2015, ഓഗസ്റ്റ് 27, വ്യാഴാഴ്‌ച

കെട്ടുകഥ
ഞാൻ ഈയിടെയാണ് ബെർനാഡ് ഷായുടെ ഡെവിൾസ് ഡിസൈപിൾ വായിച്ചത് .'ഈ ലോകത്ത് ഇങ്ങിനെയൊക്കെ സംഭവിക്കുമോ 'എന്നൊരു കഥാ പാത്രം ചോദിക്കുമ്പോൾ മറ്റൊരാൾ മറുപടി പറയുന്നു : 'ഇത് ജീവിതമാണ് . സംഭവങ്ങള്ക്ക് 'യുക്തി ഭദ്രതയും വിശ്വാസ്യതയുമൊക്കെ നാടകത്തിൽ മതി ജീവിതത്തിൽ വേണ്ടാ 'എന്ന് .ശരിയാണ് സിനിമയിലും നാടകത്തിലും സാഹിത്യത്തിലുമൊന്നും നാമൊരിക്കലും അംഗീകരിക്കാത്ത തൊക്കെയാണ്  നിത്യ ജീവിതത്തിൽ സംഭവിക്കുന്നത് .അത് കൊണ്ടാണ് അതൊരു വിഢി പറഞ്ഞ കെട്ടു കഥ യായി പോയത് .അല്ലെങ്കിൽ കൊച്ചിക്കായലിൽ ഇങ്ങിനെയൊന്ന് ഒരു തെളിഞ്ഞ പകലിൽ സംഭവിക്കുമോ ?
  പത്തു മുപ്പതു കൊല്ലം ഒരു സ്ഥിരം ബോട്ട് സവാരിക്കാരനായിരുന്നു ഞാൻ അയലന്റിലെ മറ്റേതൊരു പണിക്കാരനെയും പോലെ .മധുരിക്കുന്ന ആ ഓര്മ്മകളെ ക്കുറിച്ച് എഴുതണമെന്നു വിചാരിച്ചിരിക്കുമ്പോളാണീ  ദുരന്തം .ഈശ്വരാ !

ലാഭ കച്ചവടം
 സോപ്പു ചീപ് കണ്ണാടി സാധനങ്ങളൊക്കെ തലച്ചുമടായി കൊണ്ടു വന്ന് ഓണാട്ടുകര പ്രദേശ ങ്ങളിലെ വീട്ടമ്മമാർക്കു വിൽക്കുന്ന ഒരു റാവുത്തരുണ്ടായിരുന്നു പണ്ട് .മുക്കിനു മുക്കിനു ലേഡി സ്റോറുകൾ സ്വപ്നത്തിൽ പോലും പ്രത്യക്ഷ പ്പെട്ടിട്ടില്ലാത്ത്ത അക്കാലത് പെണ്ണുങ്ങൾക്ക് ഒരു സഹായമായിരുന്നു ആ കച്ചവടം .റാവുത്തരുടെ ഓരോ കച്ചവടവും അവസാനിച്ചിരുന്നത് ഈ ഒരു വാചകത്തോടെയാണ് :"നഷ്ടമാ എങ്കിലും അമ്മച്ചിക്കല്യോ " അതായത് നഷ്ടമാണ് .അത്  അമ്മച്ചിക്കാണെന്ന് മാത്രം . ചെറിയൊരു ലാഭം റാവുത്തർക്കും .
    ഇന്ന് ഒരു ടി വി വാങ്ങാൻ പോയി .ചെന്ന് പെട്ടത് ഒരു നൂറു റാവുത്തർ മാർക്ക് സമമെന്നു പറയാവുന്ന ഒരു ചെറുപ്പക്കാരൻ   സെ യില്സ് മാന്റെ കയ്യിൽ .അയാൾ ഞങ്ങളെക്കൊണ്ട് അയാൾ ക്കിഷ്ടമുള്ള ടി വി വാങ്ങിപ്പിച്ചു .ഇനാമായി രണ്ടായിരം രൂപയുടെ ഗ്ലാസ്സുകൾ കിട്ടുമത്രേ .മധുരമില്ലാത്ത ചായയും ചുക്കുവെള്ളവും മാത്രം കുടിക്കുന്ന ഞങ്ങൾക്കെന്തിനാണ് വർണ  ഭംഗിയുള്ള ഗ്ലാസ്സുകൾ ,വിലയിൽ കുറ ച്ചു തന്നു കൂടെ ?  .പണമായി കൊടുക്കാൻ വകുപ്പില്ല  വിരുന്നു കാർ വരുമ്പോൾ ഉപയോഗിക്കാമല്ലോ എന്നായി അയാൾ.വിരുന്നുകാർ സാധാരണ വരാറില്ലെന്നും വന്നാൽ  തന്നെ ചുക്ക് വെള്ളത്തിലധികം ഒന്നും കൊടുക്കാറി ല്ലെന്നും അതിനു മേൽത്തരം ഗ്ലാസ്സുകൾ വേണ്ടെന്നും പറ ഞ്ഞിട്ട് കാര്യമില്ലെന്ന് തീർച്ച .അത് കൊണ്ട് മിണ്ടാതെ പോന്നു.
ഓണ ചന്ത
കേരളത്തിൽ പൊതു മേഖലയിൽ ഓണ ചന്തകളാരംഭിച്ചത് 1980 ലാണ് .എല്ലാ താലൂക്ക് കേന്ദ്രങ്ങളിലും ഒരാഴ്ച  നീണ്ടുനില്ക്കുന്ന ഓണം ഫെയർ .അതിലൊന്നിന്റെ ചുമതലക്കാരൻ ഞാനായിരുന്നു ;ആലുവാ ഫെയറിന്റെ .സിവിൽ സപ്ലൈസ് കോർപറ ഷനു താലൂക്കുകൾ  തോറും ഓഫ്ഫീസുകളുണ്ടായിരുന്നില്ല അന്ന് .ആലുവയിൽ ഉണ്ടായിരുന്നത് ഒരു ജൂനിയർ അസിസ്റ്റന്റ് മാത്രമാണ് .അയാള്ക്ക് ഇത്തരമൊന്നു ഏറ്റെടുക്കാൻ തീരെ ധൈര്യമുണ്ടായിരുന്നില്ല .അങ്ങിനെയാണ് അന്ന് ഇന്റേണൽ ആഡി റ്റ റാ യിരുന്ന, ആ നിലയിൽ  നിരീക്ഷകനായി ചുമതലപ്പെടുത്തപ്പെട്ടിരുന്ന എന്നോട്  ഈ ജോലി ഏറ്റെടുക്കാമോ  എന്ന് ചോദിച്ചത് .കൂടുതൽ ഉത്തര വാദിത്തമുള്ള സ്ഥാനങ്ങൾ വഹിക്കേണ്ടി വരുമ്പോൾ  ഈ അനുഭവം അവിടെ പ്രയോജനപ്പെടുമെന്ന് അന്നത്തെ ജി എം വി പി  ഗോപാലകൃഷ്ണൻ നായർ  സൂചിപ്പിച്ചു 'പിന്നെ നിങ്ങളുടെ ഇഷ്ടം' ഞാൻ ഒരു വെല്ലു വിളി യായി അത് സ്വീകരിച്ചു .ജി എം പറഞ്ഞത് ശരിയായിരുന്നു .ആ അനുഭവം പിന്നീട് പ്രയോജനപ്പെട്ടു .
   ഉത്രാടനാൾ രാത്രി രണ്ടു മണി വരെ സ്റ്റാൾ തുറന്നു വെച്ച് വന്നവർക്കെല്ലാം പച്ചക്കറിയും അരി യും നേന്ത്രക്കുലയും  നൽകി പിറ്റേ ന്നു പുലര്ച്ചെ വരേണിക്കലെ വീട്ടിലെത്തി .അതിനു കമ്പനി കാർ  വിട്ടു തന്നു ജി എം .ആലുവാ സപ്ലൈ ഓഫീസറായിരുന്ന പങ്കജാക്ഷൻ പിള്ള സാറും സ്റ്റാഫും ആ ആഴ്ച മുഴുവൻ രാപകൽ എന്നോടൊ പ്പമുണ്ടായിരുന്നു .
      പൊതുമേഖലയിലെ പാളിപ്പോകുന്ന മാർകെറ്റ് ഇടപെടലുകളെ ക്കുറിച്ച് വാർത്തകളിൽ കാണുമ്പോൾ ഇ ചന്ദ്ര ശേ ഖരൻ നായരും കെ എം ചന്ദ്ര ശേ ഖറും വി പി ഗോപാലകൃഷ്ണൻ നായരും മുതൽ പങ്കജാക്ഷൻ പിള്ള സാറും ഞാനും വവരെയുള്ളവർ ചേർന്നുവിജയകരമായി  നടത്തിയ ആ ഫെയർ ഓര്ത്ത് പോയി .
     അന്നത്തെ ആ ഉത്രാട രാത്രി ഒരു നേന്ത്ര പഴക്കുല പോലെ എന്റെ ഓർമ്മകളിൽ ഊയലാടുന്നു  എന്നോ മറ്റോ സാഹിത്യത്തിൽ തട്ടിവിട്ടാലോ ?   വേണ്ടാ അല്ലേ .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ