2019, ജനുവരി 27, ഞായറാഴ്‌ച

27-1-2019
മടക്കയാത്ര (22 11  2019 )
------------------ലോസ്ഏഞ്ചൽസ് വിമാനത്താവളത്തിലെ ശുചി മുറിയിൽ കൈകഴുകാൻ പോയ എനിക്ക് പൈപ്പൊന്നും തുറക്കാൻ കഴിഞ്ഞില്ല എത്ര തട്ടിയിട്ടും മുട്ടിയിട്ടും .കണ്ടുനിന്ന സർദാർജി പൈപ്പിനടിയിൽ കൈപിടിച്ചു കാണിച്ചുതന്നു;എന്നിട്ടു ഹിന്ദിയിൽ പറഞ്ഞു " താങ്കളുടെ നഗരത്തിൽ പോറ്റീ  ഹോട്ടലുകളിൽ പോലും ഈ സംവിധാനം ഉണ്ടല്ലോ അമ്മാവാ "എന്ന് ഞാൻ നന്ദി പറഞ്ഞു .ലുലുമാളിന്റെ നാട്ടിൽ നിന്നാണ് വരുന്നതെന്ന് എങ്ങിനെ മനസ്സിലായി എന്ന് ചോദിച്ചില്ല .സെക്യൂരിറ്റിയിലും ഒരു പ്രശനം.ഭാര്യ കടന്നു വന്നപ്പോൾ മണിയടി .തുടർന്ന് ദേഹപരിശോധന .താലിമാലയാണ് .അത് ഊരി  ബാഗിൽവെക്കാൻ മറന്നു ."ദാറ്റ് ഈസ് താലി .ദേ വോണ്ട് റിമൂവിറ്റ് 'എന്ന് കസ്റ്റംസ് അസിസ്റ്റന്റ് സായിപ്പ് ആത്മഗതം പോലെ പറയുന്നുണ്ടായിരുന്നു .മലയാളികളുടെ ഓരോ ആചാരങ്ങൾ !
     വിമാനത്തിൽ ബാഗുകൾ മുകളിൽ കയറ്റിവെച്ചതും ദോഹയിൽ ഇറക്കി വെച്ചതും അടുത്ത സീറ്റിലെ ചെറുപ്പക്കാരനാണ് .എന്നെ തൊടാൻ സമ്മതിച്ചില്ല .എന്നെക്കണ്ടപ്പോൾ തന്റെ അച്ഛനെ ഓർമ്മ വന്നുവത്രേ .പണ്ട് കെ .ബാലകൃഷ്ണൻ പറഞ്ഞതുപോലെ മനുഷ്യത്വത്തിന്റെ അപൂർവ മുദ്രകൾ .
    ദോഹയിൽ പ്രശ്നങ്ങളൊന്നുമുണ്ടായില്ല .താലിമാല ബാഗിലേക്കു മാറിയിരിക്കണം .പക്ഷെ മറ്റൊരദ്‌ഭുതം കാത്തിരിക്കുന്നുണ്ടായിരുന്നു .സ്ഥലം  കൊച്ചി എന്ന് പറഞ്ഞാൽ വീണ്ടും ചോദ്യങ്ങളുണ്ടാവും .അതുകൊണ്ട് ഞങ്ങൾ വരേണിക്കൽ എന്നാണു പറയുക .ആരും പിന്നീടൊരക്ഷരവും ചോദിക്കുകയില്ല .പക്ഷെ ഇക്കുറി സ്ഥലം ചോദിച്ച സഹയാത്രികൻ പറഞ്ഞു താനും വരേണിക്കൽ കാരനാണെന്ന് .അതിനു മുമ്പ് ബോർഡിംഗിന് കാത്തിരുന്നപ്പോൾ സ്ഥലം ചോദിച്ച മാർത്തോമാ പുരോഹിതനോടും ഞങ്ങൾ വരേണിക്കൽ എന്ന് പറഞ്ഞിരുന്നു .അപ്പോൾ അദ്ദേഹം കുട്ടനെ അറിയുമോ എന്ന് തിരിച്ചു ചോദിച്ചു.കച്ചവടക്കാരനായിരുന്ന തീവ്രവിശ്വാസിയായിരുന്ന കുട്ടൻ എന്ന വർഗീസിനെ ഞങ്ങൾ അറിയുമായിരുന്നു .അച്ഛൻ കുറത്തികാട് മാർത്തോമാ പള്ളി വികാരിയായിരുന്നു  കുറേക്കാലം .ആ കുട്ടന്റെ പിതൃ സഹോദരന്റെ മകനാണ് ഞങ്ങളുടെ അടുത്തിരുന്ന ജോയി .എന്റെ അച്ഛന്റെ സ്നേഹിതനായിരുന്ന ,ഞങ്ങളോട് എന്നും വാത്സല്യപൂർവ്വം പെരുമാറിയിരുന്നത് കൊച്ചുകുഞ്ഞുമാപ്പിളയുടെ ഇളയ മകൻ .അയാളുടെ മൂത്ത സഹോദരിയും സഹോദരനും സ്‌കൂളിൽ എന്റെ സഹപാഠികളായിരുന്നു .അവരെല്ലാം ഇപ്പോൾ അമേരിക്കയിലാണ് .കുട്ടികളുടെ ഒക്കെ വിദ്യാഭ്യാസം കഴിഞ്ഞു .നല്ല ജോലി കിട്ടി വിവിധ നഗരങ്ങളിൽ.താമസിക്കുന്നു
  സംസാരിച്ചു തുടങ്ങിയപ്പോൾ ഞങ്ങൾ വരേണിക്കൽക്കാരായി .മേശപ്പുറ മര്യാദകൾ മറന്നു .സംഭാഷണം ഉച്ചത്തിലാവാൻ തുടങ്ങി.വരേണിക്കൽ എന്ന് കേട്ട് ഒരു മുതിർന്ന സ്ത്രീ വന്നു .69 ഇൽ അമേരിക്കക്കു പോയ ഒരു സ്നേഹിതന്റെ കുടുംബാംഗമാണ് .ആ കുടുമ്പത്തിലെ ഏതാണ്ടെല്ലാ അംഗങ്ങളും അമേരിക്കയിലാണ്.നല്ല നിലയിൽ കഴിയുന്നു .
      ഒര് ദരിദ്രഗ്രാമമായിരുന്നു ഞങ്ങളുടേത് എന്റെ ചെറുപ്പകാലത്ത് .അതൊക്കെ മാറിയിരിക്കുന്നു .ഞങ്ങളുടെ കുട്ടികൾ പട്ടിണിയിലും വിദ്യഭ്യാസം നേടി .വടക്കേ ഇന്ത്യയിലും ഗൾഫിലും അമേരിക്കയിലും പോയി .ചെ റ്റപ്പുരകളുടെ സ്ഥാനത്ത് മണിമാളികകൾ ഉയർന്നു ദാരിദ്ര്യം പഴങ്കഥയായി .
    അല്പം ശബ്ദം താഴ്ത്തി സംസാരിക്കുന്നത് നന്നായിരിക്കുമെന്ന് എയർ ഹോസ്റ്റസ് പറഞ്ഞു ;മറ്റുയാത്രക്കാർക്ക് അലോസരമുണ്ടാവരുതല്ലോ .എനിക്ക് ജാള്യതക്കു പകരം അഭിമാനമാണ് തോന്നിയത്.ഞങ്ങളിലെ ഗ്രാമീണർ ഇന്നും ഉള്ളിൽ ഉണ്ടല്ലോ .എല്ലാ പരിഷ്‌കാരനാട്യങ്ങളെയും കുടഞ്ഞെറിഞ്ഞ ഞങ്ങളുടെ വൈകാരിക  നിമിഷങ്ങളിൽ അവർ പുറത്തു വരും .പുതിയ വരേണിക്കലിന്റെ സമ്പദ് സമൃദ്ധി പോലെ അഭിമാനകരമായിരുന്നു അതും .
   ഇരുളിൽ പ്രകാശബിന്ദുക്കൾ .അകലെ അങ്കണ ദീപങ്ങളുടെ തിരി താഴ്ത്തി റാണി പള്ളിക്കുറുപ്പു കൊള്ളുകയാണ് "നിഷ്പന്ദചരണനായ്  നിസ്വനായ് ,നിഭൃതനായ് "തിരുമുമ്പിൽ നിന്നത് ഇന്നലെയാണെന്നു തോന്നി .നോക്കി നിൽക്കെ നഗരം വളർന്നു .ആദ്യത്തെ നാലുകെട്ടിനു ചുറ്റും ആധുനിക മന്ദിരങ്ങൾ.   ഉയർന്നു നിൽക്കുന്ന പഴയ തറവാടിന്റെ ഓർമ്മിപ്പിച്ചു കൊച്ചി .
   വിമാനം ഇറങ്ങി വന്നത് ലോകത്തിലെ ഏറ്റവും നല്ല എയർ ടെര്മിനലുകൾക്കൊന്നിലേക്കാണ് .സൗകര്യങ്ങൾ ലോകനിലവാരത്തിലുള്ളതാണെങ്കിൽ പെരുമാറ്റം അതിനു മീതെയാണെന്നു പറയാം .മറ്റുള്ളിടത്തുകാണുന്ന സൂക്ഷ്മമായി നോക്കിയാൽ മാത്രം മനസ്സിലാവുന്ന പരദേശിയോടുള്ള കയ്പ്പ് ഇവിടെയില്ല വിദേശികളോടുപോലും .സൗഹൃദം മാത്രമേയുള്ളു .
     നിശ്ചയ ദാർഢ്യവും ആജ്ഞാ ശക്തിയുമുള്ള ഒരുഭരണാധികാരിയുടെയും കാര്യപ്രാപ്തിയുള്ള പരിശ്രമശാലിയായ ഒരു യുവ ഉദ്യോഗസ്ഥന്റെയും നേതൃത്വമാണ് കൊച്ചി ഇന്റര്നാഷണൽ എയർപോർട്ട് സാധ്യമാക്കിയത് ലോക നിലവാരമുള്ള അങ്ങിനെ ഒരുവിമാനത്താവളംസാധ്യമാവുമെങ്കിൽ ലോകനിലവാരമുള്ള ഒരു നഗരവും നമുക്ക് കെട്ടിപ്പടുക്കാൻ കഴിയും .
    മെട്രോ പണി നടക്കുകയാണ് .കുണ്ടന്നൂർ ചുറ്റി വേണം പേട്ട താമരശേരി റോഡിലെത്താൻ 






































.
     

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ