2015, ഡിസംബർ 29, ചൊവ്വാഴ്ച

ഇന്നലെ 27 12- 2015 നു അരളി (അംബേദ്‌കർ വായനാ സംഘം)യുടെ നാലാമത് അവാർഡ് ചടങ്ങിൽ പങ്കെടുത്തു .അവിവാഹിതകളായ ആദിവാസി അമ്മമാരുടെ കുഞ്ഞുങ്ങളെ പരിപാലിച് വിദ്യാഭ്യാസം നല്കി വളർത്തുന്ന ശ്രീമതി സജിനി മാത്യു വിനായിരുന്നു ഇത്തവണത്തെ ,ഈ പരമ്പരയിൽ നാലാമത്തെ ,അവാര്ഡ് .25000 രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്ന അവാർഡ് ബിഷപ്പ് മാര് ഗീവർഗീസ് കുരീലിയോസ് ആണു സജിനിക്ക് സമാനിച്ച്ചത് .ഒരു അരളി ച്ചെടിക്ക് വെള്ളമൊഴിച്ചു കൊണ്ട് സമ്മേളനം ഉത്ഘാടനം ചെയ്തത് കലാശാലാ അദ്ധ്യാപികയും ഫെമിനിസ്റ്റ് നിരൂപകയുമായ പ്രൊഫ്‌ എസ്  ശാ രദകുട്ടി .അവർ സ്വന്തം നിലയില 10000 രൂപാ സജിനിക്ക് സമാനിച്ചു .മുഖ്യ പ്രഭാഷണം സി അശോകൻ .ആശംസ പ്രൊഫ സുജ സൂസൻ ജോര്ജ് .പ്രസ്മ്ഗങ്ങളെക്കുറി ച്ചുള്ള അഭിപ്രായങ്ങളൊക്കെ പിന്നീടൊരിക്കലാവട്ടെ
   പങ്കെടുത്തു എന്നൊക്കെ ഒരു ഗമക്ക് പറഞ്ഞതാണ് .  ഏറ്റവും പിൻ നിരയിലിരുന്നു ഇതെല്ലാം കാണുകയും കേള്ക്കുകയും  മാത്രമായിരുന്നു എനിക്ക് ചെയ്യാനുണ്ടായിരുന്നത്. .അത്  പക്ഷേ  വളരെ പ്രധാന പ്പെട്ട ഒരു കർത്തവ്യം  ആയി ഞാൻ കണക്കാക്കി .അത് കൊണ്ടാണല്ലോ  അത്യാവശ്യ ജോലികളൊക്കെ  മാറ്റിവെച്ച്  പത്തു നൂറു  കിലോമീറ്റർ യാത്ര ചെയ്ത് ആദിവസംഞാൻ  മാവേലിക്കരക്ക് പോയത്
കാരണം പറയാം .ദളിത് പ്രശ്നം  താത്വികമായി അവലോകനം നടത്തേണ്ട  ആശയ വാദ പരമായഒരു സംഗതിയല്ല എനിക്ക്.ഒരു ജീവല്പ്രശനം  തന്നെയാണ് .ഓര്മ്മ വെച്ച നാൾ പഠിത്തത്തോടൊപ്പം മണ്ണിലും ചെളിയിലും പൂണ്ട്  പുഞ്ച കൃഷിയിൽ കൂടി ഏർപ്പെടേണ്ടി  വന്ന എനിക്ക് അതിനു കൂട്ട് മണ്ണിന്റെ മക്കളായ ഈ മനുഷ്യരായിരുന്നു .അറ നിറ യുന്നത് തങ്ങളുടെ അല്ല എന്നറിഞ്ഞു കൊണ്ടു തന്നെ ഈ മനുഷ്യർ   വെള്ളത്തിലും ചെളിയിലും ആറാടി അധ്വാനിച്ചു, രാത്രി ഒരു പോള കണ്ണ ടക്കാതെ വിളവിനു  കാവലിരുന്നു ..അതിന്റെ ഗുണ ഭോക്താക്കളിൽ ഒരാളായിരുന്നല്ലോ ഞാൻ .
   അവരുടെ കുട്ടികളുടെ കൂട്ടത്തിൽ പഠിക്കാൻ മിടുക്കരുണ്ടായിരുന്നു .അ വര്ക്ക് വിദ്യാഭ്യാസത്തിനു സംവരണവും സാമ്പതികാനുകൂല്യവും ഉണ്ടായിരുന്നു .സ്വാതന്ത്ര്യത്തിനു മുമ്പ് തന്നെ മെറ്റ്രിക്കുലേറ്റ് ചെയ്ത ഒന്ന് രണ്ടു പേരെങ്കിലും അവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു . എന്നിട്ടും ഞങ്ങളുടെ നാട്ടിലെ  എന്റെ സമകാലികരായിരുന്ന പത്തിരുനൂറു ഹരിജൻ വിദ്യാർഥികളിൽ ഒരാൾ മാത്രമാണ് കോളേജ് വിദ്യാഭ്യാസം പൂർത്തിയാകി ഉയര്ന്ന യ്ദ്യോഗസ്ഥനായത് .
 ഇതെന്തു കൊണ്ട് ?ആലോചിക്കുമ്പോഴൊക്കെ എനിക്കോർമ്മ വരുന്നത്  " വീടു കാവലാം നിന് ചെറുപയ്യൻ വീടി വായിൽ വിപത്തു കത്തിക്കേ " എന്ന കുടിയൊഴിക്കലിലേ വരികളാണ് .വീടി വായിലെ വിപത്ത് വിടുക .ഹരിജൻ വിദ്യാർഥികളിൽ ഡ്രോപ്പ് ഔട്സ് ഉണ്ടാകാൻ കാരണം മുതിര്ന്ന കുട്ടികളുടെ ഈ വീടുകാവലാണ് .അഛനുമമ്മയും ജോലിക്കു പോകുമ്പോൾ മൂത്ത കുട്ടി ഇളയ കുട്ടികളെ നോക്കി വീട്ടിലിരിക്കണം .ഇത് മഹാകവി കണ്ടു .ഹരിജനോദ്ധാരകരായ വിവിധ ജനുസ്സുകളിൽ പ്പെട്ട നേതാക്കന്മാർ കണ്ടില്ല മഹാകവിയുടെ നിരൂപകരും കണ്ടില്ല   അതിനു തെളിവാണല്ലോ മുന്നേ മൂന്നു കഥാ പാത്രങ്ങളുള്ള കാവ്യം എന്ന  എൻ  വി കൃഷ്ണ വാര്യരുടെ കുടിയൊഴിക്കൽ അവതാരികയിലെ    വങ്കത്തം .
 ഗിരിവർഗ്ഗക്കാരുടെ കാര്യം ഇതിലും ശോ ചനീയമാണെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ .എന്താണിതിനൊരു പരിഹാരം ?ഇപ്പോൾ കണ്ടു വരുന്നത് മിക്കവാറും പ്രബന്ധാവതരണങ്ങളാണ് ; .കൂടെ പ്രഭാഷണ മത്സരങ്ങളും .ഈ നാടകത്തിൽ  മുഖ്യ വേഷങ്ങൾ ചെയ്യുന്നവരോ   പട്ടണത്തിൽ ജനിച്ചു വളർ ന്നവരും ഉയര്ന്ന വിദ്യഭ്യാസം കിട്ടിയവരും നെൽവയലുകൾ ഹൌസ് ബോട്ടുകളിരുന്നു മാത്രം കണ്ടിട്ടുള്ളവരും .അവിടെയാണ് സജിനി വ്യ്ത്യസ്തയാവുന്നത് .അവർ പ്രസംഗത്തിനും  വാദപ്രതി വാദത്തിനുമൊ ന്നും പോയില്ല .അവിവാഹിതകളായ ആദിവാസി പെണ്‍കുട്ടികൾക്ക് താഴ്വരയിൽ നിന്നെത്തിയ സംസ്കാര   സമ്പന്നർ  സമ്മാനിച്ചു പോയ കുട്ടികളെ എടുത്തു വളര്ത്തി പള്ളിക്കൂടത്തിലയച്ചു. ഇപ്പോഴും അത് ചെയ്തു കൊണ്ടിരിക്കുന്നു .സുമനസ്സുകൾ അവരെ സഹായിക്കുന്നുണ്ടാവണം .
   എനിക്കീ സമീപനം  ഇഷ്ടമാണ് .പ്രശ്നത്തെ ഹെഡ് ഓണ്‍ ആയി നേരിടുക .വരും വരായ്ക കളെ ക്കുറി ച്ചാലോചിക്കാതെ .ഇരുട്ടിനെ ക്കുറിച്ച് പ്രബന്ധങ്ങളും പ്രഭാഷണങ്ങളും മറ്റുമായി ഉയര്ന്ന തലത്തിൽ വ്യവഹരിക്കുന്നവർ  അത് ചെ യ്തു കൊള്ളട്ടെ  .സജിനി ഒരു തിരി കൊളുത്തിയിരിക്കുന്നു .ഇരുട്ടിൽ  നിന്ന് വെളിച്ചത്തിലേക്കു നയിച്ചാലും എന്ന് സർവാന്തര്യാമിയായ ചൈതന്യത്തോട്‌ എന്നും പ്രാര്ഥിക്കുന്ന  എനിക്ക് ഈ കയ്ത്തിരി വെളിച്ചം അത്യധികം ആകര്ഷകമായി തോന്നി .അതു കൊളുത്തിയ സഹജീവി  സംമാനിതയാവുന്നതിനു സാക്ഷിയാവേണ്ടത് എന്റെ കടമയാണെന്നും.
   അരളി പോലുള്ള സംഘടനകൾക്ക് അനുകരിക്കാവുന്ന ഒരു മാതൃകയാണ് സജിനിയുടേത് .  ആശയ സമരങ്ങൾക്കിടയിലുംഒരു പ്രായോഗിക  കര്മ്മ പരിപാടികൂടി നടപ്പാക്കുക .വിശദമാക്കാം .എല്ലാ ദളിത്‌ ആദിവാസി കുട്ടികളും സ്കൂളിൽ പോകുന്നുന്നുണ്ടെന്നുറപ്പു വരുത്തുക .ഡ്രോപ്പ് ഔട്സ് ഉണ്ടാകാതെ നോക്കുക .ഗവന്മേന്റ്റ് എയിഡ് എഡ് കോളേജുകളിൽ പട്ടിക വിഭാഗത്തിനു മാറ്റിവെച്ചിരിക്കുന്ന സ്ഥാനങ്ങൾ മുഴുവൻ അവര്ക്ക് തന്നെ കിട്ടുന്നു എന്നും  .സർക്കാർ ജോലികളിൽ നിലവിലുള്ള സംവരണം എല്ലാ തലത്തിലും ലഭിക്കുന്നുണ്ടെന്നും  ഉറപ്പാക്കുക  . ഇങ്ങിനെയൊക്കെ
     ആദി വാസിഅകൾക്കനുവദി ച്ച സൗജന്യ റേഷൻ അവര്ക്ക്മുടക്കമില്ലാതെ  കിട്ടുന്നുണ്ടെന്നു തോന്നുന്നില്ല .ഈ ദുരവസ്ഥക്കും പരിഹാരം കാണേണ്ടതുണ്ട് .അത് ഈ രംഗത്ത് പ്രവർത്തിക്കുന്നവരുടെ  ഒരു സുപ്രധാന ചുമതലയാണ്. റേഷൻ സാധങ്ങളും പണവും  ഇടക്കു വെച്ച് നഷ്ട പ്പെടുന്ന ത് തടയാൻ ഇത്ര ബുദ്ധി മുട്ടാണൊ?
  വിവേക ശാലികളൂടെ ഒരു സംഘം ആണു അരളി .അവര്ക്ക് ഉപദേ ശങ്ങളൊന്നും ആവശ്യമില്ല .പക്ഷേ എനിക്ക് ചെയ്യാൻ കഴിയുന്നത് അത് മാത്രമാണല്ലോ.                                                    സജിനിയെ ഒരു ലക്ഷം രൂപാ അവാര്ടിനു സമകാലിക മലയാളം തെരഞ്ഞെടുത്തിരിക്കുന്നു .അഭിനന്ദനങ്ങൾ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ