2015, മാർച്ച് 24, ചൊവ്വാഴ്ച

ഒരു മീന ഭരണി കൂടി
----------------------------
'മഞ്ജു ഭാഷിണി മണിയറ വീണയിൽ -------'കൊടുങ്ങല്ലൂരമ്മ എന്നു കേൾക്കുമ്പോൾ എന്റെ മനസ്സിൽ രണ്ടാമതായി ഓടിയെത്തുന്ന ഗാനമാണിത് .സിനിമാ കാണുന്നതിനു മുമ്പു തന്നെ ആ ഗാന രംഗം സങ്കല്പിക്കാൻ എനിക്കു കഴിയുമായിരുന്നു .നാദസിരകളിൽ മോതിര കയ് വിരൽ ഓടിക്കുന്ന,  രാഗസദസ്സുകളിൽ രാജീവ നയന ങ്ങൾ വിടർത്തുന്ന തേജോ മയിയായിരുന്നു സൌമ്യയും ശാലീനയും ആയിരുന്നു അമ്മ ആദിയിൽ .പിന്നെങ്ങിനെ ഇപ്പോഴത്തെ രൗദ്ര തേജസ്വിനിയായി ?
       അതൊരു കഥയാണ് .ബുദ്ധ ഭിക്ഷുക്കളെ ഓ ടിക്കാൻ തെറി പ്പാട്ടു കെട്ടിയുണ്ടാക്കി യെന്നും മറ്റുമുള്ള കപടചരിത്രം ഞാൻ വിശ്വസിക്കുന്നില്ല .ബുദ്ധ മതക്കാർക്ക് എവിടെയാണ് അമ്മ ദൈവം ?ബുദ്ധ മതം ഉൾപ്പെടെ ഒരാര്യ മതവും ഇങ്ങോട്ടെത്തി നോക്കിയിട്ടില്ലാതിരുന്ന ആ കാലം സങ്കല്പിച്ചു നോക്കു .ലംബമായ വര്ഗ്ഗ വിഭജനം അക്കാലത്തുണ്ടായിരുന്നില്ല .മാനുഷരെല്ലാരും ഒന്നു  പോലെ ആയിരുന്നു .തൊഴിൽ അടിസ്ഥാനത്തിലുള്ള വിഭജനം ഉണ്ടായിരുന്നു പുലയിൽ എന്ന് വെച്ചാൽ വയലിൽ കൃഷി ചെയ്യുന്നവൻ ,പറകൊട്ടുകയും കുട്ടയും വട്ടിയും നെയ്യുകയും ചെയ്യുന്നവൻ അങ്ങിനെ അങ്ങിനെ വലിപ്പ ചെറുപ്പമില്ലാതെ അവരങ്ങിനെ ജീവിച്ചു പോന്നു .അവർ ഗ്രാമ ദേവതയായ അമ്മയുടെ മുമ്പിൽ ആടിപ്പാടി .അവര്ക്ക് കലയും ആരാധനയും രണ്ടായിരുന്നില്ല .എല്ലാവരും കലാകാരന്മാരും അതേസമയം അനുവാചകരുമായിരുന്നു .ഗ്രാമം അമ്മയുടെ തിരുവരങ്ങും .അപ്പോ ഴാണ് വടക്കുനിന്നു ഇരുമ്പിന്റെ ആയുധങ്ങളും കർമ്മ കാണ്ഡ ങ്ങളുടെ ദുർവ്യാഖ്യാനങ്ങളുമായി കുറച്ചു പേർ വന്നത് .അവർ ഇവിടെയു ള്ളവരെ കീഴടക്കി വസ്തു വകകൾ പിടിച്ചെടുത്ത് അധകൃതരാക്കി നാടുകടത്തി ആണ്ടിലൊരിക്കൽ അമ്മയെ വന്നു കാണാൻ സദയം അനുവദിച്ചു .
     ഏതു പ്രതിഷ്ടയും കണ്ണാടി പ്രതിഷ്ഠ യാണ് .ആരാധകന്റെ മുഖ ച്ഛായ യാണ്  ദേവതക്കും .കാലം അബോധത്തിലേക്ക് തള്ളി മാറ്റിയ അമർഷത്തിൽ തുള്ളി ഉറ ഞ്ഞ് അവർ വരുന്നു കൊല്ലം തോറും .അവരുടെ പ്രതിച്ഛായയിൽ രുദ്രയായ ദേവി കാത്തിരിക്കുന്നു അവരുടെ ആട്ടവും പാട്ടും കണ്ടും കേട്ടും  പ്രസാദി ക്കാൻ .ഒരു മീന ഭരണി മുതൽ അടുത്ത മീന ഭരണി വരെ.
    ഞാനും പോയിരുന്നു ഇക്കൊല്ലവും അമ്മയെ കാണാൻ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ