2013, നവംബർ 15, വെള്ളിയാഴ്‌ച

മീനാകന്ദസ്വാമിയും മഹാത്മജിയും---മാതൃകാന്വേഷി മാസികയിൽ പ്രസിദ്ധപ്പെടുത്തിയത്
---------------------------------------
മീന ക ന്ദ  സ്വാമിയുടെ' മോഹന്‍ദാസ്‌ കരം ചന്ദ് 'എന്ന കവിതയെ ക്കുറിച്ച്

 ആര്‍  എസ്   കുറുപ്പ് 
-----------------------

  സില്‍വിയ പ്ളാ ത്തി ന്റെ 'ഡാ ഡി ' വായിച്ചതിനു ശേഷം എഴു തി യത് എന്നൊരു വിശ ദീകരണം ഉണ്ട്  ' മോഹന്‍ദാസ്‌  കരം ചന്ദ് ' എന്ന  തലക്കെട്ടിനു താഴെ .ഈ വിശ ദീ കരണത്തിനും 'ആര്  ആര്   ആര്  മഹാത്മാവോ  ക്ഷമിക്കണം അല്ല' എന്ന് തുടങ്ങുന്ന ആ ദ്യ  വരികള്‍ക്കും ഇടയില്‍ അല്‍ ബ ര്‍ ട്ട്  ഐ ന്‍ സ്ടീന്‍ ഗാന്ധിജി യെ ക്കുറിച്ച് പറഞ്ഞ അതി പ്രശ സ്ത  വാക്യങ്ങള്‍ ഉദ്ധ രി ച്ചി രിക്കുന്നു .ഗാന്ധി നിന്ദാ പരമായ ഒരു കാവ്യത്തിനു എന്തിനാണ് അത്തരമൊരു   മുഖ ക്കുറിപ്പ്‌ ? ആ ചോദ്യത്തിന് ഉത്തരമന്വേഷിക്കും മുമ്പ്  പ്രചോദകമായ  കവിതയിലേക്ക് വരാം .
  'ഡാഡി വയ്യക്തിക തലത്തില്‍ സ്വന്തം അച്ഛ നോടും ഭര്‍ത്താവിനോടും പ്ലാ ത്തി നുണ്ടായിരുന്ന രാഗ ദ്വേഷ ബന്ധത്തിന്റെ  കാവ്യാത്മകമായ  ആവി ഷ്കാരമാണ് .അതിനു സാമൂഹ്യ മായ ഒരു തലം കൂടിയുണ്ട് ;നവോ ദ് ഥാ ന മാനവികതയുടെ  നായകനായി അവരോധി ക്ക പ്പെട്ട  വെള്ള ക്കാരനായ പുരുഷ നോട്  സ്ത്രീ വര്‍ഗ ത്തി നാകെയുള്ള എതിര്‍പ്പ് ആ കവിതയിലുണ്ട് .മീന യുടെ കവിത ക്ക് വ യ്യ ക്തി കമായ ഒരു തലമില്ല ,ബാ പ്പു എന്ന് കൂടി അവര്‍ വിളിക്കുന്ന ഗാന്ധി യുമായി വ്യക്തി ബന്ധമൊന്നും അവര്‍ക്കില്ല എന്ന അര്‍ഥ ത്തില്‍ .താനുള്‍ പ്പെടുന്ന ഒരു വര്‍ഗ തിനോട് അവരുടെ കൂടി രാഷ്ട്ര പിതാവായ അദ്ദേഹം കാട്ടി എന്ന് അവര്‍  വിശ്വസിക്കുന്ന  വഞ്ചനയാണ് ഇവിടെ പ്രതിപാദ്യം .ഡാ ഡി യെ പ്പോലെ ശില്പ ഭദ്രതയുള്ള ,കാവ്യാത്മകത നിറഞ്ഞ ഒരു കലാ സൃഷ്ടിയല്ല 'മോഹന്‍ ദാസ്  കരം ചന്ദ് '.അത് ശരാശരി നിലവാരം പോലുമില്ലാത്ത ഒരു കവിതയാണ് .കാവ്യ ഭംഗിയുള്ള വരികള്‍ എഴുതാന്‍ മീന ക ന്ദ സ്വാമിക്ക് കഴിയുമെന്ന് അവരുടെ മറ്റു ചില കൃതികള്‍ സൂചിപ്പിക്കുന്നു .ഉദാഹരണം "മാടി വിളിക്കുന്ന കോടി നക്ഷത്രങ്ങളും തലോടുന്ന വിജനതയുമുള്ള രാത്രിയെ" ക്കുറിച്ച് അവരെഴുതിയ വരികള്‍ .ഇവിടെ പക്ഷെ ആ രചനാ കൌ ശ ലം  തീര്‍ത്തും അസന്നിഹിത മായിരിക്കുന്നു .കാലുഷ്യവും പാരുഷ്യവും പ്രകട മാക്കാനുള്ള വ്യഗ്രതയില്‍ ഒരു ശ കാര വര്ഷം മാത്രമായി മാറി പ്പോയ ഈ കവിത ഒരു കലാസൃഷ്ടി എന്ന നിലയില്‍  ഒരു നീ രൂപ ണം  അര്‍ ഹിക്കുന്നില്ല പക്ഷെ അതില്‍ പ്രകടിപ്പിക്കപ്പെട്ടിരിക്കുന്ന ആശ യങ്ങള്‍  വിലയിരു ത്ത പ്പെടെണ്ടതുണ്ട് .
   ഹരിജനങ്ങള്‍ എന്ന് അദ്ദേഹം   വിളിച്ചിരുന്ന ജന വിഭാഗതോട് ഗാന്ധിജിക്കുണ്ട്ടയിരുന്ന മനോഭാവം ,തന്റെ പ്രവര്‍ത്തനങ്ങള്‍ അവരുടെ ഉന്നമനത്തിനു പരമ പ്രാധാന്യം നല്‍കുന്നതാണെന്ന അവകാശ വാദം, അവരെക്കുറിച് അദ്ദേഹം പറഞ്ഞതും എഴുതിയതുമായ വാക്കുകള്‍ ഇവയൊക്കെ അദ്ദേഹത്തിന്റെ തന്നെ വ ര്‍ ണ്ണാ ശ്രമ വ്യവസ്ഥയെ ക്കുറിച്ചുള്ള പ്രസ്താവനകളുടെ പശ്ചാ ത്ത ല ത്തി ല്‍നിശിത മായ പരിശോ ധനക്ക് വിധേയമാക്കുകയാണ്  പുതിയ ദളിത്‌ യുവ നേതൃത്വം .ഉന്നത വിദ്യാഭ്യാസം നേടിയിട്ടുള്ള നഗരങ്ങളില്‍ ജനിച്ചു വളര്‍ന്ന ഈ യുവാക്കള്‍ തങ്ങള്‍ അമ്ബെദ്കര്‍ അനുയായികളാണെന്ന് അവകാ ശ പ്പെടുന്നു .ഗാന്ധി ഹരിജനങ്ങള്‍ എന്ന് വിളി ച് കീഴാള ജനതയെ അവമാനിക്കുക യായിരുന്നു വെന്നും അവരെ ജാതി ഹിന്ദു ക്കളുടെ ചൂഷണ ത്തിനു നിരുപാധികമായി വിട്ടു കൊടുക്കുകയായിരുന്നു അദ്ദേ ഹത്തിന്റെ ഉദ്ദേശ മെന്നും ഉള്ള നിഗമനങ്ങളിലാണ് ഇവര്‍ എത്തി ചേര്‍ന്നിരിക്കുന്നത് .കീഴാളര്‍ക്കു മാത്രം വോട്ട വകാശ മുള്ള പ്രത്യേക നിയോജക മണ്ഡലങ്ങള്‍ എന്ന ബ്രിട്ടീഷ്‌ ഗവണ്മെന്റ് ന്റെ പദ്ധതി (communal  award ) ക്കെതിരെ ഗാന്ധി നടത്തിയ നിരാഹാര സമരത്തിന്‌  എട്ടു പതിറ്റാണ്ടുകള്‍ക്ക് ശേഷവും ഇവര്‍ അദ്ദേഹത്തിന്  മാപ്പ് നല്‍കിയിട്ടില്ല .ദേ ശീയ സ്വാത ന്ത്ര്യ ത്തി നാണ് കീഴാളരുടെ ഉന്നമന ത്തിനല്ല ഗാന്ധിജി പ്രാധാന്യം നല്‍കിയിരു ന്ന തെന്നാണ് അവരുടെ വിമര്ശനം .സ്വാ ത ന്ത്ര്യ ത്തിനു  വേണ്ടിയുള്ള സമരം നിര്‍ത്തിവെച്ച് താഴ്ന്ന ജാതിക്കാരുടെ ഉന്നമനം പോലുള്ള 'ആപേക്ഷികമായി അപ്രസക്തങ്ങ ളായ '(Relatively  insignificant ) പ്രശ്ന ങ്ങളില്‍ ശ്ര ദ്ധ കേന്ദ്രീകരിച്ചതിന്റെ പേരില്‍ ഇ എം എസ് ഗാന്ധിയെ നിശിതമായി വിമര്‍ ശി ക്കുന്നുണ്ട് The Mahathma And The Ism എന്ന തന്റെ പുസ്തകത്തില്‍ .രണ്ടു വിമ ര്‍ ശ നങ്ങളും ഗാന്ധിയോടു നീതി പുലര്‍ത്തു ന്നില്ല .അദ്ദേഹത്തിന് സ്വാതന്ത്ര്യം  പരമ പ്രധാന മായിരുന്നു ;സ്വാതന്ത്ര്യം എന്നാല്‍ ഏറ്റവും താഴേ ക്കിടയിലുള്ളവരുടെ മോചനവും .
       ഗാന്ധി കീഴാളരെ ഹരിജനങ്ങള്‍ എന്ന് വിളിച്ചു ;അത് പക്ഷെ കവിതയില്‍ പറയുന്നത് പോലെ 'ഒരു പക്ഷ പാതിയായ ദയ് വത്തിന്റെ നല്ല പിള്ള കളാ യ മക്കള്‍ 'എന്നു പരിഹസിക്കാന്‍ വേണ്ടി യായിരുന്നില്ല .തന്റെ നിഘണ്ടുവിലെ ഏറ്റവും വിശിഷ്ടമായ പദങ്ങളിലോ ന്ന്‍  അവരെ സംബോധന ചെയ്യാന്‍ ഉപ യോഗ പ്പെടുത്തു കയായിരുന്നു ഗാന്ധി .തന്റെ utopia ക്ക് രാമ രാജ്യം എന്നാണല്ലോ അദ്ദേഹം പേര്‍ വിളിച്ചത് .'താങ്കള്‍ താങ്കളുടെ ഭാര്യ യോട് ചെയ്തതെന്താണ് ' കവിത  ചോദിക്കുന്നു .ഒരു ഹരിജന്റെ കക്കൂസ് കഴുകാന്‍ വിസമ്മതിച്ചതിന് വീട്ടില്‍ നിന്ന് പുറത്താക്കിയതാണ് ഗാന്ധി സ്വന്തം ഭാര്യയോടു ചെയ്ത ഏറ്റവും വലിയ ക്രൂര കൃത്യം .
    'നിങ്ങളുടെ നികുതിയില്ലാത്ത ഉ പ്പ് ഞങ്ങളുടെ വ്രണങ്ങളെ കൂടുതല്‍ വേദനാ ജനകങ്ങളാക്കുന്നു'കവിത തുടരുന്നു .അസംബന്ധം !എന്നല്ലാതെ   എന്തു പറയാന്‍ .ഉപ്പു സത്യാഗ്രഹം എങ്ങിനെ ദളിത്‌ വിരുദ്ധ മാകും ?ദണ്ടി യാത്രയെ ആദ്യം പരിഹാസത്തോടെ നോക്കി കണ്ടിരുന്ന ബ്രിട്ടീഷ്‌ ഭരണാധി കാരികള്‍ "സൂര്യന സ്ത മിക്കാത്ത സാമ്രാജ്യത്തിന്റെ "അസ്ഥി വാര മിളക്കാന്‍ പോന്ന ഒരു സമര മാര്‍ഗമായി അതിനെ ക്കാണാന്‍ നിര്‍ബന്ധിതരായി എന്നത് ചരിത്രം ;അത് നമ്മെ സ്വാതന്ത്ര്യ ത്തി ലേക്ക് കൂടുതല്‍ അടുപ്പിച്ചു വെ ന്നതും .
   ഗാന്ധിയെ വിഗ്രഹ വല്‍ക്കരിച് കൂടുതല്‍ ബഹു മാന്യനാ ക്കുന്നവരെ ക്കുറിച്ച് പരാമര്‍ശി ക്കുന്നുണ്ട് മീന .ഇന്ത്യന്‍ സ്വാതന്ത്ര്യം യുദ്ധം കൊണ്ട് തളര്‍ന്ന ബ്രിട്ടന്‍ ഭിക്ഷ യായി തന്നതാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല .ആത്മാഭിമാനമുള്ള ഒരി ന്ത്യ ക്കാരനും അങ്ങിനെ വിശ്വസിക്കാന്‍ സാധിക്കുകയുമില്ല .സുദീര്‍ഘവും യാതനാ പൂര്‍ണവും ആയ ഒരു സമരത്തിലൂടെ നേടിയെടുത്ത താണത് .ആ സമരത്തിന്റെ മുഖ്യ ധാരയുടെ അനിഷേധ്യ നേതാവായിരുന്നു ഗാന്ധി .അദ്ദേഹത്തിന് നല്‍കുന്ന ഒരു ബഹുമതിയും അധിക മാവുകയില്ല .മീന പറയുന്നത് പോലെ അദ്ദേഹത്തിന്റെ ചിരി ഭയാനക മാ ണെ ന്നോ അദ്ദേഹത്തിന്റെ വടി  ദുര്‍  മന്ത്ര  വാദിയു ടെ വടി യാണെന്നോ ഞങ്ങള്‍ക്ക് ദളിതരുല്പ്പെടെയുള്ള സാധാരണഇന്ത്യ ക്കാര്‍ക്ക്  തോന്നുകയുമില്ല
  സ്വാതന്ത്ര്യ ത്തി ന്റെ വാഗ്ദാനങ്ങള്‍ മിക്കതും, ദളിതരുടെ മോചനം ഉള്‍പ്പെടെ യുള്ളവ പാലിക്കപ്പെട്ടിട്ടില്ല .ലക്ഷ്യങ്ങള്‍ നേടുന്നതിനു സംഘടിച്ചു ശ ക്ത രാവുകയും സമരം ചെയ്യുകയുമാണ് വേണ്ടത് .തീവ്ര വാദം ഒന്നിനും പരിഹാരമല്ലെന്ന് ,പ്രായോഗികമെയല്ലെന്നു തെളിയിക്കപ്പെട്ടു കഴിഞ്ഞു .ദളിതരുല്പ്പെടെയുള്ള സാധാരണ ഇന്ത്യ ക്കാര്‍ക്ക് ലക്‌ഷ്യം നേടാനുള്ള മാര്‍ഗം ഗാന്ധിയന്‍ സമര മുറ തന്നെയെന്നു അനുദിനം തെളിയിക്ക പ്പെട്ടു കൊണ്ടിരിക്കുകയാണ് .
  മീന കന്ദ സ്വാമി പറയുന്നത് പോലെ ഞങ്ങള്‍  ദളിതര്‍ ഉള്‍പ്പെടെയുള്ളവര്‍ ബാപ്പുവിനെ വെറുക്കുന്നില്ല ;സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു ;സ്വാതന്ത്ര്യം നേടി തന്നതിനും സ്വാതന്ത്ര്യത്തിന്റെ ആത്യന്തിക ലക്ഷ്യങ്ങള്‍നേടി എടുക്കാന്‍ പര്യാപ്തമായ  ഒരു സമര മാര്‍ഗം ആവി ഷ്ക രിച്ച ത്തിനും .


     

1 അഭിപ്രായം: