2015, മാർച്ച് 5, വ്യാഴാഴ്‌ച

ഇത് കുംകും റോയ് . ഡല്ഹി ജെ എൻ യു വിൽ സോഷിയൽ സയൻസ് വിഭാഗത്തിൽ പ്രോഫസ്സർ .ത്രിപൂണീ ത്തു റ സംസ്കൃത കോളേജ് ശതാബ്ദി ആഘോഷങ്ങളുടെ  സമാപന ചടങ്ങായി നടത്തുന്ന സെമിനാറിൽ ആദ്യ പ്രബന്ധം ' ജെണ്ടെർ  ആൻഡ്‌ എയർലി റ്റെക്സ്റ്റുവൽ റ്റ്രഡീഷൻസ്' അവരാണ് അവതരിപ്പിച്ചത് .ബ്രുഹദാരണ്യകോപനിഷതിലെ മൈത്രേയി ഗാർഗി വാക്യങ്ങൾ  ,ബുദ്ധ സന്യാസിനിമാരുടെ കൃതിയായ  തേരി ഗാധയിൽ നിന്നുള്ള പ്രസക്ത ഭാഗങ്ങൾ ,മഹാഭാരതത്തിലെ ജനക സുലഭ സംവാദം ഇവയെ അടിസ്ഥാനമാക്കി പ്രാചീന ഭാരത സമൂഹത്തിൽ സ്ത്രീകളുടെ സ്ഥാനം എന്തെന്ന് നിർണ്ണയിക്കുകയായിരുന്നു അവർ ആ പ്രബന്ധത്തിലൂടെ .പ്രൗഡ്ഡവും അതേസമയം ലളിതവുമായ പ്രബന്ധം അതിന്റെ ആര്ജ്ജവം കൊണ്ടും ശ്രദ്ധേയമായിരുന്നു .തുടർന്നു വന്ന ചർച്ചയിൽ പക്ഷെ  കുറയൊക്കെ കക്ഷി രാഷ്ട്രീയം കലർന്നിരുന്നു.എനിക്കുമുണ്ടായിരുന്നു ഒരു സംശയം .പക്ഷേ വേദിയിൽ കയറി ചോദിക്കാൻ എനിക്ക് ധൈര്യം വന്നില്ല .സംസ്കൃത കോളേജ് ,ജെ എൻ  യു പ്രോഫസ്സർ ,ദേവനാഗരി വായിക്കാന റി യാത്ത ഞാൻ ,വേണ്ട ഒരു ക്ഷണ ക്കത്ത് കിട്ടിയതിന്റെ പേരിൽ അത്രക്കഹങ്കാരം പാടില്ല .ഞാൻ എന്നെ തന്നെ ശാസിച്ചു .
     അഭിപ്രായങ്ങൾക്ക് മറുപടി പറഞ്ഞപ്പോഴും അതിൽ കക്ഷി രാഷ്ട്രീയം കലരാതിരിക്കാൻ അവർ ശ്രദ്ധിച്ചിരുന്നു .മീറ്റിംഗ് കഴിഞ്ഞ് താഴേക്ക് ഇറങ്ങി വന്ന അവർ ഒറ്റക്കു നില്ക്കുന്നത് കണ്ടു ഞാൻ അടുത്തു ചെന്ന് വിനയാന്വിതനായി എന്റെ സംശയം ചോദിച്ചു :ബ്ര ഹദാരണ്യ കത്തിലല്ലേ പ്രജാപതി തന്റെ ഒരു ഭാഗം ശൂന്യമായി ക്കിടക്കുന്നതായി തോന്നി സ്വയം വളർന്നു രണ്ടായി വേർപെട്ട് ഒരു ഭാഗംപുരുഷനും മറുഭാഗം  സ്ത്രീയും ആയി തീർന്ന് സൃഷ്ടിയിൽ ഏർപ്പെട്ടത്തിന്റെ വിവരണമുള്ളത് ? അവരുടെ മറുപടി എന്നെ അദ്ഭുത പ്പെടുത്തി :"ശരിയാണു .പ്രബന്ധം അതിൽ നിന്ന് ആരംഭിക്കുന്നതായിരുന്നു ശരി".നിറകുടം തുളുമ്പുകയില്ല എന്ന് പറയുന്നത് എത്ര വാസ്തവം .
     അദ്ഭുതം അവിടം കൊണ്ടവസാനിച്ചില്ല .'ചർച്ചകൾക്ക് ഉച്ചക്കു ശേഷവും നിൽക്കണമെന്നുണ്ടായിരുന്നു ' അവർ പറഞ്ഞു 'പക്ഷേ വൈകിട്ടു വീട്ടിലെത്തണം ;പ്രായമായ അമ്മയുണ്ട് വീട്ടിൽ" പ്രായമായ അമ്മ തനിച്ച്ചാകാതിരിക്കാൻ അവർ ഉപഭൂഖണ്ഡ ത്തിനു നെടുകെ പറന്ന് മടങ്ങി പോവുകയാണ് വന്ന ദിവസം തന്നെ .ഈശ്വരാ എന്നല്ലാതെ എന്ത് പറയാൻ

 
     .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ