2016, ജനുവരി 3, ഞായറാഴ്‌ച

2015 ഇൽ കാര്യമായി ഒന്നും എഴുതിയില്ല .എഴുതാൻ കഴിഞ്ഞില്ല എന്നതാണു സത്യം .അതിപ്പോൾ എന്നെ പോലെയുള്ള ഒഴിവു സമയ ലേഖകർക്കു മാത്രമല്ല എഴുത്ത് സ്വധർമ്മമായി സ്വീകരിച്ചവർക്കും സംഭവിക്കാവുന്നതാണ് ."മനസ്സിൽ കണ്ടതൊക്കെ വടി കുത്തി പിരിഞ്ഞു "എന്നാണ്  അയ്മനം ജോണ്‍ പോസ്റ്റ് ചെയ്തിരിക്കുന്നത് .മനസ്സിൽ ഉരുത്തിരിഞ്ഞു വന്ന കഥകൾ കടലാസ്സിലേക്കു പകർത്താൻ ജോണിനു കഴിഞ്ഞില്ല എന്നല്ലേ അതിനർഥം ?
   ഞാൻ പക്ഷേ കാര്യമായി തന്നെ വായിച്ചു 2015 ഇൽ .കവിതയും ഫിക്ഷനും നോണ്‍ ഫിക്ഷനുമായി കുറെ നല്ല പുസ്തകങ്ങൾ .അവയിൽ ഒന്നാമതായി പരാമർശിക്കേണ്ട കൃതി  ഷെനേയുടെ തീഫ്സ് ജേർണൽ ആണ്  .എഴുപതുകളുടെ തുടക്കത്തിൽ എം കൃഷ്ണൻ നായരും കെ പി അപ്പനും എഴുതിയത് വായിച്ച് ഞാൻ തിരുവനന്ത പുരത്തെ ലൈബ്രറികളും ബുക്സ്റ്റാളുകളും കയറിയിറങ്ങി . .അവ്വർ ലേഡി യും മെയിഡ്സും ബാല്ക്കണി യുമൊക്കെ കിട്ടി ജേർണൽ കിട്ടിയില്ല.അതിന് 2015 വരെ കാത്തിരിക്കേണ്ടി വന്നു .
  കള്ളന്റെ നാൾവഴി ഒരു പുസ്തകം തന്നെയാണ് .മോഷണവും സ്വവർഗ്ഗ രതിയും ജീവിത വൃത്തിയാക്കിയ ആയുസ്സിൽ ഏറിയ പങ്കും ജയിൽ പുള്ളിയായി കഴിയേണ്ടി വന്ന ഒരുവന്റെ ആത്മ കഥ .പക്ഷേ നിത്യ ജീവിതത്തിൽ അറപ്പും വെറുപ്പും ജനിപ്പിക്കുന്നതിനെ ഹൃദയഹാരിയായ ആസ്വാദനാനുഭവമാക്കി മാറ്റുന്ന കലയുടെ ആൽക്കെമി എന്തെന്ന്  ഈ പുസ്തകം  നമുക്ക് വ്യക്തമാക്കി തരുന്നു .ഉദാത്തമായ ആ വായനാനുഭവത്തെ പറ്റി വിശദമായി എഴുതുന്നുണ്ട് ഒരിക്കൽ. .സത്യം .ഇപ്പോൾ ഇത്രയും മാത്രം  കൂട്ടി ചേർക്കട്ടെ :
    "ഞാൻ ജെയിലിലെ ഉത്സവങ്ങളെ  ക്കുറിച്ച് പറയാൻ ആഗ്രഹിക്കുന്നു" എന്നാരംഭിക്കുന്ന അവസാനഖണ്ഡിക ,പുസ്തകവവും, കള്ളൻ അവസാനിപ്പിച്ചിരിക്കുന്നത് ഇങ്ങിനെയാണ്‌ ::"ഈ നാൾവഴിയുടെ മോറൽ ചാർജെസ്  എന്നു പേരിടാനിരിക്കുന്ന രണ്ടാം ഭാഗത്തിൽ ,സ്പെയിൻ എന്നു ഞാൻ വിളിക്കുന്ന എന്നിലെ തന്നെ പ്രദേ ശങ്ങളിലൂടെ സഞ്ചരിച്ചതിനെ തുടർന്ന് എന്റെ ഉള്ളിൽ ഞാൻ തന്നെ കണ്ടെത്തിയ ഒരു ആന്തരിക ജയിലിലെ ഉത്സവങ്ങളെ ക്കുറിച്ച്  റിപ്പോർട്ട് ചെയ്യുവാനും വിശദീകരിക്കാനും അഭിപ്രായ പ്രകടനം നടത്തുവാനും ഞാൻ ഉദ്ദേശിക്കുന്നു .
 അതെ സ്വർഗ്ഗ രാജ്യം പോലെ കാരാഗൃഹവും അവനവന്റെ ഉള്ളിൽ  തന്നെയാണ് .എത്ര അനാർഭാടമായി അനായാസമായാണ് കള്ളൻ ഒരു വലിയ ദർശനം നമുക്ക് ഒരു അപരോക്ഷ അനുഭവമാക്കുന്നത് . .സാർത്ര് സെയിന്റ് ഷെനെ എന്ന് വിളിച്ചത് എന്തു കൊണ്ടാണെന്ന് എനിക്കിപ്പോൾ മനസ്സിലായി .
  കല അതി മനോഹരമായി അനുഭവപ്പെടുത്തുന്ന ചിലത് നിത്യ ജീവിതത്തിൽ മനം പുരട്ടലുണ്ടാക്കും .അങ്ങിനെ മനം പുരട്ടലുണ്ടാക്കുന്ന ചില സംഭവങ്ങൾ യഥാ തഥമായി രേഖപ്പെടുത്തിയ ഒരു പുസ്തകവും ഞാൻ കഴിഞ്ഞ കൊല്ലം വായിച്ചു .ഗീതയുടെ 'അന്യായങ്ങൾ '.
      കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി നമ്മുടെ നാട്ടിൽ നടന്നു കൊണ്ടിരിക്കുന്ന 'പീഡനങ്ങളിൽ ' ഇരകളാക്കപ്പെട്ട പെണ്‍കുട്ടികളുടെ ബന്ധുക്കളുമായും, പെണ്‍കുട്ടികളിൽ ജീവനോടെ അവശേഷിക്കുന്നവരുമായും ഗ്രന്ഥ കാരി  നടത്തിയ അഭിമുഖങ്ങൾ ,ഈ കേസുകളിൽ സാമൂഹ്യ പ്രവർത്തകരും മറ്റും നടത്തിയ ഇടപെടലുകളെക്കുറിച്ചുള്ള വിവരങ്ങൾ ."വി ഐ പി "കളുടെ പ്രസ്താവനകളും  എതിർ പ്രസ്താവനകളും ഇവയൊക്കെയാണ് പുസ്തകത്തിന്റെ ഉള്ളടക്കം .മലയാളി മനസ്സിലെ മാലിന്യ കൂമ്പാരം മറനീക്കി പുറത്ത് വന്ന് സമൂഹത്തെയാകെ മലിനമാക്കുന്ന പ്രക്രിയയിലേക്ക് വിരൽ  ചൂണ്ടുകയാണു ഗീത ,.കലയുടെ രാസ വിദ്യ പ്രയോഗിക്കാതെ തന്നെ .
          ഇവിടെ പക്ഷേ എല്ലാം എല്ലാവർക്കുമറിയാം .എല്ലാവർക്കും എല്ലാമറി യാമെന്നും  എല്ലാവർക്കുമറിയാം പക്ഷേ നമ്മൾ നിശബ്ദത പാലിക്കുകയും വല്ല കോടതി പരാമർശമോ മറ്റോ വന്നാൽ വെളിപാടുണ്ടായതു പോലെ ബഹളം കൂട്ടുകയും  വീണ്ടും നിശ ബ്ദരാവുകയും  ചെയ്യും .'വി ഐ പി 'കൾ അവരുടെ തേരോട്ടം തുടരും .
    എല്ലാം ശരിയാവു മായിരിക്കും .കടമ്മനിട്ട ശാന്തയോടു പറഞ്ഞതു പോലെ എല്ലാം എന്നും ഒരു പോലെ ആയിരിക്കുകയില്ല .കാഞ്ഞിര പാറ പിളർന്നു ജലം പ്രവഹിചേക്കാം .മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ വേണ്ടി സ്വന്തം ജീവന ബലി കൊടുക്കാൻ തയാറാ വുന്നവരുടെ വര്ത്തമാനവും നമ്മൾ ഇടക്കിടെ കേൾക്കു ന്നുണ്ടല്ലോ
 


   

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ