2016, മേയ് 17, ചൊവ്വാഴ്ച

ഇത്തവണ നമ്മുടെ അക്കിത്തവും എംടിയും പദ്മനാഭനും സാനുമാഷും സുഗതകുമാരിയും കെ ആർ  മീരയും സുഭാഷ്ചന്ദ്രനുമൊന്നും വോട്ടു ചെയ്തില്ലേ ?മമ്മൂട്ടിയും സുരേഷ് ഗോപിയും ഫഹദ് ഫാസിലുമൊക്കെ വോട്ടു ചെയ്യുന്നത് ടി വിയിൽ കണ്ടു .കൂടാതെ ഒരു പാടു രാഷ്ട്രീയ നേതാക്കന്മാരും .സാഹിത്യ കലാ സാസ്കാരിക രംഗത്തുള്ള ആരേയും കണ്ടില്ല .
    അവർ വോട്ടു ചെയ്യാത്തതു കൊണ്ടായിരിക്കുകയില്ല .സിനിമയ്ക്കും കക്ഷി രാഷ്ട്രീയത്തിനുമുള്ള  വാർത്താ പ്രാധാന്യം സാഹിത്യത്തിനും സിനിമ ഒഴിച്ചുള്ള കലകൾ ക്കും ഇല്ലാതായിരിക്കുന്നു എന്നതാണു വസ്തുത .വള്ളത്തോളിനും  കേസരിക്കും വേണ്ടി പട്ടവും ജിയ്ക്കും തകഴിക്കും വേണ്ടി പനമ്പിള്ളിയും വൈലോപ്പിള്ളിക്കു വേണ്ടി ഇ എം എസ്സും കാത്തുനിന്നിരുന്ന കാലം നമ്മുടെ ഓർമ്മയിൽ പോലും ഇന്നില്ല .ചെമ്പയ്യെ അഭിവാദ്യം ചെയ്യാൻ വേണ്ടി കച്ചേരി കഴിയുന്നത്‌ വരെ എ കെ ജി കാത്തുനിന്ന കഥ ആരോർക്കുന്നു .
 നമ്മുടെ സാസ്കാരിക ജീവിതം രാഷ്ട്രീയ ജീവിതത്തോളം പ്രധാനമല്ല എന്നുവന്നതെന്തു കൊണ്ടാണ് .അവാർഡിനും അക്കാദമി സ്ഥാനങ്ങൾക്കും വേണ്ടി സാംസ്കാരിക നായകർ രാഷ്ട്രീയ ക്കാരെ ആശ്രയിക്കുന്നു വന്നത് കൊണ്ടാണോ ?അതോ സാഹിത്യവും കലയും രാഷ്ട്രീയത്തെ പ്പോലെ ജീവിതത്തിന്റെ സമസ്ത മേഖലകളേയും സ്പർശിക്കുന്നതല്ലാതായി ക്കഴിഞ്ഞതു കൊണ്ടോ ?
  ആലോ ചിക്കേണ്ട വിഷയമാണ്  .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ