2015, ഡിസംബർ 24, വ്യാഴാഴ്‌ച



എനിക്കുമുണ്ട്കൂടെപ്പിറക്കാത്ത ഒരു കൂടെപ്പിറപ്പ്;ഒരു ചേട്ടൻ അഥവാ ഞ്ങ്ങൾ ഓണാട്ടൂകരക്കാർ വിളിക്കുന്നതു പോലെ കൊച്ചാട്ടൻ(കൊച്ചേട്ടൻ എന്നു ഓണാട്ടൂകരക്കാർ ഒരിക്കലും വിളിക്കുകയില്ല;ഞങ്ങൾക്ക് കൊച്ചാട്ടനേയുള്ളൂ)എനിക്ക് അഞ്ചോ ആറോ വയസ്സുള്ളപ്പോൾ  ഞങ്ങളുടെ വീട്ടിൽ സഹായി ആയി വന്നതാണ് കൊച്ചാട്ടൻ.വീട്ടിലെമൂത്ത സന്തതിയായ എനിക്ക് ‘കസിൻസ്’ ആയ ചേട്ടന്മാരുണ്ടായിരുന്നുവെങ്കിലും ഒരു ചേട്ടന്റെ സ്സ്നേഹം  ഞാനനുഭവിച്ചറി ഞ്ഞത്  കൊച്ചാട്ടനിൽ നിന്നായിരുന്നു.ഒരു ഭൃത്യന്റെ   സേവനം വാത്സല്യ പൂർവം എപ്പോഴും എനിക്ക് വേണ്ടി ചെയ്തിരുന്ന കൊച്ചാ ട്ട ൻ അതേ വാൽസല്യത്തോടെ  ഒരു മുതിർന്നവന്റെ അധികാരംഎന്റെ മേൽ  പ്രയോഗിക്കാനും മടികാണിച്ചിരുന്നില്ല  കൊച്ചാട്ടന്റെ സ്നേഹമസൃണമായ അധീശത്തെ ഞാനും അഹ്ലാദപൂർവം തന്നെ ഉൾക്കൊണ്ടിരുന്നു.ഒരിക്കൽ പോലും അതൊന്നുംഅരുചികരമായിതോന്നിയിരുന്നില്ലഎന്ന് മാത്രമല്ല ആര്ദ്രവും ഊഷ്മളവുമായ ആ വാത്സല്യ ധാര ആറു പതിറ്റാണ്ടിനു ശേഷവും എന്നെ തഴുകി ക്കൊണ്ടിരിക്കുന്നതായി എനിക്കനുഭപ്പെടുന്നു   .ഇപ്പോൾ എല്ലാം അവ്യ്ക്തമാണ്.കൊച്ചാട്ടൻ ആദ്യം വീട്ടിലെത്തിയ മുന്നിരുട്ടുള്ള ആ സന്ധ്യ ,അപ്പോൾവീട്ടിലെല്ലവരുടേയും വാത്സല്യ ഭാജനമായ മൂത്ത കുട്ടിക്ക് ,എനിക്ക്  വേലക്കാരനോടു തോന്നിയ ധാർഷ്ട്യം നിറഞ്ഞ അന്യഥാത്വം,ഏതോ മാന്ത്രിക ദണ്ഡിന്റെ ചലനത്തിൽ  അതു മാറി അന്നു തന്നെ  എന്നെ അമ്പരപ്പിച്ചു കൊണ്ട്   ഞാൻ പോലുമറിയാതെ ഞങ്ങൾ   ഒരായു ഷ്കാലത്തേക്കു വേണ്ടി ഒന്നായത്   ,ഇങ്ങിനെ ചിലതേ ഇപ്പോൾ ഓർത്തെടുക്കാൻ പറ്റുന്നുള്ളു.എങ്കിലും നിഴലും നിലാവും ഇടകലർന്ന നാട്ടിൻപുറത്തെ രാത്രിയുടെ സൌന്ദര്യം പോലെസ്നിഗ്ധവും മുഗ്ധവുമായ ആ കാലം  പിന്നിട്ട വഴിത്താരയുടെ തുടക്കത്തിൽ പേർ പറയാൻ കഴിയാത്ത  ഒരു രമണീയ ദൃശ്യമായി ഇന്നും നിലനില്ക്കുന്നു

1 അഭിപ്രായം:

  1. ആർദ്രവും ഊഷ്മളവുമായ ആ മനോഹരബന്ധത്തെക്കുറിച്ച്‌ വായിച്ച്‌ സന്തോഷം തോന്നി.

    മറുപടിഇല്ലാതാക്കൂ