2015, ജൂൺ 15, തിങ്കളാഴ്‌ച

വായിക്കാനും ചിന്തിക്കാനും പ്രേരിപ്പിച്ച ഒരാൾ

                                          ആർ .എസ് .കുറുപ്പ്

                       --------------------------------------------------------------

                       

വായിച് വളരുക എന്ന സുപരിചിതമായ  ആഹ്വാനം നടത്തിയ ആളിനെ ,പി എൻ  പണിക്കരെ ക്കുറിച്ച് ഞാൻ മിഡിൽ സ്കൂളിൽ പഠി ക്കുന്ന കാലത്ത് തന്നെ കേട്ടിരുന്നു .വീടിനടുത്തുള്ള ഗ്രാമീണ വായന ശാലയുടെ നടത്തിപ്പുകാരായ ചേട്ടൻമാർആദരവോടെയും സ്നേഹത്തോടെയും ഇടക്കിടെ പറയാ റുണ്ടായിരുന്ന  ഒരു പേരായിരുന്നു അത് .തിരുവിതാംകുർ ഗ്രന്ഥ ശാലാ സംഘത്തിന്റെ ജനറൽ സെക്രട്ടറി ആയിരുന്നു അന്നദ്ദേഹം .

           തന്റെ പതിനേഴാം വയസ്സിൽ സ്വദേശ മായ നീലം പേ രൂരിൽ ഒരു വായന ശാല സ്ഥാപിച്ചു  കൊണ്ടായിരുന്നുപി എൻ പണിക്കർ  തന്റെ സുദീര്ഘമായ അക്ഷര സപര്യക്ക് തുടക്കം കുറിച്ചത് .തുടർന്ന് അധ്യാപകനായി അമ്പലപ്പുഴയിലെത്ത്തിയ പണിക്കരു സാർ അവിടത്തെ പി കെ മെമ്മോറിയൽ വായന ശാലയുടെ മുഖ്യ പ്രവര്ത്തകനായി.സ്വാതന്ത്ര്യത്തിനു തൊട്ടു മുമ്പുള്ള  ദിവാൻ ഭരണത്തിന്റെ കാലം.തിരുവിതാം കൂറിൽ നിലവിലുണ്ടായിരുന്ന ഗ്രാമീണ വായന ശാലകളെ ഒരു കേന്ദ്ര സംഘടനയുടെ നിയന്ത്രണത്തിൽ കൊണ്ടുവരാൻ അദ്ദേഹം ശ്രമിച്ചു ;അതിൽ വിജയിക്കുകയും ചെയ്തു .അങ്ങിനെ തിരുവിതാംകൂർ ഗ്രന്ഥ ശാലാ സംഘം നിലവിൽ വന്നു .കേരള സംസ്ഥാനത്തിന്റെ രൂപീകരണ ത്തോടു കൂടി അത് കേരള ഗ്രന്ഥ ശാലാ സംഘമായി .തുടക്കം മുതൽ പി എൻ  പണിക്കർ  സംഘത്തിന്റെ ജനറൽ സെക്രട്ടറിയും അമര ക്കാരനുമായിരുന്നു .തൊള്ളായിരത്തി എഴുപതുകളുടെ അവസാനം ക്രൂരവും കൃതഘ്നവുമായ ഒരു കലാപത്തിലൂടെ പുറത്താക്ക പ്പെടുന്നതു വരെ .

        ഗ്രാമീണ വായന ശാല എന്ന ആശയം പണിക്കരു സാറി ന്റെതായിരുന്നില്ല . അദ്ദേഹം ഈ രംഗത്തെത്തു ന്നതിനു മുമ്പു തന്നെ പല ഗ്രാമങ്ങളിലും വായന ശാല കളുണ്ടാ യിരുന്നു .പക്ഷേ ഓരോ ഗ്രാമത്തിലും വായന ശാല ,അവയ്ക്കെല്ലാം കൂടി ഒരു സംഘടന ,രെജിസ്ട്രേഷൻ ,വാർഷിക ഗ്രാന്റ് ഇവയൊക്കെ അദ്ദേഹത്തിന്റെ ശ്രമ ഫലമായുണ്ടായതാണു .ഗ്രാമത്തിൽഒരു വായന ശാല ഉണ്ടാക്കുക എന്നത് അവിടത്തെ   യുവ ജനങ്ങളുടെ ഒരു സുപ്രധാന ദൗത്യം ആണെന്ന ബോധം സൃഷ്ടിക്കാൻ പണിക്കരു സാറിനു കഴിഞ്ഞു .അങ്ങിനെ  എല്ലാ ഗ്രാമങ്ങളിലും വായന ശാലകളുണ്ടായി .ടോൾസ്റ്റോയിയും ടാഗോറും ബൽസാക്കും വള്ള ത്തോളിനും ആശാനും തകഴിക്കും ദേവിനുമൊപ്പം നമ്മുടെ നാട്ടിൻപു റ  ങ്ങളിലെത്തി .കേരളം വായിച്ചു വളരാ ൻ തുടങ്ങി .നവോഥാന ചിന്തകളും സ്വാതന്ത്ര്യ പ്രതീക്ഷകളും ഉൾക്കൊള്ളാനുള്ള പ്രാപ്തി മലയാളി മനസ്സിനുണ്ടാക്കി ക്കൊടുക്കുന്നതിൽ പണിക്കരു സാർ നിർണ്ണായക മായ ഒരു പങ്കു വഹിച്ചു .

  കമ്മ്യൂണിസ്റ്റ് ആശയ ഗതിക്കാരായ ചെറുപ്പക്കാർ വായന ശാലാ പ്രവർത്തനങ്ങളുടെ മുൻപന്തിയിലുണ്ടായിരുന്നു 'പ്രത്യേ കിച്ചും പാർടി നിരോധിക്കപ്പെട്ടിരുന്ന അവസരങ്ങളിൽ .അങ്ങിനെ നോക്കുമ്പോൾ കമ്യുനിസ്റ്റു കാരനേയല്ലാതിരുന്ന പണിക്കരു സാറിന്  കേരളത്തിലെ കമ്യുനിസ്റ്റു പ്രസ്ഥാനത്തിന്റെ വളർച്ച യിൽ കാര്യമായ ഒരു പങ്കുണ്ടെന്നു പറയേണ്ടി വരും .

  തൊ ള്ളായിരത്തി എഴുപതിലാണു ഞാൻ പണിക്കരു സാറിനെ പരിചയപ്പെടുന്നത് .അപ്പോഴേക്കും വായന ശാലകൾക്ക് ഗ്രാമജീവിതവുമായുള്ള ജൈവ ബന്ധംമിക്കവാറും അവസാനിച്ചു കഴിഞ്ഞിരുന്നു .വിദ്യാഭ്യാസം കിട്ടിയ ചെറു പ്പക്കാരെല്ലാം തൊഴിൽ തേടി പരദേശം പോയതു കൊണ്ട് കൃത്യമായി പുസ്തക വിതരണം നടത്താനോ  കലാ സാംസ്കാരിക പ്രവർത്ത നങ്ങൾ സംഘടിപ്പിക്കാനോ ആളില്ലാതായി .പല ഗ്രന്ഥ ശാലകളും അടഞ്ഞു തന്നെ കിടന്നു .ഈ ദുരവസ്ഥയിൽ ദുഖിതനായിരുന്നു പണിക്കരു സാർ .പന്തളത്തിനടുത്തുള്ള അപ്പോഴും നല്ല നിലയിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന ഒരു വായന ശാലയുടെ വാർഷികത്തിനു സാറിനെ ക്ഷണിക്കാൻ വന്ന സ്നേഹിതനൊപ്പമാണു ഞാൻ പണിക്കരു സാറിനെ കാണാൻ പോയത് മാവേലിക്കരക്കടുത്തുള്ള കു റ  ത്തികാടാണു സ്വദേശം എന്നു പറഞ്ഞപ്പോൾ അവിടത്തെ വായന ശാലയുടെ ദയനീയ സ്ഥിതിയെ  കുറിച്ച് അദ്ദേഹം വാചാലനായി .മാത്രമല്ല അവിടത്തെ ചില പ്രധാന പൊതു പ്രവർത്തകരെ ക്കുറിച്ച് വളരെ പരുഷമായ ഭാഷയിൽ സംസാരിക്കുകയും ചെയ്തുഅദ്ദേഹം .കാരണം ഈ പൊതു പ്രവർത്ത കർ വിചാരിച്ചാൽ നാട്ടിലെ വായന ശാല പഴയ പോലെ പ്രവര്ത്തന സജ്ജമാകും എന്നദ്ദേഹം ശരിയായിത്തന്നെ മനസ്സിലാക്കിയിരുന്നു .അവർ അക്കാര്യത്തിൽ ഒന്നും ചെയ്യാ ത്തതിലുള്ള ദുഖവും രോഷവും പ്രകടിപ്പിക്കുകയായിരുന്നു പണിക്കരു സാർ .അദ്ദേഹത്തിനു വായനശാലാ പ്രവർത്തനം ആയിരുന്നു മുഖ്യം .അതു ചെയ്യാതെ ഒരു പൊതു പ്രവര്ത്തകൻ മറ്റെന്തു ചെയ്തു എന്നു പറഞ്ഞാലും അദ്ദേഹത്തിനു തൃപ്തിയാവുമായിരുന്നില്ല .

     പിന്നീട് മൂന്നു നാല് തവണ കൂടി പന്തളത്തു കാരൻ സുഹൃത്തിനൊപ്പം ഞാൻ പണിക്കരു സാറിനെ ക്കാണാൻ പോയി .അപ്പോഴൊക്കെ അനുദിനം തകർന്നു കൊണ്ടിരിക്കുന്ന ഗ്രന്ഥ ശാലകളെ ക്കുറി ച്ചാണ ദ്ദേഹം സംസാരിച്ചത് .എനിക്കു വേണമെങ്കിൽ ഒഴിവു ദിവസങ്ങളിൽ നാട്ടിൽ പോയി അവിടത്തെ വായന ശാല നേരെയാക്കാൻ ശ്രമിക്കാവുന്നതെയുള്ളുവെന്നും അദ്ദേഹം പറഞ്ഞു .ഞാൻ ബഹുമാന പൂർവം കേട്ടിരുന്നുവെങ്കിലും അതനുസരിച്ച് പ്രവർത്തിച്ചില്ല .മറ്റേതൊരു മദ്ധ്യ വർഗ്ഗ ബുദ്ധി ജീവിയേയും പോലെ എനിക്കും എന്റെ ഗൃഹാതുര സ്മരണകളുടെ കാല്പനിക ഭൂമിക മാത്രമായി മാറിക്കഴിഞ്ഞിരുന്നു  ഗ്രാമം . പണിക്കരു സാറിനെ ഇടക്കിടക് പോയി ക്കാണാനൊ വായന ശാലാ ക്കാര്യങ്ങൾ സംസാരിക്കാനോ പിന്നീടുണ്ടായ സംഭവ വികാസങ്ങൾ അനുവദിച്ചുമില്ല .

      പ്രക്ഷുബ്ധമായ ഒരു കാലമായിരുന്നു അത് .തുടരെ തുടരെയുള്ള ജനാധിപത്യ ധ്വംസനങ്ങൾ ,അതൊക്കെ സ്ഥാപന വൽകരിച്ചു കൊണ്ടുള്ള അടിയന്തിരാവസ്ഥാ പ്രഖ്യാപനം ,അതിനു അയവു വരുത്തലും പിൻവലി ക്ക ലും  ജനതാ സർക്കാരിന്റെ  സ്ഥാനാരോഹണം --ആയിടക്കാണു പണിക്കരു സാറിനെ പേരു പറ യാതെയാണെങ്കിലും കുറ്റ പ്പെടുത്തിക്കൊണ്ടുള്ള ലേ ഖനങ്ങൾ പ്രത്യക്ഷ പ്പെടാൻ തുടങ്ങിയത് .അദ്ദേഹം ജോലിയിൽ വീഴ്ച വരുത്തിയെന്നോ പണാപഹരണം നടത്തിയെന്നോ ഒന്നുമുള്ള ആരോപണങ്ങളുണ്ടായിരുന്നില്ല .പകരം പെരുമാറ്റത്തിൽ ഉണ്ടെന്നു പറയപ്പെടുന്ന ഗ്രാമ്യത യെ കളിയാക്കി ക്കൊണ്ടുള്ളവയായിരുന്നു ആ ലേഖനങ്ങൾ .എന്തായാലും താമസിയാതെ 1977 ഇൽ പി എൻ  പണിക്കർഅദ്ദേഹം ജന്മം കൊടുത്ത ഗ്രന്ഥ ശാലാ സംഘത്തിൽ നിന്നു പുറത്തായി .മൂന്നര പതിറ്റാണ്ടു കാലത്തെ തന്നെ തന്നെ മറന്നുള്ള പ്രവർത്തനത്തിനുള്ള പ്രതിഫലം  നിന്ദ്യവും മനുഷ്യത്വ രഹിതവുമായ  നിർവാസമായിരുന്നു .ഇടതു പക്ഷ പ്രസ്ഥാനത്തിനു തീരാക്കളങ്കം ചാര്ത്തിയ നടപടി .അദ്ദേഹം പുറത്താക്ക പ്പെട്ടപ്പോൾ കുറേ ക്കാലത്തേക്കെങ്കിലും സംഘവും ഇല്ലാതായി

    സംഘത്തിൽ നിന്നു പുറത്തുവന്ന പണിക്കരു സാർ 68 ആം വയസ്സിലും വെറുതെ ഇരിക്കാൻ കൂട്ടാക്കിയില്ല അക്ഷരത്തിന്റെ വെളിച്ചം കേരളത്തിന്റെ മുക്കിലും മൂലയിലുമെല്ലാം എത്തിക്കുക ആജീവനാന്ത ദൗത്യമായിരുന്നു അദ്ദേഹത്തിന് .അനൗപചാരിക വിദ്യാഭ്യാസ സമിതിയുടെ അദ്ധ്യക്ഷ സ്ഥാനം എറെടുത്ത് കേരളം മുഴുവൻ അക്ഷര വെളിച്ചവുമായി സഞ്ചരിച്ചു അദ്ദേഹം ജീവിതത്തിൽ അവശേഷിച്ച 18 വര്ഷം .

    അദ്ദേഹത്തിന്റെ അത്തരം ഒരു യാത്രക്കിടയിലാണ് ഞങ്ങൾ തമ്മിൽ ഒടുവിൽ ക്കാണുന്നത് തൊണ്ണൂ റു കളുടെ തുടക്കത്തിൽ ആലപ്പുഴ സിവിൽ സ്റ്റേഷനിൽ വെച്ച് .സാക്ഷരതയുമായി ബന്ധ പ്പെട്ട ഒരു മീറ്റിങ്ങിനു കളക്റ്റ്രേറ്റിൽ വന്നതായിരുന്നു പണിക്കരു സാർ .ഒരു ജില്ലാ ഓഫീസിന്റെ കണക്കു നോക്കാൻ നിയുക്തനായിരുന്നു ഞാൻ. അദ്ദേഹത്തിന്റെ ദീർഘ യാത്രകളെ ക്കുറിച്ച്ഞാൻ ചോദിച്ചു . "ഞാൻ പോയിട്ടില്ലാത്ത ഏതെങ്കിലും ഒരു നാട്ടിൻ പുറം നമ്മുടെ ഈ കൊച്ചു കേരളത്തിലുണ്ടൊ ടോ കൊച്ചുകുറുപ്പേ "എന്നു ചോദിച്ച് അദ്ദേഹം എന്നെ ആശ്ലേഷിച്ചു ശിശു സമാനമായ ആഹ്ലാദത്തോടെയും  അപ്പൂപ്പന്റെ വാത്സല്യത്തോടെയും .

    പണിക്കരു സാറിനെ പുറത്താക്കിയ നടപടി കേരളീയ പൊതു സമൂഹം ഒരിക്കലും അംഗീകരിച്ചിരുന്നില്ല .ഗ്രന്ഥ ശാലാ സംഘത്തിനു പകരം വന്ന കൌണ്‍സിലിന്റെ ആദ്യ പ്രസിഡന്റായിതെരഞ്ഞെടുക്കപ്പെട്ട  കവി കടമ്മനിട്ട പി എൻ  പണിക്കരുടെ സേവനങ്ങളെ പ്രകീർത്തിച്ചു കൊണ്ടാണ്ചുമതല ഏറ്റത് .പണിക്കരു സാർ ജീവിച്ചിരുന്ന കാലത്ത് അദ്ദേഹത്തിനു എന്തെങ്കിലും ബഹുമതി നല്കി അംഗീകരിക്കാൻ തയാറാ വതിരുന്ന കേരള സർക്കാർ പക്ഷേ അദ്ദേഹത്തിന്റെ ചരമ ദിനം വായനാ ദിനമായി ആചരിക്കാൻ തീരുമാനിച്ചു ;ആ ദിവസം ഉള്ക്കൊള്ളുന്ന ആഴ്ച വായനാ വാരമായും .ശ്രീ ശങ്കരൻ തൊട്ട് പത്തു മലയാളികളെ എണ്ണിയാൽ അതിൽ പി എൻ പണിക്കരും ഉൾപ്പെടും എന്ന സുകുമാർ അഴീക്കോടിന്റെ അഭിപ്രായം സുവിദിതമാണ് .ഏതു ചിന്തയേയും ഉൾക്കൊള്ളാൻ മലയാളി മനസ്സിനെ പാകപ്പെടുത്തിയ അക്ഷര കർഷക നാണ്   പി എൻ  പണിക്കർ .അതു കൊണ്ടു തന്നെ അഴീക്കോട് സാറു പറഞ്ഞത് മലയാളി കളുടെ ഏകകണ്ഠ മായ   അഭിപ്രായമാണെന്നതിൽ സംശയമേയില്ല   ..


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ