2015, ഓഗസ്റ്റ് 29, ശനിയാഴ്‌ച

Never Say 'Yes' When You Want To Say  'No' ഈ നിയമം  ഞാൻ ഏതാണ്ട് കൃത്യമായി പലിക്കാറു ണ്ട് .പക്ഷേ ഏതു പൊതു നിയമത്തിനും അപവാദങ്ങളുണ്ടല്ലോ .രണ്ടോ മൂന്നോ പേരുണ്ട് എനിക്ക് നോ പറയാൻ കഴിയാത്തവരായി .അവരിൽ ഒരാളാണ് ജോസഫ് സാർ .എ ജീസ്‌ ഓഫീസ് ജീവനക്കാരുടെ മാത്രമല്ല പൊതുവേ കേന്ദ്ര സര്ക്കാര് ഉദ്യോഗസ്ഥരുടെ സംഘടിത പ്രസ്ഥാനം ഏതാണ്ട് നാമാവശേഷമായിരുന്ന ഒരവസ്ഥയിലാണ് ഇ എക്സ് ജോസഫ് ബോംബെ എ ജീസിൽ ജോലിയിൽ പ്രവേശിക്കുന്നത് .കൂടുതൽ ഉയർന്ന ഉദ്യോഗങ്ങൾക്കുള്ള പരീക്ഷകൾക്കിടയിലെ ഒരിടത്താവളം മാത്രമായിരുന്നു അദ്ദേഹത്തിനു ആ ജോലി .പക്ഷേ അന്ന് കേന്ദ്ര ഓഫീസുകളിൽ നിലനിന്നിരുന്ന ദുരവസ്ഥ -കുറഞ്ഞ വേതനം അടിമത്തം എന്ന് തന്നെ വിളിക്കാവുന്ന അസ്വാതന്ത്ര്യം -ചെറുപ്പക്കാരനും ആദർശ  ശാലിയുമായ ജോസഫിന്റെ ഹൃദയത്തെ സ്പർശിച്ചു .അദ്ദേഹം ഉയർന്ന ഉദ്യോഗങ്ങളേയും പരീക്ഷകളേയും മറന്നു .തന്റെ സഹജീവികൾ ക്ക്  വേണ്ടി പ്രവർത്തിക്കാൻ  തീരുമാനിച്ചു .തകർന്നയൂണിയൻ അദ്ദേഹം പുന സംഘടിപ്പിച്ചു .അസ്വാതന്ത്ര്യങ്ങൾക്കും  കൂലിക്കുറ വിനും എതിരേ പൊരുതി .പരാജയപ്പെട്ട ഒരു പാടു സമരങ്ങൾ സംഘടിപ്പിച്ചു .പക്ഷേ അര നൂറ്റാണ്ടിനു ശേഷം ഇന്ന് കേന്ദ്ര ഗവണ്മെന്റ് ജീവനക്കാർ ഒരു ഹൈ വെജ് അയലന്റ്റ് ആയത്തിനുത്തരവാദി യായി ഒരാളിനെ ചൂണ്ടി ക്കാണിക്കമെങ്കിൽ സംശയിക്കേണ്ട അത് ജോസഫ് സാർ തന്നെയാണ് .പരാജയ പ്പെടുന്ന സമരങ്ങളാണ് ചരിത്രത്തെ നിർണ്ണയിക്കുന്നത്  എന്നത് വെറും വാക്കല്ല
    പക്ഷേ തന്റെ സർവീസിന്റെ ആദ്യ ദശകത്തിൽ തന്നെ ഇ എക്സ് മൂന്നു തവണ പുറത്താക്കാ പ്പെടുകയും തിരിച്ചെടുക്ക പ്പെടുകയും ചെയ്തു .മൂന്നാമത്തെ തിരിച്ചെ ടു ക്കലിനു ശേഷം അദ്ദേഹം സ്വമേധയാ സർവീസിൽ നിന്നു പിരിഞ്ഞു .വി കെ കൃഷ്ണ മേനോനും മറ്റും ചേർന്നു നടത്തിയിരുന്ന മാഗസിനിൽ പത്രാധിപരായി .കൂട്ടത്തിൽ അഭിഭാഷക വൃത്തിയും .പക്ഷേ അപ്പോഴും സഹജീവികൾ അവരുടെ ദൈനന്ദിന ജീവിത വ്യഥ കളായിരുന്നു അദ്ദേഹത്തെ അലട്ടിയിരുന്നത് അന്നും .കക്ഷി രാഷ്ട്രീയത്തിന്റെ ലേബലില്ലാതെ ജീവ കാരുണ്യ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരുന്നു അദ്ദേഹം അപ്പോഴും .75 ആം വയസ്സിൽ സുപ്രീം കോടതിയിലെ സീനിയർ അഭിഭാഷകന്റെ പദവി ഉപേക്ഷിച് തൃ പ്പൂണിത്തുറ  ഉദയമ്പേരൂരുള്ള തറവാട്ടു വീട്ടിലെത്തിയ അദ്ദേഹം തന്റെ ജീവ കാരുണ്യ പ്രവർത്തനങ്ങൾ .തുടർന്നു പോരുന്നു ഇപ്പോഴും ഈ എണ്‍പതഞ്ചാം വയസ്സിലും .പാവപ്പെട്ട സ്ത്രീകള്ക്ക് സൗജന്യ തൊക്ഷിൽ പരിശീലനം കുട്ടികൾക്ക് വിദ്യാഭ്യാസ സഹായം ഇങ്ങിനെ പലതും ഇതിനൊക്കെ മകുടം ചാർത്തിക്കൊണ്ട് ഒരു വ്സ്വന്തം ചിലവിൽ സ്ഥാപിച്ച വലിയൊരു ലൈബ്രറിയും .
  ആ ലൈബ്രറി യുടെ വായനാ വാരാഘോഷ സമാപനമായിരുന്നു ഇന്നലെ ജൂണ്‍ 25 .ജോസഫ് സാറിനു നിര്ബന്ധം എന്റെ പുതിയ പുസ്തകം ആ ചടങ്ങിൽ വെച്ച പ്രകാശനം ചെയ്യണമെന്ന് .പുസ്തകം വിപണിയിലെത്തിക്കഴിഞ്ഞു വെന്നും ഇനി പ്രകാശന ചടങ്ങിലൊന്നും അർഥ മില്ലെന്നും ഞാൻ പറഞ്ഞു നോക്കി അദ്ദേഹം സമ്മതിച്ചില്ല .വായനാ ദിനാചരണമല്ലേ പി എൻ  പണിക്കരു സാറിനെ അനുസ്മരിക്കുന്ന ചടങ്ങു വേണമല്ലോ എന്റെ പുസ്തകം പണിക്കരു സാറിനു സമര്പ്പിക്കുന്ന ചടങ്ങ് നടത്താമെന്ന് ഞാൻ പറഞ്ഞപ്പോൾ അദ്ദേഹമത് സമ്മതിച്ചു .അങ്ങിനെ എന്റെ പുസ്തകം മലയാളിയെ വായിച്ചു വളരുവാൻ പ്രാപ്തനാക്കിയ മനുഷ്യന് ഇന്നലെ എന്റെ സ്നേഹിതൻ റൊട്ടെറി യൻ രാജ ശേ ഖരൻ സമർപ്പിച്ചു .എന്റെ മനസിൽ ഗാന്ധിജിക്കൊപ്പം സ്ഥാനമുള്ള ജോസഫ്  സാറിന്റെ സാന്നിദ്ധ്യത്തിൽ .
          പുസ്തകം സമർപ്പിച്ചു കൊണ്ട് രാജശേഖരൻ സംസാരിക്കുന്ന ചിത്രമാണ് താഴെ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ