2020, ജനുവരി 12, ഞായറാഴ്‌ച

12-1-2020

ഇന്നലെ (11 -1 -2020 ) ലായം കൂത്തമ്പലത്തിൽ വെച്ച് ഷൗക്കത്തിന്റെ പ്രഭാഷണം കേട്ടു .
  ഗുരു നിത്യചൈതന്യയതിയുടെ ശിഷ്യനായ ഷൗക്കത്ത് ശ്രീനാരായണഗുരുവിന്റെ വ്യാഖ്യാന പ്രകാരമുള്ള അദ്വൈത വേദാന്തമാണ്‌ പിന്തുടരുന്നത് എന്നു തോന്നി .ആധാരമായ ദര്ശന  പദ്ധതിയുടെ പേരെന്ത് തന്നെയായാലും അറിവ് അന്പിനും അനുകമ്പയ്ക്കും ഹേതുവാകണമെന്നാഹ്വാനം ചെയ്യുന്ന ആ പ്രഭാഷണം എനിക്കിഷ്ടപ്പെട്ടു .എന്നല്ല ഇന്നോളം കേട്ട മറ്റൊരാത്മീയ പ്രഭാഷണവും എന്നെ ഇത്ര കണ്ട് ആകര്ഷിച്ചിട്ടില്ല .ഞാൻ കൂടുതൽ നല്ല മനുഷ്യനായിരിക്കുന്നു എന്ന് പറഞ്ഞാൽ അധികം വിശദീകരിക്കാതെ കഴിയുമല്ലോ . .
    പ്രഭാഷണം തുടങ്ങിയത് ഒരു ചോദ്യത്തോടെയാണ് ജോസഫ് എന്ന് കേട്ടാൽ നിങ്ങൾക്കെന്താണാദ്യം തോന്നുക .ഒരു മനുഷ്യൻ എന്നായിരിക്കുകയില്ല ക്രിസ്ത്യാനി എന്നായിരിക്കും .സത്യമല്ലേ ?രമേശൻ എന്ന് കേട്ടാലും ഹമീദ് എന്ന് കേട്ടാലും സ്ഥിതി ഇതു തന്നെ .അതിൽ തെറ്റൊന്നുമില്ല എന്ന് ഷൗക്കത്ത് പറയുന്നു .നൂറ്റാണ്ടുകളിലൂടെ
തലമുറകളായി ആർജ്ജിച്ച മനോവൃത്തിയുടെ പ്രകടിത രൂപമാണ് .ഇതാണ് മനുഷ്യനിലെ ആസുരഭാവം .ആ അസുരഭാവത്തെ അടക്കി മനുഷ്യ ഭാവത്തിലെത്താൻ കഴിയണം .  അതായിരിക്കണം ചിന്തയുടെയും പ്രവൃത്തിയുടെയും ലക്‌ഷ്യം .
  ഉദാഹരണമായി ഒരനുഭവം വിവരിച്ചു പ്രഭാഷകൻ .രണ്ടു ദിവസമായി പട്ടിണിയായിരുന്ന ഒരമ്മച്ചിക്ക് ഭക്ഷണം കൊടുത്തതിനു ശേഷം സഹോദരന്റെ മകൾ പറഞ്ഞു :"ഷൗക്കത്തുപ്പ ,ആ അമ്മച്ചിയെ പട്ടിണിക്കിട്ടു അള്ളായിൽ   എനിക്ക് വിശ്വാസമില്ല' എന്ന് രണ്ടു ദിവസമായി ഒന്നും കഴിച്ചിട്ടില്ലാത്ത ആ അമ്മച്ചിക്ക് ഭക്ഷണം കൊടുക്കാൻ മോൾക്ക് തോന്നിയല്ലോ .ആ തോന്നലാണ് അള്ളാ എന്ന് ഷൗക്കത്ത് കുട്ടിക്ക് പറഞ്ഞു കൊടുത്തു ..ശരിയാണ് അൻപുംഅനുകമ്പയും ആയി കൂടിച്ചേരുന്ന  അറിവാണ് ദൈവം .
    സ്നേഹത്തിന്റെ കരുണയുടെ സന്ദേശവാഹകനായ സത്യാന്വേഷിക്ക് വളരെ പിന്നിൽ നടക്കുന്ന ഒരെളിയ സഹയാത്രികൻറെ  കൂപ്പുകൈ .
















അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ