2016, ജനുവരി 24, ഞായറാഴ്‌ച

സ്വന്തം മണ്ഡലത്തിലെ ജനങ്ങളുടെ സുഖ ദുഖങ്ങളിൽരാഷ്ട്രീയമോ സ്ഥാന മാനങ്ങളോ സാമ്പത്തിക സ്ഥിതിയോ ഒന്നും  നോക്കാതെആത്മാർഥമായി   പങ്കു ചേരുന്ന രണ്ടു എം എല് മാരെ ഞാൻ കണ്ടിട്ടുണ്ട് .മാവേലിക്കരയിലെ എം മുരളിയും ത്രിപൂണീത്തുറ യിലെ കെ ബാബുവും .മാവേലിക്കരക്കാരനാണെങ്കിലും അവിടെ സ്ഥിര താമസമില്ലാത്തതുകൊണ്ട് മുരളി യുമായി അടുത്തിഴപഴ കേണ്ടി വന്നിട്ടില്ല എനിക്ക് ബാബുവിന്റെ കാര്യം അങ്ങിനെയല്ല .91 ഇൽ ത്രിപൂണിത്തുറ സ്ഥനാർഥി യായി എത്തിയ കാലത്ത് തന്നെ ഞങ്ങൾ പരിചയപ്പെട്ടിരുന്നു .ഞാൻ നടത്തിയ ചടങ്ങുകൾക്കൊക്കെ പങ്കെടുക്കാൻ അദ്ദേഹം  സമയം കണ്ടെത്തിയിരുന്നുവെന്നു മാത്രമല്ല എവിടെ വെച്ചു കണ്ടാലും കയ്വീശിക്കാണിക്കാനും ചിരിക്കാനുമൊന്നും മറന്നിരുന്നുമില്ല  .ഇടതു പക്ഷത്തിന്റെ കോട്ടയായി അറിയപ്പെട്ടിരുന്ന ഒരു മണ്ഡലത്തിൽനിന്നും  അഞ്ചു പ്രാവശ്യം തുടര്ച്ചയായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത് ഈ പൊതുജന സംപര്ക്കം കൊണ്ടാണ്
  മണ്ഡല പുനർവിഭജനം എം മുരളിക്ക് ദോഷകരമായി .മുരളിയുടെ സ്വാധീന മേഖല സംവരണ മണ്ഡലമായി .അടുത്ത മണ്ഡലത്തിൽ നിന്ന് മുരളിക്ക് ജയിക്കാൻ കഴിഞ്ഞില്ല .ബാബു പുനര് വിഭജനത്തെ അതിജീവിച്ച്  ജയിച്ചു മന്ത്രിയായി
   നമ്മുടെ ജനങ്ങള്ക്ക് പ്രത്യേകിച്ച് ത്രിപൂണീത്തുറ ക്കാർക്ക് ഒരു സവിശേഷതയുണ്ട് .മന്ത്രിയെ അവർ പഴയ പൊ ന്നു തമ്പുരാനായാണു കാണുന്നത് .എന്തെങ്കിലും കാര്യസാദ്ധ്യത്തിനു വേണ്ടിയല്ല. രാജാ പ്രത്യക്ഷ ദൈവതം എന്നവർ വിശ്വസിക്കുന്നു ;ജനകീയ ഭരണാധികാരി രാജാവിനെ പോലെ തന്നെ യാണെന്നും .അതുകൊണ്ട് മന്ത്രിയെത്തുന്നിടത്തൊക്കെ അമിത ബഹുമാനത്തോടെ ആദരിക്കാൻ ഒരു പാടാളുകളുണ്ടാവും .അവരെയൊക്കെ ആശീർവദി ക്കുന്ന തിരക്കിൽ നിവര്ന്നു നില്ക്കുന്നവരെ നോക്കാൻ ഭരണാധികാരിക്ക് സമയം കിട്ടുകയില്ല .എനിക്കാണെങ്കിൽ രാമഭക്ത ഹനുമാൻ കെട്ടി ശീലവുമില്ല .മാത്രമല്ല എല്ലാവരും തുല്യരാണെന്നു പറയുന്ന മന്ത്രിമാര് ജന സേവകർ മാത്രമാണെന്നു  വിധിക്കുന്ന ഇന്ത്യൻ ഭരണഘടനയിൽ ഞാൻ വിശ്വസിക്കുന്നു .അത് കൊണ്ടാവാം രണ്ടു മൂന്നു സ്ഥലങ്ങളിൽ ഒരുമിച്ച് വന്നപ്പോഴും ഞങ്ങളുടെ ദൃഷ്ടികൾ പരസ്പരം ഒഴിവാക്കിയത് .
   ഇന്നലെ ടി വി തത്സമയ സംപ്രേക്ഷണം കണ്ടപ്പോൾ ഞാനാ പഴയ  കാലംഓർത്തു പോയി .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ