2016, ഓഗസ്റ്റ് 18, വ്യാഴാഴ്‌ച

ഇതിഹാസങ്ങളുടെ കാലം 
-------------------------------------------
' ഫ്രാൻസിസ് ഇട്ടിക്കോര 'വായിക്കുന്നതിനു   മുമ്പ് തന്നെആ പുസ്തകത്തെ ക്കുറിച്ചുള്ള ചില പ്രതികൂല വിമര്ശനങ്ങൾ  ഞാൻ .വായിച്ചിരുന്നു.ആ വിമർശനങ്ങളിൽ കഴമ്പില്ല എന്ന് പറഞ്ഞുകൂടാ .പക്ഷെ വിമര്ശകര് കാണാതിരുന്ന ഒരു കാര്യമുണ്ട് .ആ നോവൽ ഒരു വഴിതുറക്കലായിരുന്നു .മാർത്താണ്ഡ വർമ്മ മുതൽ സുന്ദരികളും സുന്ദരന്മാരും വരെയുള്ള വലിയനോവലുകൾ വീണ്ടും ഭാഷയിൽ എഴുതപ്പെടാൻ പോകുന്നുവെന്ന് ഇട്ടിക്കോര നമ്മളെ അറിയിച്ചു .ആ പ്രവചനത്തിന്റെ സാഫല്യങ്ങളാണ് 'മനുഷ്യന് ഒരാമുഖവും"'ആരാച്ചാരും'.
  നമ്മുടെ എഴുത്തുകാരും ഈ ഗുണവ്യതിയാനത്തെക്കുറിച്ച് ബോധ മുള്ളവരാണ് .'ആമുഖം '  വായിച്ചതിനു ശേഷം ഞാൻ ഫോണിൽ വിളിച്ച് സംസാരിച്ചപ്പോൾ സുഭാഷ് ചന്ദ്രൻ പറഞ്ഞത് ഞാനോർക്കുന്നു :"വലിയ പുസ്തകങ്ങൾ ഞങ്ങൾക്കും എഴുതാൻ കഴിയും സാറേ "വലിയ പുസ്തകങ്ങൾ എന്നാൽ ഒരു ജനതയുടെ രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവുമായ വികാസ പരിണാമങ്ങളെ സൗന്ദര്യാത്മകമായി കല യുടേതായ സത്യസന്ധതയോടെ ചിത്രീകരിക്കുന്ന പുസ്തകങ്ങൾ .ആ പ്രക്രിയ തുടർന്നു കൊണ്ടിരിക്കുകയാണെന്ന് 'ആണ്ടാൾ ദേവനായകിയും '' നിരീശ്വരനും ' പി എഫ് മാത്യുസിന്റെ പുതിയ നോവലും മറ്റും നമുക്കുറപ്പു തരുന്നു .
   ഏഷ്യാനെറ്റ് ന്യുസിന്റെ സാഹിത്യത്തിലെ കീർത്തിമുദ്ര സുഭാഷ്ചന്ദ്രന് എന്ന വാർത്തകണ്ടപ്പോൾ മനസ്സിൽ വന്നതാണിതൊക്കെ .ഏതു സാഹിത്യ സമ്മാനവും എഴുത്തുകാരനെന്നപോലെ വായന ക്കാരന് കൂടിയുള്ളതാണ് .ഈ സമ്മാനം പക്ഷെ അതുകൂടാതെ മലയാള നോവലിലെ പുതിയ പന്ഥാവിനും അതിലെ മറ്റു പഥിക ർക്കും കൂടി  അവകാശപ്പെട്ടതാണെന്നു ഞാൻ വിചാരിക്കുന്നു 







അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ