2015, ഓഗസ്റ്റ് 20, വ്യാഴാഴ്‌ച

അറുപതുകളുടെ തുടക്കത്തിൽ തിയേറ്ററു കളിൽ എത്തിയ  അൾത്താര ,കറുത്ത കൈ എന്നീ മെരിലാന്റ് ചിത്രങ്ങളാണ് ഭരതനെ ഒരു സഹനടനെന്ന നിലയിൽ ശ്രദ്ധേയനാക്കിയത് .അതിനു വളരെ മുമ്പുതന്നെ അദ്ദേഹം സിനിമയിൽ എത്തിയിരുന്നെങ്കിലും (.പ്രേം നസീറിന്റെ ആദ്യ ചിത്രമായ മരുമകളിലും അദ്ദേഹം അഭിനയിച്ചിരുന്നുവത്രേ ) എന്തായാലും അറുപതുകളിലും എഴുപതുകളിലും പുറത്തിറങ്ങിയ ഏതാണ്ടെല്ലാ മലയാള ചിത്രങ്ങളിലും അദ്ദേഹം ഉണ്ടായിരുന്നു .മിക്കതും ചെറിയ വേഷങ്ങൾ  ചിലതെങ്കിലും ശ്രദ്ധേയമായവ .അരനാഴിക നേരത്തിലെ കൊച്ചു കുട്ടി അളിയനാണ്  പെട്ടെന്ന് ഓർമ്മയിൽ വരുന്ന ഒരു കഥാ പാത്രം .
     വില്ലൻ വേഷങ്ങളിൽ തുടക്കം കുറിച്ച അദ്ദേഹം ഹാസ്യവും നന്നായി കൈകാര്യം ചെയ്യുമായിരുന്നു .എനിക്ക് ഭരതന്റെ എറ്റവും ഇഷ്ടപ്പെട്ട കഥാ പാത്രം ഇപ്പോൾ പെരോർ മ്മിക്കാത്ത ഒരു സിനിമയിൽ അദ്ദേഹം അവതരിപ്പിച്ച ഒരു ജ്യോൽസനാണ് .തൊട്ടതിനും പിടിച്ചതിനുമൊക്കെ ഈ ജ്യോല്സൻ 'കർമ്മണ്യേ വ്യാധികാര്യസ്ഥ 'എന്നൊരുദ്ധരണി നടത്തുമായിരുന്നു .അത് കൊണ്ടു തന്നെ ബഹദൂർ അവതരിപ്പിച്ച ഹാജിയാർ ഈ ജ്യോൽസർക്ക് 'വ്യാധികാര്യസ്ഥൻ 'എന്നൊരു പേരും കൊടുത്തിരുന്നു .മധുവായിരുന്നു ആചിത്രത്ത്തിലെ നായകന് എന്ന് തോന്നുന്നു .മറ്റൊന്നും ഓര്മ്മയില്ല .എങ്കിലും ഈ വ്യാധികാര്യസ്ഥൻ മനസ്സിലുണ്ട് .എന്ന് മാത്രമല്ല എല്ലാ ദിവസവും ഞാൻ അതോർക്കുകയും ചെയ്യും .ടി വി യിലും ഹാളുകളായ ഹാളുകളിലുമെല്ലാം ദിവസം പല വെട്ടം നടക്കുന്ന ഗീതാ പ്രഭാഷണങ്ങൾ കാണുകയും കേള്ക്കുകയും ചെയ്യുമ്പോൾ .എത്ര എത്ര വ്യാധികാര്യസ്ഥന്മാർ എന്ന് മനസ്സിലോര്ക്കുകയും ചെയ്യും .
    പക്ഷേ അത് പുറത്തു പറയാറില്ല .കാരണം അക്ഷരം കൂട്ടി വായിക്കനറി യാവുന്നവരെല്ലാം വേദാന്ത ദേ ശികരും  ഗീതാ ശാ സ്ത്ര വിശാരദരുമാണല്ലോ ഇപ്പോൾ .അവരൊക്കെ വേണ്ടപ്പെട്ടവരുമാണ് .മുഷിപ്പിക്കരുതല്ലോ .
    എഴുപതു കളിലെ ഞങ്ങൾ അസ്തിത്വ ദുഖങ്ങൾക്ക് പരിഹാരം തേടിയ പ്രധാന സ്ഥലങ്ങളിലൊന്നു സിനിമാ ശാലയായിരുന്നു .അവിടെ സാന്ത്വനവുമായി കാത്ത്തിരുന്നവരിൽ പ്രധാനികളിൽ ഒരാളായിരുന്നു പറവൂർ ഭരതൻ .പ്രിയപ്പെട്ട വ്യാധികാര്യസ്ഥൻ .കടന്നു പോയത് വളരെ പ്രിയപ്പെട്ട ഒരു സുഹൃത്താണെന്ന് എനിക്ക് തോന്നുന്നു .
    പ്രണാമങ്ങൾ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ