2016, ജനുവരി 14, വ്യാഴാഴ്‌ച

11- 1- 2o16        ഇന്ന്                                                                                                                                           ഒരു പി എച് ഡി ഡിഫെൻസിനു പോയി എം ജി യൂണീവേഴ്സിറ്റിയിൽ .മൂർ കോളേജിൽ നിന്നും മാത്ത്സ് എച്ചോഡി ആയി കഴിഞ്ഞ വർഷം വിരമിച്ച പ്രൊഫ നിർമ്മലാകുമാരി ആയിരുന്നു കാൻഡിഡേറ്റ് .നിര്മ്മല എന്റെ ഭാര്യയുടെ അനിയത്തിയാണ്  .കൃത്യമായി പറഞ്ഞാൽ  കുഞ്ഞമ്മയുടെ മകൾ  . എന്റെ ഭാര്യക്ക് സ്വന്തം സഹോദരിമാരില്ല .നിർമ്മല ആ കുടുംബത്തിലെ ആ തലമുറയിലെ ഏറ്റവും ഇളയ കുട്ടിയാണ്   ,എന്റെ പെങ്ങളുടെ സതീർഥ്യയും  .കസിൻ പ്രയോഗം അവളേയും ഞങ്ങളേയും വേദനിപ്പിക്കും .അല്ലെങ്കിൽ തന്നെ സഹോദരിമാരുടെ മക്കളെ സഹോദരങ്ങൾ എന്ന് തന്നെയാണു മലയാളത്തിൽ പറയുക .
    ഞങ്ങൾ ചെന്നത് നിർമ്മലക്ക് ആശ്വാസമായി എന്ന് അവളുടെ മകൾ  ഗൌരി പറഞ്ഞത് .ശരിയായിരിക്കണം .സർവീസിൽ ഇരുന്നു പി എച് ഡി എടുത്ത ആളാണ്‌ സുജാത. .മാത്രമല്ല പ്രധാനപ്പെട്ട കാര്യങ്ങളെല്ലാം സുജാതക്കയുമയാണ് സ്വന്തം അക്കമാരുമായല്ല നിർമ്മല  ചര്ച്ച ചെയ്യാറുള്ളത്
  ദീര്ഘനാളത്തെ പരിശ്രമത്തിനു ഫലം കിട്ടിയതിൽ അവളെ പ്പോലെ ഞങ്ങള്ക്കും സന്തോഷമുണ്ട് .രണ്ടു കൊല്ലം നേരത്തെയായിരുന്നെങ്കിൽ പെൻഷൻ കൂടുതൽ കിട്ടുമായിരുന്നു എന്ന് വിചാരിക്കുന്നതിൽ അർഥമില്ലല്ലോ .
   ഞാൻ പഠിച്ചു മറന്ന വിഷയമാണ്  .ബാലപാഠങ്ങൾ പോലും ഓർമ്മയില്ല .എങ്കിലും ഒന്ന് മനസ്സിലായി .നിർമ്മല  പുതിയ ചില സമവാക്യങ്ങൾ കണ്ടെത്തി . അവ മൗലികവും അനന്യവും ആണെന്നു   കേരളത്തിലെയും തമിഴ്നാട്ടിലെയും പ്രഗദ്ഭ ഗണിത ശാസ്ത്രഞ്ജർ ഉള്പ്പെടുന്ന ഒരു സമിതിസൂക്ഷ്മ പരിശോധനക്കു ശേഷം  പ്രഖ്യാപിച്ചിരിക്കുന്നു .
   ഭാസ്കരാചാര്യർ മുതൽക്കിങ്ങോട്ടുള്ളവർ പടുത്തുയർത്തിയ കേരള ഗണിത ശാസ്ത്ര പാരമ്പര്യത്തിന് എത്ര ചെറുതായാലും ഞങ്ങളുടെ കുഞ്ഞ നിയത്തിയുടേയും  സംഭാവന എന്ന് അഭിമാനത്തോടെ തന്നെ പറയട്ടെ .
 രവിയെ ഞാൻ  നിറഞ്ഞ മനസ്സോടെ അഭിനന്ദിക്കുന്നു .വിവാഹിതയായ ഒരു സ്ത്രീ പി എച് ഡി എടുക്കുന്നതിനു അവരുടെ ഭര്ത്താവ് നേരിടേണ്ടി വരുന്ന പീഡാനുഭവങ്ങൾ  എന്തായിരുക്കുമെന്നു എനിക്കാരും പറഞ്ഞു തരേണ്ടതില്ലല്ലോ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ