2020, മേയ് 23, ശനിയാഴ്‌ച

21-5-2020
ഷഷ്ടിപൂർത്തി
1980 ലാണ് .വിവാഹം കഴിഞ്ഞ് ഭർത്താവുമൊത്ത് ബോംബേക്കു പോകുന്ന സഹോദരിയെ യാത്രയയക്കാൻ വന്നതായിരുന്നു 'അമ്മ .ഒപ്പം അനിയനും ഭാര്യയും .ഐലൻഡിൽ നിന്ന് അവരെല്ലാവരും കൂടി ഒരു സിനിമയ്ക്ക് പോയി .ആയിടെ റിലീസ് ആയ ഒരു സിനിമ .ഞാൻ ,ഓഫീസ് സമയമായതുകൊണ്ട് പോയില്ല .വൈകിട്ട് അമ്പലമുകളിലെ എന്റെ താമസ സ്ഥലത്തേക്ക് പോകുമ്പോൾ 'അമ്മ ആവർത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു "ആ കൊച്ചൻ നന്നാവും ,വില്ലനായി അഭിനയിച്ച ആ കൊച്ചൻ ;വലിയ ആളാവും .കെ കെ അരൂർ മുതൽക്കുള്ള നടന്മാരെ വെള്ളിത്തിരയിൽ കണ്ടിട്ടുള്ള 'അമ്മ പത്തു മുപ്പത്തഞ്ചു കൊല്ലം അദ്ധ്യാപികയായിരുന്നു "കാലത്തിന്റെ വിത്തുകളെ നോക്കി ഇവയിലേതു മുളക്കുമെന്നും ഏത് പാഴായി പോകുമെന്നും നിങ്ങൾക്ക് പറയാൻ കഴിയുമോ "?മാൿബെത് പിശാചിണികളോട് ചോദിച്ചതാണ് .അവർ ആ കഴിവ് ദുരുപയോഗം ചെയ്തിരിക്കാം .പക്ഷേ ദൈവത്തിലേക്ക് പെൻഷൻ പറ്റുന്നവരെന്നു ചുള്ളിക്കാട് വിശേഷിപ്പിച്ച പുണ്യ ശാലിനികളും പുണ്യ ശാലികളും ഉണ്ടല്ലോ നാട്ടിൻപുറത്തെ അദ്ധ്യാപികാധ്യാപകർ അവർക്ക് കഴിയും ഓരോ കുരുന്നിന്റെയും മുഖം ആദ്യം കാണുമ്പൊൾ തന്നെ .
മലയാളത്തിന്റെ അദ്‌ഭുത നടൻ ,മലയാളത്തിന്റെ മഹാനടൻ എന്ന് മമ്മൂട്ടി മോഹന്ലാലിലിനെക്കുറിച്ചു
പറയുന്നത് ടി വി യിൽ കേട്ടപ്പോൾ നാൽപ്പതു കൊല്ലം മുമ്പത്തെ ഈ കുടുംബ രംഗം ഓർത്തു പോയി .


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ