2018, ഒക്‌ടോബർ 2, ചൊവ്വാഴ്ച

ഒക്ടോബർ 2 ,2018

ഇന്നും തുടരുന്ന ഇന്ത്യൻ പ്രവാസത്തിന്റെ ശ്രുങ് ഖലയിലെ ഒരു കണ്ണിയായിരുന്നു മോഹൻദാസ് കരംചന്ദ് ഗാന്ധിയും .കൂടുതൽ മെച്ചപ്പെട്ട ജീവിത സൗകര്യങ്ങൾക്കും വേതനത്തിനും വേണ്ടിയാണ് ബാരിസ്റ്റർ ഗാന്ധി 1893 ൽ തന്റെ 24 ആമത്തെ വയസ്സിൽ ദക്ഷിണാഫ്രിക്കയിലേക്ക് പോയത് .ആദ്യമായി കോടതിയിലെ ത്തിയ ഇന്ത്യൻഅഭിഭാഷകനോട് തലപ്പാവ് മാറ്റാൻ ജഡ്ജി ആവശ്യപ്പെട്ടു .ഗാന്ധി അതു നിഷേധിച്ചു .മഹാസാമ്രാജ്യത്തെ മുട്ടുകുത്തിച്ചു നിയമ നിഷേധത്തിന്റെ തുടക്കം അതായിരുന്നു .അധികം താമസിയാതെ പ്രസിദ്ധമായ റെയിൽവേ സ്റ്റേഷൻ സംഭവം .അഭിഭാഷകൻ എനന്നതിനുപരി ഒരു പൗരാവകാശനേതാവായി ദക്ഷിണാഫ്രിക്കയിലെ ഇന്ത്യക്കാർ ഗാന്ധിയെ തിരിച്ചറിയാൻ തുടങ്ങി .അവരുടെ പ്രസ്ഥാനത്തിന്റെ നേതാവായിരിക്കണമെന്ന് അവർ ഏകകണ്ഠമായി അദ്ദേഹത്തോടാവശ്യപ്പെട്ടു .മടക്കയാത്ര വേണ്ടെന്നു വെച്ച് 21 കൊല്ലം ,1914 വരെ അദ്ദേഹം ദക്ഷിണാഫ്രിക്കയിൽ തുടർന്നു .തന്റെ സമരസിദ്ധാന്തങ്ങളെ റസ്കിന്റെയും തോറോയുടെയും സിവിൽ നിയമലംഘന തത്വങ്ങളുമായി സമന്വയിപ്പിച്ച് സത്യാഗ്രഹം എന്ന സമര രീതി വികസിപ്പിച്ചെടുത്തു ഫലപ്രദമായി പരീക്ഷിച്ചു വിജയിപ്പിച്ചു .തന്റെ നാടിനു സ്വാതന്ത്ര്യം നേടിക്കൊടുത്തു .ദക്ഷിണാഫ്രിക്കയിലെ ജനങ്ങൾ സ്വാതന്ത്ര്യം നേടുന്നതിനും അമേരിക്കയിലെ കറുത്ത വർഗ്ഗക്കാർ അടിമത്തത്തിന്റെ അവശിഷ്ടങ്ങൾ തുടച്ചുമാറ്റുന്നതിനും ഉപയുക്തമാക്കിയ ഈ സമരരീതി മാത്രമാണ് ഇന്ന് ലോകത്തിലെ അവശത അനുഭവിക്കുന്ന ഏതു ജനതയുടെയും മുമ്പിലുള്ളത് .
       ഗാന്ധിജിയുടെ 150 ആം ജന്മദിനമാണ് പുലരുന്നത് .ഈ അവസാനത്തെ ആളിനും നീതി ലഭിക്കുന്ന ഒരു അവസ്ഥ ലോകത്ത് എന്നെങ്കിലുമൊരിക്കൽ സംജാതമാവുമെന്നു പ്രതീക്ഷിക്കുക ;അതാവട്ടെ ഈ ഗാന്ധിജയന്തിയിലെ  ആശംസ








അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ