശ്വരങ്കലുള്ള സമ്പൂർണ്ണ സ്വയം സമർപ്പണം .രണ്ട് അപകടങ്ങളെ ആയിരുന്നല്ലോ അന്ന് ഹിന്ദു ധർമ്മം നേരിട്ടിരുന്നത് .ഒന്ന് വൈദേശികമായ ആശയങ്ങളും അവയുടെ സായുധമായ ആക്രമണവും ;മറ്റൊന്ന് വേദോപനിഷത്തുകളുടെ ദുർ വ്യഖ്യാതാക്കളായ  വരേണ്യവർഗ്ഗം അടിച്ചേൽപ്പിക്കുന്ന ദുരാചാരങ്ങളുംഅടിമത്തവും .ഇവയ്‌ക്കെതിരെയുള്ള ചെറുത്തു നിൽപ്പിന്റെ ഭാഗമായി എഴുതപ്പെട്ട ഒന്നാണ് അദ്ധ്യാത്മരാമായണം .രാമനെ അവതാരപുരുഷനായും അപഹൃതയായ സീതയെ  മായാ സീതയായും മറ്റും കൽപ്പിച്ചു കൊണ്ടുള്ള ഈ കാവ്യം ഉത്തമ സാഹിത്യ കൃതികളുടെ ഗണത്തിൽ പെടുന്നില്ല .കൃതിയുടെ ഗുണമേന്മ രചയിതാവിനോ പ്രസ്ഥാനത്തിനോ പ്രശ്നമായിരുന്നില്ല .അകത്തും പുറത്തുമുള്ള ശത്രുക്കളെ നേരിടാൻ ഏക ആയുധമായ ഭക്തിയെ ഉദ്ദീപിപ്പിക്കുക എന്നതായിരുന്നു അവരുടെ ആവശ്യം .അദ്ധ്യാത്മ രാമായണം അതിനേറ്റവും ഉതകുന്നതായിരുന്നു .
      എഴുത്തച്ഛൻ പരിഭാഷക്കു തെരഞ്ഞെടുത്തത് അദ്ധ്യാത്മ രാമായണമായിരുന്നു ആദികാവ്യമല്ല .ആദികാവ്യത്തിന്റെ പരിഭാഷയിലൂടെ തന്റെ പ്രതിഭാ വിലാസം പ്രകടിപ്പിക്കാൻ സാദ്ധ്യമല്ല എന്നദ്ദേഹത്തിനു തോന്നിയത്രേ .വ്യാസ മഹാഭാരതം  മഹത്തായ ഒരു മലയാള കവിതയായി ഒരു  ഗുളികചെപ്പിലൊതുക്കിയ കവികുല ഗുരുവിന് അങ്ങിനെ ഒരാശങ്കയോ ? അപ്പോൾ കാരണം അതല്ല .ഭക്തി പ്രസ്ഥാനത്തിന് ഇവിടേയും പ്രസക്തിയുണ്ടായിരുന്നു അക്കാലത്ത് .വിദേശികൾ ഒരു വശത്ത് അനാചാരമണ്ഡലാച്ഛത്രരായ വരേണ്യ വർഗ്ഗം മറുവശത്ത് .ഇതിനിടയിൽപ്പെട്ട സാധാരണക്കാരന്റെ ആത്മീയ ത്വരയെ തൃപ്തിപ്പെടുത്താൻ അദ്ധ്യാത്മരാമായണമാണാവശ്യം എന്നദ്ദേഹം തീരുമാനിച്ചു .മലയാള ഭാഷയിലെ എക്കാലത്തെയും മികച്ച കാവ്യം അങ്ങിനെ ജന്മമെടുത്തു .
      ഭക്തി ജനത്തെ കർമ്മവിമുഖമാക്കുകയില്ലേ ,വിദേശികളെയോ ദുരാചാരികളായ വരേണ്യ വർഗ്ഗത്തെയോ ചെറുത്തുനിൽക്കാൻ അപ്പോൾ അവർക്കാവുമോ ?ഈ ചോദ്യങ്ങൾക്കുത്തരം കണ്ടെത്താൻ 'ഭക്തി ' 'ഈശ്വരൻ' എന്നീ സങ്കല്പനങ്ങളുടെ അർത്ഥവ്യാപ്തിയെക്കുറിച്ചു കൂടുതൽ മനസ്സിലാക്കേണ്ടിയിരിക്കുന്നു .അതിനുള്ള യത്നം അടുത്ത ലക്കത്തിൽ .
           'വന്ദേ വാല്മീകി കോകിലം '





   

























18-7-2019 ഇന്ന് ജൂലൈ 18 ;അമ്പതു വര്ഷം മുമ്പ് 1969 ജൂലൈ 18 നാണ് ഞാൻ തിരുവനതപുരം ഏ ജീ സോഫീസിൽ ജോലിയിൽ പ്രവേശിച്ചത് ;ഇന്ത്യൻ ഭരണഘടനയും അനുബന്ധനിയമാവലികളും അനുസരിച്ച് ജോലിചെയ്തുകൊള്ളാമെന്നു ദൃഢ പ്രതിജ്ഞ ചെയ്തുകൊണ്ട് .പിന്നീടുള്ള മുപ്പത്തേഴു വർഷവും ഞാനാ പ്രതിജ്ഞ അക്ഷരം പ്രതി പാലിച്ചു ,കൃത്യമായും സത്യസന്ധമായും എന്റെ ജോലിചെയ്തു ;ഓഫീസിലും എന്റെ സേവനം കടം വാങ്ങിയ മൂന്നു പൊതുമേഖലാ സ്ഥാപനങ്ങളിലും .
പക്ഷെ ഞാൻ ഭരണഘടനയുടെ വകുപ്പകൾക്കെതിരെയുള്ളവ ഉൾപ്പെടെയുള്ള സമരങ്ങളിലും പങ്കെടുത്തു .ലോക ചരിത്രത്തിലെ ഏറ്റവും ക്രൂരവും ഹീനവുമായ ഏകാധിപത്യങ്ങളിലൊന്നിന്റെ ഡ്രസ്സ് റിഹേഴ്സൽ നടന്നത് കേരള ഏ ജീസിലാണ് അവിടത്തെ സംഘടനയുടെ ജനറൽ സെക്രട്ടറിയെ ഇന്ത്യൻ പ്രസിഡന്റ് നേരിട്ട് പിരിച്ചു വിട്ടുകൊണ്ട് .അതിനെതിരായ ചെറുത്തുനില്പിന്റെ ഭാഗമായതാണ് എന്റെ ജീവിതത്തിലെ ഏറ്റവും സാർത്ഥകമായ സംഭവം എന്ന് ഞാൻ കരുതുന്നു .വിക്രമൻ തിരിച്ചു വന്നില്ല .പക്ഷെ 1960 ഇൽ 80 രൂപ കുറഞ്ഞ വേതനം നിശ്ചയിക്കപ്പെട്ടിരുന്നുവെങ്കിൽ ഇന്നത് ൨൦൦൦൦ ത്തിൽ അധികമായിരിക്കുന്നു . .വിലസൂചിക അന്നത്തെ കണക്കുവെച്ച് 100 ആയിരുന്നത് ഇന്ന് 8000 ത്തിൽ എത്തിയിട്ടില്ല .യാഥാർത്ഥവേതനം പല മടങ്ങു വർദ്ധിച്ചുവെന്നർത്ഥം .തോറ്റ ചരിത്രം കേട്ടിട്ടില്ല എന്ന മുദ്രാവാക്യം അന്വർത്ഥമാണ് അതിനെ പരിഹസിക്കുന്നത് ശരിയല്ല എന്നൊക്കെ മനസ്സിലായല്ലോ .ജീവനും ജോലിയും ഇൻക്രെമെന്റും ഒക്കെ നഷ്ടപ്പെടുത്തിയഒരുപാട് മനുഷ്യരുടെ ,ലോക ദൃഷ്ടിയിൽ തോറ്റ മനുഷ്യരുടെ ചോരയും കണ്ണീരും വിയർപ്പുമാണ് ഈ സുസ്ഥിതി സാദ്ധ്യമാക്കിയത് .തോറ്റ മനുഷ്യരാണ് ചരിത്രം സൃഷ്ടിക്കുന്നത് .അക്കൂട്ടത്തിൽ ഏറ്റവും പിൻനിരയിലാണെങ്കിലും ഒരു സ്ഥാനം അവകാശപ്പെടാനുണ്ടെന്നതിൽ ഞാൻ അഭിമാനിക്കുന്നു .
ഇപ്പോൾ മഹാത്മാക്കളല്ലാത്തവർക്കും ആത്മകഥയെഴുതാമല്ലോ .ഞാനും എഴുതുന്നുണ്ട് എന്റെ എഫ് ബി വായനക്കാർക്കു വേണ്ടി .അപ്പോൾ എല്ലാം വിശദമായി പറയാം .
ഇപ്പോൾ ആ കടലാസ്സു കുന്നുകൾക്കിടയിൽ ഇണങ്ങിയും പിണങ്ങിയും പ്രണയിച്ചും കലഹിച്ചും ഫലിതം പറഞ്ഞും ശകാരിച്ചും എനിക്കൊപ്പം ജീവിച്ചവരെ ഓർമ്മിക്കുക മാത്രം ചെയ്യട്ടെ




2019, ജൂലൈ 7, ഞായറാഴ്‌ച

May7,2019
സമുദ്ര ശില
---------------------
ഒറ്റയിരിപ്പിനു വായിച്ചു തീർത്ത പുസ്തകങ്ങളിലൊന്നാണിത് .ഉറക്കം വായനയെ തടസ്സപ്പെടുത്തിയെങ്കിലോ എന്നു കരുതി രാത്രിയിലെ ഗുളികകൾ  ഏതാനും മണിക്കൂർ മാറ്റിവെച്ചു .പൈങ്കിളിക്കഥകളും ഡിറ്റക്റ്റീവ് നോവലുകളും മറ്റുമല്ലേ അങ്ങിനെ വായിക്കുന്നത് എന്നു ചോദിക്കുന്നവരോട് 'അല്ല ഞാൻ പല ക്ലാസിക്കുകളും ഒറ്റയരിപ്പിനു വായിച്ചു തീർത്തിട്ടുണ്ട് എന്നാണു പറയാനുള്ളത് ;അന്നാ കരിനീന,മാർത്താണ്ഡവർമ്മ ,ഭ്രാന്താലയം ,ചെമ്മീൻ ,സുന്ദരികളും സുന്ദരന്മാരും , നാലുകെട്ട് ,പ്ലേഗ് ,ട്രയൽ .....അങ്ങിനെ പലതും .ധർമ്മരാജായും,കയറും ,തെരുവിന്റെകഥയും ,അരനാഴിക നേരവും താളവും  കുറ്റവും ശിക്ഷയുമെല്ലാം സമയമെടുത്താണ് വായിച്ചത് .അതിന്റെ പേരിൽ ഇതിൽ ഒരു വിഭാഗത്തിൽ പെട്ട കൃതികൾ മറ്റുവിഭാഗത്തിൽ പെട്ട കൃതികളെക്കാൾ മഹത്തരങ്ങളെന്നു പറയാൻ കഴിയുകയില്ലല്ലോ ..സമുദ്രശിലയെക്കുറിച് ഗൗരവപൂർവ്വമായ ഒരു രണ്ടാം വായനയ്ക്കു ശേഷം അഭിപ്രായം പറയുന്നതായിരിക്കും ഉചിതമെന്നു ഞാൻ വിചാരിക്കുന്നു, യഥാർത്ഥ വ്യക്തികളും സാങ്കല്പിക കഥാപാത്രങ്ങളും വാസ്തവത്തിൽ സംഭവിച്ചവയും ഭാവനാസൃഷ്ടമായവയും  ഭ്രമകല്പനകളും എല്ലാം കൂടിക്കലർന്നു സങ്കീർണമായിത്തീർന്ന രൂപശില്പം വിശദമായ പഠനം ആവശ്യപ്പെടുന്നതു കൊണ്ട്
      ഒരുകാര്യം മാത്രം ഇപ്പോൾ പറയട്ടെ :സ്വന്തം മകന്റെ ഭാര്യയായിത്തീരേണ്ടിവന്ന ഈഡിപ്പസ്സിലെ ജാക്കോസ്റ്റയുടെ ഭാവം കൈക്കൊള്ളുന്നുണ്ട് സമുദ്രശിലയിലെ മുഖ്യകഥാപാത്രം .ഈഡിപ്പസ് നാടകം ശ്രദ്ധിച്ചു വായിച്ചാലറിയാം ജാക്കോസ്റ്റ സത്യം ഈഡിപ്പസ് അറിയുന്നതിന് മുമ്പ് തന്നെ മനസ്സിലാക്കുന്നുണ്ട് ;പക്ഷെ ആ സത്യം ഈഡിപ്പസ് അറിയരുതെന്ന് അവരാഗ്രഹിക്കുന്നു ,അന്വേഷണങ്ങളിൽ നിന്ന് ഈഡിപ്പസ്സിനെ പിന്തിരിപ്പിക്കാൻ അവർ ശ്രമിക്കുന്നു .ആ ശ്രമം പരാജയപ്പെടുമ്പോഴാണ് സത്യം അറിയുന്ന നിമിഷത്തിലല്ല അവർ ആത്മഹത്യ ചെയ്യുന്നത് .ചുരുക്കിപ്പറഞ്ഞാൽ ഈഡിപ്പസ് തുടർന്ന് ജീവിക്കണമെന്ന് അവർ ആഗ്രഹിച്ചു .അതിനുവേണ്ടി സ്വന്തം മകന്റെ ഭാര്യയായി തുടരാൻ അവർക്കു വിസ്സമ്മതം ഉണ്ടായിരുന്നില്ല .എന്തായാലും ജക്കോസ്റ്റയെ ഈ നിലയിൽ ഉൾക്കൊള്ളാൻ മലയാളി മനസ്സ് തയാറായിരുന്നില്ല ഇതുവരെ.എന്നാൽ ഈ യഥാർത്ഥ ജാക്കോസ്റ്റയുടെ ഭാവത്തിലേക്കാണ് സുഭാഷ്‌ചന്ദ്രന്റെ കഥാപാത്രം എത്തിച്ചേരുന്നത് ,ആസ്വാദനത്തിലെ കാപട്യങ്ങളെ വെല്ലുവിളിച്ചുകൊണ്ട് .അഭിനന്ദനങ്ങൾ സുഭാഷ് സർഗ്ഗശക്തിയുടെ അനിവാര്യമായ ധീരതക്ക്