2019, ജൂലൈ 22, തിങ്കളാഴ്‌ച

18-7-2019 ഇന്ന് ജൂലൈ 18 ;അമ്പതു വര്ഷം മുമ്പ് 1969 ജൂലൈ 18 നാണ് ഞാൻ തിരുവനതപുരം ഏ ജീ സോഫീസിൽ ജോലിയിൽ പ്രവേശിച്ചത് ;ഇന്ത്യൻ ഭരണഘടനയും അനുബന്ധനിയമാവലികളും അനുസരിച്ച് ജോലിചെയ്തുകൊള്ളാമെന്നു ദൃഢ പ്രതിജ്ഞ ചെയ്തുകൊണ്ട് .പിന്നീടുള്ള മുപ്പത്തേഴു വർഷവും ഞാനാ പ്രതിജ്ഞ അക്ഷരം പ്രതി പാലിച്ചു ,കൃത്യമായും സത്യസന്ധമായും എന്റെ ജോലിചെയ്തു ;ഓഫീസിലും എന്റെ സേവനം കടം വാങ്ങിയ മൂന്നു പൊതുമേഖലാ സ്ഥാപനങ്ങളിലും .
പക്ഷെ ഞാൻ ഭരണഘടനയുടെ വകുപ്പകൾക്കെതിരെയുള്ളവ ഉൾപ്പെടെയുള്ള സമരങ്ങളിലും പങ്കെടുത്തു .ലോക ചരിത്രത്തിലെ ഏറ്റവും ക്രൂരവും ഹീനവുമായ ഏകാധിപത്യങ്ങളിലൊന്നിന്റെ ഡ്രസ്സ് റിഹേഴ്സൽ നടന്നത് കേരള ഏ ജീസിലാണ് അവിടത്തെ സംഘടനയുടെ ജനറൽ സെക്രട്ടറിയെ ഇന്ത്യൻ പ്രസിഡന്റ് നേരിട്ട് പിരിച്ചു വിട്ടുകൊണ്ട് .അതിനെതിരായ ചെറുത്തുനില്പിന്റെ ഭാഗമായതാണ് എന്റെ ജീവിതത്തിലെ ഏറ്റവും സാർത്ഥകമായ സംഭവം എന്ന് ഞാൻ കരുതുന്നു .വിക്രമൻ തിരിച്ചു വന്നില്ല .പക്ഷെ 1960 ഇൽ 80 രൂപ കുറഞ്ഞ വേതനം നിശ്ചയിക്കപ്പെട്ടിരുന്നുവെങ്കിൽ ഇന്നത് ൨൦൦൦൦ ത്തിൽ അധികമായിരിക്കുന്നു . .വിലസൂചിക അന്നത്തെ കണക്കുവെച്ച് 100 ആയിരുന്നത് ഇന്ന് 8000 ത്തിൽ എത്തിയിട്ടില്ല .യാഥാർത്ഥവേതനം പല മടങ്ങു വർദ്ധിച്ചുവെന്നർത്ഥം .തോറ്റ ചരിത്രം കേട്ടിട്ടില്ല എന്ന മുദ്രാവാക്യം അന്വർത്ഥമാണ് അതിനെ പരിഹസിക്കുന്നത് ശരിയല്ല എന്നൊക്കെ മനസ്സിലായല്ലോ .ജീവനും ജോലിയും ഇൻക്രെമെന്റും ഒക്കെ നഷ്ടപ്പെടുത്തിയഒരുപാട് മനുഷ്യരുടെ ,ലോക ദൃഷ്ടിയിൽ തോറ്റ മനുഷ്യരുടെ ചോരയും കണ്ണീരും വിയർപ്പുമാണ് ഈ സുസ്ഥിതി സാദ്ധ്യമാക്കിയത് .തോറ്റ മനുഷ്യരാണ് ചരിത്രം സൃഷ്ടിക്കുന്നത് .അക്കൂട്ടത്തിൽ ഏറ്റവും പിൻനിരയിലാണെങ്കിലും ഒരു സ്ഥാനം അവകാശപ്പെടാനുണ്ടെന്നതിൽ ഞാൻ അഭിമാനിക്കുന്നു .
ഇപ്പോൾ മഹാത്മാക്കളല്ലാത്തവർക്കും ആത്മകഥയെഴുതാമല്ലോ .ഞാനും എഴുതുന്നുണ്ട് എന്റെ എഫ് ബി വായനക്കാർക്കു വേണ്ടി .അപ്പോൾ എല്ലാം വിശദമായി പറയാം .
ഇപ്പോൾ ആ കടലാസ്സു കുന്നുകൾക്കിടയിൽ ഇണങ്ങിയും പിണങ്ങിയും പ്രണയിച്ചും കലഹിച്ചും ഫലിതം പറഞ്ഞും ശകാരിച്ചും എനിക്കൊപ്പം ജീവിച്ചവരെ ഓർമ്മിക്കുക മാത്രം ചെയ്യട്ടെ




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ