2017, ഓഗസ്റ്റ് 10, വ്യാഴാഴ്‌ച

9 -8 -2017                                                                                                                                                      മറവിൽ തിരിവിൽ .                                                                                                  .ഏഷ്യാനെറ്റ് ന്യൂസ് ചാനലിൽ കഴിഞ്ഞ ദിവസം കണ്ട ഈ പേരിലുള്ള പരിപാടിയെക്കുറിച്
   സർ സി പി ക്കെതിരെയുള്ള സമരങ്ങളിൽ പങ്കെടുത്തുകൊണ്ട് രാഷ്ട്രീയ ജീവിതം ആരംഭിച്ച ,കേരളത്തിലെ പിൽക്കാല മുന്നണി രാഷ്ട്രീയത്തിലെ അതികായനായിരുന്നRSP നേതാവ് സ ബേബി ജോണിനെക്കുറിച്ച്  അദ്ദേഹത്തെ  ആരാധനയോടു കൂടി കണ്ടിരുന്ന കൊല്ലം ചവറ നിവാസികൾക്കിടയിൽ ഒരു അപവാദം പ്രചരിക്കുന്നു .അതു വലിയ വാർത്തയാകുന്നു .സംഭവം ഇങ്ങിനെ :R S P പ്രവർത്തകനായിരുന്ന സരസൻ എന്ന യുവാവ് പാർട്ടിയുമായി തെറ്റുന്നു ;അയാൾ ബേബി ജോൺ ഉൾപ്പെടെയുള്ള പാർട്ടി നേതാക്കളെ അധിക്ഷേപിച്ചു സംസാരിക്കുന്നു ;പെട്ടെന്നൊരു ദിവസം അയാളെ കാണാതാവുന്നു .അയാൾ കൊല്ലപ്പെട്ടതാകാമെന്നും പിന്നിൽ ബേബി സാറിന്റെ കരങ്ങളുണ്ടാകാമെന്നും സംശയം പ്രകടിപ്പിക്കപ്പെടുന്നു .പറഞ്ഞു പറഞ്ഞു ആളുകൾ അതിൽ വിശ്വസിച്ചു തുടങ്ങുന്നു .മാൻ മിസ്സിങ് നു കേസ് പോലീസ് അന്വേഷണം .പത്രവാർത്തകൾ ...ഒന്നും കണ്ടെത്തിയില്ല ബേബി ജോൺ കുറ്റക്കാരനാണെന്ന ധാരണ ഒരു വിശ്വാസമായിമാറ്റാനേ   ഇതിനൊക്കെ കഴിഞ്ഞുള്ളു .എന്തായാലും നാലഞ്ചു കൊല്ലം കഴിഞ് സരസൻ തിരികെയെത്തി .അപവാദ വ്യവസായികൾ മറ്റൊരിരയെ തേടി .ജനം പിന്നാലെ .
    മൂന്നര പതിറ്റാണ്ടു മുൻപു നടന്ന ഈ സംഭവത്തിന്റെ ഉള്ളുകള്ളികൾ ,അന്നാ  കേസ് അന്വേഷിച്ച ക്രൈം ബ്രാഞ്ച് മേധാവി ,മുൻ ഡി ജി പി എം ജി എ രാമൻ ,ബേബിജോൺ കുടുംബാംഗങ്ങൾ ,അന്ന് പോലീസ് ചോദ്യം ചെയ്യലിന് വിധേയരായ R S P പ്രവർത്തകർ ഇവരുടെയൊക്കെ നേർസാക്ഷ്യങ്ങളിലൂടെ ,പ്രേക്ഷകർക്ക് അനുഭവവേദ്യമാക്കുന്നു സി അനൂപ് നിർമ്മിച്ച മുകളിൽ പറഞ്ഞ പരിപാടി .
    അപവാദ പ്രചാരകർ വിസ്മരിക്കുന്ന ഒരു കാര്യമുണ്ട് .ആരോപണവിധേയനാവുന്ന ആൾ ഒരു സാമൂഹ്യ ജീവിയാണെന്നും അയാൾക്ക് ഒരു കുടുംബമുണ്ടെന്നുമുള്ള വസ്തുത .ഒരില്ലാക്കഥയുടെ പേരിൽ ഒരു കുടുംബം അനുഭവിച്ച മനോവേദനകൾ ആ കുടുംബാന്ഗങ്ങൾ തന്നെ പങ്കുവെക്കുന്നുണ്ടിതിൽ .അതേ പോലെ പോലീസ് സ്വീകരിച്ച മൂന്നാം മുറകൾ ഉരുട്ടു ,ഗരുഡൻ പറത്തൽ തുടങ്ങിയവ അതിനു വിധേയരായ പാർട്ടി പ്രവർത്തകർ വിശദീകരിക്കുന്നുണ്ട് .
    ആളുകൾ കരുതുന്നതു പോലെ സരസൻ സ്വമേധയാ തിരിച്ചു വരികയായിരുന്നില്ല .ഒരു ടിപ്പ് ന്റെ അടിസ്ഥാനത്തിൽ പോലീസ് മംഗലാപുരത്തു പോയി തന്ത്ര പൂർവം കൂട്ടിക്കൊണ്ടു വരികയായിരുന്നു .അത് ദൃശ്യവൽക്കരിച്ചിട്ടുണ്ട് .അയാൾ തിരികെ വരാതിരുന്നത് ആരുടെയൊക്കെയോ നിര്ബന്ധ പ്രേരണയാലായിരുന്നു .
      സരസനെതിരെ യാതൊരു പ്രതികാര നടപടിയും ബേബിജോണിന്റെയോ കുടുംബത്തിന്റെയോ ഭാഗത്തു നിന്നുണ്ടായില്ല എന്ന് എടുത്തു പറഞ്ഞു കൊണ്ടാണ് പ്രോഗ്രാം അവസാനിക്കുന്നത് .
     കടുത്ത നിറക്കൂട്ടുകളില്ലാത്ത ,സത്യസന്ധവും വിശ്വസനീയവുമായ ദൃശ്യ ശ്രവ്യ ആഖ്യാനത്തിനു നന്ദി ,അനൂപിനും ടീമംഗങ്ങൾക്കും ഏഷ്യാനെറ്റ് ന്യൂസ് ചാനലിനും
    







      

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ