2019, ഏപ്രിൽ 7, ഞായറാഴ്‌ച

7-4-2019
ഒരു  ഏറനാടൻ കൃഷിത്തോട്ടം
--------------------------------------------------
രാവിലെ ഒരു ന്യൂസ് ചാനലിൽ , ഏഷ്യാനെറ്ന്യൂസ് ആണെന്നാണ് ഓർമ്മ ,കണ്ടതാണ് :കൈലിയും ടി ഷർട്ടും ധരിച്ച് ചുറുചുറുക്കോടെ നടന്നുവരുന്ന ,കൂടുതൽ ചെറുപ്പം തോന്നിക്കുന്ന പി കെ കുഞ്ഞാലിക്കുട്ടി ,മൈക്കും പിടിച്ച് നടന്നൊപ്പമെത്താൻ ക്ലേശിക്കുന്ന റിപ്പോർട്ടർ .വിശാലമായ കൃഷിത്തോട്ടം ,കുന്നുകളും താഴ്വരകളും ഒക്കെയായി  മദ്ധ്യകേരളത്തിലെ മനോഹരമായ പ്രകൃതി പശ്ചാത്തലത്തിൽ .
   തെരഞ്ഞെടുപ്പിന്റെ തിരക്കിലും രാവില്ലത്തെ  നടപ്പും കൃഷിപ്പണിയും ഒഴിവാക്കാറില്ലത്രേ അദ്ദേഹം .തോട്ടത്തിൽ രാസവളങ്ങളോ കീടനാശിനികളോ ഉപയോഗിക്കുകയില്ല .പക്ഷെ നല്ല വിളവുണ്ട് ;ധാരാളം കായ്കറികൾ; വിൽക്കുകയില്ല;വീട്ടിലെ ഉപയോഗത്തിനെടുക്കും ,അയല്പക്കക്കാർക്കും കൊടുക്കും .
     കൂടുതൽ കണ്ടത് വെള്ളരിയാണ് ."വിഷുവല്ലേ വരുന്നത് "തികച്ചും സ്വാഭാവികമായി കുഞ്ഞാലിക്കുട്ടി  ലേഖകനോട് പറഞ്ഞു . വെള്ളരിയുടെ സമൃദ്ധിയിൽ പകച്ചു നിൽക്കുകയായിരുന്നു ആ ചെറുപ്പക്കാരൻ .
     വിഷുവിനു കണി വെക്കുന്ന  പതിവ് കുഞ്ഞാലിക്കുട്ടി സാഹിബിന്റെ വീട്ടിൽ ഉണ്ടായിരിക്കുകയില്ല .പക്ഷേ ഈ വിഷുവിന് കുറെയധികം ഏറനാടൻ ഭവനങ്ങളിൽ വിഷുക്കണി ഒരുക്കുന്നത് പി കെ കുഞ്ഞാലിക്കുട്ടി കൃഷി ചെയ്തുണ്ടാക്കിയ കണി വെള്ളരി ഉപയോഗിച്ചായിരിക്കും .
       ഞാൻ മനസ്സിൽ ആ പഴയ വിഷുക്കവിത ഓർത്തെടുക്കാൻ ശ്രമിച്ചു .
.."….മനസ്സിലുണ്ടാവട്ടെ ഗ്രാമത്തിൻ  വെളിച്ചവും മണവും മമതയും ഇത്തിരി കൊന്നപ്പൂവും "







അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ