2016, ഓഗസ്റ്റ് 20, ശനിയാഴ്‌ച

സുബ്രഹ്മണ്യൻ കുറ്റിക്കോലിന്റെ 'കവിതയിലെ വൃത്തവും  താളവും  ' എന്ന വൃത്ത ശാസ്ത്ര ഗ്രന്ഥം പുറത്തിറങ്ങി .ചിന്ത പബ്ലിഷേഴ്സ് ആണ് പ്രസാധകർ .മലയാളത്തിൽ  ഒരു നൂറ്റാണ്ടിനു മുമ്പ്  വൃത്ത മഞ്ജരി സൃഷ്ടിച്ചിടത്തോളം വലിയ ഒരു വിപ്ലവമാണ് ഈ പുസ്തകത്തിന്റെ പ്രസാധനവും .കാരണം :എഴുത്തശ്ചനും നിരണം പണിക്കർമാരും കുഞ്ചൻ നമ്പ്യാരും ഉപയോഗപ്പെടുത്തിയ ശീലുകൾക്കു മാത്രമേ തമ്പുരാൻ ലക്ഷണ നിർണ്ണയം ചെയ്തിട്ടുള്ളു .നമ്മുടെ വയലേലലകളിലും കൃഷിയിടങ്ങളിലും പാടിക്കേട്ടിരുന്ന  ഒട്ടനവധി ഈണങ്ങളും താളങ്ങളും ,സാങ്കേതികമായി പറഞ്ഞാൽ വൃത്തങ്ങൾ, ലക്ഷണ നിർണ്ണയം ചെയ്യപ്പെടാതെ അവശേഷിക്കുന്നുണ്ട് .അവയിൽ പലതും പിൽക്കാല കവികൾ ഉപയോഗിച്ചിട്ടുമുണ്ട് .അഖിലാണ്ഡ മണ്ഡലവും കനക ചിലങ്കയും ചില ആധുനിക കവിതകളും അക്കൂട്ടത്തിൽ പെടുന്നു  വൃത്തമഞ്ജരി ഉപയോഗിച്ച് അവയിലെ വൃത്തം കണ്ടു പിടിക്കാൻ കഴിയുകയില്ല .
     അങ്ങിനെയുള്ള അമ്പതിലധികം ശീലുകൾക്ക് വൃത്തമഞ്ജരിയുടെ രീതിശാസ്ത്രം ഉപയോഗപ്പെടുത്തി ലക്ഷണമെഴുതിയിരിക്കുകയാണ് സുബ്രഹ്മണ്യൻ മാഷ് .മാത്രമല്ല നാട്യ ശാസ്ത്രനിയമങ്ങൾ വെച്ച് അവയുടെ താള പരമായ പ്രത്യേകതകളും അദ്ദേഹം പരിശോധിക്കുന്നുണ്ട് .ഇത് മലയാളത്തിൽ ഒരപൂർവതയാണ് .
    ഈ പുസ്തകത്തിനു ഞാനാണ് അവതാരിക എഴുതേണ്ടതെന്നു ഗ്രന്ഥ കർത്താവ് പറഞ്ഞപ്പോൾ എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല .എന്റെ ഇക്കാര്യത്തിലുള്ള സംപൂർണ്ണ അയോഗ്യതയെ ക്കുറിച്ച് ഞാനദ്ദേഹത്തെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു .അദ്ദേഹം മുഴുവൻ കേട്ടു .എന്നിട്ട് ഞാൻ എഴുതണമെന്ന നിശ്ചയത്തിൽ ഉറച്ച് നിൽക്കുകയും ചെയ്തു .അയോഗ്യതയെ ക്കുറിച്ചുള്ള ബോദ്ധ്യം നിലനിൽക്കെ തന്നെ എനിക്ക് ആഹ്ലാദവും തോന്നി ഞാനെഴുതുന്ന ഒരു ലേഖനം മലയാള ഭാഷ ഉള്ളിടത്തോളം കാലം നിലനിൽക്കുമല്ലോ .കാരണം ഈ പുസ്തകം മലയാള ഭാഷയുടെ വികാസ പരിണാമങ്ങളുറെ ചരിത്രത്തിലെ ഒരു സുപ്രധാന നാഴിക കല്ലായി എന്നും നിലനിൽക്കുക തന്നെ ചെയ്യും ,
      ഈ പുസ്തകത്തിന് അതർഹിക്കുന്ന പരിഗണന നൽകണമെന്ന് ഓരോ ഭാഷാ സ്നേഹിയോടും ഞാൻ അപേക്ഷിക്കുന്നു
     
     

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ