2016, മേയ് 26, വ്യാഴാഴ്‌ച

25-5 -2016
  നല്ല തുടക്കം .നടപ്പാക്കേണ്ട എല്ലാറ്റിനും  സമയം നിശ്ചയി ച്ചു കൊണ്ടുള്ള കൃത്യത പിണറായി ടച് ..അഭിനന്ദനങ്ങളും ആശംസകളും .ലാൽ  സലാം സഖാക്കളേ

 സ്ഥാനാരോഹണത്തിന്റെ ആഘോഷാരവങ്ങൾക്കിടയിൽ ടി വിയിൽ കേട്ട ഒരഭിപ്രായ പ്രകടനംപക്ഷേ  ആശങ്കാ ജനകമായി തോന്നി .പ്രഥമ ക്യാബിനറ്റ് യോഗത്തിന്റെ തീരുമാനങ്ങളെ ക്കുറി ച്ചുള്ള  ഏഷ്യാനെറ്റ് ന്യൂസ് അവർ ചർച്ചയിൽ പങ്കെടുത്തുകൊണ്ട് യുവ മാര്ക്സിസ്റ്റ് എം എല് എ സ.എം സ്വരാജ് പറഞ്ഞു "കോൺഗ്രസ്സ് പൊട്ടിപ്പൊളിഞ്ഞു നശിക്കണമെന്നു ഞങ്ങളാരും ആഗ്രഹിക്കുന്നില്ല " എന്ന് .
   ആ 'ഞങ്ങളാരും 'എന്നതിൽ ഉൾപ്പെടാനാഗ്രഹിക്കാത്ത ഒരു മാർക്സിസ്റ്റനുഭാവിയാണു ഞാൻ .."ചെകുത്താനെ കൂട്ടു പിടിച്ചും കോൺഗ്രസ്സിനെ തോല്പ്പിക്കും " എന്നു ഇ എം എസ്സു പറ ഞ്ഞതനുസരിച്ചു വര്ദ്ധിത  വീര്യരരായി പ്രവർത്തിച്ചിട്ടുള്ള ,സ ഇ എമ്മിന്റെ പ്രസ്താവന ഇന്നും പ്രസക്തമാണെന്നു വിശ്വസിക്കുന്ന ഒട്ടനവധി മാർക്സിസ്റ്റനുഭാവികളുണ്ട് .അത്തരമൊരു മനോഭാവം ഞങ്ങളിലുണ്ടാക്കിയ ഭൌതിക സാഹചര്യങ്ങൾ ഇന്നും നിലനില്ക്കുന്നു .അവയെന്താണെന്നല്ലേ ?.
    ഒരു തരത്തിലുള്ള ഉൾപ്പാർട്ടി ജനാധിപത്യവും അനുവദിക്കപ്പെട്ടിട്ടില്ലാത്ത ,കുടുംബവാഴ്ച്ചയിലും വംശാധിപത്യത്തിലും അടിയുറ ച്ചു  വിശ്വസിക്കുന്ന അധികാരം കയ്യാളുന്ന കുടുംബത്തോടു കുറു പുലർത്തിക്കൊള്ളാമെന്നു എം എൽ മാരൊടു മുദ്രപ്പത്രത്തിൽ ഒപ്പിട്ടു വാങ്ങുന്ന രാഷ്ട്രീയ കക്ഷി ഇന്ത്യൻ ജനാധിപത്യത്തിനു വലിയ ഭീഷണി തന്നെയാണ് .അധികാരം കിട്ടി പതിനഞ്ചാമത്തെ വർഷംആദ്യത്തെ  അടിയന്തിരാവസ്ഥ യും തുടര്ന്നു രണ്ടടി യന്തിരാവസ്ഥകളും    പ്രഖ്യാപിക്കുകയും ലോകചരിത്രത്തിലെ ഏറ്റവും ഭീകരമായ ഒരു സ്വേച്ഛാ ദുർഭരണം ഇന്ത്യയിൽ നടപ്പാക്കുകയും ചെയ്ത അവർ അവസരം കിട്ടിയാൽ അതൊക്കെ ആവര്ത്തിക്കുക തന്നെ ചെയ്യും .
  അറുപതുകൾക്കൊടുവിൽ ഇടതു വലതു കമ്മ്യൂ ണിസ്റ്റു  പാർട്ടികൾ മറ്റു ചില പ്രതിപക്ഷ കക്ഷികളുടെ മുതലാളിത്ത നിലപാടുകളെ എതിര്ക്കുന്നതിനു വേണ്ടി കോൺഗ്രസിനെ അനുകൂലിക്കുകയാണു ചെയ്തത് .സോഷ്യലിസ്റ്റ് നിലപാടുകൾ കോണ്ഗ്രസ്സിന്റെ കാപട്യമാണെന്നു തിരിച്ചറിഞ്ഞ മാര്ക്സിസ്റ്റ് പാര്ട്ടി സമീപനം മാറ്റി .എന്നാൽ വലതു വിഭാഗം  അർദ്ധ ഫാസിസ്റ്റു സ്റ്റീം റോളർ ഉരുളാൻ തുടങ്ങിയപ്പോഴും കോൺഗ്രസ്സിനെ പിന്തുണക്കാൻ തന്നെ തീരുമാനിച്ചു. എന്നല്ല അവർ അടിയന്തിരാവസ്ഥ നീണാൾ വാഴട്ടെ എന്ന് മുദ്രാവാക്യം വിളിച്ച് എല്ലാ കൊള്ളരുതായ്മക്കും കൂട്ടു നിന്നു .പിന്നീട് ഗത്യന്തരമില്ലാതെ നിലപാടു മാറ്റി യതൊക്കെ ചരിത്രം .
  പശ്ചിമ ബംഗാളിലെ മാര്ക്സിസ്റ്റ് പാർട്ടിആ അബദ്ധം  ഇത്തവണ കാണിച്ചു .സ്വന്തം വോട്ടു കൊടുത്ത്  കോൺഗ്രസ്സിന്റെ സീറ്റും വോട്ടും വർദ്ധിപ്പിച്ചു .സ്വയം ചെറുതായി .നിയമസഭയിലും ജനങ്ങളുടെ ദൃഷ്ടിയിലും .
   കേരളത്തിൽ അങ്ങിനെയൊന്നുണ്ടാവുകയില്ല എന്ന് മാത്രമല്ല ബംഗാൾ ഘടകത്തെക്കൊണ്ട് തെറ്റു തിരുത്തിക്കും എന്ന പ്രത്യാശ വെച്ചു പുലര്ത്തിയിരുന്നവർക്ക് മുഖമടച്ചു കിട്ടിയ ഒരടിയാണു യുവ എം എല് എ യുടെ സ്വയം വെളിപ്പെടുത്തൽ .
    എം സ്വരാജിനേയും കെ ബാബുവിനെയും ഒരേ മാലക്കുള്ളിൽ കാണേണ്ടി വരുമോ ഈശ്വരാ .---(ഈശ്വരാ എന്നത് ഒരു വ്യാക്ഷേപകം മാത്രമാണ് .അത് അനുവദനീയമല്ലെങ്കിൽ 'അഹോ 'എന്നാവട്ടെ )
 എന്തായാലും അങ്ങിനെയൊന്നു സംഭവിക്കാതിരിക്കട്ടെ
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ