2015, ഡിസംബർ 12, ശനിയാഴ്‌ച

പതനം
ഇന്ത്യയിലെ എക്കാലത്തേയും മികച്ച പാർല മെന്റേറി യന്മാരിൽ ഒരാളാകും എന്ന തോന്നലൂളവാക്കിയിരുന്നു എം കെ പ്രേമചന്ദ്രൻ തന്റെ  ആദ്യകാല ലോക്സഭാ പ്രകടനങ്ങളീലൂടേ എക്കണോമിക് ടൈംസ് ഒന്നാം പേജിൽ സ്ഥലം കൊടുക്കുന്ന വളരെക്കുറച്ച് എം പി മാരിൽ ഒരാളായിരുന്നു അക്കാലത്ത് പ്രേമ ചന്ദ്രൻ .വാജ്പേയിയും അദ്വാനിയും അയാളുടെ വാക്കുകൾ ശ്രദ്ധാ പൂർവം കേട്ടിരിക്കുന്നത് ടി വിയിൽ കണ്ടിട്ടുണ്ട് ഒരുമിച്ചു പ്രവര്ത്തിച്ച കാലത്തെ മികവ് പരിഗണിച്ചാവണം ഇപ്പോഴത്തെ സ്പീക്കർ പ്രതിപക്ഷത്ത് നിന്ന് കുടുതൽ പരിഗണന നൽകുന്നവരിൽ ഒരാൾ പ്രേമ ചന്ദ്രനാണ് .
   ഇന്നലത്തെ ഏഷ്യാ നെറ്റ് ചാനൽ ചർച്ചയിൽ ഇതേ പ്രേമ ചന്ദ്രൻ തന്റെ ഉപകർത്താക്കളായ കോണ്‍ഗ്രസ്സുകാരുടെ ഭരണ ഘടനാ - ജനാധിപത്യ വിരുദ്ധ നടപടികളെ സാധൂകരിക്കാൻ ഒരു വിനീത വിധേയനെ പ്പോലെ ശ്രമിക്കുന്നത് കണ്ടപ്പോൾ കഷ്ടം തോന്നി.അവയെ ന്യായീകരിക്കാൻ കഴിയാതെ എന്നാൽ തെറ്റാണെ ന്നു  .പറയാൻ ത്രാണിയില്ലാതെ നൂറു ശതമാനം ദാസ്യ ഭാവത്തോടെ ഇരിക്കുന്ന പ്രേമചന്ദ്രന്റെ രൂപം ദൈന്യതക്കൊപ്പം നിരാശയും ഉളവാക്കി .ഒരു പാർലമെന്റു സീറ്റും ഒരു ചെയർ മാൻ സ്ഥാനവും മനസ്സാക്ഷിയും ആത്മാഭിമാനവും മാത്രമല്ല നട്ടെല്ല്  കൂടി പണയപ്പെടുത്താൻ മാത്രം വലിയ കാര്യങ്ങളാണോ ?

3 അഭിപ്രായങ്ങൾ: